NEWS
-
സമയം അടുത്തു, ഞാനും ഇറാനുവേണ്ടി എന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്, രാജ്യത്തിനു വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായി 14 ദശലക്ഷത്തിലധികം ധീരരായ ഇറാനികളുമുണ്ട് കൂടെ- പെസെഷ്‌കിയാൻ
ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞ സമയം അടുത്തു, രാജ്യത്തെ പ്രതിരോധിക്കാൻ ജീവൻ ത്യജിക്കാൻ തയ്യാറാണെന്ന് 14 ദശലക്ഷത്തിലധികം ധീരരായ ഇറാനികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ‘ഞാനും ഇറാനുവേണ്ടി എന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്, ഞാൻ ഇപ്പോഴും അങ്ങനെയാണ്, ഇനിയും അങ്ങനെ തുടരും’ പെസെഷ്‌കിയാൻ എക്‌സിൽ കുറിച്ചു. അതേസമയം ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ നാശം വിതയ്ക്കുന്ന ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമയപരിധി അടുത്തെത്തി നിൽക്കെയാണ് ഇറാൻ പ്രസിഡന്റിന്റെ പ്രതികരണമെത്തിയത്. ട്രംപിന്റെ സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഇതുവരെ കാര്യമായ തീരുമാനമുണ്ടായിട്ടില്ല. ഹോർമുസ് തുറന്നില്ലെങ്കിൽ അമേരിക്ക ഇറാനിലെ പൊതു അടിസ്ഥാന സൗകര്യങ്ങൾ ബോംബിടുമെന്ന ട്രംപിന്റെ ഭീഷണിയെത്തുടർന്ന്, രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും ‘മനുഷ്യ ശൃംഖല’ രൂപീകരിക്കാൻ ഇറാൻ മന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജീവൻ ത്യജിക്കാൻ 14 ദശലക്ഷത്തിലധികം ഇറാനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന പെസെഷ്‌കിയാൻ അറിയിച്ചത്.…
Read More » -
പാക്കിസ്ഥാനു കൊടുത്ത ഉറപ്പ് ഇറാൻ പിൻവലിച്ചു? മധ്യസ്ഥത പാളി!! ഖത്തറിൻ്റെ രണ്ട് എൽഎൻജി ടാങ്കറുകൾ ഹോർമൂസിൽ തടഞ്ഞു, ഇരു ടാങ്കറുകളും യുഎഇ തീരത്തോട് ചേർന്ന് നിർത്തിയ നിലയിൽ
ടെഹ്‌റാൻ: ഗൾഫ് മേഖലയിലെ യുദ്ധസമാന സാഹചര്യത്തിനിടെ നിർണ്ണായക നീക്കമായി ഇറാൻ്റെ എലൈറ്റ് സേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ഖത്തറിൻ്റെ രണ്ട് എൽഎൻജി ടാങ്കറുകൾ തടഞ്ഞതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ ഹോർമുസ് കടലിടുക്ക് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കപ്പലുകൾ അപ്രതീക്ഷിതമായി തടഞ്ഞത്. റോയിറ്റേഴ്‌സ് റിപ്പോർട്ട് പ്രകാരം, കപ്പലുകൾ തടഞ്ഞതിൻ്റെ കാരണം ഇറാൻ ആയി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചനയനുസരിച്ച്, കഴിഞ്ഞ ആഴ്ച പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇറാൻ തമ്മിൽ നടന്ന ചർച്ചകളുടെ ഭാഗമായിരുന്നു രണ്ടു കപ്പലുകളും ഹോർമൂസ് വഴി യാത്ര തിരിച്ചത്. ഈ ധാരണ പ്രകാരം ഹോർമുസ് കടലിടുക്ക് വഴിയുള്ള എൽഎൻജി ഗതാഗതത്തിന് ഇറാൻ താൽക്കാലിക അനുമതി നൽകിയിരുന്നുവെന്നാണ് സൂചന. അതേസമയം, തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇരു ടാങ്കറുകളും യുണൈറ്റഡ് അറബ് എമിറേറ്റ്സ് തീരത്തോട് ചേർന്ന് നിർത്തിയ നിലയിലായിരുന്നു. കപ്പൽ ട്രാക്കിംഗ് ഡാറ്റ പ്രകാരം, ആ ഹോർമുസ് കടലിടുക്ക് കടക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും വ്യക്തമാകുന്നു. സുരക്ഷാ സാഹചര്യങ്ങൾ മോശമായതിനെ…
Read More » -
സർക്കാർ വിരുദ്ധ വോട്ടുകൾ ബിജെപിക്ക് നല്കിയേക്കല്ലേ…അതുകൊണ്ടൊരു പ്രയോജനവുമില്ല; മാറ്റത്തിനാണ് വോട്ടുചെയ്യുന്നതെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്‘ – ശശി തരൂർസർക്കാർ വിരുദ്ധ വോട്ടുകൾ ബിജെപിക്ക് നല്കിയേക്കല്ലേ…അതുകൊണ്ടൊരു പ്രയോജനവുമില്ല; മാറ്റത്തിനാണ് വോട്ടുചെയ്യുന്നതെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്‘ – ശശി തരൂർ
തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ വിരുദ്ധ വോട്ടുകൾ ബി.ജെ.പിക്ക് നൽകിയതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. മാറ്റത്തിനാണ് ജനങ്ങൾ വോട്ടുചെയ്യുന്നതെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്. ബി.ജെ.പിക്ക് പോലും വിജയ പ്രതീക്ഷയില്ല. പിന്നെ എന്തുമാറ്റമാണ് അവർക്ക് കൊണ്ടുവരാൻ സാധിക്കുക? കേന്ദ്രത്തിൽ അധികാരമുള്ളതിനാൽ പണം വാരിയെറിഞ്ഞ പ്രചാരണം നടത്താൻ സാധിക്കുന്നുണ്ട്. ഇതൊന്നും കേരളത്തിൽ ചെലവാകാൻ പോകുന്നില്ല. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ ത്രികോണ മത്സരം പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തമാണ്. ചെറുപ്പക്കാർ രാഷ്ട്രീയ ഭേദമില്ലാതെ യു.ഡി.എഫിനൊപ്പം അണിചേരുകയാണ്. അഞ്ച് വർഷത്തെ നേട്ടമെന്ന പേരിൽ എൽ.ഡി.എഫ് 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് വയ്ക്കുമ്പോഴും ഉമ്മൻചാണ്ടി സർക്കാരിന്റെ നേട്ടത്തിന്റെ അടുത്തുപോലും എത്താൻ അവർക്ക് സാധിച്ചിട്ടില്ല. വിഴിഞ്ഞം, നാഷണൽ ഹൈവേ വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ ഒന്നിലും എൽ.ഡി.എഫിന് ഭരണനേട്ടം അവകാശപ്പെടാനില്ല. വികസനം ആരു നടത്തിയാലും അതു ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. വേൾഡ് സ്റ്റാർട്ടപ്പ് റിപ്പോർട്ടിൽ എൽ.ഡി.എഫ് നൽകിയത്…
Read More » -
‘കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തിലുണ്ടായത് അഴിമതി മാത്രമാണ്; ആർജ്ജവമുള്ള സർക്കാരാണ് ഇവിടെ വരേണ്ടത്‘- പ്രിയങ്ക ഗാന്ധി
സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി എംപി. ഇരു സർക്കാരുകളുടേയും പിന്തുണ സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് പ്രിയങ്ക പറയുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. 10 വർഷമായി ജനങ്ങളെ കുറിച്ച് ചിന്തയില്ലാത്ത സർക്കാരാണ് ഭരിച്ചത്. കേരളം കടത്തിൽ മുങ്ങി. വന്യജീവി ആക്രമണം വലിയ പ്രശ്നമായി നിലനിൽക്കുന്നു; പ്രിയങ്ക ഗാന്ധി പറഞ്ഞു. വന്യജീവി പ്രശ്‌നം പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തി വേണം, എന്നാല്‍ വന നിയമം കൃത്യമായി നടപ്പിലാക്കുന്നില്ല എന്നും പ്രിയങ്ക ആരോപിച്ചു. അതുപോലെ, കേന്ദ്രം ന്യൂനപക്ഷങ്ങളെ തകർക്കുന്നെന്നും ക്രിസ്ത്യൻ എൻജിഒകളെ എഫ്സിആർഎ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന് പറഞ്ഞ പ്രിയങ്ക പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ എൽഡിഎഫിനും എൻഡിഎയ്ക്കും എതിരെ ആഞ്ഞടിച്ചു. തൊഴിലില്ലായ്മ കൊണ്ട് യുവാക്കൾ നാട് വീടുന്നതെന്നും കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത് ഭീരുക്കളാണെന്നും പറഞ്ഞു. ആർജവമുള്ള സർക്കാരാണ് കേരളം ഭരിക്കേണ്ടത്. 10 വർഷം കൊണ്ട് എല്ലായിടത്തും അഴിമതി പടർന്നു എന്നും പ്രിയങ്ക പറഞ്ഞു.
Read More » -
15 വയസ്സുകാരിയെ കാണാതായി; വീടുവിട്ട് പുറത്തിറങ്ങിയതിന് ശേഷം തിരികെയെത്തിയില്ല; അന്വേഷണം ഊർജ്ജിതമാക്കി റോയൽ ഒമാൻ പൊലീസ്
മസ്കറ്റ്: മസ്കറ്റിൽ 15 വയസുകാരിയെ കാണാതായി. ഷെറീൻ മഹ്മൂദ് ഷഅബാൻ യഹ്യ എന്ന വിദ്യാർത്ഥിനിയെയാണ് കാണാതായത്. മസ്കറ്റിലെ ബൗഷർ വിലായത്തിലെ അൽ ഘുബ്ര പ്രറോയൽ ഒമാൻ പൊലീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം പുറത്തിറക്കിയ അറിയിപ്പിലാണ് ഇത് വ്യക്തമാക്കുന്നത്. വീടുവിട്ട് പുറത്തിറങ്ങിയതിന് ശേഷം ഇതുവരെ വിദ്യാർത്ഥിനി തിരികെ എത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭ്യമാകുന്നവർ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. ജനങ്ങളുടെ സഹകരണത്തോടെ കുട്ടിയെ സുരക്ഷിതമായി കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Read More » -
ചരിത്രപ്രാധാന്യമുള്ള കിഴക്കൻ ഗോപുരത്തിന്റെ പുനരുദ്ധാരണവും, ക്ഷേത്ര ആനകൾക്കായി മാനുഷികവും ആധുനികവുമായ പരിപാലന പദ്ധതികൾക്കും പിന്തുണ!! ഗുരുവായൂർ, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രങ്ങൾ സന്ദർശിച്ച് അനന്ത് അംബാനി, സംഭാവനയായി 18 കോടി രൂപ
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി കേരളത്തിലെ ക്ഷേത്രങ്ങളായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും ഗുരുവായൂർ ക്ഷേത്രവും സന്ദർശിച്ചു. രണ്ട് ക്ഷേത്രങ്ങൾക്കും 3 കോടി വീതം സംഭാവന നൽകുകയും, രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനായി 12 കോടി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതിൽ ചരിത്രപ്രാധാന്യമുള്ള കിഴക്കൻ ഗോപുരത്തിന്റെ പുനരുദ്ധാരണവും ഉൾപ്പെടുന്നു. കൂടാതെ, ഗുരുവായൂരിലെ ആനക്ഷേമ പ്രവർത്തനങ്ങൾക്കായി അധിക പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ടിന് തളിപ്പറമ്പിലെ ചരിത്രപ്രാധാന്യമുള്ള രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയ അനന്ത് അംബാനി, പൊന്നുംകുടം, പട്ടം, താലി, നെയ്യമൃത് തുടങ്ങിയ പരമ്പരാഗത വഴിപാടുകൾ സമർപ്പിക്കുകയും അശ്വമേധ നമസ്കാരം നിർവഹിക്കുകയും ചെയ്തു. ക്ഷേത്ര നവീകരണത്തിനായി 3 കോടി രൂപയുടെ ചെക്കും അദ്ദേഹം കൈമാറി. 12 കോടിയുടെ സമഗ്ര നവീകരണത്തിന്റെ ഭാഗമായി, ക്ഷേത്രത്തിന്റെയത്ര തന്നെ പുരാതനമെന്നു കരുതപ്പെടുന്ന, ശില്പശൈലിയും പുരാവസ്തു പ്രാധാന്യവും നിറഞ്ഞ കിഴക്കൻ ഗോപുരത്തിന്റെ പുനരുദ്ധാരണത്തിനും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. രണ്ട് നൂറ്റാണ്ടിലേറെയായി കേടുപാടുകളോടെ നിലനിന്നിരുന്ന ഈ ഗോപുരത്തിന്റെ…
Read More » -
ഇന്ന് രാത്രി 9:00 മണി വരെ ട്രെയിനിൽ യാത്ര ചെയ്യരുത്”; ഇറാനിയൻ ജനതയ്ക്ക് ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പ്
ടെൽ അവീവ്: ഇറാനിലെ ജനങ്ങൾക്ക് തീവണ്ടിയിൽ യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഫാർസിയിൽ രേഖപ്പെടുത്തിയ ഒരു ഓൺലൈൻ സന്ദേശത്തിൽ, “ട്രെയിനുകളിലെ യാത്രയും റെയിൽവേ ട്രാക്കുകൾക്ക് സമീപത്തൂടെയുള്ള സഞ്ചാരവും ജീവൻ അപകടത്തിലാക്കുമെന്ന്” പറയുന്നു. “നിങ്ങളുടെ സുരക്ഷയ്ക്കായി, ഇപ്പോൾ മുതൽ ഇറാൻ സമയം രാത്രി 9:00 മണി വരെ രാജ്യത്തുടനീളം ട്രെയിനിലോ റെയിൽവേ ട്രാക്കുകൾക്ക് സമീപത്തൂടെയോ ഉള്ള യാത്ര ഒഴിവാക്കാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു,” ഇസ്രായേൽ സൈന്യം തങ്ങളുടെ പേർഷ്യൻ ഭാഷാ അക്കൗണ്ടിൽ എഴുതി. “ട്രെയിനുകളിലും റെയിൽവേ ട്രാക്കുകൾക്ക് സമീപമുള്ള നിങ്ങളുടെ സാന്നിധ്യം ജീവൻ അപകടത്തിലാക്കും.” ടെഹ്‌റാൻ ആഴ്ചകളായി ഇറാനിലുടനീളം ഇന്റർനെറ്റ് തടഞ്ഞിരിക്കുന്നു,അതിനാൽ സാധാരണക്കാർക്ക് ഇത്തരം മുന്നറിയിപ്പുകൾ ആക്‌സസ് ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു. എന്നിരുന്നാലും, ഇറാന് പുറത്ത് നിന്ന് പ്രവർത്തിക്കുന്ന ഫാർസി ഭാഷാ ഉപഗ്രഹ ശൃംഖലകൾ അത്തരം റിപ്പോർട്ടുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്, ഇത് വിവരങ്ങൾ ഇസ്ലാമിക് റിപ്പബ്ലിക്കിലേക്ക് തിരികെ എത്തിക്കാൻ അനുവദിക്കുന്നു. ചൊവ്വാഴ്ച പുലർച്ചെ ഇറാനെതിരെ ഇസ്രായേൽ പുതിയൊരു ആക്രമണ തരംഗം നടത്തി,…
Read More » -
ശത്രുവിനെ തെറ്റിദ്ധരിപ്പിക്കാൻ 155 വിമാനങ്ങൾ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചു, ഏഴ് ലൊക്കേഷനുകളിൽ ഒരേസമയം നീക്കങ്ങൾ, എന്നാൽ യഥാർത്ഥ രക്ഷാപ്രവർത്തനം നടന്നത് മറ്റൊരു സ്ഥലത്ത്… ഇറാനിൽ യുഎസിന്റെ “എയർ അർമാഡ” രക്ഷാപ്രവർത്തനങ്ങൾ ഇങ്ങനെ…
വാഷിങ്ടൺ: ഇറാൻ തകർത്ത എഫ്-15 ഇ സ്ട്രൈക് ഈഗിളിലെ രണ്ട് എയർഫോഴ്‌സ് അംഗങ്ങൾ രക്ഷപ്പെടുത്താൻ അമേരിക്കൻ സൈന്യം അത്യന്തം അപകടകരമായ നീക്കമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൂറുകണക്കിന് എലെെറ്റ് സൈനികരും 176 വിമാനങ്ങളടങ്ങിയ “എയർ അർമാഡ”യും പങ്കെടുത്ത ഈ രക്ഷാപ്രവർത്തനം ഏകദേശം രണ്ടുദിവസം നീണ്ടുനിന്നതായാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം വ്യക്തമാക്കിയത്. വൈറ്റ്‌ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഒരു നിമിഷം പോലും തടസപ്പെടാതെ നടന്ന ഓപ്പറേഷനായിരുന്നു എയർ ആർമാഡയെന്ന് വ്യക്തമാക്കി. “45 മണിക്കൂർ 56 മിനിറ്റ് നീണ്ടുനിന്ന ഓപ്പറേഷനിൽ കോർഡിനേഷൻ കോൾ തുടർച്ചയായി നിലനിർത്തി. ജോലി മുഴുവൻ സമയവും ‘അൺബ്ലിങ്കിംഗ്’ ആയിരുന്നു,” അദ്ദേഹം പറഞ്ഞു. ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് പ്രതിനിധിയായ എയർഫോഴ്സ് ജനറൽ ഡാൻ കെയ്ൻ ഈ ഓപ്പറേഷൻ അതീവ അപകടകരമായ രണ്ട് എക്സ്ട്രാക്ഷനുകൾ ഉൾപ്പെടുത്തിയതാണെന്നും, പൈലറ്റിനെയും വെപ്പൺ സിസ്റ്റംസ് ഓഫീസർ (WSO) നെയും സുരക്ഷിതമായി തിരിച്ചെത്തിയതായും അറിയിച്ചു. ആക്സിയോസ് റിപ്പോർട്ട് പ്രകാരം, ഈ വൻ…
Read More » -
ഇറാന്റെ പുതിയ പരമോന്നത നേതാവ് ഖോമിൽ അബോധാവസ്ഥയിൽ ചികിത്സയിൽ!! ആരോഗ്യനില ഗുരുതരം, തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതി… യുഎസ്- ഇസ്രയേൽ ഇന്റലിജൻസ് റിപ്പോർട്ട്
ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനേയി അബോധാവസ്ഥയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട്. ഇറാനിലെ പുണ്യനഗരമായ ഖോമിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും യുഎസ്- ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങളെ ഉദ്ധരിച്ച് ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്താബ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ ഫെബ്രുവരി 28 ലെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് ഇറാൻ നിഷേധിക്കുകയായിരുന്നു. യുഎസ്- ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സഖ്യകക്ഷികളുമായി പങ്കുവെച്ച ഒരു നയതന്ത്ര കുറിപ്പിലാണ് മൊജ്താബയുടെ ആരോഗ്യനിലയെക്കുറിച്ചും വിശദീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായതിനാൽ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിട്ടും അദ്ദേഹത്തിന് തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.ഇറാനിലെ ഖോമിലാണ് മൊജ്താബ ഖമനേയി ചികിത്സയിൽ കഴിയുന്നതെന്നാണ് നയതന്ത്ര കുറിപ്പിൽ സൂചിപ്പിക്കുന്നത്. അതേസമയം കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ സംസ്‌കാരത്തിനായുള്ള ഒരുക്കങ്ങളും ഇവിടെ പുരോഗമിക്കുന്നതായും നയതന്ത്ര കുറിപ്പിലുണ്ട്. ഖോമിൽ അലി ഖമനേയിക്കായി വലിയ…
Read More »
