Newsthen Special

  • ‘കോണ്‍ഗ്രസുകാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരീക്ഷിക്കാവുന്ന ചികിത്സാ രീതികള്‍’; 22 എഫ്‌കെ സിനിമയിലെ റിവഞ്ച് സീന്‍ പങ്കുവച്ച് പി. സരിന്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ ഒളിയമ്പ്; രാഹുലിനായി ആഞ്ഞടിച്ച് സൈബര്‍ പോരാളികളും

    പാലക്കാട്: ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്കായി ഓഡിയോയും വാട്‌സാപ് ചാറ്റും പുറത്ത് വന്നതിന് പിന്നാലെ ഒളിയമ്പുമായി സിപിഎം നേതാവ് പി. സരിന്‍. ‘കോണ്‍ഗ്രസുകാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരീക്ഷിക്കാവുന്ന ചില ചികിത്സാ രീതികള്‍’ എന്ന കുറിപ്പോടെ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ റിവഞ്ച് സീന്‍ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചാണ് സരിന്റെ പരിഹാസം. സിനിമയിലെ നായികയായ ടെസ എന്ന കഥാപാത്രം പ്രതിനായകനായ സിറിലിനെ മയക്കിക്കടത്തി ലിംഗം മുറിച്ചുമാറ്റുന്ന രംഗമാണ് സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് തന്നെ കേസില്‍ കുടുക്കിയ സിറിലിനോട് ടെസ നടത്തുന്ന പ്രതികാരമാണിത്. കോണ്‍ഗ്രസുകാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇതുപോലെ ചില ചികിത്സാ രീതികള്‍ പരീക്ഷിക്കാം എന്നാണ് സരിന്റെ പോസ്റ്റില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും പിന്നീട് ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന രീതിയിലുള്ള ഓഡിയോയും വാട്സാപ്പ് ചാറ്റുമാണ് ഇന്ന് പുറത്തുവന്നത്. കുട്ടിവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് പെണ്‍കുട്ടിയടെ ശബ്ദരേഖയിലുണ്ട്. രാഹുല്‍ കുട്ടിയെ…

    Read More »
  • വിവാഹ ചടങ്ങിന് തൊട്ടുമുമ്പ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് വരന്‍ തുപ്പാനായി ഡല്‍ഹി-സഹാറന്‍പൂര്‍ ദേശീയ പാതയ്ക്ക് സമീപത്തേക്ക് ഇറങ്ങിപ്പോയി ; അമിതവേഗതയി ലെത്തിയ ട്രക്കിടിച്ച്  മരിച്ചു

    ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ ഒരു പ്രധാന വിവാഹ ചടങ്ങിന് തൊട്ടുമുമ്പ് അമിതവേഗതയിലെത്തിയ ട്രക്കിടിച്ച് 25 വയസ്സുകാരനായ വരന്‍ മരിച്ചതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു. പിച്ചോക്ര ഗ്രാമത്തില്‍ നിന്നുള്ള ഫിസിയോതെറാപ്പിസ്റ്റായ സുബോധാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ഇദ്ദേഹം വിവാഹഘോഷയാത്രയുമായി സരൂര്‍പുര്‍കലന്‍ ഗ്രാമത്തില്‍ എത്തിയത്. ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുബോധിന്റെ ആരോഗ്യനില പെട്ടെന്ന് മോശമായതായി ബന്ധുക്കള്‍ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ്, ശാരീരിക അസ്വാസ്ഥ്യം തോന്നിയ സുബോധ് ഛര്‍ദ്ദിക്കാനായി ഡല്‍ഹി-സഹാറന്‍പൂര്‍ ദേശീയ പാതയ്ക്ക് സമീപത്തേക്ക് ഇറങ്ങി. ആ സമയം അമിതവേഗതയിലെത്തിയ ഒരു ട്രക്ക് അദ്ദേഹത്തെ ഇടിക്കുകയും നിരവധി മീറ്റര്‍ ദൂരം വലിച്ചിഴക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ട്രക്ക് ഡ്രൈവര്‍ വാഹനവുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ട്രക്കിനെയും ഡ്രൈവറെയും തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ബാഗ്പത് കോട്വാലി ഇന്‍-ചാര്‍ജ്ജ് ദീക്ഷിത് ത്യാഗി പറഞ്ഞു. ‘ഒളിവില്‍…

    Read More »
  • വാടക മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനായി തെരച്ചില്‍; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് നിഗമനം; മുറി പുറത്തുനിന്ന് പൂട്ടി കടന്നു കളഞ്ഞു

    ബംഗളുരു: ബെംഗളൂരുവിൽ വാടക മുറിയിൽ കോളജ് വിദ്യാർഥിനിയെ ദരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളുരു ആചാര്യ കോളേജിലെ അവസാന വർഷ ബിബിഎം വിദ്യാർഥിനിയായ ദേവിശ്രീ (21)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രേംവര്‍ധനായി പൊലീസ് തിരച്ചില്‍ തുടങ്ങി. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച മാനസ എന്ന സ്ത്രീയാണ് മുറി വാടകയ്ക്കെടുത്തത്. രാവിലെ 9:30ഓടെ വാടക മുറിയിൽ എത്തിയ പ്രേമും ദേവിശ്രീയും രാത്രി 8:30 വരെ അവിടെ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന്  പ്രേംവര്‍ധന്‍ മുറി പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. ദേവിശ്രീയുടെ മരണത്തില്‍ പ്രേം വർധന് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വിദ്യാര്‍ഥിനിയുടെ മരണത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആന്ധ്രാപ്രദേശ് സ്വദേശിയും നിലവിൽ ബെംഗളൂരുവിൽ താമസക്കാരനുമായ ജയന്ത്.ടി എന്നയാള്‍ മാദനായകനഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 103(1) പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രേമിനെ കണ്ടെത്താൻ അന്വേഷണ സംഘം തിരച്ചിൽ…

    Read More »
  • പതിനാറാമത് അന്താരാഷ്ട്രനാടകോത്സവത്തില്‍ ഇരുപത്തിനാല് നാടകങ്ങള്‍; ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്നുവരെ തൃശൂരില്‍ നാടകപ്പൂരം; പത്ത് വിദേശനാടകങ്ങളും പതിനാല് ഇന്ത്യന്‍ നാടകങ്ങളും

      തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ തിക്കും തിരക്കും ആരവങ്ങളുമൊഴിഞ്ഞാല്‍ തൃശൂരില്‍ പിന്നെ ലോകനാടകപ്പൂരം. ഇന്റര്‍നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള ഇറ്റ്‌ഫോക്ക് ജനുവരി 25 ന് തുടങ്ങി ഫെബ്രുവരി ഒന്നിനാണ് അവസാനിക്കുക. പതിനാറാമത് അന്താരാഷ്ട്രനാടകോത്സവത്തില്‍ പത്ത് വിദേശനാടകങ്ങളും പതിനാല് ഇന്ത്യന്‍ നാടകങ്ങളും അവതരിപ്പിക്കും.പലസ്തീന്‍, അര്‍മേനിയ, നോര്‍വെ, ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍, ജപ്പാന്‍, ഡെന്മാര്‍ക്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ഇത്തവണ ഇറ്റ്‌ഫോക്കില്‍ എത്തുന്നത്. രാജസ്ഥാന്‍, ആസാം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങളോടൊപ്പം അഞ്ചു മലയാള നാടകങ്ങളും ഈ മേളയുടെ ഭാഗമാകുന്നുണ്ട്. അന്തര്‍ദേശീയ വിഭാഗത്തില്‍- ഹാംലറ്റ് ടോയ്‌ലറ്റ് (കൈമാകു പേനന്റ് റേസ് തിയേറ്റര്‍ കമ്പനി, ജപ്പാന്‍), വൗ (ഡെബ്രിസ് തിയേറ്റര്‍ കമ്പനി, നോര്‍വേ), ഡംബിളിങ് (ഹാമസ്‌ഗെയിന്‍ സ്റ്റേറ്റ് തിയേറ്റര്‍, അര്‍മേനിയ), ദി ലാസ്റ്റ് പ്ലെ ഇന്‍ ഗാസ (ഇനാറ്റ് വെസ്നേം , പലസ്തീന്‍), ഫ്രാങ്കസ്റ്റീന്‍ പ്രോജക്ട് (ലൂസിയാനോ മന്‍സൗര്‍ കമ്പനി, അര്‍ജന്റീന), എ സ്‌ക്രീം ഇന്‍ ദി…

    Read More »
  • എം.കെ.വര്‍ഗീസിന്റെ കളികള്‍ തൃശൂര്‍ക്കാര്‍ കാണാനിരിക്കുന്നതേയുള്ളു; ഇനിയും ഒരുപാട് അങ്കം വെട്ടലുകള്‍ക്ക് ബാല്യമുണ്ടെന്ന് സൂചന നല്‍കി തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്; ഇനി കൗണ്‍സിലര്‍ ആയിട്ടല്ലഎം.കെ.വര്‍ഗീസ് എംഎല്‍എ ആയിട്ടാകും വരവ്; ആര്‍ക്കൊപ്പം നില്‍ക്കും എന്നതിലേ ഉള്ളൂ കണ്‍ഫ്യൂഷന്‍

    തൃശൂർ : എൽഡിഎഫ് കാൽക്കൽ വച്ചുകൊടുത്ത തൃശൂർ കോർപ്പറേഷൻ മേയർ പദവി പറഞ്ഞതിലും രണ്ടര കൊല്ലം കൂടി കൂടുതൽ ഭരിച്ച ശേഷമാണ് മേയർ എം കെ വർഗീസ് മേയർ  കസേരയിൽ   നിന്നും മാറുന്നത്.  ഒരാൾ ഒപ്പം ഉണ്ടെങ്കിൽ മാത്രം കോർപ്പറേഷൻ ഭരിക്കാമെന്ന അവസ്ഥയിൽ എൽഡിഎഫും യുഡിഎഫും മുഖാമുഖം വന്നപ്പോൾ സ്വതന്ത്രനായി നിന്ന് മത്സരിച്ച, അല്ലെങ്കിൽ കോൺഗ്രസ് വിമതനായി നിന്നും മത്സരിച്ച എം കെ വർഗീസിനെ എൽഡിഎഫ് കൂടെ നിർത്തുകയായിരുന്നു.  പിന്നീട് കണ്ടത് എം കെ വർഗീസ് എൽഡിഎഫിനെ കൂടെ നിർത്തുന്നതാണ്.  ഒരിക്കലും വിട്ടു പോകാനോ എതിർക്കാനോ കഴിയാത്ത വിധം എൽഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിന് എംകെ വർഗീസിനോട് ബാധ്യതപ്പെട്ടു പോകേണ്ടി വന്നു.  അങ്ങനെ എന്തായാലും എം കെ വർഗീസ് അഞ്ചുകൊല്ലം തികച്ച ഭരിച്ചു മേയർ പദവിയിൽ.  ഈ കോർപ്പറേഷൻ കൗൺസിലിന്റെ കാലാവധി കഴിയുമ്പോൾ തികഞ്ഞ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് എം കെ വർഗീസ് പറയുന്നു.  ഇനി വീണ്ടും ഒരു അങ്കത്തിന് ഇറങ്ങും എന്ന സൂചനയും…

    Read More »
  • എസ്. ഐ. ആര്‍ സൂയിസൈഡ് ഇന്റന്‍സീവ് റീസണ്‍ ആയി മാറുന്നു; ജീവനൊടുക്കാനും ജീവനെടുക്കാനും ഒരുങ്ങി ബി എല്‍. ഒമാര്‍; അസ്വസ്ഥതയിലും ആശങ്കയിലും കുടുംബങ്ങള്‍

    തിരുവനന്തപുരം : തീവ്ര വോട്ടർപട്ടിക പരിഷ്കരണം എന്ന എസ് ഐ ആർ ബി.എൽ ഓ മാരുടെ ജീവനെടുക്കുന്ന സൂയിസൈഡ് ഇന്റൻസീവ് റീസൺ ആയി മാറുന്നു.  അമിത ജോലിഭാരം, വോട്ടർമാരുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും ഭീഷണിപ്പെടുത്തലും സമ്മർദ്ദങ്ങളും, പറഞ്ഞ സമയത്ത് ചുമതലകൾ പൂർത്തിയാക്കാൻ പറ്റാത്തതിലുള്ള ആശങ്ക എന്നിവയെല്ലാം ബിഎൽഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്.  ബി എല്‍ ഒ ആത്മഹത്യ ചെയ്ത സംഭവത്തിന് സാക്ഷ്യം വഹിച്ച കേരളം ഇനിയും അത്തരം ജീവനൊടുക്കലുകൾക്ക് സാക്ഷിയാകേണ്ടി വരുമോ എന്ന ആശങ്ക പരക്കുകയാണ്.  ഈ നിലയ്ക്ക് പോയാൽ ഞാൻ ചാവുകയോ അല്ലെങ്കിൽ ആരെയെങ്കിലും കൊല്ലുകയോ ചെയ്യുമെന്ന ഒരു ബിഎൽ ഒ യുടെ ഗത്യന്തരമില്ലാത്ത തുറന്നു പറച്ചിൽ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.  ടെൻഷൻ അത്രയും താങ്ങാനാകാത്ത ഒരു സാഹചര്യത്തിലാണ് അദ്ദേഹത്തിന് ഇത്തരത്തിൽ പറയേണ്ടി വന്നത്.  ഈ കണക്കിന് പോയാൽ തനിക്ക് ആത്മഹത്യ ചെയ്യുകയോ ആരെയെങ്കിലും കൊല്ലുകയോ വേണ്ടി വരുമെന്ന് പരസ്യമായി പറഞ്ഞത്  ബിഎല്‍ഒ ആയ കോട്ടയം മുണ്ടക്കയം സ്വദേശി ആന്റണിയാണ് വില്ലേജ്…

    Read More »
  • ധര്‍മേന്ദ്ര നിറഞ്ഞാടിയത് മുന്നൂറോളം സിനിമകളില്‍; ഇന്ത്യന്‍ സിനിമയിലെ ഹി-മാന്‍; ഹിറ്റുകളുടെ തോഴന്‍

    മുംബൈ : ധര്‍മേന്ദ്ര – ആ പേര് വെളളിത്തിരയില്‍ തെളിയുമ്പോള്‍ ഇന്ത്യന്‍ ബിഗ് സ്‌ക്രീനിനു മുന്നിലെ ആരാധകര്‍ ആര്‍പ്പുവിളിച്ച് പൂക്കളും വര്‍ണക്കടലാസുകളും സ്‌ക്രീനിലേക്ക് വീശിയെറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അമിതാഭ് ബച്ചനെ പോലുള്ള പുലികള്‍ ബോളിവുഡ് വാഴുമ്പോഴാണ് ധര്‍മേന്ദ്ര ഈ ആരാധകവൃന്ദത്തെ കയ്യിലെടുത്തിരുന്നത്. അഴകും അഭിനയമികവും ഒന്നിച്ച ധര്‍മേന്ദ്ര ആറു പതിറ്റാണ്ടിനിടെ അഭിനയിച്ച് ആടിത്തിമര്‍ത്തത് മുന്നൂറോളം സിനിമകളിലാണ്. അവയില്‍ ഹിറ്റല്ലാത്തവ വളരെ കുറവ്. ഹിറ്റുകളുടെ തോഴനായിരുന്നു ധര്‍മേന്ദ്ര. അതുകൊണ്ടുതന്നെയാകണം ഇന്ത്യന്‍ സിനിമയില്‍ ഹി-മാന്‍ എന്നാണ് ധര്‍മേന്ദ്ര അറിയപ്പെട്ടത്. ഹിറ്റ് മാന്‍ എന്ന് അദ്ദേഹത്തെ ഇന്ത്യന്‍ സിനിമ വിശേഷിപ്പിച്ചു. ആക്ഷനായാലും പ്രണയമായാലും സെന്റിമെന്റ്‌സ് ആയാലും ധര്‍മേന്ദ്രയ്ക്ക് അത് പ്രേക്ഷകരെ അനുഭവിപ്പിക്കു വിധം അവതരിപ്പിക്കാനായി. നാടകീയ അഭിനയത്തിനു പകരം റിയലിസ്റ്റിക് രീതിയിലുള്ള അഭിനയത്തികവോടെ അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി. പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തില്‍ 1935 ഡിസംബര്‍ 8നാണ് ധര്‍മേന്ദ്രയുടെ ജനനം. വരാനിരിക്കുന്ന ഡിസംബര്‍ എട്ടിന് 90-ാം പിറന്നാളായിരുന്നു ധര്‍മേന്ദ്രയുടെ. ലുധിയാനയിലെ ഗവണ്‍മെന്റ് സീനിയര്‍…

    Read More »
  • പ്രിയപ്പെട്ട ദോസ്തിനെ കാണാന്‍ അമിതാഭ് ബച്ചനെത്തി; ബോളിവുഡ് വിതുമ്പുന്നു; മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹറിന്റെ ട്വീറ്റ്

      മുംബൈ : പ്രിയ ദോസ്തിനെ കാണാന്‍ ബിഗ് ബി എത്തി. അന്തരിച്ച ധര്‍മേന്ദ്രയുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പിക്കാന്‍ അമിതാഭ് ബച്ചനെത്തി. ബച്ചനെ കൂടാതെ ഇന്ത്യന്‍ സിനിമാരംഗത്തെ നിരവധി പേര്‍ ധര്‍മേന്ദ്രയെ ഒരു നോക്കുകാണാനെത്തി. ധര്‍മേന്ദ്രയെ ഈ മാസം ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് അദ്ദേഹം മരിച്ചെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ പിന്നീട് മകളും നടിയുമായ ഇഷ ഡിയോള്‍ തന്നെ ഈ വാര്‍ത്ത് അവാസ്തവമാണെന്നും അച്ഛന്‍ മരിച്ചിട്ടില്ലെന്നും പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞ് രംഗത്തു വന്നതോടെയാണ് അഭ്യൂഹങ്ങള്‍ അവസാനിച്ചത്. ധര്‍മേന്ദ്ര മരിച്ചെന്ന വാര്‍ത്ത മുംബൈയില്‍ ഇന്ന് പരന്നെങ്കിലും ആരും ആദ്യം സ്ഥിരീകരിച്ചില്ല. കുടുംബത്തെ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കും വ്യക്തമായ സ്ഥിരീകരണം ലഭിച്ചില്ല. പിന്നീടാണ് കരണ്‍ ജോഹര്‍ ധര്‍മേന്ദ്രയുടെ വിയോഗവാര്‍ത്ത ട്വീറ്റ് ചെയ്തത്.  

    Read More »
  • ബോളിവുഡ് ഇതിഹാസതാരം ധര്‍മേന്ദ്ര അന്തരിച്ചു; അന്ത്യം മുംബൈയിലെ വസതിയില്‍; ഓര്‍മയാകുന്നത് ഇന്ത്യന്‍ ബിഗ് സ്‌ക്രീനിലെ മികച്ച നടന്‍മാരിലൊരാള്‍

      മുംബൈ: ഇന്ത്യന്‍ ബിഗ് സ്‌ക്രീനിന്റെ രോമാഞ്ചമായിരുന്ന ബോളളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു. ഡിസംബര്‍ എട്ടിന് 90-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയായിരുന്നു അന്ത്യം. മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു ധര്‍മേന്ദ്ര അന്തരിച്ചത്. അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ധര്‍മേന്ദ്രയെ അസുഖം ഭേദപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. 90-ാം പിറന്നാള്‍ ആഘോഷമാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിരുന്നു ധര്‍മേന്ദ്ര. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ധര്‍മേന്ദ്രയുടേതായി ബോളിവുഡില്‍ നിറഞ്ഞോടിയിട്ടുണ്ട്. 1960ല്‍ ‘ദില്‍ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീര്‍, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി. ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ ആറു മക്കളുണ്ട്.

    Read More »
  • സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു; മരണനിരക്ക് ഉയരാന്‍ സാധ്യത; അപകടം തെങ്കാശിയില്‍; മുപ്പതോളം പേര്‍ക്ക് പരിക്ക്

    തെങ്കാശി : സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരണനിരക്ക് ഉയരാന്‍ സാധ്യത. തമിഴ്‌നാട്ടിലെ തെങ്കാശിയിലായിരുന്നു അപകടം. ബസുകള്‍ നേര്‍ക്കുനേര്‍ വന്ന് കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ അഞ്ച് പേരും സ്ത്രീകളാണ്. ഇന്നു രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മധുരയില്‍ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തെങ്കാശിയില്‍ നിന്ന് കോവില്‍പ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്.കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു. മധുരയില്‍ നിന്ന് വന്ന ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് നിന്നുമുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയനുസരിച്ച് പോലീസ് പറയുന്നത്. അമിതവേഗത്തിലെത്തിയ ബസ് മറുവശത്ത് നിന്നുമെത്തിയ ബസില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ 28 യാത്രക്കാരും സമീപത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ്…

    Read More »
Back to top button
error: