Pravasi
-
ജോലി തേടി ദുബൈയിലെത്തിയ യുവാവിനെ കാത്തിരുന്നത് മരണം; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടത്തില്‍ മരണം രണ്ടായി
ദുബായ്: കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്ന് മരിച്ചു. തലശ്ശേരി ടെമ്പിള്‍ ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിന്‍ ദാസ് (24) ആണ് മരിച്ചത്. വിസിറ്റ് വിസയില്‍ ജോലി അന്വേഷിച്ച് ദുബായില്‍ എത്തിയതായിരുന്നു. അപകടത്തില്‍ പരുക്കേറ്റ മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുള്ളയാണ് (42) ഇന്നലെ മരിച്ചത്. ചികിത്സയില്‍ കഴിയുന്ന എട്ട് പേരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ച രാത്രിയാണ് കരാമയിലെ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഗ്യാസ് ചോര്‍ച്ച ഉണ്ടായതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികള്‍ ഉള്‍പ്പെട്ട ബ്ലോക്കിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒമ്പതുപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ് ചോര്‍ച്ച ഉണ്ടായതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസും ഫോറസിക് വിഭാഗവും അന്വേഷണം തുടരുകയാണ്.
Read More » -
ദുബൈയില്‍ എല്‍ പി ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളികളടക്കം ഒൻപത് പേര്‍ക്ക് പരിക്ക്
ദുബൈയില്‍ എല്‍ പി ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളികളടക്കം ഒൻപത് പേര്‍ക്ക് പരുക്കേറ്റു. കരാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദര്‍ കെട്ടിടത്തിലായിരുന്നു സംഭവം. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിൻ ദാസ്, ഷാനില്‍, നഹീല്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ ദുബൈ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു ആറ് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. മൂന്ന് മുറികളിലായി 17 പേരാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
Read More » -
മണിക്കൂറില്‍ ഏഴു കിലോമീറ്റര്‍ വേഗം; ആളില്ലാ പട്രോളിങ്ങ് വാഹനവുമായി ദുബായ് പോലീസ്
ദുബായ്: ഡ്രൈവറില്ലാത്ത വാഹനങ്ങള്‍ വേഗത്തില്‍ നിരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ദുബായ്. ഇത്തരത്തിലുള്ള വാഹനങ്ങള്‍ ദുബായ് പോലീസ് പട്രോളിങ്ങിനും ഉള്‍പ്പെടുത്തുന്നു. ജൈടെക്‌സ് വേദിയിലാണ് അതിനൂതനമായ ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്ന കാര്യം പോലീസ് അറിയിച്ചത്. പുതിയ വാഹനത്തിലെ സംവിധാനങ്ങളെ കുറിച്ച് പോലീസ് പരിചയപ്പെടുത്തി. നഗരത്തിലെ റസിഡന്‍ഷ്യല്‍ ഏരിയകളില്‍ സുരക്ഷ നിരീക്ഷണത്തിന് ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലാരു സംവിധാനം പോലീസ് കൊണ്ടുവരുന്നത്. പൂര്‍ണമായും ഇലക്ട്രിക്കായിരിക്കും വാഹനം. 15 മണിക്കൂര്‍ വരെ ഒറ്റ ചാര്‍ജില്‍ വാഹനം പ്രവര്‍ത്തിക്കും. മണിക്കൂറില്‍ ഏഴ് കിലോമീറ്റര്‍ വേഗത്തില്‍ ഈ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. എന്നും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് രാജ്യത്ത് പുതിയ വികസന പദ്ധതികള്‍ കൊണ്ടുവരുന്ന നഗരമാണ് ദുബായ്. ദുബായ് പോലീസ് ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഭരണകാര്യ വിഭാഗമാണ് മേളയില്‍ ഇത്തരത്തിലൊരു വാഹനം അവതരിപ്പിച്ചത്. മേളയില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് പുതിയ വാഹനത്തെക്കുറിച്ച് വിശദീകരിച്ച് കൊടുക്കുന്നുണ്ട്. താമസകേന്ദ്രങ്ങളില്‍ ആയിരിക്കും ഈ വാഹനങ്ങളുടെ സേവനം ഉണ്ടായിരിക്കുക. 360 ഡിഗ്രി നിരീക്ഷണ സംവിധാനം ഉള്ള ക്യാമറകള്‍ ഈ…
Read More » -
നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട മലയാളി ഉംറ തീര്‍ഥാടക ബസില്‍ മരിച്ചു
റിയാദ്: ഉംറ നിര്‍വഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട മലയാളി തീര്‍ഥാടക ഹൃദയാഘാതത്തെ തുടർന്ന് ബസില്‍ മരിച്ചു. മലപ്പുറം കണ്ണമംഗലം മേമാട്ടുപാറ സ്വദേശി പുള്ളാട്ട് മുജീബിെൻറ ഭാര്യ ഖദീജ കെ.കെ (34) ആണ് മരിച്ചത്.മക്കയില്‍ ഉംറ കര്‍മങ്ങള്‍ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനായി ബസിൽ ജിദ്ദ വിമാനത്താവളത്തിേലക്ക് പോകുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൃതദേഹം മദീനയില്‍ മറവ് ചെയ്യുമെന്ന് കുടുംബം അറിയിച്ചു. ഏക മകൻ: ഹാഫിദ് റിദ്വാൻ.
Read More » -
ഹൃദയാഘാതം; കോട്ടയം സ്വദേശി കുവൈത്തിൽ നിര്യാതനായി
കോട്ടയം തോട്ടയ്ക്കാട് സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തോട്ടയ്ക്കാട് ചരുവംപുരം ജോസഫ് (50) ആണ് മരണപ്പെട്ടത്. കുവൈറ്റിൽ ജിടിസി കമ്പനിയിൽ ജോലിക്കാരനായിരുന്നു. ഭാര്യ: ഷൈനി. മകൾ: ജോസ്ന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടക്കുന്നു.
Read More » -
ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ദുബായില്‍ യുവതി കുഴഞ്ഞുവീണു മരിച്ചു
ദുബായ്: ആന്ധ്രാപ്രദേശ് സ്വദേശി ബര്‍ദുബൈയില്‍ റോഡില്‍ കുഴഞ്ഞുവീണ് മരിച്ചു. മലയാളി ഉടമസ്ഥതയിലുള്ള മാഫ് ഫയര്‍ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തില്‍ കോര്‍ഡിനേറ്ററായി ജോലിചെയ്തിരുന്ന നേഹ പത്മയാണ് (42) മരിച്ചത്. അവധി ദിവസമായതിനാല്‍ ബര്‍ദുബൈയില്‍ ഷോപ്പിങ്ങിന് എത്തിയതായിരുന്നു. റോഡില്‍ ദേഹ്വാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീഴുന്നതിന് തൊട്ടുമുമ്ബ് ഇവര്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചിരുന്നു. സംസാരം മുഴുവനാക്കാനായില്ല. വീഴുന്നത് കണ്ട് ഓടിക്കൂടിയവരാണ് ഫോണില്‍ തുടര്‍ന്നിരുന്ന ഭര്‍ത്താവിനെ വിവരമറിയിച്ചത്. റാശിദ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എത്തുന്നതിന് മുമ്ബേ മരണം സംഭവിച്ചിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.പത്തുവര്‍ഷത്തിലധികമായി മാഫ് ഫയറില്‍ ജോലിചെയ്യുന്ന നേഹ നന്നായി മലയാളം സംസാരിക്കുന്നതിനാല്‍ നിരവധി മലയാളികള്‍ സുഹൃത്തുക്കളായുണ്ട്. ഷാര്‍ജയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഭര്‍ത്താവ് പുതി സൂര്യ കാര്‍ട്ട്ലിയൻ ടവര്‍ ഹോട്ടലിലെ സൂപ്പര്‍വൈസറാണ്. മകൻ പുതി ആദിത്യ അമേരിക്കയിലും, മകള്‍ മഹിത ഇന്ത്യയിലും വിദ്യാര്‍ഥികളാണ്. റാശിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
Read More » -
ബുര്‍ജ് അല്‍ അറബ് എന്ന ദുബായുടെ അടയാളം
ദുബായിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഹോട്ടലുകളിലൊന്ന് എന്ന വിശേഷണം മാത്രം പോരാ ബുര്‍ജ് അല്‍ അറബിന്. ദുബായുടെ ചിത്രങ്ങളില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ തവണ പതിഞ്ഞിരിക്കുവാന്‍ സാധ്യതയുള്ള ഒരിടം കൂടിയാണ് ഇത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഹോട്ടലുകളിലൊന്നായ ഇത് കൃത്രിമ ദ്വീപില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ച തന്നെ ഒരെടുപ്പാണ്. ദുബായ് കാഴ്ചകളില്‍ അത്ഭുതപ്പെടുത്തുന്ന നിര്‍മ്മിതിയായ ബുര്‍ജ് അല്‍ അറബിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം… ആകാശംമുട്ടി നില്‍ക്കുന്ന കെട്ടിടങ്ങളു അതിലെ അത്ഭുതക്കാഴ്ചകളും എന്നും ദുബായുടെ ഒരു പ്രത്യേകതയാണ്. അത്തരത്തിലുള്ള ഇവിടുത്തെ കാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബുര്‍ജ് അല്‍ അറബ്. 321 മീറ്റര്‍ ആണ് ഇതിന്റെ ആകെ ഉയരം. നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ് കുറേ കാലത്തോളം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ എന്ന ബഹുമതി ബുര്‍ജ് അല്‍ അറബിന് ഉണ്ടായിരുന്നു. പിന്നീട് മറ്റു നാല് ഹോട്ടലുകള്‍ ഇതിന്റെ ഉയരത്തെ മറികടന്നു.ഗെവോറ ഹോട്ടൽ, JW മാരിയറ്റ് മാർക്വിസ് ദുബായ്, ഫോർ…
Read More » -
അമേരിക്കന്‍ സൈനിക വിമാനം യുഎഇയില്‍; ഇസ്രയേലിന് പിന്തുണ നല്‍കാനെന്ന് ആരോപണം
അബുദാബി: അമേരിക്കന്‍ സൈനിക വിമാനം യുഎഇയില്‍. യുഎസ് സൈനിക വിമാനം യുഎഇയിലെ അല്‍ ദഫ്ര എയര്‍ ബേസിലാണെത്തിയത്. ഇത് ഇസ്രയേലിന് പിന്തുണ നല്‍കാനാണെന്നാണ് സൂചന.നേരത്തെ ഇസ്രായേലിന് സപ്പോർട്ട് നൽകിയ യുഎഇയുടെ നടപടി അറബി രാജ്യങ്ങൾക്കിടയിൽ തന്നെ വലിയ വിമർശനങ്ങൾക്ക് വഴി തെളിച്ചിരുന്നു. അതേസമയം ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് യുഎഇ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രയേലിന് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയല്ല അമേരിക്കന്‍ സൈനിക വിമാനം അല്‍ ദഫ്ര വ്യോമതാവളത്തിലെത്തിയതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച ഷെഡ്യൂളുകള്‍ക്ക് അനുസരിച്ചാണ് അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ അല്‍ ദഫ്ര വ്യോമതാവളത്തിലെത്തിയത്. അമേരിക്കയും യുഎഇയും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ഭാഗമായി മുന്‍കൂട്ടി നിശ്ചയിച്ച ടൈംടേബിളുകള്‍ അനുസരിച്ച് അല്‍ ദഫ്ര എയര്‍ ബേസില്‍ യുഎസ് വിമാനങ്ങളുടെ വരവ് ഏതാനും മാസങ്ങളായി നടക്കുന്നുണ്ടെന്നും ഇതിന് മേഖലയില്‍ നിലവില്‍ നടക്കുന്ന സംഭവവികാസങ്ങളുമായി ഒരു ബന്ധവുമില്ലെന്നും മന്ത്രാലയം വിശദമാക്കി.
Read More » -
കുവൈത്തിലെ ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്! ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികള്‍ നടത്തരുതെന്ന് ഇന്ത്യന്‍ എംബസി; എല്ലാ ഇന്ത്യന്‍ അസോസിയേഷനുകളും ബാധകം; കാരണം ഇതാണ്…
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികൾ നടത്തരുതെന്ന് അറിയിപ്പ് നൽകി ഇന്ത്യൻ എംബസി. കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷമാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് എംബസി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. എല്ലാ ഇന്ത്യൻ അസോസിയേഷനുകളും ഇത് പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് എല്ലാ ആഘോഷ പരിപാടികളും നിർത്തിവെക്കാൻ കുവൈത്ത് സർക്കാർ തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ അസോസിയേഷനുകൾ ഇത്തരം പരിപാടികൾ മാറ്റിവെക്കണമെന്ന് ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചത്. സംഗീതം, നൃത്തം തുടങ്ങിയ ഏതെങ്കിലും ഉൾപ്പെടുന്ന ആഘോഷങ്ങളോ പരിപാടികളോ കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടാകുന്നത് വരെ നടത്തേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ ഇന്ത്യൻ അസോസിയേഷനുകളും ഇത്തരം പരിപാടികൾ അനുയോജ്യമായ തീയതിയിലേക്ക് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് എംബസി വ്യക്തമാക്കി. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നേരത്തെ കുവൈത്ത് ടവറുകളിൽ പലസ്തീൻ പതാകകൾ ഉയർന്നിരുന്നു. ഗാസയിലും പലസ്തീൻ നഗരങ്ങളിലും നടന്ന അധിനിവേശത്തിലും നടത്തിയ ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് കുവൈത്ത് ടവറുകളിൽ പലസ്തീൻ പതാകകൾ ഉയർന്നത്.…
Read More » -
പഴയ സാധനങ്ങള്‍ ഉപയോഗിച്ച് കിടക്ക നിര്‍മാണം; ഒമാനില്‍ ഫര്‍ണിച്ചര്‍ സ്ഥാപനത്തിനെതിരേ നടപടി
മസ്‌കറ്റ്: പഴയതും ഉപോഗശൂന്യവുമായ സാധനങ്ങള്‍ ഉപയോഗിച്ച് കിടക്കകളും മറ്റ് ഫര്‍ണിച്ചറുകളും നിര്‍മ്മിച്ച വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നിയമ നടപടിയുമായി ഒമാന്‍ അധികൃതര്‍. പഴയ തുണിത്തരങ്ങള്‍, സ്പോഞ്ചുകള്‍, മരങ്ങള്‍ തുടങ്ങിയവ സംസ്‌കരിച്ച് കിടക്കകളും മറ്റു ഫര്‍ണിച്ചറുകളും ഉണ്ടാക്കി പുതിയ ഉല്‍പ്പന്നങ്ങള്‍ എന്ന രീതിയില്‍ വില്‍പ്പന നടത്തിയതിനാണ് സ്ഥാപനത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്. അല്‍ബത്തീന സൗത്ത് ഗവര്‍ണറേറ്റിലാണ് സംഭവം. സ്ഥാപനത്തില്‍ നിന്ന് ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ 4000 കിലോഗ്രാം വരുന്ന അസംസ്‌കൃത വസ്തുക്കള്‍ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു. ഗവര്‍ണറേറ്റില്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് വലിയ തോതിലുള്ള ക്രമക്കേട് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. സ്ഥാപനത്തിന്റെ ഗോഡൗണില്‍ വലിയ തോതില്‍ പഴയ സ്പോഞ്ചുകള്‍, തുണികള്‍, മരക്കഷണങ്ങള്‍, പഴയ ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ വൃത്തിഹീനമായ സാഹചര്യത്തില്‍ കൂട്ടിയിട്ടതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവ യന്ത്രത്തിന്റെ സഹായത്തോടെ പൊടിച്ച് കിടക്കകള്‍ നിര്‍മ്മിക്കുന്നതിനും ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇത് സാമ്പത്തിക തട്ടിപ്പ് മാത്രമല്ല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണെന്ന്…
Read More »