Sports

  • ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ശാപം; സുനിൽ ഛേത്രിയുടെ കരിയറിന് തിരശീല വീഴുന്നു;തോറ്റുതോറ്റ് ബംഗളൂരുവും

    ബംഗളൂരു : ഇന്ത്യൻ ഫുട്ബോളിൽ ഒരു യുഗം തന്നെ കുറിച്ച സുനിൽ ഛേത്രിയുടെ കരിയറിന് തിരശീല വീഴാൻ ഒരുങ്ങുകയാണെന്ന മുന്നറിയിപ്പുമായി ദേശീയ കോച്ച് ഇഗോർ സ്റ്റിമാക്ക്. മുപ്പത്തിയെട്ടു വയസുള്ള സുനിൽ ഛേത്രി തന്റെ കരിയറിലെ അവസാനത്തെ സീസണിനായി ഒരുങ്ങുകയാണെന്നും താരത്തിന്റെ പ്രായം പരിഗണിക്കുമ്പോൾ ദേശീയ ടീമിൽ നിന്നും വിടപറയാൻ സമയമായെന്നും ഇഗോർ സ്റ്റിമാക്ക് പറഞ്ഞു. ഏഷ്യൻ കപ്പ് മത്സരങ്ങൾക്കായി ദോഹയിലേക്ക് പോകുംമുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇഗോർ സ്റ്റിമാക്ക് ഇത് പറഞ്ഞത്. “താരത്തിന്റെ പ്രായം പരിഗണിക്കുമ്പോൾ ഫുട്ബോളിൽ നിന്നും വിടപറയാനുള്ള സമയമായിരിക്കുന്നു. സുനിൽ തന്റെ അവസാനത്തെ സീസണാണ് കളിക്കുന്നതെന്നു വേണം കരുതാൻ. തീർച്ചയായും ഇത് താരത്തിന്റെ അവസാനത്തെ ഏഷ്യൻ കപ്പായിരിക്കും”കഴിഞ്ഞ ദിവസം സ്റ്റിമാക്ക് പറഞ്ഞത് എഐഎഫ്എഫ് തങ്ങളുടെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. ഇന്ത്യക്കായി ഏറ്റവുമധികം ഇന്റർനാഷണൽ ഗോളുകൾ നേടിയ താരമെന്നതിനു പുറമെ ചരിത്രത്തിൽ ഏറ്റവുമധികം ഇന്റർനാഷണൽ ഗോളുകൾ നേടിയ താരമെന്ന പട്ടികയിലും ഛേത്രി മുൻനിരയിൽ നിൽക്കുന്നുണ്ട്. ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന താരം …

    Read More »
  • ബ്ലാസ്റ്റേഴ്‌സിൽ നിന്നും മൂന്നു പേർ; ഇന്ത്യൻ ഫുട്ബോൾ ടീമിന് ഖത്തറിൽ ഊഷ്മള സ്വീകരണം നൽകി മഞ്ഞപ്പട

    ദോഹ:എഎഫ്‌സി ഏഷ്യൻ കപ്പിനായി ഖത്തറിലെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് ലഭിച്ചത് ആവേശോജ്വലമായ സ്വീകരണം. കഴിഞ്ഞ ദിവസം ഖത്തറിലെ ഹമദ് എയർപോർട്ടിൽ എത്തിയ ഇന്ത്യൻ ടീമിന് ഏഷ്യൻ കപ്പിലെ മറ്റൊരു ടീമിനും അവകാശപ്പെടാൻ കഴിയാത്ത രീതിയിലുള്ള വരവേൽപ്പാണ് ലഭിച്ചത്. നൂറു കണക്കിന് ആരാധകരാണ് ഇന്ത്യൻ ഫുട്ബോൾ ടീമിനെ സ്വീകരിക്കാൻ എയർപോർട്ടിൽ ഉണ്ടായിരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ മഞ്ഞപ്പടയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.ഇന്ത്യൻ ഫുട്ബോൾ ടീം എയർപോർട്ടിൽ വന്നിറങ്ങിയതു മുതൽ വലിയ ആരവമാണ് ഉണ്ടായത്. ഓരോ താരങ്ങളെയും ആരാധകർ സ്വീകരിച്ചു. ഖത്തറിലെ മഞ്ഞപ്പട വിങ്ങാണ് ഇത്രയും മികച്ചൊരു സ്വീകരണം ഇന്ത്യൻ ഫുട്ബോൾ ടീമിന് നൽകാൻ മുന്നിൽ നിന്നത്. എയർപോർട്ടിൽ മഞ്ഞപ്പടയുടെ ട്രേഡ്‌മാർക്ക് വൈക്കിംഗ് ക്ലാപ്പ് നടത്തിയത് കൂടുതൽ ആവേശം നൽകി. ഇഗോർ സ്റ്റിമാച്ച് പരിശീലകനായ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഇരുപത്തിയാറ് പേരടങ്ങിയ സ്‌ക്വാഡാണ് ഖത്തറിൽ എത്തിയിരിക്കുന്നത്. സുനിൽ ഛേത്രി നയിക്കുന്ന ടീമിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നുള്ള മൂന്നു താരങ്ങളാണുള്ളത്. രാഹുൽ കെപി, പ്രീതം കോട്ടാൽ, ഇഷാൻ…

    Read More »
  • ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് ശ്രദ്ധിക്കാറില്ല; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ച് കേട്ടിട്ടുണ്ട്: ചെൽസി പരിശീലകൻ തോമസ് ടുഷെൽ

    തൃശൂർ: ഇന്ത്യൻ ഫുട്ബോൾ ശ്രദ്ധിക്കാറില്ലെന്നും എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും ചെൽസി പരിശീലകൻ തോമസ് ടുഷെൽ. തൃശൂർ നാട്ടിക സീതാറാം ആയുർവേദ റിസോർട്ടിൽ പതിനെട്ടു ദിവസത്തെ റിലാക്സേഷൻ ചികിത്സക്കായി എത്തിയതായിരുന്നു ജർമൻ പരിശീലകൻ. തന്റെ സഹപരിശീലകനിൽ നിന്നാണ് കേരളത്തിലെ ആയുർവേദ ചികിത്സയെക്കുറിച്ച് അറിഞ്ഞതെന്നും ഫോണും ടിവിയും ഇന്റർനെറ്റുമെല്ലാം ഉപേക്ഷിച്ച് നടത്തിയ ചികിത്സ മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “പ്രാദേശിക ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന് ലോകമെമ്പാടും നിരവധി ആരാധകരുണ്ടെന്ന് അറിഞ്ഞു.അവരുടെ കളി ഒന്ന് കാണണമെന്നുണ്ടായിരുന്നു.എന്നാൽ ചികിത്സ മൂലം അതിന് സാധിച്ചില്ല.എങ്കിലും കേരളത്തിൽ ചിലവഴിച്ച മൂന്നാഴ്ച്ച നല്ലൊരു അനുഭവമായിരുന്നു.”ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് വിജയം നേടിയ പരിശീലകനായ തോമസ് ടുഷെൽ പറഞ്ഞു.

    Read More »
  • ലൂണയ്ക്ക് പകരമായി അൽവാരോ വാസ്കസ് വരുമോ ?

    കേരള ബ്ലാസ്റ്റേഴ്‌സ് മുൻ താരവും  സ്പാനിഷ് സ്‌ട്രൈക്കറുമായ അൽവാരോ വാസ്കസ്  വീണ്ടും കേരള.ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടുമെന്ന് സൂചന. കേരള ബ്ലാസ്റ്റേഴ്സിന് ശേഷം എഫ്‌സി ഗോവയ്ക്കായി കളിച്ച താരം  സ്പെയിനിലെ ഒരു ക്ലബിനായാണ് നിലവിൽ കളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട ഏറ്റവും മികച്ച മുന്നേറ്റ നിര താരങ്ങളിൽ ഒരാളായിരുന്നു അൽവാരോ വാസ്‌കസ്. കളിച്ച ഒരൊറ്റ സീസൺ കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസിൽ കയറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. 2021-22 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ച താരമാണ് വാസ്‌കസ്. ബ്ലാസ്റ്റേഴ്‌സിനായി 23 കളികളില്‍നിന്ന് എട്ട് ഗോളുകളും രണ്ട് അസിസ്റ്റും താരം നേടിയിട്ടുണ്ട്.അന്ന് ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരം കൂടിയായിരുന്നു അദ്ദേഹം. ഒരു വർഷം ബ്ലാസ്റ്റേഴ്‌സിൽ ചിലവിട്ട ശേഷം അദ്ദേഹം ഗോവയിലേക്ക് ചേക്കേറി.പിന്നീട് ഒരു സീസൺ അവിടെ കളിച്ച ശേഷം  സ്പെയിനിലേക്ക് മടങ്ങുകയായിരുന്നു ലൂണയുടെ പരിക്ക് പുതിയ സാഹചര്യങ്ങളിലേക്ക് വഴി തെളിയിച്ചതോടെ അൽവരോ തിരകെ വരുമോ എന്നാ ചിന്തയിലാണ് ആരാധകർ.ജനുവരിയിലെ ട്രാൻസ്ഫർ വിന്ഡോയിൽ അദ്ദേഹത്തെ …

    Read More »
  • ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രണ്ട് മലയാളി താരങ്ങള്‍ സ്ക്വാഡില്‍

    ന്യൂഡൽഹി:ഖത്തറില്‍ വെച്ച്‌ നടക്കുന്ന എ എഫ് സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ഫുട്ബോള്‍ ടീമിനെ  പ്രഖ്യാപിച്ചു.26 അംഗ ടീമിനെയാണ് കോച്ച്‌ ഇഗോര്‍ സ്റ്റിമാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സഹല്‍ അബ്ദുല്‍ സമദ്, കേരള ബ്ലാസ്റ്റേഴ്സിന്റെ കെപി രാഹുല്‍ എന്നിവരാണ് 26 അംഗ സ്ക്വാഡില്‍ ഇടം നേടിയിരിക്കുന്ന മലയാളി താരങ്ങള്‍. രാഹുലിന് പുറമെ ബ്ലാസ്റ്റേഴ്സിന്റെ ഇഷാൻ പണ്ഡിത, പ്രീതം കോട്ടാലും സ്ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജനുവരി 13നാണ് ഗ്രൂപ്പ് ബിലെ ഇന്ത്യയുടെ ആദ്യ മത്സരം. ശക്തരായ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുക. ഓസ്ട്രേലിയയ്ക്ക് പുറമെ ഉസ്ബെക്കിസ്ഥാൻ, സിറിയ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് ബിയിലെ ഇന്ത്യയുടെ എതിരാളികള്‍. മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശീലനത്തിന് ഇന്ത്യൻ ടീം അടുത്ത ശനിയാഴ്ച ദോഹയില്‍ എത്തും.

    Read More »
  • അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ ഇന്ത്യയെ സഞ്ജു നയിക്കും

    മുംബൈ: പുതുവര്‍ഷത്തില്‍ ഇന്ത്യയുടെ  ആദ്യത്തെ ടി20 പരമ്ബര അഫ്ഗാനിസ്ഥാനെതിരേയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ആദ്യത്തേത് ജനുവരി 11ന് മൊഹാലിയിൽ നടക്കും. 14, 17 തീയ്യതികളിലാണ് രണ്ടും മൂന്നും ടി20 നടക്കുന്നത്. പരമ്പരയിൽ ഇന്ത്യ രണ്ടാം നിര ടീമിനെയാവും അഫ്ഗാനെതിരേ കളിപ്പിക്കുകയെന്നാണ് വിവരം.  പരിക്ക് തന്നെയാണ് കാരണം. സൂര്യകുമാര്‍ യാദവ്, റുതുരാജ് ഗെയ്ക് വാദ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ താരങ്ങളുടെ ഫിറ്റ്‌നസിന് ഇന്ത്യ പ്രാധാന്യം നല്‍കുന്നു. അതുകൊണ്ടുതന്നെ പരിക്കിലുള്ള താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത . ഇതോടെ നായകസ്ഥാനത്തേക്ക് സഞ്ജു സാംസണെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും  പുറത്തുവരുന്നുണ്ട്.ദക്ഷിണാഫ്രിക്കയിലെ സെഞ്ച്വറി പ്രകടനത്തോടെ സഞ്ജുവിന് കൂടുതല്‍  പരിഗണന നല്‍കാനാണ് ബിസിസിഐ തീരുമാനം. സമീപകാലത്തായി മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലും സഞ്ജു കസറുന്നുണ്ട് അതുകൊണ്ടുതന്നെ ടി20യില്‍ കൂടുതല്‍ അവസരം സഞ്ജുവിന് ലഭിച്ചേക്കും. നിലവില്‍ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനൊപ്പമാണ് സഞ്ജു. ആദ്യത്തെ രണ്ട് മത്സരത്തില്‍…

    Read More »
  • ഇടവേളയ്ക്ക് ശേഷം ലിയോണല്‍ മെസി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു; പുതുവര്‍ഷത്തില്‍ ഇന്റര്‍ മയാമി ജഴ്‌സിയിൽ പന്ത് തട്ടും

    ന്യൂയോര്‍ക്ക്: ഇടവേളയ്ക്ക് ശേഷം ലിയോണല്‍ മെസി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. പുതുവര്‍ഷത്തില്‍ ജനുവരി പത്തൊന്‍പതിനാണ് മെസിയുടെ ആദ്യമത്സരം. ഇന്റര്‍ മയാമി ജഴ്‌സിയിലാണ് മെസി പുതുവര്‍ഷത്തില്‍ ആദ്യമായി കളിക്കളത്തില്‍ ഇറങ്ങുക. ജനുവരി പത്തൊന്‍പതിന് ഇന്റര്‍ മയാമിയുടെ എതിരാളികള്‍ എല്‍സാല്‍വദോര്‍ ദേശീയ ടീമാണ്. തുടര്‍ന്ന് മെസിയും സംഘവും ഏഷ്യന്‍ ടീമുകളുമായുള്ള പോരാട്ടത്തിനെത്തും. ഇന്റര്‍ മയാമി ജനുവരി 29ന് സൗദി ക്ലബ് അല്‍ ഹിലാലിനെതിരെ. പരിക്കേറ്റ നെയ്മാര്‍ ഇല്ലാതെയാവും അല്‍ ഹിലാല്‍ ഇറങ്ങുക. രണ്ടു ദിവസത്തിനുശേഷം ഫുട്‌ബോള്‍ലോകം ഉറ്റുനോക്കുന്ന പോരാട്ടം. മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തില്‍ ഇന്റര്‍മയാമിയും അല്‍ നസ്‌റും ഏറ്റുമുട്ടും. ഇതിഹാസ താരങ്ങള്‍ കരിയറില്‍ നേര്‍ക്കുനേര്‍ വരുന്ന അവസാന മത്സരംകൂടി ആയേക്കുമിത്. ഫെബ്രുവരി പതിനഞ്ചിന് മെസിയുടെ ബാല്യകാല ക്ലബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സുമായാണ് ഇന്റര്‍ മയാമിയുടെ അവസാന സന്നാഹമത്സരം. ഫെബ്രുവരി 21ന് മേജര്‍ ലീഗ് സോക്കറിന് തുടക്കമാവുക. ഹോം മത്സരത്തില്‍ റയല്‍ സാള്‍ട്ട് ലേക് ആണ് മയാമിയുടെ ആദ്യ എതിരാളികള്‍. ഫെബ്രുവരി 25ന് ലോസാഞ്ചലസ്…

    Read More »
  • സിംബാബ്‌വേയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിൽ വാനിന്ദു ഹസരങ്ക ശ്രീലങ്കന്‍ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനാവും

    കൊളംബൊ: വാനിന്ദു ഹസരങ്ക ശ്രീലങ്കൻ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനാവും. ദസുൻ ഷനകയ്ക്ക് പകരമാണ് നിയമനം. അടുത്തമാസം സിംബാബ്‌വേയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലാവും ഹസരങ്ക ലങ്കയെ നയിക്കുക. പരിക്കേറ്റ ഹസരങ്ക ഓഗസ്റ്റ് മുതൽ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഏകദിന ലോകകപ്പിലും താരത്തിന് കളിക്കാന് കഴിഞ്ഞിരുന്നില്ല. ഏകദിനത്തിൽ ദസുൻ ഷനകയും ടെസ്റ്റിൽ ദിമുത് കരുണരത്‌നെയും നായകൻമാരായി തുടരും. ഐപിഎൽ താരലേലത്തിൽ ഹസരങ്കയെ അടിസ്ഥാന വിലയായ 1.50 കോടി രൂപക്ക് സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു. ഒന്നര കോടിയിൽ തുടങ്ങിയ ഹസരങ്കയുടെ ലേലത്തിൽ മറ്റു ടീമുകളൊന്നും താൽപര്യം പ്രകടിപ്പിക്കാതിരുന്നതോടെയാണ് ഹസരങ്കയെ അടിസ്ഥാന വിലക്ക് സ്വന്തമാക്കാൻ ഹൈദരാബാദിനായത്. അടുത്തിടെയാണ് ശ്രീലങ്കൻ ഓൾറൗണ്ടർ വാനിന്ദു ഹസരങ്ക ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. നിശ്ചിത ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. 2017ൽ ശ്രീലങ്കൻ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച് താരം 48 ഏകദിനങ്ങളിലും 58 ടി20 മത്സരങ്ങളിലും ശ്രീലങ്കൻ ടീമിനായി കളിച്ചു. 158…

    Read More »
  • പെലെ ഓർമ്മയായിട്ട് ഒരുവർഷം

    കാൽപ്പന്തുകളിയിലെ രാജകുമാരനും ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസവുമായ പെലെ അന്തരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രത്തിൽ ഇടംനേടിയ താരമാണ് പെലെ.1958,1962,1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടനേട്ടങ്ങള്‍.ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്. 1957 ജൂലായ് ഏഴിന് അർജന്റീനയ്ക്കെതിരെയായിരുന്നു ബ്രസീൽ ജഴ്സിയിൽ പെലെയുടെ അരങ്ങേറ്റം.16 വർഷവും ഒമ്പത് മാസവും പ്രായമുള്ളപ്പോഴായിരുന്നു അത്.ആദ്യ മത്സരത്തിൽ തന്നെ പെലെ ഗോൾ നേടി. 1958-ൽ ആയിരുന്നു ലോകകപ്പിലെ അരങ്ങേറ്റം.കരിയറിലെ ആദ്യ മേജർ ടൂർണമെന്റ്.കാൽമുട്ടിനേറ്റ പരിക്കുമായി സ്വീഡനിലെത്തിയ പെലെ സെമിയിൽ ഫ്രാൻസിനെതിരേ ഹാട്രിക്ക് നേടി ഫുട്ബോൾ ചരിത്രത്തിൽ ഇടംപിടിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും പെലെ സ്വന്തമാക്കി.സ്വീഡനെതിരായ ഫൈനലിലും ഇരട്ട ഗോൾ നേടി.സ്വീഡനെ രണ്ടിനെതിരേ അഞ്ചു ഗോളിന് തകർത്ത് അന്ന് ബ്രസീൽ കിരീടം നേടിയപ്പോൾ ആറു ഗോളുകൾ നേടിയ പെലെ ടൂർണമെന്റിലെ മികച്ച യുവതാരവുമായി.1970 ലോകകപ്പിൽ ഗോൾഡൻ ബോളും പെലെ സ്വന്തമാക്കി. 1971 ജൂലായ്…

    Read More »
  • ഗോവക്ക് സമനില കുരുക്ക്; ബ്ലാസ്‌റ്റേഴ്‌സ് തന്നെ ഒന്നാമൻ

    ഭുവനേശ്വര്‍: ഐ.എസ്.എല്‍ പോയന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറാമെന്ന എഫ്.സി ഗോവയുടെ ആഗ്രഹത്തിന് വിലങ്ങിട്ട് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇരു ടീമും തമ്മിലെ മത്സരം 1-1 സമനിലയില്‍ കലാശിച്ചതോടെ ഗോവ (24) പോ‍യന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. 20ാം മിനിറ്റില്‍ കാര്‍ലോസ് മാര്‍ട്ടിനെസിലൂടെ ഗോവ മുന്നിലെത്തിയിരുന്നു. 26ാം മിനിറ്റില്‍ എം.എസ് ജിതിനിലൂടെ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു. ഇതോടെ നോർത്ത് ഈസ്റ്റ് 12 പോയന്റുമായി ആറാം സ്ഥാനത്തേക്ക് കയറി. ആദ്യ പാദ മത്സരങ്ങള്‍ക്ക് സമാപനമായപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് (26) ഒന്നാം സ്ഥാനം നിലനിര്‍ത്തി.ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ ജാംഷഡ്പുര്‍ എഫ്.സിയെ ഒന്നിനെതിരെ നാലു ഗോളിന് തകര്‍ത്ത് ഒഡിഷ എഫ്.സി (24) മൂന്നാം സ്ഥാനത്തേക്ക് കയറി.മുംബൈയാണ് നാലാം സ്ഥാനത്ത്.  23ാം മിനിറ്റില്‍ റെയ് തചികാവയിലൂടെ മുന്നിലെത്തിയ സന്ദര്‍ശകര്‍ക്കെതിരെ 25 മിനിറ്റിനകം നാല് ഗോള്‍ തിരിച്ചടിച്ചാണ് ഒഡിഷയുടെ ജയം. റോയ് കൃഷ്ണ (36, 45+3) ഇരട്ട ഗോള്‍ നേടി. ഇസാക് വൻലാല്‍റുവത് ഫേലയാണ് (27)…

    Read More »
Back to top button
error: