Pravasi
-
സൗദിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും
റിയാദ്: സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിലെ ഉനൈസയിൽ കഴിഞ്ഞ നവംബർ 14ന് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം ഈ മാസം 14ന് നാട്ടിലെത്തിക്കും. കൊല്ലം ചിതറ സ്വദേശി ഭജനമഠം പത്മവിലാസത്തിൽ മണിയനാചാരിയുടെ മകൻ ശരത് (42), സന്ദർശക വീസയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ പ്രീതി (32) എന്നിവരാണ് മരിച്ചത്. വർഷങ്ങളായി ഉനൈസയിൽ ഇലക്ട്രിക്, പ്ലംബിങ് ജോലികൾ ചെയ്തിരുന്ന ശരത് സംഭവദിവസം രാവിലെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരത്തിനെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലും പ്രീതിയെ കഴുത്തിൽ തുണിമുറുക്കിയ നിലയിൽ നിലത്തു കടക്കുന്നതുമാണ് കണ്ടത്. ഫോൺ ചെയ്തിട്ടും പ്രതികരണം ലഭിക്കാഞ്ഞതിനെ തുടർന്ന് ഇയാളെ തിരക്കി താമസ സ്ഥലത്ത് എത്തിയവർ മുട്ടിവിളിച്ചിട്ടും മറുപടി കിട്ടിയില്ല. തുടർന്ന് പൊലീസ് സഹായത്തോടെ കതക് തുറന്ന് ഉള്ളിൽ പ്രവേശിക്കുകയായിരുന്നു. ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പൊലീസ് അന്വേഷണം പൂർത്തിയായതോടെ, നാട്ടിലേക്ക്…
Read More » -
ചികിത്സയിലിരിക്കെ പ്രവാസി മലയാളി വിദ്യാര്‍ഥി കുവൈറ്റില്‍ മരിച്ചു
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി വിദ്യാര്‍ഥി കുവൈറ്റില്‍ മരിച്ചു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. അഹമ്മദി ഡിപിഎസ് സ്‌കൂള്‍ വിദ്യാര്‍ഥി അഭിനവ് ആണ് മരിച്ചത്. കുവൈറ്റ് സബ ആശുപത്രിയിലാണ് ചികിത്സയിലിരുന്നത്. കുവൈറ്റില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഉണ്ണികൃഷ്ണന്‍, അല്‍ റാസി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്ന നിസി ദമ്പതികളുടെ മകനാണ്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ തുടരുന്നു.
Read More » -
പുരുഷ നഴ്സുമാർക്ക് യുഎഇയിൽ നിരവധി അവസരങ്ങൾ: നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെൻ്റ്, ഉടൻ അപേക്ഷിക്കുക; വിശദ വിവരങ്ങൾ അറിയാം
യുഎഇയിലെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആരോഗ്യ സേവന സ്ഥാപനത്തിലേക്ക് 100ൽ അധികം സ്റ്റാഫ് നഴ്സ് (പുരുഷൻ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. നോർക്ക റൂട്ട്സ് ആണ് ഈ റിക്രൂട്ട്മെൻ്റ് നടത്തുന്നത്. നഴ്സിംഗിൽ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി യോഗ്യതയും എമർജൻസി/കാഷ്വാലിറ്റി അല്ലെങ്കിൽ ഐ.സി.യു വിഭാഗത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ബി.എൽ.എസ് (ബേസിക് ലൈഫ് സപ്പോർട്ട്), എ.സി.എൽ.എസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്) യോഗ്യതയും മെഡിക്കൽ നഴ്സിംഗ് പ്രാക്ടീസിംഗ് ലൈസൻസും അത്യാവശ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ സിവിയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം www(dot)norkaroots(dot)org അല്ലെങ്കിൽ www(dot)nifl(dot)norkaroots(dot)org എന്നീ വെബ്സൈറ്റുകൾ വഴി 2025 ഫെബ്രുവരി 18നകം അപേക്ഷ സമർപ്പിക്കണം എന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അബുദാബി ആരോഗ്യ വകുപ്പിന്റെ (DOH) മെഡിക്കൽ പ്രാക്ടീസിംഗ് ലൈസൻസ് (രജിസ്ട്രേഡ് നഴ്സ്) ഉള്ളവർക്ക് ഈ നിയമനത്തിൽ മുൻഗണന ലഭിക്കും. ലൈസൻസ് ഇല്ലാത്തവർ നിയമന ഉത്തരവ് ലഭിച്ച്…
Read More » -
കുറ്റിപ്പുറം സ്വദേശി സൗദിയിലെ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃക്കണാപുരം തങ്ങൾപ്പടി സ്വദേശി കലബ്ര അബ്ദുറഹ്മാൻ (57) ആണ് മരിച്ചത്. ദീർഘകാലമായി റിയാദിൽ പ്രവാസ ജീവിതം നയിച്ചു വന്ന ഇദ്ദേഹം ഏറെ കാലമായി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മാതാപിതാക്കൾ:പരേതരായ അബ്ദു, നബീസ. ഭാര്യ: സുലൈഖ, മക്കൾ: റാഷിദ് റഹ്‌മാൻ, മുഹമ്മദ് റബീഹ്. മ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടക്കുന്നു.
Read More » -
കെ.ജെ.പി.എസ് സ്‌നേഹസംഗമം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ‘സ്‌നേഹസംഗമം 2025’ കബദ് ഫാം ഹൗസില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് അലക്‌സ് മാത്യൂ ഉത്ഘാടനം നിര്‍വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ രാജു വര്‍ഗീസ് സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി ബിനില്‍ ദേവരാജന്‍, വനിതാ വേദി ചെയര്‍പേഴ്‌സണ്‍ രന്‍ജന ബിനില്‍, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ മാത്യു യോഹന്നാന്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു. ഷാജി ശാമുവല്‍, നൈസാം റൗതര്‍, വര്‍ഗീസ് ഐസക്, അജയ് നായര്‍, വത്സരാജ് സുകുമാരന്‍, ബൈജു മിഥുനം, റെജി മത്തായി, അനില്‍ കുമാര്‍, പ്രമീള്‍ പ്രഭാകരന്‍, അനി ബാബു, ജസ്റ്റിന്‍ സ്റ്റീഫന്‍, സലില്‍ വര്‍മ്മ, സജികുമാര്‍ പിള്ള, റെജി അച്ചന്‍ കുഞ്ഞു, ശശി കുമാര്‍ കര്‍ത്ത, മിനി വര്ഗീസ്, ഗിരിജ അജയ്, ഷബ്ന അല്‍ ആമീന്‍, ലിറ്റി അനി, രഹന നൈസാം, അനിശ്രീ, എന്നിവര്‍ നേതൃത്വം നല്‍കി
Read More » -
അല്‍ഹിദായ മദ്രസാ ഫെസ്റ്റ്; സലാഹുദ്ധീന്‍ അയ്യൂബി ടീം ഓവറോള്‍ ജേതാക്കള്‍
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹിദായ മദ്രസാ വിദ്യാര്‍ഥികളുടെ 2024 -25 വര്‍ഷത്തെ മദ്രസാ ഫെസ്റ്റ് സംഘടിപ്പിച്ചു. വിവിധ ടീമുകളായി ആസ്‌പൈര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന മത്സരത്തില്‍ സലാഹുദ്ധീന്‍ അയ്യൂബി ടീം ഓവറോള്‍ ജേതാക്കളായി. രണ്ടാം സ്ഥാനം മുഹമ്മദ് അല്‍ ഫാതിഹ് ടീമും കരസ്ഥമാക്കി. കുട്ടികളുടെ ഖുര്‍ആന്‍, വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങള്‍, ഒപ്പന, മൈം, കോല്‍ക്കളി, വട്ടപ്പാട്ട്, നാടകം, ദഫ് മുട്ട് തുടങ്ങി വിവിധ തരം കലാ മത്സരങ്ങള്‍ ഫെസ്റ്റിനെ വര്‍ണ്ണാഭമാക്കി. മത്സര വിജയികള്‍ക്കും ഓവറോള്‍ ചാമ്പ്യന്മാര്‍ക്കും വേദിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടിയില്‍ കുട്ടികളുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും ശ്രദ്ധേയമായിരുന്നു. സമാപന സമ്മേളനം മുനീര്‍ മൗലവി അല്‍ കാസിമി ഉദ്ഘാടനം ചെയ്തു. കുവൈത്ത് ഔക്കാഫ് പ്രതിനിധി അബ്ദുള്ള അല്‍ ഒതൈബി അജീല്‍ കഴിഞ്ഞ വര്ഷം അഞ്ചാം ക്ളാസില്‍ നിന്നും വിജയിച്ച കുട്ടികള്‍ക്കുള്ള സര്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അല്‍ ഹിദായ പി ടി എ പ്രസിഡണ്ട് ശഹീദ് ലബ്ബ അധ്യക്ഷത വഹിച്ച പരിപാടിയില്‍.…
Read More » -
മലയാളിയുടെ കഞ്ഞി കുടി മുട്ടുമോ…? ഗൾഫിലെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 350 ശതമാനം വർധിച്ചു
ദുബായ്, ഷാർജ, അബുദാബി ഉൾപ്പടെയുള്ള 7 സ്വതന്ത്ര സംസ്ഥാനങ്ങളുടെ ഫെഡറേഷനായ യു.എ.ഇയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2024ൽ 350 ശതമാനം വർദ്ധിച്ച് 131,000 ആയി ഉയർന്നു. സ്വദേശിവത്കരണത്തിലെ ഈ വർദ്ധനവ് മലയാളി സമൂഹത്തിനു കനത്ത തിരിച്ചടി നൽകുമെന്നു വ്യക്തം. 2018 ൽ സ്വകാര്യ മേഖലയിൽ 27,000ത്തോളം സ്വദേശികൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 131,000 എന്ന സംഖ്യയിലേയ്ക്ക് ഉയർന്നത്. ദുബായ്ലാണ് ഏറ്റവും കൂടുതല് സ്വദേശികൾ ജോലി ചെയ്യുന്നത്. രണ്ടാം സ്ഥാനത്ത് അബുദാബി. ഷാർജ, അജ്മാന്, റാസല്ഖൈമ തുടങ്ങിയ എമിറേറ്റുകളും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതില്‍ നേരത്തെ ചില കമ്പനികള്‍ വിമുഖത കാണിച്ചിരുന്നു. ഉയര്‍ന്ന ശമ്പളം നല്‍കേണ്ടി വരുന്നു എന്നതാണ് അവരെ പിന്തിരിപ്പിച്ചത്. പക്ഷേ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ കമ്പനികള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നതാണ് നിലവിലുള്ള സ്ഥിതി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് 2025ലെ ആദ്യ കാബിനറ്റ് യോഗത്തിൽ…
Read More » -
ദുബായില്‍ ജോലി ലഭിച്ച് മണിക്കൂറുകള്‍ മാത്രം; ദോഹയില്‍ മലയാളി എഞ്ചിനീയര്‍ മരിച്ച നിലയില്‍
ദോഹ: മലയാളിയായ യുവ എഞ്ചിനീയറെ ഖത്തറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം പള്ളിനട സ്വദേശി റയീസ് നജീബ് (21) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചത്. ഖത്തര്‍ ഇസ്ലാമിക് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന നജീബ് ഹനീഫയുടെയും ഖത്തര്‍ എനര്‍ജിയില്‍ ജോലി ചെയ്യുന്ന ഷഹീന നജീബിന്റെയും മകനാണ് റയീസ്. യുകെയില്‍ നിന്നും എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം ദോഹയില്‍ തിരിച്ചെത്തിയ റയീസിന് ദുബായിലെ ഒരു കമ്പനിയില്‍ നിന്നും ജോലിക്കായി ഓഫര്‍ ലെറ്റര്‍ ലഭിച്ചിരുന്നു. ഇത് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് റയീസിന്റെ മരണം സംഭവിക്കുന്നത്. സഹോദരന്‍ – ഫായിസ് നജീബ്, സഹോദരി – റൗദാ നജീബ്. കുടുംബം ഖത്തറിലാണ് താമസം. പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തകനാണ് റയീസിന്റെ പിതാവ് നജീബ് ഹനീഫ. പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീര്‍ ഹനീഫ പിതൃ സഹോദരനാണ്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെല്‍ഫെയര്‍ റിപ്രാടിയേഷന്‍ വിംഗ് അറിയിച്ചു. റയീസ്…
Read More » -
ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈന്‍; നിറങ്ങളില്‍ മുങ്ങി തെരുവുകള്‍, രാജ്യമെങ്ങും വിപുലമായ പരിപാടികള്‍
മനാമ: ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈന്‍. ബഹ്റൈന്റെ 53-ാമത് ദേശീയ ദിനമാണ് ഡിസംബര്‍ 16ന് കൊണ്ടാടുക. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ അധികാരമേറ്റതിന്റെ രജതജൂബിലി വേള കൂടിയാണിത്. ദേശീയ ദിനാഘോഷങ്ങള്‍ക്കായി രാജ്യത്തെ തെരുവുകളും കെട്ടിടങ്ങളും അലങ്കരിച്ചിരിക്കുകയാണ്. പ്രധാന കെട്ടിടങ്ങളില്‍ ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെയും ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ബഹ്റൈന്‍ ദേശീയ പതാകയുടെയും രജത ജൂബിലി പതാകയുടെയും നിറങ്ങളിലുള്ള ലൈറ്റുകള്‍ നിരത്തുകളിലും കെട്ടിടങ്ങളിലും തെളിയിച്ചിട്ടുണ്ട്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സെലിബ്രേറ്റ് ബഹ്റൈന്‍, മുഹറഖ് നൈറ്റ്സ് എന്നീ പരിപാടികള്‍ പുരോഗമിക്കുകയാണ്. മുഹറഖ് നൈറ്റ്സ് പരിപാടിയിലേക്ക് സ്വദേശികളും വിദേശികളും ധാരാളം എത്തുന്നുണ്ട്. ബഹ്റൈനിന്റെ സാംസ്‌കാരിക തനിമ വെളിവാക്കുന്ന കലാ, സാംസ്‌കാരിക പരിപാടികളാണ് നടക്കുന്നത്. പ്രധാന സൂഖുകളില്‍ കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസ് (ബാക്ക)യുടെ ആഭിമുഖ്യത്തില്‍ പ്രത്യേക സാംസ്‌കാരിക പരിപാടികള്‍, സംഗീത പരിപാടികള്‍, കരകൗശല ശില്‍പശാലകള്‍, കുട്ടികളുടെ പരിപാടികള്‍ എന്നിവയുള്‍പ്പെടെ രാജ്യമെങ്ങും സംഘടിപ്പിക്കും.…
Read More » -
ഡ്രൈവിംഗ് ലൈസന്‍സും ഇന്‍ഷൂറന്‍സും ഇല്ലാതെ കാറോടിച്ചു സൈക്കിള്‍ യാത്രക്കാരി കൊല്ലപ്പെട്ടു; മാഞ്ചസ്റ്ററിലെ മലയാളി ഡ്രൈവര്‍ സീന ചാക്കോയ്ക്ക് നാലു വര്‍ഷം തടവ് ശിക്ഷ; നാലു മക്കള്‍ അമ്മയില്ലാതെ വളരുന്ന സാഹചര്യം കണക്കിലെടുത്ത് കോടതി
ലണ്ടന്‍: യു.കെ മലയാളികള്‍ ഏറെ ആകാംഷയോടെയും പ്രയാസത്തോടെയും കാത്തിരുന്ന വാഹനാപകട കേസിലെ കോടതി വിധി പുറത്തു വന്നപ്പോള്‍ മലയാളി യുവതി സീന ചാക്കോയ്ക്ക് നാലുവര്‍ഷത്തെ ജയില്‍ ശിക്ഷ. അപകടം ഉണ്ടായ സാഹചര്യത്തില്‍ യുവതിയുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിച്ചു പേരോ ചിത്രമോ നല്‍കാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നത്. പക്ഷെ ഇന്നലെ കോടതി വിധി കാത്തു പ്രാദേശിക മാധ്യമങ്ങളും മറ്റും കോടതിയില്‍ എത്തിയ സാഹചര്യത്തില്‍ വിധി വന്ന ഉടന്‍ തന്നെ അതീവ പ്രാധാന്യത്തോടെ ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ അതീവ പ്രാധാന്യത്തോടെയുള്ള റിപ്പോര്‍ട്ട് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തൊട്ടു പിന്നാലെ മലയാളികള്‍ സമൂഹ മാധ്യമങ്ങളിലും വാര്‍ത്തകളുടെ ലിങ്കും ചെഷയര്‍ പോലീസിന്റെ പത്രക്കുറിപ്പും ഒക്കെ വലിയ തോതില്‍ ഷെയര്‍ ചെയ്യുകയാണ്. അതേസമയം, സീനയ്ക്ക് ലഭിച്ച ശിക്ഷ വിധി സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിക്കുന്നത്. സൈക്കിള്‍ യാത്രക്കാരിയെ ഇടിച്ചിട്ടു നിര്‍ത്താതെ പോകുകയും കാറില്‍ കുടുങ്ങിയ നിലയില്‍ സൈക്കിളുമായി മുന്നോട്ടു പോയ സീനയുടെ കാറിനെ പുറകെ എത്തിയ ഡ്രൈവര്‍ ചേസ് ചെയ്തു നിര്‍ത്തിക്കുകയും…
Read More »