politics

  • മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് വഴിയൊരുക്കാമെന്ന് ഉറപ്പ് കിട്ടി ; ക്ലിഫ് ഹൗസിലെ സമരം അവസാനിപ്പിച്ച് ആശമാര്‍ ; അറസ്റ്റ് ചെയ്ത 19 പേരെ വിട്ടയക്കും, സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരും

    തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വര്‍ക്കേഴ്‌സ്. പൊലീസിന്റെ ബലപ്രയോഗത്തില്‍ പരുക്കേറ്റെന്ന് ആരോപിച്ച ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ ആശാവര്‍ക്കേഴ്‌സ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന്റെ 256 -ാം ദിവസം ആശാവര്‍ക്കര്‍മാര്‍ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ബാരിക്കേഡ് വച്ച് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ജലപീരങ്കി പ്രയോഗിച്ചെങ്കിലും മുഖ്യമന്ത്രിയെ കാണാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍. പ്രതിഷേധം അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പൊലീസ് എത്തി മൈക്കും ജനറേറ്ററും പിടിച്ചെടുത്തത് സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷത്തില്‍ പൊലീസിനും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പിന്നാലെ എല്ലാ ജില്ലകളിലും പ്രതിഷേധത്തിന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി നേതാവ് വികെ സദാനന്ദന്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത…

    Read More »
  • ശ്രമിച്ചാലും ആരും അതാകാന്‍ പോകുന്നില്ല ; വെറുതേ കുപ്പായവുമിട്ട് നടക്കാമെന്നേയുള്ളൂ ; കോണ്‍ഗ്രസിന് ഇനിയൊരു മുഖ്യമന്ത്രി ഉണ്ടാകാന്‍ പോകുന്നില്ലെന്നും ഇ പി ജയരാജന്‍

    തിരുവനന്തപുരം: മുഖ്യമന്ത്രികുപ്പായമിട്ട് വെറുതേ നടക്കാമെന്നും ഇനി കേരളചരിത്രത്തില്‍ പോലും കോണ്‍ഗ്രസിന് ഇനിയൊരു മുഖ്യമന്ത്രി ഉണ്ടാകില്ലെന്നും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. കേരളത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ കോണ്‍ഗ്രസിന് ഇനി സ്ഥാനമില്ലെന്നും കേരളം പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയാണെന്നും പറഞ്ഞു. ആര് മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചാലും ആരും അതാകാന്‍ പോകുന്നില്ലെന്നും പറഞ്ഞു. ഇന്ന് രാജ്യം നേരിടുന്ന ഗൗരവമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടതുപക്ഷ ഐക്യം പ്രസക്തമാണെന്നും പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സുശക്തമായാണ് നിലകൊള്ളുന്നത്. സാഹചര്യങ്ങള്‍ മുതലെടുത്ത് മുന്നണിയെ ദുര്‍്ബലപ്പെടുത്താന്‍ നോക്കിയാലും സാധിക്കില്ല. പാര്‍ട്ടിക്കകത്ത് കുഴപ്പം ഉണ്ടാക്കാമെന്ന്് ഇടതുപക്ഷ വിരോധികള്‍ കരുതുന്നുണ്ടെങ്കില്‍ അത് കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്നില്ലെന്നും പറഞ്ഞു. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് മുന്നണിയിലെ ഘടക പാര്‍ട്ടികള്‍ക്കോ മറ്റുള്ളവര്‍ക്കോ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍, ആ അഭിപ്രായങ്ങള്‍ പറയുകയും ചര്‍ച്ച ചെയ്ത് പരിഹരിക്കുകയും ചെയ്യും. കേന്ദ്ര ആവിഷ്‌കൃത പദ്ധതികള്‍ പൊതുവായി ചര്‍ച്ച ചെയ്ത് കേരളത്തിന്റെ പൊതു താല്‍പ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് ഒരു നിലപാട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റാണ്…

    Read More »
  • സര്‍ഫാസ് ഖാന്റെ മതമാണോ അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലെ അര്‍ഹമായ സ്ഥാനത്ത് നിന്നും തഴയാന്‍ കാരണം ; കോണ്‍ഗ്രസിന്റെ വനിതാ നേതാവ് ഷാമാ മുഹമ്മദ് വീണ്ടും വിവാദമുണ്ടാക്കുന്നു

    ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്ക എ ടീമിനെതിരേയുള്ള പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്നും മധ്യനിര ബാറ്ററായ സര്‍ഫറാസ് ഖാനെ ഒഴിവാക്കിയതിന് പിന്നില്‍ മതപരമായ വിവേചനമാണെന്ന കോണ്‍ഗ്രസ് നേതാവ് ഷാമ മുഹമ്മദിന്റെ ആരോപണം വലിയ വിവാദമായി മാറുന്നു. ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖനായ ഖാനെ, ഈ മാസം അവസാനം ഋഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ ദക്ഷിണാഫ്രിക്ക ‘എ’ ടീമിനെതിരെ കളിക്കാനിരിക്കുന്ന സ്‌ക്വാഡില്‍ നിന്നാണ് ഒടുവിലായി ഒഴിവാക്കിയത്. പന്തിന്റെ തിരിച്ചുവരവാണ് ഖാനെ ഒഴിവാക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദേശീയ ടീമില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഈ ഒഴിവാക്കല്‍ ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. 28 വയസ്സുള്ള ഈ ക്രിക്കറ്റ് താരം കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരായ ഹോം പരമ്പരയിലാണ് അവസാനമായി ഇന്ത്യന്‍ ടീമിനായി കളിച്ചത്. കഴിഞ്ഞ മാസം ഓസ്‌ട്രേലിയ ‘എ’ ടീമിനെതിരായ മത്സരങ്ങളില്‍ പരിക്ക് കാരണം അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നില്ല. ഖാനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ ‘കുടുംബപ്പേര്’ കാരണമാണെന്ന് ഷമ ആരോപിച്ചു. ഇത് അദ്ദേഹത്തിന്റെ മതത്തെ സൂചിപ്പിക്കുന്നു. ”സര്‍ഫറാസ് ഖാനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ കുടുംബപ്പേര്…

    Read More »
  • കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പിഎംശ്രീയിൽ സഹകരിക്കും, എന്നാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ല, വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണങ്ങൾ യുക്തിസഹമോ?

    ഇന്നലെ വരെ കൈകൊണ്ട നിലപാടുകളെ പാടെ വിഴുങ്ങി സംസ്ഥാനത്ത് പിഎംശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ അവസരവാദം എന്നല്ല ബിജെപിയുമായുള്ള സിപിഎമ്മിന്റെ അന്തർധാര എന്നാണ് പ്രതിപക്ഷം വിളിക്കുന്നത്. ഈ വിഷയത്തിൽ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായ സിപിഐ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുമ്പോൾ അതിനെ പോലും മറികടന്നാണ് പദ്ധതിയുമായി സഹകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കുട്ടികൾക്ക് കിട്ടേണ്ട ഫണ്ടാണ് ഇതെന്നും, വെറുതെ 1466 കോടി രൂപ കളയേണ്ടതില്ലെന്നും ആണ് വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ വിശദീകരണം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടിയുടെ നിലപാടിന് സമാനമാണ് മറ്റു മന്ത്രിമാരുടെയും, സിപിഎം നേതാക്കളുടെയും അഭിപ്രായങ്ങൾ. എന്നാൽ സിപിഎമ്മിന്റെ ഈ കപട വിശദീകരണത്തെ സിപിഐയുടെ മുഖപത്രം തന്നെ പൊളിക്കുന്നുണ്ട്, കേരളത്തിന് അർഹമായ വിദ്യാഭ്യാസ വിഹിതം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുകയും നേടിയെടുക്കുകയുമാണ് ഈ ഘട്ടത്തിൽ വേണ്ടത്. അല്ലാതെ ആർ.എസ്.എസിന്റെ തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാടും നയവും ബലികഴിക്കുകയല്ല വേണ്ടത് എന്നാണ് സിപിഐയുടെ മുഖപത്രത്തിൽ പിഎംശ്രീ സംബന്ധിച്ച ലേഖനത്തിൽ എഴുതിയിട്ടുള്ളത്.…

    Read More »
  • ‘ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തൊപ്പിയിടും’ ഇപി ജയരാജന്റെ പ്രസ്താവന കോൺ​ഗ്രസിന്റെ തോൽവി കാണാനോ, അതോ ബിജെപിയുടെ വിജയം ആഘോഷിക്കാനോ?

    ചെങ്കൊടി ഏന്തുന്ന സംഘപരിവാർ മനസുള്ളവരാണോ കേരളത്തിലെ സി.പി.എം നേതാക്കൾക്ക് എന്ന് തോന്നിപ്പിക്കുന്നതാണ് ഇ. പി ജയരാജന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. ഇന്ത്യ മുന്നണിയ്ക്ക് വളരെ നിർണായകമായ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തൊപ്പിയിടും എന്നായിരുന്നു ഇ. പി ജയരാജൻ പറഞ്ഞത്. എന്താണ് ഈ പ്രസ്താവനയിലൂടെ ജയരാജൻ പറയുവാൻ താൽപ്പര്യപ്പെടുന്നത്? മരുമകളുടെ കണ്ണീർ കാണാൻ മകൻ മരിച്ചാലും പ്രശ്നമില്ല എന്ന് ചിന്തിക്കുന്നത് പോലെ, കോൺഗ്രസ് തോറ്റു കാണാൻ ബിജെപി ജയിക്കട്ടെ എന്നാണോ അതോ ബിജെപിയുടെ വളർച്ച ആഗ്രഹിക്കുന്ന സി.പി.എം നേതാക്കളെ പ്രതിനിധീകരിക്കുന്ന നേതാവാണോ ഇ. പി ജയരാജൻ! ബിഹാർ തിരഞ്ഞെടുപ്പ് കേവലം ഒരു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനപ്പുറം പ്രാധാന്യമുള്ള തിരഞ്ഞെടുപ്പായിട്ടാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ദേശീയ രാഷ്ട്രീയത്തിലെ അധികാര സമവാക്യങ്ങളെ ബീഹാർ തിരഞ്ഞെടുപ്പ് ഫലം തിരുത്തിയെഴുതും എന്ന നിലയിലാണ് ബിഹാർ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്. ഇന്ത്യ മുന്നണിക്ക് അത്രത്തോളം രാഷ്ട്രീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണ് കോൺഗ്രസ് പരാജയപ്പെടും എന്ന് ഇപി ജയരാജൻ…

    Read More »
  • ‘വിശ്വാസികളായവര്‍ക്ക് ദീപാവലി ആശംസിക്കുന്നു’ ; തരം കിട്ടുമ്പോഴെല്ലാം ഹിന്ദുമതത്തെ അപമാനിക്കുന്നു ; ഉദയാനിധി ഹിന്ദുവിരുദ്ധനെന്ന് ബിജെപി ; ദീപാവലി ആശംസാസന്ദേശം വിവാദത്തില്‍

    ചെന്നൈ: വിശ്വാസമുള്ളവര്‍ക്ക് ഞാന്‍ ദീപാവലി ആശംസിക്കുന്നു എന്ന ഉദയാനിധിയുടെ പ്രസ്താവന വിവാദമാക്കി ബിജെപി. സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ദീപാവലിയുമായി ബന്ധപ്പെട്ടും തമിഴ്നാട് ഉപ മുഖ്യമന്ത്രിയും ഡിഎംകെയുടെ യുവനേതാവുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വിവാദമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഉദയാനിധി ഹിന്ദുവിരുദ്ധനാണെന്ന് അവര്‍ ആരോപിച്ചു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ദീപാവലി ആശംസ അദ്ദേഹത്തിന്റെ ഹിന്ദുക്കളോടുള്ള വിവേചനത്തിന്റെ ഭാഗമാണെന്നായിരുന്നു ബിജെപിയുടെ ആക്ഷേപം. ‘ഡിഎംകെ ഒരു ഹിന്ദു വിരുദ്ധ പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരിക്കല്‍ അധികാരത്തില്‍ വന്നാല്‍, എല്ലാ പൗരന്മാരെയും സമ്പൂര്‍ണ്ണ സമത്വത്തോടെ പരിഗണിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഡോ. ബാബാസാഹേബ് അംബേദ്കര്‍ സൂക്ഷ്മതയോടെ തയ്യാറാക്കിയ ഭരണഘടന, ഈ അനിവാര്യതയെ വ്യക്തമായും അടിവരയിടുന്നു. എന്നിരുന്നാലും, ഡിഎംകെ ഭരണകൂടത്തിന് ഉത്സവങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാനുള്ള അടിസ്ഥാന മര്യാദ പോലും ഇല്ല, പകരം ഹിന്ദു വിശ്വാസത്തിനെതിരെ മാത്രം നിരന്തരമായ വിദ്വേഷം വമിപ്പിക്കുന്നു.” പ്രസാദ് പറഞ്ഞു. നേരത്തെ, 2023 ല്‍, സനാതന ധര്‍മ്മം സാമൂഹിക നീതിയുടെ ആശയത്തിന് എതിരാണെന്നും അത് ‘ഉന്മൂലനം…

    Read More »
  • ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റി ബിജെപി ; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും തമ്മില്‍ ഫേസ്ബുക്ക് തര്‍ക്കം

    തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റുന്നതിനിടയില്‍ കേന്ദ്രപദ്ധതികളുടെ ക്രെഡിറ്റിനായി ബിജെപിയില്‍ തര്‍ക്കം. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും തമ്മില്‍ ഫേസ്ബുക്ക് തര്‍ക്കം പുരോഗ മിക്കുകയാണ്. നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് വിഷ യം. നെടുമ്പാശേരി എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കാനുളള കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നപ്പോള്‍ ജോര്‍ജ് കുര്യനാണ് ആദ്യം പോസ്റ്റിട്ടത്. പിന്നീട് രാജീവ് ചന്ദ്രശേഖറും താന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു എന്ന മട്ടില്‍ പോസ്റ്റിട്ടു. കേന്ദ്ര പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലും നേതാക്കള്‍ക്കിടയില്‍ മത്സരമുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിന് വന്ദേഭാരത് അനുവദിച്ചപ്പോള്‍ അത് താന്‍ ആവശ്യപ്പെട്ടിട്ടാണ് എന്ന തരത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ഒരു പോസ്റ്റിട്ടിരുന്നു. പിന്നാലെ പല നേതാക്കളും അവകാ ശവാദവുമായി വന്നു. ക്രെഡിറ്റ് തര്‍ക്കത്തെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ സംസ്ഥാ ന അധ്യ ക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. പി എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി യതിന്റെ ക്രെഡിറ്റ് എബിവിപിക്കാണ്…

    Read More »
  • ‘രഹനയും ബിന്ദു അമ്മിണിയുമെത്തിയത് പൊറോട്ടയും ബീഫും കഴിച്ചിട്ട്’ പ്രസ്്താവനയില്‍ നിന്നും പിന്നോട്ടില്ല ; വീണ്ടും തന്നെ സംഘിയാക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍

    കൊല്ലം: ശബരിമലയില്‍ വന്‍ വിവാദമായി മാറിയ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനയില്‍ നിന്ന് അല്‍പ്പംപോലും പിന്നോട്ടില്ലെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍. ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രഹന ഫാത്തിമയും, ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറൊട്ടയും ബീഫും വാങ്ങി തന്നെയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.സിപിഐഎമ്മിനെ പ്രസ്താവന വേദനിപ്പിച്ചതില്‍ സന്തോഷമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ഈ പ്രസ്താവന നേരത്തെ പാര്‍ട്ടി സെക്രട്ടറി ഷിബു ബേബി ജോണും ഉന്നയിച്ചിരുന്നു. വി ഡി സതീശനും ഷിബു ബേബി ജോണും പറഞ്ഞതില്‍ പ്രശ്‌നമില്ല. പന്തളത്ത് താന്‍ ഇക്കാര്യം പ്രസംഗിച്ചപ്പോള്‍ അത് വര്‍ഗീയതയായി. വീണ്ടും തന്നെ സംഘിയാക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് സിപിഐഎമ്മാണ്. കേരളത്തില്‍ ബിജെപിക്ക് അധികാരത്തിലെത്താന്‍ പിണറായി വിജയന്‍ വഴിയൊരുക്കുമെന്നും പറഞ്ഞു. സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെ നടന്നിട്ടുണ്ട്. കേന്ദ്രാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുടെ കുടുംബം. അമിത് ഷായുമായുള്ള കൂടിക്കാഴ്ചകള്‍ തന്നെ ഇതിന് ഉദാഹരണമാണെന്നും…

    Read More »
  • ഗുരുതര സാമ്പത്തിക തട്ടിപ്പ്; കുറ്റകൃത്യങ്ങള്‍; ഒമ്പത് സൈനിക ജനറല്‍മാരെ പുറത്താക്കി ചൈന; ചരിത്രത്തിലെ അസാധാരണ നടപടി; പുറത്താക്കിയവരില്‍ ഭൂരിഭാഗവും സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍

    ബീജിംഗ്: ഗുരുതരമായ സാമ്പത്തിക തട്ടിപ്പും കുറ്റകൃത്യങ്ങളും കണ്ടെത്തിയതോടെ ഒമ്പത് ഉന്നത ജനറല്‍മാരെ പുറത്താക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം. ചൈനീസ് സൈന്യത്തില്‍ നടത്തുന്ന ഏറ്റവും വലിയ നടപടികളിലൊന്നാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ചരിത്രത്തിലാദ്യമാണ് ഇത്രയും വലിയൊരു നടപടി ചൈനീസ് സൈന്യത്തിനു നേരെയുണ്ടാവുന്നത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഒമ്പത് പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ചൈനയുടെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മൂന്നാംതവണയും ജനറല്‍മാരായവരും പാർട്ടിയുടെ നയരൂപീകരണ സമിതിയായ സെൻട്രൽ കമ്മിറ്റി അംഗങ്ങളുമാണ് പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. അഴിമതി വിരുദ്ധ നടപടിയെന്ന് പാര്‍ട്ടി വിശദീകരിക്കുമ്പോള്‍ ഇതൊരു രാഷ്ട്രീയ ശുദ്ധീകരണമായിക്കൂടി കാണാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പാര്‍ട്ടി പ്ലീനം നടക്കാനിരിക്കേയാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്. പ്ലീനത്തില്‍ പാര്‍ട്ടി ദേശീയ കമ്മിറ്റി രാജ്യത്തിന്റെ സാമ്പത്തിക വികസന പദ്ധതി ചർച്ച ചെയ്യുന്നതോടൊപ്പം  പുതിയ അംഗങ്ങളേയും തിരഞ്ഞെടുക്കും. സെൻട്രൽ മിലിട്ടറി കമ്മീഷൻ (സി.എം.സി) വൈസ് ചെയർമാൻ ഹെ വെയ്‌ഡോങ്, പൊളിറ്റിക്കൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മിയാവോ ഹുവാ, പൊളിറ്റിക്കൽ വർക്ക് ഡിപ്പാർട്ട്‌മെന്റ്…

    Read More »
  • ശബരിമലയിലെ സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍നിന്ന് സ്വര്‍ണം പിടിച്ചെടുത്തു; തട്ടിയെടുത്തത് ഉരുക്കിയോ എന്നു പരിശോധിക്കും; സാമ്പത്തിക ഇടപാടു രേഖകളും കസ്റ്റഡിയില്‍

    കൊച്ചി: സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്ത് അന്വേഷണ സംഘം. ഇന്നലെ നടത്തിയ പരിശോധനയിലാണ് നിർണായക നടപടി. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ ആഭരണങ്ങളും നാണയങ്ങളുമാണ് പിടിച്ചെടുത്തത്. വെഞ്ഞാറമൂട് പുളിമാത്തിലെ തറവാട് വീട്ടിൽ പരിശോധന നടക്കുമ്പോള്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഭാര്യയും അമ്മയും വീട്ടിലുണ്ടായിരുന്നത്. ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം ഉരുക്കി ഉണ്ടാക്കിയ ആഭരണങ്ങളാണോയെന്ന് പരിശോധിക്കാനാണ് എസ്ഐടി നീക്കം. ഇത് കൂടാതെ സാമ്പത്തിക ഇടപാട് രേഖകളും പിടിച്ചെടുത്തു. ഉച്ചക്ക് മൂന്നിന് തുടങ്ങിയ പരിശോധന  ഒമ്പത് മണിക്കൂർ നീണ്ട ശേഷം രാത്രി 11.30നാണ് അവസാനിച്ചത്. അതിനിടെ മോഷ്ടിച്ച സ്വര്‍ണം ഉള്‍പ്പടെയുള്ള എല്ലാകാര്യങ്ങളും കല്‍പേഷിന് അറിയാമെന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി മൊഴി നല്‍കി. തനിക്ക് സാമ്പത്തിക നേട്ടമില്ലെന്ന് ആവര്‍ത്തിച്ചതോടെ പോറ്റിയുടെ പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ എസ്.ഐ.ടി തീരുമാനിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2025ലെ ദ്വാരപാലക ശില്‍പ്പപാളികളുടെ സ്വര്‍ണം പൂശലും അന്വേഷിക്കും. 2019 മുതല്‍ 2025 വരെയുള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകള്‍ സംശയാസ്പദമെന്ന് പ്രത്യേകസംഘം…

    Read More »
Back to top button
error: