NEWS
-
രാഹുല്‍ രാഷ്ട്രീയ വനവാസത്തിന് പോകണം; എംഎല്‍എ സ്ഥാനത്തുനിന്ന് മാറണം, ഇനിയും പുണ്യാള പരിവേഷം നല്‍കുന്നത് കോണ്‍ഗ്രസിനു സര്‍വനാശത്തിന് കാരണമാകുമെന്നും വെള്ളാപ്പള്ളി; ‘ശരിയായി അന്വേഷിച്ചാല്‍ ശബരിമലയില്‍ തന്ത്രിയും കുടുങ്ങും’; പ്രതിരോധം പാളി കോണ്‍ഗ്രസ്
ചേര്‍ത്തല: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായതോടെ കോണ്‍ഗ്രസും യുഡിഎഫും കൂട്ടക്കുഴപ്പത്തിലായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പശ്ചാത്താപം ഉണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വനവാസത്തിന് പോകണമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ ധാര്‍മികത കണക്കിലെടുത്ത് എംഎല്‍എ സ്ഥാനത്തുനിന്ന് മാറണം. പുണ്യവാളന്‍ ചമയുകയും ചിലരുടെ തോളിലേറുകയുംചെയ്ത രാഹുലിന്റെ മുഖംമൂടി അഴിഞ്ഞു. ഇനിയും പുണ്യവാള പരിവേഷം നല്‍കുന്നത് കോണ്‍ഗ്രസിന്റെ സര്‍വനാശത്തിന് കാരണമാകും. കേസായതോടെ കോണ്‍ഗ്രസില്‍ ആകെ കുഴപ്പമായി. ശബരിമലയില്‍ തന്ത്രി അറിയാതെ ഒന്നും നടക്കില്ല. ശരിയായി അന്വേഷിച്ചാല്‍ തന്ത്രിയും കുടുങ്ങും. ദക്ഷിണവയ്ക്കാതെ ആര്‍ക്കും ഒന്നും ചെയ്യാനാകില്ല. കേസില്‍ മന്ത്രിയെ ബന്ധിപ്പിക്കാനുള്ള നീക്കം രാഷ്ട്രീയ അജന്‍ഡയാണ്. ദേവസ്വംബോര്‍ഡില്‍ മന്ത്രിക്ക് ഇടപെടാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലൈംഗികപീഡനങ്ങളും അതിജീവിതയുടെ പരാതിയും പ്രതിരോധിക്കാനാകാതെ പതറുകയാണു കോണ്‍ഗ്രസ്. രാഷ്ട്രീയ ഗൂഢാലോചനാ സിദ്ധാന്തം മുന്‍നിര്‍ത്തിയുള്ള പ്രതിരോധം അമ്പേ പാളി. ജൂലൈയില്‍ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയരംഗത്തും വിഷയം ചര്‍ച്ചയായിരുന്നു. ഇരയെ കുറിച്ച് അഭ്യൂഹങ്ങളുമുണ്ടായെങ്കിലും ‘പ്രതി ‘ മാങ്കൂട്ടത്തിലാണെന്നത്…
Read More » -
‘വിവാഹിതയായ സ്ത്രീ പ്രണയിക്കുന്നത് അവരുടെ വ്യക്തിപരമായ ചോയ്‌സ്; ക്രിമിനല്‍ കുറ്റമല്ല’; സ്മിത ശൈലേഷിന്റെ കുറിപ്പിനു താഴെ സൈബര്‍ ആക്രമണം; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതിക്കു പിന്നാലെ ഇരയ്‌ക്കെതിരേയും കൂട്ടായ നീക്കം
വിവാഹിതയായ സ്ത്രീ പ്രണയിക്കുന്നത് അവരുടെ പേർസണൽ ഡിസിഷൻ ആണെന്നും, അത് ക്രിമിനൽ കുറ്റമല്ലെന്നും സ്മിത സൈലേഷ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയില്‍, ഇര വിവാഹിതയാണെന്ന വിവരം പുറത്തു വന്നതോടെ അവര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. പെൺകുട്ടി വിവാഹിതയാണ് എന്ന് മറക്കരുത് എന്ന കമന്റ് അധികരിച്ചു വന്നത് കണ്ട സാഹചര്യത്തിൽ, എല്ലാർക്കും മറുപടി കൊടുത്തു കൈ കുഴയുന്നത്കൊണ്ട് അതിനുള്ള മറുപടി ഇതിൽ കൂട്ടി ചേർക്കുന്നു. പെൺകുട്ടിക്ക് വിവാഹത്തിന് മുൻപ് ഉണ്ടായിരുന്ന ബന്ധമാണ് എന്നാണ് ഞാൻ അറിഞ്ഞത്. ഇനി അതിന് ശേഷമുള്ള ബന്ധമാണ് എന്നിരിക്കട്ടെ, അങ്ങനെയാണെങ്കിൽ പോലും വിവാഹിതയായ സ്ത്രീ പ്രണയിക്കുന്നത് അവരുടെ പേർസണൽ ഡിസിഷൻ ആണ്. അത് ക്രിമിനൽ കുറ്റമല്ല .പൊളിറ്റിക്കൽ ലീഡർ എന്ന സ്വാധീനം ഉപയോഗിച്ച് പ്രണയം സ്ഥാപിച്ച് അവരെ ഗർഭ നിരോധന മാർഗങ്ങൾ സ്വീകരിക്കാൻ അനുവദിക്കാതെ വിലക്കി ഗർഭിണി ആക്കിയതിനു ശേഷം അബോർഷന് ഭീഷണിപെടുത്തി നിർബന്ധിക്കുന്നത് ക്രിമിനൽ കുറ്റമാണ്. അബോർഷന് മുന്‍പും ശേഷവും ആ…
Read More » -
അഭിഷേക് നായര്‍ക്കൊപ്പം കട്ടയ്ക്കു കൂടെനിന്ന് വിളിച്ചെടുത്തത് വമ്പന്‍ താരങ്ങളെ; ഐപിഎല്‍ ലേലത്തില്‍ കോടികള്‍ കിലുങ്ങുമ്പോള്‍ 757 കോടിക്കു ഫ്രാഞ്ചൈസി സ്വന്തമാക്കിയ ജിനിഷയും ചര്‍ച്ചയിലേക്ക്; വനിതാ പ്രീമിയര്‍ ലീഗില്‍ ഇനി വമ്പന്‍ കളികള്‍ മാത്രം
ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ് ലേലത്തിലും കോടിക്കിലുക്കം. ലോകകപ്പ് വിജയത്തിനു പിന്നാലെ ഒരുപിടി താരങ്ങളാണു കോടികള്‍ പോക്കറ്റിലാക്കിയത്. വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിനു ചുക്കാന്‍ പിടിച്ച ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയ്ക്കാണ് ലേലത്തില്‍ പൊന്നുംവില ലഭിച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന താരലേലത്തില്‍ 3.2 കോടി രൂപയ്ക്കാണ് യുപി വോറിയേഴ്‌സ് ഇരുപത്തെട്ടുകാരി ദീപ്തിയെ ടീമില്‍ തിരിച്ചെത്തിച്ചത്. വനിതാ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ പ്രതിഫലം കൂടിയാണിത്. മുന്‍ സീസണുകളില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ദീപ്തിയെ ഇത്തവണ ലേലത്തിന് മുന്‍പ് യുപി ടീം റിലീസ് ചെയ്തിരുന്നു. 2.4 കോടി രൂപയ്ക്ക് യുപി വോറിയേഴ്‌സ് ടീമിലെത്തിയ വെറ്ററന്‍ താരം ശിഖ പാണ്ഡെയാണ് ലേലത്തില്‍ അപ്രതീക്ഷിത പ്രതിഫലം നേടിയ താരം. മുപ്പത്താറുകാരിയായ പേസ് ബോളര്‍ 2023ലാണ് അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ലേലത്തിലെ ഉയര്‍ന്ന മൂന്നാമത്തെ പ്രതിഫലം ശിഖയുടേതാണ്. മലയാളി താരം ആശ ശോഭനയെ 1. 1 കോടി രൂപ മുടക്കി ടീമിലെത്തിച്ചതും യുപിയാണ്. ഇങ്ങനെ കോടികള്‍…
Read More » -
‘തെറ്റും ശരിയും കോടതിക്കു നോക്കാനറിയാം’; വി.സി. നിയമനത്തില്‍ ഗണര്‍ണറെ കുടഞ്ഞ് സുപ്രീം കോടതി; തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം പൊളിഞ്ഞു; ധൂലിയ സമിതി റിപ്പോര്‍ട്ട് വെറും കടലാസ് കഷണമല്ലെന്നും നടപടി എടുക്കണമെന്നും കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ സ്ഥിരം വൈസ് ചാന്‍സലര്‍മാരുടെ നിയമനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. വിസി നിയമനത്തിനുള്ള വിദഗ്ധരുടെ പട്ടിക തയ്യാറാക്കി നല്‍കിയ റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സമിതിയുടെ റിപ്പോര്‍ട്ട് വെറും കടലാസുകഷണമല്ലെന്നും ഗവര്‍ണര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ആദ്യം നടപടി സ്വീകരിക്കണം. തെറ്റും ശരിയും കോടതി നോക്കിക്കൊള്ളാം. ഗവര്‍ണര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും ബെഞ്ച് പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അനുബന്ധ രേഖകള്‍ മുഖ്യമന്ത്രി കൈമാറിയില്ലന്ന് പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ഗവര്‍ണറുടെ അഭിഭാഷകന്‍ ശ്രമിച്ചു. മുന്‍ഗണനാക്രമത്തില്‍ മുഖ്യമന്ത്രി നല്‍കിയ പേരുകളടങ്ങുന്ന സമിതി റിപ്പോര്‍ട്ടില്‍ ഒരാഴ്ചയ്ക്കകം നടപടിയെടുക്കാന്‍ ഉത്തരവ് നിലനില്‍ക്കെ ഗവര്‍ണര്‍ അത് പാലിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വെള്ളിയാഴ്ച കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ധൂലിയ സമിതി റിപ്പോര്‍ട്ട് ചാന്‍സലര്‍ പരിശോധിച്ചോയെന്ന് അദ്ദേഹത്തിന്റെ…
Read More » -
‘രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞശേഷം’; യുവതിയുടെ മൊഴി പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ കുറ്റ സമ്മതം; യുവതി ഭര്‍ത്താവില്‍നിന്ന് ഗര്‍ഭിണിയായെങ്കില്‍ എന്തിന് മരുന്നു കൊടുത്തുവിടണം? പാലക്കാട്ടെ രഹസ്യ കേന്ദ്രത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സംരക്ഷണയില്‍?
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ താന്‍ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമെന്ന് പരാതിക്കാരിയായ യുവതി. 2024 ഓഗസ്റ്റ് 22നാണ് ആദ്യ വിവാഹം നടന്നത്. നാല് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്. ഒരുമാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞുവെന്നും യുവതി പറയുന്നു. വിവാഹിതയായിരിക്കെ രാഹുലുമായി ബന്ധമുണ്ടാക്കിയെന്ന തരത്തിലുള്ള വാദങ്ങള്‍ കളവാണെന്നാണ് ഈ മൊഴി വ്യക്തമാക്കുന്നത്. ഒടുവില്‍ രാഹുല്‍ സമ്മതിച്ചു യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തതിന് പിന്നാലെ ശബ്ദരേഖ തന്റേതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മതിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇതുവരെ സമ്മതിക്കാതിരുന്ന കാര്യം രാഹുലിന് അംഗീകരിക്കേണ്ടി വന്നത്. യുവതിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭചിദ്രത്തിനും നിര്‍ബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദരേഖകളായിരുന്നു പുറത്ത് വന്നത്. തന്നെ തകര്‍ക്കാന്‍ യുവതി റെക്കോഡ് ചെയ്തവയെന്ന് വാദിക്കാനായാണ് രാഹുലിന് ഇക്കാര്യം സമ്മതിക്കേണ്ടി വന്നത്. ഇതു കൂടാതെ യുവതിയുമായുള്ള ലൈംഗിക ബന്ധവും ഭ്രൂണഹത്യയും പോലുള്ള ആരോപണങ്ങളും സമ്മതിക്കുന്നുണ്ട്. വിവാഹിതയാണന്ന വിവരം മറച്ചു വെച്ചാണ് യുവതി രാഹുലുമായി ബന്ധമുണ്ടാക്കിയതെന്നായിരുന്നു രാഹുല്‍ അനുകൂലികളുടെ പ്രധാന…
Read More » -
മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിര്‍ത്തലാക്കാന്‍ ട്രംപ്; അമേരിക്കയുടെ പുരോഗതിക്ക് തുരങ്കം വയ്ക്കുന്നു; ഗ്രീന്‍ കാര്‍ഡ് പുനപരിശോധിക്കും; ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് തിരിച്ചടി
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കുടിയേറ്റ നിയമം കടുപ്പിക്കാനുള്ള നീക്കവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ശാശ്വതമായി നിര്‍ത്തലാക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം. വൈറ്റ് ഹൗസിന് സമീപം അഫ്ഗാന്‍ പൗരന്‍ വെടിയുതിര്‍ത്ത് ദിവസങ്ങള്‍ക്കകമാണ് ട്രംപിന്റെ പ്രഖ്യാപനം. യു.എസിനെ പൂര്‍ണമായും വീണ്ടെടുക്കുന്നതിനായാണ് ഇത്തരമൊരു നീക്കമെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. കുടിയേറ്റം അമേരിക്കയുടെ പുരോഗതിക്ക് തുരങ്കം വച്ചെന്നും ട്രംപ് പറയുന്നു. അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ സ്ഥിര താമസ പദവി (ഗ്രീന്‍ കാര്‍ഡ്) പുനഃപരിശോധിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘എല്ലാ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റം ഞാന്‍ ശാശ്വതമായി നിര്‍ത്തും, യു.എസിന്റെ സംവിധാനങ്ങളെ പൂര്‍ണ്ണമായി വീണ്ടെടുക്കാന്‍ അനുവദിക്കും. ഉറക്കം തൂങ്ങിയായ ജോ ബൈഡന്റെ കാലത്തുണ്ടായ ദശലക്ഷക്കണക്കിന് നിയമവിരുദ്ധമായ കുടിയേറ്റങ്ങള്‍ അവസാനിപ്പിക്കും, അമേരിക്കയ്ക്ക് മുതല്‍ക്കൂട്ടാകാന്‍ കഴിയാത്തവരെയും , രാജ്യത്തെ സ്നേഹിക്കാന്‍ കഴിയാത്തവരെയും ഒഴിവാക്കും. ആഭ്യന്തര സമാധാനം തകര്‍ക്കുന്ന കുടിയേറ്റം ഇല്ലാതാക്കും. സുരക്ഷയെ വെല്ലുവിളിയാകുന്ന, പാശ്ചാത്യ നാഗരികതയുമായി പൊരുത്തപ്പെടാത്തത്തവരെ നാടുകടത്തും.…
Read More » -
പത്തനംതിട്ടയിലും വോട്ടുചോരി ആക്ഷേപം; നഗരസഭയിലെ ഒരു വീട്ടില്‍ വോട്ട് 226 പേര്‍ക്ക് ; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഐഎം ; വ്യത്യസ്ത മതത്തില്‍പെട്ടവരുടെ പേരുകളെല്ലാം ഒരേ വീട്ടുനമ്പറില്‍
പത്തനംതിട്ട: വോട്ട് ചോരി ഉള്‍പ്പെടെയുള്ള ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണ് രംഗത്ത് വന്നത്. ഇതിനിടയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന കേരള ത്തില്‍ സമാന ആരോപണവുമായി പത്തനംതിട്ടയില്‍ സിപിഐഎം. നഗരസഭയിലെ ഒന്നാം പാര്‍ട്ടിയിലെ വോട്ടര്‍പട്ടികയില്‍ അടിമുടി ക്രമക്കേടെന്നാണ് സിപിഐഎം ആക്ഷേപം. നഗരസഭയില്‍ ഒരു വീട്ടില്‍ 226 പേര്‍ക്ക് വോട്ട് എന്ന് ആരോപണവുമായിട്ടാണ് രംഗത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഐഎം അറിയിച്ചു. ഒന്നാം നമ്പര്‍ വാര്‍ഡിലെ ഒന്നാം നമ്പര്‍ വീട്ടിലാണ് ഇത്രയും പേര്‍ക്ക് വോട്ട്. വ്യത്യസ്ത മതത്തില്‍ പെട്ടവരുടെ പേരുകളാണ് ഒരു വീട്ടു നമ്പറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു വീട്ടു നമ്പറില്‍ 226 പേര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേരുള്ളത്. ഒന്നാം വാര്‍ഡിലെ ഒന്നാം നമ്പര്‍ വീട് പൊളിച്ചു കളഞ്ഞു എന്നും നഗരസഭാ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെ ന്നും സിപിഎം നേതാക്കള്‍ ആരോപിച്ചു. കരട് പട്ടിക ഇറക്കിയപ്പോള്‍ തന്നെ ക്രമക്കേട് ചൂണ്ടി ക്കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നതായും അദ്ദേഹം…
Read More » -
മക്കളും മാതാവും വീട്ടില്‍ ഉണ്ടായിരുന്നു ; ഏപ്രില്‍ 15-ന് വീട്ടിലെത്തിയ ഡിവൈഎസ്പി ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു ; യുവതിയും അന്വേഷണസംഘത്തിന് മൊഴി നല്‍കി
പാലക്കാട്: രണ്ടാഴ്ച്ച മുന്‍പ് ജീവനൊടുക്കിയ എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യ യുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിവൈഎസ്പി ഉമേഷിനെതിരേ യുവതിയുടെ മൊഴി. ഉ മേഷ് യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നായിരുന്നു ബിനു തോമസിന്റെ ആത്മഹ ത്യാക്കുറിപ്പിലെ ആരോപണം. ഇത് ശരിവെച്ച് ഡിവൈഎസ്പി പീഡിപ്പിച്ചെന്ന് യുവതി അന്വേ ഷണ സംഘത്തോട് പറഞ്ഞു. ഏപ്രില്‍ 15-ന് വീട്ടിലെത്തിയ ഉമേഷ് തന്നെ ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡി പ്പിച്ചു. എന്നാണ് യുവതി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് യുവതി മൊഴി നല്‍കിയത്. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ജില്ലാ പൊലീസ് മേധാവി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നവംബര്‍ പതിനഞ്ചിനാണ് ചെറുപ്പുളശേരി എസ്എച്ച്ഒ ആയിരുന്ന കോഴിക്കോട് തൊട്ടില്‍ പ്പാലം സ്വദേശി ബിനു തോമസിനെ (52) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 2014-ല്‍ വടക്കഞ്ചേരി സി ഐ ആയിരുന്ന കാലത്ത് ഉമേഷ് അനാശാസ്യക്കേസില്‍പ്പെട്ട യുവതിയെ അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. യുവതി യുടെ അമ്മയും…
Read More » -
പ്രസിഡന്റിനെ വിമര്‍ശിച്ചതിന് പ്രധാന പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലിലാക്കി ടൂണീഷ്യന്‍ കോടതി ; 40 ലധികം പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് 45 വര്‍ഷം വരെ നീളുന്ന തടവ് ശിക്ഷ
ടുണീഷ്യന്‍ പ്രസിഡന്റിന്റെ ഭരണത്തിനെതിരെ പ്രതിഷേധിച്ചവരെ 45 വര്‍ഷം വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചു ടുണീഷ്യന്‍ അപ്പീല്‍ കോടതി. പ്രസിഡന്റിന്റെ പ്രധാന വിമര്‍ശക രെ യാണ് ശിക്ഷയ്ക്ക് വിധേയമാക്കിയത്. നാല്‍പ്പതോളം പേര്‍ ശിക്ഷയ്ക്ക് വിധേയമായി. കഴി ഞ്ഞ ഏപ്രിലില്‍ പ്രസിഡന്റ് കൈസ് സെയ്ദിന്റെ വിമര്‍ശകര്‍ക്ക് 66 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചിരുന്നു. 2021-ല്‍ പ്രസിഡന്റ് കൈസ് സെയ്ദ് അധികാരം പിടിച്ചെടുത്ത ശേഷം രാഷ്ട്രീയ സ്വാതന്ത്ര്യങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ ആരംഭിച്ചു. കുറ്റം ചുമത്തപ്പെട്ടവരില്‍ ഇരുപത് പേര്‍ പീഡനം ഭയന്ന് രാജ്യം വിട്ടുപോയിരുന്നു, ഇവര്‍ക്ക് ഒളിവിലിരിക്കെയാണ് ശിക്ഷ വിധിച്ചത്. വിദേശ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണങ്ങളില്‍ നിന്നാണ് മിക്ക കുറ്റങ്ങളും ഉടലെടുത്തതെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ ഗ്രൂപ്പുകളും ഈ വിചാരണകളെ വിമര്‍ശിച്ചു. ശിക്ഷിക്കപ്പെട്ടവരില്‍ വ്യവസായിയായ കമാല്‍ ലത്തീഫിനാണ് ഏറ്റവും കൂടുതല്‍ തടവ് ശിക്ഷ ലഭിച്ചത്, 66 വര്‍ഷത്തില്‍ നിന്ന് അത് 45 വര്‍ഷമായി കുറച്ചു. രാഷ്ട്രീയക്കാരനായ ഖിയാം തുര്‍ക്കിക്ക് ഏപ്രിലില്‍ നല്‍കിയ 48 വര്‍ഷത്തില്‍ നിന്ന്…
Read More »
