Newsthen Special
-
‘ഇറങ്ങാന്‍ നേരം അറിയാതെ കൈ എന്റെ നേരെയും വന്നു’; വീഡിയോയ്ക്കു താഴെയുള്ള യുവതിയുടെ കുറിപ്പ് തിരിച്ചടിയാകും; വിവാദത്തിനു പിന്നാലെ ഷിജിംത സംസ്ഥാനം വിട്ടു; മംഗലാപുരത്തേക്ക് കടന്നെന്ന് സൂചന; ബസ് ജീവനക്കാരില്‍നിന്ന് മൊഴിയെടുക്കും
കൊച്ചി: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തതില്‍ പ്രതിയായ ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടു. മെംഗളൂരുവിലേക്ക് കടന്നതായി സൂചന. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും. യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യാപ്രേരാണാക്കുറ്റം ചുമത്തിയിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് ഗോവിന്ദപുരം മണല്‍ത്താഴം ടി.പി. ഗോപാലന്‍ റോഡിലെ ഉള്ളാട്ട്‌തൊടി ‘ദീപക്കി’ല്‍ യു.ദീപക് (42) ആണു മരിച്ചത്. കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉള്ളാട്ടുതൊടി ചോയിയുടെയും കന്യകയുടെയും ഏകമകനാണ്. സ്വകാര്യ വസ്ത്രനിര്‍മാണ സ്ഥാപനത്തിന്റെ സെയില്‍സ് എക്‌സിക്യൂട്ടീവായ ദീപക് ജോലി ആവശ്യത്തിനു കണ്ണൂര്‍ പയ്യന്നൂരിലെത്തിയപ്പോഴാണു വിഡിയോയ്ക്ക് ആധാരമായ സംഭവം. ട്രെയിനിറങ്ങി ബസ് സ്റ്റാന്‍ഡിലേക്കുള്ള യാത്രയില്‍ ബസില്‍ വച്ച് ദീപക് തന്റെ ശരീരത്തില്‍ ദുരുദ്ദേശ്യത്തോടെ തൊട്ടതായി ആരോപിച്ച് യുവതി വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു. ആരോപണം ഉയര്‍ന്നതോടെ ആദ്യ റീല്‍ പിന്‍വലിച്ച യുവതി വിഡിയോയ്‌ക്കൊപ്പം…
Read More » -
രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളി; മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ആദ്യ പരാതിക്കാരി; ‘ഗര്‍ഭിണിയായിരിക്കേ മൃഗീയമായി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, ദൃശ്യങ്ങള്‍ പുറത്താകുമെന്നും ഭയം’
കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ആദ്യ ബലാല്‍സംഗക്കേസിലെ പരാതിക്കാരി. രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്ന് ആരോപണം. ഗര്‍ഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തിയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത് . നഗ്‌ന വിഡിയോ ചിത്രീകരിച്ചുവെന്നും, പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ നഗ്‌ന ദൃശ്യങ്ങള്‍ പുറത്താകുമെന്ന് ഭയമെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് എതിര്‍പ്പുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. ഒന്നാം പരാതിയിലെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് സിംഗിള്‍ ബെഞ്ച് പരിഗണിക്കുക. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥിരം കുറ്റവാളിയാണെന്നും സമാന സ്വഭാവമുള്ള രണ്ട് കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എസ്ഐടി ഹൈക്കോടതിയെ അറിയിക്കും. ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മൂന്നാം പീഡന പരാതിയില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ…
Read More » -
35 സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് തുഷാർ വെള്ളാപ്പള്ളി: താൻ മത്സരിക്കില്ലെന്നും തുഷാർ : എസ്എൻഡിപി എൽഡിഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല:വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകൾ വ്യക്തിപരം
ആലപ്പുഴ: 35 സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് തുഷാർ വെള്ളാപ്പള്ളി.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കില്ലെന്നും സംഘടനാകാര്യങ്ങളിൽ ശ്രദ്ധ നല്‍കുമെന്നും തുഷാർ പറഞ്ഞു. മത്സരിക്കാൻ ഇല്ലെന്ന് എൻഡിഎ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 35 സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കും. തദ്ദേശതെരഞ്ഞെടുപ്പിൽ എൻഡിഎ തിരുവന്തപുരത്ത് ഉൾപ്പടെ ജയിച്ചത് ബിഡിജെഎസ് പിന്തുണയോടെയാണ്. എൻഡിഎയിൽ അവഗണനയില്ല. അത് മാധ്യമസൃഷ്ടിയാണ്. എസ്എൻഡിപി എൽഡിഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകൾ വ്യക്തിപരമാണ്. മൂന്നാംപിണറായി സർക്കാർ വരുമെന്ന് വെള്ളാപ്പള്ളി പറഞ്ഞതും വ്യക്തിപരം. സംഘടന അങ്ങനെ ഒരു നിലപാട് പറഞ്ഞിട്ടില്ല. എസ്എൻഡിപിയുടെ ഭൂരിപക്ഷം നേതാക്കളും ബിഡിജെഎസ് ഭാരവാഹികളാണ്. എസ്എൻഡിപി ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലോ ചൂലോ അല്ല. എസ്എൻഡിപിയും ബിഡിജെഎസും രണ്ടാണ് എന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. എൻഎസ്എസും എസ്എൻഡിപിയും സഹോദരസമുദായങ്ങളാണ്. B ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമാണ്, ഐക്യ നീക്കം തെരഞ്ഞെടുപ്പ് മുൻനിർത്തി എന്നത് കോൺഗ്രസിന്‍റെ ആരോപണം മാത്രമാണ്. തെരഞ്ഞെടുപ്പുമായി അതിനെ ബന്ധപ്പെടുത്തേണ്ടതില്ല എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.…
Read More » -
നിങ്ങളില്‍ ചിലര്‍ മത്സരിച്ചേക്കാം, ചിലര്‍ മത്സരിച്ചേക്കില്ല; എല്‍ഡിഎഫ് യോഗത്തില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി; നേമത്ത് ശിവന്‍കുട്ടിയെന്ന് സൂചന; പ്രചാരണത്തിനു തുടക്കമായി നിക്ഷേപകരെ കണ്ടു
തിരുവനന്തപുരം: മണ്ഡലങ്ങളില്‍ ആരാകും മല്‍സരിക്കാന്‍ വരുന്നതെന്ന് നോക്കേണ്ടെന്നും ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുന്നോട്ട് പോകാനും എംഎല്‍എമാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചേര്‍ന്ന എല്‍ഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് നിര്‍ദേശം. നിങ്ങളില്‍ ചിലര്‍ മല്‍സരിച്ചേക്കാം, ചിലര്‍ മല്‍സരിച്ചേക്കില്ല. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ അതൊന്നും ബാധിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഇടത് എം.എല്‍.എമാരോട് പറഞ്ഞു. നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് വരുന്നത്. മുന്നണിക്ക് വിജയമുണ്ടാകാനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാവരുടെ ഭാഗത്തുനിന്നു വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, നേമത്ത് എല്‍ഡിഎഫിനായി ആരിറങ്ങുമെന്ന ചര്‍ച്ചയ്ക്കിടെ മന്ത്രി വി. ശിവന്‍കുട്ടി വീണ്ടും സ്ഥാനാര്‍ഥി ആയേക്കും. സിപിഎം ഭരണസമിതി വഴിയാധാരമാക്കിയ നേമം സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ ആശങ്ക അറിയാന്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മന്ത്രി നേരിട്ടെത്തി. ബാങ്കിലെ ക്രമക്കേട് തുറന്ന് സമ്മതിച്ച മന്ത്രി നിക്ഷേപകര്‍ക്ക് ഒപ്പമാണെന്ന് ആവര്‍ത്തിച്ച്, പ്രാദേശിക സിപിഎം നേതാക്കളെയും കൂട്ടിയുള്ള ഇടപെടല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമെന്നാണ് വിലയിരുത്തല്‍. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചെന്ന് നിരന്തരം പറയുന്ന സിപിഎമ്മിന് നേമം നിലനിര്‍ത്തുക പ്രധാനമാണ്. അങ്ങനെയാവുമ്പോള്‍…
Read More » -
വികസനം, സുരക്ഷ, വിശ്വാസ സംരക്ഷണം; തിരുവനന്തപുരത്ത് മോദിയുടെ പ്ലാന്‍ മാറ്റിമറിച്ച് പുതിയ അധ്യക്ഷന്‍; ചുമതലയേറ്റതിനു പിന്നാലെ കരുനീക്കി നിതിന്‍ നബീന്‍; പരമ്പരാഗത സങ്കല്‍പങ്ങള്‍ പൊളിച്ചെഴുതുമോ? കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച തന്ത്രങ്ങള്‍ കേരളത്തിലും പരീക്ഷിക്കും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തില്‍ റോഡ് ഷോ ഉള്‍ക്കൊള്ളിച്ചത് ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്റെ നിര്‍ദേശപ്രകാരം. ബിജെപിയുടെ 12-ാമത് ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണു ബിഹാറില്‍നിന്നുള്ള നിതിന്‍ നബീന്‍ കേരളം ലക്ഷ്യമാക്കിയുള്ള നീക്കത്തിനു കരുക്കള്‍ നീക്കുന്നത്. ബിഹാറിനു പുറത്ത് പരിചിതനോ ക്രൗഡ് പുള്ളറോ അല്ലെങ്കിലും തന്ത്രങ്ങള്‍ മെനയുന്നതില്‍ ഈ 45 കാരന്റെ കഴിവു തിരിച്ചറിഞ്ഞാണ് നിര്‍ണായക സ്ഥാനത്തേക്ക് എത്തിക്കുന്നത്. തിരുവനന്തപുരത്ത് എത്തുന്ന മോഡി, കോര്‍പറേഷന്റെ വികസന രേഖ മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പിനും തുടക്കം കുറിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ചേരുന്ന സമ്മേളത്തിന് ഇരുപത്തയ്യായിരം പേരെ പങ്കെടുപ്പിക്കാനാണ് ബി.ജെ.പി ശ്രമം. നിതിന്‍ നബീന്‍ ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റവേളയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് ബിജെപി മേയര്‍ അധികാരത്തിലെത്തിയതിനെക്കുറിച്ച് പറഞ്ഞത്. നേരത്തെ അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ യോഗങ്ങളിലും മോദി തിരുവനന്തപുരത്തെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു. ഈ വിജയത്തിന്റെ പ്രതിഫലനം നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ലക്ഷ്യമിടുന്നു. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി യോഗത്തില്‍ പ്രസംഗിച്ചാല്‍ മാത്രം പോര.…
Read More » -
ക്ഷേത്രത്തില്‍ വളര്‍ത്തു നായയുമായി എത്തി യുവാവിന്റെ അക്രമം; പോലീസുകാരന് പരിക്ക്
കൊല്ലം പത്തനാപുരത്തു ക്ഷേത്രത്തിൽ വളർത്തു നായയുമായി എത്തി അതിക്രമം കാട്ടിയ ശേഷം പൊലീസ് ജീപ്പ് മറ്റൊരു വാഹനം ഉപയോഗിച്ച് ഇടിച്ച് തെറിപ്പിച്ച് യുവാവ് രക്ഷപ്പെട്ടു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ദേവൻ എന്ന സജീവാണ് ക്ഷേത്രവളപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പിടവൂർ പുത്തൻകാവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു ഗുണ്ടാ വിളയാട്ടം. പൊലീസ് വാഹനത്തിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ അനീഷിന് പരുക്കേറ്റു. പൊലീസ് വാഹനത്തിന്‍റെ ഒരുഭാഗം തകർന്നു. പിടവൂർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിനിടയ്ക്കാണ് അതിക്രമം. അന്നദാന പാചകപ്പുരയിലേക്ക് നായയുമായി എത്തിയാണ് സജീവ് ആദ്യം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ക്ഷേത്രം ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയപ്പോൾ പോലീസിന് നേരെ തിരിയുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Read More » -
വെട്ടി നിരത്തി ഗവർണർ : വെട്ടിയത് നിരത്തിവെച്ച് മുഖ്യമന്ത്രി: നയപ്രഖ്യാപന പ്രസംഗം വേറിട്ടതായി : ഗവർണർ വായിക്കാതെ വിട്ടത് വായിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നയ പ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ മനപ്പൂർവം വിട്ടു കളഞ്ഞപ്പോൾ അതുകൂടി ചേർത്ത് വായിച്ച് സഭയിൽ മുഖ്യമന്ത്രി.കേരള നിയമസഭ സാക്ഷ്യം വഹിച്ചത് വേറിട്ട നയ പ്രഖ്യാപന പ്രസംഗത്തിന്. കേന്ദ്രസർക്കാരിനെതിരെയുള്ള ഭാഗങ്ങൾ നയ പ്രഖ്യാപന പ്രസംഗത്തിൽ കണ്ടപ്പോൾ അത് വെട്ടി നിരത്തി ഗവർണർ മുന്നോട്ടു പോയപ്പോൾ ഗവർണർ വെട്ടിയതും വിട്ടു പോയതും എല്ലാം നിരത്തി മുഖ്യമന്ത്രിയും സഭയിൽ കസറി. ഗവർണറെ കൊണ്ട് പറയിപ്പിക്കാൻ ശ്രമിച്ചത് ഒടുവിൽ മുഖ്യമന്ത്രിക്ക് തന്നെ പറയേണ്ടിവന്നു.നിയമസഭയിൽ ഉണ്ടായത് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും അസാധാരണമായ നീക്കങ്ങൾ . സമ്മേളനത്തിന് മുന്നോടിയായുള്ള നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ മാറ്റം വരുത്തുകയും വായിക്കാതെ വിടുകയും ചെയ്ത ഭാഗങ്ങൾ കൂട്ടി ചേർത്ത് മുഖ്യമന്ത്രി സഭയിൽ. നയപ്രസംഗത്തിൽ ഗവർണർ വായിക്കാതെ വിട്ട ഭാഗം മുഖ്യമന്ത്രി നിയമസഭയിൽ വായിച്ചു. ഗവർണർ കേന്ദ്ര വിമർശനം വായിക്കാതെ വിട്ടതോടെ എതിർപ്പുമായി പിണറായി രംഗത്തെത്തുകയായിരുന്നു. സ്പീക്കറും ഗവർണറുടെ നീക്കത്തിൽ പ്രതികരിച്ചു. ഗവർണർ…
Read More » -
എത്ര പറഞ്ഞിട്ടും അരിശം തീരുന്നില്ല: വി.ഡി. സതീശനെതിരെ വെള്ളാപ്പള്ളി വീണ്ടും : ഫേയ്സ്ബുക്ക് കുറിപ്പിലൂടെ രൂക്ഷമായ വിമർശനം:: സതീശൻ എസ്എൻഡിപി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നു: എല്ലാ മത സാമുദായിക നേതാക്കളെയും ആക്ഷേപിക്കുന്നു:കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം: സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്‍റേത്
തിരുവനന്തപുരം: മാധ്യമങ്ങൾക്ക് മുന്നിലും പ്രസംഗങ്ങളിലും വി.ഡി സതീശനെതിരെ ആഞ്ഞടിച്ചിട്ടും മതിവരാതെ വെള്ളാപ്പള്ളി നടേശൻ ഫെയ്സ്ബുക്കിലൂടെയും സതീശനെതിരെ രൂക്ഷമായ വിമർശനം തൊടുത്തുവിട്ടു. സതീശനെ നിയന്ത്രിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തെ കളത്തിൽ ഇറക്കുന്ന തരത്തിലുള്ള എഫ് ബി പോസ്റ്റാണ് വെള്ളാപ്പള്ളിയുടേത്. സതീശൻ എസ്എൻഡിപി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നുവെന്നാണ് ഫെയ്സ്ബുക്കിലൂടെ വെള്ളാപ്പള്ളിയുടെ പുതിയ ആരോപണം. വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് വെള്ളാപ്പള്ളി തന്‍റെ കുറിപ്പില്‍ പറയുന്നു. കൂടാതെ സതീശൻ എല്ലാ മത സാമുദായിക വിഭാഗങ്ങളെയും ആക്ഷേപിക്കുന്നയാളാണെന്നും പ്രീണന നയവും ഇരട്ടത്താപ്പും ഒരുമിച്ച് സ്വീകരിക്കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്‍റേത് എന്ന രൂക്ഷ വിമർശനവും വെള്ളാപ്പള്ളി ഉന്നയിച്ചിട്ടുണ0 ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്ന വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്‍റേത് എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ്…
Read More » -
തുടങ്ങി കോൺഗ്രസിൽ പോസ്റ്റർ യുദ്ധം : സ്ഥാനാർത്ഥിനിർണയത്തിനു മുൻപേ ഒല്ലൂരിൽ പോസ്റ്ററുകൾ : ഇവിടേക്ക് വരത്തന്മാർ വേണ്ട: ഒല്ലൂരുകാരെ അപമാനിക്കരുത്: കെപിസിസി പ്രസിഡന്റിന് കത്തയച്ചതായി സൂചന
തൃശൂർ: സാധാരണ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മാത്രം തൃശൂരിൽ നടക്കാറുള്ള പോസ്റ്റർ യുദ്ധം കോൺഗ്രസിൽ ഇക്കുറി നേരത്തെ തുടങ്ങി. സ്ഥാനാർത്ഥിനിർണയത്തിന്റെ പ്രാരംഭ ചർച്ചകൾക്ക് ശേഷം ആരായിരിക്കും സ്ഥാനാർത്ഥി എന്നതിനെക്കുറിച്ച് ഭ്യൂഹങ്ങളും സൂചനകളും പുറത്ത് വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിൽ സേവ് കോൺഗ്രസിന്റെ പേരിൽ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒല്ലൂർ സീറ്റിൽ പ്രാദേശിക നേതാവിനെ മത്സരിപ്പിക്കണമെന്നും കോൺഗ്രസിന് ‘വരത്തൻമാർ’ വേണ്ടെന്നുമുള്ള ആവശ്യവുമായി വ്യാപക പോസ്റ്ററുകൾ ഒല്ലൂരിലും പരിസരത്തും ഒട്ടിച്ചിട്ടുണ്ട് . സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘ഒല്ലൂരിനെ വരത്തന്മാരുടെ കുപ്പത്തൊട്ടിയാക്കരുത്, ഒല്ലൂർ ഒല്ലൂരുകാർക്ക് നൽകുക, ഒല്ലൂരുകാരെ അപമാനിക്കരുത്, ഒല്ലൂരിൽ കോൺഗ്രസിൽ മത്സരിക്കാൻ വരത്തന്മാർ വേണ്ട’ എന്നിങ്ങനെയാണ് സേവ് കോൺഗ്രസ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുള്ളത്. ഒല്ലൂരിൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥികൾ വേണ്ടെന്നും മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾ വേണമെന്നുമാണ് കോൺഗ്രസ് പ്രാദേശിക ഭാരവാഹികളുടെയും ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ്…
Read More » -
ട്രംപിന്റെ ലക്ഷ്യം ഖമേനി? ഇറാന്‍ തീരത്ത് കൂടുതല്‍ അമേരിക്കന്‍ നിരീക്ഷണ ഡ്രോണുകള്‍; കൂടുതല്‍ വിമാനങ്ങള്‍ മധ്യേഷ്യയിലേക്ക്; ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ ജോര്‍ദാനില്‍; ഫ്‌ളൈറ്റ് റഡാറിലെ വിവരങ്ങള്‍ പങ്കുവച്ച് വിദഗ്ധര്‍; മുന്നറിയിപ്പ് നല്‍കി നെതന്യാഹു
ടെഹ്‌റാന്‍: ഇറാനില്‍ യുഎസ് ആക്രമണ ആശങ്കമെന്ന പുതിയ ആശങ്കയ്ക്കിടെ മധ്യേഷ്യയിലേക്ക് കൂടുതല്‍ യുഎസ് സൈനിക വിമാനങ്ങള്‍. യു.കെയിലെ വ്യോമതാവളത്തില്‍ നിന്നും യു.എസ് സൈന്യത്തിന്റെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ ജോര്‍ഡാനില്‍ ഇറങ്ങി. അതേസമയം, അബുബാദിയില്‍ നിന്നും പുറപ്പെട്ട യു.എസ് നിരീക്ഷണ ഡ്രോണ്‍ നിലവില്‍ ഇറാന്‍ തീരത്തിന് സമീപത്തുകൂടി പറക്കുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കാനോ നീക്കം ചെയ്യാനോ ഉള്ള ശ്രമം ഡോണള്‍ഡ് ട്രംപ് പരിഗണിക്കുന്നുണ്ടെന്ന ഊഹാപോഹത്തിനിടെയാണ് പുതിയ നീക്കങ്ങള്‍. ഖമനയിക്കെതിരെ നടക്കുന്ന ഏതൊരു ആക്രമണവും യുദ്ധമായി കണക്കാക്കുമെന്ന് പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാന്‍ പ്രതികരിച്ചു. ഫ്‌ലൈറ്റ് മോണിറ്ററിങ് ഡാറ്റ പ്രകാരം, യുകെയിലെ ആര്‍എഎഫ് ലേക്കന്‍ഹീത്തില്‍ നിന്നും പറന്ന രണ്ട് സി-17 ഗ്ലോബ്മാസ്റ്റര്‍-III വിമാനങ്ങള്‍ മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെ ജോര്‍ദാനിലെത്തി. ഇവിടെ നിന്നും വിമാനങ്ങള്‍ വീണ്ടും തിരികെ പറന്നതാണ് നിലവിലെ ഡാറ്റ. ആര്‍എഎച്ച് 183, ആര്‍സിഎച്ച് 181 എന്നി വിമാനങ്ങളാണ് ജോര്‍ദാനിലെത്തിയത്. 1,70,900 പൗണ്ട് വരെ ചരക്ക് വഹിക്കാനും ചെറുതും…
Read More »