Pravasi

  • പ്രവാസികള്‍ ജാഗ്രതൈ! സൂക്ഷിച്ചില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് കാലിയാകും; മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

    ദുബായ്: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇമിഗ്രേഷന്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തില്‍ നിന്നെന്ന പേരില്‍ ഫോണ്‍ കോളുകള്‍ വരുമ്പോള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. ഇത്തരം ഫോണ്‍ കോളുകള്‍ വ്യാജമാണെന്നും യാതൊരുവിധ വിവരങ്ങളും പങ്കുവയ്ക്കരുതെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍, പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര ടെലിഫോണ്‍ നമ്പര്‍: 80046342 പ്രതിഫലിപ്പിക്കുന്ന വ്യാജ കോളുകള്‍ സംബന്ധിച്ച് ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും പ്രവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഒന്നിലധികം ഇന്ത്യന്‍ ഭാഷകളിലാണ് മുന്നറിയിപ്പ് സന്ദേശം പങ്കുവച്ചത്. നിലവിലില്ലാത്ത ചില ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന വ്യാജേന വിളിക്കുന്നയാള്‍ പണം തട്ടാന്‍ ശ്രമിക്കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. ‘ഇമിഗ്രേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍സുലേറ്റ് ഇന്ത്യന്‍ പൗരന്മാരെ വിളിക്കില്ല. ദയവായി അത്തരം വിളിക്കുന്നവരുമായി ഇടപഴകരുത്, പണം കൈമാറരുത്. കോണ്‍സുലേറ്റ് സ്വകാര്യ വിവരങ്ങളോ ഒടിപിയോ പിന്‍ നമ്പറുകളോ ബാങ്ക് വിവരങ്ങളോ നിങ്ങളില്‍ നിന്ന്…

    Read More »
  • ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയന്‍ ജോലി ഇനി എളുപ്പത്തില്‍: ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ മാറ്റം, 1000 വിസകള്‍

    വിദേശത്ത് ഒരു ജോലിയെന്ന സ്വപ്നം കാണാത്ത ഇന്ത്യക്കാരുണ്ടാകില്ല. യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇതിനായി ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം ചില്ലറയല്ല. ഈ രാജ്യങ്ങളെപ്പോലെ തന്നെ ഇന്ത്യക്കാര്‍ എന്നും ഉറ്റുനോക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് കങ്കാരുവിന്റെ നാട് എന്നറിയപ്പെടുന്ന ഓസ്ട്രേലിയ. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയില്‍ ഒരു ജോലി ലഭിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടാണ്. ഒരുപാട് കടമ്പകള്‍ ഇതിനായി കടക്കേണ്ടി വരും. എന്നാല്‍ ഓസ്ട്രേലിയന്‍ ജോലി സ്വപ്നം കാണുന്ന ഇന്ത്യക്കാര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യ-ഓസ്ട്രേലിയ ഇടക്കാല സ്വതന്ത്ര വ്യാപാര കരാറിന് കീഴിലുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഓസ്ട്രേലിയ ഒക്ടോബര്‍ 1 മുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോ വര്‍ഷവും 1,000 വരെ തൊഴില്‍, അവധിക്കാല വിസകള്‍ വാഗ്ദാനം ചെയ്യും. ഓസ്ട്രേലിയയുടെ ഈ നീക്കത്തെ പ്രശംസിച്ച് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ രംഗത്തെത്തി. ഈ നീക്കം ചലനാത്മകത സുഗമമാക്കുകയും ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് ശേഷമാണ്…

    Read More »
  • തൃശൂര്‍ സ്വദേശിനിയായ നഴ്സ് മദീനയില്‍ നിര്യാതയായി

    റിയാദ്: തൃശൂര്‍ നെല്ലായി വയലൂര്‍ ഇടശ്ശേരി ദിലീപിന്റെയും ലീനയുടെയും മകള്‍ ഡെല്‍മ ദിലീപ് (26) മദീനയില്‍ നിര്യാതയായി. മദീനയിലെ അല്‍മുവാസാത്ത് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു. ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീണാണ് മരണം. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഡെന്ന ആന്റണി സഹോദരിയാണ്.  

    Read More »
  • സൗദിയില്‍ മലയാളി ദമ്പതിമാര്‍ മരിച്ചനിലയില്‍; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സൂചന

    റിയാദ്: സൗദിയിലെ പ്രവാസി മലയാളി ലോകത്തെ ഞെട്ടിച്ച് മലയാളി ദമ്പതികളുടെ മരണം. റിയാദില്‍ കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയെയും മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹന്‍, ഭാര്യ രമ്യമോള്‍(28) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്തുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അതേസമയം ദമ്പതിമാര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ചുവയസ്സുള്ള മകള്‍ ആരാധ്യ രക്ഷപ്പെട്ടതായും കുട്ടി നിലവില്‍ ഇന്ത്യന്‍ എംബസിയിലാണെന്നും നാട്ടില്‍ വിവരം ലഭിച്ചിട്ടുണ്ട്. രണ്ടുദിവസം മുന്‍പാണ് അനൂപ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികവിവരം. തുടര്‍ന്ന് മകള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. എന്നാല്‍, അമ്മയെ കൊലപ്പെടുത്തിയ വിവരം മകള്‍ അയല്‍വാസികളെ അറിയിച്ചതോടെ അനൂപും ജീവനൊടുക്കിയെന്നാണ് നിലവില്‍ നാട്ടില്‍ ലഭിച്ചിരിക്കുന്ന വിവരം. തൃക്കരുവ സ്വദേശിയായ അനൂപ് മോഹന്‍ വര്‍ഷങ്ങളായി റിയാദില്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് നടത്തി വരികയാണ്. അഞ്ചുമാസം മുന്‍പാണ് ഭാര്യയെയും വിദേശത്തേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലയാളികള്‍ നിരവധി താമസിക്കുന്ന പ്രദേശത്താണ് ദുരന്തം ഉണ്ടായിരിക്കുന്നത്. മരണ വാര്‍ത്തയില്‍ നടുങ്ങിയിരിക്കയാണ് സൗദിയിലെ മലായാളികളും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് അടക്കമുള്ള…

    Read More »
  • പ്രവൃത്തി സമയം കഴിഞ്ഞാല്‍ മേലുദ്യോഗസ്ഥരുടെ ഫോണ്‍ വിളികള്‍ക്കും മെയില്‍ സന്ദേശങ്ങള്‍ക്കും പ്രതികരിക്കേണ്ടതില്ല; ഓസ്ട്രേലിയയില്‍ പുതിയ തൊഴില്‍ നിയമം

    സിഡ്നി: പ്രവൃത്തി സമയം കഴിഞ്ഞാല്‍ മേലുദ്യോഗസ്ഥരുടെയോ തൊഴിലുടമയുടെയോ ഔദ്യോഗിക സന്ദേശങ്ങള്‍ അവഗണിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്ന പുതിയ നിയമം ഓസ്ട്രേലിയയില്‍ നിലവില്‍ വന്നു. ഫോണ്‍ കോളുകള്‍ക്കോ ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കോ പ്രതികരിക്കേണ്ടതില്ല, ഈമെയില്‍ സന്ദേശങ്ങള്‍ക്കും മറുപടി നല്‍കേണ്ടതില്ല. ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും എന്ന ഭയമില്ലാതെ തന്നെ അത് ചെയ്യാം. ഓസ്ട്രേലിയയില്‍ എല്ലാ വര്‍ഷവും ശരാശരി 281 മണിക്കൂര്‍ വേതനമില്ലാതെ അധികസമയം ജോലി ചെയ്യുന്നു എന്ന് കഴിഞ്ഞവര്‍ഷം നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു നിയമം നടപ്പിലാക്കുന്നത്. യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലുമായി 20 ഓളം രാജ്യങ്ങളില്‍ സമാനമായ നിയമം നിലവിലുണ്ട്. പ്രവൃത്തി സമയത്തിന് ശേഷം ജീവനക്കാരുമായി ബന്ധപ്പെടുന്നതിന് തൊഴിലുടമകള്‍ക്കോ മേലധികാരികള്‍ക്കോ വിലക്കില്ല. എന്നാല്‍, കാരണമൊന്നും ബോധിപ്പിക്കാതെ തന്നെ അവരുടെ ഫോണുകള്‍ക്കോ സന്ദേശങ്ങള്‍ക്കോ പ്രതികരിക്കാതിരിക്കാനുള്ള അവകാശം തൊഴിലാളികള്‍ക്ക് ഉണ്ടായിരിക്കും. ഈ നിയമമനുസരിച്ച്, ഏതെങ്കിലും വിധത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍, അത് തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. അങ്ങനെയൊരു പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ ഓസ്ട്രേലിയയിലെ ഫെയര്‍…

    Read More »
  • പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി; പ്രതിസന്ധി സൃഷ്ടിച്ച് വാടകനിരക്കില്‍ 30 ശതമാനം വര്‍ദ്ധന

    അബുദാബി: കേരളത്തില്‍ നിന്നടക്കം അനേകം പ്രവാസികളാണ് ജോലി തേടി ദിവസേന യുഎയിലെത്തുന്നത്. യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലും അനേകം പ്രവാസികള്‍ ജീവിക്കുന്നുണ്ട്. എന്നാലിപ്പോള്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഔദ്യോഗിക വാടക സൂചിക അവതരിപ്പിച്ചതിന് പിന്നാലെ അബുദാബിയില്‍ വാടക നിരക്ക് 30 ശതമാനംവരെ വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാടക സൂചിക അവതരിപ്പിച്ചതോടെ ഉടമകള്‍ വാടക നിരക്കില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. താമസ സൗകര്യങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെയാണിത്. അതേസമയം, ഔദ്യോഗിക സൂചികയേക്കാള്‍ വാടക കൂടുതലുള്ള പ്രദേശങ്ങളില്‍ നിരക്ക് കുറവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാനുള്ള അവസരവും പുതിയ പദ്ധതി നല്‍കുന്നു. ദാഫ്ര, അബുദാബി, അല്‍ ഐന്‍ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യത്തെ ഔദ്യോഗിക വാടക സൂചിക കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്റര്‍ ബോര്‍ഡായ അബുദാബി റിയല്‍ എസ്റ്റേറ്റ് സെന്റര്‍ പുറത്തിറക്കിയത്. സൂചികയിലൂടെ, വസ്തു വാങ്ങുന്നവര്‍ക്കും വാടകക്കാര്‍ക്കും സ്ഥലത്തിനും കിടപ്പുമുറികളുടെ എണ്ണവും അനുസരിച്ച് വാടക മൂല്യങ്ങള്‍ പരിശോധിക്കാന്‍ കഴിയും. അപ്പാര്‍ട്ട്മെന്റുകള്‍ക്ക് വാടകനിരക്ക് രണ്ട് ശതമാനംവരെ ഉയര്‍ന്നതായും വികസിത പ്രദേശങ്ങളില്‍…

    Read More »
  • യുകെ മലയാളികളെ തേടി വീണ്ടും മരണ വാര്‍ത്ത; മെയ്ഡ്സ്റ്റണിലെ ബിന്ദു വിമലും വിടവാങ്ങി

    ലണ്ടന്‍: റെഡ്ഡിച്ചിലെ സോണിയയുടെ മരണവും പിന്നാലെയുള്ള ഭര്‍ത്താവിന്റെ ആത്മഹത്യയും യുകെ മലയാളികള്‍ക്ക് നല്‍കിയ ഞെട്ടല്‍ മാറും മുന്നേ വീണ്ടും മരണ വാര്‍ത്ത. മെയ്ഡ്‌സ്റ്റോണ്‍ മലയാളി യുവതിയായ ബിന്ദു വിമലിന്റെ വേര്‍പാടാണ് പ്രിയപ്പെട്ടവരെ ഞെട്ടിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു ബിന്ദു. അതിനിടെയാണ് മരണം തേടിയെത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് മെയ്ഡ്‌സ്റ്റോണ്‍ ഹോസ്പിറ്റലില്‍ വച്ച് മരണം സംഭവിച്ചത്. മെയ്ഡ്‌സ്റ്റോണ്‍ ഹോസ്പിറ്റലിലും ലണ്ടനിലെ കിംഗ്‌സ് ഹോസ്പിറ്റലിലുമായിട്ടായിരുന്നു ബിന്ദുവിന്റെ ചികിത്സ നടന്നിരുന്നത്. ബിന്ദുവിന്റെ ബോണ്‍മാരോ മാറ്റിവക്കാനും ശ്രമം നടത്തിയിരുന്നു. അതിനാല്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് അമ്മയും സഹോദരനും യുകെയില്‍ എത്തുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പാണ് അമ്മ നാട്ടിലേക്ക് തിരിച്ചു പോയത്. ടണ്‍ബ്രിഡ്ജ് വെല്‍സ് ഹോസ്പിറ്റലിലെ കാറ്ററിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരിയായിരുന്നു ബിന്ദു. വിമല്‍ കുമാര്‍ ഭര്‍ത്താവാണ്. ഉത്തര വിമല്‍, കേശവ് വിമല്‍ എന്നിവര്‍ മക്കളാണ്. എറണാകുളം സ്വദേശിയാണ്. മരണ വാര്‍ത്തയറിഞ്ഞ് ബിന്ദുവിന്റെ സഹോദരനും അച്ഛനും യുകെയിലേക്ക് വരികയാണ്. അതിനു ശേഷമായിരിക്കും…

    Read More »
  • ‘കുട’ സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും സംഘടിപ്പിച്ചു

    കുവൈറ്റ് സിറ്റി: കേരളത്തിലെ ജില്ല അസോസിയേഷനുകളുടെ കുവൈറ്റിലെ കോഡിനേഷന്‍ കമ്മിറ്റി കേരള യുണൈറ്റഡ് ഡിസ്ട്രിക് അസോസിയേഷന്‍ (കുട) 17/8/2024 ശനിയാഴ്ച്ച കുവൈറ്റ് സമയം വൈകീട്ട് 7.00ന് സൂം അപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ ആയി സ്വാതന്ത്ര്യദിനാചരണവുംനോര്‍ക്ക പ്രവാസി ഐ ഡി, പ്രവാസി ഇന്‍ഷൂറന്‍സ്, പ്രവാസി ക്ഷേമനിധി എന്നിവയേക്കുറിച്ചുള്ള ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. കുട ജനറല്‍ കണ്‍വീനര്‍ അലക്‌സ് പുത്തൂര്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ ബിനോയി ചന്ദ്രന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. നോര്‍ക്ക പ്രതിനിധി രമണി കെ നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ സംഘടനകളുടെ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു. കണ്‍വീനര്‍മാരായ സേവ്യര്‍ ആന്റെണി സെമിനാര്‍ കോഡിനേഷനും ഹമീദ് മധൂര്‍ സ്വാഗതവും, നജീബ് പി വി നന്ദിയും രേഖപ്പെടുത്തി.

    Read More »
  • ബ്രെക്‌സിറ്റ് മൂലം ലോട്ടറിയടിച്ചത് ഇന്ത്യക്കാര്‍ക്ക്; അഞ്ച് ലക്ഷം പേര്‍ക്ക് ജോലി കിട്ടി

    ലണ്ടന്‍: ബ്രെക്‌സിറ്റിന് ശേഷം 2019 2023 കാലഘട്ടത്തില്‍ ബ്രിട്ടനില്‍, സ്വന്തം പൗരന്മാരേക്കാള്‍ തൊഴിലവസരങ്ങള്‍ ലഭിച്ചത് ഇന്ത്യാക്കാര്‍ക്കും നൈജീരിയക്കാര്‍ക്കുമെന്ന് ഔദ്യോഗിക കണക്കുകള്‍. വിവരാവകാശ നിയമപ്രകാരം എച്ച് എം ആര്‍ സിയില്‍ നിന്നും ലഭിച്ച കണക്കുകള്‍ കാണിക്കുന്നത്, ഇക്കാലയളവില്‍ എറ്റവും അധികം തൊഴില്‍ ലഭിച്ചത് ഇന്ത്യാക്കാര്‍ക്കാണെന്നാണ്. 4,87,900 ഇന്ത്യാക്കാര്‍ക്കാണ് ഇക്കാലയളവില്‍ യു കെയില്‍ തൊഴില്‍ ലഭിച്ചത്. 2,78,700 നൈജീരിയന്‍ പൗരന്മാര്‍ക്ക് ഇക്കാലയലവില്‍ തൊഴില്‍ ലഭിച്ചപ്പോള്‍ 2,57,000 ബ്രിട്ടീഷ് പൗരന്മാര്‍ക്കും തൊഴില്‍ ലഭിച്ചു. മൊത്തത്തില്‍ 1.481 മില്യന്‍ പുതിയ തൊഴിലവസരങ്ങളാണ് ഇക്കാലയളവില്‍ ബ്രിട്ടനില്‍ ഉണ്ടായത്. അതില്‍ 1.465 മില്യന്‍ തൊഴിലുകള്‍ ലഭിച്ചത് ബ്രിട്ടന് പുറത്തുള്ള, യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍ അല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്. 2019 ഡിസംബറിനും 2023 ഡിസംബറിനും ഇടയില്‍, യു കെ പൗരന്മാര്‍ക്കും ഇ യു പൗരന്മാര്‍ക്കും കുറഞ്ഞത് 2,41,600 തൊഴിലവസരങ്ങളായിരുന്നു. എച്ച് എം ആര്‍ സി യില്‍ നിന്നും ഈ കണക്കുകള്‍കരസ്ഥമക്കിയ മുന്‍ മന്ത്രിയും, ടോറി എം പിയുമായ നീല്‍ ഓ ബ്രിയാന്‍…

    Read More »
  • ഇന്ത്യക്കാരടക്കമുള്ളവരെ കാത്ത് ജര്‍മ്മനി, എല്ലാ ജോലിക്കും ലക്ഷങ്ങള്‍ ശമ്പളം; ഭാവിയില്‍ 70 ലക്ഷം ഒഴിവുകള്‍

    2024ന്റെ ആദ്യപകുതിയില്‍ 80,000 പേര്‍ക്ക് തൊഴില്‍ വിസ അനുവദിച്ച് ജര്‍മനി. 2024 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ഇത്രയും വിസ അനുവദിച്ചതെന്ന് ഫെഡറല്‍ ഫോറിന്‍ ഓഫീസ് ജര്‍മന്‍ പ്രസ് ഏജന്‍സിയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3000 കൂടുതല്‍ വിസകളാണ് ജര്‍മനി അനുവദിച്ചിരിക്കുന്നത്. ഇതില്‍ പകുതിയും ഡോക്ടര്‍, എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള സ്‌കില്‍ഡ് ജോലികള്‍ക്കാണ്. തൊഴിലാളികളുടെ ദൗര്‍ലഭ്യം കാരണമാണ് രാജ്യം ഇത്രയും പേര്‍ക്ക് വിസ അനുവദിക്കുന്നത്. രാജ്യത്ത് തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് നേരിടുന്നതായി ജര്‍മന്‍ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ വിശകലനത്തില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 5,70,000 ഒഴിവുകള്‍ രാജ്യത്ത് നികത്തപ്പെടാതെ ഉണ്ടായിരുന്നു. ഇത് രാജ്യത്തിന് വളരെ വലിയ രീതിയിലുള്ള സാമ്പത്തിക ഇടിവാണ് ഉണ്ടാക്കുന്നതെന്നും ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശകലനത്തില്‍ വ്യക്തമായി. ഗതാഗതം, ആരോഗ്യം, നിര്‍മാണം, എഞ്ചിനീയറിംഗ്, ഐടി തുടങ്ങി ജര്‍മനിയിലെ നിരവധി മേഖലകളില്‍ തൊഴിലാളികളെ ആവശ്യമാണ്. വരും വര്‍ഷങ്ങളില്‍ രാജ്യത്ത് ഇനിയും തൊഴിലാളി ക്ഷാമം വര്‍ദ്ധിക്കുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപ്ലോയ്മെന്റ് റിസര്‍ച്ചിന്റെ പഠനത്തില്‍…

    Read More »
Back to top button
error: