Newsthen Special
-
തോറ്റ ക്ഷീണം മാറ്റാന്‍ ഒരു ടൂറു പോയി ബിഎംഡബ്ല്യു ബൈക്കോടിച്ചതിനാണ് ഈ പൊല്ലാപ്പ്; രാഹുല്‍ഗാന്ധിയുടെ അനവസര ടൂറില്‍ പ്രതിപക്ഷത്തിനും പ്രതിഷേധം; പ്രധാനപ്പെട്ട ബില്ല് ചര്‍ച്ച ചെയ്യുമ്പോള്‍ ബൈക്കോടിച്ച് രസിച്ചതിനെതിരെ ജോണ്‍ ബ്രിട്ടാസ്
ന്യൂഡല്‍ഹി: ബീഹാര്‍ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ഒന്നു കറങ്ങാന്‍ പോയതായിരുന്നു പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. അതാണിപ്പോള്‍ വലിയ പ്രശ്‌നമായിരിക്കുന്നത്. പ്രശ്‌നമാക്കിയത് പ്രതിപക്ഷത്തുള്ളവര്‍ തന്നെയാണെന്നത് മറ്റൊരു കൗതുകം!! രാജ്യത്തിന് ഒരു ഫുള്‍ ടൈം പ്രതിപക്ഷ നേതാവ് വേണമെന്ന മുഖവുരയോടെ ജോണ്‍ ബ്രിട്ടാസ് എംപിയാണ് ചന്ദ്രേട്ടനെവിട്യാ എന്ന് ചോദിക്കും പോലെ രാഹുല്‍ഗാന്ധി എവിട്യാ എന്ന് ചോദിച്ചത്.ജനവിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ പരിഗണിക്കുമ്പോള്‍ രാഹുല്‍ഗാന്ധി ബിഎംഡബ്ല്യു ബൈക്ക് ഓടിച്ച് രസിച്ചതാണ് ബ്രിട്ടാസിന് പിടിക്കാഞ്ഞത്. ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാല്‍ പോരേ? ബിഎംഡബ്ല്യു കമ്പനി അവിടെതന്നെ ഉണ്ടാകുമല്ലോ എന്നാണ് ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യം. പാര്‍ലമെന്റില്‍ തൊഴിലുറപ്പ് ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട പ്രതിപക്ഷ നേതാവ് വിദേശ പര്യടനത്തിന് പോയത് ശരിയായില്ലെന്നാണ് ബ്രിട്ടാസും കൂട്ടരും പറയുന്നത്. അത് ശരിയാണെന്ന് പ്രതിപക്ഷത്തെ മിക്കവരും സമ്മതിക്കുന്നു. ജനവിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ വരുമ്പോള്‍ പ്രതിപക്ഷനേതാവ് എവിടെയായിരുന്നുവെന്ന് ആദ്യം ചോദിച്ചത് ഡിഎംകെയിലെ ടി.ആര്‍.ബാലുവാണ്. ശൈത്യകാല സമ്മേളനത്തിന്റെ കലണ്ടര്‍ നേരത്തേ അറിയാവുന്നതല്ലേ.…
Read More » -
ഭാഗ്യലക്ഷ്മിയുടെ ശബ്ദം ഉയര്‍ന്നു തന്നെ; ദിലീപിനെതിരെ പരിഹാസ എഫ്ബി പോസ്റ്റുമായി ഭാഗ്യലക്ഷ്മി; എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്ന ഫെയ്‌സ്ബുക്ക് കുറിപ്പ്
കൊച്ചി: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടെ ശബ്ദം വീണ്ടുമുയര്‍ന്നു. ഇത്തവണ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണെന്ന് മാത്രം. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഉറച്ചുനില്‍ക്കുന്ന ഭാഗ്യലക്ഷ്മി ദിലീപിനെതിരെയാണ് പുതിയ എഫ്ബി കുറിപ്പിലൂടെ ആഞ്ഞടിച്ചിരിക്കുന്നത്. എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്നാണ ഭാഗ്യലക്ഷ്മിയുടെ ചോദ്യം. അവളെയും അവളോടൊപ്പം നില്‍ക്കുന്നവരെയും തെറി വിളിക്കുന്നവരുടെ ഒക്കെ ഉള്ളില്‍ ഒരു ക്വട്ടേഷന്‍ മനുഷ്യന്‍ ഉണ്ട്, പള്‍സര്‍ സുനിയും കൂട്ടാളികളും ഉണ്ട് എന്ന് സ്വയം തിരിച്ചറിയുക എന്നു പറഞ്ഞാണ് ഭാഗ്യലക്ഷ്മി കുറിപ്പ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ യാതൊരു പിആര്‍ വര്‍ക്കും ഫാന്‍സിന്റെ ആദരവുമില്ലാതെ ആ നടിയുടെ സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി ഇതെല്ലാം ഉണ്ടായിട്ടും പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്നാണ് പരിഹസിക്കുന്നത്. അവള്‍ പോരാടുന്നത് നിങ്ങളുടെ കൂടി പെങ്ങള്‍ക്ക് വേണ്ടിയാണെന്നും അവളുടെ പോരാട്ടം ഒരു കരുത്താണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഭാഗ്യലക്ഷ്മിയുടെ കുറിപ്പിന്റെ പ്രസക്തഭാഗം അവളുടെ പുതിയ സിനിമയുടെ പോസ്റ്റര്‍ ഇട്ടിട്ട് അവളുടെ…
Read More » -
ബിജെപി നേതൃത്വം തിരിച്ചറിയുന്നു തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കിട്ടിയ വോട്ടുകള്‍ സുരേഷ് ഗോപിക്ക്;ബിജെപിക്കല്ല; സുരേഷ് ഗോപിയുടെ പ്രസ്താവനകളും വിവാദങ്ങളും തിരിച്ചടിയായി; ക്രൈസ്തവ വോട്ടുകള്‍ പിടിച്ചുനിര്‍ത്താനായില്ല; അടിയൊഴുക്കുകള്‍ സംഭവിച്ചെന്നും സംശയം
തൃശൂര്‍: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ തോല്‍വി സംസ്ഥാന നേതൃത്വം പരിശോധിക്കുന്നു. പ്രതീക്ഷിച്ചത്ര ക്രൈസ്തവ വോട്ടുകള്‍ ബിജെപി അക്കൗണ്ടില്‍ വീഴ്ത്താനായില്ല എന്നതാണ് തോല്‍വിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തൊട്ടാകെ ഇത് സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ക്രൈസ്തവസഭാ നേതൃത്വത്തെയും വിശ്വാസികളെയും ഒപ്പംനിര്‍ത്താനായി ബിജെപി നടത്തിയ ‘ക്രിസ്ത്യന്‍ ഔട്ട്റീച്ച്’ പരിപാടി തദ്ദേശതിരഞ്ഞെടുപ്പില്‍ ഗുണംചെയ്തില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്. ലോക്സഭാ തിരഞ്ഞടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ധാരാളമായി ലഭിച്ച തൃശൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ ആ കണക്ക് മനസ്സില്‍ വച്ചാണ് ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞത്. ആ കണക്ക് മനസ്സില്‍ കിടക്കുന്നത് കൊണ്ട് തന്നെ പലയിടത്തും കാര്യമായി പ്രവര്‍ത്തിക്കാനും ബിജെപി ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. പല സീറ്റുകളും കിട്ടാതെ പോയതിന് കാരണം ഈ ഒഴുക്കന്‍ മട്ടാണ് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ക്രൈസ്തവ വോട്ടുകള്‍ ഇക്കുറി യുഡിഎഫ് അക്കൗണ്ടിലേക്ക് ഒഴുകി. തൃശൂരിന് പുറമേ എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും…
Read More » -
ഒരാളെ കൊന്ന് ടാങ്കില്‍ കുഴിച്ചുമൂടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? നിങ്ങളുടെ രാജ്യത്തായിരുന്നു ഇതെങ്കില്‍ ‘മനുഷ്യത്വപരമായ’ ഇടപെടല്‍ നടത്തുമായിരുന്നോ? നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെട്ട ഇറാനെ വിമര്‍ശിച്ച് തലാലിന്റെ സഹോദരന്‍; ‘രക്തം കൊണ്ട് കച്ചവടം ചെയ്യാന്‍ വരരുത്, നീതിപൂര്‍വകമായ ശിക്ഷ മാത്രമാണ് പരിഹാരം’
സനാ: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തില്‍ ഇറാന്‍ ഇടപെടലിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദി. കൊലപാതകം നടന്നത് ഇറാനിലായിരുന്നെങ്കില്‍ മനുഷത്വപരമായ കാരണങ്ങള്‍ നിരത്തുമായിരുന്നോ എന്നാണ് ഫത്താഹ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗചിയോടാണ് ഫത്താഹിന്റെ ചോദ്യങ്ങള്‍. ‘അബ്ബാസ്, ഇത് എന്ത് തരം മനുഷ്യത്വമാണ്? ഈ കുറ്റകൃത്യം നിങ്ങളുടെ രാജ്യത്താണ് നടന്നതെങ്കിലോ? ഒരാളെ അറുത്തുകൊല്ലുകയും, അതിനുശേഷ കഷ്ണങ്ങളായി നുറുക്കുകയും ചെയ്തിരുന്നെങ്കിലോ? അന്ന് ആ കൊലയാളിയെ മോചിപ്പിക്കാന്‍ നിങ്ങള്‍ ഈ ‘മനുഷ്യത്വപരമായ കാരണങ്ങള്‍’ നിരത്തുമായിരുന്നോ? എന്നാണ് ഫത്താഫ് ചോദിക്കുന്നത്. ഇത്രയും ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് നീതിപൂര്‍വമായ ശിക്ഷമാത്രമാണ് പരിഹാരം എന്നത് നിങ്ങള്‍ക്കറിയാം. നീതി തടസപ്പെടുത്തുന്നത് മനുഷ്യത്വപരമല്ല. അത് കുറ്റകൃത്യത്തേക്കാള്‍ വലിയ മറ്റൊരു കുറ്റകൃത്യമാണ്. ഇരയുടെ കുടുംബത്തോടും അവകാശത്തോടും സമൂഹത്തോടും നിയമത്തോടും, ഭരണഘടനയോടും, മനുഷ്യമനസാക്ഷിയോടും ചെയ്യുന്ന കുറ്റകൃത്യമാണെന്നും ഫത്താഹ് എഴുതി. യഥാര്‍ത്ഥ വേദനയും അടിച്ചമര്‍ത്തലും എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ഒരാളെ കൊന്ന് ടാങ്കില്‍ കുഴിച്ചുമൂടുന്നത്…
Read More » -
ബിജെപിക്കു തമിഴ്‌നാട്ടില്‍ പ്രസക്തിയില്ല; മാസ് ഡയലോഗുമായി വീണ്ടും വിജയ്‌യുടെ റാലി; ഡിഎംകെയ്ക്കു നേരെ കടന്നാക്രമണം; അണ്ണാ ഡിഎംകെയ്ക്കു തലോടല്‍; കടുത്ത നിയന്ത്രണത്തിലും ഒഴുകിയെത്തിയത് ആയിരങ്ങള്‍
ഈറോഡ്: ആയിരങ്ങളെ പങ്കെടുപ്പിച്ച് തമിഴ്നാട്ടിലെ ഈറോഡില്‍ വിജയിയുടെ പൊതുസമ്മേളനം. കരൂർ ദുരന്തത്തിനു ശേഷം ആദ്യമായാണ് തുറന്ന സ്ഥലത്ത് ടി.വി.കെ യോഗം വിളിക്കുന്നത്. മാസ് സിനിമ ഡയലോഗുകളുമായെത്തിയ പ്രിയതാരത്തിന്റെ ഓരോ വാക്കിലും ആരവമുയർന്നു. ഡിഎംകെയെ കടന്നാക്രമിച്ചും അണ്ണാ ഡിഎംകെയെ തലോടിയുമായിരുന്നു വിജയിയുടെ പ്രസംഗം. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ കടുത്ത നിയന്ത്രണങ്ങളിൽ നടന്ന പൊതുസമ്മേളനത്തിലേക്ക് പുലർച്ചെ 6 മുതൽ തന്നെ ആളുകൾ ഒഴുകിത്തുടങ്ങിയിരുന്നു. തമിഴ് രാഷ്ട്രീയത്തിൽ ആരെ ഒപ്പം നിർത്തണം, അതിന് ആരെ എതിർക്കണം എന്ന് വ്യക്തമാക്കിയായിരുന്നു വിജയിയുടെ പ്രസംഗം. 10 വയസ്സിൽ സിനിമയിൽ വന്നപ്പോൾ മുതൽ തമിഴ്നാട്ടിലെ ജനങ്ങളുമായുള്ള ആത്മബന്ധമാണ്. ടി.വി കെയെ ജനങ്ങളിൽ നിന്ന് അകറ്റാനാണ് ശ്രമം നടക്കുന്നത്. പെരിയാറിന്റെ പേരു പറഞ്ഞ് കൊള്ളയടിക്കുകയാണ് സർക്കാർ. എംജിആറും ജയലളിതയും ഡിഎംകെ യെ കടന്നാക്രമിച്ചിരുന്നത് ശരിയായിരുന്നുവെന്ന് പിന്നീടാണ് മനസിലായതെന്നും വിജയ് പറഞ്ഞു. അതായത് അണ്ണാ ഡിഎംകെ വികാരത്തെ ഒപ്പം ചേർത്തുനിർത്തി ഡിഎംകെയെ പ്രതിരോധിക്കുന്ന രാഷ്ട്രീയം വിജയ് തുടരും. ബിജെപിയെക്കുറിച്ചും കാര്യമായൊന്നും പറഞ്ഞില്ല.…
Read More » -
കര്‍ണാടക തീരത്ത് ശരീരത്ത് ചൈനീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജിപിഎസ് ട്രാക്കറോട് കൂടി പരിക്കേറ്റ നിലയില്‍ കടല്‍ക്കാക്ക ; പ്രദേശവാസികള്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും ആശങ്ക ; പക്ഷിയെ കണ്ടെത്തുന്നവര്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഇ മെയില്‍ ഐഡിയും
ന്യൂഡല്‍ഹി: ചൈനീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജിപിഎസ് ട്രാക്കറുമായി കര്‍ണാടക തീരത്ത് നിന്നും കടല്‍ക്കാക്കയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച കാര്‍വാറിലെ രവീന്ദ്രനാഥ ടാഗോര്‍ ബീച്ചില്‍ കോസ്റ്റല്‍ മറൈന്‍ പോലീസ് സെല്ലിന്റേതാണ് കണ്ടെത്തല്‍. കാക്കയെ വനം വകുപ്പ് വിഭാഗത്തിന് കൈമാറി. ഒരു ചെറിയ സോളാര്‍ പാനലുള്ള ഒരു ഇലക്ട്രോണിക് യൂണിറ്റ് ഉള്‍പ്പെടെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് താമസക്കാര്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും ഇടയില്‍ ആശങ്കയ്ക്ക് കാരണമായി മാറിയിരിക്കുകയാണ്. പരിക്കേറ്റ പക്ഷിയെ പിന്നീട് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ട്രാക്കറില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇമെയില്‍ വിലാസവും പക്ഷിയെ കണ്ടെത്തുന്ന ആരെങ്കിലും നല്‍കിയ ഐഡിയുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്ന സന്ദേശവും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇ-ഇക്കോ-എന്‍വയോണ്‍മെന്റല്‍ സയന്‍സസ് ഗവേഷണ കേന്ദ്രം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചൈനീസ് അക്കാദമി ഓഫ് സയന്‍സസുമായി ബന്ധപ്പെട്ട ഇമെയില്‍ വിലാസം വ്യക്തത വരുത്തുന്നതിനായി പരിശോധിച്ചുവരികയാണ്. ദേശാടന രീതികള്‍ പഠിക്കുന്നതിനുള്ള ഒരു ശാസ്ത്രീയ ഗവേഷണ പദ്ധതിയുടെ ഭാഗമായി രുന്നു പക്ഷി എന്നതുള്‍പ്പെടെ നിരവധി കോണുകള്‍ പരിശോധിച്ചുകൊണ്ടിരി ക്കുകയാണ്,’ ഉത്തര കാനന്ദ പോലീസ് സൂപ്രണ്ട് ദീപന്‍…
Read More » -
48 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച പി.ഇന്ദിര ഇനി കണ്ണൂര്‍ മേയര്‍; തീരുമാനം ഐക്യകണ്‌ഠേനയെന്ന് കെ.സുധാകരന്‍ എംപി; കണ്ണൂര്‍ കോര്‍പറേഷനു വേണ്ടി തയ്യാറാക്കിയിരിക്കുന്നത് വലിയൊരു പദ്ധതിയെന്നും സുധാകരന്‍
കണ്ണൂര്‍: 48 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച പി.ഇന്ദിര കണ്ണൂരിന്റെ പുതിയ മേയറാകും. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തുനിന്നാണ് ഇന്ദിര മേയര്‍ പദവിയിലേക്ക് എത്തുന്നത്. പി.ഇന്ദിരയെ കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി പ്രഖ്യാപിച്ചത് കൊണ്ട് കെ.സുധാകരന്‍ എംപിയാണ്. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ ഐക്യകണ്‌ഠേനയാണ് തീരുമാനമെടുത്തതെന്ന് മേയറുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് കെ.സുധാകരന്‍ എംപി പറഞ്ഞു. ഒരു വലിയ പദ്ധതിയും കണ്ണൂര്‍ കോര്‍പറേഷനായി തയാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ അത് നടപ്പാക്കുമെന്നും എംപി പറഞ്ഞു. നിലവിലെ ഡെപ്യൂട്ടി മേയറാണ് ഇന്ദിര. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി ഉള്‍പ്പെടെ നാലു പേര്‍ മത്സരിച്ച പയ്യാമ്പലത്ത് നിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് പുറമേ ആരോഗ്യം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. വാശിയേറിയ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 56 സീറ്റുകളില്‍ 36 എണ്ണം നേടിയാണ് കോര്‍പറേഷന്‍ ഭരണം യുഡിഎഫ് നിലനിര്‍ത്തിയത്. എല്‍ഡിഎഫ് 15 സീറ്റിലും എന്‍ഡിഎ നാലിടത്തും എസ്ഡിപിഐ…
Read More » -
മുംബൈ ഹൈക്കോടതിക്കടക്കം ബോംബു ഭീഷണി; കോടതികള്‍ ഒഴിപ്പിച്ചു; സുരക്ഷ ശക്തമാക്കി; പരിശോധന തുടരുന്നു
മുംബൈ: മുംബൈ ഹൈക്കോടതിയടക്കം നഗരത്തിലെ നിരവധി കോടതികളില്‍ ബോംബ് ഭീഷണി. ഇമെയില്‍ വഴി ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനയുടെ ഭാഗമായി കോടതിക്കുള്ളിലുള്ളവരെ ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡും സുരക്ഷാ സേനയും നടത്തിയ വിശദമായ പരിശോധനയില്‍ കോടതി പരിസരത്ത് നിന്നും ഇതുവരെ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. മുംബൈ നഗരത്തിലെ നിരവധി കോടതികള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചിച്ചത്. ബാന്ദ്ര മജിസ്‌ട്രേറ്റ്, മുംബൈ ഹൈക്കോടതി, എസ്പ്ലനേഡ് കോടതി, ദക്ഷിണ മുംബൈയിലെ രണ്ട് കോടതികള്‍ തുടങ്ങിയ നഗരത്തിലെ പ്രധാനപ്പെട്ട കോടതികളിലാണ് ഭീഷണി ലഭിച്ചത്. ഭീഷണി ലഭിച്ച എല്ലാ സ്ഥലങ്ങളിലും വിശദമായ പരിശോധന നടത്തിയിട്ടുണ്ടെന്നും കോടതികള്‍ സുരക്ഷിതമാണെന്നും പോലീസ് അറിയിച്ചു. ഭീഷണി ലഭിച്ചയുടന്‍ സ്ഥലത്തെത്തിയ പോലീസ് കോടതി മുറിയിലുള്ള ജീവനക്കാരടക്കം എല്ലാവരെയും ഒഴിപ്പിച്ച ശേഷമാണ് പരിശോധന നടത്തിയത്. ഭീഷണി സന്ദേശം അയച്ചത് ആരാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്നും ഭീഷണിക്ക് പിന്നിലുള്ളവരുടെ ലക്ഷ്യമെന്താണെന്നും മനസ്സിലാക്കുന്നതിന് വേണ്ടി വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. ബോംബ് ഭീഷണിയെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. മുംബൈ…
Read More » -
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയ ബില്ല് വലിച്ചുകീറിയെറിഞ്ഞ് പ്രതിപക്ഷം; പ്രതിഷേധം കൂസാതെ വി.ബി.ജി റാം ജി ബില്ല് ലോക്‌സഭ പാസാക്കി; ബില്ലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് നീക്കം
ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെ ലോക്‌സഭയില്‍ വി.ബി.ദജി റാം ജി ബില്ല് പാസാക്കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി.ബി ജി റാം ജി (വികസിത് ഭാരത്-ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ ഗ്രാമീണ്‍) ബില്ല് കനത്ത പ്രതിഷേധക്കൊടുങ്കാറ്റിനിടെയാണ് ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ലോക്‌സഭയില്‍ ബില്ല് പാസാക്കിയത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചു കീറിയെറിഞ്ഞു. സ്പീക്കര്‍ ഓം ബിര്‍ള വിളിച്ചു ചേര്‍ത്ത ലോക്‌സഭയുടെ കാര്യോപദേശക സമിതി യോഗത്തില്‍ മുഴുവന്‍ പ്രതിപക്ഷ കക്ഷികളും ഇരു ബില്ലുകളും ജെ.പി.സിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന് തയാറല്ലെന്നും ഏതു നിലക്കും ഈ സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കും എന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. മുമ്പ് കോണ്‍ഗ്രസ് ഓരോ നിയമങ്ങള്‍ക്കും നെഹ്‌റുവിന്റെ പേരു മാത്രമാണ് നല്‍കിയിരുന്നതെന്നും അവരാണ് ഇപ്പോള്‍ പുതിയ ബില്ലിനെ ചോദ്യം ചെയ്യുന്നതെന്നും കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ്…
Read More » -
കള്ളക്കേസാണ് എനിക്കെതിരെയെന്ന് പി.ടി.കുഞ്ഞുമുഹമ്മദ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് പിന്നീട്; പോലീസ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കി; ഇരുപത്തിയൊന്ന് ദിവസം വൈകി പരാതി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് പി.ടി.കുഞ്ഞുമുഹമ്മദ്; പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്‍
തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാതിക്രമക്കേസ് കള്ളക്കേസാണെന്ന് സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദ്. പി.ടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് പിന്നീട്. അപേക്ഷയില്‍ ഇന്ന് വാദം പൂര്‍ത്തിയാക്കി. പോലീസ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ജാമ്യാപേക്ഷയില്‍ പി.ടി.കുഞ്ഞുമുഹമ്മദ് പറഞ്ഞു. 21 ദിവസം വൈകി പരാതി നല്‍കിയതില്‍ ദുരുഹതയുണ്ട്. നവംബര്‍ ആറിലെ സംഭവത്തില്‍ പരാതി നവംബര്‍ 27നാണ് നല്‍കിയത്. തൊട്ടടുത്ത ദിവസം ചലച്ചിത്ര പ്രവര്‍ത്തക സന്ദേശമയച്ചെന്നും അപേക്ഷയില്‍ പി.ടി. കുഞ്ഞുമുഹമ്മദ് പറയുന്നു. വാട്സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. അതേ സമയം പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇരുവരും ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകളും പ്രോസിക്യൂഷന്‍ കൈമാറി.
Read More »