World

    • സുഡാന്‍ വനിതകള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു; ഗര്‍ഭഛിദ്രത്തിന് സഹായം തേടി നെട്ടോട്ടം

      ന്യൂയോര്‍ക്ക്: ആഭ്യന്തരയുദ്ധം രൂക്ഷമായ സൂഡാനിലെ മനുഷ്യക്കുരുതിയില്‍നിന്ന് രക്ഷതേടിയാണ് 27കാരിയായ യുവതി ഛാഡിലെത്തിയത്. അവളുടെ ഭര്‍ത്താവ് സുഡാനില്‍ അക്രമികളുടെ വെടിയേറ്റു മരിച്ചിരുന്നു. ഛാഡിലേക്കുള്ള വഴിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കരച്ചില്‍ അവള്‍ കേട്ടിരുന്നു. ദുരിതജീവിതത്തില്‍ താല്‍ക്കാലികമായെങ്കിലും ശമനമുണ്ടാവുമെന്ന് കരുതിയാണ് അവള്‍ ഛാഡിലേക്ക് കടന്നത്. എന്നാല്‍, അവിടെയും ക്രൂരമായ ലൈംഗിക പീഡനം നേരിടേണ്ടിവന്നതിന്റെ കഥയാണ് ഈ അഭയര്‍ഥി യുവതി പറയുന്നത്. അവളുടെ അടുത്തുള്ള തൊട്ടിലില്‍ ഏഴ് ആഴ്ച പ്രായമുള്ള മകന്‍ കിടക്കുന്നുണ്ട്. പണം വാഗ്ദാനം ചെയ്ത് തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സന്നദ്ധപ്രവര്‍ത്തകന്റെ കുഞ്ഞാണിതെന്ന് അവള്‍ പറഞ്ഞു. നാല് മക്കള്‍ കൂടി അവള്‍ക്കുണ്ട്. കുഞ്ഞുങ്ങള്‍ വിശന്നു കരയുമ്പോള്‍ വേറെ വഴിയില്ലായിരുന്നു. തന്റെ നിസ്സഹായാവസ്ഥ അയാള്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. പ്രതികാരം ഭയന്ന് തങ്ങളുടെ പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെയാണ് അസോസിയേറ്റഡ് പ്രസ്സിനോട് സ്ത്രീകള്‍ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ചത്. മനുഷ്യാവകാശപ്രവര്‍ത്തകരും പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരും ലൈംഗിക ചൂഷണം നടത്തുന്നതായി സ്ത്രീകള്‍ പറഞ്ഞു. പണവും ജോലിയും മറ്റു സഹായങ്ങളും…

      Read More »
    • വീട്ടിലിരുന്ന് പണിയെടുത്ത എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പാസ്സ്വേര്‍ഡ് മറന്നു; എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയത് ഏഴ് ലക്ഷം പേര്!

      ലണ്ടന്‍: കഴിഞ്ഞ ഓഗസ്റ്റില്‍ ബ്രിട്ടനെ പിടിച്ചു കുലുക്കിയ ആകാശ പ്രതിസന്ധിയുടെ കാരണം ഒടുവില്‍ കണ്ടെത്തി. ഏഴ് ലക്ഷത്തോളം യാത്രക്കാരുടെ യാത്രാ പരിപാടികള്‍ താറുമാറാക്കിയതിന് പുറകില്‍ വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന എഞ്ചിനിയറുടെ മറവി ആയിരുന്നത്രെ കാരണം! ബാങ്ക് ഹോളി ഡെ ദിനത്തില്‍ ‘വര്‍ക്ക് ഫ്രം ഹോം’ എടുത്ത എഞ്ചിനീയര്‍ പാസ്സ്വേര്‍ഡ് മറന്നു പോയതാണ് സകല കുഴപ്പങ്ങള്‍ക്കും വഴി തെളിച്ചത്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഫ്ലൈറ്റ് പ്ലാനില്‍ ഉണ്ടായ ഒരു പിഴവ് നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസ് കമ്പ്യൂട്ടര്‍ സിസ്റ്റത്തെ നിശ്ചലമാക്കിയത്. സിസ്റ്റം തകരാറിലായതോടെ വിമാനങ്ങള്‍ക്ക് ഇറങ്ങാനോ പറന്നുയരാനോ കഴിയാത്ത സാഹചര്യമായി. ഇതോടെ വിമാന സര്‍വ്വീസുകള്‍ വൈകുന്നതിനും റദ്ദാക്കപ്പെടുന്നതിനും ഇടയായി. ദിവസങ്ങളോളം നീണ്ടു നിന്ന ഈ പ്രതിസന്ധി എയര്‍ലൈനുകള്‍ ഏകദേശം 100 മില്യന്‍ പൗണ്ടോളം നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യത്തിലേക്ക് നയിച്ചു. സിവില്‍ ഏവിയേഷന്‍ അഥോറിറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്, ഏറെ തിരക്കു പിടിച്ച ഒരു ദിവസത്തില്‍ ഐ ടി സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരെ വര്‍ക്ക് ഫ്രം…

      Read More »
    • ഹിജാബ് വിരോധികളെ ചികിത്സിക്കാന്‍ ക്ലിനിക്കുമായി ഇറാന്‍

      ടെഹ്റാന്‍: പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണമെന്ന രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാനായി ക്ലിനിക്കുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇറാന്‍ സര്‍ക്കാര്‍. ഹിജാബ് റിമൂവല്‍ ട്രീറ്റ്മെന്റ് ക്ലിനിക്കെന്നാണ് ഇതിനുള്ള ചികിത്സാകേന്ദ്രത്തിന് പേരിട്ടിരിക്കുന്നത്. വനിതാ കുടുംബ വിഭാഗം മേധാവിയായ മെഹ്രി തലേബി ദരസ്താനിയാണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഈ ക്ലിനിക്കുകള്‍ സ്ത്രീകള്‍ക്ക് ‘ഹിജാബ് വിഷയത്തില്‍ ശാസ്ത്രീയവും മാനസികവുമായ ചികിത്സ നല്‍കും. ഗവണ്‍മെന്റിന്റെ ഈ നീക്കത്തിനെതിരേ ഇറാനിലെ ഒരു വിഭാഗം സ്ത്രീകളും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഹിജാബ് നിയമങ്ങള്‍ അനുസരിക്കാത്ത സ്ത്രീകളെ ചികിത്സിക്കാനുള്ള ക്ലിനിക്ക് എന്നത് ഇസ്ലാമിക ആശയമല്ലെന്നും അത് ഇറാനിലെ നിയമങ്ങളെ അടിസ്ഥാനമാക്കിയല്ലെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു. ടെഹ്റാന്‍ ആസ്ഥാനത്തെ വനിതാകുടുംബ വകുപ്പ് ഇത്തരത്തിലൊരു നിലാപാടെടുത്തത് ഭയാനകമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അലി ഖമേനിയുടെ നേരിട്ടുള്ള അധികാരത്തിന് കീഴിലാണ് ടെഹ്‌റാന്‍ ആസ്ഥാനത്തുള്ള വനിതാ കുടുംബ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ഇറാനിലുടനീളം, പ്രത്യേകിച്ച് സ്ത്രീകളുടെ വസ്ത്രധാരണം നിയന്ത്രിക്കുന്നതില്‍ കര്‍ശനമായ മതപരമായ നിയന്ത്രണങ്ങള്‍ നിര്‍വചിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ്…

      Read More »
    • ഒബാമയുടെ വസതിയില്‍ കാമുകിക്കൊപ്പം അന്തിയുറങ്ങി; സുരക്ഷാ ഉദ്യോഗസ്ഥനെ പുറത്താക്കി

      വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഹവായിലെ കടല്‍ത്തീര വസതിയിലെത്തി കാമുകിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് വാരാന്ത്യ ആഘോഷം നടത്തിയ സീക്രട്ട് സര്‍വീസ് ഏജന്റിനെതിരെ നടപടി. ബറാക് ഒബാമയുടേയും കുടുംബത്തിന്റെയും സുരക്ഷാ ചുമതലയുള്ള ഇയാളെ സര്‍വീസില്‍നിന്നു പുറത്താക്കി. അധികാര ദുര്‍വിനിയോഗത്തിനും ദേശ സുരക്ഷ ലംഘിച്ചതിനുമാണ് നടപടി. 2022ലാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ കാമുകിയുമായി കടത്തീരത്തിന് അഭിമുഖമായുള്ള ഹവായിലെ വസതിയിലെത്തി ആഘോഷം നടത്തിയത്. ബറാക് ഒബാമയും കുടുംബവും ഇവിടെ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സീക്രട്ട് ഏജന്റുമായി പിരിഞ്ഞ കാമുകിയുടെ ഓര്‍മക്കുറിപ്പ് പുറത്തുവന്നതോടെയാണ് സംഭവം പുറത്തായത്. ‘അണ്ടര്‍കവര്‍ ഹാര്‍ട്ട് ബ്രേക്ക് എ മെമ്മോയര്‍ ഓഫ് ട്രസ്റ്റ് ആന്‍ഡ് ട്രോമ’ എന്ന പേരില്‍ പുറത്തിറങ്ങിയ ഓര്‍മക്കുറിപ്പില്‍ സുരക്ഷ വീഴ്ചയെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ഉണ്ടായിരുന്നു. മിഷേല്‍ ഒബാമയുടെ ശുചിമുറിയില്‍ വച്ച് ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ആരും അറിയില്ലെന്നും അറിഞ്ഞാല്‍ തന്നെ തനിക്കായിരിക്കും നടപടി നേരിടേണ്ടി വരികയെന്ന ബോധ്യത്തിലായിരുന്നു സീക്രട്ട് ഏജന്റിന്റെ ആഘോഷമെന്നും പുസ്തക രൂപത്തിലാക്കിയ യുവതിയുടെ ഓര്‍മക്കുറിപ്പില്‍ പറയുന്നുണ്ട്.…

      Read More »
    • ഒറ്റ ദിവസം കൊണ്ട് ആറ് സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍; ചൈനയില്‍ യുവതി മരിച്ചു, ഒടുവില്‍ കുടുംബത്തിന് നഷ്ടപരിഹാരം

      ബീജിങ്: സൗന്ദര്യവര്‍ധനവിനായി ചൈനയില്‍ ഒരു ദിവസം കൊണ്ട് ആറ് സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു. ഗ്വാങ്സി പ്രവിശ്യയിലെ ഗ്വിഗാങ്ങിലെ ഗ്രാമപ്രദേശത്ത് നിന്നുള്ള ലിയു എന്ന യുവതിക്കാണ് സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ക്ക് പിന്നാലെ മരിച്ചത്. സംഭവത്തിന് പിന്നാലെ ലിയുവിന്റെ കുടുംബം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പകുതി പണം മാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ലോണെടുത്തായിരുന്നു യുവതി ശസ്ത്രക്രിയ നടത്തിയത്. 2020-ലായിരുന്നു സംഭവം. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് കുടുംബത്തിന് നഷ്ടപരിഹാരമായി പണം ലഭിക്കുന്നത് മാറി വരുന്ന സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് പിന്നാലെ പോകുന്ന പലരും ചെന്നെത്തുന്നത് ഇത്തരത്തിലുള്ള സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയിലേക്കാണ്. എന്നാല്‍, കൃത്യമായ സുരക്ഷയില്ലാതെ ഇത് ചെയ്താല്‍ വലിയ അപകടങ്ങള്‍ നേരിട്ടേക്കാം എന്നതിന് ഉദാഹരണമായി മാറുകയാണ് ഈ സംഭവം.  

      Read More »
    • ട്രംപിന്റെ കാബിനറ്റില്‍ മസ്‌കും കേരളത്തില്‍ വേരുള്ള വിവേക് രാമസ്വാമിയും

      വാഷിങ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാബിനറ്റില്‍ ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് (ട്വിറ്റര്‍) എന്നിവയുടെ മേധാവിയുമായ ഇലോണ്‍ മസ്‌കും. മസ്‌കിനൊപ്പം ഇന്ത്യന്‍ വംശജനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവും കേരളത്തില്‍ വേരുകളുമുള്ള വിവേക് രാമസ്വാമിയുമുണ്ടാകും. പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (ഡോജ്) ചുമതലയായിരിക്കും ഇവര്‍ക്ക്. മസ്‌കും വിവേകും ചേര്‍ന്ന് തന്റെ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥൃതല പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്നും അധികച്ചെലവുകളില്‍ നിയന്ത്രിക്കുമെന്നും ട്രംപ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. സര്‍ക്കാരിന്റെ കീഴിലെ ഫെഡറല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കാനും ഇരുവരും മുന്‍കയ്യെടുക്കും. സര്‍ക്കാരിലെ ‘മാലിന്യങ്ങളെയും’ തട്ടിപ്പുകളെയും വെളിച്ചത്തുകൊണ്ടുവരുമെന്നും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) മസ്‌കിനും വിവേകിനും കഴിയുമെന്നും ട്രംപ് പറഞ്ഞു. ഡോജിന്റെ ഓരോ പ്രവര്‍ത്തനവും ഓണ്‍ലൈനില്‍ ലഭ്യമാക്കി സുതാര്യത ഉറപ്പുവരുത്തുമെന്നും ഡോജ് എന്തെങ്കിലും പ്രത്യേകമായി ചെയ്യേണ്ടതുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നിയാല്‍ അറിയിക്കണമെന്നും ഇലോണ്‍ മസ്‌ക് എക്‌സില്‍ പ്രതികരിച്ചു. കാബിനറ്റിലേക്ക്…

      Read More »
    • ജോലിയുടെ ഇടവേളകള്‍ ‘ആനന്ദപ്രദമാക്കാന്‍’ പുട്ടിന്റെ ആഹ്വാനം; രാത്രി കറന്റും ഇന്റര്‍നെറ്റും വിച്‌ഛേദിച്ചും ജനനനിരക്ക് ഉയര്‍ത്താന്‍ റഷ്യ

      മോസ്‌കോ: ജനനനിരക്ക് കുത്തനെ ഇടിയുന്നതു നേരിടാന്‍ ‘മിനിസ്ട്രി ഓഫ് സെക്സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള ആലോചനയിലാണ് റഷ്യ. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ അനുയായിയും റഷ്യന്‍ പാര്‍ലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷന്‍ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോലിക്കിടയിലെ ഒഴിവുവേളകളില്‍ ‘പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന’ ആഹ്വാനം പുട്ടിന്‍ നേരത്തേ നടത്തിയിരുന്നു. മൂന്നാം വര്‍ഷത്തിലേക്ക് അടുക്കുന്ന യുക്രെയ്ന്‍ യുദ്ധത്തില്‍ മരണസംഖ്യ കുതിച്ചുയരുകയാണ്. രാജ്യത്തെ ജനനനിരക്കിലും കാര്യമായ കുറവാണ് ഉണ്ടാകുന്നതും. അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയര്‍ത്താനുതകുന്ന നടപടികള്‍ എടുക്കണമെന്ന് പുട്ടിന്‍ ആവശ്യപ്പെട്ടിരുന്നു. രാത്രി 10 മുതല്‍ പുലര്‍ച്ചെ രണ്ടുവരെ ലൈറ്റുകള്‍ അണച്ചും ഇന്റര്‍നെറ്റ് വിച്ഛേദിച്ചും, പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശങ്ങളിലൊന്ന്. വീട്ടമ്മമാര്‍ക്കു ശമ്പളം നല്‍കുക, അതവരുടെ പെന്‍ഷനിലേക്കും വകയിരുത്തുക എന്നതും പരിഗണിക്കപ്പെടുന്നു. പങ്കാളികളുടെ ആദ്യ ഡേറ്റിന് (ആദ്യമായി ഒരുമിച്ചു പുറത്തുപോകുന്നത്) സാമ്പത്തിക സഹായമായി 5000 റൂബിള്‍ (4,395 ഇന്ത്യന്‍ രൂപ) ധനസഹായം…

      Read More »
    • ജനസംഖ്യ കുറയുന്നു, സ്ഥിതി രൂക്ഷമാക്കി യുദ്ധം; ‘സെക്സ് മന്ത്രാലയം’ രൂപീകരിക്കാന്‍ റഷ്യ

      മോസ്‌കോ: യുദ്ധം പലവിധത്തിലാണ് ഒരു രാജ്യത്തെ തകര്‍ക്കുക. സാമ്പത്തികവും സാമൂഹികവുമായ പല നഷ്ടങ്ങള്‍ക്കും യുദ്ധങ്ങള്‍ വഴിവെക്കാറുണ്ട്. അതിന്റെ കഠിനമായ യാഥാര്‍ത്ഥ്യത്തിലൂടെയാണ് റഷ്യ കടന്നുപോകുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആശങ്കാജനകമാംവിധം ജനസംഖ്യയില്‍ കുറവുവന്നതോടെ ജനങ്ങളെ സര്‍ക്കാര്‍ പ്രത്യുല്‍പാദനത്തിന് പ്രോത്സാഹിപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അതിനുവേണ്ടി ഒരു മന്ത്രാലയംതന്നെ രൂപവത്കരിക്കാന്‍ റഷ്യ ആലോചിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുതിന്റെ വിശ്വസ്തയും റഷ്യന്‍ പാര്‍ലമെന്റിലെ കുടുംബസംരക്ഷണ, പിതൃത്വം, മാതൃത്വം, കുട്ടിക്കാലം എന്നീ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയുടെ ചെയന്‍വുമണുമായ നിന ഒസ്ടാനിന ‘മിനിസ്ട്രി ഓഫ് സെക്സ്’ എന്ന ആശയത്തെക്കുറിച്ചുള്ള ശുപാര്‍ശകള്‍ പരിഗണിച്ചുതുടങ്ങിയതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 68-കാരിയായ നിന ഈ ആശയത്തോട് അനുകൂലമായ സമീപനമാണ് മുന്നോട്ടുവെക്കുന്നതെന്ന് മിറര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനുമായി മൂന്നുവര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തിന്റെ ഫലമായി വലിയൊരു വിഭാഗം ജനസംഖ്യയമാണ് റഷ്യക്ക് നഷ്ടമായത്. സുസ്ഥിരമായ ജനസംഘ്യ നിലനിര്‍ത്താന്‍ ആവശ്യമായ 2.1-ല്‍ നിന്ന് രാജ്യത്തെ ജനന നിരക്ക്…

      Read More »
    • ഭാര്യയും മുന്‍ ഭാര്യയും നാല് കാമുകിമാരും പരസ്പരം അറിയാതെ ഒരേ അപ്പാര്‍ട്ട്മെന്റില്‍; യുവാവ് പങ്കാളികളില്‍നിന്ന് തട്ടിയെടുത്തത് 47 ലക്ഷം

      ബീജിങ്: ഒരേസമയം അഞ്ച് സ്ത്രീകളുമായി ബന്ധം നിലനിര്‍ത്തിയശേഷം അവരില്‍ നിന്ന് വലിയൊരു തുക തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഇയാളുടെ ആദ്യഭാര്യയും നാല് കാമുകിമാരും ഒരേ അപ്പാര്‍ട്ട്മെന്റില്‍ പരസ്പരം അറിയാതെയാണ് താമസിച്ചിരുന്നത്. ‘ഷിജോന്‍’ എന്ന പേരിലറിയപ്പെടുന്ന യുവാവാണ് സ്ത്രീകളില്‍ നിന്ന് പണം തട്ടിയത്. വടക്കുകിഴക്കന്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യയിലാണ് ഷിജോന്‍ ജനിച്ചുവളര്‍ന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് ഇദ്ദേഹത്തിന്റേത്. സെക്കന്ററി വിദ്യാഭ്യാസം ഉപേക്ഷിച്ച ഷിജോന്‍ ചെറിയ ജോലികള്‍ ചെയ്താണ് ജീവിച്ചുപോന്നത്. എന്നാല്‍ ആയിടെയ്ക്കാണ് താനൊരു സമ്പന്ന കുടുംബത്തിലെ അംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഷിയാവോജിയ എന്ന പെണ്‍കുട്ടിയെ ഇയാള്‍ വിവാഹം കഴിച്ചത്. ഷിയാവോജിയയെ വിശ്വസിപ്പിക്കാന്‍ ചില സമ്മാനങ്ങളും ഇയാള്‍ നല്‍കിയിരുന്നു. തന്റെ മാതാപിതാക്കള്‍ ബിസിനസുകാരാണെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍, സത്യത്തില്‍ ഷിജോനിന്റെ അമ്മ ബാത്ത്ഹൗസ് അറ്റന്‍ഡന്റ് ആണ്. നിര്‍മാണത്തൊഴിലാളിയാണ് ഷിജോന്റെ പിതാവെന്നും സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയായപ്പോഴാണ് യുവാവിന്റെ സാമ്പത്തികസ്ഥിതിയെപ്പറ്റി ആദ്യഭാര്യയ്ക്ക് മനസിലായത്. ഉടനെ തന്നെ ഇവര്‍…

      Read More »
    • യാത്രക്കിടെ വിമാനത്തിലെ എമര്‍ജെന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, പരിഭ്രാന്തി

      പനാമ സിറ്റി: കോപ്പ എയര്‍ലൈന്‍സ് വിമാനത്തില്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യാത്രക്കാരന്റെ ശ്രമം. വിമാനത്തിനുള്ളില്‍ പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരനെ സഹയാത്രികര്‍ തടയാന്‍ ശ്രമിച്ചത് കയ്യാങ്കളിയില്‍ കലാശിച്ചു. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ബ്രസീലില്‍ നിന്ന് പനാമയിലേക്ക് പോയ വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ 30 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് യാത്രികന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത്. ഇതിന് പിന്നാലെ സഹയാത്രികര്‍ ഇയാളെ തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. എമര്‍ജന്‍സി വാതിലിനടുത്തേക്ക് പാഞ്ഞ യാത്രികന്‍ ആദ്യം ഫ്‌ലൈറ്റ് അറ്റന്‍്ഡിനെ ബന്ദിയാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭക്ഷണ ട്രേയിലെ കത്തി ഉപയോഗിച്ചാണ് ഫ്‌ലൈറ്റ് അറ്റന്‍ഡിനെ ബന്ദിയാക്കാന്‍ ഇയാള്‍ ശ്രമിച്ചത്. ഫ്‌ലൈറ്റ് അറ്റന്‍ഡിന്റെ നിലവിളി ശബ്ദം കേട്ട് ആളുകളെത്തിയപ്പോഴേക്കും എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആളുകളെത്തി ഇയാളെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തത്. സമൂഹമാധ്യമമായ എക്‌സില്‍ ഉള്‍പ്പടെ വൈറലാവുന്ന വിഡിയോയില്‍ രക്തം പുരണ്ട മുഖവുമായി നില്‍ക്കുന്ന ഇയാളെ കാണാന്‍ സാധിക്കും. പനാമയില്‍ ഇറങ്ങിയ ശേഷം ‘ദേശീയ…

      Read More »
    Back to top button
    error: