World
-
മിസ് യൂണിവേഴ്‌സില്‍ പങ്കെടുത്ത മോഡലായ ഭാര്യയെ കൊന്ന് ഗര്‍ഭപാത്രം പുറത്തെടുത്തു, ശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കി മിക്‌സിയിലിട്ട് അരച്ചു; ഒരു വര്‍ഷം മുമ്പു നടന്ന കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസിന്റെ വിദഗ്ധ അന്വേഷണം
ന്യൂയോര്‍ക്ക്: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മിക്‌സിയില്‍ ഇട്ട് ശരീരഭാഗങ്ങള്‍ അരച്ചെടുത്ത ഭര്‍ത്താവ് ഒടുവില്‍ പിടിയില്‍. മുന്‍ മിസ് സ്വിറ്റ്‌സര്‍ലന്‍ഡ് ഫൈനലിസ്റ്റും മോഡലും ട്രെയിനറുമായ ക്രിസ്റ്റീനയുടെ മരണത്തിലാണ് ഭര്‍ത്താവ് പിടിയിലായത്. 2024 ഫെബ്രുവരിയിലായിരുന്നു കൊലപാതകം. ഭാര്യ തന്നെ കത്തിയുമായി ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വരക്ഷയ്ക്കായി പിടിച്ചു തള്ളിയതാണ് മരണകാരണമെന്നായിരുന്നു ഭര്‍ത്താവ് തോമസിന്റെ വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ജിഗ്‌സോ ബ്ലേഡും ചെടി വെട്ടാന്‍ ഉപയോഗിക്കുന്ന കത്രികയുമാണ് കൊലയ്ക്കായി തോമസ് ഉപയോഗിച്ചത്. ക്രിസ്റ്റീനയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം ജിഗ്‌സോ ബ്ലേഡ് ഉപയോഗിച്ച് തോമസ് അടിവയറ് കീറിയെന്നും ഗര്‍ഭപാത്രം പുറത്തെടുത്തുവെന്നും പൊലീസ് പറയുന്നു. പിന്നാലെ ശരീരം വെട്ടിനുറുക്കി കഷണങ്ങളാക്കി. തുടര്‍ന്ന് ശരീരത്തിലെ മാംസം കുഴമ്പ് പരുവത്തിലാക്കി അരച്ചെടുത്ത് രാസലായനിയിലിട്ടെന്നും കണ്ടെത്തി. മാംസം അരയ്ക്കാന്‍ ഉപയോഗിച്ച മിക്‌സി പൊലീസ് കണ്ടെത്തി. ത്വക്കിന്റെ അശംങ്ങളും പേശിയിലെ കോശങ്ങളും എല്ലിന്റെ ഭാഗങ്ങളും ഇതില്‍ നിന്ന് വീണ്ടെടുത്തു. യൂട്യൂബ് കണ്ടിരുന്നാണ് തോമസ് ഭാര്യയുടെ ശരീരം ക്രൂരമായി വെട്ടിനുറുക്കിയതെന്ന് കോടതി രേഖകളും…
Read More » -
മുന്‍ മിസ് സ്വിറ്റ്സര്‍ലന്‍ഡ് ഫൈനലിസ്റ്റ് സുന്ദരിയെ ഭര്‍ത്താവ് കഴൂത്തുഞെരിച്ചു കൊലപ്പെടുത്തി ; പിന്നീട് വെട്ടിനുറുക്കി അരച്ചുകലക്കി രാസലായനിയില്‍ ലയിപ്പിച്ചു ; ഒട്ടിപ്പിടിച്ച ചര്‍മ്മഭാഗങ്ങളും, അസ്ഥി കഷണങ്ങളും കണ്ടെടുത്തു
മൂന്‍ മിസ് സ്വിറ്റ്‌സര്‍ലണ്ട് മത്സരത്തിലെ ഫൈനലിസ്റ്റായ സുന്ദരിയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അരച്ചു പള്‍പ്പാക്കി രാസലായനിയില്‍ കലര്‍ത്തി. സ്വിസ് സ്വകാര്യതാ നിയമങ്ങള്‍ പ്രകാരം തോമസ് എന്ന് മാത്രം പേര് നല്‍കിയിട്ടുള്ള 43-കാരന്‍, തന്റെ ഭാര്യയായിരുന്ന 38-കാരിയായ ക്രിസ്റ്റീന ജോക്‌സിമോവിച്ചിനെ 2024-ല്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ശേഷം ശരീരം കഷണങ്ങളാക്കുകയും ചെയ്‌തെന്നാണ് കേസ്. തോമസിനെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ബിന്നിംഗെമിലെ അവരുടെ വീട്ടില്‍ വെച്ചായിരുന്നു കൃത്യം നടത്തിയത്. ഒരു ജിഗ്സോ കത്തി ഉപയോഗിച്ച് ശരീരം പല കഷണങ്ങളായി വെട്ടിമുറുക്കിയ ശേഷം അവരുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുകയും, പിന്നീട് ശരീരഭാഗങ്ങള്‍ ഒരു ഇന്‍ഡസ്ട്രിയല്‍ ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അരിഞ്ഞതിന് ശേഷം രാസ ലായനിയില്‍ ലയിപ്പിക്കുകയും ചെയ്തു. ചില അവശിഷ്ടങ്ങള്‍ ‘പള്‍പ്പ് രൂപത്തിലാക്കി’ ലയിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലീസ് പിന്നീട് ബ്ലെന്‍ഡറും അതില്‍ ഒട്ടിപ്പിടിച്ച ചര്‍മ്മഭാഗങ്ങളും, അസ്ഥി കഷണങ്ങളും കണ്ടെടുത്തതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയുടെ ശരീരം ഛേദിക്കുമ്പോള്‍ തോമസ് തന്റെ ഫോണില്‍…
Read More » -
ചൈനയോട് കോർക്കാൻ നിൽക്കണ്ട, അവർ മൂടോടെ തകർത്തിട്ട് പോകും, യുഎസിന്റെ ഓരോ തന്ത്രത്തിനും ചൈനയുടെ പക്കൽ ഡ്യൂപ്പുണ്ട്!! ഒരു മഹാശക്തിയുമായി യുദ്ധം ചെയ്ത് വിജയിക്കാനുള്ള ശക്തി യുഎസിനില്ല, തയ്വാൻ വിഷയത്തിൽ യുദ്ധമുണ്ടായാൽ ചൈന അമേരിക്കൻ യുദ്ധവിമാനങ്ങളെ തകർക്കും- മുന്നറിയിപ്പുമായി യുഎസ് രഹസ്യരേഖ
വാഷിങ്ടൻ: ചൈനയോട് കൊമ്പു കോർക്കാൻ നിൽക്കേണ്ടന്ന് യുഎസ് രഹസ്യരേഖ. തയ്‌വാൻ വിഷയത്തിൽ സംഘർഷമുണ്ടായാൽ ചൈന അമേരിക്കൻ യുദ്ധവിമാനങ്ങളെ തകർക്കും, സൈന്യത്തെ പരാജയപ്പെടുത്തുമെന്നും യുഎസ് രഹസ്യരേഖയിൽ പറയുന്നു. ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎസ് ചെലവേറിയതും ദുർബലവുമായ ആയുധങ്ങളെ ആശ്രയിക്കുമ്പോൾ എതിരാളികൾ വില കുറഞ്ഞതും സാങ്കേതിക വിദ്യയിൽ കൂടുതൽ മികച്ചതുമായ ആയുധങ്ങൾ വികസിപ്പിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം തയ്‌വാൻ വിഷയത്തിൽ ഇടപെടാനുള്ള എല്ലാ വിദേശ ശ്രമങ്ങളെയും തകർക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നത്. തയ്‌വാന് അടുത്തുള്ള ദ്വീപിൽ ജപ്പാൻ മിസൈലുകൾ സ്ഥാപിച്ചതിനെതിരെ ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. “ ചൈനയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ഞങ്ങൾക്ക് ഉറച്ച ഇച്ഛാശക്തിയും ദൃഢനിശ്ചയവും അതിനുള്ള ശേഷിയുമുണ്ട്. എല്ലാ വിദേശ ഇടപെടലുകളെയും ഞങ്ങൾ തകർക്കും.”–തയ്‌വാൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചൈനീസ് മന്ത്രാലയത്തിന്റെ വക്താവ് പെങ് ക്വിംഗെൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. അതുപോലെ യുഎസ് യുദ്ധവിമാനങ്ങളും യുദ്ധ കപ്പലുകളും ഉപഗ്രഹങ്ങളും തകർക്കാനുള്ള…
Read More » -
തന്ത്രപ്രധാന പങ്കാളികളെ സ്വന്തം ശത്രുക്കളുടെ കൈകളിലേക്ക് തള്ളിവിട്ടാൽ നൊബേൽ സമ്മാനം ലഭിക്കില്ല… ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്നത് ഇന്ത്യയല്ല മറിച്ച് യുഎസ്, ട്രംപിന്റെ നയങ്ങൾ യുഎസിനുതന്നെ ഹാനികരം- അമേരിക്കൻ കോൺഗ്രസ് അംഗം
വാഷിങ്ടൺ: ഇന്ത്യയ്ക്കെതിരെയുള്ള യുഎസിന്റെ നിലപാടുകൾ ഇന്ത്യയെ റഷ്യയുമായി കൂടുതൽ അടുപ്പിക്കുകയാണെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും ചേർന്നുള്ള കാർയാത്രയ്ക്കിടെ പകർത്തിയ സെൽഫിചിത്രം ഉയർത്തിക്കാണിച്ചാണ് കോൺഗ്രസ് അംഗം സിഡ്നി കാംലാഗർ ഡോവ് ഇത്തരത്തിൽ അഭിപ്രായം പ്രകടമാക്കിയത്. യുഎസ് വിദേശനയത്തെക്കുറിച്ചുള്ള ഒരു ഹിയറിങ്ങിനിടെയായിരുന്നു സംഭവം. യുഎസ് ഇന്ത്യയെ റഷ്യയിലേക്ക് അടുപ്പിക്കുകയാണെന്നും ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്നത് ഇന്ത്യയല്ല മറിച്ച് യുഎസ് ആണെന്നും അവർ പറഞ്ഞു. ഇന്ത്യയോടുള്ള ട്രംപിന്റെ നയങ്ങൾ യുഎസിനുതന്നെ ഹാനികരമാകുന്നവയാണെന്നും ഡോവ് വ്യക്തമാക്കി. ഭരണകൂടത്തിന്റെ സമ്മർദ്ദ തന്ത്രങ്ങൾ ഇരുരാജ്യങ്ങൾക്കിടയിലുള്ള തന്ത്രപരമായ വിശ്വാസത്തിനും പരസ്പര ധാരണയ്ക്കും വിനാശകരാകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. “ഈ പോസ്റ്ററിന് ആയിരം വാക്കുകളുടെ വിലയുണ്ട്. തന്ത്രപ്രധാന പങ്കാളികളെ സ്വന്തം ശത്രുക്കളുടെ കൈകളിലേക്ക് തള്ളിവിട്ടാൽ നൊബേൽ സമ്മാനം ലഭിക്കില്ല”,ഡോവ് പരിഹസിച്ചു. ട്രംപ് ഭരണകൂടം യുഎസ്- ഇന്ത്യ പങ്കാളിത്തത്തിന് വരുത്തിയ നാശനഷ്ടങ്ങൾ ലഘൂകരിക്കാനും സ്ഥിരമായ സഹകരണത്തിലേക്ക് മടങ്ങാനും ഡോവ് കോൺഗ്രസ് അംഗങ്ങളോട് അഭ്യർഥിച്ചു. അതേസമയം കഴിഞ്ഞയാഴ്ച രണ്ട്…
Read More » -
ട്രംപ് കവിയെ പോലെ വര്‍ണിക്കുന്നു; അവളുടെ ചുണ്ടുകള്‍ മെഷിന്‍ ഗണ്‍ പോലെ; പ്രസ് സെക്രട്ടറിയെക്കുറിച്ചുള്ള വിശേഷണങ്ങള്‍ക്കു നേരെ വിമര്‍ശനം
വാഷിംഗ്ടണ്‍; കടുത്ത തീരുമാനങ്ങളെടുക്കാന്‍ മാത്രമല്ല കവിയെ പോലെ വര്‍ണിക്കാനും തനിക്കു കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരുപക്ഷേ ഇന്നേവരെ ഒരു കവിയും വര്‍ണിക്കാത്ത തരത്തിലാണ് ട്രംപ് ഒരു സ്ത്രീയെ, അവരുടെ ചുണ്ടുകളെ വര്‍ണിച്ചിരിക്കുന്നത്. പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിനെക്കുറിച്ചാണ് ട്രംപ് കാവ്യാത്മകമായി ചിലതെല്ലാം പറഞ്ഞത്. എന്നാല്‍ ട്രംപിന്റെ വാക്കുകള്‍ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങളെന്നാണ് കുറ്റപ്പെടുത്തല്‍. ലീവിറ്റിന്റെ മുഖവും ചുണ്ടുകളും പരാമര്‍ശിച്ചുകൊണ്ടാണ് ട്രംപ് പ്രസംഗിച്ചത്. ഇതിനെതിരെ ഇപ്പോള്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പെന്‍സില്‍വാനിയയില്‍ നടന്ന റാലിയിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. അതിങ്ങനെ – നമ്മുടെ സൂപ്പര്‍സ്റ്റാറായ കരോലിനെ ഇന്നിവിടെ കൊണ്ടുവന്നിട്ടുണ്ട്. അവര്‍ വളരെ മികച്ച ആളല്ലേ? സുന്ദരമായ മുഖവും മെഷീന്‍ ഗണ്‍ പോലുള്ള ചുണ്ടുമായി ടെലിവിഷനില്‍ സംസാരിക്കുമ്പോള്‍ കരോലിന്‍ വളരെ ഡോമിനേറ്റിങ് ആണ്. കരോലിന് ഭയമില്ലാത്തതിന് കാരണം തങ്ങളുടെ നയമാണ്. ഇതാദ്യമായല്ല ട്രംപ് കരോലിന്‍ ലീവിറ്റിനെതിരെ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നത്. നേരത്തെയും കരോലിന്റെ ചുണ്ടുകള്‍ മെഷീന്‍ ഗണ്‍ പോലെയാണെന്ന് ട്രംപ് പറഞ്ഞിരുന്നു.…
Read More » -
അഴിമതിക്ക് ചൈനയില്‍ തൂക്കുമരം ശിക്ഷ… പദ്ധതികളുടെ ഏറ്റെടുക്കലിലും വായ്പ അനുവദിക്കാനും മറ്റുമായി കൈക്കൂലി വാങ്ങിയത് 1290 കോടി രൂപ ; മുന്‍ ബാങ്കറെ ചൈന വധശിക്ഷയ്ക്ക് വിധേയനാക്കി…!
ബീജിംഗ്: വമ്പന്‍തുക കൈക്കൂലി വാങ്ങിയ അഴിമതിക്കേസില്‍ ബാങ്ക് മാനേജരെ തൂക്കിലേറ്റി ചൈന. ചൈന ഹുവാറോങ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സിന്റെ മുന്‍ ജനറല്‍ മാനേജരായിരുന്ന ബൈ തിയാന്‍ഹുയിയെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. 156 മില്യണ്‍ ഡോളറിലധികം (ഏകദേശം 1290 കോടി രൂപ) കൈക്കൂലി വാങ്ങിയതിനാണ് ശിക്ഷയ്ക്ക് വിധേയനാക്കിയത്. സംസ്ഥാന നിയന്ത്രണത്തിലുള്ള ഒരു മുന്‍നിര അസറ്റ് മാനേജ്മെന്റ് സ്ഥാപനത്തില്‍ മുന്‍ എക്സിക്യൂട്ടീവ് ആയിരുന്ന ബൈ തിയാന്‍ഹുയിയെ 2014-നും 2018-നും ഇടയില്‍ പദ്ധതികളുടെ ഏറ്റെടുക്കലിലും ധനസഹായത്തിലും അനുകൂലമായ പരിഗണന നല്‍കിയതിലൂടെ 156 മില്യണ്‍ ഡോളറിലധികം കൈക്കൂലി വാങ്ങിയതായിട്ടാണ് കണ്ടെത്തിയത്്. ചൈനയില്‍ അഴിമതിക്ക് നല്‍കുന്ന വധശിക്ഷകള്‍ പലപ്പോഴും രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ നല്‍കി പിന്നീട് ജീവപര്യന്തമായി കുറയ്ക്കാറുണ്ട്. എന്നാല്‍, വടക്കന്‍ നഗരമായ ടിയാന്‍ജിനിലെ കോടതി 2024 മെയ് മാസത്തില്‍ ആദ്യം വിധിച്ച ബൈയുടെ ശിക്ഷയ്ക്ക് ഇളവുകള്‍ നല്‍കിയില്ല. തന്റെ ശിക്ഷക്കെതിരെ അദ്ദേഹം അപ്പീല്‍ നല്‍കിയെങ്കിലും യഥാര്‍ത്ഥ വിധി ഫെബ്രുവരിയില്‍ ശരിവച്ചു. ചൈനയിലെ പരമോന്നത നീതിന്യായ കോടതിയായ സുപ്രീം പീപ്പിള്‍സ്…
Read More » -
അരിയിട്ടു വാഴിക്കില്ല ട്രംപ് ഇന്ത്യക്കാരെ; ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടി വരുന്നു; ഇന്ത്യന്‍ അരിയുള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യന്‍ അരിയുള്‍പ്പടെയുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാകുന്ന തീരുമാനത്തിലേക്കാണ് ട്രംപ് നീങ്ങുന്നത്. എണ്ണ യുദ്ധത്തിന് പിന്നാലെ അരിക്കും കയറ്റുമതി താരിഫ് ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിപണിയിലിറങ്ങുമ്പോള്‍ ഇന്ത്യന്‍ കയറ്റുമതി വിപണിക്കാണ് അതിന്റെ പ്രത്യാഘാതം ഉണ്ടാവുക. ഇന്ത്യന്‍ അരിയുള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന വ്യക്തമായ സൂചന ട്രംപ് നല്‍കിയത് അമേരിക്കന്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായാണ്. കാര്‍ഷിക ഇറക്കുമതിയെ സംബന്ധിച്ചുള്ള അമേരിക്കന്‍ കര്‍ഷകരുടെ ആശങ്കകളുമായി ബന്ധപ്പെട്ടായിരുന്നു ഇന്ത്യയ്ക്ക് പ്രശ്‌നമാകുന്ന ട്രംപിന്റെ പ്രതികരണം. വൈറ്റ് ഹൗസില്‍ വെച്ചായിരുന്നു അമേരിക്കന്‍ കര്‍ഷകരെ പിന്തുണച്ചുള്ള പ്രസ്താവന ട്രംപ് നടത്തിയത്. അമേരിക്കയിലെ ഇന്ത്യന്‍ അരിയുടെ നിക്ഷേപത്തെ താന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ, തായ്ലന്‍ഡ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നും വില കുറഞ്ഞ അരി ലഭ്യമാക്കുന്നത് പണപ്പെരുപ്പവും മുന്‍കാല വ്യാപാര പ്രവര്‍ത്തനങ്ങളും…
Read More » -
ഫോര്‍മുല വണ്‍ ലോക കിരീടം ലാന്‍ഡോ നോറിസിന്; അബുദാബിയില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു; പോയിന്റ് പട്ടികയില്‍ ഒന്നാമത്
സീസണിലെ അവസാന മത്സരമായ അബുദാബി ഗ്രാൻപ്രീയ്ക്കൊടുവില്‍ മക്‌ലാരൻ താരം ലാൻഡോ നോറിസ് കരിയറിലെ ആദ്യ ഫോർമുല വൺ ലോകകിരീടം സ്വന്തമാക്കി. മത്സരത്തിൽ റെഡ് ബുള്ളിന്റെ നിലവിലെ ചാംപ്യൻ മാക്സ് വെർസ്റ്റപ്പൻ ഒന്നാമതെത്തിയപ്പോൾ മക്‌ലാരന്റെ തന്നെ ഓസ്കർ പിയാസ്ട്രി രണ്ടാമതും നോറിസ് മൂന്നാമതുമായാണ് ഫിനിഷ് ചെയ്തത്. ഇതോടെ, ചാംപ്യൻഷിപ് പട്ടികയില്‍ വെർസ്റ്റപ്പനെക്കാൾ രണ്ട് പോയിന്റ് മുന്നിലെത്തി നോറിസ് കിരീടം ഉറപ്പിച്ചു. 2020-ൽ ലൂയിസ് ഹാമിൽട്ടനു ശേഷം ഫോർമുല വൺ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമാണ് 26-കാരനായ നോറിസ്. ഇതോടെ മാക്സ് വെർസ്റ്റപ്പന്റെ നാലു വർഷം നീണ്ട കിരീടവാഴ്ചയ്ക്ക് അവസാനമായി. വെർസ്റ്റപ്പനെക്കാൾ 12 പോയിന്റിന്റെയും പിയാസ്ട്രിയേക്കാള്‍ 16 പോയിന്റിന്റെയും മുൻതൂക്കവുമായാണ് നോറിസ് നിർണായകമായ അവസാന മത്സരത്തിനിറങ്ങിയത്. റെഡ് ബുള്ളിനായി വെർസ്റ്റാപ്പൻ പോൾ പൊസിഷനിൽനിന്ന് മത്സരം തുടങ്ങിയപ്പോൾ ഒന്നാം നിരയിൽ നോറിസും തൊട്ടുപിന്നല്‍ മൂന്നാമനായി പിയാസ്ട്രിയും അണിനിരന്നു. വെർസ്റ്റാപ്പന് കിരീടം നേടണമെങ്കിൽ നോറിസ് നാലാമതോ അതിൽ താഴെയോ എത്തണമായിരുന്നു. സീസണിലുടനീളം ലീഡ്…
Read More » -
മനുഷ്യാവകാശ, രാഷ്ട്രീയ പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ഇസ്രയേലി ചാര സോഫ്റ്റ്‌വേര്‍ പാകിസ്താന്‍ ഉപയോഗിക്കുന്നെന്ന് റിപ്പോര്‍ട്ട്; ‘ദി ഇന്റലക്‌സ ലീക്ക്’ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണില്‍ പോലും ‘പ്രഡേറ്റര്‍’ സോഫ്റ്റ്‌വേര്‍ നുഴഞ്ഞു കയറി; പെഗാസസിനു ശേഷം വന്‍ വെളിപ്പെടുത്തലുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍
ന്യൂഡല്‍ഹി: അമേരിക്ക നിരോധിച്ച ഇസ്രേയേലി ചാര സോഫ്റ്റ്‌വേര്‍ മനുഷ്യാവകാശ പ്രവര്‍ത്തരെയും അഭിഭാഷകരെയും നിരീക്ഷിക്കാന്‍ വ്യാപകമായി പാകിസ്താന്‍ ഉപയോഗിക്കുന്നെന്നു റിപ്പോര്‍ട്ട്. പിഴയില്‍നിന്നും നിയമ നടപടികളില്‍നിന്നും രക്ഷപ്പെടുന്നതിനു യുഎഇ ആസ്ഥാനമാക്കിയാണ് നിരീക്ഷണ സംവിധാനം ഉപയോഗിക്കുന്നതെന്നും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ‘ദി ഇന്റലക്‌സ ലീക്‌സ്’ എന്ന പേരില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച അന്വേഷണത്തിലെ കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നേരത്തേ, ഇന്ത്യയില്‍ പെഗാസസ് ചാര സോഫ്റ്റ്‌വേറുകള്‍ ഉപയോഗിച്ചെന്ന കണ്ടെത്തല്‍ നടത്തിയതും ആംനസ്റ്റി ഇന്റര്‍നാഷണലാണ്. പാകിസ്താനിലെ ഭരണകൂടം ഇസ്രയേല്‍ ചാരസോഫ്റ്റ്‌വേര്‍ കമ്പനിയായ ഇന്റലക്‌സയുടെ ‘പ്രഡേറ്റര്‍’ എന്ന സോഫറ്റ്‌വേറാണ് ഉപയോഗിക്കുന്നത്. ഇന്നു ലോകത്തു ലഭ്യമായതില്‍ ഏറ്റവും തീവ്രതയേറിയ ചാരസോഫറ്റ്‌വേറായിട്ടാണ് ഇതു കണക്കാക്കുന്നത്. ആന്‍ഡ്രോയിഡിലും ആപ്പിളിന്റെ ഏറ്റവും പുതിയ പതിപ്പായ ഫോണുകളില്‍ പോലും ഇതിനു നുഴഞ്ഞു കയറാന്‍ കഴിയും. ഫോണിലെ എല്ലാ വിവരങ്ങളും ചോര്‍ത്തുന്നതിനൊപ്പം ഫോണ്‍കോളുകള്‍ നിരീക്ഷിക്കാം. ഫോണിന്റെ മൈക്രോഫോണ്‍, കാമറ മറ്റു സംവിധാനങ്ങള്‍ എന്നിവയെല്ലാം ദൂരസ്ഥലത്തിരുന്നു പ്രവര്‍ത്തിപ്പിക്കാനും കഴിയും. 2018 മുതല്‍ 2025 വരെ കമ്പനിയില്‍നിന്നു ചോര്‍ന്ന…
Read More »
