TRENDING
-
യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ ആക്രമണം;ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം; ഗൾഫ് രാജ്യങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേയ്ക്ക്
ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ മുന്നറിയിപ്പും കൂടുതൽ നിയന്ത്രണങ്ങളും . യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ ആക്രമണവും പിന്നാലെ തീപ്പിടുത്തവുമുണ്ടായി. ഫുജൈറയിൽ റോഡിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. പോർട്ട് ടണയ മുതൽ വില്ലേജ് ബ്രിഡ്ജ് വരെ അടച്ചു. ഡ്രോൺ അവശിഷ്ടങ്ങളും വീണാണ് തീപിടുത്തമുണ്ടായത്. അതേ സമയം, ദേശീയ ആകാശപരിധിയിൽ സുരക്ഷാ ജാഗ്രത ശക്തിപ്പെടുത്തി ഒമാൻ ഭരണകൂടം. രാജ്യത്ത് ഡ്രോണുകൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള മനുഷ്യരഹിത വിമാനങ്ങളുടെയും വിവിധ വായുമാർഗ കായിക പ്രവർത്തനങ്ങളുടെയും അനുമതികൾ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചതായി സിവിൽ എവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു. ഇന്ന് പുറത്തിറക്കിയ സർക്കുലറിലാണ് തീരുമാനം അറിയിച്ചിട്ടുള്ളത്. സർക്കാർ, വാണിജ്യ, വിനോദ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എല്ലാ ഡ്രോണുകളുടെയും പ്രവർത്തനം ഉടൻ പ്രാബല്യത്തിൽ നിർത്തിവെക്കുകയാണ്. കൂടാതെ പാരാഗ്ലൈഡിംഗ്, പാരാമോട്ടോർ, എയർ സ്പോർട്സ് എയർക്രാഫ്റ്റുകൾ എന്നിവ ഉൾപ്പെടെയുള്ള വായുമാർഗ കായിക വിനോദ പ്രവർത്തനങ്ങൾക്കും നിരോധനം ബാധകമാണ്. മാർച്ച് 3 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്ന ഈ…
Read More » -
‘ ജോലി അന്വേഷിച്ച് വന്നു ; ഇപ്പോൾ അന്വേഷിക്കുന്നത് ബോംബ് ഷെൽട്ടറുകൾ; നാട്ടിലെത്തിക്കാൻ ഇടപെടണേ ‘- പ്രധാന മന്ത്രിയോട് സഹായാഭ്യർത്ഥനയുമായി പ്രവാസികൾ
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിച്ചതോടെ ദുബായ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് നാട്ടിലേയ്ക്ക് വരാനാകാതെ കുടുങ്ങിക്കിടക്കുന്നത്. ജീവിതം മാർഗം തേടിയെത്തിയ തങ്ങൾ ഇപ്പോൾ ബോംബ് ഷെൽട്ടറുകൾ തേടേണ്ട അവസ്ഥയിലാണെന്ന് ദുബായിൽ ജോലി ചെയ്യുന്ന തൊഴിലാളി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. തന്നെയും ഒപ്പമുള്ളവരെയും എത്രയും വേഗം നാട്ടിൽ തിരിച്ചെത്തിക്കാൻ ഇടപടണമെന്ന് പ്രധാനമന്ത്രിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഗൾഫ് മേഖലയിലെ നിർമ്മാണ തൊഴിലാളികൾ മുതൽ ടെഹ്‌റാനിലെ മെഡിക്കൽ വിദ്യാർത്ഥികൾ വരെ സോഷ്യൽ മീഡിയ വഴി സഹായത്തിനായി അപേക്ഷിക്കുന്നുണ്ട്. സംഘർഷത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും ഇവരെയെല്ലാം കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. ഇറാനിലെ വിവിധ സർവ്വകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ തങ്ങളെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് ഇറാനിൽ പഠിക്കാൻ പോയ ജമ്മു കശ്‌മീർ സ്വദേശികളായ രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്ത് വന്നത്. വിനോദസഞ്ചാരികളെയും സംഘർഷം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യാക്കാരെ സാധ്യമായ…
Read More » -
മുന്നോട്ട് നീങ്ങാനാവാതെ 27 ഇന്ത്യൻ കപ്പലുകൾ നടുകടലിൽ; ഹോർമുസ് കടലിടുക്ക് കടന്നാൽ കപ്പലുകൾ തീയിടുമെന്ന് ഇറാൻ; കേന്ദ്ര സഹായം തേടി ഉടമകൾ
ന്യൂഡൽഹി: ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പ്രതിസന്ധിയിലായി ഇന്ത്യൻ കപ്പലുകൾ. ഏകദേശം 10,000 കോടി വിലമതിക്കുന്ന ഉത്പന്നങ്ങളുമായി പോയ 27 ഇന്ത്യൻ കപ്പലുകളാണ് നടുക്കടലിൽ കുടുങ്ങിയത്. ഹോർമുസ് കടലിടുക്ക് കടന്നാൽ കപ്പലുകൾ തീയിടുമെന്നാണ് ഇറാൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഈ അടിയന്തര സാഹചര്യം പരിഹരിക്കാൻ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ കടപ്പലുടമകളുടെ സംഘടനയായ ഇന്ത്യൻ നാഷണൽ ഷിപ്പ് ഓണേഴ്‌സ് അസോസിയേഷൻ (ഐഎൻഎസ്എ) കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന് കത്തയച്ചു. ഒരു ഇന്ത്യൻ കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായെന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കത്തിൽ പറയുന്നു. ചില ഇന്ത്യൻ കപ്പലുകൾ പ്രധാനപ്പെട്ട ഊർജ്ജ ചരക്കുകൾ കയറ്റാനായി ഹോർമുസിന് തെക്ക് കാത്തുകിടക്കുകയാണ് എന്നും ഐഎൻഎസ്എ കൂട്ടിച്ചേർത്തു. കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാൻ ഇറാൻ, ഇസ്രയേൽ അധികൃതരുമായി നയതന്ത്ര ചർച്ചകൾ നടത്തണമെന്നും ഇന്ത്യൻ കപ്പലുടമകൾ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇത് മറികടക്കാൻ…
Read More » -
ലോകത്തിലെ അതിവേഗ മൊബൈൽ ഇന്‍റർനെറ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തിറങ്ങി; വമ്പൻമാരെ പിന്തള്ളി ഗൾഫ് രാഷ്ട്രങ്ങളും ബൾഗേറിയും ടോപ്പ് 8ൽ; ഇന്ത്യയോ?
വാഷിംങ്ടൺ: പട്ടികലോകത്തിലെ ഏറ്റവും വേഗമേറിയ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങളുള്ള ടോപ്പ് എട്ട് രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു. ലോക ശക്തികളൊന്നും അതിൽ ഇടം നേടിയിട്ടില്ല. യുഎസ്, ഇറാൻ, ഇസ്രയേൽ, റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ വലിയ രാജ്യങ്ങളൊന്നും ആദ്യ സ്ഥാനങ്ങളിൽ ഇല്ല. പട്ടികയിൽ ഒന്നാം സ്ഥാനം യുഎഇയ്ക്കാണ്. ശരാശരി 686.12 Mbps വേഗതയോടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കുന്ന രാജ്യമെന്ന ഖ്യാതിയാണ് ഇതിലൂടെ യുഎഇ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനം ഖത്തറിനാണ്. ശരാശരി 593.34 Mbps ഇന്‍റർനെറ്റ് വേഗതയാണ് ഖത്തറിലുള്ളത്. ശരാശരി 399.83 Mbps ഇന്‍റർനെറ്റ് വേഗതയോടെ കുവൈറ്റാണ് മൂന്നാം സ്ഥാനത്ത്. ശരാശരി 399.83 Mbps ഇന്‍റർനെറ്റ് വേഗതയോടെ ബഹറിൻ നാലാംസ്ഥാനത്തും 277.97 എംബിപിഎസ് ശരാശരി മൊബൈല്‍ ഇന്‍റർനെറ്റ് വേദതയിൽ യൂറോപ്യൻ രാജ്യമായ ബള്‍ഗേറിയ അഞ്ചാം സ്ഥാനത്തുമാണ്. മൊബൈല്‍ ഇന്‍റർനെറ്റ് വേഗതയില്‍ ബ്രസീല്‍ ആറും ദക്ഷിണ കൊറിയ ഏഴും ബ്രൂണൈ എട്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കൂടുതൽ വേഗത്തിലുള്ള…
Read More » -
പ്രവചനങ്ങളെ തിരുത്തി സ്വർണ്ണവില ; യുദ്ധ പശ്ചാത്തലത്തിൽ കുതിക്കുമെന്ന് കരുതിയെങ്കിലും കുറഞ്ഞു; നിലവിൽ വില 1,24,680 രൂപ
തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളുടെ സ്വാധീനം മൂലം ഓഹരി വിപണിയിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ സ്വർണവില ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വില താഴേക്ക്. ഇന്നത്തെ ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് 22 കാരറ്റ് 916 സ്വർണവില കുറഞ്ഞു. ഗ്രാമിന് 45 രൂപയുടെയും പവന് 360 രൂപയുടെയും കുറവാണ് 22 കാരറ്റ് സ്വർണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 15,585 രൂപയും പവന് 1,24,680 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 12,800 രൂപ. പവന് 1,02,400 രൂപ. 14 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് 9,970 രൂപ. പവന് 79,760 രൂപ. 9 കാരറ്റ് സ്വർണം ഗ്രാമിന് 6,425 രൂപയും പവന് 51,400 രൂപയുമാണ് ഇന്നത്തെ വില. ജിഎസ്‌ടിയും പണിക്കൂലിയും ഉൾപ്പെടുത്തുമ്പോൾ സ്വർണാഭരണ ശാലകളിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോഴുള്ള വിലനിലവാരത്തിൽ മാറ്റമുണ്ടാകും. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 1 ഗ്രാം വെള്ളിക്ക്…
Read More » -
സോഷ്യൽ മീഡിയയിൽ സഞ്ജു സാംസണ് വംശീയ അധിക്ഷേപം; കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് കർശന നടപടിയെടുക്കണമെന്ന് കോൺഗ്രസ്
കൊൽക്കത്ത: വിൻഡീസിനെതിരേ ഗംഭീര ഇന്നിങ്‌സുമായി ഇന്ത്യയെ സെമിയിലെത്തിച്ച് ഹീറോ ആയി മാറിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. തോറ്റാൽ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്ന ടീമിനെ സഞ്ജുവിന്റെ ഒറ്റയാൾപോരാട്ടമാണ് കരകയറ്റിയത്. പിന്നാലെ അഭിനന്ദനപ്രവാഹങ്ങൾ ഒഴുകി. എന്നാൽ സാമൂഹികമാധ്യമത്തിലെ ഒരു പോസ്റ്റ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് ഒരു ഉപയോക്താവ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിലായത്. വിൻഡീസിനെ തോൽപ്പിച്ചതും സഞ്ജുവിന്റെ ഇന്നിങ്‌സിനെ ചേർത്തും വംശീയചുവയോടെയാണ് ഇയാൾ പോസ്റ്റിട്ടത്. സഞ്ജുവിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. അഭിനന്ദിച്ചാണ് പോസ്‌റ്റെങ്കിലും പലകോണുകളിൽ നിന്നും വിമർശനമുയർന്നു. കോൺഗ്രസ് ഇയാൾക്കെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. വംശീയതയ്ക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്ന് പറഞ്ഞ് കോൺഗ്രസ് ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ പോസ്റ്റിട്ടു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് ഉടൻ നടപടിയെടുക്കണമെന്നും കോൺഗ്രസ് അവശ്യപ്പെട്ടു. അതോടെയാണ് വിഷയം കൂടുതൽ ചർച്ചയായത്. സൂപ്പർ എട്ടിലെ അവസാനമത്സരത്തിൽ വെസ്റ്റിൻഡീസിനെ അഞ്ചുവിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ സെമിപ്രവേശം. സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. 50 പന്തിൽ നിന്ന് 97 റൺസെടുത്ത സഞ്ജു പുറത്താവാതെ നിന്ന് ഇന്ത്യയുടെ…
Read More » -
‘ഞങ്ങൾ അവരെ തകർക്കുകയാണ്, കനത്ത ആക്രമണം വരാനിരിക്കുന്നേയുള്ളൂ’- ട്രംപ്; ‘ഡൊണാൾഡ് ട്രംപ് ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ്, ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നു’ നെതന്യാഹു
വാഷിങ്ടൺ/ടെൽ അവീവ്: ഇറാനെതിരായ യുദ്ധത്തിൽ കഠിനമായത് വരാനിരിക്കുന്നതെയുള്ളൂവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഞങ്ങൾ അവരെ തകർക്കുകയാണെന്നും ആ നീക്കങ്ങൾ മികച്ച രീതിയിൽ മുന്നേറുകയാണെന്നും ട്രംപ് പറഞ്ഞു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യങ്ങൾ പരാമർശിച്ചത്. ‘എനിക്ക് തോന്നുന്നു, എല്ലാം വളരെ നന്നായി പോകുന്നു. അത് വളരെ ശക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്, ഞങ്ങൾ അത് ഉപയോഗിക്കുന്നു’ ട്രംപ് പറഞ്ഞു.യുദ്ധം എത്രകാലം നീണ്ടുനിൽക്കുമെന്ന ചോദ്യത്തിന് അധികാലം നീണ്ടുനിൽക്കില്ലെന്ന് ട്രംപ് മറുപടി നൽകി. നാലാഴ്ച എടുക്കുമെന്ന് താൻ കരുതിയിരുന്നുവെന്നും എന്നാൽ ഷെ ഡ്യൂൾ ചെയ്തതിനേക്കാൾ അല്പം മുന്നിലാണ് ഇപ്പോൾ കാര്യങ്ങളെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനിൽ ഭരണമാറ്റമാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും ട്രംപ് സൂചന നൽകി. ‘ഞങ്ങൾ അവരെ ശക്തമായി ആക്രമിച്ചു തുടങ്ങിയിട്ടില്ല. വലിയൊരു തരംഗം ഇതുവരെ വന്നിട്ടില്ല. വലിയ ആക്രമണം ഉടൻ വരുന്നുവെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം,യുദ്ധം അധികാൾ നീണ്ടുപോകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആവർത്തിച്ചു.…
Read More »


