TRENDING
-
പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾ പ്രതിഷേധത്തിലേയ്ക്ക്; തിങ്കളാഴ്ച കടകൾ അടച്ചിടും
തിരുവനന്തപുരം: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഹോട്ടൽ ഉടമകൾ പ്രതിഷേധത്തിലേയ്ക്ക്. തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്. നാളെ എണ്ണ കമ്പനികളുടെ ബോട്ട്ലിംഗ് പ്ലാന്‍റുകളിലേക്ക് മാർച്ച് നടത്താനും തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താനും കേരള ഹോട്ടൽ & റസ്റ്റോറന്‍റ് അസോസിയേഷൻ തീരുമാനിച്ചു. ഹോട്ടലുകളെ അവശ്യ സർവീസായി പ്രഖ്യാപിച്ച് പാചകവാതകം ഹോട്ടലുകൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. അതേസമയം, എൽപിജി പൂഴ്ത്തിവെപ്പിനെതിരെ രാജ്യവ്യാപക നടപടികൾ തുടരുകയാണ്. പൂഴ്ത്തിവെച്ച 15,000 സിലിണ്ടറുകൾ പിടിച്ചെടുത്തു. ആശങ്ക വേണ്ടെന്ന് ആവർത്തിക്കുകയാണ് കേന്ദ്ര സർക്കാർ. ഇറാനിൽ നിന്ന് കൂടുതൽ ടാങ്കറുകൾ ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ തുടരുകയാണ്.
Read More » -
ഐസിസിയുടെ ചതി; സഞ്ജുവില്ല,യുഎസ്എ താരവും ഫര്‍ഹാനും അടക്കം പട്ടികയില്‍
ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷവും ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്താതെ ഐസിസിയുടെ ഫെബ്രുവരിയിലെ പ്ലെയര്‍ ഓഫ് ദി മന്ത് പട്ടിക. ലോകകിരീടത്തിന് ശേഷം ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുമ്ര എന്നിവര്‍ ഐസിസിയുടെ ടൂര്‍ണമെന്‍റിന്‍റെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇവരാരും പട്ടികയിലില്ല. ഇംഗ്ലണ്ടിന്‍റെ വില്‍ ജാക്സ്, യുഎസ്എയുടെ ഷാഡ്‌ലി വാൻ ഷാൽക്വിക്ക്, പാക്കിസ്ഥാന്‍ താരം സാഹിബ്‌സാദ ഫർഹാൻ എന്നിവരാണ് പട്ടികയിലുള്ളത്. ലോകകപ്പിലെ ടോപ്പ് സ്കോറരാണ് ഫര്‍ഹാന്‍. 160.25 സ്ട്രൈക്ക് റേറ്റില്‍ 383 റണ്‍സാണ് ഫര്‍ഹാന്‍ നേടിയത്. 76.60 ആണ് ശരാശരി. ട്വന്‍റി 20 ലോകകപ്പില്‍ രണ്ടു സെഞ്ചറി നേടുന്ന ഏക പുരുഷതാരവും ഫര്‍ഹാനാണ്. ഇംഗ്ലണ്ടിന്‍റെ സെമി ഫൈനല്‍ വരെയുള്ള യാത്രയില്‍ നിര്‍ണായകമായിരുന്നു വില്‍ ജാക്സ്. 194 റണ്‍സ് നേടിയ ജാകിന്‍റെ സ്ട്രൈക്ക് റേറ്റ് 173.21 ആണ്. 11 വിക്കറ്റും താരം നേടി. ഓള്‍റൗണ്ട് പ്രകടനത്തിലൂടെ നാലു മാന്‍ ഓഫ് ദി മാച്ചാണ് ലോകകപ്പില്‍ വില്‍ ജാക്സ് സ്വന്തമാക്കിയത്. പന്തുകൊണ്ട്…
Read More » -
ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇറാൻ; പ്രതികരിക്കാതെ ഫിഫ
ടെഹ്റാന്‍: ജൂണില്‍ തുടങ്ങുന്ന ലോകകപ്പ് ഫുട്ബോളിലെ ഇറാന്‍റെ മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഇറാൻ ഫുട്ബോൾ ഫെഡറേഷന്‍. ഇറാന്‍റെ മത്സരങ്ങള്‍ ലോകകപ്പിന്‍റെ സംയുക്ത ആതിഥേയരായ മാറ്റണമെന്നാണ് ഇറാന്‍റെ ആവശ്യം. വേദി മാറ്റം അംഗീകരിച്ചില്ലെങ്കിൽ ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. ഇറാന്‍റെ ആവശ്യത്തോട് ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏപ്രിൽ 30-നകം ഇറാന്‍റെ ആവശ്യത്തില്‍ ഫിഫ അന്തിമ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. അമേരിക്കയില്‍ കളിക്കാനെത്തിയാല്‍ ഇറാൻ ദേശീയ ടീമിന്‍റെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. സ്വന്തം ജീവന്‍റെയും സുരക്ഷയുടെയും കാര്യത്തിൽ ആശങ്കയുള്ളതിനാൽ ഇറാൻ ടീം അമേരിക്കയിലേക്ക് വരാതിരിക്കുന്നതാണ് ഉചിതം എന്നായിരുന്നു ട്രംപിന്‍റെ വിവാദ പരാമർശം. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഇറാന്‍റെ മത്സരങ്ങൾ ലോസ് ആഞ്ചലസിലും സിയാറ്റിലിലുമാണ് നടക്കേണ്ടത്. ട്രംപ് സുരക്ഷ ഉറപ്പുനൽകുന്നില്ലെങ്കിൽ ഞങ്ങൾ അമേരിക്കയിലേക്ക് പോകില്ലെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് മെഹ്ദി താജ് പറഞ്ഞു. നിലവിൽ മത്സരങ്ങൾ മെക്സിക്കോയിൽ നടത്താനുള്ള ചർച്ചകൾ ഇറാൻ ഫിഫയുമായി…
Read More » -
ഹോർമൂസ് കടന്ന് ‘നന്ദാദേവി’ഇന്ത്യയിൽ; 46,000 മെട്രിക് ടൺ എൽപിജിയുമായി കപ്പൽ ഗുജറാത്ത് തീരത്ത്
ഗാന്ധിനഗർ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇറാൻ ഉപരോധം ഏർപ്പെടുത്തിയ ഹോർമുസ് കടലിടുക്ക് കടന്ന് ‘നന്ദാദേവി’ ഇന്ത്യൻ എൽപിജി കപ്പൽ സുരക്ഷിതമായി ഗുജറാത്തിലെത്തി. ഏകദേശം 46,000 മെട്രിക് ടൺ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) വഹിച്ചുകൊണ്ടുള്ള ഈ കപ്പൽ ചൊവ്വാഴ്ച പുലർച്ചെയാണ് തീരമണഞ്ഞത്. ഇന്നലെ മറ്റൊരു ഗ്യാസ് വാഹിനിയായ ‘ശിവാലിക്’ ഇന്ത്യയിൽ എത്തിയിരുന്നു. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന്റെയും പ്രത്യേക ഇടപെടലിലൂടെയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. അതീവ അപകടസാധ്യത നിലനിൽക്കുന്ന ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ, ഇറാനിയൻ നാവികസേനകൾ കപ്പലുകൾക്ക് ആവശ്യമായ സുരക്ഷയും സഹായവും നൽകിയിരുന്നു. ലോകത്തെ പ്രധാന സമുദ്ര പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതിനെത്തുടർന്ന് കപ്പൽ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ ഈ നയതന്ത്ര നീക്കം. യുദ്ധം തുടങ്ങിയതോടെ ആഗോളതലത്തിൽ ഇന്ധനവില 40 മുതൽ 50 ശതമാനം വരെയാണ് വർദ്ധിച്ചത്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ സുരക്ഷിതമായി പാചകവാതകം എത്തിക്കാൻ സാധിച്ചത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
Read More » -
സാംസങ് സി & ടിയുമായി 3 ബില്യൺ ഡോളറിന്റെ ഗ്രീൻ അമോണിയ വിതരണ കരാറിൽ ഒപ്പുവച്ച് റിലയൻസ്, കരാർ 15 വർഷത്തേക്ക്
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL) ദക്ഷിണ കൊറിയയിലെ സാംസങ് സി & ടി കോർപ്പറേഷനുമായി ഗ്രീൻ അമോണിയ വിതരണത്തിനായി 15 വർഷത്തെ ദീർഘകാല സപ്ലൈ ആൻഡ് പർച്ചേസ് അഗ്രിമെന്റ് (SPA) ഒപ്പുവെച്ചു. 2029 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദം മുതൽ കരാർ പ്രാബല്യത്തിൽ വരും. 3 ബില്യൺ അമേരിക്കൻ ഡോളറിലധികം മൂല്യമുള്ള ഈ കരാർ ലോകത്തിലെ ഏറ്റവും വലിയ ദീർഘകാല ഗ്രീൻ അമോണിയ ഓഫ്‌ടേക്ക് കരാറുകളിൽ ഒന്നാണ്.ഈ കരാറിലൂടെ ഇന്ത്യയിൽ നിർമ്മിക്കുന്ന സമ്പൂർണ്ണ മൂല്യശൃംഖലയിലൂടെ (end-to-end value chain) നിർമ്മിക്കുന്ന ഗ്രീൻ ഇന്ധനങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് പുതിയ സ്ഥാനം നേടാനാകുമെന്ന് വിലയിരുത്തപ്പെടുന്നു. ശുദ്ധ ഊർജ ഉപകരണങ്ങളുടെ ആഭ്യന്തര നിർമ്മാണം ഉൾപ്പെടെ ഇന്ത്യയുടെ നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ (NGHM) ലക്ഷ്യങ്ങളോട് അനുബന്ധിച്ചാണ് ഈ പദ്ധതി മുന്നോട്ടു പോകുന്നത്.
Read More » -
‘തുടങ്ങാന്‍ പറഞ്ഞിട്ടില്ല, നിര്‍ത്തിയാല്‍ അതിലേറെ അപകടം’; ഇറാന്റെ ഭീഷണി പൂര്‍ണമായും അവസാനിപ്പിക്കാതെ പിന്‍മാറരുതെന്ന് അമേരിക്കയോട് ഗള്‍ഫ് രാജ്യങ്ങള്‍; ഇറാന്‍ ഇപ്പോള്‍ ശത്രുരാജ്യമെന്നും ജിസിസി; യുദ്ധത്തില്‍ പങ്കാളിയാകണോ എന്നതും ആലോചിക്കും
ദുബായ്: ഇറാനുമായുള്ള യുദ്ധത്തെ എതിര്‍ത്തെങ്കിലും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഭീഷണി പൂര്‍ണമായും അവസാനിപ്പിക്കാടെ പിന്‍മാറരുതെന്ന് അമേരിക്കയോട് അഭ്യര്‍ഥിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ഗള്‍ഫിന്റെ എണ്ണ വിതരണ ശൃംഖലയെയും അതിനെ ആശ്രയിച്ചു കഴിയുന്ന സമ്പദ്വ്യവസ്ഥയെയും ഇറാന്‍ ഇനിയും ഭീഷണിപ്പെടുത്താന്‍ ഇടവരരുത് എന്നാണ് അവരുടെ നിലപാടെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ്-ഇസ്രായേല്‍ യുദ്ധത്തില്‍ ചേരാന്‍ വാഷിംഗ്ടണ്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നെന്നും അഞ്ച് പാശ്ചാത്യ-അറബ് നയതന്ത്രജ്ഞര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. സൈനിക നീക്കത്തിന് പ്രാദേശിക പിന്തുണയുണ്ടെന്ന് കാണിക്കുന്നതിലൂടെഅന്താരാഷ്ട്ര തലത്തിലും സ്വന്തം രാജ്യത്തും കൂടുതല്‍ അംഗീകാരം നേടാനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നത്. ‘ഇറാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും ലക്ഷ്മണരേഖ ലംഘിച്ചുവെന്ന വികാരം ഗള്‍ഫിലുടനീളം വ്യാപകമാണ്’- സൗദി ആസ്ഥാനമായുള്ള ഗള്‍ഫ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സാഗര്‍ പറഞ്ഞു. ‘ആദ്യം ഞങ്ങള്‍ അവരെ പ്രതിരോധിക്കുകയും യുദ്ധത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ ഞങ്ങള്‍ക്ക് നേരെ നേരിട്ട് ആക്രമണം തുടങ്ങിയതോടെ അവര്‍ ശത്രുവായി മാറി. അവരെ മറ്റൊരു രീതിയില്‍…
Read More » -
ഇവൻ ഏതോ വേറെ ലെവൽ വീഡിയോ ഗെയിം ആണല്ലോ കളിക്കുന്നത് എന്നാണ് അന്ന് ഞങ്ങൾ ചിന്തിച്ചത്… ശരിക്കും നിന്റെ ഗെയിം പ്ലാൻ എന്താണ്?- ദ്രാവിഡ്, ” അങ്ങനെയൊന്നുമില്ല സാർ, ആദ്യത്തെ പന്ത് എനിക്കാണ് കിട്ടുന്നതെങ്കിൽ, ആ ആദ്യ പന്ത് തന്നെ ഞാൻ അടിക്കും- വൈഭവ്!! അവൻ പറഞ്ഞപോലെ ചെയ്തു…ഐപിഎല്ലിലെ വൈഭവിന്റെ അരങ്ങേറ്റം വിവരിച്ച് സഞ്ജു
സഞ്ജു സാംസൺ ഐപിഎൽ അരങ്ങേറ്റത്തിന് മുമ്പ് യുവതാരം വൈഭവ് സൂര്യവംശി നടത്തിയ ധൈര്യമായ സംഭാഷണം വെളിപ്പെടുത്തി വേദിയിൽ ചിരി പടർത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. പരിശീലകൻ രാഹുൽ ദ്രാവിഡയുമായുള്ള ആ സംഭാഷണത്തിന് പിന്നാലെ തന്നെ ആദ്യ പന്തിൽ സിക്സറടിച്ചാണ് ആരാധകരെ ഞെട്ടിച്ചതെന്ന് സാംസൺ പറഞ്ഞു. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്ക് ടീമിലെത്തിച്ച സൂര്യവംശി 2025-ൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ മത്സരത്തിലൂടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരുന്നു. അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യയുടെ ഓൾറൗണ്ടറായ ശാർദുൽ താക്കൂറിനെ സിക്സറടിച്ച് താരം ശ്രദ്ധ നേടി. ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ വാർഷിക നമൻ അവാർഡ് ചടങ്ങിൽ സംസാരിക്കുമ്പോഴാണ് സാംസൺ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്. നമൻ അവാർഡ് ഷോയ്ക്കിടെ രാജസ്ഥാൻ റോയൽസിനായി ഐപിഎൽ അരങ്ങേറ്റം കുറിച്ചപ്പോഴുള്ള തന്റെ മാനസികാവസ്ഥയെക്കുറിച്ച് അവതാരകൻ വൈഭവ് സൂര്യവംശിയോട് ചോദിക്കുകയുണ്ടായി. തന്റെ ശൈലിയെക്കുറിച്ച് വൈഭവ് പറഞ്ഞു…
Read More »

