politics

  • രാജ്യമെങ്ങും കനത്ത ജാഗ്രത ; ഡല്‍ഹിയില്‍ സ്‌ഫോടനം ; എട്ടു പേര്‍ കൊല്ലപ്പെട്ടതായി സംശയം ; നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു; സ്‌ഫോടനം നടന്നത് ചെങ്കോട്ട മെട്രോ സ്്‌റ്റേഷനു സമീപം ഡല്‍ഹിയില്‍ റെഡ് അലെര്‍ട്ട് ; മുംബൈയിലും സുരക്ഷ ശക്തമാക്കി

      ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് സ്്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായി സംശയം. നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. രാജ്യമെങ്ങും കനത്ത ജാഗ്രത നിര്‍ദ്ദേശം. ഡല്‍ഹിയില്‍ അതീവ ജാഗ്രത. ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫഫോടനമുണ്ടായത്.   ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന്റെ അടുത്തായാണ് സ്‌ഫോടനം നടന്നത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഓട്ടോറിക്ഷയും മോട്ടോര്‍ സൈക്കിളും കത്തി. എട്ട് കാറുകള്‍ കത്തിയിട്ടുണ്ട്. സ്‌ഫോടനം നടന്നയിടത്ത് ഒരു മൃതദേഹം ചിന്നിച്ചിതറിക്കിടക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്‍എസ്ജി ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. അതീവ സുരക്ഷാ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി അമിത്ഷാ ഡല്‍ഹി പോലീസ് കമ്മീഷണറുമായി സംസാരിച്ചു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വൈകീട്ട് 6.55ഓടെയായിരുന്നു സ്ഫോടനം. ജനത്തിരക്കുള്ള മേഖലയില്‍ നിര്‍ത്തിയിട്ട മാരുതി ഈക്കോ വാന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ്…

    Read More »
  • സംസ്ഥാനത്ത് വെല്‍ഫെയര്‍ വാര്‍ഡുകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം ; തദ്ദേശതെരഞ്ഞെടുപ്പി ല്‍ എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം ധാരണയുണ്ടാക്കുമെന്ന് റസാഖ് പാലേരി ; മുസ്‌ളീംലീഗിന് എതിര്‍പ്പ്

    പാലക്കാട്: സംസ്ഥാനത്ത് വെല്‍ഫെയര്‍ വാര്‍ഡുകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം ധാരണയുണ്ടാക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരി. തങ്ങള്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമല്ലെന്നും ബിജെപി ഒഴികെയുള്ള രാഷ്ട്രീയകക്ഷികളുമായി ധാരണ ഉണ്ടാക്കുമെന്നും റസാഖ് പാലേരി വ്യക്തമാക്കി. പ്രാദേശികമായി നീക്കുപോക്കുകള്‍ ആരുമായും ഉണ്ടാക്കിക്കൊണ്ട് മുന്നോട്ട് പോകുമെന്നും പറഞ്ഞു. അതേസമയം വെല്‍ഫയര്‍ പാര്‍ട്ടിയെ എതിര്‍ത്ത് മുസ്‌ളീംലീഗ് രംഗത്ത് വന്നിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടി ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ലീഗ് നേതൃത്വം ധാരണയുണ്ടാക്കിയെന്ന ആരോപണമാണ് പ്രാദേശിക ലീഗ് നേതൃത്വം ഉന്നയിക്കുന്നത്. അതേസമയം മമ്പാട് പഞ്ചായത്തില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി പരസ്പരം പിന്തുണക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 18ാം വാര്‍ഡായ ഇപ്പൂട്ടിങ്ങലില്‍ യുഡിഎഫ് പിന്തുണയോട വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മുബീന ചോലയില്‍ മത്സരിക്കും. ബാക്കിവരുന്ന 21 വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കും. ഡിസംബര്‍ 11 നാണ് പാലക്കാട് ഉള്‍പ്പെടുന്ന തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് 11നും നടക്കും.

    Read More »
  • ”ബിജെപിക്കാര്‍ക്ക് അങ്ങിനെ തന്നെ വേണം, കണക്കായിപ്പോയി, കാവിവിശ്വാസികള്‍ക്ക് പറ്റിയ കപടവിശ്വാസി; ‘; ആര്‍ ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വിമര്‍ശനവുമായി മണക്കാട് സുരേഷും സന്ദീപ് വാര്യരും

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയ്ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ മണക്കാട് സുരേഷും സന്ദീപ് വാര്യരുമാണ് ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുപ്പിച്ചത് ശ്രീലേഖ ഇടപെട്ടാണെന്നായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം. കാവിവിശ്വാസികള്‍ക്ക് പറ്റിയ കപടവിശ്വാസിയാണ് ശ്രീലേഖ എന്നായിരുന്നു മണക്കാട് സുരേഷ് പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം. മണക്കാട് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മുന്‍ ഡിജിപി ശ്രീലേഖ ഐപിഎസ് ‘കാവി’വിശ്വാസികള്‍ക്ക് പറ്റിയ ‘കപട’വിശ്വാസി. ശ്രീലേഖ ഐപിഎസിനെ ശാസ്തമംഗലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയെന്ന് , ഗംഭീരം അനന്തപുരിയിലെ ബിജെപിക്കാര്‍ക്ക് അര്‍ഹതപ്പെട്ടത് തന്നെ കിട്ടി ! അഖില ലോക പ്രശസ്തമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ അനന്തപുരിയുടെ ദേശീയോത്സവമായ പൊങ്കാലയോടനുബന്ധിച്ച് കാലങ്ങളായി നടന്നുവരുന്ന കുത്തിയോട്ടം ‘ എന്ന ചിരപുരാതനമായ ആചാരമനുഷ്ഠിക്കാന്‍ എത്തുന്ന കുട്ടികളെയും അവരുടെ അച്ഛനമ്മമാരെയും ജയിലില്‍ കയറ്റുമെന്ന് പറഞ്ഞ മഹതിയെ തന്നെ ബിജെപി കെട്ടിയെഴുന്നെള്ളിച്ചത് ആരെ വെല്ലുവിളിക്കാനാണ്? വിശ്വാസ സമൂഹത്തെയോ?…

    Read More »
  • ഇത്രവലിയ നേട്ടം കൊയ്ത മേയറോട് വീട്ടില്‍ പോയിരിക്കാന്‍ സിപിഐഎം പറഞ്ഞത് എന്തിനാണെന്ന് വി. മുരളീധരന്‍ ; ശുചീകരണ തൊഴിലാളികള്‍ക്ക് വേണ്ടി പണം തട്ടിയെടുത്തവരെന്നും മേയര്‍ ആര്യയ്‌ക്കെതിരേ വിമര്‍ശനം

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടം കൊയ്യുമെന്നും നിലവിലുള്ള സീറ്റുകളില്‍ ഭൂരിപക്ഷം കൂട്ടുമെന്നും മ്റ്റു സീറ്റുകളില്‍ ബിജെപിയ്ക്ക് അനുകൂലമായി ജനങ്ങള്‍ വിധിയെഴുതുമെന്നും വി. മുരളീധരന്‍ പറഞ്ഞു. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വലിയ പ്രതീക്ഷയുണ്ടെന്നും തിരുവനന്തപുരത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരമെന്നും പറഞ്ഞു. മേയര്‍ ആര്യാ രാജേന്ദ്രനെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. മേയര്‍ കടലാസില്‍ അവാര്‍ഡുകള്‍ വാങ്ങും. അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ മേയര്‍ മത്സരിക്കാത്തത്. ഇത്രയും വലിയ നേട്ടം കൊയ്ത ആളോട് വീട്ടില്‍ പോയിരിക്കാന്‍ സിപിഐഎം പറഞ്ഞതിന്റെ അര്‍ത്ഥം എന്താണെന്നും അദ്ദേഹം ചോദിച്ചു. മാലിന്യ മുക്ത കേരളത്തിന്റെ പേരില്‍ വലിയ തട്ടിപ്പാണ് നടത്തിയതെന്നും 500 രൂപ വിലയുള്ള കിച്ചണ്‍ ബിന്നിന് ഈടാക്കിയത് 1800 രൂപയാണെന്നും ആരോപിച്ചു. അതിന്റെ പ്രയോജനം കിട്ടിയത് ജനങ്ങള്‍ക്കല്ല. നടക്കാത്ത പൊങ്കാലയുടെ പേരില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് വേണ്ടി പണം തട്ടിയെടുത്തവരാണ്. തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസ് അപ്രസക്തമാണെന്നും 2015 മുതല്‍ തിരുവനന്തപുരം നഗരസഭയില്‍ ബിജെപിയും സിപിഐഎമ്മുമാണ് മുന്നില്‍ വരുന്നതെന്നും…

    Read More »
  • 93 ല്‍ 70 ലും സിപിഐഎം മത്സരിക്കും, സിപിഐ 17 സീറ്റുകളിലും ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ശബരീനാഥന് എതിരാളിയാകുക മുന്‍ കൗണ്‍സിലര്‍ എ സുനില്‍ കുമാര്‍ ; ആര്‍ ശ്രീലേഖയ്ക്ക് എതിരെ ശാസ്തമംഗലത്ത് അമൃത

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കവടിയാറില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ശബരീനാഥനെതിരെ മുന്‍ കൗണ്‍സിലര്‍ എ സുനില്‍ കുമാര്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയ്ക്ക് എതിരെ ശാസ്തമംഗലത്ത് അമൃത ആര്‍ മത്സരിക്കും. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള 93 സീറ്റുകളില്‍ 70 സീറ്റില്‍ സിപിഐഎമ്മും 17 സീറ്റുകളില്‍ സിപിഐയും മത്സരിക്കും. കെ മാണി ഗ്രൂപ്പും ആര്‍ജെഡിയും മൂന്ന് സീറ്റിലും ജെഡിഎസ് രണ്ട് സീറ്റിലും ഐഎന്‍എല്‍ ഒരു സീറ്റിലും മത്സരിക്കും. ഡെപ്യൂട്ടി മേയര്‍ പി കെ രാജുവിന്റെ മകള്‍ തൃപ്തി രാജും മത്സരിക്കും. എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ചിരുന്നു. 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി നേതാവ് വി വി…

    Read More »
  • പത്മജ വേണുഗോപാല്‍ ബിജെപിയുടെ തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന ; കോണ്‍ഗ്രസ് വോട്ടുകളും കിട്ടുമെന്ന് പ്രതീക്ഷ ; വെറും പ്രതീക്ഷമാത്രമെന്ന് കോണ്‍ഗ്രസ് ; ഒന്നും സംഭവിക്കില്ലെന്ന് സിപിഎം; കാലം മാറി കഥ മാറുമെന്ന് ബിജെപി;

    തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയായി കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ മുന്‍നിര്‍ത്തി തൃശൂര്‍ കോര്‍പറേഷന്‍ പിടിച്ചെടുക്കാന്‍ ബിജെപി ശക്തന്റെ തട്ടകത്ത് തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും തൃശൂര്‍ കോര്‍പറേഷനില്‍ ഇത്തവണ മേയര്‍ സ്ഥാനം വനിതയ്്ക്കാണെന്നതിനാല്‍ ബിജെപിക്ക് വേണ്ടി പത്മജയെ മേയര്‍ സ്ഥാനാര്‍ഥിയാക്കി മത്സരത്തിനറങ്ങിയാല്‍ തൃശൂര്‍ കോര്‍പറേഷനിലെ 56 ഡിവിഷനുകളിലും ബിജെപിക്ക് നേട്ടമുണ്ടാകുമെന്നാണ് പ്രാദേശിക-ജില്ല-സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജയ്ക്ക് ഇതുവരെയും നല്ലൊരു പദവി ബിജെപിയില്‍ ലഭിച്ചിട്ടുമില്ല. പത്മജയുടെ തട്ടകങ്ങളിലൊന്നായ തൃശൂരില്‍ കരുണാകരപുത്രിക്കുള്ള സ്വാധീനം തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടക്കായി പ്രയോജനപ്പെടുത്താന്‍ പത്മജയുടെ സ്ഥാനാര്‍ഥിത്വം സഹായിക്കുമെന്നാണ് ബിജെപി കരുതുന്നത്. മുന്‍പ് കോണ്‍ഗ്രസിലിരിക്കെ പത്മജ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും ജനവിധി പത്മജയ്ക്ക് അനുകൂലമായിരുന്നില്ല. പത്മജ വേണുഗോപാല്‍ 2004ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ മുകുന്ദപുരം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2016, 2021 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തൃശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയമായിരുന്നു. കെപിസിസിയുമായും തൃശൂര്‍ ഡിസിസിയുമായും നില…

    Read More »
  • സംസ്ഥാനത്ത് രണ്ട് ഘട്ടമായി വോട്ടെടുപ്പ് ; കേരളം ഡിസംബർ 9നും 11നും  പോളിംഗ് ബൂത്തിലേക്ക്  ; വോട്ടെണ്ണൽ ഡിസംബർ 13ന്  ; തിരുവനന്തപുരം മുതൽ എറണാകുളം വരെ ഡിസംബർ 9ന്  ; തൃശൂർ മുതൽ കാസർകോട് വരെ 11ന്

     തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്  രണ്ടു ഘട്ടങ്ങളിലായി ഡിസംബർ 9നും 11നും  തീയതികളിൽ നടക്കും.  തിരുവനന്തപുരം മുതൽ എറണാകുളം വരെ ഡിസംബർ 9നും തൃശൂർ മുതൽ കാസർഗോഡ് ഡിസംബർ 11 ആണ് വോട്ടെടുപ്പ്.  13  ന് വോട്ടെണ്ണൽ നടക്കും  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറാണ്  വാർത്ത സമ്മേളനത്തിൽ  തീയതികൾ പ്രഖ്യാപിച്ചത്സ. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 1200 തദ്ദേശ സ്ഥാപനങ്ങളിൽ മട്ടന്നൂർ ഒഴികിയുള്ള 1199 സ്ഥാപനങ്ങളിലെ  23576 വാർഡുകളിലാണ് മത്സരം. സംസ്ഥാനത്ത്  12 0 3 5 സംവരണ വാർഡുകൾ ഉണ്ട്   284 30761 വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇതിൽ  1 50 18 0 1 0 സ്ത്രീ വോട്ടർമാരും  134 12 470 പുരുഷ വോട്ടർമാരും  281 ട്രാൻസ്ജെൻഡർ വോട്ടർമാരും 2841 പ്രവാസി വോട്ടർമാരുണ്ട്.  കേരളത്തിന്റെ വിധിയെഴുത്തിന് 33757 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കും.  1.8 0 ലക്ഷം ഉദ്യോഗസ്ഥരും 70,000 പോലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ചുമതലകൾക്കുണ്ടാകും.  അന്തിമ…

    Read More »
  • ഇനി മണിക്കൂറുകള്‍ മാത്രം; സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുച്ചയ്ക്ക് 12ന്; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഉച്ചയ്ക്ക്

      തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്ക് പോകേണ്ട തിയതികളറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചയ്ക്ക് 12 ന് വാര്‍ത്താ സമ്മേളനം നടത്തിയാണ് വോട്ടെടുപ്പിന്റെ തിയതികള്‍ പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. എത്ര ഘട്ടമായാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടത്തുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഒറ്റ ദിവസം തന്നെ കേരളത്തില്‍ പോളിംഗ് നടത്തുമെന്നും സൂചനകളുണ്ട്. സംസ്ഥാനത്ത് നിലവില്‍ ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കൊല്ലം കോര്‍പ്പറേഷനുകള്‍ ഭരിക്കുന്നത് എല്‍ഡിഎഫാണ്. കണ്ണൂരില്‍ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ നഗരസഭകളില്‍ ആകെയുള്ളത് 87 നഗരസഭകളാണ്. അതില്‍ ഇടതുമുന്നണി ഭരിക്കുന്നത് 44 നഗരസഭകളിലാണ്. യുഡിഎഫ് ഭരിക്കുന്നത് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.14 ജില്ലാ പഞ്ചായത്തുകളില്‍ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും. എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്.

    Read More »
  • ‘സൗന്ദര്യമുള്ള കുറച്ചുപേരെ ജോലിക്കെടുക്കൂ’; ഇന്ത്യന്‍ യുവാക്കള്‍ക്കു നേരെ വംശീയ അധിക്ഷേപം; സ്റ്റാര്‍ട്ടപ് കമ്പനിക്കു ആറുകോടി ഫണ്ട് ലഭിച്ചെന്ന വാര്‍ത്തയില്‍ ട്വിറ്ററില്‍ പരിഹാസം; ‘കഴിവുകൊണ്ട് പിടിച്ചു നില്‍ക്കാന്‍ പറ്റാത്തപ്പോള്‍ പരിഹസിക്കുന്നെന്ന്’ തിരിച്ചടിച്ച് ഇന്ത്യക്കാര്‍

    ഫോബ്സിന്‍റെ മിടുക്കന്‍മാരുടെ പട്ടികയില്‍ ഇടം നേടിയവരും ഐഐടി ബിരുദധാരികളുമായ ഇന്ത്യന്‍ വംശജരായ യുവാക്കള്‍ക്കെതിരെ കടുത്ത വംശീയ അധിക്ഷേപം. സന്‍ഫ്രാന്‍സിസ്കോയില്‍ നിന്നുള്ള എഐ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ഗിഗ 61 മില്യണ്‍ (6.1 കോടി) ഡോളറിന്‍റെ ഫണ്ട് നേടിയെന്ന വാര്‍ത്ത പങ്കുവയ്ക്കുന്നതിനിടെയാണ് ഇന്ത്യന്‍ വംശജരായ വരുണ്‍ വുംമഡി, ഇഷ മണിദീപ് എന്നവര്‍ വംശീയ അധിക്ഷേപത്തിനും പരിഹാസത്തിനും ഇരയായത്. സമൂഹമാധ്യമമായ എക്സിലൂടെ വിഡിയോ പങ്കുവച്ചപ്പോഴാണ് ഉല്‍പന്നത്തെ കുറിച്ചോ, ഫണ്ട് ലഭിച്ചതില്‍ അഭിനന്ദനം അറിയിക്കുന്നതിനോ പകരം യുവാക്കളുടെ സൗന്ദര്യത്തെയും ഉച്ചാരണത്തെയുമെല്ലാം പരിഹസിച്ച് കമന്‍റുകള്‍ നിറഞ്ഞത്. 61 മില്യണ്‍ ഡോളറൊക്കെ കിട്ടിയ സ്ഥിതിക്ക് കാര്യം അവതരിപ്പിക്കാന്‍ കാണാന്‍ കൊള്ളാവുന്ന ആരെയെങ്കിലും വിളിച്ചിരുത്തൂ എന്നായിരുന്നു കമന്‍റുകളിലൊന്ന്. വരുണിന്‍റെ പഴയ ചിത്രങ്ങള്‍  ഇപ്പോഴത്തെ രൂപത്തോട് ചേര്‍ത്ത് വച്ചുള്ള അധിക്ഷേപവുമുണ്ടായി. എന്നാല്‍ ബുദ്ധികൊണ്ടും കഴിവ് കൊണ്ടും പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് വരുമ്പോളാണ് അരക്ഷിതരായ ചിലര്‍ ഇത്തരം തരംതാണ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് മറ്റു ചിലര്‍ കുറിച്ചു. ഇത്തരം കമന്റുകള്‍ തമാശയല്ലെന്നും ഇത്തരം അധിക്ഷേപങ്ങള്‍ കൊണ്ട്…

    Read More »
  • ഗണഗീതമെങ്ങിനെ ദേശഭക്തിഗാനമാകുമെന്ന് സതീശന്‍; ആര്‍എസ്എസ് ഗണഗീതം ദേശഭക്തിഗാനമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍; സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ്

      തിരുവനന്തപുരം: വന്ദേഭാരതിലെ ഗണഗീത വിവാദത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ആര്‍എസ്എസ് ഗണഗീതം ദേശഭക്തി ഗാനമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഔദ്യോഗിക ചടങ്ങില്‍ ഗണഗീതം വേണ്ടെന്നും ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയില്‍ പാടിയാല്‍ മതിയെന്നും സതീശന്‍ പറഞ്ഞു. കുട്ടികള്‍ നിഷങ്കളങ്കമായി പാടിയതല്ലെന്നും പിന്നില്‍ ആളുകള്‍ ഉണ്ടെന്നും സതീശന്‍ ആരോപിച്ചു. കേരളത്തിലെ ആരോഗ്യ മേഖല വെന്റിലേറ്റലിലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പറഞ്ഞു. സിസ്റ്റം തകര്‍ത്തത് ആരോഗ്യമന്ത്രിയാണ്. ആരോഗ്യമന്ത്രി രാജിവച്ചു ഇറങ്ങി പോകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

    Read More »
Back to top button
error: