Sports

  • ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ചരിത്രം കുറിക്കാനുള്ള അവസരത്തിനരികെ അഫ്‌ഗാനിസ്ഥാൻ പൊരുതി വീണു; ശ്രീലങ്ക ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ

    ലാഹോർ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ചരിത്രം കുറിക്കാനുള്ള അവസരത്തിനരികെ അഫ്‌ഗാനിസ്ഥാൻ പൊരുതി വീണു. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 292 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ അഫ്‌ഗാൻ 37.4 ഓവറിൽ 289 റൺസിൽ പുറത്താവുകയായിരുന്നു. മധ്യനിരയുടെയും വാലറ്റത്തിൻറേയും വെടിക്കെട്ടിനൊടുവിൽ തോൽവി സമ്മതിക്കുകയായിരുന്നു അഫ്‌ഗാൻ. സ്കോർ: ശ്രീലങ്ക- 291/8 (50), അഫ്‌ഗാൻ- 289 (37.4). ജയത്തോടെ ഗ്രൂപ്പ് ബിയിൽ നിന്ന് ബംഗ്ലാദേശിന് പിന്നാലെ ശ്രീലങ്ക സൂപ്പർ ഫോറിലെത്തിയപ്പോൾ അഫ്‌ഗാനിസ്ഥാൻ നാടകീയമായി പുറത്തായി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് ഓപ്പണർമാരായ പാതും നിസങ്കയും ദിമുത് കരുണരത്നെയും മികച്ച തുടക്കമാണ് നൽകിയത്. 35 പന്തിൽ 32 റൺസെടുത്ത കരുണരത്നെ ഇന്നിംഗ്‌സിലെ 11-ാം ഓവറിൽ മടങ്ങുമ്പോൾ ടീം സ്കോർ 63 ഉണ്ടായിരുന്നു. അധികം വൈകാതെ പാതും നിസങ്കയും(40 പന്തിൽ 41), സദീര സമരവിക്രമയും(8 പന്തിൽ 3) മടങ്ങിയപ്പോൾ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസും ചരിത് അസലങ്കയും ലങ്കയുടെ രക്ഷയ്‌ക്കെത്തി. അസലങ്ക 43 പന്തിൽ 36 ഉം…

    Read More »
  • നേപ്പാളിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോറില്‍

    കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിൽ നേപ്പാളിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നു.ഓപ്പണർമാരായി ഇറങ്ങി ‍അർധ സെഞ്ച്വറി നേടിയ  ക്യാപ്റ്റൻ രോഹിത് ശര്‍മയും ശുഭ്മാൻ ഗില്ലും തകര്‍ത്തടിച്ച്‌ 20.1 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. 59 പന്തില്‍ അഞ്ച് സിക്സും ആറു ഫോറുമുള്‍പ്പെടെ 74 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. 62 പന്തില്‍ എട്ടു ഫോറും ഒരു സിക്സുമുള്‍പ്പെടെ ശുഭ്മാൻ ഗില്‍ 67 റണ്‍സെടുത്തു. മഴ മൂലം നിരവധി തവണ കളി തടസ്സപ്പെട്ട മത്സരത്തില്‍ നേപ്പാള്‍ ഒരുക്കിയ 231 റണ്‍സ് വിജയലക്ഷ്യം ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം 23 ഓവറില്‍ 145 റണ്‍സാക്കി പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഗ്രൂപ്പ് എ യില്‍ പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ മത്സരം മഴ മുടക്കിയിരുന്നു. ഒരു ജയവും ഒരു സമനിലയുമായി ഇന്ത്യക്കും പാകിസ്താനും തുല്യ (4) പോയിന്റാണെങ്കിലും റണ്‍ശരാശരിയുടെ ബലത്തില്‍ പാകിസ്താൻ ഗ്രൂപ് ചാമ്ബ്യന്മാരായി.

    Read More »
  • ഏഷ്യാ കപ്പ് മത്സരത്തിന് പിന്നാലെ പാക് പേസര്‍മാരെ പുകഴ്ത്തി ദിനേശ് കാര്‍ത്തിക്

    കൊളംബൊ: ഇന്ത്യക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിന് പിന്നാലെ പാകിസ്ഥാൻ പേസർമാരെ പുകഴ്ത്തി ദിനേശ് കാർത്തിക്. പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ 48.5 ഓവറിൽ 266ന് എല്ലാവരും പുറത്തായിരുന്നു. എല്ലാ വിക്കറ്റുകളും വീഴ്ത്തിയത് പേസർമാരായിരുന്നു. മുന്നിൽ നിന്ന് നയിച്ച ഷഹീൻ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി. നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഈ പ്രകടനങ്ങൾക്ക് പിന്നാലെയാണ് പാക് പേസർമാർ പുകഴ്ത്തി കാർത്തിക് രംഗത്തെത്തിയത്. കാർത്തിക് വിശദീകരിക്കുന്നതിങ്ങനെ…. ”പാകിസ്ഥാന്റെ മൂന്ന് പേസർമാർക്കും 90ലധികം പന്തുകൾ സ്ഥിരതയോടെ കൃത്യതയോടെ എറിയാൻ സാധിക്കും. ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ വളരെ വ്യത്യസ്തരാണ്. ഷഹീൻ ഇടങ്കയ്യനായതുകൊണ്ട് സ്വാഭാവികമായ ആംഗിൾ ലഭിക്കുന്നുണ്ട്. പന്തിൽ ഉള്ളിലേക്് തിരിച്ചുവിടാൻ അദ്ദേഹത്തിന് സാധിക്കും. നസീം രണ്ട് വശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കുന്നു. ഹാരിസ് പന്ത് നന്നായി തെന്നിപ്പിക്കുന്നതിനൊപ്പം ബൗൺസറുകളും വരും.” കാർത്തിക് പറഞ്ഞു. ഫ്‌ളാറ്റ് പിച്ചുകളിൽ പോലും മൂവർക്കും തിളങ്ങാൻ സാധിക്കുമെന്നും കാർത്തിക് പറഞ്ഞു.…

    Read More »
  • ഏഷ്യാകപ്പ്: പാക്കിസ്ഥാന് പിന്നാലെ ഇന്ത്യ – നേപ്പാൾ മത്സരത്തിനും മഴഭീഷണി 

    കൊളംബോ: പല്ലേക്കെലെ ഏഷ്യാകപ്പ്‌ ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ഇന്ന്‌ നേപ്പാളിനെതിരെ.പാക്കിസ്ഥാനുമായുള്ള ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതിനാൽ നിലവിൽ ഒരു പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. അതേസമയം തങ്ങളുടെ ആദ്യ മത്സരത്തിൽ നേപ്പാളിനെ തോൽപ്പിച്ച പാക്കിസ്ഥാൻ നാലു പോയിന്റോടെ സൂപ്പർ ഫോറിലേക്ക്  മുന്നേറിയിട്ടുണ്ട്.ഇന്നത്തെ കളിക്കും മഴഭീഷണിയുണ്ട്‌. കളി ഉപേക്ഷിച്ചാലും രണ്ട്‌ പോയിന്റുമായി ഇന്ത്യക്ക്‌ സൂപ്പർ ഫോറിലെത്താം. ലോകകപ്പ്‌ മുന്നിൽനിൽക്കെ ആശ്വാസം പകരുന്ന പ്രകടനമല്ല പാക്കിസ്ഥാനെതിരെ ഇന്ത്യൻ ബാറ്റർമാരിൽനിന്നുണ്ടായത്‌. പാകിസ്ഥാന്റെ ഇടംകൈയൻ പേസർ ഷഹീൻ അഫ്രീദിക്കെതിരെ ഒരിക്കൽക്കൂടി ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പതറുന്നതാണ്‌ കണ്ടത്‌. ക്യാപ്‌റ്റൻ രോഹിത്‌ ശർമയും വിരാട്‌ കോഹ്‌ലിയും നിരാശപ്പെടുത്തി. പരിക്കുമാറിയെത്തിയ ശ്രേയസ്‌ അയ്യരുടെ തുടക്കവും നന്നായില്ല. ശുഭ്‌മാൻ ഗിൽ മോശം പ്രകടനം തുടരുകയാണ്‌.ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയുമായിരുന്നു രക്ഷകർ. അതേസമയം പേസർ ജസ്–പ്രീത് ബുമ്ര ഇന്ന് കളിക്കില്ല.വ്യക്തിപരമായ കാരണങ്ങളാൽ ഇരുവരും ഇന്ത്യയിലേക്ക് മടങ്ങിയതായാണ് വിവരം.

    Read More »
  • മഴ പെയ്തത് തിരിച്ചടിയായി, ഞങ്ങള്‍ ജയിക്കേണ്ട കളി: അഫ്രീദി

    കൊളംബോ:ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ മഴ പെയ്തത് തിരിച്ചടിയായെന്നും ഞങ്ങൾ ജയിക്കേണ്ടിയിരുന്ന കളിയാണെന്നും പാക്കിസ്ഥാൻ പേസ് ബൗളർ ഷഹീൻ അഫ്രീദി. “മൊത്തത്തില്‍, ഞങ്ങളുടെ പ്രകടനം മികച്ചതായിരുന്നു.മത്സരം നടന്നിരുന്നെങ്കില്‍, ഫലം ഞങ്ങളുടെ കൈകളിലായിരുന്നു.പക്ഷെ മഴ ചതിച്ചു” -പാകിസ്ഥാൻ ക്രിക്കറ്റ് ട്വിറ്റര്‍ ഹാൻഡില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ ഷഹീൻ പറഞ്ഞു. ഇന്ത്യയെ പാകിസ്താൻ 266 റണ്‍സിന് ഓളൗട്ട് ആക്കിയ മത്സരത്തിൽ ഷഹീൻ  നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.മഴ കാരണം പാകിസ്താന് ഒരു പന്ത് പോലും ബാറ്റു ചെയ്യാൻ ആയതുമില്ല‌.

    Read More »
  • ഏകദിന ലോകകപ്പിനുള്ള ടീമായി; സഞ്ജു സാംസണ്‍ പുറത്ത്

    മുംബൈ:ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിന്റെ പട്ടികയായി.ശനിയാഴ്ച രാത്രി സെലക്ഷൻ കമ്മിറ്റി നല്‍കിയ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടുന്നില്ലെന്നാണ് വിവരം. സെലക്ഷൻ കമ്മിറ്റി ചെയര്‍മാൻ അജിത് അഗാര്‍ക്കര്‍ ക്യാപ്റ്റൻ രോഹിത് ശര്‍മയെയും കോച്ച്‌ രാഹുല്‍ ദ്രാവിഡിനെയും കണ്ടാണ് അന്തിമ പട്ടിക തീരുമാനിച്ചത്.പരിക്കില്‍ നിന്ന് മുക്തനായ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സഞ്ജുവിനെ കൂടാതെ ഏഷ്യ കപ്പിനായി ശ്രീലങ്കയിലുള്ള താരങ്ങളില്‍ തിലക് വര്‍മ, പ്രസീദ് കൃഷ്ണ എന്നിവരും ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായിട്ടുണ്ട് .ഏഷ്യ കപ്പിലും ബാക്ക്-അപ് പ്ലെയറായിട്ടാണ് സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിരുന്നത്. ക്യാപ്റ്റൻ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശുഭ്മാൻ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ഇഷാൻ കിഷനും ബാറ്റിങ് നിരയില്‍ ഇടംനേടി. ഹാര്‍ദിക് പട്ടേല്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാരായുള്ളത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്…

    Read More »
  • ഡ്യൂറൻഡ് കപ്പില്‍ മുത്തമിട്ട് മോഹൻ ബഗാൻ

    കൊൽക്കത്ത: ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോള്‍ ടൂര്‍ണമെന്‍റായ ഡ്യൂറൻഡ് കപ്പില്‍ റിക്കാര്‍ഡ് കിരീടനേട്ടവുമായി മോഹൻ ബഗാൻ.ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി 17-ാം ഡ്യൂറൻഡ് കപ്പ് എന്ന പുതുചരിത്രമാണ് ബഗാൻ കുറിച്ചത്. ആവേശം അലതല്ലിയ കൊല്‍ക്കത്ത ഡര്‍ബിയില്‍, 71-ാം മിനിറ്റില്‍ ദിമിത്രിയോസ് പെട്രാടോസ് ആണ് ബഗാനായി വല കുലുക്കിയത്. 62-ാം മിനിറ്റില്‍ അനിരുദ്ധ് ഥാപ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത് പോയതോടെ പത്ത് പേരുമായി ആണ് ബഗാൻ മത്സരം പൂര്‍ത്തിയാക്കിയത്. ബഗാൻ ഗോളി വിശാല്‍ കെയ്ത്ത് ടൂര്‍ണമെന്‍റ് ഗോള്‍ഡൻ ഗ്ലൗ സ്വന്തമാക്കിയപ്പോള്‍ ഇബി താരം നന്ദകുമാര്‍ ശേഖര്‍ ഗോള്‍ഡൻ ബോളിന് അര്‍ഹനായി. മുഹമ്മദൻ സ്പോര്‍ട്ടിംഗിന്‍റെ ഡേവിഡ് ലാല്‍ഹാൻസാംഗയക്കാണ് ഗോള്‍ഡൻ ബൂട്ട് പുരസ്കാരം.

    Read More »
  • ഏഷ്യാകപ്പ് ക്രിക്കറ്റിൽ മഴ വില്ലനായി; പാക്കിസ്ഥാൻ സൂപ്പർ 4 ലേക്ക് കടന്നു

    കൊളംബോ: ഏഷ്യാകപ്പിൽ ഇന്ത്യ – പാകിസ്താന്‍ മത്സരം മഴ മൂലം രണ്ടാം ഇന്നിങ്‌സ് പൂര്‍ത്തിയാക്കാനാകാതെ ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.തുടർന്ന് കനത്ത മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പാകിസ്താന് ബാറ്റിങ്ങിന് ഇറങ്ങാനായില്ല.ഇതോടെ ഇരു ടീമും ഓരോ പോയന്റ് വീതം പങ്കുവെച്ചു. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത പാകിസ്താന്‍ ഇതോടെ സൂപ്പര്‍ ഫോറില്‍ കടന്നു.

    Read More »
  • കോച്ച് ഇവാൻ വുകോമാനോവിച്ചിനൊപ്പം കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ  2023-24 സീസൺ യാത്ര ആരംഭിച്ചു

    ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023 -2024 സീസണ് ഈ‌ മാസം തുടക്കമായേക്കും. സെപ്റ്റംബർ 22 മുതൽ 24 വരെയുള്ള തിയതികളിലൊന്നിൽ ഐഎസ്എൽ സീസൺ തുടങ്ങാനാണ് സാധ്യത. 12 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലിൽ പങ്കെടുക്കുക.കഴിഞ്ഞ ഐഎസ്എല്ലിലുണ്ടായിരുന്ന പതിനൊന്ന് ടീമുകൾക്ക് പുറമെ റൗണ്ട് ​ഗ്ലാസ് പഞ്ചാബും ഒന്നാം ഡിവിഷൻ ടൂർണമെന്റിന്റെ ഭാ​ഗമാകും. കഴിഞ്ഞ ഐ-ലീ​ഗ് സീസണിൽ കിരീടമുയർത്തിയാണ് പഞ്ചാബ് ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തുന്നത്.  ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തോടെ ആണ് 2023 – 2024 ക്ലബ് ഫുട്ബോൾ സീസണിന് ഇന്ത്യയിൽ തുടക്കമായത്.കൊൽക്കത്തയിൽ നടക്കുന്ന ഡ്യൂറന്റ് കപ്പിന്റെ ഫൈനൽ ഇന്ന് നടക്കും.കൊൽക്കത്ത ക്ലബ്ബുകളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.ടൂർണമെന്റിൽ നിന്നും കേരളത്തിൽ നിന്നുള്ള ടീമുകളായ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും നേരത്തെ പുറത്തായിരുന്നു.വിദേശതാരങ്ങളിൽ അധികവും എത്തിയിട്ടില്ലാഞ്ഞതിനാൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലന കളരി മാത്രമായിരുന്നു ഡ്യൂറന്റ് കപ്പ്. കഴിഞ്ഞ സീസണിലെ ഐഎസ്എൽ ഉത്ഘാടന മത്സരം കൊച്ചിയിൽ ആയിരുന്നു. ഈ സീസണിലും ആദ്യ മത്സരം കൊച്ചിയിൽ ആയിരിക്കുമോ എന്നത് തീരുമാനം…

    Read More »
  • ഏഷ്യാകപ്പ് ക്രിക്കറ്റ് :ഇന്ത്യക്കെതിരെ പാകിസ്താന് 267 റണ്‍സ് വിജയലക്ഷ്യം

    കൊളംബൊ: ഏഷ്യാ കപ്പിലെ എല്‍ ക്ലാസിക്കോ മത്സരത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന് 267 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 266 റണ്‍സെടുത്തു. മുന്‍നിര തകര്‍ന്നടിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ഇഷാന്‍ കിഷനും ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയ്ക്ക് പൊരുതാനുള്ള ടോട്ടല്‍ സമ്മാനിച്ചത്. പാക്പ്പടയ്ക്ക് വേണ്ടി സ്റ്റാര്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി നാലും ഹാരിസ് റൗഫും നസീം ഷായും മൂന്നും വിക്കറ്റ് സ്വന്തമാക്കി. രണ്ടു തവണ മഴ തടസ്സപ്പെടുത്തിയ കളിയിൽ  നാല് വിക്കറ്റുകള്‍ക്ക് വെറും 66 റണ്‍സെന്ന നിലയിലേക്ക് ചുരുങ്ങിയതിനു ശേഷമായിരുന്നു ഇന്ത്യയുടെ ഉയർത്തെഴുന്നേൽപ്പ്.ഹാര്‍ദ്ദിക് പാണ്ഡ്യ- ഇഷാന്‍ കിഷന്‍ സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയത്. ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കെ എല്‍ രാഹുലിന്റെ അഭാവത്തിലാണ് അഞ്ചാം നമ്ബറില്‍ ബാറ്റ് ചെയ്യാനെത്തിയത്. എന്നാല്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദമൊന്നുമില്ലാതെ ഇഷാന്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 54 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പടെയാണ് ഇഷാന്‍…

    Read More »
Back to top button
error: