Social Media
-
16/01/2026‘തൊട്ടടുത്ത് ഉണ്ടായിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലമ്മേ, അന്നു ഞാന്‍ ശരിക്കും കരഞ്ഞുപോയി’; കമല്‍ഹാസനൊപ്പം ഉര്‍വശിയും മകള്‍ തേജാലക്ഷ്മിയും; ‘ആ ദിവസം വരണേയെന്ന് എന്നും പ്രാര്‍ഥിച്ചിരുന്നു’
കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കമല്‍ ഹാസനെ കണ്ട സന്തോഷം പങ്കുവച്ച് ഉര്‍വശിയുടെ മകള്‍ തേജാലക്ഷ്മി. ഉര്‍വശിക്കൊപ്പമാണ് തേജാ ലക്ഷ്മി കമല്‍ ഹാസനെ കണ്ടത്. ചെറുപ്പത്തില്‍ പഞ്ചതന്ത്രം സിനിമയുടെ സെറ്റില്‍ കമല്‍ ഹാസന്‍ തന്നെ എടുത്തുകൊണ്ട് നടക്കാറുണ്ടായിരുന്നെന്നും തേജാലക്ഷ്മി പറഞ്ഞു. അന്നത്തെ സംഭവങ്ങളൊന്നും ഓര്‍മയില്‍ ഇല്ലെന്നും എന്നാല്‍ 2025ലെ ഒരു അവാര്‍ഡ് ചടങ്ങില്‍ കമല്‍ ഹാസനെ തൊട്ടടുത്ത് കാണാന്‍ സാധിച്ചെങ്കിലും സംസാരിക്കാനായില്ലെന്നും തേജാലക്ഷ്മി പറഞ്ഞു. ഒടുവില്‍ അമ്മക്കൊപ്പം അദ്ദേഹത്തെ കണ്ടെന്നും പത്തു മിനിട്ടില്‍ താഴെ മാത്രമുള്ള കൂടിക്കാഴ്ച പത്ത് വര്‍ഷം പോലെയാണ് തോന്നിയതെന്നും തേജാ ലക്ഷ്മി പറഞ്ഞു. ‘വര്‍ഷം 2001. ഞാനൊരു കൈക്കുഞ്ഞാണ്, എന്റെ അമ്മയോടൊപ്പം ‘പഞ്ചതന്ത്രം’ സിനിമയുടെ സെറ്റില്‍ ഞാനും ഉണ്ടായിരുന്നുവത്രേ. ഞാന്‍ മിക്കപ്പോഴും വാശികാണിക്കുന്ന ഒരു കുട്ടിയായിരുന്നില്ലെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ വാശി പിടിക്കുന്ന ദിവസങ്ങളില്‍, ഞാന്‍ കരയാതിരിക്കാനായി കമല്‍ സാര്‍ എന്നെയുമെടുത്ത് സെറ്റിലൂടെ നടക്കുകയും എനിക്കിഷ്ടപ്പെട്ട പലഹാരം വാങ്ങിത്തരികയും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ കേട്ടുവളര്‍ന്ന…
Read More » -
16/01/2026‘നീ കയറിക്കോടാ, സ്റ്റാന്‍ഡില്‍ ആക്കിത്തരാം എന്നു പറഞ്ഞ ഓട്ടോ ചേട്ടന്‍മാര്‍ക്ക് നന്ദി’; ഒരു ദിവസം ഇന്ത്യക്കായി കളിക്കുമെന്ന് പറഞ്ഞത് നാട്ടുകാര്‍; നാട്ടിലെ പരിപാടിയില്‍ വികാരാധീനനായി സഞ്ജു സാംസണ്‍
കൊച്ചി: കുട്ടിക്കാലത്ത് തനിക്ക് നാട്ടില്‍ നിന്നും കിട്ടിയ പിന്തുണയും സ്നേഹവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തായെന്ന് സഞ്ജു സാംസണ്‍. ബാറ്റിങ് കിറ്റുമായി നടന്ന് പോകുമ്പോള്‍ ‘നിന്നെക്കൊണ്ട് പറ്റുമെന്നും, ഒരു ദിവസം ഇന്ത്യയ്ക്കായി കളിക്കുമെന്നും’ ആദ്യം പറഞ്ഞത് നാട്ടുകാരാണെന്നും താരം പറയുന്നു. ഭാരമേറിയ വലിയ ബാഗുമായി ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോള്‍, കയറിക്കോടാ, ബസ് കിട്ടുന്നിടത്ത് ആക്കിത്തരാമെന്ന് പറഞ്ഞ ഓട്ടോക്കാരുണ്ടെന്നും നാട് നല്‍കിയ സ്നേഹത്തിന് എക്കാലവും നന്ദിയുള്ളവനായിരിക്കുമെന്നും സഞ്ജു. വിഴിഞ്ഞത്ത് നടന്ന പരിപാടിയിലാണ് താരം നാട്ടുകാരുടെ പിന്തുണ ഓര്‍ത്തെടുത്തത്. അച്ഛന്‍റെയും അമ്മയുടെയും സ്വന്തം നാടാണ് വിഴിഞ്ഞമെന്നും അതുകൊണ്ട് തന്നെ പരിപാടിക്ക് നിര്‍ബന്ധമായി വരണമെന്നും ഒരു ദിവസം വിഴിഞ്ഞത്തെ ആള്‍ക്കാര്‍ക്ക് കൊടുക്കണമെന്നും അച്ഛന്‍ പറഞ്ഞുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. മനസില്‍ ഒരു സ്വപ്നമുണ്ടെങ്കില്‍ അത് നേടിയെടുക്കാമെന്നുള്ള ആത്മവിശ്വാസമുണ്ടെങ്കില്‍ ഒപ്പം കഠിനാധ്വാനവും അച്ചടക്കവും ചേര്‍ന്നാല്‍ സ്വപ്നം യാഥാര്‍ഥ്യമാകുമെന്നതിന്‍റെ ഉദാഹരണമാണ് താനെന്നും താരം പറഞ്ഞു. സഞ്ജുവിന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘കുറേ സ്റ്റേജില്‍ കയറിയിട്ടുണ്ട്. പക്ഷേ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ സ്റ്റേജില്‍ നിന്ന്…
Read More » -
15/01/20262024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറിൽ അതേ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിൻ്റെ ലോജിക് എന്താണ്? രാഹുലിനെ കാണാൻ പരാതിക്കാരി പലവട്ടം അവസരം ചോദിച്ചു, ഒഴിവാക്കാൻ നോക്കി, പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാമെന്ന് പറഞ്ഞപ്പോൾ അത് പോര സ്വകാര്യത വേണം, മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം, രാത്രിയാണെങ്കിലും കണ്ടാൽ മതി!! ഫ്ലാറ്റിൽ അസൗകര്യം പറഞ്ഞപ്പോൾ എങ്കിൽ ഒരു ഡ്രൈവ് പോകണമെന്നായി- ചാറ്റ് പുറത്തുവിട്ട് ഫെനി നൈനാൻ
രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തു എന്ന മൂന്നാമത്തെ പരാതിക്കാരിയുടെ കേസിൽ വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് അദ്ദേഹത്തിന്റെ സന്തത സഹചാരിയും കെഎസ്‍യു സംസ്ഥാന ഭാരവാഹിയും ആയ ഫെനി നൈനാൻ. തന്നോട് സംസാരിച്ചിരുന്നതിന്റെ അവസാന കാലത്ത്, അതായത് രണ്ട് മാസം മുൻപ്, രാഹുൽ എംഎൽഎയെ കാണാൻ പരാതിക്കാരി പലവട്ടം തന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാൻ നോക്കിയെന്നും ഫെനി ഫേസ്ബുക്കിൽ കുറിച്ചു. 2024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറിൽ അതേ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിൻ്റെ ലോജിക് എന്താണെന്നും ഫെനി ചോദിക്കുന്നു. അവരുടെ നിർബന്ധം സഹിക്കവയ്യാതെ വന്നപ്പോൾ പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാം എന്ന് പറഞ്ഞപ്പോൾ അത് പോര സ്വകാര്യത വേണം എന്നും ഓഫീസിൽ എപ്പോഴും പാർട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവർ പറഞ്ഞു. രാഹുൽ എംഎൽഎയുടെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം എന്നും പരാതിക്കാരി…
Read More » -
13/01/2026പരശുരാമനല്ല, താഴ്മണ്‍ കുടുംബത്തിന് താന്ത്രിക കര്‍മങ്ങള്‍ ഏല്‍പ്പിച്ച് നല്‍കിയത് ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍; ശബരിമല പൂട്ടിപോകുമെന്ന വിരട്ടൊക്കെ വെറുതേ; ഭരണഘടന വന്നശേഷം രാജാക്കന്‍മാരുടെ കരാറുകള്‍ക്ക് കടലാസ് വില; പോസ്റ്റ് ചര്‍ച്ചയാകുന്നു
കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടു തന്ത്രി അറസ്റ്റിലായതിനു പിന്നാലെ ശബരിമലയിലെ താഴ്മണ്‍ കുടുംബത്തിന്‍െ അധികാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമായി. ക്രിസ്തുവിനും മുമ്പ് പരശുരാമന്‍ നേരിട്ടെത്തിയാണു ശബരിമല ഏല്‍പ്പിച്ചതെന്നാണു താഴ്മണ്‍ കുടുംബത്തിന്റെ വാദം. എന്നാല്‍, പരശുരാമനല്ല, ചെങ്ങന്നൂര്‍ തഹസീല്‍ദാരാണ് താഴ്മണ്‍ കുടുംബത്തിനു ശബരിമലയിലെ താന്ത്രിക കര്‍മങ്ങള്‍ ഏല്‍പ്പിച്ചു നല്‍കിയത്. കേരളത്തില്‍ നടമാടുന്ന അശാസ്ത്രീയമായ താന്ത്രിക വ്യവസ്ഥയ്ക്ക് അനുസരിച്ച് കള്ളചരിത്രവും വിശ്വാസ രീതികളും ആചാരങ്ങളും മെനയുകയും അതു കോടാനുകോടി ഭക്തരെ വിശ്വസിപ്പിച്ചു ചൂഷണം ചെയ്യുന്നതില്‍ തന്ത്രിമാര്‍ക്കുള്ള പങ്ക് ഇനിയെങ്കിലും വിശ്വാസികള്‍ തിരിച്ചറിയണമെന്നും അഡ്വ. ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം ക്രിസ്തുവിനും മുന്‍പ് പരശുരാമന്‍ നേരിട്ടെത്തിയാണ് ശബരിമല തങ്ങളെ ഏല്‍പ്പിച്ചതെന്ന തന്ത്രിയുടെയും കുടുംബത്തിന്റെയും, ഗമണ്ടന്‍ വാദങ്ങളും, അയ്യപ്പന്റെ പിതൃതുല്യനാണ് തന്ത്രി എന്നും, വേണ്ടി വന്നാല്‍ ശബരിമല പൂട്ടിയിട്ട് താന്‍ പോകും എന്നൊക്കെ കല്പന ചെയ്യുന്ന താന്ത്രിക വിദഗ്ദരെ കുറിച്ച് പൊതുജന അറിവിലേക്കായി ചില യാഥാര്‍ഥ്യങ്ങള്‍ വിളിച്ചു പറയാതെ വയ്യ!…
Read More » -
13/01/2026ഗുരുവായൂരില്‍ വാഹനപൂജ; സ്റ്റാര്‍ട്ട് ചെയ്ത കാര്‍ നിയന്ത്രണംവിട്ട് നടപ്പുരയുടെ ഗേറ്റ് തകര്‍ത്തു; പത്തുമീറ്റര്‍ കുതിച്ചു; കാര്‍ കോഴിക്കോട് സ്വദേശികളുടേത്
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാഹനപൂജ കഴിഞ്ഞ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് നടപ്പുരയുടെ ഗേറ്റ് തകര്‍ന്നു. കിഴക്കേനടപ്പുരയുടെ സൈഡ് ഗേറ്റാണ് തകര്‍ന്നത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കോഴിക്കോട് സ്വദേശികള്‍ പുതിയകാര്‍ വാങ്ങി പൂജിക്കാനെത്തിയതാണ്. പൂജ കഴിഞ്ഞ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തതോടെ നിയന്ത്രണം വിട്ട് 10 മീറ്ററോളം കുതിച്ച് ഗേറ്റില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍വശത്ത് ചെറിയ കേടുപാട് പറ്റി. ഗേറ്റ് ശരിയാക്കി നല്‍കാമെന്ന ഉറപ്പില്‍ കാര്‍കൊണ്ടുപോയി. ഞായറാഴ്ചയായിതിനാല്‍ വാഹന പൂജക്ക് രാവിലെ മുതലേ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇരു ചക്രവാഹനങ്ങളും കാറും ബസ്സും അടക്കം നൂറോളം വാഹനങ്ങളാണ് പൂജിക്കാനായെത്തിയത്. കിഴക്കേനടപ്പുരയില്‍ നിന്ന് ആരംഭിച്ച വാഹനങ്ങളുടെ നിര കൗസ്തുഭം ഗസ്റ്റ്ഹൗസ് വരെ നീണ്ടു. ഇതോടെ ഇന്നര്‍ റിംഗ് റോഡില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. guruvayur-temple-car-accident
Read More » -
11/01/2026ഒന്നാണെങ്കില്‍ അബദ്ധം; തുടരെത്തുടരെ ഉണ്ടായാല്‍ മാനസിക വൈകൃതവും അഹങ്കാരവും; രാഹുലിനെതിരേ സജന; ‘ഇരകള്‍ പോരാടുന്നത് കോണ്‍ഗ്രസ് നേതാവിനോട് അല്ല, സംരക്ഷണം നല്‍കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ ലക്ഷ്യങ്ങളും ഉണ്ടാകും’
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയേക്ക് മാനസിക വൈകൃതമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി സാജന്‍. അധികാരവും സംരക്ഷണവും ഉറപ്പുള്ളതിന്റെ അഹങ്കാരത്തിലാണ് രാഹുല്‍ ചെയ്തുകൂട്ടിയതെല്ലാമെന്നും ഇരകള്‍ പോരാടണമെന്നും സജന ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഒന്നാണെങ്കില്‍ അബദ്ധം, രണ്ടാണെങ്കില്‍ കുറ്റം, തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അധികാരം, സംരക്ഷണം ഇവ ഉറപ്പുള്ളതിന്റെ അഹങ്കാരമാണെന്നുമാണ് സജന ഫേസ്ബുക്കില്‍ കുറിച്ചത്. ഇരകള്‍ പോരാടുന്നത് ഒരു കോണ്‍ഗ്രസ് നേതാവിനോടല്ല. അവര്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ സംരക്ഷണമില്ല. അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് ലക്ഷ്യങ്ങള്‍ ഉണ്ടാകുമെന്നും യൂത്ത് കോണ്‍ഗ്രസ് സ്ത്രീപക്ഷ നിലപാടില്‍ തന്നെയാണെന്നും സജന പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം അതീവ ഗൗരവമുള്ള വിഷയങ്ങളില്‍ പ്രതികരിക്കുക എന്നത് ഉത്തരവാദിത്വം തന്നെയാണ്. അതുകൊണ്ടാണ് ഇന്നലെകളിലും ഇന്നും പ്രതികരിക്കുന്നത്. കൊടുംക്രൂരതയ്ക്ക് ഇതല്ലാതെ മറ്റെന്താണ് പറയേണ്ടത്. ഒന്നാണെങ്കില്‍ അത് അബദ്ധം, രണ്ടാണെങ്കില്‍ അത് കുറ്റം. തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അധികാരം, സംരക്ഷണം ഇവ ഉറപ്പുള്ളതിന്റെ അഹങ്കാരം. ചെന്നതുകൊണ്ടല്ലേ…
Read More » -
11/01/2026പൂര്‍ണനഗ്നനായി മരത്തില്‍ കയറി നടന്‍ വിദ്യുത് ജംവാള്‍; കണ്ണുതള്ളി സോഷ്യല്‍ മീഡിയ; കളരിപ്പയറ്റിന്റെ ഭാഗമെന്ന് വിശദീകരണം
പൂര്‍ണനഗ്നനായി മരത്തില്‍ വലിഞ്ഞുകയറി നടന്‍ വിദ്യുത് ജംവാള്‍. കളരിപയറ്റ് അഭ്യാസത്തിന്‍റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നാണ് താരത്തിന്‍റെ വിശദീകരണം. വര്‍ഷത്തിലൊരിക്കല്‍ താന്‍ ഇത് അനുഷ്ഠിക്കുന്നതാണെന്നും ഇത് പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധവും ആന്തരിക അവബോധവും വളർത്തുന്നുവെന്നും വിദ്യുത് ജംവാള്‍ പറഞ്ഞു. ‘കളരിപ്പയറ്റ് പരിശീലിക്കുന്നതിന്‍റെ ഭാഗമായി, വർഷത്തിലൊരിക്കൽ ഞാൻ ‘സഹജ’ എന്ന യോഗാഭ്യാസത്തിൽ മുഴുകാറുണ്ട്. സ്വാഭാവികമായ അനായാസതയിലേക്കും സഹജവാസനകളിലേക്കും മടങ്ങുക എന്നാണ് ‘സഹജ’ എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇത് പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധവും ആന്തരിക അവബോധവും വളർത്തുന്നു,’ വിദ്യുത് പറഞ്ഞു. ശാസ്ത്രീയമായി പറഞ്ഞാൽ, ഇത് നിരവധി ന്യൂറോറിസെപ്റ്ററുകളെയും പ്രൊപ്രിയോസെപ്റ്ററുകളെയും ഉത്തേജിപ്പിക്കുകയും, അതുവഴി ഇന്ദ്രിയാനുഭാവങ്ങൾ വർധിപ്പിക്കുകയും ശരീരത്തിന്റെ സന്തുലിതാവസ്ഥയും ഏകോപനവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശരീരത്തെക്കുറിച്ചുള്ള കൂടുതൽ അറിവിലേക്കും, മികച്ച മാനസിക ഏകാഗ്രതയിലേക്കും, അഗാധമായ അടിത്തറയുള്ള അനുഭവത്തിലേക്കും നയിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. മുന്‍പും വിചിത്രമായ അഭ്യാസങ്ങളിലൂടെ വിദ്യുത് ജംവാള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോള്‍ പങ്കുവച്ച വിഡിയോക്കിടയില്‍ തന്നെ മഞ്ഞിലും കൂര്‍ത്ത കമ്പിക്ക് മുകളില്‍ കിടക്കുന്ന വിഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.…
Read More » -
10/01/2026ശിവനെ പൊക്കിളിനു ചുറ്റും 14 ഇൻജക്ഷൻ, ജസ്റ്റ് മിസ്!! ആരാധികയുടെ കയ്യിലിരിക്കുന്ന നായയെ ഒന്നു കൊഞ്ചിക്കാൻ പോയതാ, കടികിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് ശ്രേയസ് അയ്യർ- വീഡിയോ
മുംബൈ: വിമാനത്താവളത്തിൽ നിന്നു പുറത്തേക്കിറങ്ങിയപ്പോൾ ആരാധികയുടെ കയ്യിൽ നല്ല വെളുത്തുതുടുത്ത ഒരു പോമറേനിയൻ നായ… ഒന്നു കൊഞ്ചിക്കാൻ കൈ നീട്ടിയതേയുള്ളു, പണിയായേനെ… പട്ടിയെ കൊഞ്ചിക്കാൻ പോയ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ കടികിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. വെള്ളിയാഴ്ച വഡോദര വിമാനത്താവളത്തിലായിരുന്നു സംഭവം. ഇന്ത്യ – ന്യൂസീലൻഡ് ഒന്നാം ഏകദിനത്തിനായി വഡോദരയിലെത്തിയതായിരുന്നു താരം. വിമാനത്താവളത്തിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഓട്ടോഗ്രാഫിനായി ആരാധകർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു ആരാധികയുടെ കൈയിലുണ്ടായിരുന്ന പോമറേനിയൻ ഇനത്തിൽപ്പെട്ട നായയെ കൊഞ്ചിക്കാൻ ശ്രേയസ് ശ്രമിച്ചു. തൊടാൻ ശ്രമിച്ച ശ്രേയസിന്റെ കൈയിൽ കടിക്കാൻ നായ ചാടുകയായിരുന്നു. എന്നാൽ കൃത്യസമയത്ത് കൈ വലിച്ച ശ്രേയസ് തലനാരിഴയ്ക്ക് കടിയേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേസമയം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരുക്കേറ്റ ശ്രേയസ് ദീർഘകാലം ടീമിന് പുറത്തായിരുന്നു. ഒടുവിൽ രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് കിവീസിനെതിരായ പരമ്പരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പരുക്ക് മാറി എത്തിയ താരത്തിന് വീണ്ടും ‘പണി’കിട്ടാനുള്ള അവസരമാണ്…
Read More » -
10/01/2026അറസ്റ്റ് ദു:ഖകരം, പക്ഷേ അനിവാര്യം; കണ്ഠര് രാജീവരുടെ അറസ്റ്റില്‍ മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടി.പി. സെന്‍കുമാര്‍; ‘നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടും തന്ത്രി നിശബ്ദത പാലിച്ചു, കുടുംബ തന്ത്രികളുടെ ജീര്‍ണതയുടെ ഉദാഹരണം’
തൃശൂര്‍: ശബരിമല തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റ് ദുഖകരവും എന്നാല്‍ അനിവാര്യവുമാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. അയ്യപ്പന്റെ പിതൃ തുല്യമായ സ്ഥാനത്തു നില്‍ക്കുന്ന തന്ത്രി കുടുംബത്തിലെ ഒരാളുടെ അറസ്റ്റ് ദുഖകരമാണ്. എന്നാല്‍ 2019 മുതല്‍ ഇന്നുവരെ അവിടെ നടന്ന അനിഷ്ട സംഭവങ്ങള്‍ ആരെയും അറിയിക്കാതിരുന്നതുതന്നെ കുറ്റകരമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ഉണ്ണികൃഷ്ണന്‍ പോറ്റി അവിടെ വര്‍ഷങ്ങളോളം വിഹരിച്ചത് എങ്ങനെ? സ്വര്‍ണ പാളികള്‍ പിടിപ്പിച്ച കട്ടിലകളും ദ്വാരപാലക വിഗ്രഹങ്ങളും എന്തിനു പാളികള്‍ മാറ്റുന്നു? നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടു തന്ത്രി നിശബ്ദത പാലിച്ചു. വാജിവാഹനം സ്വന്തമാക്കി. കുടുംബ തന്ത്രികളുകടെ ജീര്‍ണതയുടെ ഉത്തമ ഉദാഹരണമാണ് ഇവ. അവനവന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് അവനവന്‍ തന്നെ പ്രായശ്ചിതം ചെയ്യണം. ദൈവികമായി മാത്രം ചിന്തിക്കേണ്ടവര്‍ ഇഹലോകത്തില്‍ ആസക്തരാകുമ്പോള്‍ ഇങ്ങനെയെല്ലാം ഭവിക്കും. ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢ മതേ. സാധാരണ ഭക്തരല്ല തന്ത്രികള്‍. അവര്‍ ഏറ്റവും ഉയര്‍ന്ന ആത്മീയത പുലര്‍ത്തേണ്ടവരാണ്. ഞാന്‍ ദൈവതുല്യനൊന്നുമല്ലെന്നും വെറുമൊരു തന്ത്രിയാണെന്നുമാണ്…
Read More » -
10/01/2026ക്യാപ്റ്റനും ഇരട്ടച്ചങ്കനും കെ-ബ്രാന്‍ഡിയുമൊന്നും ഉടനില്ല; ബെവ്‌കോയുടെ നീക്കത്തിന് മന്ത്രിയുടെ വിലക്ക്; ബ്രാന്‍ഡിക്ക് ഉടന്‍ പേരിടില്ല
തിരുവനന്തപുരം: സർക്കാരിന്റെ പുതിയ ബ്രാൻഡിയുടെ പേരിടൽ ചടങ്ങ് ഉടനുണ്ടാവില്ല. തുടർനടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ എക്സൈസ് മന്ത്രി എം.ബി.രാജേഷ് ബവ്കോ എം.ഡിക്ക് നിർദേശം നൽകി. പാലക്കാട് മേനോൻപാറയിലെ പ്ലാന്റിൽ നിന്നും പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദേശിക്കാൻ ബവ്കോ ജനങ്ങൾക്ക് അവസരം നൽകിയിരുന്നു. മികച്ച നിർദേശങ്ങൾക്ക് പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ, സഖാവ് , പോറ്റിയെ കേറ്റി തുടങ്ങി ആയിരക്കണക്കിന് പേരുകൾ ജനങ്ങൾ നിർദേശിച്ചെങ്കിലും ബവ്കോയുടെ നടപടി വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. കെ.സി.ബി.സി യുടെ മദ്യവിരുദ്ധ സമിതിയും വിവിധ സാംസ്കാരിക സംഘടനകളും പരസ്യ വിമർശനവുമായെത്തി. മദ്യനയത്തിന് വിരുദ്ധമെന്ന പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണവും തേടി. ഈ സാഹചര്യത്തിലാണ് പേരിടലും പാരിതോഷികം നൽകുന്നതും നീട്ടിവയ്ക്കാൻ മന്ത്രി നേരിട്ട് നിർദേശിച്ചത്. ബവ്കോയുടെ നിർദേശം പൂർണമായും പിൻവലിക്കാത്ത സാഹചര്യത്തിൽ അനുകൂല ഘട്ടത്തിൽ പേര് അന്തിമമാക്കാനാണ് ബവ്കോയുടെ തീരുമാനം.
Read More »