Social Media

  • ഗംഭീറിനെ ‘മൈന്‍ഡ്’ ചെയ്യാതെ കോലി; ടീമില്‍ അടിമുടി പടലപ്പിണക്കമെന്ന് റിപ്പോര്‍ട്ട്; ഗംഭീറിനെയും അഗാര്‍ക്കറെയും വിളിച്ചുവരുത്തി ബിസിസിഐ; ടീമിന്റെ ടെസ്റ്റ് പതനത്തിനു പിന്നാലെ നിര്‍ണായക തീരുമാനങ്ങള്‍ ഉടനെന്നും റിപ്പോര്‍ട്ട്

    റാഞ്ചി: ഏകദിന ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു ബാറ്റു കൊണ്ടു മറുപടി നല്‍കിയതിനു പിന്നാലെ ടീമിലെ പടലപ്പിണക്കങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്ത്. 2027 ലോകകപ്പ് വരെ താരങ്ങള്‍ ടീമില്‍ തുടരുമോ എന്നതു സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. ഇതുള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനമെടുക്കാന്‍ ബിസിസിഐ അടിയന്തര യോഗം ചേരുന്നതായും റിപ്പോര്‍ട്ടുണ്ട്. ടീമിന്റെ മുഖ്യപരിശീലകനായ ഗൗതം ഗംഭീറുമായുള്ള ഇരുവരുടെയും ബന്ധം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളാണു പുറത്തുവരുന്നത്. ഇരുതാരങ്ങളും ഗംഭീറുമായി ചേര്‍ച്ചയിലല്ലെന്നാണു ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കോലിയും രോഹിതും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് ബന്ധത്തില്‍ വിള്ളലുകള്‍ വീണതെന്നാണ് സൂചന. ഇരുവരും ടെസ്റ്റില്‍ വിരമിച്ചത് ടീമിന്റെ ഘടനയെ തന്നെ ബാധിച്ചു. ഇതോടെ ടീമിന്റെ പതനവും ആരംഭിച്ചു. ഓസ്‌ട്രേലിയന്‍ ഏകദിന മത്സരങ്ങള്‍ക്കിടെ, രോഹിത്തും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും തമ്മിലും അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടെസ്റ്റില്‍നിന്നു വിരമിച്ച ശേഷം രോഹിത്തും കോലിയും ആദ്യമായി ഇന്ത്യയ്ക്കു വേണ്ടി കളിച്ചത് ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പര തുടങ്ങിയ…

    Read More »
  • ‘മറ്റൊരുത്തന്റെ ഗര്‍ഭക്കേസില്‍ അതുമായി ബന്ധമില്ലാത്ത ഒരാള്‍ അകത്താകുന്നത് ഇതാദ്യം: രാഹുല്‍ ഈശ്വറിന് ഗിന്നസ് റെക്കോഡ്!’; ‘സഹോദരാ ഒരു 30 സെക്കന്‍ഡ് തരൂ!’; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; ‘വെല്‍ഡന്‍ മൈ ബോയ്; മിഷന്‍ അക്കംപ്ലീഷ്ഡ്’ എന്ന് സന്ദീപ് വാര്യര്‍ക്കും പദ്മജ വേണുഗോപാലിന്റെ കൊട്ട്!

    കൊച്ചി: രാഹുല്‍ ഈശ്വര്‍ ജയിലിലായതിനു പിന്നാലെ സോഷ്യല്‍ മീഡിയ ആഘോഷ കേന്ദ്രമാക്കി ട്രോളന്‍മാര്‍. ‘എന്തൊക്കെയായിരുന്നു? മലപ്പുറം കത്തി, മെഷീന്‍ ഗണ്‍, അമ്പും വില്ലും’ എന്നു തുടങ്ങുന്ന ട്രോളുകള്‍ ‘മറ്റൊരുത്തന്റെ പീഡനക്കേസിന് ലോകത്ത് ആദ്യമായി അകത്തുപോകുന്ന മറ്റൊരുത്തന്‍’ എന്നതു വരെയെത്തി. ഇന്നലെ രാവിലെ പൗഡിക്കോണത്തെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് ഉറക്കെ വിളിച്ചുപറഞ്ഞത് ഇങ്ങനെ. ‘രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണമെന്നാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്, നിര്‍ത്തില്ല’ . ഇതിന് പിന്നാലെ കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്തതോടെ സൈബറിടത്ത് ട്രോള്‍ പൂരമാണ്. ഇന്നലെ സാറെ എനിക്ക് ഏഴു മണിക്ക് ചര്‍ച്ചയുണ്ട് എന്നെ വിടുമോ എന്ന് ചോദിച്ച് പോയ ആള്‍ ഇന്ന് ഇനി ജയില്‍ പൊലീസുകാരോട് ‘സാറെ എനിക്ക് ജയിലിലൊരു മുപ്പത് സെക്കന്‍ഡ് തരുമോ’? എന്ന് ട്രോളുകയാണ് സോഷ്യല്‍ മീഡിയ ജയിലില്‍ നിരാഹാരം പ്രഖ്യാപിച്ച രാഹുല്‍ ഈശ്വര്‍ കൂടുതല മണ്ടത്തരമാണു കാട്ടുന്നതെന്നും ആരോപിച്ചു സോഷ്യല്‍ മീഡിയ രംഗത്തുവന്നു. കേരള ജയില്‍, കറക്ഷണല്‍…

    Read More »
  • ഇഡി നോട്ടീസോ? ഹഹഹ! സോഷ്യല്‍ മീഡിയയില്‍ എന്‍ഫോഴ്‌സ്‌മെന്റിനെ തൂക്കി ഇടതു ഹാന്‍ഡിലുകള്‍; ആര്‍ബിഐ ഇറക്കിയ ചട്ടമെങ്കിലും ഉദ്യോഗസ്ഥര്‍ വായിക്കണമെന്നും ഉപദേശം! വികസനവും നടത്തി മസാല ബോണ്ടിലെ നിക്ഷേപകരുടെ പണവും തിരിച്ചടച്ചു കണക്കും നല്‍കി; ഐസക്കിന് എതിരായ കേസ് തേഞ്ഞപ്പോള്‍ പുതിയ അടവ്

    തിരുവനന്തപുരം: മസാല ബോണ്ടിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി ചിരി. മുഖ്യമന്ത്രിയും മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കും പൊട്ടിച്ചിരിക്കുന്ന ചിത്രവും അതിനടിയില്‍ ‘ഹഹഹ’ എന്ന ക്യാപ്ഷനുമായാണ് വ്യാപക പ്രചാരണം. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പതിവു കലാപരിപാടിയുമായി ഇഡി ഇറങ്ങിയിട്ടുണ്ടെന്ന കുറിപ്പുമായി ഈ ചിത്രം തോമസ് ഐസക് തന്നെയാണ് ആദ്യം പങ്കുവച്ചത്. കിഫ്ബിയും മസാല ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകള്‍ക്കും പിന്നീട് ഈ ചിത്രമാണ് ഇടതു ഹാന്‍ഡിലുകള്‍ ഉപയോഗിച്ചത്.   2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലാണ് മസാല ബോണ്ട് ലക്ഷ്യമിട്ട് ഇഡി ആദ്യം വന്നത്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം പഞ്ചായത്തുകളും എല്‍ഡിഎഫ് ജയിച്ചതോടെ കേസിനെക്കുറിച്ചുള്ള ചര്‍ച്ചയും അവസാനിച്ചു. പിന്നീടു നിയമസഭാ തെരഞ്ഞെടുപ്പുകാലത്താണ് ഇഡിയുടെ കേസ് ഉച്ചസ്ഥായിയിലെത്തിയത്. അതിലും എല്‍ഡിഎഫ് സീറ്റ് വര്‍ധിപ്പിച്ചതോടെ ഏറെക്കാലത്തേക്ക് ഇഡിയുടെ അനക്കമുണ്ടായില്ല. അതിനുശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്ത് വീണ്ടും കേസ് സജീവമായി. അതിനുശേഷം ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് വീണ്ടും രംഗത്തുവന്നത്.   നോട്ടീസ്…

    Read More »
  • ‘മഴ പെയ്തിട്ടു നനഞ്ഞില്ല, പിന്നല്ലേ മരം പെയ്യുമ്പോള്‍’: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ വിമര്‍ശനങ്ങള്‍ക്കു പിന്നാലെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തില്‍ കടുത്ത മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍; ആരോപണ വിധേയനുവേണ്ടി സംസാരിക്കുന്നവരെ ഓര്‍ത്ത് സഹതാപം

    കോഴിക്കോട്: തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷ പ്രതികരണങ്ങളുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെ. സുധാകരനെതിരേയും രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേയും നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് ഇരുകൂട്ടരുടെയും സൈബര്‍ ആണികള്‍ രൂക്ഷമായ ആക്രമണങ്ങളുമായി രംഗത്തുവന്നത്. ഉണ്ണിത്താനെതിരേ മുമ്പുയര്‍ന്ന സദാചാര ആരോപണങ്ങളുമായി ബന്ധിപ്പിച്ചായിരുന്നു ആക്രമണത്തില്‍ ഏറെയും. ഇനിയും ആക്രമണം തുടര്‍ന്നാല്‍ പരസ്യമായ വാര്‍ത്താ സമ്മേളനം വിളിക്കുമെന്നുവരെ ഉണ്ണിത്താന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിലാണ് കുറിക്കു കൊള്ളുന്ന വാക്കുകളുമായി രംഗത്തുവന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം പാര്‍ലമെന്റ് മുതല്‍ പാല്‍ സൊസൈറ്റിവരെയുള്ള തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്റെ ആയുധം സ്ത്രീ പീഡന വിഷയങ്ങളാണ്. അവരുടെ കൊള്ളരുതായ്മകള്‍ മറച്ച് പിടിക്കാനുള്ള കുറുക്ക് വഴി. എന്നാല്‍ സര്‍ക്കാരിന്റെ തീവെട്ടി കൊള്ളയെയും ജന വിരുദ്ധതയെയും തുറന്ന് കട്ടേണ്ട സമയത്ത് ആരോപണ വിധേയര്‍ക്ക് വേണ്ടി മറ്റൊരു വഴിക്ക് സഞ്ചരിക്കുന്ന ആളുകളെ കാണുമ്പോള്‍ സഹതാപം മാത്രം. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു വിഷയത്തില്‍ ഒരു നിലപാടെടുത്താല്‍ ആ നിലപാടിനോടൊപ്പം നില്‍ക്കുകയെന്നതാണ് ഒരു പാര്‍ട്ടിക്കാരന്‍ അടിസ്ഥാനപരമായി ചെയ്യേണ്ടത്. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍…

    Read More »
  • ഹരീഷേ, ധര്‍മജന്‍ എന്തുകൊണ്ടാണ് അതു പരസ്യമായി പറയാതിരുന്നത്? കടം വാങ്ങിയത് തിരികെ ചോദിച്ചതിന് എആര്‍എം സിനിമയില്‍നിന്ന് ഒഴിവാക്കിയെന്ന ആരോപണത്തില്‍ മറുപടിയുമായി സംവിധായകന്‍

    കൊച്ചി: കടം നൽകിയ പണം തിരികെ ചോദിച്ചതിന് പ്രൊഡക്ഷൻ കൺട്രോളർ‌ ബാദുഷ പല സിനിമകളിൽ നിന്നും തന്നെ ഇല്ലാതാക്കിയെന്ന് ഹരീഷ് കണാരൻ വെളിപ്പെടുത്തിയതിനു ശേഷം പ്രതികരണവുമായി സംവിധായകൻ ജോൺ ഡിറ്റോ. ‘അജയന്റെ രണ്ടാം മോഷണം’ അടക്കമുള്ള സിനിമകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടെന്നും സിനിമാ മേഖലയിൽ തന്നെക്കുറിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിച്ചെന്നും ഹരീഷ് വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ പ്രമുഖ പ്രൊഡക്‌‌ഷൻ കൺട്രോളർ‌ക്ക് കടമായി നൽകിയ 20 ലക്ഷം രൂപ തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ തന്നെ പല സിനിമകളിൽ നിന്നും ഒഴിവാക്കയതെന്ന് ഹരീഷ് വെളിപ്പെടുത്തിയിരുന്നു. സിനിമയിലെ സഹപ്രവർത്തകർ തമ്മിൽ കടം വാങ്ങുന്നത് സ്വാഭാവികമാണ്. അതിൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വിളിച്ചുപറഞ്ഞ് വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല എന്നാണ് സംവിധായകൻ കുറിപ്പിലൂടെ പറഞ്ഞത്. ധർമജനും സമാനമായ പ്രശ്നം ഉണ്ടായപ്പോളും അയാൾ അത് വിളിച്ചു പറഞ്ഞിട്ടില്ലെന്നും സംവിധായകൻ സൂചിപ്പിച്ചു.   സംവിധായകന്റെ കുറിപ്പിന്റെ പൂർണരൂപം നടൻ ഹരീഷ് കണാരൻ പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻ എം ബാദുഷയ്ക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നു.…

    Read More »
  • ‘കേരള പോലീസ് ഈ ലുക്കിംഗ് ഫോര്‍ യു’; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ പരാതി നല്‍കിയ യുവതിയുടെ ചിത്രം കോണ്‍ഗ്രസിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നെന്ന് ഡോ. സരിന്‍; സന്ദീപ് വാര്യര്‍ക്ക് ഒപ്പമുള്ള സ്‌ക്രീന്‍ഷോട്ട് തെളിവായി പുറത്തുവിട്ടു; പോലീസ് നടപടി ഉറപ്പ്

    പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ യുവതിയുടെ ചിത്രം കോണ്‍ഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നുവെന്ന് പി.സരിന്‍. പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് സരിന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിയന്ത്രിക്കുന്ന ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ടീമിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് അതിജീവിതയെ അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്.   ഉന്നത കോണ്‍ഗ്രസ് നേതാക്കളടക്കം അംഗങ്ങളായ ഗ്രൂപ്പില്‍ അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച് അവരുടെ ഐഡന്റിന്റെ വെളിപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സരിന്‍ ആരോപിക്കുന്നു. പരാതി നല്‍കിയിട്ടുണ്ടെന്നും നിയമനടപടിയുണ്ടാകുമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.   ഇത്രയുമേയുള്ളൂ കടുത്ത അനുഭാവികള്‍ മാത്രം ഉപയോഗിക്കുന്ന ഗ്രൂപ്പിന്റെ വിശ്വാസ്യതയെന്നും സരിന്‍ പരിഹസിക്കുന്നുണ്ട്. അതിജീവിതയെ അപമാനിക്കുന്നതരത്തില്‍ തുടര്‍ന്നും നടപടിയുണ്ടായാല്‍ ഗ്രൂപ്പിലുള്ളവരുടെയെല്ലാം നമ്പറുകള്‍ താന്‍ പരസ്യപ്പെടുത്തുമെന്നും നിലവില്‍ ചിത്രം പോസ്റ്റു ചെയ്തയാളുടെ മാത്രം നമ്പര്‍ വെളിവാക്കി സരിന്‍ എഴുതുന്നു. ‘വളരെ വൈകിയാണ് അറിഞ്ഞത് പ്രിയപ്പെട്ട സുഹൃത്തിന്റെ വിവാഹം. ഭയമില്ലാത്തവര്‍ ഇതുപോലെ പോസ്റ്റു ചെയ്യണം’ എന്ന കുറിപ്പോടെയാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ആരിഫെന്നയാള്‍…

    Read More »
  • പോലീസിലെ നെറികേടുകള്‍ക്ക് എതിരേ പ്രതികരിച്ച ഉമേഷ് വള്ളിക്കുന്നിലിനെ പിരിച്ചുവിടാന്‍ തീരുമാനം; നോട്ടീസ് പുറപ്പെടുവിച്ച് പത്തനംതിട്ട എസ്.പി.; ‘ഈ ധനുമാസക്കുളിരില്‍ ഇവിടെയാണു സുഖം, തിരിച്ചെടുക്കുന്നത് എനിക്കും കുടുംബത്തിനും ബുദ്ധിമുട്ടെ’ന്നു പരിഹസിച്ച് ഉമേഷ്

    കോഴിക്കോട്: പൊലീസിലെ നെറികേടുകള്‍ക്കെതി?രെ പരസ്യമായി പ്രതികരിച്ച സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്നിനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം. പത്തനംതിട്ട എസ്.പിയാണ് പിരിച്ചുവിടല്‍ നോട്ടീസ് പുറപ്പെടുവിച്ചത്. പിരിച്ചു വിടുന്നതിലല്ല, തിരിച്ചെടുക്കുകയാണെങ്കിലാണ് എനിക്കും കുടുംബത്തിനും ഇപ്പോള്‍ ബുദ്ധിമുട്ടെന്ന് ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു. ‘ഉത്തരയുടെ പരീക്ഷാ സീസണും ആതിരയുടെ പ്രോഗ്രാം സീസണും ആണ്. ആ സമയത്ത് പത്തനംതിട്ടയില്‍ വന്നു കിടക്കുന്നത് സുഖമുള്ള ഏര്‍പ്പാടല്ല. അല്ലെങ്കില്‍ത്തന്നെ ഈ വൃശ്ചികരാത്രികളില്‍, ധനുമാസകുളിരില്‍, മകരമഞ്ഞില്‍ ഇവിടെയാണ് സുഖം. അതോണ്ട് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന ഉത്തരവായിരുന്നെങ്കില്‍ ബേജാറായേനെ. അപ്പോള്‍, പത്തനംതിട്ടയില്‍ നിന്ന് ഇനിയും നോട്ടീസുകളുമായി വരേണ്ടി വന്നാല്‍ പ്രിയപ്പെട്ട പോലീസ് സുഹൃത്തുക്കളേ, പുറപ്പെടും മുന്‍പ് ഒരൊറ്റ വിളി വിളിക്കുക’ -അദ്ദേഹം പറഞ്ഞു.   കുറിപ്പിന്റെ പൂര്‍ണരൂപം: ‘പിരിച്ചുവിടാനുള്ള നോട്ടീസുമായി പോയ പോലീസുകാരന്‍ വിളിച്ചിട്ട് ഉമേഷ് വാതില്‍ തുറക്കുന്നില്ല’. വാതില്‍ തുറപ്പിക്കാന്‍ സഹായം ചോദിച്ച് ഒരു മേധാവി മറ്റൊരു മേധാവിയെ വിളിച്ചതാണ്! രണ്ടു മേധാവിമാരും അറിയാന്‍…

    Read More »
  • സാംസ്‌കാരിക നായകര്‍ എവിടെ? രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രമുഖര്‍ മൗനത്തില്‍; ജോയ് മാത്യു, എം.എന്‍. കാരശേരി, കെ.കെ. രമ എന്നിവര്‍ അടക്കമുള്ളവരെ പരിഹസിച്ച് സോഷ്യല്‍ മീഡിയ; പ്രകോപിപ്പിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ വിളിച്ചു പറയുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പീഡനത്തിന് ഇരയായ യുവതികളില്‍ ഒരാള്‍ പരാതി നല്‍കിയതിനു പിന്നാലെ ഇത്രകാലം സോഷ്യല്‍ മീഡിയയില്‍ പിന്തുണയുമായി എത്തിയ സാംസ്‌കാരിക നായകര്‍ നിശബ്ദതയില്‍. സ്ത്രീപക്ഷ നിലപാടുകളും അവര്‍ക്കെതിരേ ഉണ്ടാകുന്ന ആക്രമണങ്ങളിലും കൃത്യമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നവരാണ് ഇപ്പോള്‍ നിശബ്ദരാകുന്നത്. അഭിമുഖങ്ങളിലടക്കം രാഹുല്‍, ഷാഫി നേതാക്കള്‍ മിടുക്കരെന്നു വിശേഷിപ്പിച്ച ചലച്ചിത്ര പ്രവര്‍ത്തകന്‍ ജോയ് മാത്യു, എംഎന്‍ കാരശേരി, കെ.കെ. രമ എംഎല്‍എ എന്നിവരടുടെയടക്കം മൗനമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.   ചെറിയ കുറ്റത്തിനു ചെറുപ്പക്കാരനോടു പൊറുക്കണമെന്നും രാഷ്ട്രീയ ഭാവി നശിപ്പിക്കരുതെന്നുമായിരുന്നു കാരശേരി ഒരു ടിവി ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍, പെണ്‍കുട്ടിയുടെ ഓഡിയോ പുറത്തുവന്നതിനുശേഷം കാരശേരി മാഷ് ‘കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടണം’ എന്ന് ഓണ്‍ലൈന്‍ മാധ്യമത്തില്‍ പറഞ്ഞത് ഒഴിച്ചാല്‍ ഒന്നും പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അഭിഭാഷന്‍ പ്രശാന്ത് പദ്ഭനാഭന്‍ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണു ചെയ്തിട്ടുള്ളത്. അതില്‍തന്നെ രാഹുലിനെ പാതി ന്യായീകരിച്ചുള്ള പോസ്റ്റാണ്.   സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷത്തിനെതിരേ രൂക്ഷമായ പരിഹാസം അഴിച്ചുവിടുന്ന ജോയ് മാത്യുവും ഇക്കാര്യത്തില്‍…

    Read More »
  • രാഹുലിന്റെ സൈബര്‍ പടയുടെ ആക്രമണം; വി.ഡി. സതീശനടക്കം ഉള്ളവര്‍ക്കു നേരെ അഴിഞ്ഞാട്ടം; സമൂഹത്തിലെ പ്രമുഖ സ്ത്രീകള്‍ അടക്കം പരാതി നല്‍കിയതോടെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ സെല്ലിന്റെ തലപ്പത്തുനിന്ന് ബല്‍റാം തെറിച്ചു; പകരം ഹൈബി ഈഡന്‍; നടപടി കടുപ്പിച്ച് ദേശീയ നേതൃത്വം

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലൈംഗിക പീഡനക്കേസില്‍ പ്രതികരിക്കുന്ന കോണ്‍ഗ്രസ് വനിതാ നേതാക്കള്‍മാരടക്കമുള്ളവര്‍ക്കെതിരേ സൈബര്‍ ആക്രമണം കടുത്തതോടെ കെപിസിസി ഡിജിറ്റല്‍ മീഡിയ തലപ്പത്തുനിന്ന് വി.ടി. ബല്‍റാം തെറിച്ചു. പകരം ചുമതല എറണാകുളം എംപി ഹൈബി ഈഡനു നല്‍കി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാനായ വി.ടി. ബല്‍റാമിനെ മാറ്റിയാണ് മറ്റൊരു വൈസ് പ്രസിഡന്റായ ഹൈബി ഈഡനു ചുമതല നല്‍കിയത്. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ പേരും മാറ്റി. ഇനി മുതല്‍ സോഷ്യല്‍ മീഡിയ സെല്‍ എന്നായിരിക്കും അറിയപ്പെടുക. ദേശീയ തലത്തിലും മറ്റു സംസ്ഥാന ഘടകങ്ങളിലും സോഷ്യല്‍ മീഡിയ സെല്‍ എന്നാണ് അറിയപ്പെടുന്നത്. കേരളത്തില്‍ മാത്രമായിരുന്നു ഇതുവരെ ഡിജിറ്റല്‍ മീഡിയ സെല്‍ എന്ന് അറിയപ്പെട്ടിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്ന സമൂഹത്തിലെ പ്രമുഖ വനിതകളടക്കം രൂക്ഷമായ തെറിവിളികളാണ് സൈബര്‍ മീഡിയയുടെ ഭാഗത്തുനിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ടീം അഴിച്ചുവിട്ടിരുന്നത്. ഇത് സ്ത്രീകളുടെ ഭാഗത്തുനിന്ന് വന്‍ എതിര്‍പ്പിനും ഇടയാക്കി. പലരും വ്യാപകമായി ദേശീയ നേതൃത്വത്തിനു…

    Read More »
  • ‘അറബികള്‍ നല്ല പണം തരും; ശരീരം സൂക്ഷിക്കണം’; സൈബര്‍ ഇടത്ത് അശ്‌ളീല കമന്റ് ഇട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കി എഴുത്തുകാരി ഹണി ഭാസ്‌കര്‍; ‘നയിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത വേട്ടാവളിയന്‍മാരെ, പോയ് വരാം കേട്ടോ’; കൈയടിച്ച് സോഷ്യല്‍ മീഡിയ

    കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ആള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയ എഴുത്തുകാരി ഹണി ഭാസ്‌കരന് സൈബറിടത്ത് കയ്യടി. കസഖിസ്ഥാന്‍ യാത്രയുമായി ബന്ധപ്പെട്ട് ഹണി പങ്കുവച്ച കുറിപ്പിന് ചുവടെയാണ് പ്രവാസി മലയാളിയുടെ അശ്ലീല പരാമര്‍ശം. കമന്റിട്ടയാളെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹണി ഭാസ്‌കരന്‍ മറുപടി നല്‍കിയത്. കമന്റ്് ശ്രദ്ധയില്‍പ്പെട്ടതോടെ യുവാവിനെ രൂക്ഷമായി വിമര്‍ശിച്ചും ഹണിയെ പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി രംഗത്ത് വന്നപ്പോഴും കനത്ത സൈബര്‍ ആക്രമണം ഹണി ഭാസ്‌കരന് നേരിടേണ്ടി വന്നിട്ടുണ്ട്. ജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീകളെ കണ്ടിട്ടില്ലാത്തവരോട് പോയിവരാമെന്നും പെര്‍വെര്‍ട്ടുകളെ അനുകൂലിച്ച് ഇവിടെ തന്നെ കാണണമെന്നും പറഞ്ഞുകൊണ്ടായിരുന്നു ഹണി യാത്രയുടെ ചിത്രം സഹിതം കുറിപ്പ് പങ്കുവച്ചത്. കസഖിസ്ഥാന്‍ യാത്രയുമായി ബന്ധപ്പെട്ട് ഹണി പങ്കുവച്ച പോസ്റ്റിന്റെ പൂര്‍ണരൂപം: ‘സൈബര്‍ ഗുണ്ടകളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഗള്‍ഫിലെ കാക്കാ മുതലാളിമാര്‍ തന്ന കാശ്, അന്തംകമ്മിയായി പണിയെടുക്കുന്നതിന്റെ കാശ്, കൂലി എഴുത്തിന് കിട്ടിയ കാശ്, വിമതര്‍…

    Read More »
Back to top button
error: