politics

  • ആർ എസ് എസിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ : അമേരിക്ക ഫോർ അമേരിക്കൻസ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് ആർ എസ് എസ് പറഞ്ഞാൽ അത് ഈ ഇന്ത്യയിൽ ചെലവാകാൻ പോകുന്നില്ല: രക്തസാക്ഷികളാകാൻ ക്രിസ്ത്യാനികൾക്കും മടിയില്ലെന്നും സഭാധ്യക്ഷൻ

      കോട്ടയം : കേന്ദ്രസർക്കാരിനും ആർഎസ്എസിനും എതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ പരസ്യമായി രംഗത്തെത്തി. അതിശക്തവും രൂക്ഷവുമായ ഭാഷയിലാണ് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കേന്ദ്രത്തിലെ ബിജെപി സർക്കാരിനും ആർഎസ്എസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ചിരിക്കുന്നത്. അമേരിക്ക ഫോർ അമേരിക്കൻസ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് ആർ എസ് എസ് പറയുന്നുണ്ടെങ്കിൽ അത് ഈ ഇന്ത്യയിൽ ചെലവാകാൻ പോകുന്നില്ലെന്ന് ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കടുത്ത ഭാഷയിൽ ഓർമിപ്പിച്ചിട്ടുണ്ട്. ആർ എസ് എസിന് അങ്ങനെ വല്ല ചിന്തയുണ്ടെങ്കിൽ അത് നടക്കത്തുമില്ല. ക്രിസ്ത്യാനികൾക്ക് അതിനുവേണ്ടി രക്തസാക്ഷികൾ ആകുന്നതിന് ഒരു മടിയുമില്ല. കാരണം ക്രിസ്തീയ മതം ഉണ്ടായിരിക്കുന്നത് രക്തസാക്ഷിത്വത്തിൽ കൂടിയും പീഡനത്തിൽ കൂടിയുമാണ്. പീഡനങ്ങളുടെ ചെറുത്തുനിൽപ്പ് ഒന്നാം നൂറ്റാണ്ട് മുതൽ തുടങ്ങിയതാണ്മാ.മാർത്തോമാ ശ്ലീഹ ഇന്ത്യയിൽ വന്ന് സുവിശേഷം അറിയിച്ചപ്പോൾ ഇവിടെ ആളുകൾ ഇതെല്ലാം സ്വീകരിച്ചു. ഇവിടെ…

    Read More »
  • വെള്ളാപ്പള്ളിയല്ല എൽഡിഎഫ്: നടേശന്റെ ധാരണ തിരുത്തി ബിനോയ് വിശ്വം : വെള്ളാപ്പള്ളിയുടെ കയ്യിൽ നിന്ന് സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി: ബിനോയ് വിശ്വമല്ല പിണറായി എന്നു പറഞ്ഞതും നേര് 

        ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധാരണകളെ തച്ചുടച്ച് വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.വെള്ളാപ്പള്ളിയല്ല എൽഡിഎഫ് എന്ന് തുറന്നടിച്ചുകൊണ്ടാണ് നടേശനെതിരെ ബിനോയ് വിശ്വം വീണ്ടും രംഗത്തെത്തിയത്. ഒരുപാട് മഹാൻമാർ ഇരുന്ന കസേരയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടേതെന്നും അത് വെള്ളാപ്പള്ളി ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് എല്ലാ കാര്യവും അറിയാം. അവർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയേയും അറിയാം വെള്ളാപ്പള്ളിയേയും അറിയാം. എൽഡിഎഫിനോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാനോ തെറ്റും ശരിയും പറയാനോ ആരും വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലൊന്നും വെള്ളാപ്പള്ളിയുടെ ഒരു ഉപദേശവും കാത്തിരിക്കുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വെള്ളാപ്പള്ളി തൊടുത്തുവിട്ട വിമർശനങ്ങൾക്ക് ബഹുമാനപ്പെട്ട വെള്ളാപ്പള്ളിയുമായി ഒരു തർക്കത്തിന് താനില്ല എന്നും ബിനോയ് വിശ്വം പറഞ്ഞു. വെള്ളാപ്പള്ളിയുടെ കൈയിൽ നിന്ന് സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം തുറന്നു സമ്മതിച്ചു . വെള്ളാപ്പള്ളി നടേശൻ ഒരു വ്യവസായിയാണ്.…

    Read More »
  • കിടു ലുക്കില്‍ വന്ദേഭാരതിന്റെ സ്ലീപ്പറെത്തുമ്പോള്‍ കേരളവും പ്രതീക്ഷയില്‍; കൊല്‍ക്കൊത്ത വന്ദേഭാരത് സ്ലീപ്പറില്‍ ബംഗാളി ഭക്ഷണം കിട്ടും: അസമില്‍ നിന്നുള്ളതില്‍ അസമീസ് ഭക്ഷണം; ദക്ഷിണേന്ത്യയിലേക്ക് കിട്ടുന്ന എട്ടില്‍ കേരളത്തിനും കിട്ടുമോ സ്ലീപ്പര്‍ ഭാരത്

      ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെ ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിയ വന്ദേഭാരതിന്റെ പുതിയ എഡിഷനായ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കേരളത്തിനുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ ട്രെയിന്‍ യാത്രികര്‍. കിടു ലുക്കിലുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കാണുമ്പോള്‍ ഒരു ഹൈക്ലാസ് ലുക്കാണെന്ന് യാത്രക്കാര്‍ പറയുന്നു. കേരളത്തില്‍ നിന്ന് ദീര്‍ഘദൂര യാത്രകള്‍ക്ക് ഒരു വന്ദേഭാരത് സ്ലീപ്പറെങ്കിലും ലഭിക്കണമെന്നാണ് റെയില്‍വേ പാസഞ്ചേഴ്‌സ് ആഗ്രഹിക്കുന്നത്. ദക്ഷിണേന്ത്യയിലേക്ക് കിട്ടുമെന്ന് കരുതുന്ന എട്ട് സ്ലീപ്പറുകളില്‍ കേരളത്തിനും ഉണ്ടാകുമെന്നാണ് പ്രതീക്ഷകള്‍. ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ട്രാക്കിലേക്കെത്തുന്നതിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ മാസം 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയിലാകും ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഫളാഗ് ഓഫ് ചെയ്യുക. ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഫ്‌ളാഗ് ഓഫ് വലിയ ആഘോഷമാക്കാനുള്ള നീക്കത്തിലാണ് ബി ജെ പി. റെയില്‍വേ യാത്രക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസിന്റെ ആദ്യ…

    Read More »
  • ഇത്രയും ഡിമാൻഡ് ഉള്ള പാർട്ടിയോ കോൺഗ്രസ്: മറ്റത്തൂരിൽ ബിജെപിക്കാർക്ക് കോൺഗ്രസ് കൂടെ വേണം: എസ്ഡിപിഐക്കാരും കോൺഗ്രസിന് പിന്തുണ കൊടുക്കും:വടക്കാഞ്ചേരി ബ്ലോക്കിൽ ലീഗ് സ്വതന്ത്രനെ സിപിഎമ്മിനും വേണം: ജാഫറിനുള്ള ഓഫർ അരക്കോടിയുടേത് : വിജിലൻസ് അന്വേഷണം തുടങ്ങി 

      തൃശൂർ : കോൺഗ്രസുകാർക്കേ കോൺഗ്രസുകാരുടെ വില അറിയാത്തതുള്ളൂ എന്ന് പറയാറുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാരുടെ വില ഏറ്റവും നന്നായി അറിഞ്ഞത് മറ്റു പാർട്ടിക്കാരാണ്. ജയിച്ചു വന്ന കോൺഗ്രസുകാരെ കൊത്തിയെടുക്കാൻ കഴുകന്മാരെ പോലെ ബിജെപിയും സിപിഎമ്മും വട്ടമിട്ട് പറന്നപ്പോൾ തൃശ്ശൂർ ജില്ലയിലെ മറ്റത്തൂരിലും ചൊവ്വന്നൂരിലും കോൺഗ്രസ് മറുകണ്ടം ചാടിയപ്പോൾ വടക്കാഞ്ചേരി ബ്ലോക്കിൽ ലീഗ് സ്വതന്ത്രനും കട്ടപ്പയെ പോലെ കൂറുമാറി . ഇതിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ ജാഫറിന് വന്ന ഓഫർ ആണ് കിടു. ഒന്നും രണ്ടുമല്ല 50 ലക്ഷം അഥവാ അര കോടിയാണ് ജാഫറിന് സിപിഎമ്മിന്റെ ഓഫർ ഉണ്ടാ യതെന്ന് വെളിപ്പെടുത്തൽ. ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന് ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്തുവന്നതോടെ സിപിഎമ്മിന് ക്ഷീണമായിട്ടുണ്ട്. 50 ലക്ഷമോ പ്രസിഡന്‍റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. കൂറ്മാറി വോട്ട് ചെയ്തതിന്…

    Read More »
  • ‘ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലായിരിക്കും, ഞാന്‍ കയറ്റും; ബിനോയ് വിശ്വമല്ല പിണറായി വിജയന്‍’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; വെള്ളാപ്പള്ളിയുടെ ചതിയന്‍ ചന്തു പ്രയോഗത്തിനും മറുപടി

    തിരുവനന്തപുരം: കാര്‍ യാത്രാ വിവാദത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയത് ശരിയെന്നും ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. താനാണെങ്കില്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലെന്ന് ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുന്നു. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലായിരിക്കും, പക്ഷെ ഞാന്‍ കയറ്റും. അതു ശരിയാണെന്നാണ് തന്റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമോ എന്ന് ചോദ്യത്തിന് അത് താന്‍ പറയേണ്ട കാര്യമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഞാന്‍ തന്നെ നയിക്കുമോ എന്ന ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം ‘ചതിയന്‍ ചന്തു’ പ്രയോഗത്തില്‍ വെള്ളാപ്പള്ളി നടേശനെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തി. സിപിഐ എല്‍ഡിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണെന്നും, ഊഷ്മളമായ ബന്ധമാണ് സിപിഐയുമായി ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐ ഏതെങ്കിലും തരത്തിലുള്ള ചതിയും വഞ്ചനയും കാണിക്കുന്നുവെന്ന ചിന്ത സിപിഎമ്മിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ…

    Read More »
  • പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടില്‍; പരിഹാസവുമായി മുഖ്യമന്ത്രി; ‘അടൂര്‍ പ്രകാശിന്റെ പേര് വരുന്നത് എങ്ങനെ? മറുപടിക്കു പകരം കൊഞ്ഞനം കുത്തുന്നു; വയനാട്ടിലെ വീടുകള്‍ അടുത്തമാസം കൈമാറും’

    തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോറ്റിയും സ്വര്‍ണം വാങ്ങി എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ പ്രതിയും ഒരുമിച്ചാണ് അവിടെ പോയത്. തട്ടിപ്പുകാര്‍ എങ്ങനെയാണ് ഇത്രയും സുരക്ഷാ സംവിധാനമുള്ള സോണിയ ഗാന്ധിയെപ്പോലെ ഒരു നേതാവിനെ കണ്ടതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കേസില്‍ അടൂര്‍ പ്രകാശിന്റെ പേര് വരുന്നത് എങ്ങനെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തനിക്ക് പങ്കില്ല എന്ന് അടൂര്‍ പ്രകാശ് പറയുന്നു. പോറ്റി വിളിക്കുന്ന സ്ഥലത്ത് പോകേണ്ട ആളാണോ അടുര്‍ പ്രകാശ് എന്ന് ചോദിച്ച മുഖ്യമന്ത്രി, മറുപടി പറയുന്നതിന് പകരം യുഡിഎഫ് കണ്‍വീനര്‍ കൊഞ്ഞനം കുത്തുകയാണെന്നും വിമര്‍ശിച്ചു. തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയില്‍ നിന്നാണ് വന്നതെന്ന് അടൂര്‍ പ്രകാശ് നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണത്തിനുള്ള മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. അടൂര്‍ പ്രകാശ് എംപി ഉന്നയിച്ച ആരോപണം…

    Read More »
  • മകരവിളക്കിന് മുമ്പ് കൂടുതൽ ചെമ്പ് തെളിയുമോ: ശബരിമല സ്വർണ്ണകൊള്ള കേസിൽ ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് : ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കൊള്ളയടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി

    തിരുവനന്തപുരം: മകരവിളക്കിനു മുന്നോടിയായി ശബരിമല സ്വർണ്ണകൊള്ള കേസിൽ കൂടുതൽ ചെമ്പ് തെളിയുമെന്ന് ഉറപ്പായി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ശബരിമല സ്വർണ്ണകൊള്ള കേസിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കൊള്ളയടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയെന്ന് ഞെട്ടിപ്പിക്കുന്ന വാർത്ത പുതുവർഷത്തിൽ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരെ അസ്വസ്ഥരാക്കിയിരിക്കുകയാണ്.   പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ശിവ, വ്യാളി രൂപങ്ങളിലെ സ്വർണവും കവര്‍ന്നുവെന്നാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ കണ്ടെത്തല്‍. കേസിലെ ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെന്നും എസ്‌ഐടി കണ്ടെത്തി. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്. സ്വര്‍ണം പതിച്ച രണ്ട് ചെമ്പുപാളികളിലും കട്ടിളയുടെ മുകള്‍പ്പടി സ്വര്‍ണം പതിച്ച ചെമ്പ് പാളിയിലും കട്ടിളയ്ക്ക് മുകളില്‍ പതിച്ചിട്ടുള്ള സ്വര്‍ണം പതിച്ച പ്രഭാമണ്ഡല പാളികളിലും പതിച്ചിരുന്ന സ്വര്‍ണവും ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പപാളികളിലും തൂണുകളിലും പതിച്ചിരുന്ന സ്വര്‍ണവും വേര്‍തിരിച്ചുവെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. പണിക്കൂലിയായി എടുത്ത സ്വര്‍ണം പങ്കജ് ഭണ്ഡാരി എസ്‌ഐടിക്ക് മുന്നില്‍…

    Read More »
  • വെള്ളാപ്പള്ളിക്ക് എം വി ഗോവിന്ദന്റെ പുതുവർഷ സമ്മാനം : നടേശനെ ഭംഗിയായി തള്ളി ഗോവിന്ദൻ : സിപിഐയും സിപിഐഎമ്മും തമ്മിലാണ് ഏറ്റവും വലിയ ബന്ധമുള്ളത്: എൽഡിഎഫിലെ പ്രധാനപ്പെട്ട പാര്‍ട്ടികള്‍ സിപിഎമ്മും സിപിഐയുമാണെന്ന് വെള്ളാപ്പള്ളിയെ ഓർമ്മിപ്പിച്ച് ഗോവിന്ദൻ 

    കൊച്ചി: പുതുവർഷ ഉപഹാരമായി വെള്ളാപ്പള്ളി നടേശന് കിടിലൻ സമ്മാനം കൊടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വെള്ളാപ്പള്ളിയെ ഭംഗിയായി തള്ളി കൊണ്ടാണ് ഗോവിന്ദൻ പുതുവർഷത്തിൽ നിലപാടുകളിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ വെള്ളാപ്പള്ളിയെ സിപിഎം സംരക്ഷിക്കുന്നു എന്ന ആരോപണത്തിനാണ് കുറച്ചെങ്കിലും അറുതി വന്നിരിക്കുന്നത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എല്ലാ അർത്ഥത്തിലും തള്ളിക്കൊണ്ടാണ് ഗോവിന്ദൻ സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നിലപാടുകൾ വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെ വെള്ളാപ്പള്ളി നടത്തിയ പല പരാമർശങ്ങളും എൽഡിഎഫിൽ തന്നെ കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സിപിഐ പരസ്യമായി തന്നെ വെള്ളാപ്പള്ളി – സിപിഎം സ്നേഹബന്ധത്തിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. ഇതിനൊക്കെ ശേഷമാണ് വെള്ളാപ്പള്ളിയെ പരസ്യമായി ഗോവിന്ദൻ തള്ളി പറഞ്ഞിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്റെ സിപിഐ, മലപ്പുറം പരാമര്‍ശങ്ങളെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമായി തന്നെ നിരാകരിച്ചു . വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും സിപിഎമ്മിനില്ലെന്ന് ഗോവിന്ദൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. വെള്ളാപ്പള്ളി പറയുന്ന നല്ല കാര്യങ്ങൾ…

    Read More »
  • സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയ്ക്ക് കുരുക്കാവുന്ന തരത്തിലേക്ക് അന്വേഷണം നീളുന്നു: ജയസൂര്യക്ക് ഒരു കോടി രൂപ കിട്ടി; പണം ഭാര്യയുടെ അക്കൗണ്ടിലേക്കും: ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാൻ നീക്കം: സാത്വികിന്‍റെ സിനിമാ ബന്ധങ്ങളിലും ഇഡി കൂടുതൽ പരിശോധന നടത്തും: ഇയാൾക്ക് സിനിമ മേഖലയിലെ കൂടുതല്‍ പേരുമായി ബന്ധമുണ്ടെന്നും സൂചന

            സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയ്ക്ക് കുരുക്കാവുന്ന തരത്തിലേക്ക് അന്വേഷണം നീളു               കൊച്ചി: പുതുവർഷം നടൻ ജയസൂര്യയ്ക്ക് അത്ര സുഖകരമാവില്ലെന്ന് സൂചന നൽകിക്കൊണ്ട് ഇ ഡി അന്വേഷണം ശക്തമാക്കുന്നു.   സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം താരത്തിന് കുരുക്കായി മാറിയേക്കാവുന്ന തരത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്.   കേസിൽ ജയസൂര്യ അടക്കമുള്ളവർക്ക് എളുപ്പത്തിൽ ഊരി പോകാൻ കഴിയാത്ത തരത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ വിവരം.       തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്ന് ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് പ്രധാന കണ്ടെത്തല്‍. ജയസൂര്യയുടേയും ഭാര്യയുടേയും അക്കൗണ്ടിലാണ് പണം എത്തിയതെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.   പണമിടപാടിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ബ്രാന്‍‌ഡ് അംബാസിഡർക്കുള്ള പ്രതിഫലം…

    Read More »
  • നടിയെ ആക്രമിച്ച കേസിൽ പുതുവർഷത്തിൽ നിർണായക വഴിത്തിരിവുകൾക്ക് സാധ്യത :മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതില്‍ അതിജീവിത പോലീസ് അന്വേഷണം ആവശ്യപ്പെടും:വസ്തുത പരിശോധന റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കും

    കൊച്ചി:  നടിയെ ആക്രമിച്ച കേസിൽ പുതുവർഷത്തിൽ നിർണായക  നടപടികൾക്ക് സാധ്യത. കേസിന്റെ വിധി പോയ വർഷത്തിൽ വന്നെങ്കിലും പുതുവർഷത്തിൽ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വ്യക്തത വരുത്താനാണ് അതിജീവിതയുടെ നീക്കം. തന്നെ ആക്രമിച്ച കേസിലെ പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതില്‍ അതിജീവിത പോലീസ് അന്വേഷണം ആവശ്യപ്പെടും. വസ്തുത പരിശോധന റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. കോടതി കസ്റ്റഡിയിലുള്ള മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി മൂന്ന് തവണ പരിശോധിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതില്‍ വസ്തുതാ പരിശോധന പൂര്‍ത്തിയായെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു വസ്തുതാ പരിശോധന. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി മൂന്ന് തവണ മൂന്ന് കോടതികളിലായി പരിശോധിച്ചുവെന്നാണ് ജില്ലാ ജഡ്ജിയുടെ അന്വേഷണറിപ്പോര്‍ട്ട്. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, വിചാരണകോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്. ലീന റഷീദ് മെമ്മറി കാര്‍ഡ് സ്വകാര്യകസ്റ്റഡിയില്‍…

    Read More »
Back to top button
error: