Sports

  • ഫൈനലിൽ ഇന്ത്യയ്ക്ക് ടോസ്!! ആദ്യം ബാറ്റ് ചെയ്യുക പാക്കിസ്ഥാൻ, ഹാർദിക്കിനു പകരം റിങ്കു സിങ് ടീമിൽ

    ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് ജയിച്ച ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങ്ങിനയച്ചു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുന്നത്. പരുക്കുമൂലം സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഫൈനൽ കളിക്കില്ല. ഹാർദിക്കിന് പുറമെ അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും ടീമിൽ പുറത്തിരിക്കേണ്ടിവരും. ഇവർക്ക് പകരം ജസ്പ്രീത് ബുംറ, ശിവം ദുബെ, റിങ്കു സിങ് എന്നിവർ ടീമിൽ തിരിച്ചെത്തി. ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി. പാക്കിസ്ഥാൻ പ്ലേയിംഗ് ഇലവൻ: സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, സൽമാൻ ആ​ഗ (ക്യാപ്റ്റൻ), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ‌), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്,…

    Read More »
  • വന്‍കരയുടെ രാജാക്കന്‍മാര്‍ ആര്? വീണ്ടും ഇന്ത്യ-പാക് ത്രില്ലര്‍; എല്ലാ കളിയും ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ നീലപ്പട; പാകിസ്താന്‍ തോറ്റത് ഇന്ത്യക്കെതിരേ മാത്രം; വീണ്ടും പോരാട്ടത്തിന്റെ ഞായര്‍

    ദുബായ്: വന്‍കരയുടെ രാജാക്കന്മാരാകാന്‍ ഇന്ത്യയും പകരംവീട്ടാന്‍ പാക്കിസ്ഥാനും ഇന്ന് ഏഷ്യ കപ്പ് ഫൈനലില്‍ നേര്‍ക്കുനേര്‍. എതിരാളികളെയെല്ലാം തകര്‍ത്താണ് ഇന്ത്യയുടെ ഫൈനലിലേക്കുള്ള വരവെങ്കില്‍ പാക്കിസ്ഥാന്‍ തോറ്റത് രണ്ടുവട്ടം. രണ്ടുതോല്‍വിയും ഇന്ത്യയ്ക്കെതിരെ. രാത്രി എട്ടുമണിക്കാണ് ഫൈനല്‍. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ച്ചയാണ് ഇന്ത്യ– പാക്കിസ്ഥാന്‍ ത്രില്ലര്‍ വരുന്നത്. 41 വര്‍ഷത്തെ ഏഷ്യ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് പാക്കിസ്ഥാന്‍ തോറ്റിരുന്നു. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് അവസാനം ഫൈനല്‍ പോരാട്ടത്തിന് സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടം മുതല്‍ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ ഫൈനല്‍ വരവ്. സൂപ്പര്‍ ഫോറിലെ അവസാന മല്‍സരത്തില്‍ ശ്രീലങ്കയെ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പവര്‍പ്ലേയില്‍ തകര്‍ത്തടിക്കുന്ന അഭിഷേക് ശര്‍മ. കറക്കിവീഴ്ത്തി കുല്‍ദീപ് യാദവ്. ഇന്ത്യയുടെ ഈ സമവാക്യത്തിന് പാക്കിസ്ഥാന് മറുപടിയില്ല. 309 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററായ അഭിഷേക്  നല്‍കുന്ന തുടക്കത്തില്‍ നിന്നാണ് ഇന്ത്യയുടെ കുതിപ്പ്. തുടര്‍ച്ചയായ മൂന്ന്…

    Read More »
  • ധോണിയെയും മറികടന്ന് സഞ്ജു സാംസണ്‍; നേട്ടത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ നമ്പര്‍ വണ്‍; ശ്രീലങ്കയ്ക്ക് എതിരായ വെടിക്കെട്ടില്‍ പിറന്നത് റെക്കോഡ്

    ദുബായ്: ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഞ്ചാം നമ്പറില്‍ ക്രീസിലിറങ്ങി 23 പന്തില്‍ 39 റണ്‍സടിച്ച് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണ് സിക്‌സര്‍ വേട്ടയിലും റെക്കോര്‍ഡ്. ശ്രീലങ്കക്കെതിരെ മൂന്ന് സിക്‌സ് പറത്തിയ സഞ്ജു ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് അടിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. ശ്രീലങ്കക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ 52 സിക്‌സുകളുമായി സഞ്ജുവും സാക്ഷാല്‍ ധോണിയും ഒപ്പത്തിനൊപ്പമായിരുന്നു. പതിമൂന്നാം ഓവറില്‍ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയെ സിക്‌സര്‍ പറത്തിയാണ് ധോണിയെ മറികടന്ന് 53 സിക്‌സുകളുമായി സഞ്ജു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരിലെ സിക്‌സര്‍ വേട്ടക്കാരില്‍ നമ്പര്‍ വണ്ണായത്. ഹസരങ്കയുടെ അടുത്ത ഓവറിലും സിക്‌സ് നേടിയ സഞ്ജു ഷനകയ്‌ക്കെതിരെയും സിക്‌സ് അടിച്ചാണ് മൂന്ന് സിക്‌സുകള്‍ തികച്ചത്. ഷനകയെ സിക്‌സ് അടിച്ചതിന് പിന്നാലെ മറ്റൊരു സിക്‌സിനായുള്ള ശ്രമത്തില്‍ 23 പന്തില്‍ 39 റണ്‍സെടുത്ത് സഞ്ജു പുറത്തായിരുന്നു. 48 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സഞ്ജു 53 സിക്‌സ് പറത്തി ധോണിയെ മറികടന്നത്.…

    Read More »
  • ബാറ്റുകൊണ്ട് വെടിയുതിര്‍ത്തത് പാരമ്പര്യ ആഘോഷമെന്ന് ഫര്‍ഹാന്‍; ശിക്ഷയില്ല; 6-0 കാണിച്ച റൗഫിന് വന്‍ തുക പിഴ; മാച്ച് റഫറിക്കു മുന്നില്‍ ഹാജരായി വാദങ്ങള്‍ എഴുതിനല്‍കി

    ദുബായ്∙ ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെ പ്രകോപനപരമായ ആംഗ്യ പ്രകടനങ്ങളുടെ പേരിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫിനെതിരെ കടുത്ത നടപടികളുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. വിവാദമായ ‘6–0’ ആംഗ്യത്തിന്റെ പേരിലാണ് ഹാരിസ് റൗഫിനെതിരായ നടപടി. പാക്ക് താരങ്ങൾക്കെതിരെ ബിസിസിഐ ഐസിസിക്കു പരാതി നൽകിയിരുന്നു. മാച്ച് റഫറി റിച്ചി റിച്ചഡ്സൻ അന്വേഷണങ്ങൾക്കു ശേഷം ഹാരിസ് റൗഫിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തുകയായിരുന്നു. അതേസമയം അർധ സെഞ്ചറി നേടിയത് ആഘോഷിക്കാൻ ബാറ്റു കൊണ്ട് ‘വെടിയുതിർത്ത’ പാക്ക് ഓപ്പണർ സഹിബ്സദ ഫർഹാനെതിരെ നടപടിയൊന്നുമെടുത്തില്ല. ഫർഹാന് താക്കീത് നൽകാനാണ് ഐസിസി തീരുമാനം. രണ്ട് താരങ്ങളും മാച്ച് റഫറിയുടെ മുൻപിൽ നേരിട്ടു ഹാജരാകുകയും, വാദങ്ങൾ ഐസിസിക്ക് എഴുതി നൽകുകയും ചെയ്തു. ടീം മാനേജർ നവീദ് അക്രം ചീമയും പാക്ക് താരങ്ങൾക്കൊപ്പമുണ്ടായിരുന്നു. പാക്കിസ്ഥാനിലെ പഖ്ദൂൺ ഗോത്രത്തിന്റെ പരമ്പരാഗത ആഘോഷമായാണ് ‘ഗൺഷോട്ട്’ സെലിബ്രേഷൻ നടത്തിയതെന്നാണ് ഫർഹാന്റെ വിശദീകരണം. ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ തോൽപിച്ചതിനു…

    Read More »
  • സഞ്ജുസാംസണിന്റെയും അഭിഷേക് ശര്‍മ്മയുടെയും വെടിക്കെട്ട് ; ഇന്ത്യയ്ക്ക് ശ്രീലങ്കയ്ക്ക് എതിരേ കൂറ്റന്‍ സ്‌കോര്‍ ; മൂന്ന് സിക്‌സറുകള്‍ പറത്തി മലയാളി താരം ലങ്കന്‍ ബൗളിംഗിനെ പിച്ചിച്ചീന്തി

    ദുബായ്: ശ്രീലങ്കന്‍ ബൗളിംഗിനെ പിച്ചിച്ചീന്തിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വെടിക്കെട്ട് നടത്തിയപ്പോള്‍ ഏഷ്യാകപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍ അഭിഷേക് ശര്‍മ്മയും തിലക് വര്‍മ്മയും മലയാളിതാരം സഞ്ജുവും തകര്‍പ്പന്‍ വെടിക്കെട്ട് നടത്തിയപ്പോള്‍ 200 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ശ്രീലങ്കയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഈ ഏഷ്യാകപ്പില്‍ 200 ന് മുകളില്‍ ടെസ്റ്റ് രാജ്യങ്ങള്‍ തമ്മിലുള്ള കളിയില്‍ ഒരു ടീം സ്‌കോര്‍ ചെയ്യുന്നത്. അഞ്ചാമത് ബാറ്റ് ചെയ്യാനിറങ്ങിയ സഞ്ജു 23 പന്തില്‍ 39 റണ്‍സ് അടിച്ചുകൂട്ടി. മൂന്ന് സിക്‌സറുകളും ഒരു ബൗണ്ടറിയും താരം നേടി. തകര്‍പ്പന്‍ ഫോമിലുള്ള ഓപ്പണര്‍ അഭിഷേക് ശര്‍മ്മ 31 പന്തില്‍ 61 റണ്‍സ് നേടി. എട്ടു ബൗണ്ടറികള്‍ നേടിയ ശര്‍മ്മ രണ്ടു സിക്‌സറും പറത്തി. 34 പന്തുകളില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മ്മ നാലു ബൗണ്ടറിയും ഒരു സിക്‌സറും നേടി. വാലറ്റത്ത് 15 പന്തില്‍ 21 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലാണ് സ്്‌കോര്‍ 200…

    Read More »
  • രോഹിത്തിനു ശേഷം ആര്? നിര്‍ണായക സൂചനകള്‍ നല്‍കി മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍; ‘അയാള്‍ എ ടീമിനെ മികച്ച രീതിയില്‍ നയിച്ചു; ഞങ്ങള്‍ അത്തരം ഒരാളെ തെരയുകയായിരുന്നു’; എത്തുമോ അയ്യരുടെ തൊപ്പിയില്‍ പൊന്‍തൂവല്‍?

    ന്യൂഡല്‍ഹി: രോഹിത് ശര്‍മയ്ക്കുശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ആരാകുമെന്ന ചര്‍ച്ച ഇന്ത്യന്‍ ക്യാമ്പില്‍ സജീവമാണ്. ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തപ്പോഴും ഏകദിനത്തിലും ട്വന്റി20യിലും മിന്നിത്തിളങ്ങിയ ശ്രേയസ് അയ്യര്‍ എന്ന പ്ലേമേക്കറെ പരിഗണിച്ചില്ല. ഇത് ആരാധകരില്‍ ഉണ്ടാക്കിയ അമ്പരപ്പ് ചില്ലറയായിരുന്നില്ല. ഇംഗ്ലണ്ടുമായി നടന്ന ടെസ്റ്റ് ക്രിക്കറ്റിനു തൊട്ടു മുമ്പു നടന്ന ഐപിഎല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഉഗ്രന്‍ ഫോമില്‍ നിന്നിട്ടും എന്തുകൊണ്ട് ശ്രേയസിനെ തഴഞ്ഞു എന്നതായിരുന്നു ആരാധകരുടെ ചോദ്യം. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ശ്രേയസ് ആറുമാസത്തെ അവധി ആവശ്യപ്പെട്ടെന്നായിരുന്നു ബിസിസിഐ സെക്രട്ടറി ദേവജിത്ത് സെയ്ക്കിയ ഒരിക്കല്‍ പറഞ്ഞത്. ഇതിനു പിന്നാലെ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായി ശ്രേയസിനെ നിയമിച്ചു. ഇപ്പോള്‍ രോഹിത്തിനു ശേഷം ആരാകും ഇന്ത്യയുടെ ക്യാപ്റ്റനെന്ന ചോദ്യമാണ് ഉയരുന്നത്. ഇതേക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയത് മുഖ്യ സെലക്ടറായ അജിത്ത് അഗാര്‍ക്കര്‍ ആണ്. ഇന്ത്യന്‍ എ ടീമിന്റെ ചുമതലക്കാരനാക്കിയത് ഭാവിയില്‍ ഇത്തരം ചുമതലകളില്‍ എങ്ങനെ പ്രകടനം നടത്തുമെന്നു വിലയിരുത്താന്‍ വേണ്ടിയാണ്…

    Read More »
  • കേരളബ്‌ളാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ; മഞ്ഞപ്പട സൂപ്പര്‍കപ്പില്‍ കളിക്കാനിറങ്ങുന്നു ; മുംബൈസിറ്റിയും ഹൈദരാബാദ് എഫ്‌സിയും രാജസ്ഥാന്‍ യുണൈറ്റഡും കൊമ്പന്മാരുടെ ഗ്രൂപ്പില്‍

    കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ഭാവി ആശങ്കയിലായിരിക്കെ മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് വീണ്ടും ആവേശം സമ്മാനിച്ചുകൊണ്ട് സൂപ്പര്‍കപ്പില്‍ കേരളബ്‌ളാസ്‌റ്റേഴ്‌സ് പന്തു തട്ടാനിറങ്ങുന്നു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടുന്ന സൂപ്പര്‍ കപ്പ് 2025 നുള്ള മത്സരക്രമമായി. ഗോവയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ബ്‌ളാസ്‌റ്റേഴ്‌സ് കരുത്തന്മാരുടെ ഗ്രൂപ്പില്‍. രണ്ട് ഐഎസ്എല്‍ ചാംപ്യന്മാര്‍ക്കൊപ്പം കളിക്കാനിറങ്ങുന്ന ബ്‌ളാസ്‌റ്റേഴ്‌സിനൊപ്പം ഡി ഗ്രൂപ്പില്‍ മുംബൈ സിറ്റിയും ഹൈദരാബാദും ഐ-ലീഗ് ക്ലബ്ബായ രാജസ്ഥാന്‍ യുണൈറ്റഡ് എഫ്സിയുമാണ് ഉള്ളത്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം ഒക്ടോബര്‍ 30-ന് രാജസ്ഥാന്‍ യുണൈറ്റഡ് എഫ്സിക്കെതിരെയാണ്. രണ്ടാമത്തെ മത്സരം നവംബര്‍ 3-ന് ഹൈദരാബാദ് എഫ്സിയുമായി നടക്കും. ഈ ആദ്യ രണ്ട് മത്സരങ്ങള്‍ക്കും ബാംബോലിം സ്റ്റേഡിയമാണ് വേദിയാകുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍, നവംബര്‍ 6-ന് ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ വെച്ച് മുംബൈ സിറ്റി എഫ്സിയെയും മഞ്ഞപ്പട നേരിടും. നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതില്‍ ഈ മത്സരം നിര്‍ണായകമായേക്കാം. ഹെഡ് കോച്ച് ഡേവിഡ് കാറ്റാലയുടെ കീഴില്‍ പൂര്‍ണ ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും ആയിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍…

    Read More »
  • വിജയം പഹല്‍ഗാം ഇരകള്‍ക്കും ഇന്ത്യന്‍ സൈന്യത്തിനും സമര്‍പ്പിച്ചു ; ഇന്ത്യന്‍ ക്യാപ്റ്റനെതിരെ പാകിസ്ഥാന്‍ പരാതി നല്‍കി ; സൂര്യകുമാര്‍ യാദവിന് വിലക്ക് നേരിടേണ്ടി വരുമോ?

    ഏഷ്യാ കപ്പ് 2025-ലെ രണ്ടു മത്സരങ്ങളിലും ഇന്ത്യ എതിരാളികളായ പാകിസ്താനെ തകര്‍ത്തു വിടുകയായിരുന്നു. പഹല്‍ഗാം ആക്രമണത്തിനും അതിനുശേഷം നടന്ന ഓപ്പറേഷന്‍ സിന്ദൂ റിനും ശേഷം നടന്ന ആദ്യ ക്രിക്കറ്റ് മത്സരമായിരുന്നതിനാല്‍ ഇരു ടീമുകളും വൈകാരിക മാ യിട്ടാണ് മത്സരത്തെ എടുത്തത്. മത്സരശേഷം നടന്ന ചടങ്ങില്‍, സൂര്യകുമാര്‍ യാദവ് ഈ വിജ യം പഹല്‍ഗാം ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ സൈന്യത്തി നും സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്തായാലും ഇത് താരത്തിനും ഇന്ത്യയ്ക്കും തിരിച്ചടിയായേക്കും. മത്സരശേഷം നടന്ന ചട ങ്ങിലും പത്രസമ്മേളനത്തിലും നടത്തിയ പ്രസ്താവനകളുടെ പേരില്‍ സൂര്യകുമാര്‍ യാദവിനെ തിരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഐസിസിക്ക് രണ്ട് പരാതികള്‍ നല്‍കിയി ട്ടുണ്ട്. ഐസിസി ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സണെ ചുമതലപ്പെടുത്തി. അദ്ദേഹം ബിസിസിഐക്ക് ഒരു ഇ-മെയില്‍ അയച്ചു. അതില്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായക്ക് ദോഷം വരുത്തിയതായി താന്‍…

    Read More »
  • താലിബാന്‍ ‘വിസ്മയ’ത്തില്‍നിന്ന് രക്ഷപ്പെട്ടു; ചരിത്ര നേട്ടവുമായി അഫ്ഗാന്‍ വനിതാ അഭയാര്‍ഥി ടീം; രാജ്യാന്തര മത്സരം ഉടന്‍; മത കോടതികളുടെ വിലക്കില്ല; കളിക്കളത്തില്‍ അവര്‍ യഥാര്‍ഥ പോരാളികള്‍

    ദുബായ്: താലിബാന്‍ ഭരണകൂടം അഫ്ഗാന്‍ പിടിച്ചതിനു പിന്നാലെ രാജ്യവിട്ട വനിതകളുടെ ഫുട്‌ബോള്‍ ടീം ആദ്യമായി രാജ്യാന്തര മത്സരത്തിന് ഇറങ്ങുന്നു. അഫ്ഗാന്‍ സ്ത്രീകളുടെ റെഫ്യൂജി ടീമാണ് നാലു സൗഹൃദ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം യുഎഇയില്‍ അടുത്തമാസം രാജ്യാന്തര മത്സരത്തിന് ഇറങ്ങുക. ഫിഫയാക്ക് ഇക്കാര്യം ബുധനാഴ്ച വ്യക്തമാക്കിയത്. 2021ല്‍ താലിബാന്‍ അധികാരത്തിലെത്തിയശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലടക്കം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പം സ്ത്രീകളുടെ സ്‌പോര്‍ട്‌സ് പങ്കാളിത്തത്തിനും വിലക്കേര്‍പ്പെടുത്തി. ഫുട്‌ബോള്‍ കളിക്കാര്‍ക്ക് മതവിചാരണ ഭയന്നു രാജ്യം വിടേണ്ടിയും വന്നു. ‘ഫിഫ യുണൈറ്റ്‌സ്: വനിതാ പരമ്പര’ ടൂര്‍ണമെന്റ് ഒക്ടോബര്‍ 23 മുതല്‍ 29 വരെ ദുബായില്‍ നടക്കും, യുഎഇ, ചാഡ്, ലിബിയ എന്നീ രാജ്യങ്ങളുടെ പതിവു ടീമുകള്‍ക്കൊപ്പം അഫ്ഗാന്‍ അഭയാര്‍ഥി സ്‌ക്വാഡും മത്സരിക്കും. എല്ലാ സ്ത്രീകള്‍ക്കും ഫുട്‌ബോളില്‍ അവസരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഫിഫ ഇത്തരമൊരു മത്സരം ഒരുക്കുന്നതെന്നും കായികരംഗത്തിന്റെ മുന്നേറ്റത്തിന് ഇത്തരം മത്സരങ്ങള്‍ ആവശ്യമാണെന്നും ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാറ്റിനോ പറഞ്ഞു. ‘ഈ മത്സരത്തിനു ഗ്രൗണ്ടിലും പുറത്തും പ്രതികരണങ്ങളുണ്ടാക്കാന്‍ കഴിയുമെന്നു ഞങ്ങള്‍ക്കറിയാം.…

    Read More »
  • ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തി വണ്ടര്‍കിഡ് വൈഭവ് സൂര്യവംശി ചരിത്രം സൃഷ്ടിക്കുന്നു; അണ്ടര്‍ 19 വിഭാഗത്തില്‍ 40 മാക്‌സിമം പറത്തിയ ലോകത്തിലെ ആദ്യ കളിക്കാരനായി

    ഇന്ത്യന്‍ അണ്ടര്‍-19 ടീമിനായി യൂത്ത് ഏകദിന ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന വൈഭവ് സൂര്യവംശി മറ്റൊരു ചരിത്രം കൂടി കുറിച്ചു. 14 വയസ്സുകാരന്‍ അഞ്ച് സിക്‌സറുകള്‍ അടക്കം 68 പന്തില്‍ നിന്ന് 70 റണ്‍സ് നേടിയപ്പോള്‍ തകര്‍ന്നത് പഴയ ഇന്ത്യന്‍ ഓപ്പണര്‍ ഉന്മുക്ത് ചന്ദി ന്റെ ഒരു പഴയ റെക്കോര്‍ഡ്. ഇന്ത്യന്‍ യൂത്ത് ടീം ക്യാപ്റ്റനും 2012-ല്‍ ഓസ്ട്രേലിയയില്‍ നടന്ന അണ്ടര്‍-19 ലോകകപ്പില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്ത ഉന്മുക്ത് ചന്ദിന്റെ പേരിലുണ്ടായിരുന്ന ലോക റെക്കോര്‍ഡ് തകര്‍ത്ത് സൂര്യവംശി ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു. യൂത്ത് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന കളിക്കാര നായി. അണ്ടര്‍ 19 വിഭാഗത്തില്‍ 40-ല്‍ കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ആദ്യ കളിക്കാരനും ഇയാ ളാണ്. 14 വയസ്സുകാരനായ സൂര്യവംശി വെറും 10 കളികളിലാണ് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ അണ്ടര്‍-19 ടീമിനായി ഇതുവരെ യൂത്ത് ഏകദിന കരിയറില്‍ 540 റണ്‍സ് നേടിയ സൂര്യവംശിയുടെ ശരാശരി…

    Read More »
Back to top button
error: