politics
-
‘മുഖ്യമന്ത്രി ചർച്ചകൾ നീളുന്നത് വമ്പൻ ജയത്തിന് മങ്ങലേൽപ്പിച്ചു‘ സമ്മതിച്ച് സണ്ണി ജോസഫ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നത് സർക്കാരിന്റെ വമ്പൻ വിജയത്തിന് മങ്ങലേൽപ്പിക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് സണ്ണി ജോസഫ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കിയത്. “മുഖ്യമന്ത്രി ചർച്ചകൾ നീളുന്നത് വമ്പൻ ജയത്തിന് മങ്ങലേൽപ്പിച്ചെന്നത് ശരിയാണ്. എന്നാൽ ഉടൻ തന്നെ വെളുത്ത പുക ഉയരും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് വേഗത്തിൽ വിരാമമുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും, അതിന് മുമ്പായി വിവിധ നേതാക്കളുടെ അഭിപ്രായം കേൾക്കാനാണ് രാഹുൽ ഗാന്ധി ദില്ലിയിലേക്ക് നേതാക്കളെ വിളിച്ചതെന്നും അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു. ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനം എടുക്കുക രാഹുൽ ഗാന്ധി ആയിരിക്കുമെന്നാണ് സൂചന. സോണിയ ഗാന്ധി ഇതുവരെ ആരുടെയും പേര് നിർദ്ദേശിച്ചിട്ടില്ലെന്നും, മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയും വ്യക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ. മറുവശത്ത്, എംഎൽഎമാരുടെ…
Read More » -
പാണക്കാട് സന്ദർശിച്ച് ജി. സുധാകരൻ; ‘മുസ്ലിം സമുദായം കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗം‘
മലപ്പുറം: മുസ്ലീം ലീഗ് ആസ്ഥാനത്തെത്തി അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി. സുധാകരൻ. എനിക്ക് എതിരെ മത്സരിച്ചത് ഒരു മുസ്ലീം നാമധാരിയാണെങ്കിലും മുസ്ലീം ഭൂരിപക്ഷ ബൂത്തുകളിൽ എല്ലാം എനിക്കാണ് ഭൂരിപക്ഷം ലഭിച്ചത്. കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗമാണ് മുസ്ലിം സമുദായം. അത് ഈ തെരഞ്ഞെടുപ്പ് ഒരിക്കൽ കൂടി അക്കാര്യം തെളിയിച്ചുവെന്നും ലീഗിന്റെ വലിയ പിന്തുണ തെരഞ്ഞെടുപ്പിൽ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനെ ആദരിച്ച സംഭവത്തെക്കുറിച്ചും അദ്ദേഹം വിശദീകരണം നൽകി. എസ്എൻഡിപി ജനറൽ സെക്രട്ടറി എന്ന നിലയിലാണ് ആദരിച്ചത്. വെള്ളാപ്പള്ളി ചുമ്മാ കയറി ആ പദവിയിൽ എത്തിയതല്ലെന്നും സുധാകരൻ പറഞ്ഞു. മലപ്പുറത്തെ അധിക്ഷേപിച്ചതിന് മറുപടി പറഞ്ഞിട്ടുണ്ട്. ആ പരാമർശം ശരിയല്ലെന്ന് നേരത്തെ മറുപടി പറഞ്ഞതാണ്. മുസ്ലീങ്ങൾക്ക് എതിരെ പറയുന്നത് ശരിയല്ലെന്ന് താനും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കുമെന്നും ജി സുധാകരൻ പ്രതികരിച്ചു.
Read More » -
യുഎസിന്റെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ ഇറാൻ യുദ്ധവിമാനങ്ങൾക്ക് ഇടം ഒരുക്കിയത് പാക്കിസ്ഥാൻ ;കൂട്ടത്തിൻ പ്രധാന രഹസ്യാന്വേഷണ വിമാനവും! വിവാദം മുറുകുന്നു
വാഷിംഗ്ടൺ: അമേരിക്കൻ വ്യോമാക്രമണങ്ങളിൽ നിന്നു രക്ഷപ്പെടാനായി, തങ്ങളുടെ വ്യോമത്താവളങ്ങളിൽ ഇറാനിയൻ സൈനിക വിമാനങ്ങൾക്ക് പാർക്ക് ചെയ്യാൻ പാക്കിസ്ഥാൻ അനുമതി നൽകിയതായി റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് ആണ് ഈ വിവരം പുറത്തുവിട്ടത്. അമേരിക്കയ്ക്കും ഇറാനും ഇടയിലുള്ള സംഘർഷത്തിൽ ഒരു മധ്യസ്ഥന്റെ റോളിലാണ് തങ്ങളെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുമ്പോഴാണ് ഈ ആരോപണം ഉയരുന്നത്. ഫെബ്രുവരി 28 നാണ് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചത്. ഏപ്രിൽ 8ന് വെടിനിർത്തൽ പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇറാൻ നിരവധി യുദ്ധ വിമാനങ്ങൾ പാക്കിസ്ഥാനിലെ നൂർ ഖാൻ എയർ ബേസിലേക്ക് മാറ്റിയതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതിൽ ഇറാനിയൻ വ്യോമസേനയുടെ ആർസി-130 എന്ന രഹസ്യാന്വേഷണ വിമാനവും ഉൾപ്പെടുന്നു. യുഎസ്–ഇറാൻ സംഘർഷത്തിൽ പാക്കിസ്ഥാന്റെ നയതന്ത്രപരമായ പങ്കിനെക്കുറിച്ച് യുഎസ് പുനർചിന്തനം നടത്തണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു. നൂർ ഖാൻ എയർ ബേസിനെ സംബന്ധിച്ച ആരോപണങ്ങൾ ഒരു മുതിർന്ന പാക്കിസ്ഥാൻ…
Read More » -
എന്തുകൊണ്ടാണ് ടി.വി.കെയുടെ ധവളപത്രം മുഖ്യമന്ത്രി വിജയിക്ക് മുന്നറിയിപ്പായി മാറുക? വരുമാനത്തില്‍ വേണ്ടത് 52 ശതമാനം വര്‍ധന; സ്റ്റാലിനും ഇറക്കി ധവളപത്രം; കടം ഇരട്ടിയായത് മിച്ചം; ജനം ക്ഷമ കാണിക്കണമെന്ന് വിജയ് പറഞ്ഞത് മുന്‍കൂര്‍ ജാമ്യം?
തമിഴ്നാടിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നായിരുന്നു തമിഴക വെട്രി കഴകം തലവന്‍ സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം പറഞ്ഞത്. മുന്‍ ഡിഎംകെ സര്‍ക്കാരിനെ വേദിയില്‍വച്ചു രൂക്ഷമായി വിമര്‍ശിച്ച വിജയ്, തമിഴ്നാടിനെ 10 ലക്ഷം കോടി രൂപയുടെ കടക്കെണിയിലാക്കിയെന്നും വിമര്‍ശിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് രണ്ട് മാസത്തിലൊരിക്കല്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്ന ഭരണഘടനാ ഉത്തരവില്‍ അദ്ദേഹം ആ വേദിയില്‍ വെച്ച് തന്നെ ഒപ്പുവയ്ക്കുകയും ചെയ്തു. സാമ്പത്തിക ദുരുപയോഗത്തിന്റെ പേരില്‍ ഡിഎംകെ സഖ്യത്തെ മുഖ്യമന്ത്രി വിജയ് കുറ്റപ്പെടുത്തിയെങ്കിലും, വരുമാന മാര്‍ഗങ്ങള്‍ വികസിപ്പിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ പദ്ധതികള്‍ ഖജനാവിന് വലിയൊരു ബാധ്യതയായി മാറിയേക്കാം. ഉദാഹരണത്തിന്, വിജയ് ഒപ്പുവെച്ച സൗജന്യ വൈദ്യുതി പദ്ധതി തന്നെ എടുക്കാം. തമിഴ്നാട് ഊര്‍ജ്ജ വകുപ്പിന്റെ ഉത്തരവ് പ്രകാരം, ടി.വി.കെ.യുടെ ഈ തിരഞ്ഞെടുപ്പ് വാഗ്ദാനം സര്‍ക്കാരിന് പ്രതിവര്‍ഷം 1,730 കോടി രൂപയുടെ ചിലവ് വരുത്തും. സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം ഏകദേശം 1 ലക്ഷം കോടി രൂപയോളം ചിലവ്…
Read More » -
‘മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എന്താണ് നേതാക്കളാരും ഒരു സ്ത്രീയെ നിർദ്ദേശിക്കാത്തത്?; നാളുകളേറെയായി പാർട്ടിയിൽ പ്രവർത്തിച്ച്, സാമൂഹ്യ രംഗത്ത് ഇടപെട്ട് പരിചയമുള്ള നേതാക്കളായ പല സ്ത്രീകളും കോൺഗ്രസിൽ വിജയിച്ചു വന്നിട്ടുണ്ട് ‘ – ആനി രാജ
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ച എങ്ങുമെത്താത്ത സാഹചര്യത്തിൽ ഒരു വനിതയെ മുഖ്യമന്ത്രിയാക്കി നിലവിലെ തർക്കങ്ങൾക്ക് കോൺഗ്രസ് പരിഹാരം കാണണമെന്ന് സിപിഐ നേതാവ് ആനിരാജ. നാളുകളേറെയായി പാർട്ടിയിൽ പ്രവർത്തിച്ച്, സാമൂഹ്യ രംഗത്ത് ഇടപെട്ട് പരിചയമുള്ള നേതാക്കളായ പല സ്ത്രീകളും കോൺഗ്രസിൽ വിജയിച്ചു വന്നിട്ടുണ്ട്. പുരുഷന്മാരെ മാത്രം പരിഗണിച്ചുള്ള ചർച്ചയാണ് മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് നടക്കുന്നത്. അതിനാലാണ് ഇതുവരെയും തീരുമാനമാകാത്തതും. കാരണം പേരുയർന്നു വന്നിട്ടുള്ള മൂന്നു പേർക്കും മുഖ്യമന്ത്രിയാകണം. ആസ്ഥാനത്ത് ഒരു വനിതയെ പരിഗണിക്കുകയാണെങ്കിൽ കാര്യത്തിന് തീരുമാനമാകുമെന്നും ആനി രാജ പറയുന്നു. രാഹുൽഗാന്ധി സ്ത്രീകൾക്കുവേണ്ടിയുള്ള പല പദ്ധതികളെക്കുറിച്ചും പറഞ്ഞിട്ടുണ്ടല്ലോ? മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എന്താണ് നേതാക്കളാരും ഒരു സ്ത്രീയെ നിർദ്ദേശിക്കാത്തത്? എന്തായാലും കേരളത്തിലെ ജനങ്ങൾക്കിടയിൽ അത്തരമൊരു ചോദ്യം ഉയർന്നു വരുന്നുണ്ട്.അതേ ചോദ്യം ഞങ്ങളും ചോദിക്കുകയാണ്; ആനി രാജ പറഞ്ഞു.
Read More » -
പശ്ചിമ ബംഗാളിലെ അതിര്‍ത്തി ഭൂമി 45 ദിവസത്തിനകം ബി.എസ്.എഫിന് കൈമാറാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത് എന്തുകൊണ്ട്? സജീവമാകുന്ന ബംഗ്ലാദേശ് കുടിയേറ്റ പ്രശ്‌നം; കോട്ട കെട്ടുന്നതിലെ രാഷ്ട്രീയം
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ സുവേന്ദു അധികാരിയുടെ ആദ്യ തീരുമാനങ്ങളിലൊന്ന് അതിര്‍ത്തി വേലികള്‍ കെട്ടുകയെന്നതായിരുന്നു. കൊല്‍ക്കത്തയിലെ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ആദ്യ യോഗത്തിലാണ് മന്ത്രിസഭ ഭരണപരമായ പരിഷ്‌കാരങ്ങള്‍ക്കൊപ്പം സുപ്രധാന തീരുമാനമെടുത്തത്. അതിര്‍ത്തി വേലി കെട്ടുന്നതിന് ആവശ്യമായ ശേഷിക്കുന്ന എല്ലാ ഭൂമിയും 45 ദിവസത്തിനകം ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന് (ബി.എസ്.എഫ്) വിട്ടുകൊടുക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ഭൂമിയേറ്റെടുക്കല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഒരു പ്രധാന തര്‍ക്കവിഷയമായിരുന്നു. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) സര്‍ക്കാര്‍ ഭൂമി കൈമാറ്റം തടസപ്പെടുത്തുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടിക്കടി ആരോപിച്ചിരുന്നു. ‘നിയമവിരുദ്ധ കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിനായി മുന്‍ സര്‍ക്കാര്‍ ഈ പദ്ധതികള്‍ തടസപ്പെടുത്തി. ഞങ്ങള്‍ ആ തടസങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്’- അധികാരി മാധ്യമങ്ങളോട് പറഞ്ഞു. ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം, അതിര്‍ത്തി വേലി കെട്ടുന്നതിനായി ഏകദേശം 149 കിലോമീറ്ററില്‍ മാത്രമാണ് ഇനിയും ബാക്കിയുള്ളത്. ഈ വര്‍ഷം…
Read More » -
പത്തുവര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ സഹായം സ്വീകരിക്കുന്നത് നിര്‍ത്തും; ഗള്‍ഫ് രാജ്യങ്ങളുമായി പങ്കാളിത്തം വര്‍ധിപ്പിക്കും; ഇറാന്‍ വീണാല്‍ ഹിസ്ബുള്ളയും ഹൂതിയും ഹമാസും വീഴും; അതിപ്പോഴും സാധ്യമാണ്; ഹോര്‍മൂസ് കണക്കുകൂട്ടല്‍ തെറ്റിച്ചെന്നും നെതന്യാഹു
ടെല്‍അവീവ്: അമേരിക്കന്‍ പിന്തുണയില്‍നിന്ന് ഒരു പതിറ്റാണ്ടിനുള്ളില്‍ ഇസ്രയേലിനെ മോചിപ്പിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിര്‍ണായക പ്രസ്താവനയുമായി അദ്ദേഹം രംഗത്തുവന്നത്. ‘അമേരിക്കന്‍ സാമ്പത്തിക പിന്തുണയും ഞങ്ങളുടെ സൈനിക സഹകരണത്തിന്റെ സാമ്പത്തിക ഘടകവും പൂജ്യത്തിലേക്ക് എത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നായിരുന്നു സിബിഎസ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞത്. ഇസ്രായേലിന് പ്രതിവര്‍ഷം 3.8 ബില്യണ്‍ ഡോളറിന്റെ യു.എസ്. സൈനിക സഹായം ലഭിക്കുന്നുണ്ട്. 2018 മുതല്‍ 2028 വരെയുള്ള കാലയളവില്‍ ഇസ്രായേലിന് ആകെ 38 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം നല്‍കാന്‍ യു.എസ്. സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ‘യു.എസ്.-ഇസ്രായേല്‍ സാമ്പത്തിക ബന്ധം പുനഃക്രമീകരിക്കാന്‍ ഇതു മികച്ച സമയമാണ്. അടുത്ത കോണ്‍ഗ്രസിനായി കാത്തിരിക്കേണ്ടിതില്ലെന്നും ഇപ്പോള്‍തന്നെ തുടങ്ങു’മെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിനുള്ള സൈനിക സഹായത്തിന് യു.എസ്. കോണ്‍ഗ്രസില്‍ പണ്ടുമുതലേ ഇരുപാര്‍ട്ടികളുടെയും (ബൈപാര്‍ട്ടിസന്‍) ഐക്യകണ്‌ഠേനയുള്ള പിന്തുണയുണ്ടായിരുന്നു, എന്നാല്‍ 2023 ഒക്ടോബറില്‍ ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം നിയമനിര്‍മ്മാതാക്കളുടെയും പൊതുജനങ്ങളുടെയും പിന്തുണ കുറഞ്ഞു വരികയാണ്. മാര്‍ച്ചില്‍ നടത്തിയ…
Read More » -
വിജയ് എം.കെ സ്റ്റാലിന്റെ വീട്ടിൽ; കൈകൊടുത്ത് കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്ത് മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ് സ്റ്റാലിനും വിജയിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും എം.കെ. സ്റ്റാലിനും ചേർന്ന് വിജയിയെ സ്വീകരിച്ചു. എം.കെ. സ്റ്റാലിന്റെ വീട്ടിലെത്തിയ വിജയിയെ കൈകൊടുത്ത് കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്ന ഉദയനിധി സ്റ്റാലിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വിജയിയെ ഹസ്തദാനം ചെയ്ത് കെട്ടിപ്പിടിച്ച് വീടിനത്തേക്ക് ആനയിക്കുന്ന എം.കെ. സ്റ്റാലിനേയും ദൃശ്യങ്ങളിൽ കാണാം. എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രി വിജയിയെ പൊന്നാടയണിയിക്കുന്നതും തിരിച്ച് സ്റ്റാലിനെ ആദരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉദയനിധി സ്റ്റാലിൻ വിജയിക്ക് പുസ്കം സമ്മാനിച്ചു. വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റത്. 60 വർഷത്തിനുശേഷമാണ് ദ്രാവിഡ പാർട്ടിയല്ലാത്ത ഒരു പാർട്ടി തമിഴ്നാട്ടിൽ അധികാരത്തിലെത്തുന്നത്. വിജയിക്ക് പുറമെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പൊതുഭരണം, ആഭ്യന്തരം, പോലീസ് എന്നീ വകുപ്പുകൾ വിജയ് കൈകാര്യം ചെയ്യും. സത്യപ്രതിജ്ഞാ…
Read More » -
എഐഎഡിഎംകെ രണ്ടായി പിളർന്നു; വേലുമണിക്കൊപ്പം 30 എംഎൽഎമാർ, ഇപിഎസിനൊപ്പം 17 പേർ
ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്ന്‍റെ നേതൃത്വത്തിൽ ടി വി കെ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രധാന പ്രതിപക്ഷ കക്ഷികളിലൊന്നായ എ ഐ എ ഡി എം കെയിൽ കനത്ത പിളർപ്പ്. തോൽവിക്ക് പിന്നാലെ തുടങ്ങിയ പൊട്ടിത്തെറി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് അതിരൂക്ഷമായി. ഇതോടെ പാർട്ടിയെ രണ്ടായി പിളരുന്ന അവസ്ഥയിലാണ്. 30 എം എൽ എമാരുടെ പിന്തുണയോടെ എസ് പി വേലുമണിയെ ഒരു വിഭാഗം നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. അതേസമയം മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ (ഇ പി എസ്) അനുകൂലിക്കുന്ന 17 എം എൽ എമാർ അദ്ദേഹമാണ് നേതാവെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. ഇരുവിഭാഗവും തങ്ങളുടെ നിലപാട് വ്യക്തമാക്കി സ്പീക്കർക്ക് പ്രത്യേകം കത്തുകൾ നൽകിയിട്ടുണ്ട്. സ്പീക്കർ സ്വീകരിക്കുന്ന നിലപാട് ഇക്കാര്യത്തിൽ നിർണ്ണായകമാകും. പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നതിനിടെ ജനറൽ സെക്രട്ടറി പദവി നിലനിർത്താൻ ഇ പി എസ് തീവ്രശ്രമത്തിലാണ്. അനുരഞ്ജനത്തിന്റെ ഭാഗമായി സി വി ഷണ്മുഖത്തെ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കാനുള്ള…
Read More » -
മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ? സാധ്യത കെ.സിക്കെന്ന് റിപ്പോർട്ട്; കെ മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഡൽഹിയിലേയ്ക്ക്; ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല
തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ മുതിർന്ന നേതാവ് കെ മുരളീധരൻ, കെ. സുധാകരൻ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയാണ് വിളിപ്പിച്ചത്. മുൻ പിസിസി അധ്യക്ഷന്മാരെയാണ് വിളിപ്പിച്ചത്. നാളെ എഐസിസി നേതൃത്വവുമായി ചർച്ച നടത്താനാണ് ചർച്ച നടത്തുന്നത്. കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോഴാണ് ഹൈക്കമാൻഡിന്റെ പുതിയ നീക്കം. കെസി വേണുഗോപാലിനെ പരിഗണിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് മുരളിയെ വിളിപ്പിക്കുന്നത്. ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവിൽ മുന്‍തൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല. മുഖ്യമന്ത്രിയെ നിയമസഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്. കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനത്തിന് കെസി വേണുഗോപാലിന് സാധ്യതയേറുകയാണെന്നയിരുന്നു സൂചന. ഇന്നലെ രാത്രി തന്നെ രാഹുല്‍ ഗാന്ധിയും മല്ലിഖാര്‍ജുൻ ഖാര്‍ഗെയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായാണ് വിവരങ്ങള്‍. സോണിയാ ഗാന്ധിയുമായി ഇനി ചില ഔപചാരിക…
Read More »