NEWSWorld

വിദ്യാര്‍ഥിനിക്ക് ടിപ്പ് കിട്ടിയത് 4 ലക്ഷം രൂപ, നിനച്ചിരിക്കാതെ വൻ തുക കയ്യിലെത്തിയപ്പോള്‍ ആനന്ദകണ്ണീരണിഞ്ഞ് വെയിറ്ററായ പെൺകുട്ടി

   റെസ്‌റ്റോറന്റിലെ വെയിറ്ററായ പെൺകുട്ടിക്ക് ലക്ഷങ്ങള്‍ ടിപ്പ് കിട്ടിയ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. സാധാരണ ഹോട്ടലുകളിലും റെസ്റ്റോറെന്റുകളിലും മറ്റും ബില്‍ അടയ്ക്കുന്നതിനൊപ്പം ചെറിയ ടിപ്പുകള്‍ നല്‍കുന്നത് പതിവാണ്. ആ സ്ഥാനത്താണ് ഇപ്പോള്‍ വെയിറ്ററായ ഒരു പെൺകുട്ടിക്ക്  ലക്ഷങ്ങളുടെ ടിപ്പ് ലഭിച്ചത്.

ഓസ്‌ട്രേലിയയില്‍ ആണ് സംഭവം. ഏകദേശം £4,000 അതായത് നാല് ലക്ഷം ഇന്‍ഡ്യന്‍ രൂപയാണ് വെയിറ്ററായ പെൺകുട്ടിക്ക് ടിപ്പ് കിട്ടിയത്. മെല്‍ബണിലെ സൗത് യാറയിലുള്ള ഗില്‍സണ്‍ റെസ്റ്റോറെന്റിലെ ജീവനക്കാരിയായ ലോറന്‍ ആണ് ഒറ്റ ദിവസം കൊണ്ട് തന്റെ ജീവിതത്തില്‍ ആദ്യമായി വൻ തുക സമ്പാദിച്ചത്. നാല് ഉപഭോക്താക്കളുടെ മേശയെ പരിചരിക്കുന്നതിനിടയിലാണ് ലോറനെ തേടി ഈ അപ്രതീക്ഷിത സമ്മാനം എത്തുന്നത്.

പ്രതീക്ഷിക്കാതെ വലിയ തുക ടിപ്പായി കയ്യില്‍ കിട്ടിയപ്പോള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി കൂടിയായ ലോറന് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി. ഉടന്‍ തന്നെ ഇക്കാര്യം സഹപ്രവര്‍ത്തകരോട് അവര്‍ പങ്കുവച്ചു. റെസ്റ്റോറന്റ് നിയമം അനുസരിച്ച് എല്ലാ വെയിറ്റര്‍മാരും ടിപ്പുകള്‍ പങ്കുവയ്ക്കണമെന്നുള്ളതിനാല്‍ കിട്ടിയ തുക എല്ലാവര്‍ക്കും പങ്കിട്ടുനല്‍കി. എങ്കിലും ടിപ്പ് നല്‍കിയവര്‍ നിര്‍ദേശിച്ചതു പോലെ  ഭൂരിഭാഗവും ലോറന് തന്നെ ലഭിച്ചു. 70 ശതമാനത്തോളം രൂപയാണ് ലോറന് ലഭിച്ചത്.

കോടീശ്വരനായ 27 കാരന്‍ എഡ് ക്രാവന്‍ ആണ് ലോറന് ലക്ഷങ്ങള്‍ ടിപ്പ് നല്‍കിയത്. 68.9 മില്യന്‍ പൗണ്ടിലധികം വിലമതിക്കുന്ന സ്വത്തുക്കളുടെ ഒരു പോര്‍ട് ഫോളിയോയുടെ ഉടമയാണ് എഡ് ക്രാവന്‍ എന്ന് മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. കൂടാതെ ഓണ്‍ലൈന്‍ കാസിനോ enterprisestake(dot)com എന്ന വെബ്സൈറ്റിന്റെ സഹസ്ഥാപകനും കൂടിയാണ് ഇദ്ദേഹം.

Back to top button
error: