NEWS

  • ഫലത്തില്‍ ഏറ്റവും ചെറിയ ശിക്ഷ കിട്ടിയത് നടിയെ ലൈംഗികപീഡനം നടത്തിയ പള്‍സര്‍ സുനിക്ക് ; 12 വര്‍ഷം കഴിഞ്ഞ് ഇറങ്ങാം, ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടക്കേണ്ടി വരുന്നത് അഞ്ചാംപ്രതി എച്ച് സലീമിന് ; 18 വര്‍ഷം കിടക്കേണ്ടി വരും

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കേരളം കാത്തിരുന്ന കോടതിവിധി പുറത്തുവരുമ്പോള്‍ വിചാരണത്തടവുകാരനായ കാലം ഇളവായി പരിഗണിക്കുമ്പോള്‍ ഫലത്തില്‍ ഏറ്റവും കുറവ് കാലം ഇനി ജയിലില്‍ കിടക്കേണ്ടി വരുന്നത് കേസിലെ ഒന്നാംപ്രതി പള്‍സര്‍സുനിക്ക്. ഇനി പള്‍സര്‍ സുനിക്ക് പന്ത്രണ്ടര വര്‍ഷം ജയിലില്‍ കിടന്നാല്‍ മതിയാകും. മൂന്ന് ലക്ഷം രൂപയാണ് പിഴ നല്‍കേണ്ടത്. ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടക്കേണ്ടി വരുന്നത് അഞ്ചാം പ്രതി എച്ച് സലീമിനാണ്. 18 വര്‍ഷം കിടക്കേണ്ടി വരും. കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരുപത് വര്‍ഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് രൂപ പിഴ ശിക്ഷയും വിധിച്ചു. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് 20 വര്‍ഷം കഠിന തടവ് ഒരുലക്ഷം രൂപ പിഴ, മൂന്നാം പ്രതി മണികണ്ഠന് 20 വര്‍ഷം കഠിന തടവ് 75, 000 രൂപ പിഴ, നാലാം പ്രതി വിജീഷ് വി…

    Read More »
  • നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവും പിഴയും ; പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് പരമാവധിശിക്ഷ കൊടുത്തില്ല ; 13 വര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ മതി ; പള്‍സര്‍സുനി ആദ്യം പുറത്തിറങ്ങും

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നുമുതല്‍ ആറു വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം തടവും വിവിധ തുകകള്‍ പിഴയും ആര്‍ക്കും ജീവപര്യന്തം ശിക്ഷയില്ല. ഇതുവരെ ജയിലില്‍ കിടന്ന കാലയളവ് കുറച്ചുള്ള വര്‍ഷം ഇവര്‍ക്ക് ജയിലില്‍ കഴിയേണ്ടി വരും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. 50,000, മൂന്ന് ലക്ഷം, ഒരുലക്ഷം, 75000 രൂപ വീതവുമാണ് ആറു പേര്‍ക്കും പിഴശിക്ഷ വരുന്നത്. പള്‍സര്‍ സുനിക്ക് 20 വര്‍ഷവും മൂന്ന്‌ലക്ഷം രൂപയുമാണ് പിഴ പ്രതികള്‍ക്ക് നാല്‍പ്പത് വയസ്സിന് താഴെയാണെന്നതും വൃദ്ധരായ മാതാപിതാക്കളെയുമെല്ലാം കണക്കാക്കിയാണ് പരമാവധി ശിക്ഷ ഒഴിവാക്കിയത്. ക്രിമിനല്‍ ഗൂഡാലോചന, കൂട്ട ബലാത്സംഗം, അന്യായമായി തടവില്‍ വെയ്ക്കല്‍, ബലപ്രയോഗം, ക്രിമിനല്‍ ബലപ്രയോഗം, ഐടി വകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകള്‍ അനുസിച്ചുള്ള കുറ്റത്തിനാണ് ശിക്ഷ കിട്ടിയത്. വിചാരണകാലയളവ് ഇളവ്് ചെയ്തായിരിക്കും ശിക്ഷ അനുഭവിക്കേണ്ടി വരിക. വിവിധ വകുപ്പുകളില്‍ നല്‍കിയ പല തടവുശിക്ഷകള്‍ അടക്കം എല്ലാത്തിനും കൂടി ഒരുമിച്ച് ശിക്ഷ…

    Read More »
  • നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ക്കെല്ലാം 20 ലക്ഷം പിഴയും 50,000 രൂപയും ശിക്ഷ; ക്രിമിനല്‍ ഗൂഢാലോചന തെളിഞ്ഞു; കോടതിയില്‍ നടന്നത് ചൂടേറിയ വാക്‌പോര്; എല്ലാവര്‍ക്കും ഒരുപോലെ ശിക്ഷവേണമെന്ന വാദത്തിന് അംഗീകാരം

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പഴള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50,000 രൂപവീതം പിഴയും ശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികളെ രാവിലെ പതിനൊന്നോടെ തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോടതിയിലെത്തിച്ചു. പ്രതികള്‍ക്ക് പറയാനുള്ളത് കോടതി കേട്ടു. തനിക്ക് അമ്മ മാത്രമേ ഉള്ളൂ എന്ന് പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞു. മറ്റൊരു പ്രതിയായ മാര്‍ട്ടിന്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. ഏറ്റവും കുറഞ്ഞ ശിക്ഷ വേണമെന്ന് വിജീഷ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന് മണികണ്ഠന്‍ പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വടിവാള്‍ സലിം പറഞ്ഞു. കുടുംബത്തിന് ഏക ആശ്രയം താന്‍…

    Read More »
  • രാജ്യം നടുങ്ങിയ കുറ്റകൃത്യത്തിന് ശിക്ഷാവിധി ഇന്നുച്ചയ്ക്ക് മൂന്നരയ്ക്ക്: ആറു പ്രതികൾക്കും ഒരേ ശിക്ഷ വേണോ എന്ന് കോടതി: വേണമെന്ന് പ്രോസിക്യൂഷൻ: കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ : വിധി ന്യായം വായിക്കാതെ അഭിപ്രായപ്രകടനം വേണ്ടെന്ന് കോടതി : അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഹാജരായില്ല: പൾസർ സുനി ചെയ്തത് ഹീനമായ ക്രൂരകൃത്യമെന്ന് കോടതി : ദിലീപിന്റെ പാസ്പോർട്ട് വിട്ടു കിട്ടണമെന്ന് ആവശ്യം പ്രോസിക്യൂഷൻ എതിർത്തു 

        കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ ഇന്നു വൈകിട്ട് മൂന്നരയ്ക്ക് വിധിക്കും.     എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിക്കുക . കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിക്കുക .   പ്രതികളെ രാവിലെ പതിനൊന്നുമണിയോടെ തൃശൂർ വിയ്യൂർ സെൻട്രൽ ജയിൽ നിന്ന് കോടതിയില്‍ എത്തിച്ചു . പ്രതികള്‍ക്ക് പറയാനുള്ളത് കോടതി കേട്ടു തനിക്ക് അമ്മ മാത്രമേ ഉള്ളൂ എന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞു.   മറ്റൊരു പ്രതിയായ മാർട്ടിൻ കോടതിമുറിയിൽ പൊട്ടിക്കരഞ്ഞു. ഏറ്റവും കുറഞ്ഞ ശിക്ഷ വേണമെന്ന് വിജീഷ് കോടതിയിൽ അഭ്യർത്ഥിച്ചു തെറ്റ് ചെയ്തിട്ടില്ലെന്ന് മണികണ്ഠൻ പറഞ്ഞുഒരു തെറ്റും ചെയ്തിട്ടില്ലെന്ന്…

    Read More »
  • പത്മകുമാർ ജയിലിൽ തന്നെ : സ്വർണ്ണക്കൊള്ള കേസിൽ ജാമ്യമില്ല: കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി

    പത്മകുമാർ ജയിലിൽ തന്നെ : സ്വർണ്ണക്കൊള്ള കേസിൽ ജാമ്യമില്ല: കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതിയാണ് തള്ളിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹർജിയിൽ പറയുന്നത്. മിനുട്സിൽ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിർപ്പ് കൂടിയാണ് പത്മകുമാറിൻ്റെ ജാമ്യഹർജിയിലൂടെ വ്യക്തമാക്കിയത്. സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഡിസംബർ 18നാണ് പോറ്റിയുടെ ജാമ്യഹർജി പരിഗണിക്കുക..  

    Read More »
  • ബ്യൂമെർക് നവ ദിശ പുരസ്‌കാരം 2025: സാമൂഹ്യ സംരംഭകത്വത്തിന് പുത്തൻ ഊർജ്ജം; നൂതനാശയങ്ങൾക്ക് കൈത്താങ്ങ്

    പാലക്കാട് 12th December സമൂഹത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്ന സാങ്കേതികവിദ്യാധിഷ്ഠിത സാമൂഹിക സംരംഭകരെ ആദരിക്കുന്ന ‘ബ്യൂമെർക് നവ ദിശ പുരസ്‌കാരം 2025’ ന് ഐ.ഐ.ടി. പാലക്കാട്ടെ അഗോറ ഓഡിറ്റോറിയം വേദിയായി. ഐ.ഐ.ടി. പാലക്കാട് ടെക്‌നോളജി ഐഹബ് ഫൗണ്ടേഷനും (IPTIF) ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. സാമൂഹിക വെല്ലുവിളികൾക്ക് സാങ്കേതിക പരിഹാരം കണ്ടെത്തുന്ന യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ചടങ്ങിൽ, ഐ.ഐ.ടി. പാലക്കാട് ഡയറക്ടർ പ്രൊഫ. എ. ശേഷാദ്രി ശേഖർ മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക പ്രശ്‌നപരിഹാരത്തിന് സാങ്കേതികവിദ്യയുടെ സഹായം എത്രത്തോളം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.പി.ടി.ഐ.എഫ് സി.ഇ.ഒ. ഡോ. സായിശ്യാം നാരായണൻ സ്വാഗതം ആശംസിച്ചു. പരിപാടിയെക്കുറിച്ചുള്ള അവതരണം Dr നാരായണൻ, ബ്യൂമെർക് ഇന്ത്യ ഫൌണ്ടേഷൻ COO യും സോഷ്യൽ ഇനിഷ്യറ്റീവ് തലവനുമായ വിനയരാജ് എന്നിവർ ചേർന്ന് നടത്തി. മികച്ച മൂന്ന് സംരംഭകരെ തിരഞ്ഞെടുത്തു അന്തിമ പട്ടികയിൽ ഇടം നേടിയ അഞ്ച് സാമൂഹിക സംരംഭകർ വിദഗ്ധ ജൂറിക്ക്…

    Read More »
  • ആരാധകരുടെ പോര്‍വിളി മുഴങ്ങുന്നു; ഇനി ‘ദിലീപേട്ട’ന്റെ കാലമെന്ന് ഫാന്‍സുകാര്‍; നടിക്കു പിന്തുണയുമായി വന്ന പൃഥ്വിരാജിനെതിരെ കമന്റുകള്‍; തിരിച്ചടിച്ച് രാജു ഫാന്‍സ്

    കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ദിലീപ് ഫാന്‍സും മറ്റു ഫാന്‍സുകാരും തമ്മില്‍ കൊമ്പ് കോര്‍ക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കോടതി വെറുതെ വിട്ടതോടെ ദിലീപ് ഫ്രാന്‍സുകാര്‍ ആവേശത്തിലാണ്. 18ന് ദിലീപിന്റെ പുതിയ സിനിമയായ ഭഭബ റിലീസ് ചെയ്യുന്നതോടെ ദിലീപ് തന്റെ സൂപ്പര്‍താര പദവി തിരിച്ചുപിടിക്കും എന്നാണ് ആരാധകര്‍ പറയുന്നത്. ഇനിയും മറ്റു താരങ്ങള്‍ക്കെല്ലാം വീട്ടിലിരിക്കാം എന്ന രീതിയിലാണ് ആരാധകര്‍ തങ്ങളുടെ ജനപ്രിയ നായകനെ അവതരിപ്പിക്കുന്നത്. ഇനി ദിലീപേട്ടന്റെ കാലമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. പൃഥ്വിരാജിന്റെ ആരാധകരും ദിലീപിനെ അനുകൂല അനുകൂലിക്കാത്തവരും കടുത്ത വിമര്‍ശനമാണ് ദിലീപ് ഫാന്‍സുകാര്‍ക്കെതിരെ ഉയര്‍ത്തുന്നത്. ദിലീപിനെ ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടി ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്ന പ്രചരണവും ശക്തമാണ്. ആടുജീവിതത്തിന് അവാര്‍ഡ് കിട്ടാത്തത് പോലും അതുകൊണ്ടാണെന്നും ആക്ഷേപമുണ്ട്. ദിലീപ് തിരിച്ചു വരുന്നതോടെ പൃഥ്വിരാജിന് സൂപ്പര്‍സ്റ്റാര്‍ പദവി നഷ്ടമാകുമെന്ന ദിലീപ് ഫാന്‍സുകാരുടെ പരാമര്‍ശത്തെ പൃഥ്വിരാജിന്റെ ആരാധകര്‍ തള്ളിക്കളയുന്നു. ദിലീപിന്റെ പുതിയ സിനിമയില്‍ മോഹന്‍ലാലും ഉള്ളതിനാല്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ പിന്തുണയും പുതിയ സിനിമയ്ക്ക് ഉണ്ട്. നടി…

    Read More »
  • കോൺഗ്രസിലെ ഒരു വലിയ യുഗത്തിന് അവസാനമായി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ മഹാരാഷ്ട്രയില്‍ അന്തരിച്ചു

    കോൺഗ്രസിലെ ഒരു വലിയ യുഗത്തിന് അവസാനമായി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ മഹാരാഷ്ട്രയില്‍ അന്തരിച്ചു മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ മഹാരാഷ്ട്രയില്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ലാത്തൂരിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. രാവിലെ 6:30 ഓടെ വീട്ടില്‍ വെച്ചുതന്നെയാണ് മരണം സംഭവിച്ചത്. അര നൂറ്റാണ്ടിലേറെ നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തില്‍ രാജ്യത്തെ പ്രമുഖ പദവികളെല്ലാം വഹിച്ചിട്ടുള്ള നേതാവാണ് ശിവരാജ് പാട്ടില്‍. മുംബൈ ഭീകാരാക്രമണം നടക്കുമ്പോള്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രിയായിരുന്നു അദ്ദേഹം. അക്രമത്തിന്‍റെ ഉത്തരവിത്തം ഏറ്റെടുത്ത് അന്ന് രാജിവെച്ചിരുന്നു. തുടര്‍ച്ചയായി 7 തവണ ലാത്തൂര്‍ ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക് സഭയിലെത്തി. പഞ്ചാബ് ഗവര്‍ണര്‍ ഛണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർ, വിവിധ ഘട്ടങ്ങളിലായി കേന്ദ്ര മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ, ലോകസഭാ സ്പീക്കര്‍, മഹാരാഷ്ട്ര മന്ത്രി തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് 2015 മുതല്‍…

    Read More »
  • ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം’; ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തെയും ഗാസയിലെ ബന്ദികളോടുള്ള ക്രൂരതയും വിവരിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്; ‘ബന്ദികള്‍ ലൈംഗിക പീഡനത്തിന് ഇരയായി, ഹമാസ് വംശഹത്യ ലക്ഷ്യമിട്ടു; ഗാസയിലെ സാധാരണക്കാരില്‍ അധികവും മരിച്ചത് ഹമാസിന്റെ വെടിയേറ്റ്; ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

    ജറുസലേം: ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണം മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളും ഗാസയിലേക്കു കടത്തിക്കൊണ്ടുപോയ ബന്ദികളോടുമുള്ള ക്രൂരതകള്‍ ചൂണ്ടിക്കാട്ടിയാണ് ആംനസ്റ്റി ബുധനാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആക്രമണത്തിന്റെ രീതി, അക്രമികള്‍ തമ്മിലുള്ള ആശയവിനിമയം, ഹമാസിന്റെയും മറ്റു സായുധ സംഘടനകളുടെയും പ്രസ്താവനകള്‍, ഇരകളുമായുള്ള ആശയവിനിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. നേരത്തേ, ഇസ്രയേലിനെ ഐക്യരാഷ്ട്ര സഭയിലടക്കം ഒറ്റപ്പെടുത്തിയുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് രാജ്യാന്തര തലത്തില്‍ തന്നെ ഏറ്റവും ബഹുമാന്യമര്‍ഹിക്കുന്ന സംഘടനയുടെ കണ്ടെത്തല്‍. ഇസ്രയേലിന്റെ പെഗാസസ്, പ്രഡേറ്റര്‍ ചാര സോഫ്റ്റ്‌വേറുകള്‍ മനുഷ്യാവകാശങ്ങള്‍ക്കെതിരേ എങ്ങനെ ഉപയോഗിക്കപ്പെടുന്നെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടതും ഇതേ സംഘടനയാണ്. ഇതാദ്യമായാണ് ഹമാസിനെതിരേ മുഖ്യധാരാ മനുഷ്യാവകാശ സംഘടന രംഗത്തുവരുന്നത്. ഒക്‌ടോബര്‍ ഏഴിനു നടന്ന ആക്രമണങ്ങളില്‍നിന്നു രക്ഷപ്പെട്ടവര്‍, ഇരകളുടെ കുടുംബാംഗങ്ങള്‍, ഫോറന്‍സിക് വിദഗ്ധര്‍, മെഡിക്കല്‍ പ്രഫഷണലുകള്‍ എന്നിവരടക്കം എഴുപതോളം പേരുടെ അഭിമുഖങ്ങള്‍ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആക്രമണ കേന്ദ്രങ്ങളും…

    Read More »
  • മിസ് യൂണിവേഴ്‌സില്‍ പങ്കെടുത്ത മോഡലായ ഭാര്യയെ കൊന്ന് ഗര്‍ഭപാത്രം പുറത്തെടുത്തു, ശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കി മിക്‌സിയിലിട്ട് അരച്ചു; ഒരു വര്‍ഷം മുമ്പു നടന്ന കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസിന്റെ വിദഗ്ധ അന്വേഷണം

    ന്യൂയോര്‍ക്ക്: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മിക്‌സിയില്‍ ഇട്ട് ശരീരഭാഗങ്ങള്‍ അരച്ചെടുത്ത ഭര്‍ത്താവ് ഒടുവില്‍ പിടിയില്‍. മുന്‍ മിസ് സ്വിറ്റ്‌സര്‍ലന്‍ഡ് ഫൈനലിസ്റ്റും മോഡലും ട്രെയിനറുമായ ക്രിസ്റ്റീനയുടെ മരണത്തിലാണ് ഭര്‍ത്താവ് പിടിയിലായത്. 2024 ഫെബ്രുവരിയിലായിരുന്നു കൊലപാതകം. ഭാര്യ തന്നെ കത്തിയുമായി ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വരക്ഷയ്ക്കായി പിടിച്ചു തള്ളിയതാണ് മരണകാരണമെന്നായിരുന്നു ഭര്‍ത്താവ് തോമസിന്റെ വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ജിഗ്‌സോ ബ്ലേഡും ചെടി വെട്ടാന്‍ ഉപയോഗിക്കുന്ന കത്രികയുമാണ് കൊലയ്ക്കായി തോമസ് ഉപയോഗിച്ചത്. ക്രിസ്റ്റീനയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം ജിഗ്‌സോ ബ്ലേഡ് ഉപയോഗിച്ച് തോമസ് അടിവയറ് കീറിയെന്നും ഗര്‍ഭപാത്രം പുറത്തെടുത്തുവെന്നും പൊലീസ് പറയുന്നു. പിന്നാലെ ശരീരം വെട്ടിനുറുക്കി കഷണങ്ങളാക്കി. തുടര്‍ന്ന് ശരീരത്തിലെ മാംസം കുഴമ്പ് പരുവത്തിലാക്കി അരച്ചെടുത്ത് രാസലായനിയിലിട്ടെന്നും കണ്ടെത്തി. മാംസം അരയ്ക്കാന്‍ ഉപയോഗിച്ച മിക്‌സി പൊലീസ് കണ്ടെത്തി. ത്വക്കിന്റെ അശംങ്ങളും പേശിയിലെ കോശങ്ങളും എല്ലിന്റെ ഭാഗങ്ങളും ഇതില്‍ നിന്ന് വീണ്ടെടുത്തു. യൂട്യൂബ് കണ്ടിരുന്നാണ് തോമസ് ഭാര്യയുടെ ശരീരം ക്രൂരമായി വെട്ടിനുറുക്കിയതെന്ന് കോടതി രേഖകളും…

    Read More »
Back to top button
error: