Sports

  • ഇന്നറിയാം കേമൻമാരെ;കേരള ബ്ലാസ്റ്റേഴ്സ് x എഫ്സി ഗോവ മത്സരം രാത്രി 8 ന് 

    ഫട്ടോര്‍ഡ: ഐഎസ്എൽ പത്താം സീസണിലെ ഏറ്റവും വാശിയേറിയ മത്സരം ഇന്ന് നടക്കും.നിലവിലെ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സും രണ്ടാം സ്ഥാനക്കാരായ എഫ്സി ഗോവയും തമ്മിലാണ് മത്സരം. ഗോവയിൽ വച്ച് രാത്രി 8 മണിക്കാണ് മത്സരം.8 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി നിലവിൽ കേരള ബ്ലാസ്റ്റേഴ്സാണ് ഒന്നാം സ്ഥാനത്ത്.അതേസമയം 6 മത്സരങ്ങളിൽ നിന്ന് 16 പോയിന്റോടെ ഗോവ തൊട്ടുപിന്നാലെ തന്നെയുണ്ട്.അതിനാൽ തന്നെ ഇന്നത്തെ മത്സരം ഏറെ വീറും വാശിയും നിറഞ്ഞതാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഞായറാഴ്ച രാത്രി 8 മണിക്ക് എഫ്സി ഗോവയുടെ ഹോം ഗ്രൗണ്ടായ ഫട്ടോര്‍ഡ സ്റ്റേഡിയത്തിലാണ് സൂപ്പര്‍ മത്സരം. ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് ടീമുകള്‍ കൊമ്ബുകോര്‍ക്കുമ്ബോള്‍ ആവേശം അലയടിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് സമനില (3-3) വഴങ്ങേണ്ടി വന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.ഈ മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ 19 പോയിന്റ് ബ്ലാസ്റ്റേഴ്സിന് ലഭിക്കുമായിരുന്നു.ഗോവ രണ്ടു മത്സരങ്ങൾ കുറച്ചാണ് കളിച്ചതെന്നും ബ്ലാസ്റ്റേഴ്സിന്…

    Read More »
  • ഇന്ത്യന്‍ ചെസിലെ അത്ഭുത പ്രതിഭ ആര്‍ പ്രഗ്നാനന്ദക്ക് പിന്നാലെ മൂത്ത സഹോദരി ആര്‍ വൈശാലിക്കും ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവി; ഇന്ത്യന്‍ വനിതാ താരങ്ങളില്‍ ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ താരം!

    ചെന്നൈ: ഇന്ത്യന്‍ ചെസിലെ അത്ഭുത പ്രതിഭ ആര്‍ പ്രഗ്നാനന്ദക്ക് പിന്നാലെ മൂത്ത സഹോദരി ആര്‍ വൈശാലിക്കും ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവി. 2500 എലോ റേറ്റിംഗ് പോയന്‍റ് മറികടന്നാണ് ആര്‍ വൈശാലി ഇന്ത്യന്‍ വനിതാ താരങ്ങളില്‍ ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായത്. ലോക ചെസ് ചരിത്രത്തില്‍ ആദ്യമായാണ് സഹോദരി സഹോദരന്‍മാര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്നത്. ഇന്ത്യയുടെ 83-ാമത്തെ ഗ്രാന്‍ഡ് മാസ്റ്ററാണ് 22കാരിയായ വൈശാലി.സ്പെയിനില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ടര്‍ക്കിഷ് താരം ടാമെര്‍ താരിഖ് സെല്‍ബെസിനെ തോല്‍പ്പിച്ചതോടെയാാണ് വൈശാലി 2500 എലോ റേറ്റിംഗ് പോയന്‍റ് മറികടന്ന് ഗ്രാന്‍ഡ് മാസ്റ്ററായത്. ഒക്ടോബറില്‍ ഖത്തറില്‍ നടന്ന മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റില്‍ മൂന്നാം ഗ്രാന്‍ഡ് മാസ്റ്റര്‍ നാമനിര്‍ദേശം ലഭിച്ചിരുന്ന വൈശാലിക്ക് എലോ റേറ്റിംഗ് പോയന്‍റ് മാത്രമായിരുന്നു സ്പെയിനില്‍ മെച്ചപ്പെടുത്തേണ്ടിയിരുന്നത്. ഏപ്രിലില്‍ ടൊറാന്‍റോയിൽ നടക്കാനിരിക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കും ഇരുവരും യോഗ്യത നേടിയിട്ടുണ്ട്. 2018ല്‍ 12 വയസ് മാത്രമുള്ളപ്പോഴാണ് വൈശാലിയുടെ അനുജന്‍ പ്രഗ്നാനന്ദ ഗ്രാന്‍ഡ് മാാസ്റ്റര്‍ പദവി സ്വന്തമാക്കിയത്.…

    Read More »
  • സിക്കിമിനെതിരെ കേരളത്തിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം

    ബംഗളുരു: സിക്കിമിനെതിരേ നടന്ന വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ എ ഗ്രൂപ്പ്‌ മത്സരത്തില്‍ കേരളത്തിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത സിക്കിം 83 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത കേരളം 13.2 ഓവറില്‍ ലക്ഷ്യം കടന്നു. മൂന്ന്‌ വിക്കറ്റ്‌ വീതമെടുത്ത അഖില്‍ സക്കറിയ, അഭിജിത്‌ പ്രവീണ്‍, സുധേശന്‍ മിഥുന്‍ എന്നിവരാണു സിക്കിമിനെ തകര്‍ത്തത്‌. കേരളത്തിനായി ഓപ്പണര്‍ കൃഷ്‌ണ പ്രസാദ്‌ (39 പന്തില്‍ പുറത്താകാതെ 38) മികച്ച ബാറ്റിങ്‌ പുറത്തെടുത്തു. ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ (25), അജിനാസ്‌ (10), സല്‍മാന്‍ നിസാര്‍ (രണ്ട്‌) എന്നിവരാണു പുറത്തായത്‌. അഞ്ച്‌ കളികളില്‍നിന്നു 16 പോയിന്റ്‌ നേടിയ കേരളം രണ്ടാം സ്‌ഥാനത്താണ്‌. 20 പോയിന്റ്‌ നേടിയ മുംബൈയാണ്‌ ഒന്നാമത്‌.

    Read More »
  • ഐഎസ്‌എല്ലിൽ ജംഷദ്പൂരിനെ കീഴടക്കി മൂന്നാം സ്ഥാനത്തേക്ക് ഒഡീഷ

    ഐഎസ്‌എല്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജംഷപൂറിനെതിരെ വിജയം കണ്ടെത്തി ഒഡീഷ എഫ്സി. ജംഷദ്പൂരിന്റെ തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ റോയ് കൃഷ്ണ നേടിയ ഏക ഗോളാണ് മത്സരത്തിന്റെ വിധി എഴുതിയത്. ഇതോടെ ഏഴ് മത്സരത്തില്‍ നിന്നും 13 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ഒഡീഷ. അഞ്ചാം തോല്‍വി വഴങ്ങിയ ജംഷദ്പൂര്‍ പത്താം സ്ഥാനത്തും തുടരുന്നു. 17 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.16 പോയിന്റോടെ ഗോവ രണ്ടാം സ്ഥാനത്തും തുടരുന്നു.

    Read More »
  • ടി20 ടീമില്‍ നിന്ന് തഴഞ്ഞ തീരുമാനത്തില്‍ ആരാധക രോഷം; സഞ്ജുവിനെ ഒഴിവാക്കാന്‍ വേണ്ടി നടത്തിയ നാടകം മാത്രം!

    മുംബൈ: മലയാളി താരം സഞ്ജു സാംസണെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന ടീമിൽ മാത്രം ഉൾപ്പെടുത്തിയതോടെ ടി20 ലോകകപ്പിനുള്ള ടീമിന്റെ ചിത്രം ഏറെക്കുറെ വ്യക്തമായി. അടുത്ത വർഷം ജൂണിൽ, അതായത് ഏഴ് മാസമകലെ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ സഞ്ജു ഉണ്ടാവില്ലെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ട വിക്കറ്റ് കീപ്പർമാർ ഇഷാൻ കിഷനും ജിതേഷ് ശർമയുമാണ്. സഞ്ജുവിനെ ഏകദിന ടീമിൽ മാത്രമാണ് ഉൾപ്പെടുത്തിയത്. ടി20 ലോകകപ്പിനുള്ള ടീമിനെ വാർത്തെടുക്കാനാണ് ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. അവരുടെ പദ്ധതികളിൽ സഞ്ജുവില്ലെന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. സഞ്ജുവിനെ പുറത്താക്കിത് കൃത്യമായി പ്ലാൻ ചെയ്താണ് ഒരു എക്‌സ് (മുമ്പ് ട്വിറ്റർ) പോസ്റ്റിൽ പറയുന്നത്. പോസ്റ്റിലെ ചോദ്യം ഇങ്ങനെയാണ്. ”ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയിൽ സഞ്ജു ഉൾപ്പെട്ടു. പിന്നെ എന്തിനാണ് അദ്ദേഹത്തെ ഏകദിന ലോകകപ്പിൽ നിന്ന് തഴഞ്ഞത്.? മാത്രമല്ല, ഏകദിനത്തിൽ നിന്ന് സൂര്യകുമാർ പുറത്താക്കപ്പെടുകയും ചെയ്തു. ഏകദിന ലോകകപ്പ്് വർഷത്തിൽ സഞ്ജുവിനെ ടി20 ടീമിൽ ഉൾപ്പെടുത്തി. ഇപ്പോൾ…

    Read More »
  • റായ്പൂരിലെ നാലാം ടി20യിൽ ഇന്ത്യക്ക് വിജയം; പരമ്പര 

    റായ്പൂർ : ഇന്ന് നടന്ന നാലാം ടി20യില്‍ വിജയം നേടിയതോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ.അഞ്ച് മത്സരങ്ങളിൽ വിശാഖപട്ടണത്തും തിരുവനന്തപുരത്തും നടന്ന മത്സരങ്ങളിൽ വിജയിക്കുകയും ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ  തോൽക്കുകയും ചെയ്തിരുന്ന ഇന്ത്യ ഇന്നത്തെ വിജയത്തോടെ 3-1 എന്ന നിലയിൽ പരമ്പര സ്വന്തമാക്കിയിരുന്നു. റായ്പൂരിൽ ഇന്ന് നടന്ന നാലാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 174 റണ്‍സാണ് എടുത്തത്.മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. 29 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത റിങ്കുസിങ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഒസീസിന് വേണ്ടി ബെൻ ഡ്വാര്‍ഷിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നിർണായകമായ മത്സരത്തില്‍ ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണര്‍മാരായ യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്കവാദും മികച്ച തുടക്കമാണ് നല്‍കിയത്.അതേസമയം ലോകകപ്പിന് ശേഷം വിശ്രമം കഴിഞ്ഞ് ടീമില്‍ തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ (8) കാര്യമായ സംഭാവനകളില്ലാതെ…

    Read More »
  • റായ്പൂരിലെ സ്റ്റേഡിയത്തിൽ വൈദ്യുതി ഇല്ല;ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടി20 അനിശ്ചിതത്വത്തിൽ

    റായ്പൂർ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടി20 നടക്കേണ്ട റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ വൈദ്യുതി ഇല്ലെന്ന് റിപ്പോർട്ട്. 2009 മുതൽ സ്റ്റേഡിയത്തിലെ വൈദ്യുതി ബിൽ അടച്ചിട്ടില്ല. 3.16 കോടി രൂപയുടെ കുടിശ്ശികയുണ്ട്. ഇതുമൂലം 5 വർഷം മുമ്പ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ ഛത്തീസ്ഗഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യർത്ഥന പ്രകാരം നൽകിയ താൽക്കാലിക കണക്ഷൻ മാത്രമാണ് ഇപ്പോൾ ഉള്ളത്. സ്റ്റേഡിയം പ്രവർത്തിപ്പിക്കാൻ ഈ കണക്ഷൻ പര്യാപ്തമല്ല. കാണികളുടെ ഗാലറിയും ബോക്സിലും മാത്രമേ നിലവിൽ വൈദ്യുതിയുള്ളൂ. ഫ്ലഡ്‌ലൈറ്റുകൾ പ്രവർത്തിക്കണമെങ്കിൽ ജനറേറ്റർ ആവശ്യമാണ്. സ്റ്റേഡിയത്തിന്റെ താൽക്കാലിക കണക്ഷന്റെ ശേഷി വർധിപ്പിക്കാൻ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അപേക്ഷിച്ചിട്ടുണ്ടെന്ന് റായ്പൂർ റൂറൽ സർക്കിൾ ഇൻചാർജ് അശോക് ഖണ്ഡേൽവാൾ പറഞ്ഞു.   നിലവിൽ 200 കെവിയാണ് താത്കാലിക കണക്ഷന്റെ ശേഷി. 1000 കെവിയായി ഉയർത്തുന്നതിനുള്ള അപേക്ഷ അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല. സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികളുടെ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ബാക്കി…

    Read More »
  • ബെംഗളൂരുവിനെ തളച്ച് പഞ്ചാബ്(3-3)

    ഐഎസ്‌എല്ലിൽ ശക്തരായ ബെംഗളൂരുവിനെ 3-3 ന് തളച്ച് നവാഗതരായ പഞ്ചാബ്. 3-1ന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് ബെംഗളൂരു സമനില നേടിയത്. ഈ സമനിലയോടെ ബെംഗളൂരു 7 പോയിന്റുമായി എട്ടാമത് നില്‍ക്കുകയാണ്. പഞ്ചാബ് 4 പോയിന്റുമായി 11ആം സ്ഥാനത്തും നില്‍ക്കുന്നു. 17 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ആണ് ഒന്നാം സ്ഥാനത്ത്.16 പോയിന്റോടെ ഗോവ രണ്ടാം സ്ഥാനത്തും നിൽക്കുന്നു.

    Read More »
  • സന്തോഷ് ട്രോഫി: കേരളവും ഗോവയും വീണ്ടും ഒരേഗ്രൂപ്പില്‍

    ന്യൂഡൽഹി: സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തില്‍ ഒരേ ഗ്രൂപ്പിലുണ്ടായിരുന്ന ഗോവയും കേരളവും ഫൈനല്‍ റൗണ്ടിലും ഒരേ ഗ്രൂപ്പില്‍.കേരളത്തെ തോൽപ്പിച്ചാണ് ഗോവ ഗ്രൂപ്പ് ചാമ്ബ്യന്മാരായി ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം നേടിയത്. അതേസമയം കേരളവും മിസോറമും റെയില്‍വേസും  രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത സ്വന്തമാക്കിയത്. പുതിയ ഘടനയിലാണ് ഇത്തവണത്തെ മത്സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍നിന്നും നാല് ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച്‌ ഒമ്ബത് വരെയാണ് ടൂര്‍ണമെന്റ്. 12 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. അരുണാചല്‍ പ്രദേശാണ് ഇതാദ്യമായി സന്തോഷ് ട്രോഫിക്ക് വേദിയാകുന്നത്. എ ഗ്രൂപ്പില്‍ അരുണാചല്‍ പ്രദേശ്, മേഘാലയ, ഗോവ, അസം, സര്‍വീസസ് എന്നീ ടീമുകള്‍ക്കൊപ്പമാണ് കേരളം. ബി ഗ്രൂപ്പില്‍ കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, മണിപ്പുര്‍, മിസോറം, റെയില്‍വേസ് ടീമുകളാണുള്ളത്. ഗോവ, ഡല്‍ഹി, അസം, സര്‍വീസസ്, മഹാരാഷ്ട്ര എന്നീ ടീമുകള്‍ ഗ്രൂപ്പ് ജേതാക്കളായാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്.

    Read More »
  • വിമർശകരുടെ വായടപ്പിച്ച് പെപ്ര

    കൊച്ചി:ഏറെ പ്രതീക്ഷകളോടെ ടീമിലെത്തിച്ച ഘാന സ്‌ട്രൈക്കറായ ക്വാമെ പെപ്ര ഏഴു മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ഗോൾ പോലും നേടിയിട്ടില്ലെന്ന പരാതി തീർത്ത ദിവസമായിരുന്നു ബുധനാഴ്ച. ഏഴു മത്സരങ്ങളിൽ ഒരു ഗോളോ അസിസ്റ്റോ പോലും ഇല്ലാതിരുന്നിട്ടും എല്ലാ മത്സരങ്ങളിലും താരം ആദ്യ ഇലവനിൽ ഇറങ്ങുന്നതിൽ ആരാധകരിൽ പലരും പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് ബുധനാഴ്ച കൊച്ചിയിൽ നടന്ന ചെന്നൈയിൻ എഫ്‌സിക്കെതിരെ മത്സരത്തിൽ പെപ്ര വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനം നടത്തിയത്. ആദ്യത്തെ മിനുട്ടിൽ തന്നെ ഗോൾ നേടി ബ്ലാസ്‌റ്റേഴ്‌സിനെ ചെന്നൈയിൻ എഫ്‌സി ഞെട്ടിച്ചതിനു ശേഷം ടീമിന്റെ തിരിച്ചുവരവിന് കാരണക്കാരനായത് പെപ്ര തന്നെയായിരുന്നു. മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സിനു ലഭിച്ച പെനാൽറ്റി പെപ്ര നേടിയെടുത്തതാണ്. ചെന്നൈയിൻ എഫ്‌സി പ്രതിരോധതാരത്തെ പ്രെസ് ചെയ്‌തതിന്‌ ശേഷം പന്തുമെടുത്തു മുന്നേറുന്നതിനിടെയാണ് പെപ്ര ഫൗൾ ചെയ്യപ്പെട്ടത്. കിക്കെടുത്ത ദിമിത്രിസ് പിഴവൊന്നും കൂടാതെ അത് വലയിലെത്തിക്കുകയും ചെയ്‌തു. അതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോൾ വഴങ്ങിയപ്പോൾ ടീമിന് തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷകൾ നൽകിയതും ഘാന…

    Read More »
Back to top button
error: