politics
-
സർക്കാർ വിരുദ്ധ വോട്ടുകൾ ബിജെപിക്ക് നല്കിയേക്കല്ലേ…അതുകൊണ്ടൊരു പ്രയോജനവുമില്ല; മാറ്റത്തിനാണ് വോട്ടുചെയ്യുന്നതെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്‘ – ശശി തരൂർസർക്കാർ വിരുദ്ധ വോട്ടുകൾ ബിജെപിക്ക് നല്കിയേക്കല്ലേ…അതുകൊണ്ടൊരു പ്രയോജനവുമില്ല; മാറ്റത്തിനാണ് വോട്ടുചെയ്യുന്നതെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്‘ – ശശി തരൂർ
തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ വിരുദ്ധ വോട്ടുകൾ ബി.ജെ.പിക്ക് നൽകിയതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. മാറ്റത്തിനാണ് ജനങ്ങൾ വോട്ടുചെയ്യുന്നതെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്. ബി.ജെ.പിക്ക് പോലും വിജയ പ്രതീക്ഷയില്ല. പിന്നെ എന്തുമാറ്റമാണ് അവർക്ക് കൊണ്ടുവരാൻ സാധിക്കുക? കേന്ദ്രത്തിൽ അധികാരമുള്ളതിനാൽ പണം വാരിയെറിഞ്ഞ പ്രചാരണം നടത്താൻ സാധിക്കുന്നുണ്ട്. ഇതൊന്നും കേരളത്തിൽ ചെലവാകാൻ പോകുന്നില്ല. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ ത്രികോണ മത്സരം പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തമാണ്. ചെറുപ്പക്കാർ രാഷ്ട്രീയ ഭേദമില്ലാതെ യു.ഡി.എഫിനൊപ്പം അണിചേരുകയാണ്. അഞ്ച് വർഷത്തെ നേട്ടമെന്ന പേരിൽ എൽ.ഡി.എഫ് 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് വയ്ക്കുമ്പോഴും ഉമ്മൻചാണ്ടി സർക്കാരിന്റെ നേട്ടത്തിന്റെ അടുത്തുപോലും എത്താൻ അവർക്ക് സാധിച്ചിട്ടില്ല. വിഴിഞ്ഞം, നാഷണൽ ഹൈവേ വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ ഒന്നിലും എൽ.ഡി.എഫിന് ഭരണനേട്ടം അവകാശപ്പെടാനില്ല. വികസനം ആരു നടത്തിയാലും അതു ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. വേൾഡ് സ്റ്റാർട്ടപ്പ് റിപ്പോർട്ടിൽ എൽ.ഡി.എഫ് നൽകിയത്…
Read More » -
‘കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തിലുണ്ടായത് അഴിമതി മാത്രമാണ്; ആർജ്ജവമുള്ള സർക്കാരാണ് ഇവിടെ വരേണ്ടത്‘- പ്രിയങ്ക ഗാന്ധി
സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി എംപി. ഇരു സർക്കാരുകളുടേയും പിന്തുണ സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് പ്രിയങ്ക പറയുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. 10 വർഷമായി ജനങ്ങളെ കുറിച്ച് ചിന്തയില്ലാത്ത സർക്കാരാണ് ഭരിച്ചത്. കേരളം കടത്തിൽ മുങ്ങി. വന്യജീവി ആക്രമണം വലിയ പ്രശ്നമായി നിലനിൽക്കുന്നു; പ്രിയങ്ക ഗാന്ധി പറഞ്ഞു. വന്യജീവി പ്രശ്‌നം പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തി വേണം, എന്നാല്‍ വന നിയമം കൃത്യമായി നടപ്പിലാക്കുന്നില്ല എന്നും പ്രിയങ്ക ആരോപിച്ചു. അതുപോലെ, കേന്ദ്രം ന്യൂനപക്ഷങ്ങളെ തകർക്കുന്നെന്നും ക്രിസ്ത്യൻ എൻജിഒകളെ എഫ്സിആർഎ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന് പറഞ്ഞ പ്രിയങ്ക പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ എൽഡിഎഫിനും എൻഡിഎയ്ക്കും എതിരെ ആഞ്ഞടിച്ചു. തൊഴിലില്ലായ്മ കൊണ്ട് യുവാക്കൾ നാട് വീടുന്നതെന്നും കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത് ഭീരുക്കളാണെന്നും പറഞ്ഞു. ആർജവമുള്ള സർക്കാരാണ് കേരളം ഭരിക്കേണ്ടത്. 10 വർഷം കൊണ്ട് എല്ലായിടത്തും അഴിമതി പടർന്നു എന്നും പ്രിയങ്ക പറഞ്ഞു.
Read More » -
15 വയസ്സുകാരിയെ കാണാതായി; വീടുവിട്ട് പുറത്തിറങ്ങിയതിന് ശേഷം തിരികെയെത്തിയില്ല; അന്വേഷണം ഊർജ്ജിതമാക്കി റോയൽ ഒമാൻ പൊലീസ്
മസ്കറ്റ്: മസ്കറ്റിൽ 15 വയസുകാരിയെ കാണാതായി. ഷെറീൻ മഹ്മൂദ് ഷഅബാൻ യഹ്യ എന്ന വിദ്യാർത്ഥിനിയെയാണ് കാണാതായത്. മസ്കറ്റിലെ ബൗഷർ വിലായത്തിലെ അൽ ഘുബ്ര പ്രറോയൽ ഒമാൻ പൊലീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം പുറത്തിറക്കിയ അറിയിപ്പിലാണ് ഇത് വ്യക്തമാക്കുന്നത്. വീടുവിട്ട് പുറത്തിറങ്ങിയതിന് ശേഷം ഇതുവരെ വിദ്യാർത്ഥിനി തിരികെ എത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭ്യമാകുന്നവർ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. ജനങ്ങളുടെ സഹകരണത്തോടെ കുട്ടിയെ സുരക്ഷിതമായി കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Read More » -
ഇന്ന് രാത്രി 9:00 മണി വരെ ട്രെയിനിൽ യാത്ര ചെയ്യരുത്”; ഇറാനിയൻ ജനതയ്ക്ക് ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പ്
ടെൽ അവീവ്: ഇറാനിലെ ജനങ്ങൾക്ക് തീവണ്ടിയിൽ യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഫാർസിയിൽ രേഖപ്പെടുത്തിയ ഒരു ഓൺലൈൻ സന്ദേശത്തിൽ, “ട്രെയിനുകളിലെ യാത്രയും റെയിൽവേ ട്രാക്കുകൾക്ക് സമീപത്തൂടെയുള്ള സഞ്ചാരവും ജീവൻ അപകടത്തിലാക്കുമെന്ന്” പറയുന്നു. “നിങ്ങളുടെ സുരക്ഷയ്ക്കായി, ഇപ്പോൾ മുതൽ ഇറാൻ സമയം രാത്രി 9:00 മണി വരെ രാജ്യത്തുടനീളം ട്രെയിനിലോ റെയിൽവേ ട്രാക്കുകൾക്ക് സമീപത്തൂടെയോ ഉള്ള യാത്ര ഒഴിവാക്കാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു,” ഇസ്രായേൽ സൈന്യം തങ്ങളുടെ പേർഷ്യൻ ഭാഷാ അക്കൗണ്ടിൽ എഴുതി. “ട്രെയിനുകളിലും റെയിൽവേ ട്രാക്കുകൾക്ക് സമീപമുള്ള നിങ്ങളുടെ സാന്നിധ്യം ജീവൻ അപകടത്തിലാക്കും.” ടെഹ്‌റാൻ ആഴ്ചകളായി ഇറാനിലുടനീളം ഇന്റർനെറ്റ് തടഞ്ഞിരിക്കുന്നു,അതിനാൽ സാധാരണക്കാർക്ക് ഇത്തരം മുന്നറിയിപ്പുകൾ ആക്‌സസ് ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു. എന്നിരുന്നാലും, ഇറാന് പുറത്ത് നിന്ന് പ്രവർത്തിക്കുന്ന ഫാർസി ഭാഷാ ഉപഗ്രഹ ശൃംഖലകൾ അത്തരം റിപ്പോർട്ടുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്, ഇത് വിവരങ്ങൾ ഇസ്ലാമിക് റിപ്പബ്ലിക്കിലേക്ക് തിരികെ എത്തിക്കാൻ അനുവദിക്കുന്നു. ചൊവ്വാഴ്ച പുലർച്ചെ ഇറാനെതിരെ ഇസ്രായേൽ പുതിയൊരു ആക്രമണ തരംഗം നടത്തി,…
Read More » -
അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി ജി. സുധാകരൻ ഹൈക്കോടതിയിൽ; ‘സി.പി.എം.-എസ്.ഡി.പി.ഐ. നേതാക്കൾ വോട്ടർമാരെ തടയാൻ ശമിക്കുന്നു; എന്നെ ഏതു വിധേനയും തോല്പ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നു‘
ആലപ്പുഴ: അമ്പലപ്പുഴയിൽ സി.പി.എം.-എസ്.ഡി.പി.ഐ. നേതാക്കൾ വോട്ടർമാരെ തടയാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സി.പി.എം. മുൻ നേതാവും അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരൻ. തന്നെ തോൽപ്പിക്കണമെന്ന് ഇരുകൂട്ടരും ആവശ്യപ്പെടുന്നു. വോട്ടർമാരെ ബൂത്തിലെത്തിക്കാതിരിക്കാൻ ശ്രമിക്കുന്നു. അതിനാൽ അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. സി.പി.എം. ഏരിയ സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം, ലോക്കൽ കമ്മിറ്റിയംഗം, എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് സുധാകരൻ ഹർജി നൽകിയത്. ഇവരെല്ലാവരും ചേർന്ന് വോട്ടർമാർ ബൂത്തിലെത്തുന്നത് തടയാൻ ശ്രമിക്കുന്നുവെന്നാണ് സുധാകരൻ ആരോപിക്കുന്നത്. ഇതേ ആവശ്യമുയർത്തി സുധാകരൻ നേരത്തേ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരേയും ജില്ലാ പോലീസ് മേധാവിയേയും ജില്ലാ കളക്ടറേയും സമീപിച്ചിരുന്നു. എന്നാൽ, ഇവരിൽനിന്നൊന്നും അനുകൂല സമീപനമുണ്ടാവാതെവന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, കേന്ദ്രസേനയെ വിന്യസിക്കണമെന്നാണ് സുധാകരൻ ഹൈക്കോടതിയിൽ ഉന്നയിക്കുന്ന ആവശ്യമെങ്കിലും അതുവഴി സംസ്ഥാനത്തുടനീളം സി.പി.എം.-എസ്.ഡി.പി.ഐ. ബന്ധമെന്ന ആരോപണത്തിന് ശക്തിപകരുകയാണ് ലക്ഷ്യംവെക്കുന്നതെന്നാണ് ഇടതുമുന്നണി ആരോപിക്കുന്നത്.
Read More » -
തിരഞ്ഞെടുപ്പ് പരിപാടിയ്ക്കിടെ കേന്ദ്ര മന്ത്രി ജയശങ്കർ പേരെടുത്ത് പറഞ്ഞില്ല, വേദിവിട്ടിറങ്ങിപ്പോയി വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖ
തിരുവന്തപുരം∙ സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയി വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖ. മാസ്കറ്റ് ഹോട്ടലിൽ വോട്ടർമാരുമായി നടത്തിയ സംവാദത്തിനിടെ കേന്ദ്ര മന്ത്രി എസ്.ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചാണ് ശ്രീലേഖ വേദി വിട്ടത്. യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത മന്ത്രി ജയശങ്കർ പേര് എടുത്തു പറഞ്ഞ് വോട്ട് അഭ്യർഥിച്ചത് നേമത്തെ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനു വേണ്ടിയാണ്. വേദി വിട്ട ശ്രീലേഖ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ജി.സോമനോട് കയർക്കുകയും ചെയ്തു. ഇതൊന്നുമറിയാതെ പ്രസംഗം തുടർന്ന രാജീവ് ചന്ദ്രശേഖർ ശ്രീലേഖയ്ക്കുവേണ്ടി വോട്ട് ചോദിച്ച് തിരിഞ്ഞു നോക്കിയപ്പോൾ വേദിയിൽ ശ്രീലേഖയുണ്ടായിരുന്നില്ല. പിന്നീട് നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച് ശ്രീലേഖയെ തിരികെ എത്തിക്കുകയായിരുന്നു തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി.രാജേഷ്, രാജീവ് ചന്ദ്രശേഖർ എന്നിവരെ ശ്രീലേഖ അതൃപ്‌തി അറിയിച്ചതായാണ് വിവരം. എന്നാൽ മുൻകൂട്ടി തീരുമാനിച്ചതിൽ കൂടുതൽ പരിപാടികൾ പാർട്ടി നിർദ്ദേശിച്ചപ്പോൾ ബുദ്ധിമുട്ട് അറിയിക്കുകയായിരുന്നു ശ്രീലേഖ എന്നാണ് ബിജെപിയുടെ ഔദ്യോഗിക വിശദീകരണം. സ്ഥാനാർഥിക്ക് മറ്റ് നിരവധി പരിപാടികളില്ലേ എന്നാണ് തിരുവനന്തപുരം മേയര്‍ പ്രതികരിച്ചത്. ഇറങ്ങിപ്പോക്ക്…
Read More » -
ദുബായ്, ദോഹ, മസ്‌കറ്റ്, റിയാദ്: ഇറാനിലെ ബുഷെര്‍ ആണവന വൈദ്യുതി നിലയം ഗള്‍ഫിന്റെ ചെര്‍ണോബിലാകും എന്നത് ഒരു മുന്നറിയിപ്പല്ല; യഥാര്‍ഥ ഭീഷണി; സമീപങ്ങളില്‍ മിസൈലുകള്‍ പതിച്ചത് നാലുവട്ടം; ജീവനക്കാരെ പിന്‍വലിച്ച് റഷ്യ
ദുബായ്: ചെര്‍ണോബില്‍ ആണവ ദുരന്തത്തിന്റെ കെടുതികള്‍ ഓര്‍ത്താല്‍ ഇന്നും റഷ്യക്കാര്‍ ഞെട്ടിത്തരിക്കും. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ചെര്‍ണോബില്‍ ദുരന്തം ഒരു അബദ്ധമായിരുന്നു എന്നാണു വിലയിരുത്തുന്നത്. എന്നാല്‍, ഇസ്രയേലും അമേരിക്കയും ഇറാനെ ലക്ഷ്യമിട്ടു നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബുഷെര്‍ ആണവ നിലയത്തെ (Bushehr) ലക്ഷ്യമിട്ടത് ബോധപൂര്‍വമായിരുന്നു. അതും നാലുവട്ടം! എന്നിട്ടും ലോകം ഇതിനെതിരെ ഒന്നും പറയുന്നില്ല. ഫെബ്രുവരി 28-ന് ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ ആരംഭിച്ചതിന് ശേഷം ശനിയാഴ്ച നാലാം തവണയും ഇറാന്റെ ബുഷെര്‍ ആണവനിലയത്തിന് സമീപം മിസൈല്‍ പതിച്ചു. അന്തരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇക്കാര്യം (IAEA) ഇക്കാര്യം സ്ഥിരീകരിച്ചു. സൈറ്റിലെ സുരക്ഷാ ജീവനക്കാരന്‍ മിസൈല്‍ ചില്ല് തറച്ച് മരിച്ചു. സൈറ്റിലെ ഒരു കെട്ടിടത്തിന് നാശമുണ്ടായി. ഇതില്‍ ‘ശക്തമായ ആശങ്ക’ രേഖപ്പെടുത്തിയ ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി, ആണവനിലയങ്ങളോ സമീപപ്രദേശങ്ങളോ ഒരിക്കലും ആക്രമിക്കപ്പെടരുതെന്ന് ഊന്നിപ്പറഞ്ഞു. പ്രധാനപ്പെട്ട സുരക്ഷാ ഉപകരണങ്ങള്‍ ഇത്തരം കെട്ടിടങ്ങളില്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റഷ്യ നിര്‍മ്മിച്ചു നല്‍കിയ ബുഷെറിലെ 915…
Read More » -
ട്രംപിന്റെ നിര്‍ദേശം അതുപോലെ! വെനസ്വേലന്‍ എണ്ണ വാങ്ങി റിലയന്‍സ്; ‘ഹീലിയോസ്’ സൂപ്പര്‍ ടാങ്കര്‍ കപ്പലില്‍ ക്രൂഡ് ഓയില്‍ കയറ്റിത്തുടങ്ങി; ഷിപ്പിംഗ് വിവരങ്ങള്‍ പുറത്ത്; പണമിടപാടുകള്‍ അമേരിക്കയുടെ നിയന്ത്രണത്തില്‍ മാത്രം!
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ റിഫൈനറായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വെനിസ്വേലന്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ കമ്പനിയായ പി.ഡി.വി.എസ്.എയില്‍ (PDVSA) നിന്ന് നേരിട്ട് വാങ്ങിയ 20 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ കപ്പലില്‍ കയറ്റാന്‍ തുടങ്ങിയതായി കമ്പനി രേഖകള്‍. ഇതു സംബന്ധിച്ച ഷിപ്പിംഗ് വിവരങ്ങളും റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ജനുവരിയില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടിയതിനെത്തുടര്‍ന്ന് വാഷിംഗ്ടണുമായി വെനസ്വേല ഒപ്പിട്ട സുപ്രധാന എണ്ണ വിതരണ കരാറിന് ശേഷം, ചുരുക്കം ചില കമ്പനികള്‍ക്ക് മാത്രമേ പി.ഡി.വി.എസ്.എയില്‍ നിന്ന് നേരിട്ട് എണ്ണ വാങ്ങാന്‍ കഴിഞ്ഞിട്ടുള്ളൂ. വ്യാപാരത്തിനായി ഇതുവരെ അനുവദിച്ച യുഎസ് ലൈസന്‍സുകള്‍ പ്രകാരം, എണ്ണ വില്പനയിലൂടെ ലഭിക്കുന്ന തുക ട്രഷറി വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ വഴി അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കും, കൂടാതെ വാണിജ്യ നിബന്ധനകള്‍ യുഎസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വ്യവസ്ഥയുണ്ട്. തിങ്കളാഴ്ച, റിലയന്‍സിന്റെ യൂണിറ്റായ ആര്‍.ഐ.എല്‍ യുഎസ്എ (RIL USA) ചാര്‍ട്ടര്‍ ചെയ്ത ബഹാമാസ് പതാകയുള്ള ‘ഹീലിയോസ്’ എന്ന സൂപ്പര്‍ ടാങ്കര്‍ വെനിസ്വേലയുടെ കിഴക്കന്‍ തീരത്തുള്ള പി.ഡി.വി.എസ്.എയുടെ ജോസ്…
Read More » -
ആണവ പദ്ധതികള്‍ നശിപ്പിക്കാതെയുള്ള പിന്‍മാറ്റം ഇസ്രയേലിന് ജീവന്മരണ പ്രശ്‌നം; ഇറാനിലെ ഭരണകൂട അട്ടിമറിയേക്കാള്‍ പ്രധാനം; യുറേനിയം പിടിച്ചെടുക്കാന്‍ വേണ്ടത് ആഴ്ചകള്‍ നീളുന്ന കമാന്‍ഡോ റെയ്ഡ്; അഗ്നിപരീക്ഷയായി അഞ്ചു ഘട്ടങ്ങള്‍; അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയാല്‍ ഒറ്റയ്ക്ക് ഇറങ്ങുമോ?
ടെല്‍-അവീവ്: സമാധാന കരാറിന് അംഗീകാരം നല്‍കുകയെന്ന ലക്ഷ്യത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമയപരിധികള്‍ നല്‍കാന്‍ തുടങ്ങിയതോടെ ലക്ഷ്യത്തിലേക്കുള്ള ഇസ്രയേല്‍ നീക്കങ്ങള്‍ക്കും സമയം കുറയുന്നു. ഇറാന്റെ ആണവ പദ്ധതികള്‍ നശിപ്പിക്കുകയെന്നതാണ് ഇസ്രയേലിന്റെ ആത്യന്തിക ലക്ഷ്യം. ശത്രുനിരയ്ക്ക് പിന്നില്‍ ഭൂമിക്കടിയില്‍ നൂറുകണക്കിന് അടി ആഴത്തിലുള്ള ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ കമാന്‍ഡോ റെയ്ഡ് നടത്തി, ആയുധ നിര്‍മാണത്തിന് അടുത്ത നിലവാരമുള്ള യൂറേനിയം പുറത്തെടുത്ത് നശിപ്പിക്കുക എന്ന ദൗത്യത്തിലാണ് ഇതിന്റെ വിജയം നിലകൊള്ളുന്നത്. അമേരിക്കന്‍ സമയം ചൊവ്വാഴ്ച രാത്രി എട്ടിനുള്ളില്‍ ട്രംപിന്റെ സമാധാന നിര്‍ദേശം ഇറാന്‍ അംഗീകരിച്ചില്ലെങ്കില്‍, രാജ്യത്ത് ‘നരകാഗ്‌നി’ വര്‍ഷിക്കുമെന്നും എല്ലാ പാലങ്ങളും പവര്‍ പ്ലാന്റുകളും തകര്‍ക്കുമെന്നും ഞായറാഴ്ച അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം നാശനഷ്ടങ്ങള്‍ അമേരിക്കയ്‌ക്കോ ഇസ്രായേലിനോ യുദ്ധലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കില്ലെങ്കിലും, വിജയം അവകാശപ്പെട്ട് യുദ്ധത്തില്‍ നിന്ന് പിന്‍മാറാന്‍ വഴിയൊരുക്കിയേക്കാം. ഇസ്രായേലില്‍ ഒരു വലിയ യുദ്ധസാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും, ഊര്‍ജ നിലയങ്ങള്‍ പോലുള്ള നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ മാരകമായ ആക്രമണങ്ങള്‍ വേണോ അതോ…
Read More »
