World
-
തുര്‍ക്കിയിലേക്ക് യാത്ര പോകുന്നവര്‍ അറിഞ്ഞിരിക്കണം ‘ബേത് മാര്‍ട്ടിന്‍’ ദുരന്തം! ഭാര്യയുടെ ഹൃദയമില്ലാത്ത മൃതദേഹം നാട്ടിലെത്തിക്കാന്‍ പെടാപ്പാട് യുവാവ്; ഭര്‍ത്താവിനെ കൊലക്കുറ്റത്തിന് ജയിലില്‍ കയറ്റാനും ശ്രമം
മലയാളികളുടെയും പ്രിയപ്പെട്ട ഹോളിഡേ ഡെസ്റ്റിനേഷനായ തുര്‍ക്കിയിലേക്ക് അവധിക്കാല യാത്രയ്ക്ക് പോയ ബ്രിട്ടീഷ് യുവതിയുടെ ദാരുണാന്ത്യം ലോകമെങ്ങും വാര്‍ത്തയാവുകയാണ്. കാര്യമായ അസുഖം ഒന്നും ഇല്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്ലീമൗത്ത് സ്വദേശിനി ബേത് മാര്‍ട്ടിന്‍ (28) ആകസ്മികമായി മരണമടഞ്ഞതോടെ യുകെയില്‍ നിന്നും തുര്‍ക്കിയില്‍ എത്തും മുന്‍പേ കഴിച്ച ഭക്ഷണത്തിലെ വിഷാംശമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് തുര്‍ക്കിഷ് അധികൃതര്‍ നിലപാട് എടുത്തത്. ഇതിനെ തുടര്‍ന്ന് ബേതിന്റെ ഭര്‍ത്താവ് ലുക്ക് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കാനുള്ള നീക്കവും നടന്നു. പ്രിയ ഭാര്യയുടെ മരണത്തില്‍ അഞ്ചും ഏഴും വയസുള്ള പിഞ്ചു കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാനാകാതെ തകര്‍ന്നു പോയ മാര്‍ട്ടിന് ആ സാഹചര്യം തരണം ചെയ്യുന്നത് എങ്ങനെ എന്ന് പോലും അറിയാതെ നില്‍ക്കുമ്പോളാണ് തുര്‍ക്കിഷ് അധികാരികളില്‍ നിന്നും ഭയപ്പെടുത്തും വിധമുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നത്. ഈ ഘട്ടത്തില്‍ എന്ത് ചെയ്യും എന്നറിയാതെ നില്‍ക്കുമ്പോഴാണ് സുഹൃത്ത് സഹായിക്കാന്‍ കൂടെയെത്തുന്നത്. പ്രാദേശികമായി മാര്‍ട്ടിനെ സഹായിക്കാന്‍ തുടങ്ങിയ ക്രൗഡ് ഫണ്ടിങ്ങില്‍ പ്രാദേശികമായി സഹായം എത്തും എന്ന്…
Read More » -
മനുഷ്യ അസ്ഥികൾ പൊടിച്ച് വിവിധ വിഷവസ്തുക്കളുമായി സംയോജിപ്പിച്ചുണ്ടാക്കുന്ന സിന്തറ്റിക് മയക്കുമരുന്നുമായി ബ്രിട്ടീഷ് യുവതി പിടിയിൽ, പിടികൂടിയത് 28 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം, കുഷ് ലഹരി നിർമാണത്തിനായി ശവകുടീരങ്ങൾ തകർത്ത് അസ്ഥികൂടങ്ങൾ മോഷ്ടിക്കുന്നതായി ബിബിസി റിപ്പോർട്ട്
കൊളംബോ: മനുഷ്യ അസ്ഥികൾ കൊണ്ട് നിർമ്മിച്ച അതി മാരകമായ പുതിയതരം സിന്തറ്റിക് മയക്കുമരുന്നുമായി ബ്രിട്ടീഷ് യുവതി പിടിയിൽ. 100 പൗണ്ടിലധികം (ഏകദേശം 45 കിലോഗ്രാം) ലഹരിയുമായി 21 വയസുകാരി യുകെയിലെ മുൻ ഫ്ലൈറ്റ് അറ്റൻഡന്റായ ഷാർലറ്റ് മെയ് ലീയാണ് ശ്രീലങ്കയിൽ പിടിയിലായത്. കുറ്റം തെളിഞ്ഞാൽ ഇവർക്ക് 25 വർഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം ആദ്യം ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തിൽ വെച്ചാണ് ഇവർ അറസ്റ്റിലായത്. ബിബിസി റിപ്പോർട്ട് പ്രകാരം 3.3 മില്യൺ ഡോളർ (ഏകദേശം 28 കോടി രൂപ) വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരമാണ് യുവതിയുടെ സ്യൂട്ട്കേസുകളിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ ലഹരിമരുന്നുകളുടെ ശേഖരം എങ്ങനെ തന്റെ പെട്ടിക്കുള്ളിൽ വന്നുവെന്ന് അറിയില്ലെന്നു യുവതി പറയുന്നു. നിലവിൽ വടക്കൻ കൊളംബോയിലുള്ള ഒരു ജയിലിലാണ് അവരെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. ‘കുഷ്’ എന്ന പേരിൽ അറിയപ്പെടുന്ന മനുഷ്യ അസ്ഥികൾകൊണ്ട് ഉണ്ടാക്കുന്ന ഈ ലഹരിമരുന്ന് ഏഴ് വർഷങ്ങൾക്ക് മുമ്പ് പടിഞ്ഞാറൻ ആഫ്രിക്കയിലാണ്…
Read More » -
വീണ്ടും കൊവിഡും ലോക്ഡൗണും തിരിച്ചുവരുമോ? കണ്ടെത്തിയ പുതിയ കൊറോണ വകഭേദം വ്യാപനശേഷി കൂടിയത്
വാഷിംഗ്ടണ്‍: ചൈനയില്‍ വര്‍ദ്ധിച്ചുവരുന്ന കൊവിഡ് 19 കേസുകള്‍ക്ക് കാരണം കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എന്‍ബി.1.8.1 ആണെന്ന് സ്ഥിരീകരിച്ച് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (ഡിസിസി). ചൈനയില്‍ വിവിധ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് വീണ്ടും ആശങ്ക ഉയര്‍ന്നിരിക്കുന്നത്. മാര്‍ച്ച് മാസത്തിന്റെ അവസാന നാളുകളിലും ഏപ്രിലിന്റെ തുടക്കത്തിലും യുഎസ് വിമാനത്താവളത്തില്‍ ആദ്യമെത്തിയ അന്താരാഷ്ട്ര യാത്രക്കാരിലാണ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിത്. കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍, വെര്‍ജീനിയ, ന്യൂയോര്‍ക്ക് സി?റ്റി എന്നിവിടങ്ങളിലെത്തിയ അന്താരാഷ്ട്ര യാത്രക്കാരിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുകൂടാതെ റോഡ് ഐലന്‍ഡ്. ഹവായ് എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. യുഎസില്‍ റിപ്പോര്‍ട്ട് ചെയ്ത് ആകെ കേസുകള്‍ കുറവാണെങ്കിലും ഈ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്ന് നെവാഡ സര്‍വകലാശാലയിലെ മൈക്രോബയോളജി ആന്‍ഡ് ഇമ്യൂണോളജി പ്രൊഫസര്‍ ഡോ. സുഭാഷ് വര്‍മ മുന്നറിയിപ്പ് നല്‍കി. ഡിസിസി ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്‍ബി.1.8.1 ബാധിതരായ യാത്രക്കാര്‍ ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, തായ്‌ലന്‍ഡ്,…
Read More » -
ലണ്ടനില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാറോടിച്ചു കയറ്റി: ഭീകരാക്രമണമെന്ന് സംശയം, നിരവധിപേര്‍ക്ക് പരിക്ക്
ലണ്ടന്‍: ആള്‍ക്കൂട്ടത്തിലേക്ക് കാറോടിച്ചു കയറ്റിയ സംഭവത്തില്‍ 27പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ലിവര്‍പൂള്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളോടൊപ്പം ആരാധകര്‍ വിജയാഘോഷം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ലിവര്‍പ്പൂള്‍ മേഖലയിലെ താമസക്കാരനായ മധ്യവയസ്‌ക്കനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളാണ് കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റവരില്‍ നാലു പേര്‍ കുട്ടികളാണെന്ന് ആംബുലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലിവര്‍പൂള്‍ ടീം സഞ്ചരിച്ച ബസ് കടന്നുപോയി ഏകദേശം 10 മിനിട്ടുകള്‍ക്ക് ശേഷമാണ് അക്രമി കാര്‍ ഓടിച്ചു കയറ്റിയതെന്ന് ബിബിസി റിപ്പോര്‍ട്ട്‌ചെയ്തു. വളരെ പേടിപ്പെടുത്ത രംഗങ്ങളാണ് ലിവര്‍പൂളില്‍ പാരാമെഡിക്കല്‍ സംഘവും പൊലീസും സാക്ഷ്യം വഹിച്ചതെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. തീവ്രവാദവുമായി ബന്ധപ്പെട്ട ആക്രമണമാണോയെന്ന് പൊലീസിന് സംശയമുണ്ട്.
Read More » -
ജോലിക്കിടെ വനിതാ ഡോക്ടറെ മുന്നിലെത്തിയത് ഒന്‍പതു മക്കളുടെ മൃതദേഹങ്ങള്‍
ഗസ്സ: ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഡോക്ടറുടെ വീട് തകര്‍ന്ന് ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടതായി ഖാന്‍ യൂനിസിലെ നാസര്‍ ഹോസ്പിറ്റല്‍ അറിയിച്ചു. ഡോ. അലാ അല്‍-നജ്ജാറിന്റെ 10 കുട്ടികളില്‍ ഒരാളും ഭര്‍ത്താവും പരിക്കുകളോടെ രക്ഷപെട്ടു. സിവില്‍ ഡിഫന്‍സ് ടീമുകളുടെ കണക്കനുസരിച്ച് ബോംബാക്രമണത്തില്‍ കുടുംബത്തിന്റെ വീട് പൂര്‍ണ്ണമായും നശിച്ചു. എട്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ ക്രൂ കണ്ടെടുത്തു. രണ്ട് വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ മൃതദേഹങ്ങള്‍ ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴാണ് തന്റെ കുട്ടികളുടെ മൃതദേഹമാണതെന്ന് ഡോക്ടര്‍ അല്‍-നജ്ജാര്‍ തിരിച്ചറിയുന്നത്. ബോംബാക്രമണത്തില്‍ യഹ്യ, റാകന്‍, റസ്ലാന്‍, ജുബ്രാന്‍, ഈവ്, റിഫാന്‍, സെയ്ദിന്‍, ലുഖ്മാന്‍, സിദ്ര എന്നീ കുട്ടികള്‍ മരിച്ചു. പത്താമത്തെ കുട്ടിയായ ആദം പരിക്കുകളോടെ രക്ഷപ്പെട്ടു. സിവിലിയന്മാര്‍ക്കെതിരായ യുദ്ധക്കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ആരോപണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച ഇസ്രായേല്‍ ആക്രമങ്ങളുടെ തുടര്‍ച്ചയാണിത്. കഴിഞ്ഞ ആഴ്ചകളില്‍ ഖാന്‍ യൂനിസ് ഗവര്‍ണറേറ്റിലും ഗസ്സയിലെ മറ്റ്…
Read More » -
‘പുട്ടിന് ഭ്രാന്താണ്, അയാള്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്; എനിക്ക് ഇഷ്ടപ്പെടുന്നില്ല’
വാഷിങ്ടന്‍: യുക്രെയ്നിനെതിരായ റഷ്യന്‍ ആക്രമണം ശക്തമാക്കുന്നതിനിടെ വ്‌ലാഡിമിര്‍ പുട്ടിനെ ‘ഭ്രാന്തന്‍’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രെയ്‌നില്‍ നടക്കുന്ന അക്രമണത്തിനു മറുപടിയായി റഷ്യയ്ക്കെതിരായ ഉപരോധങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് യുഎസ് ആലോചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. യുദ്ധം ആരംഭിച്ചതിനു ശേഷം ഏറ്റവും വലിയ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ യുക്രെയ്‌നില്‍ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പുട്ടിനെ’ഭ്രാന്തന്‍’ എന്ന് ട്രംപ് വിശേഷിപ്പിച്ചത്. യുക്രെയ്നെ ആക്രമിച്ച് കീഴടക്കാനുള്ള ഏതൊരു ശ്രമവും റഷ്യയുടെ പതനത്തിലേക്ക് നയിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതോടെ റഷ്യ-യുഎസ് ബന്ധം കൂടുതല്‍ മോശമായി. ”പുട്ടിനുമായി എപ്പോഴും വളരെ നല്ല ബന്ധമുണ്ടായിരുന്നു, പക്ഷേ അയാള്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. അയാള്‍ ഒരു ഭ്രാന്തനായി. അനാവശ്യമായി ആളുകളെ കൊല്ലുന്നു. ഞാന്‍ സൈനികരെക്കുറിച്ചല്ല സംസാരിക്കുന്നത്. ഒരു കാരണവുമില്ലാതെ യുക്രെയ്‌നിലെ നഗരങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുകയാണ്. യുക്രെയ്ന്റെ ഒരു ഭാഗം മാത്രമല്ല, മറിച്ച് യുക്രെയ്ന്‍ മുഴുവനായി കീഴടക്കാനാണ് റഷ്യ ആഗ്രഹിക്കുന്നത്. ഇതു ഞാന്‍…
Read More » -
ചാരന്‍മാരെ ഐഎസ്‌ഐ ഉപയോഗിച്ചത് എന്തിന്? പാക് എംബസി കേന്ദ്രമാക്കി വിസയ്ക്കു പകരം സംഘടിപ്പിച്ചത് ആയിരക്കണക്കിന് സിംകാര്‍ഡുകള്‍; വാട്‌സ് ആപ്പും ടെലിഗ്രാമും ഉപയോഗിച്ചു സൈനികരുടെ ഫോണുകള്‍ ചോര്‍ത്തി; ഝലം ജില്ലയില്‍ പ്രത്യേകം കോള്‍ സെന്റര്‍; ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍
ന്യൂഡല്‍ഹി: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന്റെ പേരില്‍ ഇന്ത്യയില്‍ അറസ്റ്റിലായവര്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്കുവേണ്ടി വ്യാപകമായി ഇന്ത്യന്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കിയെന്ന് കണ്ടെത്തല്‍. പാകിസ്താനില്‍ ബന്ധുക്കളുള്ള ഹരിയാനയടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നുള്ള ഗ്രാമീണരുടെ സിംകാര്‍ഡുകളാണ് വിസ നല്‍കുന്നതിനു പകരമായി ആവശ്യപ്പെട്ടിരുന്നതെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഹരിയാന, പഞ്ചാബ്, യുപി എന്നിവിടങ്ങളില്‍നിന്ന് നിരവധി പേരെയാണ് ഇന്ത്യ ചാരവൃത്തിയുമായി ബന്ധപ്പെട്ട് പിടികൂടിയത്. ഇതില്‍ ജ്യോതി മല്‍ഹോത്രയെന്ന വനിതയും ഉള്‍പ്പെടുന്നു. ഇവര്‍ നിരവധി തവണ പാകിസ്താനില്‍ പോയിട്ടുണ്ട്. ഇവിടേക്കുള്ള വിസയ്ക്കു പകരം ഇന്ത്യക്കാരുടെ പേരിലുള്ള സിംകാര്‍ഡുകളാണ് പാക് എംബിസിയെക്കൊണ്ട് ഐഎസ്‌ഐ സംഘടിപ്പിച്ചത്. സിംകാര്‍ഡുകള്‍ നല്‍കുന്നവര്‍ക്കു പാരിതോഷികമായി 5000 രൂപവരെയും നല്‍കും. ഈ വ്യക്തികള്‍ പാകി ഹൈക്കമ്മീഷനില്‍ നിയമിച്ച ഐഎസ്‌ഐ ബന്ധമുള്ള ഉദ്യോഗസ്ഥരായ ഡാനിഷ് എന്ന എഹ്സാന്‍ ഉര്‍ റഹീം, സാം ഹാഷ്മി എന്ന മുസമ്മില്‍ ഹുസൈന്‍ എന്നിവരുമായി ബന്ധപ്പെട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറുന്നു. ഇവരെ പിന്നീട് ഇന്ത്യ പുറത്താക്കിയിരുന്നു. 2018 നും 2024 നും ഇടയില്‍ പാക്…
Read More » -
സിന്ദൂരം മായിച്ചതിന് മറുപടി നല്‍കിയതും വനിതകള്‍; റഫാല്‍ പറത്തി ഓപ്പറേഷന്‍ സിന്ദൂറില്‍ തിരിച്ചടി നല്‍കിയത് വനിതാ പൈലറ്റുമാര്‍; സൈന്യത്തിന്റെ ചരിത്രത്തില്‍തന്നെ ആദ്യം; പത്താന്‍കോട്ടിലും രാജസ്ഥാനിലും വ്യോമ പ്രതിരോധം തീര്‍ത്തതും രണ്ട് വനിത കമാന്‍ഡിംഗ് ഓഫീസര്‍മാര്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറില്‍ പങ്കെടുത്തവരിലേറെയും വ്യോമസേനയിലെ വനിത പൈലറ്റുമാരായിരുന്നുവെന്ന് റിപ്പോര്‍ട്ട്. സൈന്യത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു ഓപേറഷനെന്നും ഉന്നത സൈനിക വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പത്താന്‍കോട്ടിലും രാജസ്ഥാനിലും പാകിസ്താന്റെ വ്യോമാക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ എയര്‍ഡിഫന്‍സ് യൂണിറ്റുകള്‍ക്കു നേതൃത്വം നല്‍കിയതും രണ്ടു വനിതാ കേണല്‍മാരാണ്. ഒരോ കേണല്‍മാരും 800 സൈനികര്‍ക്കാണു നേതൃത്വം നല്‍കുന്നത്. 2023ല്‍ പ്രത്യേക തെരഞ്ഞെടുപ്പിലൂടെയാണു 108 വനിതകളെ സിഒമാരായി ഉയര്‍ത്തിയത്. നിലവില്‍ 120 പേര്‍ കമാന്‍ഡിംഗ് ഓഫീസര്‍മാരായുണ്ട്. ഇവരില്‍ അറുപതു ശതമാനവും ഓപ്പറേഷണല്‍ മേഖലകളില്‍തന്നെയാണ്. നോര്‍ത്തേണ്‍, ഈസ്‌റ്റേണ്‍ കമാന്‍ഡുകളിലാണ് ഇവരുടെ പ്രവര്‍ത്തനവും. പഹല്‍ഗാമില്‍ ഭീകരര്‍ മായിച്ച സിന്ദൂരങ്ങള്‍ക്ക് പകരം ചോദിക്കാന്‍ നാരീശക്തിയെ തന്നെ രാജ്യം നിയോഗിച്ചതായി പ്രധാനമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ തിരിച്ചടി മാധ്യമങ്ങളോട് വിശദീകരിക്കാന്‍ എത്തിയതും സേനയിലെ വനിതാ ഓഫിസര്‍മാരായ കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങുമായിരുന്നു. ബ്രഹ്മോസടക്കം പാക്കിസ്ഥാനെതിരെ പ്രയോഗിച്ച…
Read More » -
ഇന്ത്യ പാക്കിസ്ഥാനിലിട്ട ജലബോംബ് എത്രയും പെട്ടെന്ന് നിർവീര്യമാക്കണം, ഇല്ലെങ്കിൽ നമ്മൾ പട്ടിണി കിടന്ന് മരിക്കും, സിന്ധു നദിയാണ് നമ്മുടെ ജീവനാഡി- പാക് സെനറ്റർ
ഇന്ത്യ പാക്കിസ്ഥാനു നേരെ തൊടുത്തുവിട്ട ജലബോംബ് എത്രയും പെട്ടെന്ന് നിർവീര്യമാക്കണം, അല്ലെങ്കിൽ നമ്മൾ പട്ടിണി കിടന്നു മരിക്കും, സിന്ധു നദീജല കരാർ മരവിച്ചിച്ച ഇന്ത്യയുടെ നീക്കത്തിൽ എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന് പാക് സെനറ്റർ. പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടി അംഗം സയീദ് അലി സഫർ ആണ് വിഷയം പാക് പാർലമെന്റിൽ ഉന്നയിച്ചത്. അതേസമയം സിന്ധു നദീജല കരാർ മരവിച്ചിച്ച സംഭവത്തെ ജലബോംബെന്നാണ് പാക് സെനറ്റർ വിശേഷിപ്പിച്ചത്. ഇന്ത്യ പാക്കിസ്ഥാനിലിട്ട ജലബോംബിനെ എത്രയും പെട്ടെന്ന് നിർവീര്യമാക്കണമെന്ന് സയീദ് അലി സഫർ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനോട് പറഞ്ഞു. പാക്കിസ്ഥാനിലെ ഭൂരിഭാഗം ജനങ്ങളും സിന്ധുനദിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും സയീദ് അലി സഫർ കൂട്ടിച്ചേർത്തു. ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ നമ്മൾ പട്ടിണി കിടന്ന് മരിക്കും. സിന്ധു നദിയാണ് നമ്മുടെ ജീവനാഡി. പാക്കിസ്ഥാനിലുപയോഗിക്കുന്ന ജലത്തിന്റെ നാലിൽ മൂന്നുഭാഗവും രാജ്യത്തിന് പുറത്തുനിന്നാണ് വരുന്നത്. അതിൽ പത്തിൽ ഒമ്പതുപേരും സിന്ധുനദീതടത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കൂടാതെ രാജ്യത്തെ 90…
Read More » -
സൈന്യത്തിനും ഇടക്കാല സര്‍ക്കാരിനും ഇടയില്‍ ആടിയുലഞ്ഞ് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്; വെവ്വേറെ അടിയന്തര യോഗങ്ങള്‍ ചേര്‍ന്ന് സര്‍ക്കാരും സൈന്യവും; എല്ലാം ഇട്ടെറിഞ്ഞു പോകുമെന്ന് പ്രഫ. മുഹമ്മദ് യൂനുസ്; മ്യാന്‍മറിലേക്കുള്ള ‘മാനുഷിക ഇടനാഴി’യിലും എതിര്‍പ്പ് രൂക്ഷം
ധാക്ക: സൈന്യത്തിന്റെയും ഇടക്കാല സര്‍ക്കാരിന്റെയും അധികാരത്തര്‍ക്കത്തില്‍ പെട്ട് ബംഗ്ലാദേശിലെ തെഞ്ഞെടുപ്പ് പ്രതിസന്ധിയിലേക്ക്. നിവൃത്തിയില്ലെങ്കില്‍ എല്ലാം ഇട്ടെറിഞ്ഞിട്ടു പോകുമെന്ന ഇടക്കാല പ്രസിഡന്റ് പ്രഫ. മുഹമ്മദ് യൂനിസിന്റെ പ്രസ്താവന അധികാരത്തര്‍ക്കം അടുത്ത പടിയിലേക്കു കടന്നതിന്റെ സൂചനയായിട്ടാണ് രാജ്യാന്തര സമൂഹം വിലയിരുത്തുന്നത്. ഡിസംബറില്‍ തെരഞ്ഞെടുപ്പുണ്ടാകുമെന്ന് ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചത് രണ്ടുമാസം മുമ്പാണ്. നിലവിലെ സാഹചര്യത്തില്‍ സൈന്യത്തിന്റെ സഹകരണം ഇക്കാര്യത്തിലുണ്ടാകില്ലെന്നും വ്യക്തമായി. മേയ് 21ന് സൈനിക മേധാവി വക്കര്‍ ഉസ് സമാന്‍ കമാന്‍ഡിംഗ് ഓഫീസര്‍മാരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം ഇടക്കാല സര്‍ക്കാരിന്റെ പ്രസിഡന്റ് മുഹമ്മദ് യൂനിസും മറ്റ് ഉപദേശക സമിതി അംഗങ്ങളുമായും നടത്തി കൂടിക്കാഴ്ചയില്‍ ഡിസംബറില്‍ തെരഞ്ഞെടുപ്പു വേണമെന്നു വ്യക്തമാക്കിയിരുന്നു. ഇടക്കാല സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ സൈനിക മേധാവി, ‘ഡിസംബറോടെ തിരഞ്ഞെടുപ്പ് നടത്തണം, തിരഞ്ഞെടുക്കപ്പെടാത്ത ഭരണകൂടമല്ല, തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ മാത്രമേ രാജ്യത്തിന്റെ ഗതി നിര്‍ണ്ണയിക്കാവൂ’ എന്നു വ്യക്തമാക്കുകയും ചെയ്തു. കമാന്‍ഡിംഗ് ഓഫീസര്‍മാരുമായി നടത്തിയ യോഗത്തില്‍ സര്‍ക്കാരിന്റെ പ്രവൃത്തികളില്‍ സൈനിക മേധാവി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.…
Read More »