February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      December 29, 2023

      ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയാണ്…

      Business

      • വരുന്നു, ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം വഴി പണമയക്കുന്നതില്‍ നിയന്ത്രണം;അധിക ഉപയോഗത്തിന് പണം നൽകണം

        ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ ടിഎം തുടങ്ങിയ യുപിഐ ആപ്പുകള്‍ വഴി ഇടപാടുകള്‍ നടത്തുന്നതിനാണ് പരിധി നിശ്ചയിക്കുന്നത്.അധിക ഉപയോഗത്തിന് എടിഎം ഇടപാടുകൾക്കെന്നപോലെ ചാർജ്ജ് നൽകേണ്ടി വരും. നിലവില്‍ അണ്‍ലിമിറ്റഡ് ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് യുപിഐ വഴിയുള്ളത്.ഇതിന് പരിധി നിശ്ചയിക്കാനാണ് നീക്കം. യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.രാജ്യത്ത് നടക്കുന്ന 80 ശതമാനം പണമിടപാടുകളും യുപിഐ വഴിയാണെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍  സൗജന്യ ഇടപാടുകള്‍ 30 ശതമാനം വരെ നിയന്ത്രിക്കാനാണ് എന്‍പിസിഐയുടെ നിര്‍ദേശം.

        Read More »
      • ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

        ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. ചെലവിന് അനുസരിച്ചുള്ള ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുക ഓരോ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കുന്ന പ്രത്യേകം ക്രെഡിറ്റ് കാര്‍ഡുകളാണ് വിപണിയിലുള്ളത്. പ്രത്യേക വിഭാഗത്തില്‍ ചെലവാക്കുന്നതിന് അധിക ഇളവും മറ്റു ചെലവുകള്‍ക്ക് സാധാരണ ആനുകൂല്യങ്ങളും ലഭിക്കും. ഉദാഹരണത്തിന് ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡില്‍ യാത്ര ചെലവുകള്‍ക്കാണ് കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നത്.   ട്രാവല്‍ ബുക്കിംഗിന് അധിക റിവാര്‍ഡ്, സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച്, സൗജന്യ വിമാന ടിക്കറ്റ് എന്നിവ ലഭിക്കും. ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡില്‍ ഇന്ധനം നിറയ്ക്കുന്നതിനാണാ വാല്യു ബാക്ക് കൂടുതല്‍ ചെലവ് വരുന്നത് എന്ന് മനസിലാക്കി ആ മേഖലയില്‍ കൂടുതല്‍ ആനുകൂല്യങ്ങളുള്ള കാര്‍ഡിലേക്ക് അപ്‌ഗ്രേഡ് ചെയ്യണം. റിവാര്‍ഡ് വിശദാംശങ്ങള്‍ അറിയുക ഏത് വിഭാഗത്തില്‍ നിന്നുള്ള ക്രെഡിറ്റ് കാര്‍ഡുകളാണ് ആവശ്യമെന്ന് കണ്ടെത്തിയാല്‍ ഓരോന്നിലും അനുവദിച്ചിട്ടുള്ള ഓഫറുകളും നിബന്ധനകളും കൃത്യമായി വായിക്കണം. ഉദാഹരണമായി ഷോപ്പിംഗ് ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുത്തൊരാള്‍ക്ക് എങ്ങനെയാണ് വാല്യു ബാക്ക് ലഭിക്കുന്നതെന്ന് മനസിലാക്കണം. റിവാര്‍ഡ് വഴിയോ, ക്യാഷ് ബാക്ക് വഴിയോ…

        Read More »
      • ജെറ്റ് എയർവേയ്‌സിൽ പിരിച്ചുവിടൽ ഇല്ല; 10 ശതമാനം ജീവനക്കാർക്ക് ശമ്പളമില്ലാതെ അവധി

        ദില്ലി: ജെറ്റ് എയർവേയ്‌സിലെ 10 ശതമാനം ജീവനക്കാരെ ശമ്പളമില്ലാതെ അവധിയ്ക്ക് അയച്ച് ജലൻ-കൽറോക്ക് കൺസോർഷ്യം (ജെകെസി). കൂടാതെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. തിരിച്ചു വരവിനൊരുങ്ങുന്ന ജെറ്റ് എയർവേസിന്റെ പ്രവർത്തനങ്ങൾ വൈകും. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് ജെറ്റ് എയർവേയ്‌സിന്റെ തിരിച്ചു വരവ് വൈകുന്നത്. മിഡ്-സീനിയർ ലെവൽ ജീവനക്കാരുടെ ഒരു വിഭാഗത്തോട് 50 ശതമാനം വരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാനും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. അതേസമയം താഴ്ന്ന ഗ്രേഡുകളിലെ ജീവനക്കാർ, ക്യാബിൻ ക്രൂ അംഗങ്ങൾ, പൈലറ്റുമാർ എന്നിവരെ ഇത് ബാധിച്ചിട്ടില്ല. താൽകാലിക ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുമെങ്കിലും ആരെയും പിരിച്ചു വിടില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട് ഒക്ടോബറോടെ പ്രവർത്തനം പുനരാരംഭിക്കാൻ പദ്ധതിയിട്ടിരുന്നു എയർലൈൻ നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. നിലവിൽ എയർലൈനിൽ ഏകദേശം 250 ജീവനക്കാരുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വായ്പാ ദാതാക്കളുടെ കൺസോർഷ്യത്തിൽ നിന്നും പണം ലഭിക്കാൻജലൻ-കൽറോക്ക് കൺസോർഷ്യം നാഷണൽ കമ്പനി…

        Read More »
      • ജീവനക്കാരെ പിരിച്ചു വിടാൻ തയ്യാറെടുത്ത് സൊമാറ്റോ; 4 ശതമാനം ജീവനക്കാരെ പിരിച്ചുവിടും

        മുംബൈ: ജീവനക്കാരെ പിരിച്ചു വിടാൻ തയ്യാറെടുത്ത് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സൊമാറ്റോ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. മൊത്തം ജീവനക്കാരുടെ 4  ശതമാനം പേരെ പിരിച്ചു വിടാനാണ് കമ്പനി തയ്യാറെടുക്കുന്നത്. രാജ്യത്തെ ഏറ്റവും പഴയ ഓൺലൈൻ ഫുഡ് അഗ്രഗേഷൻ ആൻഡ് ഡെലിവറി പ്ലാറ്റ്‌ഫോമാണ് സൊമാറ്റോ. കമ്പനിയിൽ നാലര വർഷത്തെ സേവനത്തിന് ശേഷം സഹസ്ഥാപകനായ മോഹിത് ഗുപ്ത വെള്ളിയാഴ്ച രാജിവെച്ചതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചു വിടുന്ന കാര്യം കമ്പനി അറിയിച്ചത്. സൊമാറ്റോ പിരിച്ചുവിടൽ നടത്തുന്നത് ഇതാദ്യമല്ല, ഗുരുഗ്രാം ആസ്ഥാനമായുള്ള സൊമാറ്റോ  2020 മെയ് മാസത്തിൽ ഏകദേശം 520 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. കോവിഡ് പാൻഡെമിക് സമയത്ത് ലോക്ക്ഡൗണിന്റെ ഫലമായി. നേരത്തെ, 2015 ൽ 300 ഓളം ജീവനക്കാരോട് പുറത്ത് പോകാൻ സൊമാറ്റോ പറഞ്ഞിരുന്നു. സെപ്തംബർ പാദത്തിൽ സൊമാറ്റോയുടെ അറ്റനഷ്ടം 251 കോടി രൂപയായി കുറഞ്ഞു, മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ ഇത് 429.6 കോടി രൂപയായിരുന്നു. വാർഷിക വരുമാനത്തിൽ ബില്യൺ…

        Read More »
      • സ്വന്തമായി എസ്ബിഐ  എടിഎം സ്ഥാപിച്ച് വരുമാനം നേടാം; അറിയേണ്ടതെല്ലാം

        നിങ്ങള്‍ക്ക് ഒരു എടിഎം കോണ്‍ട്രാക്ടറാകാന്‍ (ATM contractor) താത്പര്യമുണ്ടോ? പ്രതിമാസം 60,000 മുതല്‍ 70,000 രൂപ വരെ സമ്ബാദിക്കാവുന്നതാണ്. ഇതിനായി 5 ലക്ഷം രൂപയുടെ നിക്ഷേപം നടത്തേണ്ടതുണ്ട്. ഇത് പിന്നീട് റീഫണ്ട് ചെയ്യാവുന്നതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഇന്ത്യയിലുടനീളം എടിഎമ്മുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ടാറ്റ ഇന്‍ഡിക്യാഷ്, മുത്തൂറ്റ് എടിഎം, ഇന്ത്യ വണ്‍ എടിഎം തുടങ്ങിയ കമ്ബനികളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. നിങ്ങള്‍ എസ്ബിഐയുടെ എടിഎം ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കുകയാണെങ്കില്‍, കമ്ബനികളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഒരു എടിഎം ക്യാബിന്‍ സജ്ജീകരിക്കുന്നതിന്, നിങ്ങള്‍ക്ക് 50 മുതല്‍ 80 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള സ്ഥലം ഉണ്ടായിരിക്കണം. ഇത് മറ്റ് എടിഎമ്മുകളില്‍ നിന്ന് കുറഞ്ഞത് 100 മീറ്റര്‍ അകലെയായിരിക്കണം. ആളുകള്‍ക്ക് പെട്ടെന്ന് കാണാന്‍ കഴിയുന്നിടത്ത് വേണം എടിഎം ക്യാബിന്‍ സ്ഥാപിക്കാന്‍. എപ്പോഴും വൈദ്യുതി ലഭിക്കുന്ന സ്ഥലമായിരിക്കണം. കൂടാതെ കുറഞ്ഞത് 1kW വൈദ്യുതി കണക്ഷനും ആവശ്യമാണ്. ക്യാബിന്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂരയും ഇഷ്ടിക ചുവരുകളുമുള്ള കെട്ടിടമായിരിക്കണം. നിങ്ങള്‍…

        Read More »
      • ക്രിസ്മസും ന്യൂയറും എത്തുന്നു, വിമാന-ബസ് നിരക്കുകളെല്ലാം ഇരട്ടിയാകും

        ജനജീവിതം വീണ്ടും ദുരിതത്തിലേക്ക്. ക്രിസ്മസ്, ന്യൂ ഇയര്‍ അവധിക്കാലത്ത് അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാത്ര നിരക്കില്‍ വന്‍കൊള്ളയുമായി വിമാന കമ്പനികളും ബസുടമകളും. ആ ദിവസങ്ങളിലേക്ക് യാത്ര ബുക്ക് ചെയ്യുന്നവരില്‍ നിന്ന് ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് വിമാനകമ്പനികളും സ്വകാര്യ ബസുടമകളും ഈടാക്കുന്നത് അവധിക്കാലം മുതലെടുത്താണ് ഈ പതിവ് കൊള്ള. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ ചാര്‍ജ്ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 7308 രൂപയാണെങ്കില്‍ ക്രസ്തുമസിന് തലേന്ന് ഇത് 16438 രൂപയാണ്. ഇരട്ടിയിലധികം. ആഭ്യന്തര യാത്രയില്‍ സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്ന സമയമാണിത്. ബസുകളുടെ അവസ്ഥയും മറ്റൊന്നല്ല. ഇതര സംസ്ഥാന യാത്രകള്‍ക്ക് സാധാരണ ദിവസങ്ങളില്‍ 800 രൂപ മുതല്‍ 2000 രൂപ വരെ ഈടാക്കുന്ന ടിക്കറ്റുകള്‍ അടുത്ത മാസം ആദ്യം തന്നെ മൂവ്വായിരം മുതല്‍ നാലായിരം രൂപവരെയായി വര്‍ധിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും ജോലി ചെയ്യുന്നവരുമടക്കമുള്ള ആയിരങ്ങളാണ് ഈ കൊള്ളക്ക് ഇരകളാവുന്നത്.

        Read More »
      • വായ്പാ പലിശ നിരക്ക് ഉയർത്തി എസ്ബിഐ; ഇഎംഐ നിരക്ക് ഉയരും

        മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് ഉയർത്തി. എംസിഎൽആർ നിരക്കാണ് ഉയർത്തിയത്. ഇതോടെ എസ്ബിഐയിൽ നിന്നും വായ്പ എടുത്തവരുടെ ഇഎംഐ നിരക്ക് ഉയരും. എംസിഎൽആർ 15 ബേസിസ് പോയിന്റ് ആണ് വർദ്ധിപ്പിച്ചിരിക്കുന്നത്.  ബാങ്കിന്റെ വെബ്‌സൈറ്റ് പ്രകാരം പുതുക്കിയ നിരക്കുകൾ നവംബർ 15 മുതൽ നിലവിൽ വന്നു. ഇതോടെ എസ്ബിഐയിലെ വായ്പ ചെലവേറിയതാകും. ഒറ്റ രാത്രിയിലേക്കുള്ള വായ്പയുടെ  എംസിഎൽആർ നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നു. 7.60 ശതമാനമാണ് ഇത്. അതേസമയം, ഒരു വർഷത്തെ എംസിഎൽആർ നിരക്ക് 7.95 ശതമാനത്തിൽ നിന്ന് 10 ബിപിഎസ് ഉയർത്തി 8.05 ശതമാനമാക്കി.  രണ്ട് വർഷത്തെ എംസിഎൽആർ നിരക്ക് 8.15 ശതമാനത്തിൽ നിന്നും  8.25  ശതമാനമാക്കി. മൂന്ന് വർഷത്തെ എംസിഎൽആർ നിരക്ക് 8.25  ശതമാനത്തിൽ നിന്നും 10 ബിപിഎസ് ഉയർത്തി 8.35  ശതമാനമാക്കി. ഒരു മാസത്തേയും മൂന്ന് മാസത്തേയും എംസിഎൽആർ നിരക്കുകൾ 15 ബിപിഎസ് വീതം വർദ്ധിപ്പിച്ച്  7.60 ശതമാനത്തിൽ നിന്ന് 7.75…

        Read More »
      • ട്വിറ്ററിന്റെയും മെറ്റയുടെയും വഴിയേ ആമസോണും; 10,000 ജീവനക്കാരെ പിരിച്ചുവിടും

        ന്യൂഡല്‍ഹി: ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ലാഭത്തിലല്ലാത്തതിനെ തുടര്‍ന്ന് ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുകയാണ് കമ്പനി. ആ ആഴ്ചതന്നെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചേക്കും 10,000 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടല്‍ നടപടിയായിരിക്കും ഇത്. എന്നാല്‍, ആഗോള തലത്തില്‍ 16 ലക്ഷത്തോളം വരുന്ന കമ്പനിയുടെ ആകെ തൊഴിലാളികളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണിത്. ‘അലെക്സ വോയ്സ് അസിസ്റ്റന്റ്’ ഉള്‍പ്പടെയുള്ളവ നിര്‍മിക്കുന്ന കമ്പനിയുടെ ഉപകരണ നിര്‍മാണ വിഭാഗം, റീട്ടെയില്‍ ഡിവിഷന്‍, ഹ്യൂമന്‍ റിസോഴ്സസ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയായിരിക്കും കൂടുതലും പിരിച്ചുവിടുക എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നടപടിയെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റ് അവസരങ്ങള്‍ തേടണമെന്ന നിര്‍ദേശവും നല്‍കി. സാധാരണ നല്ലരീതിയില്‍ കച്ചവടം നടക്കുന്ന സമയത്ത് പോലും വളര്‍ച്ച മന്ദഗതിയിലായെന്ന് ആമസോണ്‍ പറയുന്നു. കമ്പനി സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാനിടയുണ്ടെന്ന സാഹചര്യത്തിലാണ് ചെലവ്…

        Read More »
      • വുമൺ എന്റർപ്രെനർ നെറ്റ്വർക്ക് ചാപ്റ്ററിന് തുടക്കം തിരുവനന്തപുരം

        വുമൺ എന്റർപ്രെനെർ നെറ്റ്‌വർക്ക് (WEN) ന്റെ തിരുവനന്തപുരം ചാപ്റ്ററിന് തുടക്കം. കൊച്ചി, കോഴിക്കോട്, തൃശൂർ, കോട്ടയം എന്നീ ജില്ലകളിലുള്ള വുമൺ എന്റർപ്രെനെർ നെറ്റ്‌വർക്കിൽ 600 ഓളം അംഗങ്ങളാണ് നിലവിലുള്ളത്. അതിന്റെ തുടർച്ചയെന്ന നിലയിൽ ഏകദേശം നൂറോളം അംഗങ്ങളെ ഉൾപ്പെടുത്തിയാണ് തിരുവനന്തപുരം വെൻ ചാപ്റ്റർ ഉദ്ഘാടനം ചെയ്തത്. എസ്.പി. ഗ്രാന്റ് ഡേയ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി മുഖ്യാതിഥിയായിരുന്നു. യു.എസ്. ടി. ഗ്ലോബൽ സെന്റർ ഹെഡ് ശിൽപ മേനോൻ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരം മാല പാർവതി എന്നിവർ സന്നിഹിതരായിരുന്നു.   വനിത സംരംഭകർക്ക് പരിശീലനം ഉൾപ്പെടെ നൽകി അവരുടെ ബിസിനസ് മെച്ചപ്പെടുത്തുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശം. വി സ്റ്റാർ ക്രിയേഷൻസ് ഉടമ ഷീല കൊച്ചൗസേഫ് ആറ് വർഷം മുമ്പ് തുടക്കം കുറിച്ചതാണ് ഈ നെറ്റ് വർക്ക് . അനു രാമചന്ദ്രനാണ് തിരുവനന്തപുരം ചാപ്റ്റർ അധ്യക്ഷ.

        Read More »
      • എൽഐസിയുടെ ലാഭം കുതിച്ചുയർന്നു; മൂന്ന് മാസത്തെ ലാഭം മാത്രം പതിനയ്യായിരം കോടി കവിഞ്ഞു!

        ദില്ലി: കേന്ദ്ര പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ ലാഭം കുതിച്ചുയർന്നു. പ്രീമിയം വരുമാനം 27 ശതമാനം ഉയർന്നു. അക്കൗണ്ടിങ് നയത്തിൽ വരുത്തിയ കാര്യമായ മാറ്റത്തെ തുടർന്ന് നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും വൻ കുതിപ്പുണ്ടാക്കി. ഇതോടെ രണ്ടാം പാദവാർഷികം അവസാനിച്ചപ്പോൾ 15952 കോടി രൂപയാണ് എൽഐസിയുടെ ലാഭം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 1434 കോടി രൂപയായിരുന്നു എൽ ഐ സിയുടെ ലാഭം. നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭമാണ് വരുമാനത്തിന്റെ 40 ശതമാനവും. ഇത് 6798.61 കോടി രൂപയാണ്. എന്നാൽ ഇത് മുൻവർഷത്തേക്കാൾ കുറവാണ്. കഴിഞ്ഞ വർഷം 6961.14 കോടി രൂപയായിരുന്നു നിക്ഷേപങ്ങളിൽ നിന്നുള്ള എൽ ഐ സിയുടെ വരുമാനം. മെയ് മാസത്തിൽ ഓഹരി വിപണിയിലേക്ക് ആദ്യ ചുവടുവെച്ച എൽ ഐ സി ആദ്യ പാദ ഫലം പുറത്തുവന്ന ജൂൺ മാസത്തിൽ 682.9 കോടി രൂപയാണ് ലാഭം നേടിയിരുന്നത്. 20530 കോടി ഐ പി ഒയ്ക്ക് ശേഷമായിരുന്നു ഇത്. ഇക്കുറി രാജ്യത്തെ ഇൻഷുറൻസ്…

        Read More »
      Back to top button
      error: