Newsthen Special

  • ബോളിവുഡ് ഇതിഹാസതാരം ധര്‍മേന്ദ്ര അന്തരിച്ചു; അന്ത്യം മുംബൈയിലെ വസതിയില്‍; ഓര്‍മയാകുന്നത് ഇന്ത്യന്‍ ബിഗ് സ്‌ക്രീനിലെ മികച്ച നടന്‍മാരിലൊരാള്‍

      മുംബൈ: ഇന്ത്യന്‍ ബിഗ് സ്‌ക്രീനിന്റെ രോമാഞ്ചമായിരുന്ന ബോളളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു. ഡിസംബര്‍ എട്ടിന് 90-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയായിരുന്നു അന്ത്യം. മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു ധര്‍മേന്ദ്ര അന്തരിച്ചത്. അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ധര്‍മേന്ദ്രയെ അസുഖം ഭേദപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. 90-ാം പിറന്നാള്‍ ആഘോഷമാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിരുന്നു ധര്‍മേന്ദ്ര. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ധര്‍മേന്ദ്രയുടേതായി ബോളിവുഡില്‍ നിറഞ്ഞോടിയിട്ടുണ്ട്. 1960ല്‍ ‘ദില്‍ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീര്‍, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി. ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ ആറു മക്കളുണ്ട്.

    Read More »
  • സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു; മരണനിരക്ക് ഉയരാന്‍ സാധ്യത; അപകടം തെങ്കാശിയില്‍; മുപ്പതോളം പേര്‍ക്ക് പരിക്ക്

    തെങ്കാശി : സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരണനിരക്ക് ഉയരാന്‍ സാധ്യത. തമിഴ്‌നാട്ടിലെ തെങ്കാശിയിലായിരുന്നു അപകടം. ബസുകള്‍ നേര്‍ക്കുനേര്‍ വന്ന് കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ അഞ്ച് പേരും സ്ത്രീകളാണ്. ഇന്നു രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മധുരയില്‍ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തെങ്കാശിയില്‍ നിന്ന് കോവില്‍പ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്.കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു. മധുരയില്‍ നിന്ന് വന്ന ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് നിന്നുമുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയനുസരിച്ച് പോലീസ് പറയുന്നത്. അമിതവേഗത്തിലെത്തിയ ബസ് മറുവശത്ത് നിന്നുമെത്തിയ ബസില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ 28 യാത്രക്കാരും സമീപത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ്…

    Read More »
  • തെരഞ്ഞെടുപ്പുകാലം ഗതികേടുകാലം: ഇടഞ്ഞു നില്‍ക്കുന്ന സ്വന്തം പാര്‍ട്ടിക്കാരെ കൂടെനിര്‍ത്താന്‍ ബിജെപി നെട്ടോട്ടത്തില്‍; വായ്പയെടുത്തു തിരിച്ചടയ്ക്കാത്ത നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞ കുമാറിനെ തേടി രാജീവ് ചന്ദ്രശേഖര്‍

    തിരുവനന്തപുരം: ഇടഞ്ഞു നില്‍ക്കുന്ന ബിജെപിക്കാരെ കൂടെ നിര്‍ത്താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ കളത്തിലിറങ്ങി. ബിജെപിയില്‍ നിന്ന് അകന്നുനില്‍ക്കുന്ന ബിജെപിക്കാരായവരെ പിണക്കങ്ങളും പരിഭവങ്ങളും തീര്‍ത്ത് ഈ തെരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്തുക എന്ന ദൗത്യമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഏറ്റെടുത്തിരിക്കുന്നത്. പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്നവര്‍ ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങളോ വിവാദങ്ങളോ ഉന്നയിക്കുകയാണെങ്കില്‍ അത് ഒഴിവാക്കാന്‍ ഈ കോംപ്രമൈസ് ഗുണം ചെയ്യുന്നതാണ് സംസ്ഥാന അധ്യക്ഷന്റെ വിലയിരുത്തല്‍. ബിജെപി നേതൃത്വവുമായി അകന്നു നില്‍ക്കുന്ന എംഎസ് കുമാറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സന്ദര്‍ശിച്ചതിന്റെ പ്രാധാന്യവും ഇവിടെയാണ്. ഇന്ന് രാവിലെയാണ് കുമാറിന്റെ വീട്ടില്‍ രാജീവ് ചന്ദ്രശേഖര്‍ എത്തിയത്. എം.എസ്. കുമാറും ബിജെപിയുമായുള്ള അകല്‍ച്ചയുടെ ആഴം കുറയ്ക്കാനാണ് രാജീവ് എത്തിയത് എന്നാണ് സൂചന. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് വേളയിലെ സ്ഥിരം സന്ദര്‍ശനം ആണെന്നും എല്ലാ വീടുകളും കയറിയിറങ്ങുന്നതിന്റെ ഭാഗമായാണ് കുമാറിന്റെ വീട്ടില്‍ എത്തിയതെന്നും ആണ് രാജീവ് ചന്ദ്രശേഖരം അദ്ദേഹവുമായി അടുത്ത വൃത്തങ്ങളും പറയുന്നത്.…

    Read More »
  • നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു; മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറും മകനും പോലീസ് കസ്റ്റഡിയില്‍; സംഭവം പുലര്‍ച്ചെ നാലിന്; സാമ്പത്തിക തര്‍ക്കത്തിനൊടുവില്‍ കത്തിയെടുത്തു കുത്തി

    കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ നഗരസഭയിലെ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനില്‍കുമാറും മകന്‍ അഭിജിത്തും പൊലീസ് കസ്റ്റഡിയില്‍. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. അനില്‍കുമാറിന്റെ വീടിനു മുന്നില്‍ വച്ചാണ് ആദര്‍ശ് മരിച്ചത്. അഭിജിത്തും കൊല്ലപ്പെട്ട ആദര്‍ശും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണം. ആദര്‍ശും സുഹൃത്തുക്കളും അര്‍ധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘര്‍ഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദര്‍ശിനെ കുത്തുകയുമായിരുന്നു. ബോധരഹിതനായ ആദര്‍ശിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇത്തവണ യുഡിഎഫ് വിമതനായി കോട്ടയം നഗരസഭയിലേക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുകയാണ് അനില്‍കുമാര്‍.അതേസമയം, മകനാണ് ആദര്‍ശിനെ കുത്തിയതെന്നും അനില്‍കുമാര്‍ പിടിച്ചുമാറ്റാനാണ് ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു.

    Read More »
  • ഫെമിനിസ്റ്റാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി മീനാക്ഷി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ; ‘പുരുഷനെ വിലക്കിക്കൊണ്ട് മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റ്; മതമിളകില്ലെന്നു സ്വയം ഉറപ്പിച്ചാല്‍ മതനിരപേക്ഷതയും നടപ്പാകും’

    കൊച്ചി: ഫെമിനിസ്റ്റാണോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവുമായി മീനാക്ഷിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഒരു സ്ത്രീ തന്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതില്‍ (അവകാശങ്ങളില്‍) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് തന്റെ ‘ഫെമിനിസം’ എന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മതമിളകില്ലെന്ന് സ്വയം ഉറപ്പാക്കിയാല്‍ മതനിരപേക്ഷത നടപ്പാകുമെന്നും മീനാക്ഷി തുറന്നടിച്ചിരുന്നു. അത് സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വലിയ ചര്‍ച്ചകള്‍ക്കും തിരി കൊളുത്തിയിരുന്നു. മതമതിലുകള്‍ക്കപ്പുറമാണ് മതനിരപേക്ഷതയെന്നുമാണ് മീനാക്ഷി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. തന്റെ ചിന്തകളെക്കുറിച്ച് പലരീതിയില്‍ ചര്‍ച്ച നടക്കുകയാണെന്നും പാഠപുസ്തകങ്ങളിലുളളത് പൂര്‍ണമല്ലെന്നും ചരിത്രം കൃത്യമാകണമെന്നും മീനാക്ഷി വ്യക്തമാക്കുന്നു. നീതീയും ന്യായവും എങ്ങനെ കാണുന്നുവെന്ന ഒരു കമന്റിലെ ചോദ്യത്തിന് കൃത്യമായ ഉത്തരവുമായും നേരത്തേ മീനാക്ഷി രം?ഗത്തെത്തിയിരുന്നു. മനുഷ്യന്‍ അവന്റെ ജീവിതം കൂടുതല്‍ പ്രശ്‌ന രഹിതമായി ഇരിക്കുവാന്‍ വേണ്ടി കൊണ്ടുവന്നതാണ് നീതിയും ന്യായവുമെന്ന് മീനാക്ഷി പറയുന്നു. ഉദാഹരണം ഇന്നത്തെ ചെറുപ്പക്കാര്‍ നാളത്തെ വയസ്സന്മാരാണ് എന്ന് തിരിച്ചറിവില്‍ ശക്തന്മായി ഇരിക്കുമ്പോഴുള്ള സുരക്ഷ അല്ലാത്തപ്പോഴും ഉണ്ടായിരിക്കുക.…

    Read More »
  • ബുംറയും സിറാജും വിക്കറ്റ് എടുക്കാനാകാതെ വിയര്‍ത്തിട്ടും നിതീഷ് റെഡ്ഡിയെ തഴഞ്ഞ് പന്ത്; നല്‍കിയത് ആറ് ഓവറുകള്‍ മാത്രം; കമന്ററി ബോക്‌സില്‍ പരിഹാസവുമായി ദിനേഷ് കാര്‍ത്തിക്; ‘അങ്ങനെയൊരു ബോളറുള്ള കാര്യം അവര്‍ മറന്നെന്നു തോന്നുന്നു’

    ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യന്‍ ബോളര്‍മാര്‍ വിക്കറ്റു വീഴ്ത്താനാകാതെ കുഴങ്ങുമ്പോഴും നിതീഷ് കുമാര്‍ റെഡ്ഡിയെ പന്തെറിയാന്‍ ഉപയോഗിക്കാതിരുന്ന ക്യാപ്റ്റന്‍ ഋഷഭ് പന്തിന് വിമര്‍ശനം. രണ്ടാം ദിവസം ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്കയുടെ ഒരു വിക്കറ്റും വീഴ്ത്താന്‍ ഇന്ത്യയ്ക്കു സാധിച്ചിരുന്നില്ല. ബോളര്‍മാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ എങ്ങനെയൊക്കെ പന്തെറിഞ്ഞിട്ടും സെനുരന്‍ മുത്തുസാമി കൈല്‍ വെരെയ്ന്‍ കൂട്ടുകെട്ടു തകര്‍ക്കാന്‍ സാധിച്ചിരുന്നില്ല. അപ്പോഴും ബോളിങ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയെ ഋഷഭ് പന്ത് ഉപയോഗിച്ചിരുന്നില്ല. ഇതോടെയാണ് കമന്ററി ബോക്‌സില്‍ ഇരുന്ന് പന്തിന്റെ തന്ത്രങ്ങളെ മുന്‍ ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്ക് പരിഹസിച്ചത്. പേസ് ബോളിങ് ഓള്‍റൗണ്ടറായി ടെസ്റ്റ് ടീമിലെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി ആദ്യ ദിവസം നാല് ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. രണ്ടാം ദിനത്തിലെ രണ്ടോവറുകളും ചേര്‍ത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ താരം എറിഞ്ഞത് ആറ് ഓവറുകള്‍ മാത്രം. പേസര്‍മാരായ ജസ്പ്രീത് ബുമ്ര 32…

    Read More »
  • ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് വിമാനത്തിന്റെ തകര്‍ച്ച: ഇന്ത്യയുടെ കയറ്റുമതി സ്വപ്‌നങ്ങളെ ദീര്‍ഘകാലത്തേക്കു ബാധിക്കുമെന്ന് മുന്നറിയിപ്പ്; വിമാനം തകര്‍ന്നത് പാക് പ്രതിനിധികള്‍ അടക്കം പങ്കെടുത്ത വേദിയില്‍; മുമ്പു തകര്‍ന്നത് റഷ്യയുടെ വിമാനങ്ങള്‍

    ദുബായ്/ ന്യൂഡല്‍ഹി: ആഗോള തലത്തിലുളള ആയുധ വ്യാപാരികള്‍ക്കു മുന്നില്‍ ഇന്ത്യയുടെ അഭിമാനമായ തേജസ് യുദ്ധവിമാനം തകര്‍ന്നു വീണതു വിമാനത്തിന്റെ വില്‍പനയെ ബാധിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. ദുബായ് എയര്‍ഷോയ്ക്കിടെയാണു താണുപറന്ന വിമാനം നിലത്തേക്കു കൂപ്പുകുത്തിയത്. പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും തത്കാലത്തേക്കെങ്കിലും ആയുധവില്‍പന കരാറില്‍ ഉള്‍പ്പെടുത്തി വിമാനത്തിന്റെ വില്‍പനയെ ബാധിക്കുമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനമെന്ന നിലയില്‍ അഭിമാനമാകേണ്ട ഘട്ടത്തിലാണ് അപകടം. ഇന്ത്യയുടെ പരമ്പരാഗത എതിരാളികളായ പാകിസ്താന്റെയടക്കം ഉദ്യോഗസ്ഥര്‍ എയര്‍ഷോയില്‍ കാണികളായി പങ്കെടുത്തിരുന്നു. നാലു പതിറ്റാണ്ടുകാലത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഇന്ത്യ തദ്ദേശീയമായ യുദ്ധവിമാന നിര്‍മാണത്തിലേക്കു കടന്നത്. അപകടത്തില്‍ വിംഗ് കമാന്‍ഡറും വീരമൃത്യു വരിച്ചു. അപകടം നിര്‍ണായകമായ വേദിയിലായതാണ് വിമാനത്തിന്റെ ഭാവിയെ സംബന്ധിച്ചു പ്രതികൂലമാകുന്നതെന്നു അമേരിക്കയിലെ മിറ്റ്ചല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്‌പേസ് സ്റ്റഡീസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡഗ്ലസ് എ. ബിര്‍ക്കി പറഞ്ഞു. ഇതിനു മുമ്പു നടന്ന വിമാന അപകടങ്ങള്‍ മറ്റു രാജ്യങ്ങളുടെ വിമാന വില്‍പനയെയും ബാധിച്ചിട്ടുണ്ട്. തേജസിന് ഇത് അവമതിപ്പുണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. വീണ്ടും വിശ്വാസ്യത നേടിയെടുക്കാന്‍…

    Read More »
  • വിവാഹ വേദിയിലേക്ക് ഇരച്ചെത്തി ആംബുലന്‍സ്; പിതാവിനു ഹൃദയാഘാതം; സ്മൃതി മത്ഥനയുടെ വിവാഹച്ചടങ്ങുകള്‍ മാറ്റി; പുതുക്കിയ തീയതി പിന്നീട്

    മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെ വിവാഹച്ചടങ്ങുകള്‍ മാറ്റിവച്ചു. സ്മൃതിയുടെ പിതാവിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്നാണു വിവാഹച്ചടങ്ങുകള്‍ മാറ്റിവച്ചത്. സ്മൃതിയുടെ ജന്മനാടായ മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുന്നത്. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതമുണ്ടായതായി താരത്തിന്റെ മാനേജര്‍ സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് വിവാഹ വേദിയിലേക്ക് ആംബുലന്‍സ് എത്തി ശ്രീനിവാസ് മന്ഥനയെ ആശുപത്രിയിലേക്കു മാറ്റി. സ്മൃതിയും കുടുംബവും പിതാവിനൊപ്പം ആശുപത്രിയിലെത്തിയിട്ടുണ്ട്. ശ്രീനിവാസ് മന്ഥനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. സംഗ്ലിയില്‍ സ്മൃതിയുടെ കുടുംബത്തിന്റെ ഫാം ഹൗസിലാണ് രണ്ടു ദിവസമായി വിവാഹ ആഘോഷങ്ങള്‍ നടന്നത്. ഹല്‍ദി, സംഗീത് ചടങ്ങുകള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സുഹൃത്തുക്കളും വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സംഗ്ലിയിലെത്തിയിരുന്നു. ഞായറാഴ്ചയാണ് വിവാഹം തീരുമാനിച്ചിരുന്നത്. അതിനിടെയാണ് താരത്തിന്റെ പിതാവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. വിവാഹം മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചതായി ഇവന്റ് മാനേജ്‌മെന്റ് കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ”ഞായറാഴ്ച രാവിലെ പ്രഭാതഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് ശ്രീനിവാസ് മന്ഥനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. നില വഷളായതോടെ…

    Read More »
  • വെടിനിര്‍ത്തല്‍ ലംഘിച്ച് ലെബനനില്‍ വ്യോമാക്രമണം: ഹിസ്ബുള്ള തലവനെ വധിച്ച് ഇസ്രയേല്‍ സൈന്യം; കൊല്ലപ്പെട്ടത് ചീഫ് ഓഫ് സ്റ്റാഫ് അലി തബാതബയി; പേജര്‍ ഓപ്പറേഷനുശേഷം ഐഡിഎഫിന്റെ നിര്‍ണായക നീക്കം; തലപൊക്കാന്‍ അനുവദിക്കില്ലെന്ന് നെതന്യാഹു

    ബെയ്‌റൂട്ട്: ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വ്യോമാക്രമണത്തില്‍ വധിച്ച് ഇസ്രയേല്‍. ബെയ്‌റൂട്ടില്‍ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബയിയാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ സംഘടനാബലം ശക്തിപ്പെടുത്താനും ആയുധ ശേഖരം മെച്ചപ്പെടുത്താനും ചുമതലയുള്ളയാളാണ് തബാതബയി. ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുഎസിന്റെ മധ്യസ്ഥതയില്‍ ഒരുവര്‍ഷം മുന്‍പ് ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് ലബനന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ഹിസ്ബുല്ലയുടെ പ്രബലകേന്ദ്രമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയിലെ ജനസാന്ദ്രതയേറിയ പ്രദേശത്താണ് ആക്രമണമുണ്ടായതെന്നും ആക്രമണം വന്‍ നാശനഷ്ടത്തിനു കാരണമായെന്നും ലബനന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ നാഷനല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. ഹരേത് ഹ്രെയ്ക് മേഖലയിലെ കെട്ടിടത്തില്‍ മൂന്ന് മിസൈലുകളാണ് പതിച്ചത്. വാഹനങ്ങള്‍ക്കും തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. ഒമ്പതുനില കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് ആക്രമണമുണ്ടായതെന്നും സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നുണ്ടെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് അദ്ദേഹത്തിന്റെ…

    Read More »
  • മെലിഞ്ഞു പോകില്ലേയെന്ന് ആരാധകന്‍; ഉപദേശം ആവശ്യമെങ്കില്‍ ചോദിക്കാമെന്നു സാമന്ത; മയോസൈറ്റിസ് രോഗം ബാധിച്ചിട്ടും കായിക ക്ഷമത നിലര്‍ത്തുന്ന താരത്തെ അഭിനന്ദിച്ച് ആരാധകരും

    ജിം വര്‍ക്കൗട്ടിനിടെ പങ്കുവെച്ച ചിത്രത്തിനടിയില്‍ കമന്‍റിട്ടയാള്‍ക്ക് ചുട്ട മറുപടി കൊടുത്ത് സാമന്ത. ജിമ്മിൽ നിന്ന് മസിൽ ഫ്ലോണ്ട് ചെയ്തുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തപ്പോഴായിരുന്നു ട്രോള്‍ കമന്‍റ് വന്നത്. ‘ഇത്രയധികം വ്യായാമം ചെയ്താൽ ശരീരം മെലിഞ്ഞുപോവില്ലേ? എന്നായിരുന്നു കമന്‍റ്.  ട്രോളിന് “എനിക്ക് നിങ്ങളുടെ ഉപദേശം ആവശ്യമുള്ളപ്പോൾ ഞാൻ ചോദിച്ചോളാം എന്നായിരുന്നു താരത്തിന്‍റെ മറുപടി. താരത്തിന്‍റെ ഈ പ്രതികരണം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.  അച്ചടക്കവും അര്‍പ്പണബോധവുമാണ് തന്‍റെ ഫിറ്റ്നസിന്‍റെ രഹസ്യമെന്ന് സാമന്ത പോസ്റ്റില്‍ പറയുന്നു. ‘ഉപേക്ഷിക്കാൻ തോന്നിയ ദിവസങ്ങളിലും ഞാൻ എന്‍റെ വർക്കൗട്ട് തുടർന്നു. ഇത്ര മനോഹരമായ ശരീരം തനിക്കുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ ഞാന്‍ ഈ മസിലുകള്‍ പദര്‍ശിപ്പിക്കാന്‍ പോകുകയാണ്, കാരണം ഇവിടെയെത്താന്‍ എടുത്ത പ്രയത്‌നം കഠിനമായിരുന്നു. വളരെ വളരെ കഠിനം’- താരം കുറിച്ചു.  മയോസൈറ്റിസ് എന്ന രോഗം ബാധിച്ചിട്ടും തളരാതെ താരം കായികക്ഷമത നിലനിർത്താൻ ശ്രമിക്കുന്നത് ആരാധകര്‍ക്ക് വലിയ പ്രചോദനമായിരുന്നു. മസിൽ ഉണ്ടാക്കേണ്ടത് വെറും ഭംഗിക്ക് വേണ്ടിയല്ലെന്നും, ആരോഗ്യത്തോടെ ജീവിക്കാനും പ്രായമാകുമ്പോൾ കരുത്തോടെ…

    Read More »
Back to top button
error: