Sports
-
ഒഡീഷ എഫ്സിയെ കീഴടക്കി എഫ്സി ഗോവ ഐഎസ്എല്ലിൽ രണ്ടാം സ്ഥാനത്ത്
ലീഡുകള്‍ മാറി മറിഞ്ഞ ത്രില്ലര്‍ പോരാട്ടത്തില്‍ ഒഡീഷ എഫ്സിയെ കീഴടക്കി എഫ്സി ഗോവ. ഗോവക്ക് വേണ്ടി നോവ സദോയിയും ഒഡീഷക്ക് വേണ്ടി മുര്‍ത്തദ ഫാളും ഇരട്ട ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ ഇഞ്ചുറ്റി സമയത്ത് നിര്‍ണായക ഗോളുമായി ജയ് ഗുപ്തയാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവുമായി ഗോവ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത്.മൂന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സും.മൂന്നു ടീമുകൾക്കും 6 പോയിന്റ് വീതമാണുള്ളത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് നാളെ മുംബൈ എഫ്സിയുമായി ഏറ്റുമുട്ടും.മുംബൈയിൽ വച്ചാണ് മത്സരം.
Read More » -
മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ബ്ലാസ്റ്റേഴ്സ്, മൂന്നാം ജയം ലക്ഷ്യമിട്ട് നാളെ മുംബൈയെ നേരിടും
മുംബൈ: ഐഎസ്എൽ പത്താം സീസണിലെ മൂന്നാം ജയം ലക്ഷ്യമിട്ട് നാളെ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ എഫ്സിയെ നേരിടും.നാളെ വൈകിട്ട് 8 മണിക്ക് മുംബൈയിൽ വച്ചാണ് മത്സരം. സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ 6 പോയിന്റുമായി മോഹൻ ബഗാനും ഗോവയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണുള്ളത്.മൂന്ന് ടീമുകൾക്കും 6 പോയിന്റ് വീതമാണുള്ളതെങ്കിലും ഗോൾ ആവറേജിൽ ബ്ലാസ്റ്റേഴ്സിനേക്കാൾ മുൻപിലാണ് മോഹൻ ബഗാനും ഗോവയും. അതേസമയം ഒരു വിജയവും ഒരു സമനിലയുമായി 4 പോയിന്റാണ് മുംബൈ എഫ്സിക്കുള്ളത്.അഞ്ചാം സ്ഥാനത്താണ് അവരുള്ളത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ 2-1 ന് തോൽപ്പിച്ച അവർ ഒഡീഷ എഫ്സിയുമായി 2-2 സമനിലയിൽ പിരിയുകയായിരുന്നു. രണ്ടു തവണ ഐഎസ്എൽ ഷീൽഡ് നേടിയിട്ടുള്ള ടീമാണ് മുംബൈ. മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീയിനയിൽ വെച്ചാണ് മത്സരം നടക്കുക.കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെത്തന്നെ മുംബൈയിൽ എത്തിയിട്ടുണ്ട്.
Read More » -
ക്രിക്കറ്റിലും ബാഡ്മിന്റണിലും കബഡിയിലും ഇന്ത്യക്ക് സ്വര്‍ണം
ഹാങ്ച്ചൗ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലും ബാഡ്മിന്റണിലും കബഡിയിലും ഇന്ത്യക്ക് സ്വര്‍ണം.അഫ്ഗാനിസ്താനുമായുള്ള ഇന്ത്യയുടെ ഫൈനല്‍ പോരാട്ടം മഴ കാരണം ഉപേക്ഷിക്കപ്പെടുകയായിരുന്നു.ഉയര്‍ന്ന റാങ്കിങ് പരിഗണിച്ചാണ് ഇന്ത്യന്‍ ടീമിനെ വിജയികളായി പ്രഖ്യാപിച്ചത്. അഫ്ഗാന്‍ ടീം വെള്ളിയും നേടി. നേരത്തേ പാകിസ്താനെ വീഴ്ത്തി ബംഗ്ലാദേശ് ടീം വെങ്കലം കരസ്ഥാമാക്കിയിരുന്നു.ഇതോടെ ഏഷ്യാഡില്‍ പുരുഷ ക്രിക്കറ്റില്‍ ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ച ആദ്യത്തെ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് റുതുരാജ് ഗെയ്ക്വാദ് സ്വന്തമാക്കുകയും ചെയ്തു. ഗെയിംസിന്‍റെ ചരിത്രത്തില്‍ ക്രിക്കറ്റില്‍ ഇന്ത്യ ടീമുകളെ അയച്ചതും ഇത്തവണ ആദ്യമായിട്ടായിരുന്നു. ബാഡ്മിന്റണില്‍ പുരുഷ ഡബിള്‍സില്‍ സ്വര്‍ണവുമായി ഇന്ത്യന്‍ ടീം ചരിത്രം കുറിച്ചു. ഗെയിംസിന്റെ ചരിത്രത്തില്‍ ബാഡ്മിന്റണില്‍ ഇന്ത്യക്കു സ്വര്‍ണം ലഭിച്ചതും ഇതാദ്യമായിട്ടാണ്. ചിരാഗ് ഷെട്ടി- സാത്വിക് സായിരാജ് റാങ്കിറെഡ്ഡി എന്നിവരങ്ങുന്ന ടീമിനാണ് സ്വര്‍ണം. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ചൊയ് സോള്‍ഗ്യു- കിം വോന്‍ഹോ സഖ്യത്തെയാണ് ഇന്ത്യന്‍ ജോടി 21-18, 21-16നു തുരത്തിയത്. വനിതകളുടെ കബഡിയിലും ഇന്ത്യ പൊന്നണിഞ്ഞു. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ 100ാമത്തെ മെഡല്‍ കൂടിയായിരുന്നു ഇത്. ഫൈനലില്‍ ചൈനീസ് തായിപേയിയെയായിരുന്നു ഇഞ്ചോടിഞ്ച്…
Read More » -
വെങ്കല മെഡലുമില്ല; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിൽ വെറും കൈയോടെ മടങ്ങി പാകിസ്ഥാന്‍
ഹാങ്ചൗ:ഏഷ്യാ കപ്പില്‍ ഫൈനലിലെത്താതെ പുറത്തായതിന് പിന്നാലെ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലും വെറും കൈയോടെ മടങ്ങി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ഇന്നലെ നടന്ന സെമിയില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ് ഫൈനലിലെത്താതെ പുറത്തായ പാക് ടീം വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ബംഗ്ലാദേശിനോടും തോറ്റു. ഇതോടെ ക്രിക്കറ്റില്‍ മെഡലുകളൊന്നുമില്ലാതെ വെറുംകൈയോടെയാണ് പാക് ടീം ചൈനയില്‍ നിന്ന് മടങ്ങുന്നത്. ഇന്ന് നടക്കുന്ന സ്വര്‍ണമെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും.
Read More » -
ഏഷ്യൻ ഗെയിംസ് മെഡല്‍ക്കൊയ്ത്തില്‍ സെഞ്ച്വറി ഉറപ്പിച്ച് ഇന്ത്യ
ഹാങ്ചോ: ഏഷ്യൻ ഗെയിംസ് മെഡല്‍ക്കൊയ്ത്തില്‍ സെഞ്ച്വറി ഉറപ്പിച്ച് ഇന്ത്യ.ഗെയിംസിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ മെഡല്‍നേട്ടത്തില്‍ മൂന്നക്കത്തിലേക്ക് കുതിക്കുന്നത്. 95മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്.ഏഴു മെഡലുകള്‍ കൂടി ഉറപ്പിച്ചിട്ടുണ്ട്. അമ്ബെയ്ത്തില്‍ മൂന്നും കബഡിയില്‍ രണ്ടും ബാഡ്മിന്റൻ, ക്രിക്കറ്റ് എന്നിവയില്‍ ഓരോ മെഡലുകളുമാണ് ഇന്ത്യ ഉറപ്പിച്ചത്. ഗെയിംസിന്‍റെ ചരിത്രത്തില്‍ ഇന്ത്യ 20ലധികം സ്വര്‍ണ മെഡല്‍ നേടുന്നതും ആദ്യമാണ്. ഇതുവരെ 22 സ്വര്‍ണ മെഡലുകളാണ് ഇന്ത്യ നേടിയത്. 2018ലെ ജക്കാര്‍ത്ത ഗെയിംസില്‍ 70 മെഡലുകള്‍ നേടിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവുമാണ് അന്ന് സ്വന്തമാക്കിയത്. ഷൂട്ടിങ് റേഞ്ചിലും അത്ലറ്റിക്സിലുമാണ് ഇന്ത്യൻ താരങ്ങള്‍ കൂടുതല്‍ മെഡലുകള്‍ നേടിയത്. അത്ലറ്റിക്സില്‍ മാത്രം 29 മെഡലുകള്‍. ഇതില്‍ ആറു സ്വര്‍ണവും 14 വെള്ളിയും ഒമ്ബത് വെങ്കലവും ഉള്‍പ്പെടും. ഷൂട്ടിങ്ങില്‍ ഏഴു സ്വര്‍ണവും ഒമ്ബത് മെഡലുകളും നേടി. ഹോക്കിയില്‍ നിലവിലെ ചാമ്ബ്യന്മാരായ ജപ്പാനെ ഒന്നിനെതിരെ അഞ്ചു ഗോളിന് തകര്‍ത്ത് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി.…
Read More » -
ഏഷ്യന്‍ ഗെയിംസ് ഹോക്കി: പൊന്നണിഞ്ഞ് ഇന്ത്യ, സുവർണനേട്ടം ഒമ്പത് വര്‍ഷത്തിനു ശേഷം
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകർത്താണ് ഇന്ത്യയുടെ സുവർണ നേട്ടം.ജയത്തോടെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാനും ഇന്ത്യന്‍ ടീമിനായി. ഇന്ത്യയ്ക്കുവേണ്ടി നായകൻ ഹർമ്മൻപ്രീത് സിംഗ് രണ്ട് ഗോളുകൾ നേടി.മൻപ്രീത് സിംഗും അമിത് രോഹിദാസും അഭിഷേകും ഓരോ തവണയും ജപ്പാൻ ഗോൾ വല ചലിപ്പിച്ചു. തനക സെറീനാണ് ജപ്പാന്റെ ആശ്വാസ ഗോള്‍ നേടിയത്.മലയാളി താരം പി ആര്‍ ശ്രീജേഷാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍വല കാത്തത്. ഇതോടെ ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ സ്വർണമെഡലുകളുടെ എണ്ണം 22 ആയി. 2014-ല്‍ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഗെയിംസിലാണ് ഇന്ത്യ അവസാനമായി സ്വര്‍ണമണിഞ്ഞത്. അതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനല്‍ കളിക്കുന്നത്. 2018-ല്‍ വെങ്കലമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.
Read More » -
‘കിളിയേ കിളിയേ’ ഗാനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് റയല്‍ മാഡ്രിഡ്
ഇളയരാജയുടെ സംഗീതത്തില്‍ എസ് ജാനകി പാടിയ ‘കിളിയേ കിളിയേ’ എന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ്. ചാമ്ബ്യന്‍സ് ലീഗില്‍ നപ്പോളിക്കെതിരെ ജൂഡ് ബെല്ലിഗ് ഹാമും വിനീഷ്യസ് ജൂനിയറും നേടിയ ഗോളിന്റെ ദൃശ്യങ്ങള്‍ക്കൊപ്പമാണ് റയല്‍ മാഡ്രിഡ് ഇന്‍സ്റ്റഗ്രാമില്‍ ഗാനം പങ്കു വെച്ചിരിക്കുന്നത്.1983 ല്‍ മമ്മൂട്ടി അഭിനയിച്ച ‘ആ രാത്രി’ എന്ന സിനിമയിലെയാണ് ഗാനം. .റയല്‍ മാഡ്രിഡിന്റെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുകള്‍ ഇട്ടിട്ടുള്ളത്.മലയാളത്തിന്റെ സ്വന്തം പാട്ട് അങ്ങ് സ്‌പെയിനിലുമെത്തി എന്നാണ് കുടുതൽ പേരും കമന്റിട്ടിരിക്കുന്നത്.
Read More » -
ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാന്‍ എത്തിയത് കേവലം 4,000 പേര്‍ ; ഇന്ത്യക്കെതിരെ ലോകരാഷ്ട്രങ്ങളുടെ രൂക്ഷ വിമർശനം
അഹമ്മദാബാദ്: ക്രിക്കറ്റ് കാണാന്‍ ഇന്ത്യയിൽ ആളില്ല !! അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാന്‍ എത്തിയത് കേവലം 4,000 പേര്‍ മാത്രം.ഇതാകട്ടെ ബിജെപിക്കാർ സൗജന്യമായി നൽകിയ ടിക്കറ്റുകളുമായെത്തിയവരും. 1,32,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തിന്റെ മൂന്ന് ശതമാനം സീറ്റുകളില്‍ മാത്രമാണ് മത്സരം കാണാന്‍ ആളുകള്‍ എത്തിയത്.45 മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കാനിരിക്കെ ലോകകപ്പിന്റെ വിജയത്തില്‍ സംഘാടകര്‍ക്ക് ആശങ്ക സമ്മാനിക്കുന്നതാണ് ഉദ്ഘാടന മത്സരത്തിലെ ഗാലറി. കാഴ്ചക്കാരില്ലാത്ത സ്റ്റേഡിയത്തില്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുന്ന ചിത്രങ്ങള്‍ ലോകമെങ്ങും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റിന് ഒന്നാകെ നാണക്കേടായി മാറിയ രംഗത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളും വിമര്‍ശനമുയര്‍ത്തിയിരിക്കുകയാണ്.സംഘാടകര്‍ക്ക് നാണക്കേടുണ്ടാക്കുന്നതാണ് ഈ കാഴ്ചയെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ‘ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തത്. ആതിഥേയരാജ്യമായ ഇന്ത്യയെ ഉദ്ഘാടന മത്സരത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ ചോദ്യങ്ങളുയര്‍ന്നിട്ടുണ്ടെന്ന് ‘ഡെയ്‌ലി മെയില്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്ഘാടനം നടന്ന് ദേശീയഗാനം ആലപിക്കുമ്ബോള്‍ വെറും 3000-4000 കാണികളാണ് ഗാലറിയിലുണ്ടായിരുന്നതെന്നാണ് ‘വിസ്ഡണ്‍ ക്രിക്കറ്റ്’ എഡിറ്റര്‍ ലോറൻസ് ബൂത്ത് ‘എക്‌സി’ല്‍ കുറിച്ചത്. ഇന്ത്യക്കാര്‍…
Read More » -
ഏത് വഴി പോയാലും പണമൊഴുകുന്ന കായിക മാമാങ്കമായ ക്രിക്കറ്റ് ലോകകപ്പിൽ കോടീശ്വരന്മാരാകുന്നത് ആരൊക്കെ?
പണംവാരിക്കളി എന്നാണ് പൊതുവേ ക്രിക്കറ്റ് അറിയപ്പെടുന്നത്. ഏത് വഴി പോയാലും പണമൊഴുകുന്ന കായിക മാമാങ്കം. ക്രിക്കറ്റ് അസോസിയേഷനുകളും കളിക്കാരുമെല്ലാം കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കോടിപതികളാകും. അങ്ങനെയുള്ള ക്രിക്കറ്റിൻറെ ലോകകപ്പ് മൽസരം ഇന്ത്യയിൽ വച്ച് നടക്കുമ്പോൾ പണപ്പെട്ടികളിൽ എത്ര കോടികൾ വീഴും? ഏതാണ്ട് 20,000 കോടി രൂപ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലേക്ക് എത്താൻ ക്രിക്കറ്റ് ലോകകപ്പ് സഹായിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡയിലെ വിദഗ്ധർ പറയുന്നു. ധാരാളം ക്രിക്കറ്റ് ആരാധകർ ലോകത്തിൻറെ പലയിടങ്ങളിൽ നിന്ന് എത്തുന്നതിനാൽ ഗതാഗത, ഹോസ്പിറ്റാലിറ്റി മേഖലയായിരിക്കും ലോകകപ്പിൻറെ പ്രധാന ഗുണഭോക്താക്കൾ. രാജ്യത്തെ 10 നഗരങ്ങളിലായാണ് ലോകകപ്പ് മൽസരങ്ങൾ നടക്കുന്നത്. 2011ന് ശേഷം ഇതാദ്യമായാണ് മൽസരങ്ങൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. രാജ്യത്ത് ഉൽസവ സീസണിലാണ് കായികമാമാങ്കം നടക്കുന്നത് എന്നതും സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണ്. ഏതാണ് 552 ദശലക്ഷം പേരാണ് ലോകകപ്പ് മൽസരങ്ങൾ ടെലിവിഷനിലൂടെ കാണുകയെന്നാണ് കണക്കാക്കപ്പെടുന്നത്. ടിവി സംപ്രേഷണാവകാശം, സ്പോൺസർഷിപ്പ് എന്നിവ മാത്രം ഏതാണ്ട് 10,500 കോടി രൂപ മുതൽ…
Read More » -
ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയില്‍ സ്വര്‍ണപ്പോരിനായി ഇന്ന് ഇന്ത്യയും ജപ്പാനും
ഹാങ്‌ചൊ: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയില്‍ പൊന്നടിക്കാന്‍ ഭാരതം. ഫൈനലില്‍ ജപ്പാനെയാണ് ഇന്ത്യ നേരിടുന്നത്.ഇന്ത്യൻ സമയം വൈകീട്ട് നാലിനാണ് പോരാട്ടം. നിലവിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ ജേതാക്കളാണ് ജപ്പാന്‍.2014ല്‍ ഇഞ്ചിയോണ്‍ ഗെയിംസിലാണ് ഭാരതം അവസാനമായി ഹോക്കി സ്വര്‍ണം നേടിയത്.കഴിഞ്ഞ ജക്കാര്‍ത്ത ഗെയിംസില്‍ വെങ്കലമാണ് ഭാരതം നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് ഭാരതം കാഴ്ചവച്ചത്. പൂള്‍ മത്സരത്തില്‍ ജപ്പാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഭാരതം സെമി ഫൈനലില്‍ കൊറിയക്കെതിരെ 5-3ന്റെ വിജയം നേടിയാണ് ഫൈനലില്‍ പ്രവേശിച്ചത്. ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പാരിസ് ഒളിംപിക്‌സിലേക്ക് യോഗ്യത നേടാനാകും
Read More »