NEWS

  • സംസ്ഥാന നേതൃത്വം നിർദേശിച്ചു, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃ സ്ഥാനത്തു നിന്ന് പിപി ദിവ്യ തെറിച്ചു, ഒഴിവാക്കിയതല്ല, സ്വയം മാറിയതെന്ന് പികെ ശ്രീമതി, സൂസൻകോടിയെയും മാറ്റി!! കേന്ദ്രകമ്മിറ്റി അംഗം കെഎസ് സലീഖ പുതിയ അധ്യക്ഷ, സിഎസ് സുജാത തുടരും

    തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ നിന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പിപി ദിവ്യയെ ഒഴിവാക്കി. ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷൻ ഭാരവാഹികൾക്ക് നിർദേശം നൽകിയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായിരുന്നു പിപി ദിവ്യ. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നാണ് പിപി ദിവ്യ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത്. പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസിലെ ഏക പ്രതിയാണ് പി പി ദിവ്യ. പിപി ദിവ്യയെ കൂടാതെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും സൂസൻകോടിയെയും മാറ്റി. കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖയാണ് പുതിയ അധ്യക്ഷ. സിഎസ് സുജാത സെക്രട്ടറി സ്ഥാനത്ത് തുടരും. ഇ പത്മാവതിയെ ട്രഷററായി തെരഞ്ഞെടുത്തു. കരുനാഗപ്പള്ളിയിലെ പാർട്ടി സമ്മേളനത്തിന്റെ ഭാഗമായുള്ള…

    Read More »
  • ‘ഇർഫാൻ സോൾതാനിയ്ക്ക് വധശിക്ഷ… വാർത്തകൾ നിഷേധിച്ച് ഇറാൻ ജുഡീഷ്യറി, പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് ആഭ്യന്തര സുരക്ഷയ്‌ക്കെതിരായ ഗൂഢാലോചനയും ഭരണകൂടത്തിനെതിരായ പ്രചാരണ പ്രവർത്തനങ്ങളും!! കുറ്റം തെളിയിക്കപ്പെട്ടാലും വധശിക്ഷ വിധിക്കില്ല’, നിലവിലലുള്ളത് കരാജിലെ കേന്ദ്ര ജയിലിൽ

    തെഹ്റാൻ: അടുത്തകാലത്തെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിന് വധശിക്ഷ വിധിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇറാൻ ജുഡീഷ്യറി രംഗത്ത്. ഇർഫാൻ സോൾതാനി (26) എന്ന യുവാവിന് വധശിക്ഷ വിധിച്ചുവെന്ന അന്താരാഷ്ട്ര തലത്തിലെ ആശങ്കകൾക്ക് മറുപടിയായാണ് ഔദ്യോഗിക വിശദീകരണം. ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ജനുവരി 10-ന് തെഹ്റാനിന് വടക്കുപടിഞ്ഞാറുള്ള പ്രദേശത്ത് നടന്ന പ്രതിഷേധങ്ങൾക്കിടെയാണ് സോൾതാനിയെ അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കെതിരായ ഗൂഢാലോചനയും ഭരണകൂടത്തിനെതിരായ പ്രചാരണ പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഈ കുറ്റങ്ങൾ തെളിയിക്കപ്പെട്ടാലും വധശിക്ഷയ്ക്ക് വിധേയമാകില്ലെന്നും ജുഡീഷ്യറി വ്യക്തമാക്കി. ഇക്കാര്യം റോയിറ്റേഴ്സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ സോൾതാനി തെഹ്റാനിന് പടിഞ്ഞാറുള്ള കരാജിലെ കേന്ദ്ര ജയിലിലാണ് കഴിയുന്നത്. ഏറ്റവും പുതിയ പ്രതിഷേധങ്ങൾ ആരംഭിച്ചതിന് ശേഷം വധശിക്ഷ ലഭിച്ച ആദ്യ പ്രതിഷേധക്കാരനാണ് സോൾതാനിയെന്ന അവകാശവാദം മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും ഉന്നയിച്ചിരുന്നുവെങ്കിലും, ജുഡീഷ്യറിയുടെ വിശദീകരണത്തോടെ ആ ആരോപണം തള്ളപ്പെട്ടു. ചില സംഘടനകൾ ജനുവരി 14-ന് സോൾതാനിയുടെ വധശിക്ഷ നടപ്പാക്കുമെന്ന് ആദ്യം അറിയിച്ചിരുന്നുവെങ്കിലും, പിന്നീട്…

    Read More »
  • ഏറ്റുമുട്ടുന്നത് വലിയ കോർപ്പറേറ്റ് സംഘടിത ക്രിമിനൽ സംഘത്തോട്…ഒരു പുരുഷാധിപത്യ സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് നീതി എത്ര അകലെയാണ്?, സ്ത്രീകൾ തന്നെയാണ് ഈ പഴയകാല വ്യവസ്ഥിതിയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നത് ഖേദകരം- അഡ്വ. ടി.ബി. മിനി

    നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കായി നിയമപോരാട്ടം നടത്തുന്ന അഡ്വ. ടി.ബി. മിനി, തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി രംഗത്ത്. അതിജീവിതയെ ഒറ്റപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്ന് ടിബി മിനി ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. തനിക്കെതിരെ കോടതിയിൽ നിന്നും പുറത്തുനിന്നും ഉണ്ടാകുന്ന ആക്രമണങ്ങളുടെ ലക്ഷ്യം അതിജീവിതയെ തകർക്കലാണെന്ന് വ്യാഴാഴ്ച സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ മിനി കുറിച്ചു. പുരുഷാധിപത്യ സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് നീതി എത്രത്തോളം അകലെയാണെന്ന് ഈ കേസ് തെളിയിക്കുന്നു. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ തന്നെയാണ് ഈ പഴയകാല വ്യവസ്ഥിതിയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നത് ഖേദകരമാണെന്നും അവർ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം നടിയെ ആക്രമിച്ച കേസിൽ ആ പെൺകുട്ടിക്കൊപ്പം ഇരുമ്പു പോലെ നിന്ന എന്നെ നിങ്ങൾ ആക്രമിക്കുന്നത് എന്തിനെന്ന് എനിക്കറിയാം അത് ആ കുട്ടിയെ ഒറ്റപ്പെടുത്താനാണ് കൂടെ യുണ്ട് എന്ന് പറഞ്ഞാൽ ഗാലറിയിൽ കളികാണുമ്പോൾ അവിടെ തട്ടാമായിരുന്നില്ലേ അത് ഗോളാക്കാമായിരുന്നു എന്നൊക്കെ പറയാൻ എളുപ്പമാണ്…

    Read More »
  • ആര്യ മാറ്റിയ ചിത്തിര തിരുന്നാളിന് വീണ്ടും ഇരിപ്പിടമൊരുക്കി ബിജെപി!! ഫോട്ടോ മാറ്റണമെന്ന് എൽഡിഎഫ്, പറ്റില്ലെന്ന് ഭരണസമിതി… ഇടക്ട്രിക് ബസ്, എംഎൽഎ മുറി പ്രശ്നത്തിനു പിന്നാലെ എൽഡിഎഫ്- ബിജെപി തർക്കം ഫോട്ടോയിൽ തൂങ്ങി, ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്‌തത്- മേയർ

    തിരുവനന്തപുരം: സിപിഎം നേതാവ് ആര്യാ രാജേന്ദ്രൻ മേയറായിരുന്ന കാലത്ത് എൽഡിഎഫ് ഭരണസമിതി കോർപറേഷൻ കൗൺസിൽ ഹാളിൽനിന്ന് ഒഴിവാക്കിയ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി. ചിത്രം തിരിച്ചു സ്ഥാപിച്ചതോടെ കോർപറേഷനിൽ എൽഡിഎഫ്- ബിജെപി തർക്കം ഉടലെടുത്തു. കോർപറേഷനും കെഎസ്ആർടിസിയും തമ്മിലുണ്ടായ ഇലക്ട്രിക് ബസ് വിവാദം,വി.കെ. പ്രശാന്ത് എംഎൽഎയും ബിജെപി കൗൺസിലറായ ആർ. ശ്രീലേഖയും തമ്മിലുണ്ടായ മുറി തർക്കം, എന്നിവയ്ക്കു തുടർച്ചയായാണ് ഇപ്പോൾ ചിത്രവിവാദവും. ആര്യ മേയറായിരുന്ന സമയത്ത് ചിത്രം മാറ്റിയപ്പോൾ ബിജെപി ഉയർത്തിയ പ്രതിഷേധം മുഖവിലയ്ക്ക് എടുക്കാൻ എൽഡിഎഫ് ഭരണസമിതി തയാറായിരുന്നില്ല. ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്‌തെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു. അതേസമയം 1940 ൽ കോർപറേഷൻ രൂപീകരിച്ചതു മുതൽ മേയറുടെ ഡയസിനു പുറകിൽ സ്ഥാപിച്ചിരുന്ന ചിത്തിര തിരുനാളിന്റെ ഫോട്ടോ മുൻ എൽഡിഎഫ് ഭരണസമിതിയുടെ അവസാന നാളിൽ നീക്കം ചെയ്തിരുന്നു. ബിജെപിയുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി അധികാരമേറ്റതിനു പിന്നാലെ ഈ…

    Read More »
  • ഇറാൻ സംഘർഷം: ഗൾഫ് മലയാളികളും ആശങ്കയിൽ : ഇറാൻ വ്യോമ പാത അടച്ചു : എയർ ഇന്ത്യ സർവീസുകളിൽ മാറ്റം 

      ഖത്തർ : ഇറാനിൽ സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് മലയാളികളും ആശങ്കയിൽ. ആക്രമണ പ്രത്യാക്രമണങ്ങൾ ഗൾഫ് മേഖലയെ ബാധിക്കുമോ എന്ന ആശങ്കയാണ് ഗൾഫ് മലയാളികൾക്കുള്ളത്. ഗൾഫ് രാഷ്ട്രങ്ങൾ സ്ഥിതിഗതികൾ ഗൗരവത്തോടെ വീക്ഷിക്കുന്നുണ്ട്. അതേസമയം ഇറാനിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇറാൻ വ്യോമപാത അടച്ചതോടെ എയർ ഇന്ത്യ തങ്ങളുടെ വിമാന സർവീസുകളിൽ മാറ്റം വരുത്തി. അമേരിക്കയിലേക്കുള്ള മൂന്ന് പ്രധാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഇറാൻ വ്യോമപാത ഒഴിവാക്കി വിമാനങ്ങൾ തിരിച്ചുവിടേണ്ടി വരുന്നത് യാത്രാസമയത്തെയടക്കം ബാധിക്കുമെന്നതിനാലാണ് ഈ തീരുമാനം. യു എസ് സർവീസുകൾ റദ്ദാക്കിയതിന് പുറമെ, യൂറോപ്പിലേക്കുള്ള വിമാന സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്നും എയർ ഇന്ത്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അധികൃതർ വ്യക്തമാക്കി. പ്രക്ഷോഭം ശക്തമാകുന്ന ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടി വന്നാൽ പരിഗണിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വ്യത്തങ്ങൾ അറിയിച്ചു. അടിയന്തര സാഹചര്യം വന്നാൽ നേരിടാൻ എല്ലാ വഴിയും നോക്കുമെന്നും…

    Read More »
  • സിപിഎം വീട് വീടാന്തരം കയറിയിറങ്ങാൻ തുടങ്ങി : തുടക്കം കുറിച്ച് എം എ ബേബി : ബിജെപി പണം കൊടുത്തു വോട്ട് വാങ്ങുന്നു എന്ന് ആരോപണം: ഐഷ പോറ്റിക്കെതിരെയും ബേബിയുടെ വിമർശനം 

      തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം വിജയം നേടുന്നതിന്റെ പ്രചരണ മുന്നോടിയായി സിപിഎം വീട് വീടാന്തരം കയറിയിറങ്ങാൻ തുടങ്ങി. ഹാട്രിക് തുടർഭരണം ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന് തുടക്കമായിരിക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി തിരുവനന്തപുരത്ത് നേതാക്കള്‍ക്കൊപ്പം ഗൃഹ സന്ദര്‍ശനം നടത്തി. എം എ ബേബിക്ക് പുറമേ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഗൃഹസന്ദര്‍ശനത്തിന് നേതൃത്വം നല്‍കും. വ്യാപകമായ തോതില്‍ പണം വിതരണം ചെയ്ത് ബിജെപി വോട്ട് വിലക്ക് വാങ്ങുകയാണെന്ന് എം എ ബേബി ഗൃഹസന്ദര്‍ശനത്തിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി പ്രതിനിധി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വോട്ട് ചെയ്യാന്‍ പണം നല്‍കിയെന്നും പുരുഷന്മാര്‍ക്ക് നല്‍കിയതിന്റെ പകുതിയാണ് സ്ത്രീകള്‍ക്ക് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരേന്ത്യയില്‍ മസില്‍ പവറും മണി പവറും ഉപയോഗിച്ച് ആളുകളെ പിന്നില്‍ നിര്‍ത്തുന്നതാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും സമീപനം. ബിഹാറില്‍ ഇത് നമ്മള്‍ കണ്ടതാണ്. രണ്ട് രീതിയിലാണ് അവിടെ പണം ഉപയോഗിച്ചത്. സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമെന്ന…

    Read More »
  • 2024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറിൽ അതേ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിൻ്റെ ലോജിക് എന്താണ്? രാഹുലിനെ കാണാൻ പരാതിക്കാരി പലവട്ടം അവസരം ചോദിച്ചു, ഒഴിവാക്കാൻ നോക്കി, പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാമെന്ന് പറഞ്ഞപ്പോൾ അത് പോര സ്വകാര്യത വേണം, മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം, രാത്രിയാണെങ്കിലും കണ്ടാൽ മതി!! ഫ്ലാറ്റിൽ അസൗകര്യം പറഞ്ഞപ്പോൾ എങ്കിൽ ഒരു ഡ്രൈവ് പോകണമെന്നായി- ചാറ്റ് പുറത്തുവിട്ട് ഫെനി നൈനാൻ

    രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തു എന്ന മൂന്നാമത്തെ പരാതിക്കാരിയുടെ കേസിൽ വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് അദ്ദേഹത്തിന്റെ സന്തത സഹചാരിയും കെഎസ്‍യു സംസ്ഥാന ഭാരവാഹിയും ആയ ഫെനി നൈനാൻ. തന്നോട് സംസാരിച്ചിരുന്നതിന്റെ അവസാന കാലത്ത്, അതായത് രണ്ട് മാസം മുൻപ്, രാഹുൽ എംഎൽഎയെ കാണാൻ പരാതിക്കാരി പലവട്ടം തന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാൻ നോക്കിയെന്നും ഫെനി ഫേസ്ബുക്കിൽ കുറിച്ചു. 2024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറിൽ അതേ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിൻ്റെ ലോജിക് എന്താണെന്നും ഫെനി ചോദിക്കുന്നു. അവരുടെ നിർബന്ധം സഹിക്കവയ്യാതെ വന്നപ്പോൾ പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാം എന്ന് പറഞ്ഞപ്പോൾ അത് പോര സ്വകാര്യത വേണം എന്നും ഓഫീസിൽ എപ്പോഴും പാർട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവർ പറഞ്ഞു. രാഹുൽ എംഎൽഎയുടെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം എന്നും പരാതിക്കാരി…

    Read More »
  • ഖമേനിയുടെ പ്രത്യയശാസ്ത്രം വേണ്ട; പ്രക്ഷോഭത്തിനു പിന്നില്‍ കറന്‍സി തകര്‍ച്ചയെക്കാള്‍ ആഴത്തിലുള്ള കാരണങ്ങള്‍; കൃഷി മുതല്‍ ‘റസിസ്റ്റന്‍സ് ഇക്കോണമി’ വരെ പൊളിഞ്ഞു; ദാരിദ്ര്യം എന്ന രാഷ്ട്രീയ തീരുമാനവും തിരിച്ചറിഞ്ഞു; അനുസരണയെന്ന ‘യുക്തി’യല്ല, വേണ്ടത് അന്തസുള്ള ജീവിതമെന്നും ജനം

    ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്നത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രത്യശാസ്ത്രപരമായ മോഹങ്ങള്‍ക്കുവേണ്ടി തങ്ങളുടെ സാമ്പത്തികവും മാനുഷികവുമായി ജീവിതം ബലികഴിക്കാന്‍ തയാറല്ലാത്ത ജനത്തിന്റെ മുന്നേറ്റം. കഴിഞ്ഞ ആഴ്ചകളില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാജ്യവ്യാപകമായി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെട്ട സാഹചര്യത്തില്‍ നടന്ന അടിച്ചമര്‍ത്തലുകളില്‍ കുറഞ്ഞത് 12,000 പേരെങ്കിലും വെടിയേറ്റു മരിച്ചു എന്നാണ് കണക്കാക്കുന്നത്. ഇറാന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. റിയാലിന്റെ (ഇറാനിയന്‍ കറന്‍സി) മൂല്യത്തകര്‍ച്ചയാണ് പ്രതിഷേധങ്ങള്‍ക്ക് തീകൊളുത്തിയതെങ്കിലും, സമരത്തിന് വിനിമയ നിരക്കിലെ വ്യതിയാനത്തേക്കാള്‍ ആഴത്തിലുള്ള കാരണങ്ങളുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന ദാരിദ്ര്യത്തില്‍ മടുത്ത സമൂഹത്തിന്റെ പ്രതിഫലനമാണിതെന്നു വിലയിരുത്തുന്നവരുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലാക്കുന്ന ഈ ദാരിദ്ര്യം വെറുമൊരു ഭരണപരമായ പിഴവോ കെടുകാര്യസ്ഥതയോ മാത്രമല്ല. അത് ബോധപൂര്‍വമായ ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഫലമാണ്: കൃത്യമായി കണക്കുകൂട്ടിയ നീക്കമാണിത്. സാമ്പത്തിക തകര്‍ച്ചയ്ക്ക് ഖമേനിയും അനുകൂലികളും ഉപരോധങ്ങളെയാണ് കുറ്റപ്പെടുത്തുന്നത്. പാശ്ചാത്യ വിദഗ്ധര്‍ അഴിമതിയും പ്രാപ്തിയില്ലായ്മയുമാണു ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഭരണകൂടത്തിന്റെ യഥാര്‍ഥ യുക്തിയെ ഈ രണ്ടു വാദങ്ങളും കാണാതെ…

    Read More »
  • അവസരം മുതലാക്കാന്‍ ഇറാഖിലെ കുര്‍ദ് സൈന്യവും ശ്രമിച്ചു; ഇറാനിലെ കലാപത്തില്‍ അമേരിക്ക 24 മണിക്കൂറിനുള്ളില്‍ ഇടപെടുമെന്ന് യൂറോപ്യന്‍ സോഴ്‌സുകള്‍; പശ്ചിമേഷ്യയിലെ സൈനിക താവളങ്ങളില്‍ ദുരൂഹ നീക്കങ്ങള്‍; ഇറാന്‍ കണ്ട ഏറ്റവും അക്രമാസക്ത സാഹചര്യം

    ടെഹ്‌റാന്‍: ഇറാനിലെ പ്രതിഷേധങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമിടയില്‍ അസ്ഥിരത മുതലാക്കാന്‍ വിദേശ ശക്തികളും. ഇറാഖില്‍നിന്ന് ഇറാന്‍ അതിര്‍ത്തി കടക്കാന്‍ സായുധ കുര്‍ദിഷ് വഘടനവാദികള്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുമായി റോയിട്ടേഴ്‌സ്. പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനടക്കം മൂന്നുപേരില്‍നിന്നുള്ള വിവരങ്ങളാണ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്. കുര്‍ദിഷ് പോരാളികള്‍ അതിര്‍ത്തി കടക്കുന്നതിനെക്കുറിച്ച് അയല്‍രാജ്യമായ തുര്‍ക്കിയുടെ രഹസ്യാന്വേഷണ ഏജന്‍സി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സിന് (ഐആര്‍ജിസി) മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും പ്രതിഷേധങ്ങള്‍ മുതലെടുക്കാനുമാണ് ഇവര്‍ ശ്രമിച്ചതെന്നും, പോരാളികളുമായി ഐആര്‍ജിസി ഏറ്റുമുട്ടിയതായും ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇറാനിലെ മുന്‍കാല പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയത് റവല്യൂഷനറി ഗാര്‍ഡുകളാണ്. തുര്‍ക്കിയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐടിയോ (എംഐടി) അങ്കാറയിലെ പ്രസിഡന്‍സി ഓഫീസോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വടക്കന്‍ ഇറാഖിലെ കുര്‍ദിഷ് പോരാളികളെ തീവ്രവാദികളായി കണക്കാക്കുന്ന തുര്‍ക്കി, ഇറാനിലെ ഏത് വിദേശ ഇടപെടലും പ്രാദേശിക പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാഖില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമാണ് പോരാളികളെ അയച്ചതെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.…

    Read More »
  • നാലുപേരിൽ ആർക്കാണ് ആരോഗ്യപ്രശ്നം എന്ന് വെളിപ്പെടുത്താതെ നാസ : ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നാളെ പുലർച്ചെ ഭൂമിയിലേക്ക് പുറപ്പെടും: ദൗത്യം വെട്ടിച്ചിരിക്കുന്നത് ഇതാദ്യം

    കാലിഫോർണിയ : നാളെ അവർ ഭൂമിയിലേക്കുള്ള യാത്ര പുറപ്പെടും. അവർ സുരക്ഷിതമായി മടങ്ങിയെത്താൻ ലോകം പ്രാർത്ഥിക്കുന്നു. ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നാളെ പുലർച്ചെ ഭൂമിയിലേക്ക് പുറപ്പെടും. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെ നാലംഗ സംഘം ക്രൂ ഡ്രാഗൺ പേടകത്തിനകത്ത് കയറി വാതിലുകൾ അടയ്ക്കും. പുലർച്ചെ മൂന്ന് മുപ്പത്തിയഞ്ചോടെ ഡ്രാഗൺ ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടും. ഉച്ചയ്ക്ക് രണ്ട് പതിനൊന്നോടെയാകും പേടകം കാലിഫോർണിയയുടെ തീരത്തോട് ചേർന്ന് കടലിൽ ഇറങ്ങുക. പ്രത്യേക ബോട്ടുപയോഗിച്ച് പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി പുറത്തെടുക്കും. ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന നാലംഗ സംഘം കൂട്ടത്തിൽ ഒരാൾക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെയാണ് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങുന്നത്.   എന്താണ് പ്രശ്നമെന്ന് വെളിപ്പെടുത്തിയിട്ടില്ല നാസയുടെ സെന കാർഡ്മാനും മൈക്ക് ഫിൻകെയും, ജാക്സയുടെ കിമിയ യുയിയും പിന്നെ റോസ്കോസ്മോസിന്‍റെ ഒലെഗ് പ്ലാറ്റനോവും അടങ്ങുന്നതാണ് ക്രൂ 11 സംഘം. ഇതിൽ നാസയുടെ സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നമുള്ളത്.…

    Read More »
Back to top button
error: