Sports

  • കേദാര്‍ ജാദവിനെ പുറത്താക്കിയ സഞ്ജുവിന്റെ ഉജ്ജ്വല ക്യാച്ച്‌ 

    കഴിഞ്ഞ ടി20 ലോകകപ്പിലും ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലും മലയാളി താരം സഞ്ജുവിനെ തഴഞ്ഞതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി ബി.സി.സി.ഐ വിമര്‍ശന ശരങ്ങളേറ്റുവാങ്ങുകയാണ്. രാജ്യമെമ്ബാടും വലിയ ഫാൻബേസുള്ള, സഞ്ജുവിനെ നിരന്തരം അവഗണിക്കുന്നത് മുൻ ഇന്ത്യൻ താരങ്ങളില്‍ പോലും നീരസമുണ്ടാക്കുകയും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.   ഓസീസിനെതിരായ പരമ്ബരയിലും സഞ്ജു തഴയപ്പെട്ടു. പിന്നാലെ, ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമില്‍ ഇടം നല്‍കിക്കൊണ്ടാണ് ബി.സി.സി.ഐ തല്‍ക്കാലത്തേക്ക് വിമര്‍ശനങ്ങളില്‍ നിന്ന് തടിതപ്പിയത്.   അതിനിടെ, വിജയ് ഹസാരെ ട്രോഫിയില്‍ അമ്ബരപ്പിക്കുന്ന ക്യാച്ചുമായി ഞെട്ടിച്ചിരിക്കുകയാണ് സഞ്ജു. പ്രീക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയെ തകര്‍ത്ത മത്സരത്തിലെ സഞ്ജുവിന്റെ ക്യാച്ച്‌ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.   മഹാരാഷ്ട്ര നായകനും മുൻ ഇന്ത്യൻ ഓള്‍റൗണ്ടറുമായ കേദാര്‍ ജാദവിനെയായിരുന്നു സഞ്ജു ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കിയത്. 384 എന്ന റണ്‍മല പിന്തുടരവേ ബേസില്‍ തമ്ബിയെറിഞ്ഞ 23-ാം ഓവറിലായിരുന്നു മഹാരാഷ്ട്രക്ക് വൻ തിരിച്ചടിയായ സംഭവം നടന്നത്. 11 റണ്‍സുമായി നില്‍ക്കുകയായിരുന്ന ജാദവിനെതിരെ സ്റ്റംപ്…

    Read More »
  • വിജയ് ഹസാര ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് കേരളം രാജസ്ഥാനെ നേരിടും 

    രാജ്‌കോട്ട്: വിജയ് ഹസാര ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് കേരളവും രാജസ്ഥാനും ഏറ്റുമുട്ടും.രാജ്‌കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 9 മണിക്കാണ് മത്സരം. പ്രീ ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയെ 153 റണ്‍സിന് തോല്‍പ്പിച്ചാണ് കേരളം ക്വാര്‍ട്ടറിലെത്തുന്നത്.കേരളം മുന്നോട്ടുവെച്ച 384 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മഹാരാഷ്‌ട്ര 37.4 ഓവറില്‍ 230 റണ്‍സില്‍ ഓള്‍റൗട്ടായി. സ്കോര്‍: കേരളം- 383/4 (50), മഹാരാഷ്‌ട്ര- 230 (37.4). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത് നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റിന് നേടിയ 383 റണ്‍സ് വിജയ് ഹസാരെ ട്രോഫിയില്‍ കേരള ടീമിന്‍റെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണ്. 2009ല്‍ ഗോവയ്‌ക്കെതിരെ നേടിയ 377-3 ആയിരുന്നു മുന്‍ റെക്കോര്‍ഡ്. ബാറ്റിംഗില്‍ രോഹന്‍ എസ് കുന്നുമ്മലും (95 പന്തില്‍ 120) കൃഷ്‌ണ പ്രസാദും (137 പന്തില്‍ 144) സെഞ്ചുറി നേടിയപ്പോള്‍ ബൗളിംഗില്‍ ശ്രേയാസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍ എന്നിവരുടെ സ്‌പിന്‍ മികവാണ് കേരളത്തെ തുണച്ചത്. ശ്രേയാസ് 8.4 ഓവറില്‍ 38 റണ്‍സിന് നാലും…

    Read More »
  • ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മഴമൂലം വൈകുന്നു

    ഡര്‍ബന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മഴമൂലം വൈകുന്നു. ഡര്‍ബനില്‍ നടക്കേണ്ട മത്സരത്തില്‍ ഇതുവരെ ടോസ് പോലും ഇട്ടിട്ടില്ല. മത്സരത്തിന് മഴ രസംകൊല്ലിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്റ്റേഡിയത്തില്‍ മഴ തുടരുകയാണെന്നാണ് 9-ന് പുറത്തുവന്ന റിപ്പോര്‍ട്ടിലും പറയുന്നത്.

    Read More »
  • ശ്രീശാന്തിന് വീണ്ടും വിലക്ക് !!

    ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മല്‍സരത്തിനിടെ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മില്‍ നടന്ന വാക്കുതര്‍ക്കവും കൈയാങ്കളിയോളമെത്തിയ പ്രശ്‌നങ്ങളും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഗംഭീര്‍ തനിക്കുനേരെ വാതുവയ്പുകാരനെന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാണ് ആരോപണം. വിഷയത്തില്‍ മല്‍സരശേഷം സോഷ്യല്‍മീഡിയയിലൂടെ ശ്രീശാന്ത് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.  എന്നാല്‍ ശ്രീശാന്ത് തുടക്കമിട്ട പ്രശ്‌നങ്ങളാണ് ഗംഭീറിനെ പ്രകോപിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മല്‍സരത്തിന്റെ രണ്ടാം ഓവറില്‍ ഗംഭീര്‍ ശ്രീക്കെതിരേ തുടര്‍ച്ചയായി സിക്‌സറും ഫോറും നേടിയിരുന്നു.   തൊട്ടടുത്ത പന്തില്‍ ഡിഫന്‍സ് ചെയ്യുന്നതിനിടെയാണ് ശ്രീ പ്രകോപനവുമായി ഗംഭീറിന് അടുത്തേക്ക് നീങ്ങിയത്. സംഭവം വിവാദമായതോടെ ലെജന്‍ഡ്‌സ് ലീഗ് അധികൃതര്‍ തുടര്‍നടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.   ശ്രീക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന് അധികൃതർ നോട്ടീസ് അയച്ചിട്ടുണ്ട്. ലീഗുമായി ഒപ്പിട്ട കരാറില്‍ നിന്ന് വിരുദ്ധമായ കാര്യങ്ങള്‍ താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായെന്നാണ് ആരോപണം. സോഷ്യല്‍മീഡിയയില്‍ ഗംഭീറിനെതിരേ താരം പോസ്റ്റ് ചെയ്ത വീഡിയോ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും അതിനു ശേഷം സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നുമാണ് ആവശ്യം. ശ്രീശാന്ത് ശ്രദ്ധ ആകര്‍ഷിക്കുന്നതിന്…

    Read More »
  • ഇന്ത്യൻ ഫുട്‌ബോളിലെ സ്‌പൈഡര്‍മാൻ സുബ്രതാ പോള്‍ വിരമിക്കുന്നു

    ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായ സുബ്രതാ പോള്‍ വിരമിക്കുന്നു. 16 വര്‍ഷത്തോളം നീണ്ട കരിയറിന് ശേഷമാണ് 36-കാരനായ സുബ്രത ബൂട്ടഴിക്കുന്നത്. വെള്ളിയാഴ്ചയാണ് വിരമിക്കല്‍ സംബന്ധിച്ച്‌ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് സുബ്രതാ പോള്‍ കത്തയച്ചത്.ഇന്ത്യയ്‌ക്കായി 67 മത്സരങ്ങളിലാണ് സുബ്രത പോള്‍ ഗോള്‍വല കാത്തത്. 2007-ല്‍ ലെബനനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് ദേശീയ ടീമില്‍ താരം അരങ്ങേറ്റം കുറിച്ചത്. 2011-ല്‍ ദോഹയില്‍ നടന്ന ഏഷ്യൻ കപ്പില്‍ 27 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമായിരുന്നു ഇന്ത്യ പങ്കെടുത്തത്. അന്നത്തെ കരുത്തരായ ദക്ഷിണ കൊറിയക്കെതിരെ സുബ്രത കാഴ്ചവച്ച പ്രകടനം അദ്ദേഹത്തിന് ‘സ്‌പൈഡര്‍മാൻ’ എന്ന പേര് നേടിക്കൊടുത്തു. 20 ഷോട്ടുകളായിരുന്നു അന്ന് ഗോള്‍ പോസ്റ്റിലേക്ക് കൊറിയ പായിച്ചത്. എന്നാല്‍ അതില്‍ 16 ഷോട്ടുകളും സുബ്രത തടഞ്ഞിട്ടു. ആ ടൂര്‍ണമെന്റില്‍ 35-ല്‍ അധികം സേവുകള്‍ അദ്ദേഹം നേടിയിരുന്നു. ഇതോടെയായിരുന്നു സുബ്രത ഒരു താരമായി ഉയര്‍ന്നത്. 2018 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്റ്റീഫൻ കോൺസ്റ്റന്റൈൻ പരിശീലകന്റെ കീഴിൽ ഇന്ത്യൻ…

    Read More »
  • ഐഎസ്‌എല്‍; ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ തളച്ച്‌ പഞ്ചാബ് എഫ്സി

    കൊല്‍ക്കത്ത: ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍-പഞ്ചാബ് എഫ് സി മത്സരം സമനിലയില്‍. ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ അഞ്ച് ഗോളിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഈസ്റ്റ് ബംഗാള്‍ ഇറങ്ങിയെങ്കിലും ഐഎസ്‌എല്ലിലെ കന്നിക്കാരായ പഞ്ചാബിന്റെ പോരാട്ട വീര്യം ഈസ്റ്റ് ബംഗാളിനെ സമനിലിയില്‍ കുരുക്കി. ഐഎസ്‌എല്ലില്‍ ഇതുവരെ ഒമ്ബത് മത്സരങ്ങള്‍ കളിച്ച്പോയിന്റ് ടേബിളില്‍ പതിനൊന്നാം സ്ഥാനത്താണ് പഞ്ചാബ് എഫ്സി. ഹൈദരാബാദ് എഫ് സി മാത്രമാണ് പഞ്ചാബിന് പിന്നിലുള്ളത്. പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് രണ്ട് ജയവും മൂന്ന് സമനിലയും ഉണ്ട്. പഞ്ചാബിന്റെ അടുത്ത മത്സരം 14-ന് കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ്.

    Read More »
  • കൃഷ്ണപ്രസാദിനും രോഹനും സെഞ്ചുറി; മഹാരാഷ്ട്രയെ 153 റൺസിന് തകർത്ത് കേരളം

    രാജ്കോട്ട്: വിജയ്‌ ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ മഹാരാഷ്ട്രയെ 153 റൺസിന് തകർത്ത് കേരളം ക്വാർട്ടറിൽ.  ഓപ്പണർമാരായ കൃഷ്ണപ്രസാദിന്റെയും രോഹൻ കുന്നുമ്മലിന്റെയും സെഞ്ചുറിയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 383 റണ്‍സാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര 37.4 ഓവറിൽ 230 പുറത്തായി. . ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്റെ ഓപ്പണർമാരായ  ഓപ്പണർമാരായ കൃഷ്ണപ്രസാദും (144), രോഹൻ കുന്നുമ്മലും (120) 218 റൺസിന്റെ കൂട്ടുകെട്ടുമായി മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് കളത്തിലെത്തിയ നായകൻ സഞ്ജു സാംസൺ 29 റൺസ് നേടി പുറത്തായി. അവസാന ഓവറുകളിൽ അടിച്ച് കളിച്ച വിഷ്ണു വിനോദും (43) അബ്ദുൽ ബാസിത്തും (പുറത്താകാതെ 35 ) കളം നിറഞ്ഞതോടെ സ്കോർ 350 പിന്നിട്ടു. 1 റണ്ണുമായി സച്ചിൻ ബേബിയും പുറത്താകാതെനിന്നു.   വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണിത്. 2009ല്‍ ഗോവയ്‌ക്കെതിരെ നേടിയ 377-3 ആയിരുന്നു മുന്‍…

    Read More »
  • ബെംഗളൂരുവിനെ നാലു ഗോളുകൾക്ക് തകര്‍ത്തെറിഞ്ഞ് മുംബൈ സിറ്റി

    ബെംഗളൂരു: ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ് സിക്ക് കനത്ത പരാജയം. ഇന്നലെ കണ്ടീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് നേടിയത്. വിജയത്തോടെ മുംബൈ സിറ്റിക്ക് 6 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി  ഇപ്പോള്‍ നാലാം സ്ഥാനത്താണുള്ളത്. ബെംഗളൂരു എഫ് സി 9 മത്സരങ്ങളില്‍ നിന്ന് 7 പോയിന്റുമായി ഒമ്ബതാം സ്ഥാനത്തും നില്‍ക്കുന്നു.

    Read More »
  • 43 പന്തില്‍ പുറത്താകാതെ 193 റൺസ്; ക്രിക്കറ്റ് ചരിത്രത്തിലെ പുതിയ റെക്കോഡ് കുറിച്ച് 22 കാരൻ

    ക്രിക്കറ്റ് ചരിത്രത്തില്‍  ബാറ്റിങ്ങിലൂടെ പുതിയ റെക്കോഡ് കുറിച്ചിരിക്കുകയാണ് ഹംസ സലീം ദര്‍ എന്ന 22 കാരൻ. യൂറോപ്യൻ ക്രിക്കറ്റ് ട്വന്റി 10 മത്സരത്തിലാണ് അമ്ബരപ്പിക്കുന്ന അടിപ്പൂരം കണ്ടത്. കാറ്റലൂനിയ ജാഗ്വാറും സോഹല്‍ ഹോസ്പിറ്റല്‍റ്റേറ്റും തമ്മിലുള്ള മത്സരത്തില്‍ കാറ്റലൂനിയക്ക് വേണ്ടിയായിരുന്നു ഹംസ സലീമിന്റെ ബാറ്റിങ് വിരുന്ന്. 22 സിക്സും 14 ഫോറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്.  ട്വന്റി 10 മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത പ്രകടനമാണിത്. 163 റണ്‍സായിരുന്നു ഇതിന് മുമ്ബത്തെ റെക്കോഡ്. ആള്‍റൗണ്ടറായ ഹംസ ബാറ്റിങ്ങിന് പുറമെ മൂന്ന് വിക്കറ്റുമായി ബൗളിങ്ങിലും തിളങ്ങി. ഇടംകൈയൻ ബാറ്ററും വലംകൈയൻ പേസറുമാണ് ഹംസ.

    Read More »
  • എന്തിനാണ് വാതുവെയ്പ്പുകാരൻ എന്ന് വിളിക്കുന്നത്? ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗില്‍ തമ്മിലടിച്ച്‌ ശ്രീശാന്തും ഗംഭീറും

    ലഖ്നൗ: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സും ഗുജറാത്ത് ജയന്‍റ്സും തമ്മിലുള്ള മത്സരത്തിനിടെ മലയാളി താരം എസ് ശ്രീശാന്തും ഇന്ത്യ ക്യാപിറ്റല്‍സ് നായകന്‍ ഗൗതം ഗംഭീറും തമ്മില്‍ വാക് പോര്.തന്നെ വാതുവെയ്പ്പുകാരൻ എന്ന് ഗൗതം ഗംഭീർ വിളിച്ചെന്നാണ് ശ്രീശാന്തിന്റെ ആരോപണം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സ് ഗുജറാത്ത് ജയന്‍റ്സിനെ 12 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റല്‍സിനായി നായകന്‍ ഗൗതം ഗംഭീര്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങി. ഗംഭീറിനെതിരെ ശ്രീശാന്ത് പന്തെറിയുമ്ബോള്‍ ഗംഭീര്‍ പ്രകോപനപരമായി ശ്രീശാന്തിനെതിരെ സംസാരിച്ചതാണ് ഇരുവരും തമ്മിലുള്ള വാക് പോരില്‍ കലാശിച്ചതെന്നാണ് സൂചന.   കടുത്ത വാക്കുകളുമായി ഇരുവരും വാക് പോര് നടത്തിയതോടെ സഹതാരങ്ങളും അമ്ബയര്‍മാരും ചേര്‍ന്നാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. മത്സരശേഷം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത് പരസ്യമായി രംഗത്തെത്തുകയും ചെയ്തു.   അതേസമയം ഒരു കാരണവുമില്ലാതെ സഹതാരങ്ങളുമായി എപ്പോഴും വഴക്കിടുന്ന ആളാണ്  ശ്രീശാന്ത് എന്നും പണ്ട് ഹർഭജൻ തല്ലിയതിൽ ഒരു തെറ്റും താൻ…

    Read More »
Back to top button
error: