Pravasi
-
യുഎഇ ദേശീയ ദിനം: ഷാര്‍ജയിലെ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി; മറ്റ് എമിറേറ്റുകളില്‍ നാലു ദിവസം
ഷാര്‍ജ: യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കുമെന്ന് പ്രാദേശിക അധികാരികള്‍ സ്ഥിരീകരിച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായി അവര്‍ക്ക് ഡിസംബര്‍ രണ്ട്, മൂന്ന്, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. തുടര്‍ന്ന് ഡിസംബര്‍ നാല്, ബുധന്‍ മുതല്‍ പതിവ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും ഷാര്‍ജ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. എന്നാല്‍ ഷാര്‍ജയില്‍, ഔദ്യോഗിക വാരാന്ത്യം വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെയായതിനാല്‍ പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യം ആസ്വദിക്കാം. മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും യുഎഇ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഷാര്‍ജ മാനവ വിഭവശേഷി വകുപ്പിന്റെ പ്രഖ്യാപനം. യുഎഇയിലെ വിവിധ മന്ത്രാലയങ്ങളിലും ഫെഡറല്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും നാലു ദിവസത്തെ അവധി യുഎഇ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലയിലെ യുഎഇ ജീവനക്കാര്‍ക്കും സമാനമായ അവധികള്‍ ലഭിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. പൊതു – സ്വകാര്യ…
Read More » -
സെപ്തംബര്‍ ഒന്നിനു ശേഷമുള്ള നിയമ ലംഘനങ്ങള്‍ ഗ്രേസ് പിരീഡില്‍ പരിഗണിക്കില്ല; വ്യക്തത വരുത്തി യുഎഇ
അബുദാബി: സെപ്തംബര്‍ ഒന്നിന് ശേഷം റെസിഡന്‍സി, വിസ ചട്ടങ്ങള്‍ ലംഘിച്ച വ്യക്തികളെ എന്‍ട്രി, റെസിഡന്‍സി ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴയില്‍ നിന്ന് ഒഴിവാക്കാനുള്ള ഗ്രേസ് പിരീഡില്‍ ഉള്‍പ്പെടില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി സ്ഥിരീകരിച്ചു. സെപ്തംബര്‍ ആദ്യം അതോറിറ്റി ആരംഭിച്ച ഈ ഗ്രേസ് പിരീഡ് ഡിസംബര്‍ 31 വരെ തുടരും. സെപ്തംബര്‍ ഒന്നിന് ശേഷം റെസിഡന്‍സി, വിസ നിയമങ്ങള്‍ ലംഘിച്ച വ്യക്തികള്‍ പ്രഖ്യാപിത ഗ്രേസ് പിരീഡിന്റെ പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയാണ് ഐസിപിയുടെ പ്രസ്താവന. നിര്‍ദ്ദിഷ്ട തീയതിക്ക് ശേഷം ഒളിച്ചോടല്‍, ജോലി ഉപേക്ഷിക്കല്‍ പോലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യക്തികള്‍, യുഎഇയില്‍ നിന്നോ മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നോ നാടുകടത്തല്‍ ഉത്തരവുകള്‍ക്ക് വിധേയരായ വ്യക്തികള്‍, അനധികൃത മാര്‍ഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിച്ച വ്യക്തികള്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്ക് പൊതുമാപ്പ് ആനുകൂല്യഞ്ഞള്‍ ലഭിക്കില്ല. ഈ നിയമ ലംഘകര്‍ തുടര്‍ നടപടികള്‍ക്കായി നിയമ ലംഘകരുടെയും വിദേശികളുടെയും വകുപ്പിനെ…
Read More » -
ഇന്ത്യയിലേക്ക് പറക്കാന്‍ ലേശം പാടുപെടും; സക്രീനിങ് നടപടികള്‍ കര്‍ശനമാക്കി കാനഡ
ഒട്ടോവ: നയതന്ത്ര ബന്ധം കൂടുതല്‍ വഷളായതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കായി കര്‍ശന സുരക്ഷാ പരിശോധനയുമായി കാനഡ. ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാര്‍ കര്‍ശന സുരക്ഷാ സ്‌ക്രീനിങ് നടപടികള്‍ക്ക് വിധേയരാകേണ്ടി വരും. പ്രോട്ടോക്കോളുകളുടെ ഭാഗമായി അതീവ ജാഗ്രത പാലിക്കണമെന്നാണ് സംഭവത്തില്‍ കനേഡിയന്‍ ഗതാഗതമന്ത്രി അനിത ആനന്ദ് പ്രതികരിച്ചത്. വാരാന്ത്യത്തോടെ പുതിയ സുരക്ഷാനയങ്ങളെക്കുറിച്ച് എയര്‍ കാനഡ തങ്ങളുടെ യാത്രക്കാരെ അറിയിക്കും. ഇതിനായി കൂടുതല്‍ സജീകരണങ്ങള്‍ ഒരുക്കിയെന്നും എയര്‍ കാനഡ വൃത്തങ്ങള്‍ അറിയിച്ചു. ടൊറന്റോയില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ യാത്രക്കാര്‍ തങ്ങളുടെ സെക്യൂരിറ്റി പരിശോധനയില്‍ മാറ്റങ്ങള്‍ വന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്ര നടത്താനുദ്ദേശിക്കുന്നവര്‍ പ്രീ ബോര്‍ഡിങ്ങ് പരിശോധന മാനിച്ച് പതിവിലും നേരത്തെ എത്തണമെന്ന് ടൊറന്റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രസ്താവനയിറക്കിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രകള്‍ക്കായി നാല് മണിക്കൂര്‍ മുന്നെയെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് എയര്‍ കാനഡയും യാത്രക്കാരെ അറിയിച്ചുതുടങ്ങി. കഴിഞ്ഞ മാസം ഇന്ത്യയില്‍ വിമാനങ്ങള്‍ക്ക് നേരെ ഉയര്‍ന്ന ബോബ് ഭീഷണി പരമ്പരയും സുരക്ഷാ പരിശോധനയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഒക്ടോബറില്‍ ന്യൂഡല്‍ഹിയില്‍ നിന്നും ചിക്കാഗോയിലേക്കുള്ള…
Read More » -
തിരയിൽ പെട്ട് മരിച്ച മലയാളിയായ 15കാരൻ മഫാസിന് ദുബൈയിൽ തന്നെ അന്ത്യനിദ്ര, സഹോദരി ഫാത്തിമയെ രക്ഷിച്ച അറബ് പൗരനോട് നന്ദി പറഞ്ഞ് കുടുംബം
ദുബൈയിലെ അൽ മംസാർ ബീച്ചിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ച മഫാസിന്റെ (15) ആകസ്മിക വിയോഗം കുടുംബത്തെ കണ്ണീരിലാഴ്ത്തി. കാസർകോട് ചെങ്കള തൈവളപ്പിൽ താമസക്കാരനും ദുബൈയിൽ വസ്ത്ര വ്യാപാരിയുമായ എ.പി അശ്‌റഫ് – നസീമ ദമ്പതികളുടെ മകനായ മഫാസ് ദുബൈയിലെ ന്യൂ ഇൻഡ്യൻ മോഡൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ബീച്ചിലെ വലിയ തിരമാലകളും ശക്തമായ ഒഴുക്കുമാണ് ദുരന്തത്തിന് കാരണമായതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മാതാവ് നോക്കിനിൽക്കെയായിരുന്നു ദുരന്തം. സഹോദരി ഫാത്തിമയ്‌ക്കൊപ്പം ബീച്ചിനരികിലെ വെള്ളത്തിൽ കളിക്കുകയായിരുന്നു മഫാസ്. പൊടുന്നനെയാണ് അതിശക്തമായ തിരമാല തീരത്തേക്ക് ആഞ്ഞടിച്ചത്. തിരയിൽപ്പെട്ട് അനുജൻ ഒഴുകിപ്പോവുന്നത് കണ്ട സഹോദരി ഫാത്തിമ അവന്റെ കൈയിൽ മുറുകെ പിടിച്ചെങ്കിലും ശക്തമായ തിരയിൽ നിലത്ത് കാലുറയ്ക്കാതെ അവളും കടലിൽ അകപ്പെട്ടു. കുട്ടികളുടെയും കരയിലുണ്ടായിരുന്ന മറ്റ് മാതാപിതാക്കളുടെയും നിലവിളി കേട്ട് ഓടിയെത്തിയ ഒരു സ്വദേശി യുവാവാണ് ഫാത്തിമയെ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. അപ്പോഴേക്കും മഫാസ് കടലിന്റെ വിദൂരതയിലേക്ക് മറഞ്ഞുപോയിരുന്നു. വിവരമറിഞ്ഞ് കുതിച്ചെത്തിയ…
Read More » -
ബ്രാഡ്‌ഫോര്‍ഡില്‍ ആലപ്പുഴ സ്വദേശിയായ നഴ്‌സ് മരിച്ചനിലയില്‍; ആകെത്തകര്‍ന്ന് മൂന്നാഴ്ച മുമ്പ് മാത്രം യു.കെയിലെത്തിയ ഭാര്യ
ലണ്ടന്‍: ഒന്നര വര്‍ഷം മുമ്പ് യുകെയിലെത്തിയ മലയാളി യുവാവ് ബ്രാഡ്ഫോര്‍ഡില്‍ മരിച്ച നിലയില്‍. ആലപ്പുഴ സ്വദേശിയായ വൈശാഖ് രമേശിനെ (35) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രാഡ്ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലിചെയ്തു വരുകയായിരുന്നു വൈശാഖ്. മൂന്നാഴ്ച മുമ്പാണ് വൈശാഖിന്റെ ഭാര്യ ശരണ്യ യുകെയിലേക്ക് എത്തിയത്. പിന്നാലെ എത്തിയത് മരണ വാര്‍ത്തയാണ്. 2022 ജൂലായിലാണ് വൈശാഖ് വിവാഹിതനായത്. തുടര്‍ന്ന് ഏറെ നാളത്തെ കാത്തിരിപ്പിനും പരിശ്രമങ്ങള്‍ക്കും ഒടുവിലാണ് വൈശാഖ് കഴിഞ്ഞവര്‍ഷം ജൂലായില്‍ യുകെയിലേക്ക് എത്തിയത്. ദാമ്പത്യ ജീവിതം രണ്ടു വര്‍ഷം പിന്നിടവേയാണ് ഭാര്യയും യുകെയിലേക്ക് എത്തിയത്. ഈമാസം ഒന്നാം തീയതി വൈശാഖിന്റെ ജന്മദിനം കൂടിയായിരുന്നു. എന്നാല്‍, അതിനിടയിലാണ് ബന്ധുക്കളെയും സുഹൃത്തുക്കളേയും ഞെട്ടിച്ച് മരണ വാര്‍ത്ത എത്തിയത്. ത്രികോണ പ്രണയത്തില്‍ കാമുകിയുടെ സഹായത്തോടെ സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു; യുകെയില്‍ മലയാളിയായ കൗമാരക്കാരന് ജീവപര്യന്തം തടവ് മികച്ചൊരു ഗായകന്‍ കൂടിയായിരുന്നു വൈശാഖ്. ബ്രാഡ്ഫോര്‍ഡിലെ കലാസാംസ്‌കാരിക രംഗത്ത് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്…
Read More » -
രണ്ടു നാള്‍ മരണവുമായി മല്ലിട്ട അബിന്‍ മത്തായി വിധിക്ക് കീഴടങ്ങി; ആറു ദിവസത്തിനുള്ളിലെ അഞ്ചാമത്തെ ആകസ്മിക മരണത്തിന്റെ വേദനയില്‍ യുകെ മലയാളികള്‍
ലണ്ടന്‍: യുകെയിലെ ലങ്കാഷെയറിന് സമീപം ബ്ലാക്ബേണില്‍ നഴ്സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിന്റെ ലോഫ്റ്റില്‍ നിന്ന് വീണ് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ മലയാളി യുവാവ് മരിച്ചു. കോട്ടയം കടത്തുരുത്തി സ്വദേശി അബിന്‍ മത്തായി (41) ആണ് മരിച്ചത്. നഴ്സിങ് ഹോമില്‍ മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്ന അബിന്‍ ലോഫ്റ്റില്‍ റിപ്പയര്‍ ജോലിക്കായി കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലക്ക് ഗുരുതര പരുക്കേറ്റ അബിനെ ആശുപത്രിയില്‍ എത്തിച്ച് അതിതീവ്ര വിഭാഗത്തില്‍ ചികിത്സയില്‍ തുടരവേയാണ് അന്ത്യം. മൂന്ന് ദിവസം മുന്‍പായിരുന്നു അപകടം. അപകട വിവരമറിഞ്ഞു സഹോദരന്‍ കാനഡയില്‍ നിന്നും ഇന്നലെ യുകെയിലെത്തിയിരുന്നു. നഴ്സിങ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് അബിനും ഭാര്യയും യുകെയില്‍ എത്തുന്നത്. ഭാര്യ ജോലി ചെയ്യുന്ന കെയര്‍ ഹോമില്‍ തന്നെ മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു അബിന്‍. വെള്ളാശേരി വെട്ടുവഴിയില്‍ മത്തായിയുടെ മകനാണ്. ഭാര്യ: ഡയാന. മക്കള്‍: റയാന്‍, റിയ. സംസ്‌കാരം പിന്നീട്. അതിനിടെ, പുതുതായി യുകെയില്‍ എത്തുന്ന മലയാളി…
Read More » -
ബ്രിട്ടനിലെ റോയല്‍ കോളജ് ഓഫ് നഴ്‌സിങ് പ്രസിഡന്റായി ആലപ്പുഴ സ്വദേശി; പദവിയിലെത്തുന്ന ആദ്യ മലയാളി
ലണ്ടന്‍: 5 ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്‌സിങ് ട്രേഡ് യൂണിയനായ ‘റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങി’ന്റെ (ആര്‍സിഎന്‍) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍നിന്ന് ഒരാള്‍ ഈ സ്ഥാനത്തെത്തുന്നത്. ആലപ്പുഴ വണ്ടാനം സ്വദേശിയായ ബിജോയ്, യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ സീനിയര്‍ ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സാണ്. യുകെയിലെ മലയാളികളായ നഴ്‌സിങ് ജീവനക്കാര്‍ ഒന്നടങ്കം പിന്തുണച്ചതോടെയാണു സ്വദേശികളായ സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കി ബിജോയ് ഉജ്വല വിജയം നേടിയത്. ബ്രിട്ടനിലെ മലയാളി നഴ്‌സുമാരുടെ ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിക്കാന്‍ ബിജോയിയുടെ നേതൃസാന്നിധ്യം ഏറെ സഹായകരമാകും. ഒക്ടോബര്‍ 14ന് ആരംഭിച്ച പോസ്റ്റല്‍ ബാലറ്റ് വോട്ടെടുപ്പ് നവംബര്‍ 11നാണ് സമാപിച്ചത്. ഇതിനിടെ യുക്മ നഴ്‌സസ് ഫോറം ഉള്‍പ്പെടെയുള്ള നിരവധി മലയാളി സംഘടനകള്‍ ബിജോയിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും ബിജോയിയുടെ സ്ഥാനാര്‍ഥിത്വത്തിന് വന്‍ സ്വീകാര്യത ലഭിച്ചു. ബിജോയ് ഉള്‍പ്പെടെ 6 പേരാണ് മത്സരിച്ചത്. 2025 ജനുവരി ഒന്നു മുതല്‍ 2026…
Read More » -
യുഎഇയിൽ സന്ദർശക വിസക്കാർക്ക് പീഡനം, ഫാമിലി വിസയ്ക്ക് എത്ര ശമ്പളം വേണം? എല്ലാ വിവരങ്ങളും അറിയുക
സന്ദർശക വിസയിൽ ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് പലവിധ പീഡനങ്ങൾ നേരിടേണ്ടി വരുന്നു എന്ന് പരാതി. പ്രധാനമായും വിമാനത്താവളങ്ങളിലാണ് അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നത്. സന്ദർശക വിസ ലഭിച്ചു പോകുന്നവർ തങ്ങളുടെ നാട്ടിലുള്ള ഏതെങ്കിലും ബാങ്ക് അക്കൗണ്ടിൽ 70,000 രൂപയുടെ ബാലൻസ് കാണിക്കണമെന്നതാണ് അധികൃതരുടെ കാർക്കശ്യ നിലപാട്. ഈ നിയമത്തെക്കുറിച്ച് അറിയാത്ത പലരും വിമാനം കയറാനാകാതെ നാട്ടിലേക്ക് തിരിച്ചു പോരേണ്ടി വന്നിട്ടുണ്ട്. നാട്ടിലെ അക്കൗണ്ടിൽ പണമുണ്ടായാൽ വിദേശങ്ങളിൽ എങ്ങനെ താമസവും ഭക്ഷണവും ഉറപ്പ് വരുത്തുക എന്ന ചോദ്യത്തിന് അധികൃതർക്കും മറുപടിയില്ല. ഇതോടൊപ്പം യുഎഇയിൽ ജോലി ചെയ്യുന്ന പലരും കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടാവും. പക്ഷേ യുഎഇയിൽ കുടുംബ വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, ചെലവുകൾ എന്നിവയെക്കുറിച്ച് ചിലർക്ക് ധാരണയുണ്ടാവില്ല. ★ യുഎഇയിൽ സാധുവായ തൊഴിൽ വിസയുള്ള എല്ലാ വിദേശികൾക്കും സ്വന്തം ബിസിനസ് നടത്തുന്നവർക്കും ഫാമിലി വിസയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം അപേക്ഷിക്കാനുള്ള യോഗ്യത: ★ ശമ്പളം: കുറഞ്ഞത് 4,000 ദിർഹമോ അല്ലെങ്കിൽ 3,000 ദിർഹമോ…
Read More » -
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ‘ ലോട്ടറിയടിച്ചത്’ പ്രവാസി മലയാളിക്ക്; പ്രിന്‍സിന് കിട്ടുക 46 കോടി രൂപ
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയെ തേടിയെത്തിയത് 46 കോടി രൂപ (20 ദശലക്ഷം ദിര്‍ഹം). ഇന്നലെയായിരുന്നു നറുക്കെടുപ്പ് നടന്നത്. പ്രിന്‍സ് സെബാസ്റ്റ്യന്‍ കോലശ്ശേരി എന്നയാള്‍ക്കാണ് സമ്മാനം ലഭിച്ചത്. ഷാര്‍ജയില്‍ ഭാര്യയ്ക്കൊപ്പമാണ് പ്രിന്‍സ് താമസിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രിന്‍സ് ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഇപ്പോഴാണ് ഭാഗ്യദേവത കടാക്ഷിച്ചതെന്ന് മാത്രം. എഞ്ചിനിയറായ പ്രിന്‍സ് കഴിഞ്ഞ എട്ടുവര്‍ഷമായി യു എ ഇയിലാണ് താമസിക്കുന്നത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനമടിച്ച സന്തോഷത്തിലാണ് പ്രിന്‍സും കുടുംബവും. സമ്മാനം ലഭിച്ച വിവരം സുഹൃത്തുക്കളില്‍ നിന്നാണ് പ്രിന്‍സ് അറിഞ്ഞത്. എന്നാല്‍ വിശ്വസിച്ചില്ല. ഷോ അവതാരകരായ റിച്ചാര്‍ഡില്‍ നിന്നും ബ്രാച്ചയില്‍ നിന്നും ഫോണ്‍ കോള്‍ ലഭിച്ചതോടെയാണ് സുഹൃത്തുക്കള്‍ പറഞ്ഞത് സത്യമാണെന്ന് തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞതും സന്തോഷം കൊണ്ട് വാക്കുകള്‍ കിട്ടാത്ത അവസ്ഥയിലായി പ്രിന്‍സ്. കുട്ടികളുടെ ആവശ്യങ്ങള്‍ക്കായും ഇന്ത്യയിലെ തന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനും വേണ്ടി കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കുമെന്ന് പ്രിന്‍സ് വ്യക്തമാക്കി. ‘197281’ എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനമടിച്ചത്. തന്റെ…
Read More » -
റഹീമിന്റെ മോചനം; വധശിക്ഷ റദ്ദ് ചെയ്ത ബെഞ്ച് നവംബര്‍ 17 ന് കേസ് പരിഗണിക്കും
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഹര്‍ജി വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് പരിഗണിക്കും. നവംബര്‍ 17 ഞായറാഴ്ചയാണ് കേസ് പരിഗണിക്കാന്‍ പുതിയ ബെഞ്ച് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ കോടതി അറിയിച്ച തീയതി നവംബര്‍ 21 ആയിരുന്നു. എന്നാല്‍ പ്രതിഭാഗത്തിന്റെ അപേക്ഷ പ്രകാരമാണ് തീയതി 17 ലേക്ക് മാറ്റിയത്. നിലവില്‍ അനുവദിച്ച തീയതിക്ക് മുമ്പ് തന്നെ കേസ് പരിഗണിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂര്‍ എന്നിവര്‍ അറിയിച്ചു. തീയതി കുറച്ചുകൂടി നേരത്തെയാക്കാന്‍ കോടതി വഴി അഭിഭാഷകനും വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യന്‍ എംബസിയും ശ്രമം തുടരുന്നുണ്ട്. ഒക്ടോബര്‍ 21 ന് കോടതിയില്‍ സിറ്റിങ്ങുണ്ടായിരുന്നെങ്കിലും ആ ബെഞ്ച് ഒരു തീരുമാനവുമെടുക്കാതെ ചീഫ് ജസ്റ്റീസിന്റെ തീരുമാനത്തിന് വിടുകയായിരുന്നു. ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശപ്രകാരമാണ് വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചിന് മോചന ഹര്‍ജി കൈമാറിയിരിക്കുന്നത്. നിര്‍ദ്ദിഷ്ട ബെഞ്ചില്‍ കേസിന്റെ…
Read More »