Sports

  • എന്തൊരു കള്ളക്കളി; ഇംഗ്ലണ്ടിനു വേണ്ടി ഓണ്‍ഫീല്‍ഡ് അംപയറുടെ ഒരു കൈ സഹായം! വെറുതേയല്ല ഇന്ത്യന്‍ ടീം ഉടക്കുന്നത്

    ഓവല്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് വന്‍ നിയമയലംഘനം നടത്തി ഓണ്‍ഫീല്‍ഡ് അംപയറായ ശ്രീലങ്കയുടെ കുമാര്‍ ധര്‍മസേന കുരുക്കില്‍. ഇംഗ്ലീഷ് ടീമിനെ സഹായിക്കുന്ന തരത്തിലുള്ള ഒരു നീക്കം നടത്തിയതാണ് അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയത്. ഇതിന്റെ പേരില്‍ വലിയ രീതിയിലുള്ള ആരാധകരോഷമാണ് ധര്‍മസേനയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അതേസമയം, ഓവല്‍ ടെസ്റ്റില്‍ ടെസ്റ്റില്‍ ടോസ് നഷ്ടമായ ശേഷം ബാറ്റിങിനയക്കട്ടെ ഇന്ത്യക്കു ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ ഓപ്പണര്‍മാരെ ഇന്ത്യക്കു നഷ്ടമായിരുന്നു. മഴയെ തുടര്‍ന്നു ബ്രേക്കിനു ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലു മടങ്ങി. 60 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 199 റണ്‍സെന്ന നിലയിലാണ്. ഓവല്‍ ടെസ്റ്റിന്റെ ഒന്നാംദിനം ലഞ്ച് ബ്രേക്കിനു മുമ്പാണ് ശ്രീലങ്കന്‍ അംപയര്‍ കുമാര്‍ ധര്‍മസേനയുടെ ഭാഗത്തു നിന്നും ഇംഗ്ലണ്ട് ടീമിനു വഴിവിട്ട സഹായം സഹായം ലഭിച്ചത്. പേസര്‍ ജോഷ് ടങെറിഞ്ഞ 13-ാമത്തെ ഓവറിലായിരുന്നു വിവാദ സംഭവം. ഒരു വിക്കറ്റിനു 34 റണ്‍സെന്ന നിലയിലാണ് ഇന്ത്യ…

    Read More »
  • കൈവിട്ടു പോയെന്നു കരുതിയ കാര്‍ അപകടം; കളിക്കളത്തില്‍നിന്ന് മാറിനിന്ന 16 മാസങ്ങള്‍; 12 മാസമായി വേദന കളിക്കൂട്ടുകാരന്‍; പുറത്തായപ്പോള്‍ 20,000 കാണികള്‍ എഴുന്നേറ്റു കൈയടിച്ച പ്രകടനം; എതിരാളികളെ പോലും അമ്പരപ്പിച്ച മനക്കരുത്തിന്റെ മറുപേരാകുന്നു റിഷഭ് പന്ത്

    ന്യൂഡല്‍ഹി: പരിക്കേറ്റു കളിക്കളത്തില്‍നിന്നു നടക്കാന്‍ കഴിയാതെ മടങ്ങി പിറ്റേന്നു കാണികളെ ആകെ അമ്പരപ്പിച്ച ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്താണ് ഇപ്പോഴത്തെ താരം. കഴിഞ്ഞ 12 മാസത്തിലേറെയായി വേദന പന്തിന്റെ കളിക്കൂട്ടുകാരനാണ്. ‘ജീവന്‍ അപകടത്തിലാക്കുമായിരുന്ന ഒരു കാര്‍ അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവനാണ് നീ’ എന്ന ഓര്‍മപ്പെടുത്തലാകാം ഇത്. 2022 ഡിസംബര്‍ 30ന് ഉണ്ടായ റോഡപകടം ഇപ്പോഴും ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. കളിക്കാരനെ സംബന്ധിച്ചിടത്തോളം അതിദീര്‍ഘമെന്നു പറയാവുന്ന 16 മാസത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് പന്ത് കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്. തുടക്കംമുതല്‍ വെടിക്കെട്ടു പുറത്തിറക്കുന്ന കളിക്കാരനായി പന്ത് മാറിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒറ്റക്കാര്യം മാത്രം- ദൃഢനിശ്ചയം. ഒപ്പം, വളരെ ഭാഗ്യവാന്മാര്‍ക്ക് മാത്രം ലഭിക്കുന്ന രണ്ടാമത്തെ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള അചഞ്ചലമായ ആഗ്രഹം. ക്രിക്കറ്റിന്റെ സമ്മര്‍ദം മറ്റാരെയുംപോലെ പന്തിന് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണവും ഈ അതിജീവനമാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഓസ്‌ട്രേലിയയ്ക്കു വേണ്ടി കളിച്ച കീത്ത് മില്ലറെപ്പോലെയാകുന്നു പന്ത്. ജര്‍മനിക്കെതിരായ പോരാട്ടകാലത്ത് ‘ഓള്‍ റൗണ്ട’റായിരുന്നു കീത്ത്. നാസി…

    Read More »
  • ചരിത്രമെഴുതിയ ഇന്ത്യാക്കാരുടെ ഫൈനലില്‍ കപ്പുയര്‍ത്തിയത് ദിവ്യ ; ഹംപിയെ വീഴ്ത്തിയത് ഫിഡെ വനിതാ ചെസ് ലോകകപ്പില്‍ ഇഞ്ചോടിഞ്ച് നീണ്ട പോരാട്ടത്തില്‍

    ആരുജയിച്ചാലും ഇന്ത്യാക്കാര്‍ക്ക് അഭിമാനമാകുമായിരുന്ന 2025 ലെ ഫിഡെ വനിതാ ചെസ് ലോകകപ്പിന്റെ ഫൈനലില്‍ നാട്ടുകാരിയായ വമ്പന്‍താരം കൊനേരു ഹംപിയെ വീഴ്ത്തി ദിവ്യ ദേശ്മുഖ് ചരിത്രമെഴുതി. രണ്ട് ആവേശകരമായ ഗെയിമുകള്‍ക്ക് ശേഷമുള്ള തീവ്രമായ ടൈബ്രേക്കര്‍ പോരാട്ടത്തിന് ശേഷമാണ് നാട്ടുകാരിയായ കൊനേരു ഹംപിയെ ദിവ്യ അട്ടിമറിച്ചത്. ഗ്രാന്‍ഡ്മാസ്റ്റര്‍ ഹംപിയും റൈസിംഗ് സ്റ്റാര്‍ ദിവ്യയും തമ്മിലുള്ള ജാഗ്രതയോടെയും സന്തുലിതവുമായ ഗെയിം 1 ലാണ് ഫൈനല്‍ ആരംഭിച്ചത്. ആ ഗെയിം 41 നീക്കങ്ങളുടെ സമനിലയില്‍ അവസാനിച്ചു. ഫൈനലിലെ രണ്ടാം ഗെയിമില്‍, ദിവ്യ വീണ്ടും ഒന്നും വിട്ടുകൊടുക്കാതെ ഉയര്‍ന്ന റാങ്കിലുള്ള സ്വന്തം നാട്ടുകാരിയായ ഹംപിയെ വീണ്ടും സമനിലയില്‍ (34 നീക്കങ്ങളില്‍) പിടിച്ചുനിര്‍ത്തി. ഇതോടെയാണ് കളി ടൈ-ബ്രേക്കറിലേക്ക് നീണ്ടത്. വിജയിയെ നിര്‍ണ്ണയിക്കാന്‍ കുറഞ്ഞ ദൈര്‍ഘ്യമുള്ള ഗെയിമുകള്‍ കളിച്ചു. ടൈബ്രേക്കറില്‍ നിര്‍ണായകമായ ഒരു നീക്കത്തില്‍ ദിവ്യ മുന്‍കൈയെടുത്തു. ക്ലോക്കിനെ നന്നായി നിയന്ത്രിക്കാനും മൂല്യനിര്‍ണ്ണയ ബാറില്‍ മുന്നോട്ട് പോകാനും അവള്‍ക്ക് കഴിഞ്ഞു. അവളുടെ മികച്ച പൊസിഷനിംഗ് പ്ലേ ആക്കം കൂട്ടി. കണ്ണീരോടെയാണ് ദിവ്യ…

    Read More »
  • റിവേഴ്‌സ് സ്വീപ്പിനിടെ കാലിനു പരിക്ക്; പാതിയില്‍ കളംവിട്ട് പന്ത്; പരിക്ക് വിലയിരുത്തുന്നു എന്നു ബിസിസിഐ; തിരിച്ചെത്തിയില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന് സായ് സുദര്‍ശന്‍; ഇഷാന്‍ കിഷനെ ഇറക്കിയേക്കും; ഇംഗ്ലണ്ടില്‍ കാല്‍ കുത്തിയശേഷം പരിക്കുകളില്‍ വലഞ്ഞ് ടീം

    ലണ്ടന്‍: മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെ കാലിന് പരുക്കേറ്റ് നൊന്ത് കളം വിട്ട് ഋഷഭ് പന്ത്. 37 റണ്‍സെടുത്ത് നില്‍ക്കെയാണ് ക്രിസ് വോക്ക്‌സിന്റെ പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച താരത്തിന് കാലിന് പരുക്കേറ്റത്. വേദന കൊണ്ട് പുളഞ്ഞ പന്ത് ഒടുവില്‍ ബഗ്ഗി വാഹനത്തിലാണ് ഗ്രൗണ്ട് വിട്ടത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ 462 റണ്‍സാണ് പന്ത് അടിച്ചു കൂട്ടിയത്. 77 ആണ് താരത്തിന്റെ ശരാശരി. പന്ത് മടങ്ങി വന്നില്ലെങ്കില്‍ അത് കനത്ത തിരിച്ചടിയാകുമെന്ന സായ് സുദര്‍ശന്റെ വാക്കുകള്‍ നെഞ്ചിടിപ്പോടെയാണ് ആരാധകരും കേട്ടത്. അതേസമയം, പന്തിന്റെ പരുക്കില്‍ ബിസിസിഐ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടുണ്ട്. ‘മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെ ആദ്യ ദിനം പന്തിന്റെ വലതുകാലില്‍ പന്ത് അടിച്ചു കൊണ്ടു. സ്റ്റേഡിയത്തില്‍ നിന്നും നേരെ വിദഗ്ധ പരിശോധനയ്ക്കും സ്‌കാനിങിനും എത്തിച്ചിരുന്നു. ബിസിസിഐയുടെ വിദഗ്ധ മെഡിക്കല്‍ സംഘം പുരോഗതി വിലയിരുത്തുകയാണ്’ എന്നാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്. വോക്‌സിന്റെ ഫുള്‍ ലെങ്ത് പന്തിന്റെ വലത്തേ കാല്‍വിരല്‍ത്തുമ്പില്‍ അടിക്കുകയായിരുന്നു. പരമ്പരയ്ക്കിടെ ഇത് രണ്ടാം തവണയാണ്…

    Read More »
  • ‘ഉരുളക്കിഴങ്ങു പോലെയല്ല, കിടിലന്‍ വള്ളിച്ചൂരല്‍ പോലെ’; രണ്ടുമാസം കൊണ്ട് കുറച്ചത് 17 കിലോ; അമ്പരപ്പിക്കുന്ന മേക്ക് ഓവറുമായി സര്‍ഫറാസ് ഖാന്‍; ഇനി ഫിറ്റ്‌നെസ് ഇല്ലെന്നു പറഞ്ഞത് തഴയരുതെന്ന് ആരാധകര്‍

    ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റിലെ മിന്നുംതാരമാണ് സര്‍ഫറാസ് ഖാന്‍. ‘ഉരുളക്കിഴങ്ങ് പോലെ ഉരുണ്ടിരിക്കുന്നു’വെന്ന പരിഹാസങ്ങള്‍ക്ക് അമ്പരപ്പിക്കുന്ന മെയ്ക്ക് ഓവറിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് താരം. വെറും രണ്ടുമാസം കൊണ്ട് 17 കിലോ ഭാരമാണ് സര്‍ഫറാസ് കുറച്ചത്. ടീ ഷര്‍ട്ടും ഷോര്‍ട്സുമണി‍ഞ്ഞ് ജിമ്മില്‍ നിന്നുള്ള ചിത്രം സര്‍ഫറാസ് പങ്കുവച്ചത് കണ്ടവരെല്ലാം ഞെട്ടി. കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും ഫലമാണ് കാണുന്നെതന്നും ഇന്ത്യന്‍ ടീമിലേക്ക് വൈകാതെ സര്‍ഫറാസിന് മടങ്ങിവരാനാകുമെന്നും ചിത്രം കണ്ട ആരാധകരും കുറിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തുവെങ്കിലും സര്‍ഫറാസിന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ടീമില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ തന്നെയായിരന്നു ടെസ്റ്റില്‍ സര്‍ഫറാസിന്‍റെ അരങ്ങേറ്റവും. ഫിറ്റ്നസില്ലാത്തതിനാലാണ് സര്‍ഫറാസ് തഴയപ്പെട്ടതെന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഹര്‍ഭജന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന താരങ്ങള്‍ സര്‍ഫറാസിന് ഉറച്ച പിന്തുണയാണ് പ്രഖ്യാപിച്ചത്. കഠിനാധ്വാനം തുടര്‍ന്നാല്‍ ടീമിലേക്ക് കരുണിനെ പോലെ തിരികെ എത്താമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം, ഫിറ്റ്നസായിരുന്നില്ല സര്‍ഫറാസിനെ തഴഞ്ഞതിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ ഇന്ത്യയുടെ ദയനീയ…

    Read More »
  • ബിസിസിഐയ്ക്കു തിരിച്ചടി; ഇന്ത്യക്കാര്‍ക്ക് അടുത്ത മൂന്ന് ടെസ്റ്റ് ക്രിക്കറ്റ് ഫൈനലും നേരിട്ടു കാണാനുള്ള ഭാഗ്യമില്ല; ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന തള്ളി ഐസിസി; എല്ലാ അവകാശവും ഇംഗ്ലണ്ടിന്; ‘ഇംഗ്ലണ്ടിന്റെ സ്‌റ്റേഡിയങ്ങളും ആരാധകരും മികച്ചത്’

    ന്യൂഡല്‍ഹി: അടുത്ത ക്രിക്കറ്റ് ടെസ്റ്റ് ലോകകപ്പ് ഫൈനലുകള്‍ ഇന്ത്യയില്‍ നടത്തണമെന്ന ബിസിസിഐയുടെ ആവശ്യത്തിന് തിരിച്ചടി. 2027, 2029, 2031 വര്‍ഷങ്ങളിലായി നടക്കുന്ന അടുത്ത മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളുടെ അവകാശം ഇംഗ്ലണ്ടിന് അനുവദിച്ചതോടെയാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) ഇന്ത്യയുടെ ആവശ്യത്തിനു മങ്ങലേറ്റത്. ബിസിസിഐയ്ക്കും ഇന്ത്യക്കും ഏറെ അഭിമാനകരമായേക്കാവുന്ന നീക്കങ്ങള്‍ക്കാണ് സിംഗപ്പൂരില്‍ നടന്ന യോഗത്തില്‍ തിരിച്ചടിയായത്. 2021, 2023 വര്‍ഷങ്ങളിലെ ടെസ്റ്റ് ഫൈനലുകള്‍ ഇംഗ്ലണ്ടില്‍ നടത്തിയപ്പോള്‍ വന്‍ വിജയമാണെന്നാണു വിലയിരുത്തല്‍. വലിയ ടൂര്‍ണമെന്റുകള്‍ വിജയകരമായി നടത്താനുള്ള ഇംഗ്ലണ്ടിന്റെ ശേഷിയിലും ഐസിസി ഉദ്യോഗസ്ഥര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. പിരിച്ചുവിട്ട അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് കളിക്കാരെ പിന്തുണയ്ക്കാനും പരമോന്നത സമിതി തീരുമാനിച്ചു. അമേരിക്കന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ചും വിശദമായി പരിശോധിക്കും. ഓവലിലും ലോഡ്‌സിലുമാണ് മുമ്പ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ രണ്ട് ടെസ്റ്റ് ഫൈനലുകള്‍ നടന്നത്. ഇംഗ്ലണ്ടിന്റെ സ്റ്റേഡിയങ്ങള്‍, ആരാധകര്‍, ടെസ്റ്റ് ഫോര്‍മാറ്റുമായുള്ള ദീര്‍ഘകാല ബന്ധം എന്നിവ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് അനുയോജ്യമാണെന്നും ഐസിസി ബോര്‍ഡ് പരാമര്‍ശിച്ചു.…

    Read More »
  • ഒടുവില്‍ സസ്‌പെന്‍സിന് അന്ത്യം; നാലാം ടെസ്റ്റില്‍ ബുംറ കളിക്കുമെന്ന് സിറാജ്; ‘പരിക്കുകള്‍ കടുത്ത പ്രതിസന്ധി, അര്‍ഷ്ദീപിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം, മികച്ച കോമ്പിനേഷന്‍ പരീക്ഷിക്കും’; ബുധനാഴ്ചത്തെ ടെസ്റ്റ് ഇന്ത്യക്ക് നിര്‍ണായകം

    മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോര്‍ഡില്‍ ബുധനാഴ്ച ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറ കളിക്കുമെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അഞ്ചില്‍ മൂന്നു ടെസ്റ്റുകള്‍ കളിക്കാനായിരുന്നു തീരുമാനം. എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചെങ്കിലും ഇതില്‍ കഴിക്കാന്‍ ബുംറയ്ക്കു കഴിഞ്ഞിരുന്നില്ല. മൂന്നാം ടെസ്റ്റിന് ഇറങ്ങിയെങ്ങിലും ഇന്ത്യ 22 റണ്‍സിനു പരാജയപ്പെട്ടു. ഇന്ത്യ നിലവില്‍ 1-2ന് പിന്നിലാണ്. ഈ സാഹചര്യത്തില്‍ അടുത്ത രണ്ടു മത്സരങ്ങള്‍ കളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ ആദ്യ ഔട്ട്‌ഡോര്‍ സെഷനു പിന്നാലെയാണ് ബുംറയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ആശങ്ക സിറാജ് നീക്കിയത്. ‘എനിക്കറിയാവുന്നിടത്തോളം ജസി ഭായ് കളിക്കും. ഞങ്ങളുടെ കോമ്പിനേഷന്‍ പരിക്കുകള്‍ കാരണം ദിവസം തോറും മാറിക്കൊണ്ടിരിക്കുകയാണെന്നും സിറാജ് പറഞ്ഞു. ‘ഇംഗ്ലണ്ട് എങ്ങനെ കളിക്കുന്നു എന്നതു പരിഗണിച്ച് മികച്ച സെഷനുകളില്‍ ബൗളിംഗ് തുടരുകയെന്നതാണു ഞങ്ങളുടെ പദ്ധതി. കഴിഞ്ഞ മത്സരത്തിലെന്നപോലെ ക്ഷമയോടെ അവര്‍ കളിക്കണമെന്നാണ് ആഗ്രഹം. മികച്ച ടെസ്റ്റ് ക്രിക്കറ്റ്…

    Read More »
  • ശിഖര്‍ ധവാന്‍ അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറി; പാകിസ്താന് എതിരായ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലജന്റ്‌സ് ക്രിക്കറ്റ് മത്സരം റദ്ദാക്കി; യുവരാജ് സിംഗ് നായകനായ ഇന്ത്യന്‍ ലജന്റ്‌സ് ടീം പിന്‍മാറിയത് പഹല്‍ഗാം ആക്രമണത്തില്‍ പ്രതിഷേധിച്ച്

    ബര്‍മിംഗ്ഹാം: പഹല്‍ഗാം ആക്രമണത്തിന്റെ പേരില ശിഖര്‍ ധവാന്‍ അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചതോടെ ബര്‍മിംഗ്ഹാമില്‍ ഇന്നു (ഞായര്‍) നടക്കേണ്ടിയരുന്ന ഇന്ത്യ-പാക് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലജന്‍ഡ്‌സ് ക്രിക്കറ്റ് മത്സരം റദ്ദാക്കി. ജൂണ്‍ 18ന് എഡ്ജ്ബാസ്റ്റണില്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പിന്റെ ഫൈനല്‍ ഓഗസ്റ്റ് രണ്ടിലേക്കാണു നിശ്ചയിച്ചിട്ടുള്ളത്. ലോകകപ്പ് ജേതാവായ യുവരാജ് സിംഗാണ് ഇന്ത്യന്‍ ലജന്റ്‌സിന്റെ ക്യാപ്റ്റന്‍. ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍, സുരേഷ് റെയ്ന, റോബിന്‍ ഉത്തപ്പ, വരുണ്‍ ആരോണ്‍ തുടങ്ങിയവരും ടീമിലുണ്ട്. ചില സന്തോഷകരമായ ഓര്‍മകള്‍ പുനസൃഷ്ടിക്കുക മാത്രമായിരുന്നു ടൂര്‍ണമെന്റിന്റെ ലക്ഷ്യമെന്നു റദ്ദാക്കല്‍ തീരുമാനം അറിയിച്ചു ഡബ്ല്യുസിഎല്‍ ഭാരവാഹികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അറിയിച്ചു. Dear all , pic.twitter.com/ViIlA3ZrLl — World Championship Of Legends (@WclLeague) July 19, 2025 ‘ഈ വര്‍ഷം പാകിസ്താന്‍ ഹോക്കി ടീം ഇന്ത്യയിലെത്തുമെന്നു വാര്‍ത്തകള്‍ കേട്ടിരുന്നു. അടുത്തിടെ ഇന്ത്യ-പാക് വോളിബോള്‍ മത്സരവും നടന്നിരുന്നു. ഇനിയും ഇരു ടീമുകളും പങ്കെടുക്കുന്ന…

    Read More »
  • ഏഷ്യ കപ്പ് ക്രിക്കറ്റ്: കൂടിയാലോചന യോഗം ധാക്കയില്‍ നടത്തിയാല്‍ ബഹിഷ്‌കരിക്കുമെന്ന് ബിസിസിഐ; ‘പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വി അനാവശ്യ സമ്മര്‍ദം ചെലുത്തുന്നു; വേദി മാറ്റാന്‍ പറഞ്ഞിട്ടും മറുപടിയില്ല’; 2026 സെപ്റ്റംബര്‍ വരെയുള്ള ഇന്ത്യ-ബംഗ്ലാദേശ് മത്സരങ്ങള്‍ മാറ്റിയെന്നും വെളിപ്പെടുത്തല്‍

    ന്യൂഡല്‍ഹി: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) വാര്‍ഷിക പൊതുയോഗം (എജിഎം) ധാക്കയില്‍ നടന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ബഹിഷ്‌കരിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍. ഇന്ത്യയും പാകിസ്താനുമടക്കം ആറു ടീമുകള്‍ പങ്കെടുക്കുന്ന മത്സരം ഇക്കുറി ടി20 ഫോര്‍മാറ്റിലാണ്. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ മത്സരത്തിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണ്. ഇന്ത്യയാണ് മത്സരത്തിന്റെ ആതിഥേയത്വം വഹിക്കേണ്ടത്. എന്നാല്‍, ഇതു സംബന്ധിച്ച് എസിസി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല. സെപ്റ്റംബറില്‍ ടൂര്‍ണമെന്റ് ആരംഭിക്കുമെന്ന അനൗദ്യോഗിക സൂചനകളുണ്ട്. ജൂലൈ 24ന് മത്സരം സംബന്ധിച്ചു ധാക്കയിലാണു യോഗം ചേരാനിരുന്നതെങ്കിലും ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം പരിഗണിച്ച് യാത്രാ വിലക്കുണ്ട്. രാഷ്ട്രീയ കാലവസ്ഥയിലെ അനിശ്ചിതത്വത്തെത്തുടര്‍ന്നു ധാക്കയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരങ്ങളും ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകളുടെ പരസ്പര ധാരണയെത്തുടര്‍ന്നു മാറ്റിവച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് മുതല്‍ 2026 സെപ്റ്റംബര്‍ വരെയുള്ള മത്സരങ്ങളാണു മാറ്റിവച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വിയാണു നിലവില്‍ എസിസി ചെയര്‍മാന്‍. യോഗവുണമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരേ അനാവശ്യ സമ്മര്‍ദം…

    Read More »
  • എസ്ഇജിജി (SEGG) മീഡിയ ഗ്രൂപ്പിന്റെ സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുമായികരാർ ഒപ്പുവച്ചു; ഏഷ്യയിൽ നിന്നും സ്പോർട്സ്.കോം-ന്റെ ആദ്യ ഫുട്ബോൾ തത്സമയം സൂപ്പർ ലീഗ് കേരളയിലൂടെ

    കൊച്ചി: ഇന്ത്യൻ ഫുട്ബോളിനും കേരളത്തിന്റെ കായിക സംസ്കാരത്തിനും പുത്തൻ അധ്യായം കുറിച്ച്, കായിക, വിനോദ, ഗെയിമിംഗ് രംഗത്തെ ആഗോള അതികായരായt എസ്ഇജിജി ( SEGG ) മീഡിയ ഗ്രൂപ്പ് (നാസ്ഡാക്: എസ്ഇജിജി (SEGG)), സൂപ്പർ ലീഗ് കേരളയുമായി (SLK) അഞ്ചു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ദുബായിലെ വൺ ജെഎൽടി (One JLT)യിൽ , വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ വെച്ചാണ് ഈ സുപ്രധാന ഉടമ്പടിക്ക് അന്തിമരൂപമായത്. ഏഷ്യയിൽ എസ്ഇജിജി സ്വന്തമാക്കുന്ന ആദ്യ ഫുട്ബോൾ സംപ്രേക്ഷണാവകാശമാണിത്. കൂടാതെ, അവരുടെ പ്രമുഖ ആപ്ലിക്കേഷനായ സ്പോർട്സ്.കോം (Sports.com)-ൽ തത്സമയ ഫുട്ബോൾ സ്ട്രീമിംഗ് ആരംഭിക്കുന്നതും ഈ കരാറിലൂടെയാണ്. ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾക്ക് വിരൽത്തുമ്പിൽ ഇനി സൂപ്പർ ലീഗ് ആവേശം. എസ്ഇജിജി-യുടെ ജി എക്സ് ആർ (GXR) വേൾഡ് സ്പോർട്സ് പ്ലാറ്റ്‌ഫോമിന് കീഴിൽ രൂപംകൊണ്ട ഈ കരാർ, സൂപ്പർ ലീഗ് കേരളയുടെ എക്സ്ക്ലൂസീവ് ആഗോള സംപ്രേക്ഷണ, വാണിജ്യ പങ്കാളിയായി എസ്ഇജിജിയെ മാറ്റുന്നു. എല്ലാ അന്താരാഷ്ട്ര ടെറിട്ടറികളിലുമുള്ള സ്ട്രീമിംഗ് അവകാശങ്ങൾ,…

    Read More »
Back to top button
error: