Sports

  • യുറുഗ്വേന്‍ താരത്തിന്‍റെ കുത്തിന് പിടിച്ച് മെസി! അര്‍ജന്‍റീന-യുറുഗ്വേ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ താരങ്ങള്‍ തമ്മില്‍ കൈയാങ്കളി

    ബ്യൂണസ് അയേഴ്സ്: അര്‍ജന്‍റീന-യുറുഗ്വേ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ താരങ്ങള്‍ തമ്മില്‍ കൈയാങ്കളി. അര്‍ജന്‍റീന എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റ മത്സരത്തില്‍ മെസിയെ തടയാന്‍ യുറുഗ്വേന്‍ താരങ്ങള്‍ ശ്രമിച്ചതും അര്‍ജന്‍റീന താരം റോഡ്രിഗോ ഡി പോളിനെ യുറുഗ്വേന്‍ ഡിഫന്‍ഡര്‍ മത്തിയാസ് ഒലിവേര പിടിച്ചു തള്ളിയതുമാണ് ഇരു ടീമിലെയും താരങ്ങള്‍ തമ്മിലുള്ള കൈയാങ്കളിയിലെത്തിയത്. I thank god every day for not making me a Messi fan. Disgusting behaviour.pic.twitter.com/TBeC0jdrq3 — Masim (@masimgoat) November 17, 2023 മത്സരത്തിനിടെ മത്തിയാസുമായി ഡി പോള്‍ വാക് പോരിലേര്‍പ്പെട്ടിരുന്നു. മത്സരത്തില്‍ മെസിയെ പൂട്ടാന്‍ യുറുഗ്വേന്‍ താരങ്ങള്‍ ശാരീരികമായി പലവട്ടം ശ്രമിച്ചതും അര്‍ജന്‍റീന താരങ്ങളെ പ്രകോപിപ്പിച്ചു. മത്സരത്തിന്‍റെ ഇരുപതാം മിനിറ്റിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഡി പോളിനെതിരെ മത്തിയാസ് മോശം പരാമര്‍ശം നടത്തിയതിന് പിന്നാലെ ഇരുവരും പരസ്പരം പിടിച്ചു തള്ളിയതോടെ പിന്നില്‍ നിന്ന് ഓടിയെത്തിയ മെസി അപ്രതീക്ഷിതമായി മത്തിയാസിന്‍റെ കുത്തിന് പിടിച്ചു തള്ളി. |…

    Read More »
  • താലിബാനല്ല, ഇന്ത്യയാണ് അഫ്ഗാൻ ക്രിക്കറ്റ് ടീമിനെ കൈപിടിച്ചുയർത്തിയത്

    താലിബാന്റെ ഭീഷണി ഉള്ളതുകൊണ്ട് അഫ്ഗാൻ ക്രിക്കറ്റ് ടീമിന്റെ പ്രാക്ടീസ് ഒക്കെ ഷാർജയിൽ ആയിരുന്നു. ഇന്ത്യ അവരെ നമ്മുടെ നാട്ടിലേക്ക് കൂട്ടികൊണ്ടുവന്നിട്ട് ഉത്തർ പ്രദേശിലെ ലക്കനൗ ഹോം ഗ്രൗണ്ട് ആക്കി അനുവദിച്ചു കൊടുത്തു. ആവശ്യം വേണ്ട സഹായങ്ങൾ ഒക്കെയും പ്രത്യേക പരിഗണന നൽകി സാക്ഷാത്കരിച്ചു ….. ജോനാഥാൻ ട്രോറ്റിനൊപ്പം മുൻ ഇന്ത്യൻ താരം അജയ് ജഡേജ ടീം മെൻറ്ററും ആയി. … ഇതോടെ കളിയുടെ സർവ തലത്തിലും ഉള്ള അവരുടെ നിലവാരം വർധിച്ചു. …. താരങ്ങൾ ഒക്കെയും ശ്രദ്ധിക്കപ്പെട്ടു ….. ലോക കപ്പിൽ മേൽ റാങ്കിങ്കിൽ നിൽക്കുന്ന മറ്റേതു ടീമിനേക്കാളും മികച്ച പ്രകടനം തന്നെ അവർ കാഴ്ചവെക്കുകയും ചെയ്തു. ആറാമതായി ഫിനിഷ് ചെയ്ത അവർ അടുത്ത ചാമ്പ്യൻസ് ട്രോഫിക്കുള്ള യോഗ്യതയും നേടി … ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വല്ല്യ ഭീകരതയിൽ നിന്നും കഷ്ടതയിലും ദുരിതത്തിലും നിന്നും വന്ന അഫ്ഗാനികൾക്ക് നിരാലംബരുടെ വേദന എന്താണെന്ന് നന്നായി മനസ്സിലാകും.അതുകൊണ്ട് തന്നെ ദീപാവലി ദിവസം വെളുപ്പിനെ…

    Read More »
  • ലോക ഫുട്ബോൾ യോഗ്യത മത്സരം; കുവൈറ്റിനെ വീഴ്ത്തി ഇന്ത്യ (1-0

    കുവൈറ്റ് സിറ്റി :2026 ഫിഫ ലോകകപ്പ് കളിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ആദ്യ ചുവടുവച്ച് ഇന്ത്യ. .കുവൈറ്റിനെ അവരുടെ നാട്ടില്‍ പോയി 1-0ത്തിനാണ് സുനില്‍ ഛേത്രിയും സംഘവും വീഴ്ത്തിയത്. മന്‍വീര്‍ സിംഗ് (75) നേടിയ ഗോളാണ് വിലപ്പെട്ട 3 പോയിന്റുകള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. എവേ മല്‍സരത്തിലെ  ജയം ഗ്രൂപ്പ് എയില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഖത്തര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് മികച്ച രണ്ടാം സ്ഥാനക്കാരായെങ്കിലും അടുത്ത റൗണ്ടിലേക്ക് കടക്കുകയെന്ന സ്വപ്‌നത്തിന് ഇന്ത്യയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ് ജയം. വരാനിരിക്കുന്ന ലോകകപ്പിൽ ഏഷ്യയില്‍ നിന്നും എട്ട് ടീമുകളാണ് ഉണ്ടാകുക.അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായാണ് 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

    Read More »
  • ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയും ആസ്‌ട്രേലിയയും ഏറ്റുമുട്ടും

    അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയും ആസ്‌ട്രേലിയയും ഏറ്റുമുട്ടും.ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നലെ കൊല്‍ക്കത്തയിലെ ഈഡൻ ഗാര്‍ഡൻസില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ പാറ്റ് കമ്മിൻസും സംഘവും മൂന്ന് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചാണ് ഫൈനലിൽ കടന്നത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 എന്ന ചെറിയ ലക്ഷ്യം 16 പന്ത് ബാക്കിനില്‍ക്കെയാണ് കങ്കാരുക്കള്‍ മറികടന്നത്.ന്യൂസിലണ്ടിനെ 70 റൺസിന് തോൽപ്പിച്ച് ഇന്ത്യ നേരത്തെ ഫൈനലിൽ കടന്നിരുന്നു.

    Read More »
  • ലോകകപ്പ് സെമി: ഓസീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്, ആദ്യം ബാറ്റ് ചെയ്യും; ഇരു ടീമിലും മാറ്റം, മാക്‌സ്‌വെല്‍ തിരിച്ചെത്തി

    കൊൽക്കത്ത: ഏകദിന ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബാവൂമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. ലുംഗി എൻഗിഡിക്ക് പകരം തബ്രൈസ് ഷംസി ടീമിലെത്തി. ഓസ്‌ട്രേലിയ രണ്ട് മാറ്റം വരുത്തി. ഗ്ലെൻ മാക്‌സ്‌വെല്ലും മിച്ചൽ സ്റ്റാർക്കും തിരിച്ചെത്തി. സീൻ അബോട്ട്, മാർകസ് സ്‌റ്റോയിനിസ് പുറത്തായി. ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്, തെംബ ബാവൂമ, റാസ് വാൻ ഡർ ഡസ്സൻ, എയ്ഡൻ മാർക്രം, ഹെന്റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർകോ ജാൻസൻ, കേശവ് മഹാരാജ്, ജെറാൾഡ് കോട്‌സീ, കഗിസോ റബാദ, തബ്രൈസ് ഷംസി. ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്‌സ്‌വെൽ, ജോഷ് ഇൻഗ്ലിസ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആഡം സാംപ, ജോഷ് ഹേസൽവുഡ്. ബാറ്റിംഗ് ബൗളിംഗ് ബലാബലത്തിൽ ഇരുസംഘവും ഒപ്പത്തിനൊപ്പം.…

    Read More »
  • വാങ്കഡെയില്‍ ന്യൂസിലന്‍ഡിനെതിരെ വിരാട് കോലി നേടിയ സെഞ്ചുറി സവിശേഷതള്‍ നിറഞ്ഞത്; അനുഷ്‌കയുടെ ഫ്‌ളൈയിംഗ് കിസ്! എഴുന്നേറ്റ് കയ്യടിച്ച് ബെക്കാമും സച്ചിനും

    മുംബൈ: വാങ്കഡെയിൽ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ വിരാട് കോലി നേടിയ സെഞ്ചുറി സവിശേഷതൾ നിറഞ്ഞതായിരുന്നു. തന്റെ ഏകദിന കരിയറിലെ 50-ാം സെഞ്ചുറിയാണ് കോലി പൂർത്തിയാക്കിയത്. ഇതോടെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് മറികടക്കാനും കോലിക്ക് സാധിച്ചു. 113 പന്തുകൾ നേരിട്ട കോലി രണ്ട് സിക്‌സിന്റേയും ഒമ്പത് ഫോറിന്റേയും അകമ്പടിയോടെയാണ് ഇത്രയും റൺസ് അടിച്ചുക്കൂട്ടിയത്. സച്ചിനെ സാക്ഷിനിർത്തിയായിയിരുന്നു കോലിയുടെ പ്രകടനം. സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ കോലിക്ക് വേണ്ടി സച്ചിൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. കോലിയുടെ ഭാര്യ അനുഷ്‌ക ശർമ, മുൻ ഇംഗ്ലണ്ട് ഫുട്‌ബോൾ ഡേവിഡ് ബെക്കാം, പരിക്കിനെ തുടർന്ന് ലോകകപ്പ് നഷ്ടമായ ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം കോലിക്ക് വേണ്ടി കയ്യടിച്ചു. ഗ്യാലറിയിലിരുന്ന് അനുഷ്‌ക കോലിക്ക് ഫ്‌ളൈയിംഗ് കിസ് നൽകുന്നതത് വീഡിയോ ദൃശ്യങ്ങളിൽ കാണാം… ന്യൂസിലൻഡിനെ 70 വിക്കറ്റിന് മറികടന്നാണ് ഇന്ത്യ ഫൈനലിൽ കടന്നത്. മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. മുംബൈ വാങ്കഡെ…

    Read More »
  • ന്യൂസിലൻഡ് പൊരുതിത്തോറ്റു; ഇന്ത്യ ഫൈനലിൽ

    മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ന് നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസ് എടുത്തിരുന്നു.എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 48.5 ഓവറിൽ 327  റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. വിരാട് കോഹ്ലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ചറികളുടെ മികവിലായിരുന്നു ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍. കോഹ്‌ലി 117ഉം ശ്രേയസ് അയ്യർ 105ഉം റൺസെടുത്താണ് പുറത്തായത്. 23-ാം ഓവറില്‍ 65 പന്തില്‍ 79 റണ്‍സെടുത്തു നില്‍ക്കേ പേശീവലിവിനേത്തുടര്‍ന്ന് ഗില്ലിന് ക്രീസ് വിടേണ്ടി വന്നുവെങ്കിലും പിന്നാലെയെത്തിയ കെഎല്‍ രാഹുല്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡിന് വേഗം കൂട്ടി. 20 പന്തുകളില്‍ നിന്ന് അഞ്ചു ഫോറും രണ്ടും സിക്‌സറും അടക്കം 39 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്.ക്യാപ്റ്റൻ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ച്വറിക്കരികെ (47) പുറത്തായി. അതേസമയം കിവീസ് നിരയിലെ 7 ബാറ്റര്‍മാരുടെ വിക്കറ്റ്  വീഴ്ത്തിയ ഷമി…

    Read More »
  • ന്യൂസിലൻഡ് പൊരുതുന്നു; 31 ഓവറിൽ 213/2

    മുംബൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിയിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡ് പൊരുതുന്നു.നിലവിൽ 31 ഓവറിൽ 213/2 എന്ന നിലയിലാണ് ന്യൂസിലൻഡ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍  (50 ഓവറില്‍) 397 റണ്‍സ് നേടി. വിരാട് കോഹ്ലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ചറികളുടെ മികവിലാണ് ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍. സെഞ്ചറിയിലേക്ക് കുതിക്കുകയായിരുന്ന ശുഭ്മന്‍ ഗില്‍ കടുത്ത പേശീവലിവിനേത്തുടര്‍ന്ന് 23-ാം ഓവറില്‍ ക്രീസ് വിട്ടിരുന്നു. 65 പന്തില്‍ 79 റണ്‍സെടുത്തു നില്‍ക്കേ പേശീവലിവിനേത്തുടര്‍ന്ന് ഗില്ലിന് ക്രീസ് വിടേണ്ടിവന്നത്. എന്നാല്‍ അവസാന ഓവറുകളില്‍ തിരികെയെത്തിയ താരം ഒരു റണ്‍സ് കൂടി എടുത്ത് 80 റണ്‍സെടുത്തു. അതേസമയം സൂര്യ കുമാര്‍(1) നിരാശനാക്കിയപ്പോള്‍ കെഎല്‍ രാഹുല്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡിന് വേഗം കൂട്ടി. 20 പന്തുകളില്‍ നിന്ന് അഞ്ചു ഫോറും രണ്ടും സിക്‌സറും അടക്കം 39 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്.  ന്യൂസിലന്‍ഡിനായി ടിം സൗത്തി മൂന്നു വിക്കറ്റും ട്രെന്‍ഡ് ബോള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി.

    Read More »
  • ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ നാലു വിക്കറ്റിന് 397

    മുംബൈ: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിയിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ  397 റൺസ് എടുത്തു. 113 പന്തില്‍ 117 റണ്‍സെടുത്ത കോലിയാണ് ടോപ് സ്കോറർ.50ാം സെഞ്ച്വറി നേട്ടത്തോടെ സച്ചിനെയും മറികടന്ന നിമിഷം വികാരഭരിതനായാണ് കോലി പ്രതികരിച്ചത്. ഓണ്‍സൈഡിലേക്ക് ബാറ്റ് വീശിയ ശേഷം രണ്ട് റണ്‍സ് ഓടിയെടുത്താണ് കോലി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ താരം ഗാലറിയിൽ ഇരുന്ന സച്ചിന് നേരെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് ഭാര്യ അനുഷ്‌ക്കയ്ക്ക് നേരെ കൈകള്‍ ഉയര്‍ത്തി. കോലിക്ക് നേരെ ചുംബനമെറിഞ്ഞാണ് അനുഷ്‌കയും നേട്ടം ആഘോഷിച്ചത്. ഒരു ലോകകപ്പ് നോക്കൗട്ടില്‍ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. നേരത്തേ ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും കോലി മറികടന്നിരുന്നു. അതും ഇന്ന് തന്നെ. 2003 ലോകകപ്പില്‍ സച്ചിൻ നേടിയ 673 റണ്‍സാണ് കോലി പഴങ്കഥയാക്കിയത്. ഇതോടൊപ്പം ഏകദിന റണ്‍നേട്ടത്തില്‍ മുൻ ഓസീസ്…

    Read More »
  • ടോസ് ജയിച്ച് ഇന്ത്യ, ആദ്യം ബാറ്റു ചെയ്യും; മാറ്റങ്ങളില്ലാതെ ഇരു ടീമുകളും

    മുംബൈ: ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്ക്കു ബാറ്റിങ്. ടോസ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ കീഴടക്കിയ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ കിവീസിനെ നേരിടുന്നത്. ന്യൂസീലന്‍ഡ് ടീമിലും മാറ്റങ്ങളില്ല. ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര. ന്യൂസീലന്‍ഡ് പ്ലേയിങ് ഇലവന്‍ ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസന്‍ (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചല്‍, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടോം ലാതം, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട് മികച്ച ബാറ്റിങ് ട്രാക്കാണ് വാങ്കഡെയിലേത്. പകലും രാത്രിയുമായി നടക്കുന്ന മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് വിജയസാധ്യത. ലോകകപ്പിലെ നാലില്‍ ഒരു മത്സരത്തില്‍ മാത്രം ആ പതിവ് തെറ്റിച്ചത് അഫ്ഗാനിസ്ഥാന്‍-…

    Read More »
Back to top button
error: