Sports

  • കോലിയുടെ ബാക് ടു ബാക്ക് സെഞ്ചുറി; ചൂടപ്പം പോലെ വിറ്റുതീര്‍ന്ന് ടിക്കറ്റുകള്‍; ഏകദിനത്തിന്റെ ആവേശത്തിലേക്ക് വിശാഖപ്പട്ടണം; രോഹിത്തിന്റെയും കോലിയുടെയും ഭാഗ്യ ഗ്രൗണ്ടില്‍ മൂന്നാം അങ്കം

    ബംഗളുരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനായി വിശാഖപട്ടണം ഒരുങ്ങിക്കഴിഞ്ഞു. തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന ടിക്കറ്റ് വില്‍പ്പന വിരാട് കോലിയുടെ തുടരെ തുടരെയുള്ള സെഞ്ചറികളോടെ കുതിച്ചുയര്‍ന്നുവെന്നും വിറ്റുതീര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ട്. നവംബര്‍ 28നായിരുന്നു ആദ്യഘട്ട വില്‍പ്പന. കാര്യമായി ടിക്കറ്റുകള്‍ വിറ്റുപോയില്ല. രണ്ടാം ഘട്ട വില്‍പ്പന തുടങ്ങിയപ്പോഴേക്ക് റാഞ്ചിയില്‍ കോലി സെഞ്ചറി നേടിയിരുന്നു. ഇത് ചിത്രം മാറ്റി. മിനിറ്റുകള്‍ക്കകം ടിക്കറ്റ് വിറ്റു തീര്‍ന്നുവെന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്റെ മീഡിയ ഓപ്പറഷേന്‍സ് അംഗം വൈ. വെങ്കിടേഷ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോലിയുടെ ഭാഗ്യ ഗ്രൗണ്ട് കൂടിയാണ് വിശാഖപട്ടണത്തേത്. ഏഴ് മല്‍സരങ്ങളില്‍ നിന്നായി ഇവിടെ നിന്ന് 587 റണ്‍സ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 157 റണ്‍സും വിശാഖപട്ടണത്തേതാണ്. കോലിക്ക് പുറമെ രോഹിതിന്റെയും രാഹുലിന്റെയും മികച്ച പ്രകടനങ്ങളും വിശാഖപട്ടണത്തുണ്ടായിട്ടുണ്ട്. മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മല്‍സരം വീതം ജയിച്ചു. അതുകൊണ്ട് തന്നെ നാളത്തെ കളിയാകും പരമ്പര നിശ്ചയിക്കുക. ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയതിന്റെ ക്ഷീണം ഏകദിന…

    Read More »
  • മാര്‍ക്രവും ബ്രെവിസും ശക്തമായി തിരിച്ചടിച്ചപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തേറ് മറന്നു ; വിരാട്‌കോഹ്്‌ലിയും ഋതുരാജ് ഗെയ്ക്ക്‌വാദും സെഞ്ച്വറി നേടിയിട്ടും രക്ഷയുണ്ടായില്ല, രണ്ടാം ഏകദിനം ദക്ഷിണാഫ്രിക്ക ചൂണ്ടി

    റായ്പൂര്‍: റാഞ്ചിയിലെ തോല്‍വിക്ക് റായ്പൂരില്‍ പകരം വീട്ടി ദക്ഷിണാഫ്രിക്ക. ഇന്ത്യയ്ക്ക് എതിരേയുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ സെഞ്ച്വറിയുടേയും മാത്യൂ ബ്രീസ്‌ക്കേ, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരുടെ അര്‍ദ്ധശതകത്തിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യന്‍ താരം വിരാട്‌കോഹ്്‌ലിയുടേയും ഋതുരാജ് ഗെയ്ക്ക്‌വാദിന്റെയും സെഞ്ച്വറികള്‍ പാഴായി. ഇതോടെ ഏകദിന പരമ്പര 1-1 എന്ന നിലയില്‍ തുല്യതയിലായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 358 റണ്‍സ് എടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. എയ്ഡന്‍ മാര്‍ക്രത്തിന്റെയും ബ്രെവിസിന്റെയും വെടിക്കെട്ടായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് മുതല്‍കൂട്ടായത്. 98 പന്തില്‍ 10 ബൗണ്ടറിയും നാലു സിക്‌സറും അടിച്ച മാര്‍ക്രം 110 റണ്‍സ് എടുത്തു. ഒപ്പം നിന്ന ബ്രീസ്‌കെ 68 റണ്‍സും നേടി. 64 പന്തിലായിരുന്നു ബ്രീസ്‌കെയുടെ അര്‍ദ്ധശതകം. മാര്‍ക്രം അടിച്ചു തകര്‍ത്തപ്പോള്‍ ബ്രീസ്‌കെ നങ്കൂരമിട്ടു കളിച്ചു. പിന്നാലെ വന്ന ഡെവാള്‍ഡ് ബ്രെവിസും അര്‍ദ്ധ…

    Read More »
  • ഇത് വിരാട്‌കോഹ്ലിയാടാ….ആഭ്യന്തര ക്രിക്കറ്റില്‍ പോയി കളിക്കാനും വിരമിക്കാനും പറഞ്ഞവരൊക്കെ എവിടെ? വായടപ്പിക്കുന്ന മറുപടി നല്‍കിയത് ബാറ്റു കൊണ്ട് ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ തുടര്‍ച്ചയായി രണ്ടാം സെഞ്ച്വറി

    ഇന്ത്യയുടെ ലോകോത്തര ബാറ്റര്‍ വിരാട്‌കോഹ്ലി വീണ്ടും ഗര്‍ജ്ജിക്കുകയാണ്. റാഞ്ചിക്ക് പിന്നാലെ റായ്പൂരിലും വിരാട് കോഹ്ലി സെഞ്ച്വറി നേടി. തുടര്‍ച്ചയായി രണ്ടാമതും സെഞ്ച്വറിയടിച്ച് വിരട്‌കോഹ്ലി അടപ്പിച്ചത് തന്നെ വിമര്‍ശിക്കുന്നവരുടെ വായ കൂടിയായിരുന്നു. ടെസ്റ്റും ടി20 യും മതിയാക്കി ഏകദിനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കോഹ്്‌ലിയയോട് സെലക്ടര്‍മാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനും ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുമെല്ലാം ആവശ്യപ്പെട്ടിരുന്നു. അവര്‍ക്കുള്ള മറുപടി കൂടിയാണ് കോഹ്ലി നല്‍കിയത്. വിരാട് കോഹ്ലി തന്റെ 53-ാമത് ഏകദിന സെഞ്ച്വറിയാണ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണ് അദ്ദേഹം ബുധനാഴ്ച റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നേടിയത്. ഇന്ത്യയുടെ ഈ ഇതിഹാസ താരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയതോടെ ഏകദിന ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ അസാധാരണ കുതിപ്പ് തുടരുകയാണ്. മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ 37-കാരന്‍, കൃത്യതയോടും താളത്തോടും ആധിപത്യത്തോടും കൂടി ഒരിക്കല്‍ കൂടി മത്സരത്തില്‍ സ്വാധീനം ചെലുത്തി. ഷഹീദ് വീര്‍ നാരായണ്‍ സിംഗ്…

    Read More »
  • കഴിഞ്ഞ സീസണില്‍ ശോഭിച്ചില്ല; ഇക്കുറി ഐപിഎല്‍ ലേലത്തിനില്ലെന്ന് ഒസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍; 293 വിദേശതാരങ്ങള്‍; 45 കളിക്കാര്‍ക്ക് രണ്ടുകോടി അടിസ്ഥാന വില; പാക് സൂപ്പര്‍ ലീഗിലേക്ക് പോകുന്നെന്ന് ഫാഫ് ഡുപ്ലെസിസ്

    ബംഗളുരു: ഐപിഎലിന് ഇക്കുറി ഇല്ലെന്ന് പ്രഖ്യാപിച്ച് ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ലേലത്തില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി താരം തന്നെയാണ് വെളിപ്പെടുത്തിയത്. 2019ന് ശേഷം ഇതാദ്യമായാണ് മാക്‌സ്‌വെല്‍ ഐപിഎലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. മിനി ലേലത്തിനുള്ളവരുടെ പട്ടികയില്‍ നിന്ന് മാക്‌സ്‌വെലിന്റെ പേര് കാണാതായപ്പോഴേ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ താരത്തിന് ശോഭിക്കാനായിരുന്നില്ല.   സീസണിടെ പരുക്കേറ്റ് താരം പുറത്താകുകയും ചെയ്തിരുന്നു. 13 സീസണുകളില്‍ നിന്നായി 2819 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയിട്ടുള്ളത്. 2014ല്‍ പഞ്ചാബിനായി 552 റണ്‍സാണ് മാക്‌സ്‌വെല്‍ അടിച്ചുകൂട്ടിയത്. പക്ഷേ കഴിഞ്ഞ സീസണുകളില്‍ തീര്‍ത്തും നിരാശാജനകമായിരുന്നു പ്രകടനം. ഒടുവിലത്തെ 16 ഇന്നിങ്‌സുകളിലായി ആകെ 100 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.ഐപിഎലിനുണ്ടാകില്ലെന്നും പകരം പാക് സൂപ്പര്‍ ലീഗിലേക്ക് പോവുകയാണെന്ന് ഫാഫ് ഡു പ്ലെസിസും വ്യക്തമാക്കിയിരുന്നു.   അതേസമയം, ഡിസംബര്‍ 16ന് അബുദാബിയില്‍ നടക്കുന്ന മിനി ലേലത്തില്‍ പങ്കെടുക്കുന്നതിനായി 1355 താരങ്ങളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍…

    Read More »
  • വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ സൗകര്യമില്ല, തനിക്ക് വേറെ പരിശീലന രീതിയുണ്ട് ; നിര്‍ദേശം തള്ളി സൂപ്പര്‍താരം വിരാട്‌കോഹ്ലി ; ധര്‍മ്മസങ്കടത്തിലായി ബിസിസിഐ, ഗംഭീറുമായി കോംപ്രമൈസിന് ഓജയെ വിട്ടു

    മുംബൈ: ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകങ്ങളായ വിരാട്‌കോഹ്ലിയും രോഹിത്ശര്‍മ്മയും ഇല്ലാത്ത ഒരു ഏകദിന ടീമിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കാനേ ആകില്ല. എന്നിരുന്നാലും ഇരുവരേയും ഏതെങ്കിലും വിധത്തില്‍ തഴഞ്ഞ് യുവതാരങ്ങളുടെ മറ്റൊരു മികച്ച ടീമിനെ കെട്ടിപ്പൊക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. അടുത്ത ലോകകപ്പ് ലക്ഷ്യമിട്ട് പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാനുള്ള ലക്ഷ്യത്തില്‍ പരമാവധി ആഭ്യന്തര ക്രിക്കറ്റ് കളിക്കാനുള്ള ബിസിസിഐ നിര്‍ദേശം തള്ളി വിരാട്‌കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റും ടി20 യും മതിയാക്കി ഏകദിനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വിരാട്‌കോഹ്ലിയോട് വിജയ് ഹസാരേ ട്രോഫിയില്‍ കളിക്കണമെന്ന ബിസിസിഐയുടെ ഉപദേശം തള്ളി വിരാട്‌കോഹ്ലി. രോഹിത് ശര്‍മ്മ തന്റെ പങ്കാളിത്തം ഉറപ്പിച്ച സാഹചര്യത്തിലാണ് വിരാട്‌കോഹ്ലി നിര്‍ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചത്. വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും ഭാവി കൈകാര്യം ചെയ്യുന്നതിലെ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെ വര്‍ദ്ധിച്ചുവരുന്ന അതൃപ്തി നിലവിലെ സംഭവപരമ്പരയ്ക്ക് മറ്റൊരു നാടകീയത നല്‍കിയിരിക്കുകയാണ്. ബാറ്റ്‌സ്മാന്റെ ഭാവിയുമായി ബന്ധപ്പെട്ട ചില പ്രധാന വിഷയങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം കോഹ്ലിയും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും…

    Read More »
  • ഇന്ത്യയെ തോല്‍വിയിലേക്ക് വലിച്ചിഴയ്ക്കുമെന്ന ദക്ഷിണാഫ്രിക്കന്‍ പരിശീലകന്റെ വാക്കുകള്‍ ; ദക്ഷിണാഫ്രിക്കന്‍ പരിശീലകനെ അവഗണിച്ച് വിരാട്‌കോഹ്ലി ; കോണ്‍റാഡിന് കൈ കൊടുക്കാന്‍ കൂട്ടാക്കിയില്ല

    റാഞ്ചി: ടീം ഇന്ത്യയെ അപമാനിച്ച ദക്ഷിണാഫ്രിക്കന്‍ പരിശീലകന് എട്ടിന്റെ പണി കൊടുത്ത് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌കോഹ്ലി. ടെസ്റ്റ് മത്സരം തൂത്തുവാരിയതിന് പിന്നാലെ ഏകദിനത്തിലും ഇന്ത്യയെ തരിപ്പണമാക്കുമെന്ന് വിവാദ പ്രസ്താവന നടത്തിയ ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ ശുക്രി കോണ്‍റാഡിന് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ കൈ കൊടുക്കാതെ അപമാനിച്ചു. താന്‍ സെഞ്ച്വറി നേടിടീം വിജയം നേടിയ ആദ്യ ഏകദിനത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പരിശീലകന് ഹസ്തദാനം നല്‍കാന്‍ കോഹ്ലി കൂട്ടാക്കിയില്ല. പ്രോട്ടീസ് പരിശീലകനെ ഇന്ത്യന്‍ മുന്‍ നായകന്‍ അവഗണിക്കുന്നതിന്റെ വീഡിയോ പുറത്തുവരികയും ചെയ്തതോടെ വിവാദമായി. മത്സരത്തില്‍ ബാറ്റിംഗിന് ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാഫുകളെ അഭിവാദ്യം ചെയ്യുന്ന സമയത്താണ് കോണ്‍റാഡിനെ കോഹ്ലി ഒഴിവാക്കിയത്. ദക്ഷണാഫ്രിക്കന്‍ പരിശീലകന് കൈ കൊടുക്കാന്‍ കോഹ്ലി കൂട്ടാക്കിയില്ല. 120 പന്തുകളില്‍ നിന്നും കോഹ്ലി 135 റണ്‍സ് അടിച്ചാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരം ഇന്ത്യ 17 റണ്‍സിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോഹ്ലിയുടേയും രോഹിതിന്റെയും…

    Read More »
  • പരിശീലകന്‍ ഗൗതംഗംഭീറിനെ അവഗണിച്ച് വിരാട്‌കോഹ്ലിയും രോഹിത് ശര്‍മ്മയും ; ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ കാര്യങ്ങള്‍ അത്ര വെടിപ്പല്ല ; എല്ലാം കോംപ്ലിമെന്റാക്കാന്‍ ബിസിസിഐ യോഗം വിളിച്ചു ചേര്‍ത്തു

    റാഞ്ചി: ഓസ്‌ട്രേലിയയിലും പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കും എതിരേ യുവതാരങ്ങളെ വെല്ലുന്ന പ്രകടനം നടത്തിയെങ്കിലും വിരാട്‌കോഹ്ലിയേയും രോഹിത് ശര്‍മ്മയേയും കൈകാര്യം ചെയ്യാനാകാതെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതംഗംഭീര്‍. റാഞ്ചിയില്‍ സെഞ്ച്വറിയും അര്‍ദ്ധ സെഞ്ച്വറിയും നേടിയ ഈ സീനിയര്‍ താരങ്ങളുമായി പരിശീലകന് നല്ല ബന്ധമല്ല ഉള്ളതെന്നും പ്രശ്‌നം പരിഹരിക്കാന്‍ ബിസിസിഐ തന്നെ രംഗത്ത് ഇറങ്ങിയതായുമാണ് പുറത്തുവരുന്ന സൂചനകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുതിര്‍ന്ന താരങ്ങളും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയിലല്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടയില്‍ സെഞ്ച്വറിയടിച്ച കോഹ്ലി ഗംഭീറിനെ മൈന്‍ഡ് ചെയ്യാതെ പോകുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഡ്രസിങ് റൂമിലെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെയാണ് കോഹ്ലി ഗംഭീറിനെ അവഗണിച്ചു പോകുന്നത് എന്നും ശ്രദ്ധേയമാണ്. അതേ സമയം ആ സമയത്ത് രോഹിത് ശര്‍മയുമായി ഗംഭീര്‍ രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെടുന്നതിന്റെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മത്സരത്തില്‍ ഇരുവരുമുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് വാഗ്വാദങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് കോഹ്ലിയും…

    Read More »
  • പാക്കിസ്ഥാന്‍ ക്രിക്കറ്റിന് നിരാശ: സിക്‌സടി വീരപദവി നഷ്ടമായതില്‍; ഷാഹിദ് അഫ്രീദിയുടെ സികസുകള്‍ ഇനി ഓര്‍മ; ഇനി വാഴ്ത്തുക രോഹിത്തിന്‍ സിക്‌സറുകള്‍

      റാഞ്ചി : റാഞ്ചി എന്ന സ്ഥലത്തിന്റെ പേരില്‍ തന്നെയുണ്ട് റാഞ്ചിയെടുക്കാനുള്ള ഒരു ആവേശം. ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായുള്ള ഒന്നാം ഏകദിനത്തില്‍ മിന്നുന്ന വിജയമടക്കം പലതും റാഞ്ചിയെടുത്തതില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് വലിയ നിരാശ. കഴിഞ്ഞ കുറച്ചുകാലങ്ങളായി തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡായി നിലനിന്നിരുന്ന പാക് ടീമിന്റെ തകര്‍പ്പന്‍ വെടിക്കെട്ട് ബാറ്റിംഗുകളുടെ സ്മാരകം തകര്‍ന്നുവീണതിന്റെ നിരാശ. പാക്കിസ്ഥാന്‍ ക്രിക്കറ്റിന് സിക്‌സടിവീര പദവി നഷ്ടമായതിന്റെ വിഷമം പറഞ്ഞറിയിക്കാവുന്നില്ല അവര്‍ക്ക്. ഏകദിന ക്രിക്കറ്റില്‍ ഷാഹീദ് അഫ്രീദിയെ മറികടന്ന് ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയ ആ നിമിഷം ടിവിയില്‍ കളി കണ്ടുകൊണ്ടിരുന്ന പാക് ക്രിക്കറ്റ് താരങ്ങള്‍ക്കും പാക് ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കും തങ്ങളുടെ ക്രെഡിറ്റില്‍ നിന്നും സിക്‌സടി റെക്കോര്‍ഡ് ഇന്ത്യ റാഞ്ചിയെടുക്കുന്നത് കണ്ണീരോടെ മാത്രമേ നോക്കിനില്‍ക്കാനായുള്ളു. ഇതും ഇന്ത്യയുടെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയാണ്. പാക് കൈവശമുള്ള റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ മണ്ണിലേക്ക് പറിച്ചു നടുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ടെസറ്റില്‍ ദക്ഷിണാഫ്രിക്കയോടേറ്റ അതിരറ്റ നാണക്കേട്…

    Read More »
  • സച്ചിനോ കോലിയോ? കളത്തിലും പുറത്തും കോലി ഒരുപടി മുന്നില്‍; ചരിത്രം സച്ചിനെ റണ്‍വേട്ടക്കാനായി മാത്രം അടയാളപ്പെടുത്തുമ്പോള്‍ കോലിയെ ടീം പ്ലെയറായി വിലയിരുത്തും; ടെസ്റ്റിലും ഏകദിനത്തിലും സ്വന്തം നേട്ടങ്ങള്‍ക്കപ്പുറം വിരാട് ക്രിക്കറ്റിലെ പാഠപുസ്തകമാകുന്നത് ഇക്കാരണങ്ങള്‍ കൊണ്ട്

    ന്യൂഡല്‍ഹി: സൗന്ദര്യം പോലെ കായിക മത്സരങ്ങളിലെ മികവും കാണുന്നയാളുടെ കണ്ണിലാണ്. വ്യക്തികളെ വിലയിരുത്തുമ്പോള്‍ അതില്‍ വ്യക്തിപരമായ കാരണങ്ങളുടെ സ്വാധീനവുമുണ്ടാകും. ക്രിക്കറ്റിന്റെ കാര്യത്തില്‍ രണ്ടു ലജന്റുകളെ പലകാരണങ്ങളാല്‍ വിമര്‍ശിക്കാമെങ്കിലും ഒരിക്കലും അവഗണിച്ചു മുന്നോട്ടു പോകാന്‍ കഴയില്ല. ഒരാള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. മറ്റൊരാള്‍ ‘ചേസിംഗ് കിംഗ്’ കോലിയും. ഒരാള്‍ ക്രിക്കറ്റില്‍നിന്നു പൂര്‍ണമായും മറ്റൊരാള്‍ വിരമിക്കലിന്റെ ആദ്യപടിയെന്നോണം ടെസ്റ്റ് ക്രിക്കറ്റിന്റെ വെള്ളക്കുപ്പായവും അഴിച്ചു. കോലിക്കുമുന്നില്‍ ഇനിയുമേറെ മത്സരങ്ങളുണ്ട്. എങ്കിലും, ക്ഷമയും തന്ത്രവും കായിക ക്ഷമതയും ബുദ്ധിയും ഏറെ ആവശ്യമുള്ള ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് കോലി കളമൊഴിയുമ്പോള്‍ വിലയിരുത്തലിന്റെ ആദ്യപടിയിലേക്കു കടക്കാന്‍ കഴിയും. അതില്‍ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. പ്രകടന സ്ഥിതിവിവരക്കണക്കുകള്‍, സാങ്കേതിക കഴിവുകള്‍, നേതൃത്വഗുണങ്ങള്‍ മുതലായവ പരിശോധിക്കുകും വിലയിരുത്തുകയും വേണം. ടെസ്റ്റില്‍ നേടിയ ആകെ റണ്‍സ് കണക്കിലെടുത്താല്‍, സച്ചിന്‍ ജീവിച്ചിരുന്നതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്. എന്നാല്‍ ബ്രാഡ്മാന്റെ ശരാശരിയായ 99.4 നെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ കരിയര്‍ ശരാശരിയായ 53.4 ഉം, അദ്ദേഹത്തിന്റെ കാലത്തെ ശ്രീലങ്കന്‍…

    Read More »
  • സെഞ്ചുറിക്കു പിന്നാലെ വിവാഹ മോതിരത്തില്‍ ചുംബിച്ച് കോലി; ഗ്രൗണ്ടിലെത്തി കാലില്‍ വീണ് ആരാധകന്‍; അന്തം വിട്ട് കോലിയും രാഹുലും

    റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ സെഞ്ചറി നേടിയതിനു പിന്നാലെ ഇന്ത്യന്‍ താരം വിരാട് കോലിയുടെ കാല്‍തൊട്ടു വണങ്ങി ആരാധകന്‍. ഗ്രൗണ്ടില്‍ ഉയര്‍ന്നുചാടിയാണ് കോലി സെഞ്ചറി നേട്ടം ആഘോഷിച്ചത്. പിന്നാലെ ഹെല്‍മറ്റും ഗ്ലൗസും ഊരി കഴുത്തിലെ മാലയിലിട്ടിരിക്കുന്ന വിവാഹമോതിരത്തില്‍ ചുംബിച്ചു. അപ്പോഴാണ് ഒരു യുവ ആരാധകന്‍ ഗാലറിയില്‍നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലെത്തിയത്. കോലിയുടെ സമീപമെത്തിയതിനു ശേഷം ഇയാള്‍ കാലില്‍ വീണു നമസ്‌കരിക്കുകയായിരുന്നു. പിന്നാലെ ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ ഇയാളെ പിടിച്ചുകൊണ്ടുപോയി. അപ്രതീക്ഷിത സംഭവത്തില്‍ കോലിയും അന്തംവിട്ടെങ്കിലും സാഹചര്യത്തെ താരം സമന്വയത്തോടെ കൈകാര്യം ചെയ്തു. ആരാധകനെ കോലി പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്തു. കോലിയുടെ തൊട്ടടുത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ.എല്‍.രാഹുലുമുണ്ടായിരുന്നു. കോലിയുടെ സെഞ്ചറി നേട്ടത്തിനു പിന്നാലെ കയ്യടിച്ചു കൊണ്ട് ഡ്രസിങ് റൂമില്‍ എഴുന്നേറ്റുനിന്ന രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, ആര്‍ഷ്ദീപ് സിങ്ങും തുടങ്ങിയവരും സംഭവം പുഞ്ചിരിയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഏകദിന ഫോര്‍മാറ്റിലെ 52ാം സെഞ്ചറിയാണ് കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയത്. ഇതോടെ ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ (ടെസ്റ്റ്,…

    Read More »
Back to top button
error: