politics

  • ഇറാഖി സമുദ്രപരിധിയില്‍ ഇറാന്‍ ബോട്ടുകളുടെ ആക്രമണം; യുഎസ്, യൂറോപ്പ് ബന്ധമുള്ള ആറു കപ്പലുകള്‍ കത്തിയമര്‍ന്നു; ഒരാള്‍ കൊല്ലപ്പെട്ടു; ഗള്‍ഫിലെ തുറമുഖങ്ങളും അടയ്ക്കുന്നു; എണ്ണ പ്രതിസന്ധി രൂക്ഷം; ബാരലിന് 200 ഡോളറില്‍ എത്തിക്കുമെന്ന് ആവര്‍ത്തിച്ച് ഇറാന്‍

    ബാഗ്ദാദ്: സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഇറാന്റെ ബോട്ടുകള്‍ ഇറാഖി സമുദ്രപരിധിയില്‍ രണ്ട് എണ്ണക്കപ്പലുകളെ ആക്രമിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച നടന്ന ആക്രമണത്തില്‍ കപ്പലുകള്‍ക്ക് തീപിടിക്കുകയും ഒരു ജീവനക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെ ഗള്‍ഫ് സമുദ്രപരിധിയില്‍ നാലു കപ്പലുകള്‍ക്ക് നേരെ കൂടി ആക്രമണമുണ്ടായതായി തുറമുഖ, സമുദ്ര സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. അമേരിക്കയുമായും യൂറോപ്പുമായും ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ നടന്ന പുതിയ ആക്രമണങ്ങള്‍ ഇറാനും യുഎസ്-ഇസ്രായേല്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം വഷളാക്കുന്നതിന്റെ സൂചനയാണ്. യുദ്ധം തുടങ്ങിയ ശേഷം ഈ മേഖലയില്‍ ആക്രമിക്കപ്പെടുന്ന കപ്പലുകളുടെ എണ്ണം ഇതോടെ 16 ആയി. ലോകത്തിലെ എണ്ണക്കയറ്റുമതിയുടെ അഞ്ചിലൊന്ന് നടക്കുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഫെബ്രുവരി 28-ന് ഇറാനെതിരെ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടങ്ങിയതോടെ ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. ഇത് ആഗോള എണ്ണവില 2022-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്താന്‍ കാരണമായി. ബാരലിന് 200 ഡോളറില്‍ എത്തിക്കുമെന്ന മുന്‍ പ്രസ്താവന ഇറാന്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഇറാനെതിരെയുള്ള ആക്രമണം തുടരുകയാണെങ്കില്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് അമേരിക്കയിലേക്കോ ഇസ്രായേലിലേക്കോ…

    Read More »
  • അമിതവണ്ണത്തിനുള്ള മരുന്നുകളുടെ പരസ്യം: കമ്പനികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്റര്‍; ഇന്ത്യ അമതിവണ്ണമുള്ള രാജ്യമായി മാറുമെന്ന കണക്കു മുന്നില്‍ കണ്ടുള്ള നീക്കത്തിനു തട; മറ്റു വിഭാഗങ്ങള്‍ക്ക് നിയന്ത്രണം പിന്നാലെ

    ന്യൂഡല്‍ഹി: അമിതവണ്ണത്തിനുള്ള (weight-loss) മരുന്നുകള്‍ നേരിട്ടോ അല്ലാതെയോ പരസ്യം ചെയ്യുന്നതിനെതിരെ മരുന്ന് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ.. ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ എന്ന പേരില്‍ നടത്തുന്ന പരോക്ഷമായ പ്രമോഷനുകള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്കെതിരെയാണ് ഈ നടപടി. ഇന്ത്യയിലെ അതിവേഗം വളരുന്ന അമിതവണ്ണ വിരുദ്ധ മരുന്ന് വിപണിയില്‍ വിദേശ-സ്വദേശി കമ്പനികള്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ചൊവ്വാഴ്ച പുറത്തിറക്കിയ ഉപദേശക കുറിപ്പില്‍ (Advisory), മരുന്നുകളുടെ ഫലപ്രാപ്തി പെരുപ്പിച്ചു കാട്ടുന്നതോ, ഭാരം കുറയുമെന്ന് ഉറപ്പുനല്‍കുന്നതോ, ജീവിതശൈലീ മാറ്റങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നതോ ആയ ഏതൊരു പരസ്യവും തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനായി കണക്കാക്കുമെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO) വ്യക്തമാക്കി. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രം നല്‍കേണ്ട (prescription-only) മരുന്നുകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരസ്യം ചെയ്യുന്നത് വിലക്കുന്ന നിലവിലെ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കണം. പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ക്കായി ‘അമിതവണ്ണ ബോധവല്‍ക്കരണ കാമ്പെയ്നുകള്‍’ എന്ന പേരില്‍ നടത്തുന്ന പരോക്ഷ പരസ്യങ്ങള്‍ (surrogate advertisements) തെറ്റിദ്ധരിപ്പിക്കുന്ന മാര്‍ക്കറ്റിംഗ് രീതിയായി പരിഗണിക്കുമെന്ന് മാര്‍ച്ച്…

    Read More »
  • തിരുത്തലിലും തൃപ്തിയില്ല; ‘നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കുടഞ്ഞ് സുപ്രീം കോടതി; പാഠപുസ്തക ‘വിദഗ്ധ’രും തെറിച്ചു; ‘നിങ്ങളുടെ വൈദഗ്ധ്യം കാരണം’ ഞങ്ങള്‍ അനുഭവിക്കുകയാണെന്നും പരിഹാസം

    ന്യൂഡല്‍ഹി: എട്ടാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ‘നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ എന്ന വിവാദപരമായ ഭാഗം ഉള്‍പ്പെട്ട അധ്യായം ‘യഥാവിധി തിരുത്തിയെഴുതി’ എന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (NCERT) ഡയറക്ടര്‍ ദിനേഷ് പ്രസാദ് സക്ലാനി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലെ ‘അവ്യക്തമായ’ (laconic) പ്രസ്താവനയ്‌ക്കെതിരെ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ‘ആരാണ് ഇത് തിരുത്തിയെഴുതിയത്?’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സക്ലാനിയോടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാറിനോടും ചോദിച്ചു. ഫെബ്രുവരി 26-ന്, സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിന് സുപ്രീം കോടതി ‘പൂര്‍ണ്ണവും സമഗ്രവുമായ’ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 82,000-ത്തിലധികം പുസ്തകങ്ങള്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചശേഷവും കോടതി നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കുട്ടികളുടെ ‘ലോലമായ മനസില്‍’ നീതിന്യായ വ്യവസ്ഥയോട് മുന്‍വിധി ഉണ്ടാക്കാന്‍ ബോധപൂര്‍വം നടത്തിയ നീക്കമായാണ് കോടതി ഇതിനെ കണ്ടത്. ബുധനാഴ്ച, വിവാദമായ അധ്യായം ആരാണ് തിരുത്തിയെഴുതിയത് എന്ന കോടതിയുടെ…

    Read More »
  • തിരിച്ചടിച്ച് ഇറാന്റെ കരുത്ത്; ഇസ്ലാമിക ഭരണകൂടം ഇപ്പോഴും ശക്തമെന്ന് ഏറ്റവും പുതിയ അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; എളുപ്പമല്ലെന്ന് ഇസ്രയേലും; കരുത്തില്ല, കരസേനയെ ഇറക്കണമെന്ന് കുര്‍ദിഷ് പാര്‍ട്ടി നേതാവ്; പശ്ചിമേഷ്യയില്‍ കൈപൊള്ളുമോ?

    ന്യൂയോര്‍ക്ക്/വാഷിംഗ്ടണ്‍: രണ്ടാഴ്ചയോളമായി അമേരിക്കയും ഇസ്രായേലും നടത്തുന്ന ശക്തമായ ബോംബാക്രമണങ്ങള്‍ക്ക് ശേഷവും ഇറാന്റെ നേതൃത്വം ശക്തമാണെന്നും ഭരണകൂടം തകര്‍ച്ചയുടെ ഭീഷണിയിലല്ലെന്നും യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴസ് ആണിതു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇറാന്‍ ഭരണകൂടം അപകടത്തിലല്ലെന്നും ഇറാനിയന്‍ ജനതയുടെ മേല്‍ അവര്‍ക്ക് ഇപ്പോഴും നിയന്ത്രണമുണ്ടെന്നും ഒന്നിലധികം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഒരുപോലെ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയിലാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വര്‍ദ്ധിച്ചുവരുന്ന എണ്ണവിലയെത്തുടര്‍ന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍, 2003-ന് ശേഷമുള്ള ഏറ്റവും വലിയ യുഎസ് സൈനിക ഓപ്പറേഷന്‍ ഉടന്‍ അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇറാന്റെ തീവ്രനിലപാടുള്ള നേതാക്കള്‍ അധികാരത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ യുദ്ധത്തിന് മാന്യമായ ഒരു അന്ത്യം കണ്ടെത്തുന്നത് പ്രയാസകരമായിരിക്കും. ഫെബ്രുവരി 28-ന് ആക്രമണം തുടങ്ങിയ ആദ്യ ദിവസം തന്നെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിട്ടും ഇറാന്റെ നേതൃത്വത്തിലുള്ള ഐക്യം തകര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ യുദ്ധം ഇറാനിലെ പുരോഹിത…

    Read More »
  • സുധാകരനെ തഴഞ്ഞാല്‍ കലാപം, പ്രത്യാഘാതം; രണ്ടും കല്‍പിച്ച് അഞ്ച് എംപിമാര്‍; ഡല്‍ഹിയിലെ മാരത്തണ്‍ ചര്‍ച്ചകള്‍ കടുത്ത പ്രതിസന്ധിയില്‍; സീറ്റ് ആവശ്യപ്പെട്ടവരില്‍ ശശി തരൂരും!

    തിരുവനന്തപുരം: നാല്‍പത് പേരെയെങ്കിലും ഉള്‍പ്പെടുത്തി ആദ്യപട്ടിക തയ്യാറാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തുന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് വെല്ലുവിളിയായി അഞ്ച് എംപിമാര്‍. നിയമസഭയിലേക്ക് മത്സരിക്കുമെന്ന ഉറച്ച തീരുമാനത്തില്‍ നില്‍ക്കുന്ന കെ സുധാകരനും അടൂര്‍ പ്രകാശിനും ഒപ്പം മൂന്ന് എംപിമാര്‍ കൂടി ചേര്‍ന്നതോടെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലാണ് കെപിസിസി. ശശി തരൂര്‍, എം കെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് സീറ്റ് ആവശ്യപ്പെട്ട മറ്റ് മൂന്ന് എംപി മാര്‍. ആരേയും മത്സരിപ്പിക്കേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും. ഇവര്‍ മത്സരിച്ചാല്‍ ഇൗ അഞ്ച് ലോക്സഭാ സീറ്റും നഷ്ടമാകുമെന്നാണ് ഒൗദ്യോഗികമായി തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുള്ളത്. എന്നാല്‍, സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്ന് നേരത്തേ തന്നെ പരസ്യമായി പ്രഖ്യാപിച്ചതാണ്. താന്‍ മത്സരിച്ചാല്‍ കോഴിക്കോട് ജില്ലയില്‍ ഒരു സീറ്റെങ്കിലും കോണ്‍ഗ്രസിന് കിട്ടുമെന്നാണ് എം കെ രാഘവന്റെ വാദം. അതേസമയം, സുധാകരനെ മാറ്റി നിര്‍ത്തിയാല്‍ കണ്ണൂര്‍ ജില്ലയടക്കം പലഭാഗങ്ങളിലും വലിയ പ്രത്യാഘാതമുണ്ടാകുമെന്ന്…

    Read More »
  • ‘തുടക്കമിട്ടത് അമേരിക്ക, വില നല്‍കുന്നത് ഞങ്ങള്‍’; ഇറാന്‍ യുദ്ധത്തില്‍ ട്രംപിനെതിരേ അതൃപ്തി പരസ്യമാക്കി ഗള്‍ഫ് രാജ്യങ്ങള്‍; ബിസിനസ് നിശ്ചലം; എണ്ണ വ്യാപാരത്തിലൂടെ ഉള്ള പണമൊഴുക്കും നിന്നു; അമേരിക്ക സംരക്ഷിക്കുമെന്ന വിശ്വാസവും പോയി

    ദുബായ്: ഇറാനിലെ യുദ്ധത്തിന് അമേരിക്കയാണു തുടക്കമിട്ടതെങ്കിലും അതിന്റെ വില നല്‍കേണ്ടി വരുന്നത് എണ്ണ ഉത്പാദിപ്പിക്കുന്ന തങ്ങളെന്നു വിമര്‍ശനവുമായി ഗള്‍ഫ് രാജ്യങ്ങള്‍. ഇറാന്‍ തുടര്‍ച്ചയായി ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നതും ഇവര്‍ക്കു സംരക്ഷണം നല്‍കുമെന്നു പറയുന്ന അമേരിക്കയും തമ്മിലുളള ബന്ധത്തിലെ അസ്വസ്ഥതയാണിതു ചൂണ്ടിക്കാട്ടുന്നത്. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ ഗള്‍ഫ് അറബ് തലസ്ഥാനങ്ങളില്‍ അണിയറയില്‍ അമര്‍ഷം വര്‍ധിക്കുകയാണ്. വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, തുറമുഖങ്ങള്‍, സൈനിക-എണ്ണ കേന്ദ്രങ്ങള്‍ എന്നിവ ഇറാന്റെ ആക്രമണത്തിന് ഇരയാകുന്നതിലൂടെ സാമ്പത്തികമായും സൈനികമായും വലിയ വില നല്‍കുകയാണെന്ന് ഗള്‍ഫ് രാജ്യങ്ങളിലെ മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ‘ഇത് ഞങ്ങളുടെ യുദ്ധമല്ല. ഞങ്ങള്‍ക്ക് ഈ സംഘര്‍ഷം താല്പര്യമില്ലായിരുന്നു. എന്നിട്ടും ഞങ്ങളുടെ സുരക്ഷയും സമ്പദ്വ്യവസ്ഥയും കൊണ്ട് ഞങ്ങള്‍ ഇതിന്റെ വില നല്‍കുകയാണ്’- എമിറേറ്റ്‌സ് പോളിസി സെന്റര്‍ പ്രസിഡന്റ് എബ്തസാം അല്‍-കെത്ബി പറഞ്ഞു. അതിനര്‍ത്ഥം ഇറാന്‍ ‘നിരപരാധി’ എന്നല്ല. തങ്ങളുടെ പ്രദേശമോ വ്യോമപാതയോ യുദ്ധത്തിനായി ഉപയോഗിക്കാന്‍ വാഷിംഗ്ടണിനെ അനുവദിക്കില്ലെന്ന് ഗള്‍ഫ് ഗവണ്‍മെന്റുകള്‍ ടെഹ്റാന് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പുകള്‍ക്കിടയിലും…

    Read More »
  • ‘എണ്ണവില 200 ഡോളറില്‍ എത്തുന്നത് കാത്തിരുന്നു കാണൂ’; ലോകത്തിനു വെല്ലുവിളിയായി ഇറാന്‍; ഹോര്‍മൂസ് കടലിടുക്കില്‍ എണ്ണപ്പലുകള്‍ക്കു നേരെ ആക്രമണം; ഗള്‍ഫിലെ ബാങ്കുകളില്‍ നിന്ന് 1000 മീറ്റര്‍ മാറി നില്‍ക്കണമെന്ന് മുന്നറിയിപ്പ്; ലക്ഷ്യം ലോക സമ്പദ്‌രംഗത്തിന്റെ തകര്‍ച്ച?

    ടെഹ്‌റാന്‍: യുദ്ധത്തെത്തുടര്‍ന്നു നിശ്ചലമായ പശ്ചിമേഷ്യയില്‍ ഇറാന്‍ സൈന്യം വ്യാപാര കപ്പലുകള്‍ക്കു നേരെയും മിസൈല്‍ തൊടുത്തതിനു പിന്നാലെ എണ്ണവില ബാരലിന് 200 ഡോളറിലേക്കു കുതിക്കുമെന്നു മുന്നറിയിപ്പ്. 200 ഡോളര്‍ നല്‍കാന്‍ ലോകം തയാറെടുക്കണമെന്ന് ഇറാനും പറഞ്ഞു. ഏറ്റവും തീവ്രമായ ആക്രമണങ്ങള്‍ നടത്തിയെന്ന് പെന്റഗണും ഇസ്രയേലും പറയുമ്പോഴും ഇറാന്‍ പശ്ചിമേഷ്യയിലേക്കുള്ള മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. എന്നാല്‍, വാരാന്ത്യം കുതിച്ചുയര്‍ന്ന എണ്ണവിലയില്‍ കുറവുണ്ടാവുകയും ഓഹരി വിപണികള്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തിട്ടുണ്ട്. ഏകദേശം രണ്ടാഴ്ച മുമ്പ് ഇസ്രായേലിനൊപ്പം ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പെട്ടെന്ന് ഒരു വഴി കണ്ടെത്തുമെന്നാണു നിക്ഷേപകരുടെ കണക്കുകൂട്ടല്‍. സൈനിക നീക്കം ഉടന്‍ അവസാനിക്കുമെന്ന് ഈ ആഴ്ച വിപണികള്‍ക്ക് ആവര്‍ത്തിച്ച് ഉറപ്പ് നല്‍കാന്‍ ശ്രമിച്ച ട്രംപ്, ഇറാനില്‍ ലക്ഷ്യമിടാന്‍ ‘പ്രായോഗികമായി ഒന്നും ബാക്കിയില്ല’ എന്നാണു പറഞ്ഞത്.   1970-കള്‍ക്ക് ശേഷം ഏറ്റവും മോശം ഏഴുപതുകള്‍ക്കുശേഷം, അതായത് ഏതാണ്ട് അരനൂറ്റാണ്ടിനുശേഷം ലോകത്തുണ്ടാകുന്ന ഏറ്റവും കനത്ത ഊര്‍ജ പ്രതിസന്ധിയാണിപ്പോള്‍ ലോകം നേരിടുന്നത്. ഇപ്പോഴും…

    Read More »
  • നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ​​ഘട്ട പട്ടികയിൽ ഇടംപിടിച്ചത് 31 പേർ… എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനം അടുത്ത യോ​ഗത്തിൽ!! പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർഥികൾ, സിറ്റിങ് എംഎൽഎമാർ വീണ്ടും അങ്കത്തിന്

    ന്യൂഡൽഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 31 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് കോൺഗ്രസ് അംഗീകാരം ലഭിച്ചതായി സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി. പാലക്കാട്, തൃപ്പൂണിത്തുറ സിറ്റിങ് മണ്ഡലങ്ങൾ ഒഴികെ എല്ലാ സിറ്റിങ് എംഎൽഎമാരും പട്ടികയിൽ ഉൾ‌പ്പെട്ടിട്ടുണ്ട്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും മത്സരിക്കാനില്ലെന്ന് അറിയിച്ച കെ .ബാബുവിനെയും (തൃപ്പൂണിത്തുറ) ഒഴിവാക്കി. അതേസമയം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനം അടുത്ത യോഗത്തിലേ ഉണ്ടാവൂ. അദ്ദേഹത്തിനെതിരായ കേസിന്റെ വിശദാംശങ്ങൾ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നാണ് റിപ്പോർട്ട്. അതേസമയം തൃപ്പൂണിത്തുറ സിറ്റിങ് എംഎൽഎ കെ. ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ച് സ്വയം മാറിനിന്നതാണ്. ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതോടെയാണ് പാലക്കാട് പുതിയ സ്ഥാനാർഥിയെ പരിഗണിക്കുന്നത്. രാഷ്ട്രീയ സാഹചര്യം നോക്കി ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് ഉടൻ പുറത്തിറക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിച്ചാലുടൻ ആദ്യ പട്ടിക പുറത്തിറക്കാനാണ്…

    Read More »
  • ഇതാണു റിയല്‍ കേരള സ്‌റ്റോറി! സുരക്ഷാ വലയം ഒരുക്കി കേരളം; മോണാലിസയും ഫര്‍മാനും ശ്രീനാരായണ ഗുരു സ്ഥാപിച്ച ക്ഷേത്രത്തില്‍ വിവാഹിതരായി; മാതാപിതാക്കളെ പോലീസ് അനുനയിപ്പിച്ചതോടെ മാംഗല്യം

    തിരുവനന്തപുരം: കേരളത്തില്‍ അഭയം തേടിയെത്തിയ വൈറല്‍ താരം മൊണാലിസയ്ക്ക് മാംഗല്യം. മഹാരാഷ്ട്രാ സ്വദേശി ഫര്‍മാനുമൊത്തുള്ള മൊണാലിസയുടെ പ്രണയസാഫല്യമാണ് കേരളാ പൊലീസിന്റെ ഇടപെടലിലൂടെ നടന്നത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് മൊണാലിസ അഭയം തേടി കേരളത്തില്‍ എത്തിയത്. വീട്ടുകാരെ പൊലീസ് കാര്യങ്ങള്‍ ധരിപ്പിച്ച് അനുനയിപ്പിച്ചതോടെയാണ് താരത്തിന്റെ വിവാഹത്തിലേയ്ക്ക് വഴിതെളിഞ്ഞത്. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്ന പരാതിയുമായാണ് മൊണാലിസ തിരുവനന്തപുരത്ത് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഒന്നര വര്‍ഷം മുമ്പാണ് മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശി ഫര്‍മാനും ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇതറിഞ്ഞതോടെ തന്റെ വീട്ടുകാര്‍ തനിക്ക് മറ്റൊരു വിവാഹം നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും, എന്നാല്‍ ഇതരമതസ്ഥനായ ഫര്‍മാനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മൊണാലിസ വെളിപ്പെടുത്തി. ഇതോടെ പോലീസ് ഇടപെട്ട് വീട്ടുകാരെ അനുനയിപ്പിക്കുകയായിരുന്നു. രാജ്യത്തെ പലയിടങ്ങളിലും തങ്ങളുടെ ബന്ധത്തിന് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് സുരക്ഷിതമായ ഇടമെന്ന നിലയില്‍ കേരളത്തില്‍ എത്തിയത് എന്നാണ് ഇരുവരും പറഞ്ഞത്. വിവാഹചടങ്ങില്‍…

    Read More »
  • യുഎസ്- ഇസ്രായേൽ സഖ്യത്തിന് സഹായഹസ്തവുമായി യുക്രെയ്ൻ; ഇറാനെ പ്രതിരോധിക്കാനുള്ള തന്ത്രവുമായി ​ഗൾഫ് രാജ്യങ്ങളിലേയ്ക്ക്​ ഡ്രോൺ വിദ​ഗ്ധരെ അയച്ച് സെലെൻസ്‌കി

    കീവ്: ഇറാനിൽ നിന്ന് വിക്ഷേപിക്കപ്പെടുന്ന ഡ്രോണുകളെ പ്രതിരോധിക്കാൻ ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സ്വന്തം സൈനിക വിദഗ്ധസംഘത്തെ അയച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറയുന്നതനുസരിച്ച്, ജോർദാനിലെ യുഎസിന്റെ സൈനിക സാന്നിധ്യം സംരക്ഷിക്കാൻ ഞങ്ങൾ രം​ഗത്തിറങ്ങുകയാണ്. ആക്രമണ ഡ്രോണുകളെ നേരിടുന്നതിൽ ലോകത്തിലെ ഏറ്റവും വലിയ അനുഭവം യുക്രെയ്‌നിനുണ്ടെന്നും ഒരു വീഡിയോ പ്രസംഗത്തിൽ സെലെൻസ്‌കി പറഞ്ഞു – അയൽക്കാരന് നേരെ റഷ്യ നടത്തിയ നാല് വർഷത്തിലേറെയായുള്ള ആക്രമണങ്ങളിൽ നേടിയെടുത്ത വൈദഗ്ധ്യത്തെക്കുറിച്ചുള്ള പരാമർശമാണിത്. കനത്ത നാശനഷ്ടങ്ങൾക്ക് ഡ്രോണുകളുടെ ഭീഷണി നേരിടാൻ യുഎസും മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും 10 രാജ്യങ്ങളും സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുക്രെയ്ൻ പറയുന്നു. യുക്രെയ്‌നിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളും ദേശീയ സുരക്ഷാ, പ്രതിരോധ കൗൺസിലിന്റെ സെക്രട്ടറിയുമായ റസ്റ്റം ഉമെറോവ്, സൈനിക, രഹസ്യാന്വേഷണ, പ്രതിരോധ ഉദ്യോഗസ്ഥരോടൊപ്പം ‘കോൺക്രീറ്റ് കരാറുകൾ‘ തയ്യാറാക്കുന്നതിനായി ഗൾഫിലേക്ക് പോകുകയാണെന്ന് സെലെൻസ്‌കി തന്റെ പ്രസംഗത്തിൽ പറഞ്ഞു. ‘ആക്രമണ ഡ്രോണുകളെ നേരിടുന്നതിൽ ലോകത്തിലെ…

    Read More »
Back to top button
error: