World

    • സൗദി അറേബ്യയിൽ വീഡിയോ ഗെയിം, ഇ-സ്പോർട്സ് മേൽനോട്ടത്തിനായി ‘സൗദി ഗെയിമിങ് ആൻഡ് ഇലക്‌ട്രോണിക് സ്‌പോർട്‌സ് അതോറിറ്റി’ സ്ഥാപിക്കാൻ മന്ത്രിസഭാ തീരുമാനം

      റിയാദ്: സൗദി അറേബ്യയിൽ വീഡിയോ ഗെയിം, ഇ-സ്പോർട്സ് മേൽനോട്ടത്തിനായി ‘സൗദി ഗെയിമിങ് ആൻഡ് ഇലക്‌ട്രോണിക് സ്‌പോർട്‌സ് അതോറിറ്റി’ എന്ന പേരിൽ ഔദ്യോഗിക സ്ഥാപനം ആരംഭിക്കും. സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ലോക ഇ-സ്പോർട്സ് മത്സരങ്ങൾ നടത്താൻ സൗദി അറേബ്യ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം. വീഡിയോ ഗെയിം, ഇ-സ്പോർട്സ് ആഗോള കേന്ദ്രമാക്കി സൗദി അറേബ്യയെ മാറ്റുകയാണ് ലക്ഷ്യം. മന്ത്രിസഭ യോഗം 2024 ‘ഒട്ടക വർഷം’ ആയി ആചരിക്കാനും തീരുമാനിച്ചു. ‘വേൾഡ് എക്‌സ്‌പോ 2030’െൻറ ആതിഥേയത്വം വഹിക്കാനുള്ള ലേലത്തിൽ വിജയിച്ച സൗദി അറേബ്യയെയും അതിനുവേണ്ടി കിരീടാവകാശി നടത്തിയ ശ്രമങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു. രാജ്യത്തിെൻറ മികവ്, സുപ്രധാന പങ്ക്, അന്താരാഷ്ട്ര പദവി എന്നിവയുമായി പൊരുത്തപ്പെടുന്നതാണിത്. അന്താരാഷ്ട്ര സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നതിൽ തുടർച്ചയായുണ്ടാകുന്ന വിജയങ്ങളുടെ തുടർച്ചയായാണ് ഇതെന്നും മന്ത്രിസഭ വിലയിരുത്തി. ‘വിഷൻ 2030’​ന്റെ ഭാഗമായി രാജ്യവും തലസ്ഥാനമായ റിയാദും വിവിധ മേഖലകളിൽ സാക്ഷ്യം വഹിക്കുന്ന വികസനത്തെക്കുറിച്ച് ലോകജനതക്ക് അറിയാൻ വോട്ടുചെയ്ത…

      Read More »
    • അയല്‍ക്കാര്‍ ചന്ദ്രനിൽ എത്തിയിട്ടും പാകിസ്ഥാൻ ഇപ്പോഴും ഭൂമിയിൽ നിന്ന് ഉയർന്നിട്ടില്ല; ഇന്ത്യയെ പുകഴ്ത്തി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്

      ഇസ്ലാമാബാദ്: ഇന്ത്യയെ പുകഴ്ത്തി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. അയല്‍ക്കാര്‍ ചന്ദ്രനിൽ എത്തിയിട്ടും പാകിസ്ഥാൻ ഇപ്പോഴും ഭൂമിയിൽ നിന്ന് ഉയർന്നിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇസ്ലാമാബാദിൽ പിഎംഎൽ-എൻ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനിലെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയായിരുന്നു നവാസ് ഷെരീഫിന്‍റെ വിമര്‍ശനം- “നമ്മുടെ അയൽക്കാർ ചന്ദ്രനിൽ എത്തിയിട്ടുണ്ട്. പക്ഷേ നമ്മള്‍ ഇതുവരെ ഭൂമിയിൽ നിന്ന് ഉയർന്നിട്ടില്ല. ഇങ്ങനെ പോയാല്‍ ശരിയാവില്ല. നമ്മുടെ തകർച്ചയ്ക്ക് നമ്മളാണ് ഉത്തരവാദികള്‍. അല്ലാത്തപക്ഷം ഈ രാജ്യം മറ്റൊരു നിലയില്‍ എത്തുമായിരുന്നു”. നാലാം തവണ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന നവാസ് ഷെരീഫ് പാകിസ്ഥാന്‍ നേരിട്ട വൈദ്യുത പ്രതിസന്ധിയെ കുറിച്ചും സംസാരിച്ചു- “2013ൽ കടുത്ത ലോഡ് ഷെഡിംഗ് ആയിരുന്നു. ഞങ്ങൾ വന്നു. അത് അവസാനിപ്പിച്ചു. രാജ്യത്തുടനീളമുള്ള തീവ്രവാദം അവസാനിപ്പിച്ചു. സമാധാനം പുനഃസ്ഥാപിച്ചു. കറാച്ചിയിൽ ഹൈവേകൾ നിർമ്മിച്ചു. വികസനത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതിയ യുഗം ആരംഭിച്ചു”. 1993, 1999, 2017 വർഷങ്ങളിലായി മൂന്ന് തവണ അധികാരത്തിൽ നിന്ന്…

      Read More »
    • ഇസ്രയേലിലേക്ക് ഇന്ത്യൻ തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് അടുത്തയാഴ്ച; ആദ്യം 10,000 പേര്‍ക്ക് അവസരം

      ജറുസലേം: ഹമാസുമായി യുദ്ധം ആരംഭിച്ചതിനുപിന്നാലെ നിര്‍മാണമേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയില്‍നിന്ന് ഇസ്രയേല്‍ തൊഴിലാളികളെയെടുക്കുന്നു. ഈമാസം 27-ന് ഡല്‍ഹിയിലും ചെന്നൈയിലും നിര്‍മാണത്തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് ആരംഭിക്കും. 10-15 . ഇതിനായി ഇസ്രയേലില്‍നിന്നുള്ള ഉന്നതതല സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും. സര്‍ക്കാരിന്റെ അനുമതിയോടെ ആദ്യഘട്ടത്തില്‍ 10,000 തൊഴിലാളികളെയാണെടുക്കുകയെന്ന് ഇസ്രയേല്‍ ബില്‍ഡേഴ്സ് അസോസിയേഷൻ (ഐ.ബി. എ.) ഡെപ്യൂട്ടി ജനറല്‍ ഷായ് പൗസ്നെര്‍ ബുധനാഴ്ച അറിയിച്ചു. സാഹചര്യം വിലയിരുത്തി 20,000 പേരെക്കൂടി പിന്നീടെടുക്കുമെന്നും വ്യക്തമാക്കി. വെസ്റ്റ് ബാങ്കില്‍നിന്നുള്ള 80,000 പലസ്തീൻകാരും ഗാസയില്‍നിന്നുള്ള 17,000 പേരുമാണ് ഇസ്രയേലിലെ നിര്‍മാണമേഖലയില്‍ ജോലിചെയ്തിരുന്നത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണം നടത്തിയതിനുപിന്നാലെ ഇവരുടെ തൊഴില്‍ പെര്‍മിറ്റ് ഇസ്രയേല്‍ റദ്ദാക്കിയിരുന്നു.

      Read More »
    • ഐസ്‍ലൻഡിൽ അഗ്നി പർവത വിസ്ഫോടനം; റെയ്കനാസിൽ ഭൂകമ്പത്തിന് പിന്നാലെയാണ് അഗ്നി പർവതം പൊട്ടിത്തെറിച്ചത്

      ഐസ്‍ലൻഡിൽ അഗ്നി പർവത വിസ്ഫോടനം. റെയ്കനാസിൽ ഭൂകമ്പത്തിന് പിന്നാലെയാണ് അഗ്നി പർവതം പൊട്ടിത്തെറിച്ചത്.  ആഴ്ചകൾക്ക് മുമ്പ് തന്നെ നാലായിരത്തോളം പേരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചിരുന്നു. ചുറ്റുമുള്ളതെല്ലാം ചുട്ടു ചാമ്പലാക്കി ഇവിടെ ലാവ നാലുപാടും ഒഴുകുകയാണ്. പ്രദേശത്തെ ആകാശം ചുവന്ന നിറത്തിലാണ് ഇപ്പോള്‍ കാണപ്പെടുന്നത്. 2021ന് ശേഷം ഈ പ്രദേശത്ത് ഉണ്ടാവുന്ന ആറാമത്തെ അഗ്നിപര്‍വത വിസ്ഫോടനമാണ് ഇപ്പോഴത്തേത്. എന്നാൽ മുമ്പുണ്ടായതിലും രൂക്ഷമാണ് ഇത്തവണത്തേത്. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 10.17ന് അഗ്നിപര്‍വ സ്‍ഫോടനം തുടങ്ങിയതായി ഐസ്‍ലന്‍ഡ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. രാത്രി പ്രദേശത്ത് ഭയാനകമായ ദൃശ്യങ്ങളായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്. 42 കിലോമീറ്റര്‍ അകലെ നിന്നുവരെ അഗ്നിപര്‍വത സ്‍ഫോടനം ദൃശ്യമാവുന്നുവെന്നും അടുത്ത പ്രദേശങ്ങളിലുള്ളവര്‍ പറഞ്ഞു. ചുവപ്പ് നിറത്തിലുള്ള ആകാശത്തിനൊപ്പം വായുവില്‍ പുകയും നിറയുന്നു. അതേസമയം 2010ല്‍ ഉണ്ടായതുപോലുള്ള വലിയ അഗ്നിപര്‍വത സ്‍ഫോടനത്തിലേക്ക് ഇപ്പോഴത്തെ സ്‍ഫോടനം എത്തില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു. 2010ല്‍ ഐസ്‍ലന്‍ഡിലെ അഗ്നിപര്‍വത സ്ഫോടനം കാരണം യൂറോപ്പിലെ വിമാന യാത്ര വരെ…

      Read More »
    • ഇസ്ലാമിന് യൂറോപ്പില്‍ സ്ഥാനമില്ല;ശരീഅത്ത് നിയമം അറേബ്യയിൽ മതി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി

      റോം: വീണ്ടും വിവാദ പ്രസ്താവനയുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ഇസ്ലാമിന് യൂറോപ്പില്‍ സ്ഥാനമില്ലെന്നും ശരീഅത്ത് നിയമം അറേബ്യയിൽ മതിയെന്നും മെലോനി പറഞ്ഞു. ഇസ്ലാമിക സംസ്‌കാരവും യൂറോപ്യൻ നാഗരികതയും പൂര്‍ണമായി പൊരുത്തപ്പെടുന്നില്ല. ശരീഅത്ത് നിയമം ഇറ്റലിയില്‍ നടപ്പാക്കാൻ അനുവദിക്കില്ലെന്നും ജോര്‍ജിയ മെലോണി വ്യക്തമാക്കി. റോമില്‍ ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മെലോണി. ഇസ്ലാമിക സംസ്‌കാരവും യൂറോപ്യൻ നാഗരികതയുടെ മൂല്യങ്ങളും അവകാശങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. നമ്മുടെ നാഗരികതയുടെ മൂല്യങ്ങള്‍ വ്യത്യസ്തമാണെന്നും ജോര്‍ജിയ മെലോണി ചൂണ്ടിക്കാട്ടി

      Read More »
    • തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേല്‍;നിങ്ങൾ  എത്താൻ വൈകിയെന്ന് ഹമാസ് 

      ഗാസ:ഹമാസിന്‍റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയതായി  ഇസ്രായേല്‍ സേന. എരിസ് അതിര്‍ത്തിയില്‍നിന്ന് 400 മീറ്റര്‍ അകലെയാണ് നാലു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം കണ്ടെത്തിയത്. തുരങ്കത്തിന്‍റെ വിഡിയോ സൈന്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.എന്നാൽ തുരങ്കത്തിൽ ആരുമുണ്ടായിരുന്നില്ല.പിന്നാലെ നിങ്ങൾ എത്താൻ വൈകിയെന്ന് ഹമാസും മറുപടിയായി വീഡിയോയിലൂടെ അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ഇസ്രായേലിലേക്ക് കടക്കാൻ നിര്‍മിച്ച തുരങ്കമാണെന്നും നിങ്ങള്‍ എത്താൻ വൈകിയെന്നും ഹമാസ് വിഡിയോ സന്ദേശത്തില്‍ മറുപടി നല്‍കി.ചെറിയ വാഹനങ്ങള്‍ക്ക് തുരങ്കത്തിലൂടെ കടന്നുപോകാൻ കഴിയും.വര്‍ഷങ്ങളെടുത്ത് നിര്‍മിച്ച തുരങ്കത്തില്‍ അഴുക്കുചാലും വൈദ്യുതിയും റെയിലുമടക്കം സംവിധാനങ്ങള്‍ ഉണ്ട്. നാല് കിലോമീറ്ററിലധികം ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന തുരങ്കത്തിന്റെ ചില പ്രദേശങ്ങൾ ഏകദേശം 50 മീറ്ററോളം ഭൂമിക്കടിയിലേക്കുണ്ടെന്നും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നത്ര വീതിയുള്ളതായും ഇസ്രയേൽ സേന വ്യക്തമാക്കി.ഇസ്രയേൽ അതിർത്തിക്ക് 400 മീറ്റർ മാത്രം അകലത്തിലാണ് തുരങ്കമുള്ളത്.  നിരവധി ശാഖകളും ജങ്ഷനുകളുമുള്ള ഈ തുരങ്കത്തിൽ വൈദ്യുതി കണക്ഷനും മറ്റു ആശയവിനിമയ സംവിധാനങ്ങളും ഉണ്ട്. തുരങ്കത്തിന്റെ ചില ഭാഗങ്ങളിൽ സ്ഫോടനമടക്കം ചെറുക്കാൻ സാധിക്കുന്ന വലിയ…

      Read More »
    • ചൈനയിൽ വൻ ഭൂചലനം: 115 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; കാശ്മീരിലും ഭൂചലനം

      ബെയ്ജിംഗ്: ചൈനയിലെ വടക്ക് പടിഞ്ഞാറൻ പ്രദേശമായ ഗാൻസുവിലുണ്ടായ ഭൂചലനത്തില്‍ 115  പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രാത്രിയായിരുന്നു സംഭവം.റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അതേസമയം കാശ്മീരിലെ ലഡാക്കിലും ഭൂചലനം അനുഭവപ്പെട്ടു. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കേന്ദ്രം കാർഗിലാണ്. ഉത്തരേന്ത്യയിലും പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.ഇവിടെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

      Read More »
    • ‘ദാവൂദ് ഇബ്രാഹിം മരിച്ചിട്ടില്ല, ആരോഗ്യവാനായിരിക്കുന്നു, പ്രചരിക്കുന്നത് വ്യാജ വാർത്തകൾ’  സഹായി ഛോട്ട ഷക്കീൽ ഉറപ്പിച്ചു പറയുന്നു

            ‘‘ദാവൂദ് ജീവനോടെയുണ്ട്, ആരോഗ്യവാനായി തന്നെ. ഈ കള്ളപ്രചരണം കണ്ട് ഞാൻ തന്നെ അദ്ഭുതപ്പെട്ടുപോയി. ഇന്നലെയും  പല തവണ ഞങ്ങൾ നേരിൽ കണ്ടിരുന്നു’’ കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മരിച്ചു എന്ന അഭ്യൂഹങ്ങൾ തള്ളി അടുത്ത സഹായി ഛോട്ട ഷക്കീൽ. ദാവൂദ് ജീവനോടെയുണ്ടെന്നും പൂർണ ആരോഗ്യവാനാണെന്നും ഛോട്ടാ ഷക്കീൽ  പറഞ്ഞു. വിഷബാധയേറ്റതിനെ തുടർന്ന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്താനിലെ കറാച്ചിയിലുള്ള ആശുപത്രിയിൽ പ്രവേശിച്ചു എന്നും ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാന്നെന്നും ഇന്നലെ അന്തർദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ടു ചെയ്തിരുന്നു. രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ആശുപത്രിയും പരിസരവും കനത്ത സുരക്ഷയിലാണ് എന്നുമായിരുന്നു വാർത്തകൾ. ആശുപത്രിയുടെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുന്നു എന്നും ഉന്നത അധികൃതരെയും അടുത്ത കുടുംബാംഗങ്ങളെയും മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ദാവൂദ് മരിച്ചു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരണമുണ്ടായി. പാക്കിസ്ഥാന്റെ കെയർ ടേക്കർ പ്രധാനമന്ത്രി അൻവർ…

      Read More »
    • അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍; വിഷം ഉള്ളില്‍ ചെന്നെന്ന് റിപ്പോര്‍ട്ട്

      കറാച്ചി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലായ ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണുള്ളത്. വിഷം ഉള്ളില്‍ച്ചെന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസമായി ആശുപത്രിയിലാണെങ്കിലും തിങ്കളാഴ്ചയാണ് ഇക്കാര്യം പുറത്തുവരുന്നത്. വന്‍ സുരക്ഷയിലാണ് ദാവൂദിനെ ചികിത്സിക്കുന്നത്. ആശുപത്രിയുടെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുകയാണ്. ആശുപത്രിയിലെ ഉന്നത അധികൃതരേയും അടുത്ത കുടുംബാംഗങ്ങളേയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. ദാവൂദിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്. രണ്ടാം വിവാഹത്തിനു ശേഷം ദാവൂദ് കറാച്ചിയിലാണ് താമസിക്കുന്നതെന്ന് ദാവൂദിന്റെ സഹോദരിയുടെ മകന്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ ആക്രമണം നടത്തിയതിനും കള്ളപ്പണ ഇടപാട് നടത്തിയതിനും വിവിധ ഏജന്‍സികള്‍ ദാവൂദിനെതിരെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

      Read More »
    • ഗാസയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ രണ്ട് സ്ത്രീകളെ തീവ്രവാദികൾ വെടിവച്ച്‌ കൊലപ്പെടുത്തി 

      ഗാസ: ക്രിസ്ത്യന്‍ പള്ളിയില്‍ രണ്ട് സ്ത്രീകളെ വെടിവച്ച്‌ കൊലപ്പെടുത്തി തീവ്രവാദികൾ. ഗസ്സയിലെ ഹോളി ഫാമിലി പാരിഷ് ചര്‍ച്ചിലാണ് സംഭവം. ഗാസയിലെ ഭൂരിഭാഗം ക്രിസ്ത്യന്‍ കുടുംബങ്ങളും യുദ്ധം ആരംഭിച്ചതുമുതല്‍ അഭയം തേടിയ പള്ളിയിലാണ് ആക്രമണമുണ്ടായത്. അമ്മയും മകളുമാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നഹിദ, മകള്‍ സമര്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേരും പള്ളി പരിസരത്തെ സിസ്റ്റേഴ്സ് കോണ്‍വെന്റിലേക്ക് നടക്കുകയായിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായത്. വെടിവയ്പ്പില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതേസമയം ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഹമാസും തോൽവി ഭയന്ന ഹമാസ് ലോക ശ്രദ്ധ ആകർഷിക്കാൻ നടത്തിയ നീക്കമാണ് ഇതെന്ന് ഇസ്രായേലും ആരോപിച്ചു ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ കീഴിലുള്ള പള്ളിയാണിതെന്നും അനാഥരേയും അംഗവൈകല്യമുള്ളവരേയും ഉൾപ്പെടെ താമസിപ്പിക്കുന്ന ചർച്ചിന് തങ്ങളാണ് സാമ്പത്തിക സഹായങ്ങൾ നൽകിവന്നിരുന്നതെന്നും ഇസ്രായേൽ അറിയിച്ചു .പള്ളിയുടെ കോമ്ബൗണ്ടിന്റെ തന്നെ ഭാഗമായ സിസ്റ്റേഴ്സ് ഓഫ് മദര്‍ തെരേസയുടെ കോണ്‍വെന്റിനെയും ആക്രമികൾ ലക്ഷ്യമിട്ടിരുന്നെന്നും ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞു.

      Read More »
    Back to top button
    error: