Pravasi
-
കുറ്റിപ്പുറം സ്വദേശി സൗദിയിലെ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃക്കണാപുരം തങ്ങൾപ്പടി സ്വദേശി കലബ്ര അബ്ദുറഹ്മാൻ (57) ആണ് മരിച്ചത്. ദീർഘകാലമായി റിയാദിൽ പ്രവാസ ജീവിതം നയിച്ചു വന്ന ഇദ്ദേഹം ഏറെ കാലമായി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മാതാപിതാക്കൾ:പരേതരായ അബ്ദു, നബീസ. ഭാര്യ: സുലൈഖ, മക്കൾ: റാഷിദ് റഹ്‌മാൻ, മുഹമ്മദ് റബീഹ്. മ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടക്കുന്നു.
Read More » -
കെ.ജെ.പി.എസ് സ്‌നേഹസംഗമം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ‘സ്‌നേഹസംഗമം 2025’ കബദ് ഫാം ഹൗസില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് അലക്‌സ് മാത്യൂ ഉത്ഘാടനം നിര്‍വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ രാജു വര്‍ഗീസ് സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി ബിനില്‍ ദേവരാജന്‍, വനിതാ വേദി ചെയര്‍പേഴ്‌സണ്‍ രന്‍ജന ബിനില്‍, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ മാത്യു യോഹന്നാന്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു. ഷാജി ശാമുവല്‍, നൈസാം റൗതര്‍, വര്‍ഗീസ് ഐസക്, അജയ് നായര്‍, വത്സരാജ് സുകുമാരന്‍, ബൈജു മിഥുനം, റെജി മത്തായി, അനില്‍ കുമാര്‍, പ്രമീള്‍ പ്രഭാകരന്‍, അനി ബാബു, ജസ്റ്റിന്‍ സ്റ്റീഫന്‍, സലില്‍ വര്‍മ്മ, സജികുമാര്‍ പിള്ള, റെജി അച്ചന്‍ കുഞ്ഞു, ശശി കുമാര്‍ കര്‍ത്ത, മിനി വര്ഗീസ്, ഗിരിജ അജയ്, ഷബ്ന അല്‍ ആമീന്‍, ലിറ്റി അനി, രഹന നൈസാം, അനിശ്രീ, എന്നിവര്‍ നേതൃത്വം നല്‍കി
Read More » -
അല്‍ഹിദായ മദ്രസാ ഫെസ്റ്റ്; സലാഹുദ്ധീന്‍ അയ്യൂബി ടീം ഓവറോള്‍ ജേതാക്കള്‍
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹിദായ മദ്രസാ വിദ്യാര്‍ഥികളുടെ 2024 -25 വര്‍ഷത്തെ മദ്രസാ ഫെസ്റ്റ് സംഘടിപ്പിച്ചു. വിവിധ ടീമുകളായി ആസ്‌പൈര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന മത്സരത്തില്‍ സലാഹുദ്ധീന്‍ അയ്യൂബി ടീം ഓവറോള്‍ ജേതാക്കളായി. രണ്ടാം സ്ഥാനം മുഹമ്മദ് അല്‍ ഫാതിഹ് ടീമും കരസ്ഥമാക്കി. കുട്ടികളുടെ ഖുര്‍ആന്‍, വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങള്‍, ഒപ്പന, മൈം, കോല്‍ക്കളി, വട്ടപ്പാട്ട്, നാടകം, ദഫ് മുട്ട് തുടങ്ങി വിവിധ തരം കലാ മത്സരങ്ങള്‍ ഫെസ്റ്റിനെ വര്‍ണ്ണാഭമാക്കി. മത്സര വിജയികള്‍ക്കും ഓവറോള്‍ ചാമ്പ്യന്മാര്‍ക്കും വേദിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടിയില്‍ കുട്ടികളുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും ശ്രദ്ധേയമായിരുന്നു. സമാപന സമ്മേളനം മുനീര്‍ മൗലവി അല്‍ കാസിമി ഉദ്ഘാടനം ചെയ്തു. കുവൈത്ത് ഔക്കാഫ് പ്രതിനിധി അബ്ദുള്ള അല്‍ ഒതൈബി അജീല്‍ കഴിഞ്ഞ വര്ഷം അഞ്ചാം ക്ളാസില്‍ നിന്നും വിജയിച്ച കുട്ടികള്‍ക്കുള്ള സര്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അല്‍ ഹിദായ പി ടി എ പ്രസിഡണ്ട് ശഹീദ് ലബ്ബ അധ്യക്ഷത വഹിച്ച പരിപാടിയില്‍.…
Read More » -
മലയാളിയുടെ കഞ്ഞി കുടി മുട്ടുമോ…? ഗൾഫിലെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 350 ശതമാനം വർധിച്ചു
ദുബായ്, ഷാർജ, അബുദാബി ഉൾപ്പടെയുള്ള 7 സ്വതന്ത്ര സംസ്ഥാനങ്ങളുടെ ഫെഡറേഷനായ യു.എ.ഇയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2024ൽ 350 ശതമാനം വർദ്ധിച്ച് 131,000 ആയി ഉയർന്നു. സ്വദേശിവത്കരണത്തിലെ ഈ വർദ്ധനവ് മലയാളി സമൂഹത്തിനു കനത്ത തിരിച്ചടി നൽകുമെന്നു വ്യക്തം. 2018 ൽ സ്വകാര്യ മേഖലയിൽ 27,000ത്തോളം സ്വദേശികൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 131,000 എന്ന സംഖ്യയിലേയ്ക്ക് ഉയർന്നത്. ദുബായ്ലാണ് ഏറ്റവും കൂടുതല് സ്വദേശികൾ ജോലി ചെയ്യുന്നത്. രണ്ടാം സ്ഥാനത്ത് അബുദാബി. ഷാർജ, അജ്മാന്, റാസല്ഖൈമ തുടങ്ങിയ എമിറേറ്റുകളും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതില്‍ നേരത്തെ ചില കമ്പനികള്‍ വിമുഖത കാണിച്ചിരുന്നു. ഉയര്‍ന്ന ശമ്പളം നല്‍കേണ്ടി വരുന്നു എന്നതാണ് അവരെ പിന്തിരിപ്പിച്ചത്. പക്ഷേ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ കമ്പനികള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നതാണ് നിലവിലുള്ള സ്ഥിതി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് 2025ലെ ആദ്യ കാബിനറ്റ് യോഗത്തിൽ…
Read More » -
ദുബായില്‍ ജോലി ലഭിച്ച് മണിക്കൂറുകള്‍ മാത്രം; ദോഹയില്‍ മലയാളി എഞ്ചിനീയര്‍ മരിച്ച നിലയില്‍
ദോഹ: മലയാളിയായ യുവ എഞ്ചിനീയറെ ഖത്തറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം പള്ളിനട സ്വദേശി റയീസ് നജീബ് (21) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചത്. ഖത്തര്‍ ഇസ്ലാമിക് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന നജീബ് ഹനീഫയുടെയും ഖത്തര്‍ എനര്‍ജിയില്‍ ജോലി ചെയ്യുന്ന ഷഹീന നജീബിന്റെയും മകനാണ് റയീസ്. യുകെയില്‍ നിന്നും എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം ദോഹയില്‍ തിരിച്ചെത്തിയ റയീസിന് ദുബായിലെ ഒരു കമ്പനിയില്‍ നിന്നും ജോലിക്കായി ഓഫര്‍ ലെറ്റര്‍ ലഭിച്ചിരുന്നു. ഇത് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് റയീസിന്റെ മരണം സംഭവിക്കുന്നത്. സഹോദരന്‍ – ഫായിസ് നജീബ്, സഹോദരി – റൗദാ നജീബ്. കുടുംബം ഖത്തറിലാണ് താമസം. പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തകനാണ് റയീസിന്റെ പിതാവ് നജീബ് ഹനീഫ. പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീര്‍ ഹനീഫ പിതൃ സഹോദരനാണ്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെല്‍ഫെയര്‍ റിപ്രാടിയേഷന്‍ വിംഗ് അറിയിച്ചു. റയീസ്…
Read More » -
ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈന്‍; നിറങ്ങളില്‍ മുങ്ങി തെരുവുകള്‍, രാജ്യമെങ്ങും വിപുലമായ പരിപാടികള്‍
മനാമ: ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈന്‍. ബഹ്റൈന്റെ 53-ാമത് ദേശീയ ദിനമാണ് ഡിസംബര്‍ 16ന് കൊണ്ടാടുക. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ അധികാരമേറ്റതിന്റെ രജതജൂബിലി വേള കൂടിയാണിത്. ദേശീയ ദിനാഘോഷങ്ങള്‍ക്കായി രാജ്യത്തെ തെരുവുകളും കെട്ടിടങ്ങളും അലങ്കരിച്ചിരിക്കുകയാണ്. പ്രധാന കെട്ടിടങ്ങളില്‍ ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെയും ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ബഹ്റൈന്‍ ദേശീയ പതാകയുടെയും രജത ജൂബിലി പതാകയുടെയും നിറങ്ങളിലുള്ള ലൈറ്റുകള്‍ നിരത്തുകളിലും കെട്ടിടങ്ങളിലും തെളിയിച്ചിട്ടുണ്ട്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സെലിബ്രേറ്റ് ബഹ്റൈന്‍, മുഹറഖ് നൈറ്റ്സ് എന്നീ പരിപാടികള്‍ പുരോഗമിക്കുകയാണ്. മുഹറഖ് നൈറ്റ്സ് പരിപാടിയിലേക്ക് സ്വദേശികളും വിദേശികളും ധാരാളം എത്തുന്നുണ്ട്. ബഹ്റൈനിന്റെ സാംസ്‌കാരിക തനിമ വെളിവാക്കുന്ന കലാ, സാംസ്‌കാരിക പരിപാടികളാണ് നടക്കുന്നത്. പ്രധാന സൂഖുകളില്‍ കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസ് (ബാക്ക)യുടെ ആഭിമുഖ്യത്തില്‍ പ്രത്യേക സാംസ്‌കാരിക പരിപാടികള്‍, സംഗീത പരിപാടികള്‍, കരകൗശല ശില്‍പശാലകള്‍, കുട്ടികളുടെ പരിപാടികള്‍ എന്നിവയുള്‍പ്പെടെ രാജ്യമെങ്ങും സംഘടിപ്പിക്കും.…
Read More » -
ഡ്രൈവിംഗ് ലൈസന്‍സും ഇന്‍ഷൂറന്‍സും ഇല്ലാതെ കാറോടിച്ചു സൈക്കിള്‍ യാത്രക്കാരി കൊല്ലപ്പെട്ടു; മാഞ്ചസ്റ്ററിലെ മലയാളി ഡ്രൈവര്‍ സീന ചാക്കോയ്ക്ക് നാലു വര്‍ഷം തടവ് ശിക്ഷ; നാലു മക്കള്‍ അമ്മയില്ലാതെ വളരുന്ന സാഹചര്യം കണക്കിലെടുത്ത് കോടതി
ലണ്ടന്‍: യു.കെ മലയാളികള്‍ ഏറെ ആകാംഷയോടെയും പ്രയാസത്തോടെയും കാത്തിരുന്ന വാഹനാപകട കേസിലെ കോടതി വിധി പുറത്തു വന്നപ്പോള്‍ മലയാളി യുവതി സീന ചാക്കോയ്ക്ക് നാലുവര്‍ഷത്തെ ജയില്‍ ശിക്ഷ. അപകടം ഉണ്ടായ സാഹചര്യത്തില്‍ യുവതിയുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിച്ചു പേരോ ചിത്രമോ നല്‍കാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നത്. പക്ഷെ ഇന്നലെ കോടതി വിധി കാത്തു പ്രാദേശിക മാധ്യമങ്ങളും മറ്റും കോടതിയില്‍ എത്തിയ സാഹചര്യത്തില്‍ വിധി വന്ന ഉടന്‍ തന്നെ അതീവ പ്രാധാന്യത്തോടെ ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ അതീവ പ്രാധാന്യത്തോടെയുള്ള റിപ്പോര്‍ട്ട് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തൊട്ടു പിന്നാലെ മലയാളികള്‍ സമൂഹ മാധ്യമങ്ങളിലും വാര്‍ത്തകളുടെ ലിങ്കും ചെഷയര്‍ പോലീസിന്റെ പത്രക്കുറിപ്പും ഒക്കെ വലിയ തോതില്‍ ഷെയര്‍ ചെയ്യുകയാണ്. അതേസമയം, സീനയ്ക്ക് ലഭിച്ച ശിക്ഷ വിധി സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിക്കുന്നത്. സൈക്കിള്‍ യാത്രക്കാരിയെ ഇടിച്ചിട്ടു നിര്‍ത്താതെ പോകുകയും കാറില്‍ കുടുങ്ങിയ നിലയില്‍ സൈക്കിളുമായി മുന്നോട്ടു പോയ സീനയുടെ കാറിനെ പുറകെ എത്തിയ ഡ്രൈവര്‍ ചേസ് ചെയ്തു നിര്‍ത്തിക്കുകയും…
Read More » -
യുഎഇ ദേശീയ ദിനം: ഷാര്‍ജയിലെ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി; മറ്റ് എമിറേറ്റുകളില്‍ നാലു ദിവസം
ഷാര്‍ജ: യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കുമെന്ന് പ്രാദേശിക അധികാരികള്‍ സ്ഥിരീകരിച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായി അവര്‍ക്ക് ഡിസംബര്‍ രണ്ട്, മൂന്ന്, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. തുടര്‍ന്ന് ഡിസംബര്‍ നാല്, ബുധന്‍ മുതല്‍ പതിവ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും ഷാര്‍ജ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. എന്നാല്‍ ഷാര്‍ജയില്‍, ഔദ്യോഗിക വാരാന്ത്യം വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെയായതിനാല്‍ പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യം ആസ്വദിക്കാം. മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും യുഎഇ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഷാര്‍ജ മാനവ വിഭവശേഷി വകുപ്പിന്റെ പ്രഖ്യാപനം. യുഎഇയിലെ വിവിധ മന്ത്രാലയങ്ങളിലും ഫെഡറല്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും നാലു ദിവസത്തെ അവധി യുഎഇ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലയിലെ യുഎഇ ജീവനക്കാര്‍ക്കും സമാനമായ അവധികള്‍ ലഭിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. പൊതു – സ്വകാര്യ…
Read More » -
സെപ്തംബര്‍ ഒന്നിനു ശേഷമുള്ള നിയമ ലംഘനങ്ങള്‍ ഗ്രേസ് പിരീഡില്‍ പരിഗണിക്കില്ല; വ്യക്തത വരുത്തി യുഎഇ
അബുദാബി: സെപ്തംബര്‍ ഒന്നിന് ശേഷം റെസിഡന്‍സി, വിസ ചട്ടങ്ങള്‍ ലംഘിച്ച വ്യക്തികളെ എന്‍ട്രി, റെസിഡന്‍സി ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴയില്‍ നിന്ന് ഒഴിവാക്കാനുള്ള ഗ്രേസ് പിരീഡില്‍ ഉള്‍പ്പെടില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി സ്ഥിരീകരിച്ചു. സെപ്തംബര്‍ ആദ്യം അതോറിറ്റി ആരംഭിച്ച ഈ ഗ്രേസ് പിരീഡ് ഡിസംബര്‍ 31 വരെ തുടരും. സെപ്തംബര്‍ ഒന്നിന് ശേഷം റെസിഡന്‍സി, വിസ നിയമങ്ങള്‍ ലംഘിച്ച വ്യക്തികള്‍ പ്രഖ്യാപിത ഗ്രേസ് പിരീഡിന്റെ പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയാണ് ഐസിപിയുടെ പ്രസ്താവന. നിര്‍ദ്ദിഷ്ട തീയതിക്ക് ശേഷം ഒളിച്ചോടല്‍, ജോലി ഉപേക്ഷിക്കല്‍ പോലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യക്തികള്‍, യുഎഇയില്‍ നിന്നോ മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നോ നാടുകടത്തല്‍ ഉത്തരവുകള്‍ക്ക് വിധേയരായ വ്യക്തികള്‍, അനധികൃത മാര്‍ഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിച്ച വ്യക്തികള്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്ക് പൊതുമാപ്പ് ആനുകൂല്യഞ്ഞള്‍ ലഭിക്കില്ല. ഈ നിയമ ലംഘകര്‍ തുടര്‍ നടപടികള്‍ക്കായി നിയമ ലംഘകരുടെയും വിദേശികളുടെയും വകുപ്പിനെ…
Read More » -
ഇന്ത്യയിലേക്ക് പറക്കാന്‍ ലേശം പാടുപെടും; സക്രീനിങ് നടപടികള്‍ കര്‍ശനമാക്കി കാനഡ
ഒട്ടോവ: നയതന്ത്ര ബന്ധം കൂടുതല്‍ വഷളായതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കായി കര്‍ശന സുരക്ഷാ പരിശോധനയുമായി കാനഡ. ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാര്‍ കര്‍ശന സുരക്ഷാ സ്‌ക്രീനിങ് നടപടികള്‍ക്ക് വിധേയരാകേണ്ടി വരും. പ്രോട്ടോക്കോളുകളുടെ ഭാഗമായി അതീവ ജാഗ്രത പാലിക്കണമെന്നാണ് സംഭവത്തില്‍ കനേഡിയന്‍ ഗതാഗതമന്ത്രി അനിത ആനന്ദ് പ്രതികരിച്ചത്. വാരാന്ത്യത്തോടെ പുതിയ സുരക്ഷാനയങ്ങളെക്കുറിച്ച് എയര്‍ കാനഡ തങ്ങളുടെ യാത്രക്കാരെ അറിയിക്കും. ഇതിനായി കൂടുതല്‍ സജീകരണങ്ങള്‍ ഒരുക്കിയെന്നും എയര്‍ കാനഡ വൃത്തങ്ങള്‍ അറിയിച്ചു. ടൊറന്റോയില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ യാത്രക്കാര്‍ തങ്ങളുടെ സെക്യൂരിറ്റി പരിശോധനയില്‍ മാറ്റങ്ങള്‍ വന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്ര നടത്താനുദ്ദേശിക്കുന്നവര്‍ പ്രീ ബോര്‍ഡിങ്ങ് പരിശോധന മാനിച്ച് പതിവിലും നേരത്തെ എത്തണമെന്ന് ടൊറന്റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രസ്താവനയിറക്കിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രകള്‍ക്കായി നാല് മണിക്കൂര്‍ മുന്നെയെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് എയര്‍ കാനഡയും യാത്രക്കാരെ അറിയിച്ചുതുടങ്ങി. കഴിഞ്ഞ മാസം ഇന്ത്യയില്‍ വിമാനങ്ങള്‍ക്ക് നേരെ ഉയര്‍ന്ന ബോബ് ഭീഷണി പരമ്പരയും സുരക്ഷാ പരിശോധനയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഒക്ടോബറില്‍ ന്യൂഡല്‍ഹിയില്‍ നിന്നും ചിക്കാഗോയിലേക്കുള്ള…
Read More »