NEWS
-
തോറ്റ ക്ഷീണം മാറ്റാന്‍ ഒരു ടൂറു പോയി ബിഎംഡബ്ല്യു ബൈക്കോടിച്ചതിനാണ് ഈ പൊല്ലാപ്പ്; രാഹുല്‍ഗാന്ധിയുടെ അനവസര ടൂറില്‍ പ്രതിപക്ഷത്തിനും പ്രതിഷേധം; പ്രധാനപ്പെട്ട ബില്ല് ചര്‍ച്ച ചെയ്യുമ്പോള്‍ ബൈക്കോടിച്ച് രസിച്ചതിനെതിരെ ജോണ്‍ ബ്രിട്ടാസ്
ന്യൂഡല്‍ഹി: ബീഹാര്‍ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ഒന്നു കറങ്ങാന്‍ പോയതായിരുന്നു പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. അതാണിപ്പോള്‍ വലിയ പ്രശ്‌നമായിരിക്കുന്നത്. പ്രശ്‌നമാക്കിയത് പ്രതിപക്ഷത്തുള്ളവര്‍ തന്നെയാണെന്നത് മറ്റൊരു കൗതുകം!! രാജ്യത്തിന് ഒരു ഫുള്‍ ടൈം പ്രതിപക്ഷ നേതാവ് വേണമെന്ന മുഖവുരയോടെ ജോണ്‍ ബ്രിട്ടാസ് എംപിയാണ് ചന്ദ്രേട്ടനെവിട്യാ എന്ന് ചോദിക്കും പോലെ രാഹുല്‍ഗാന്ധി എവിട്യാ എന്ന് ചോദിച്ചത്.ജനവിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ പരിഗണിക്കുമ്പോള്‍ രാഹുല്‍ഗാന്ധി ബിഎംഡബ്ല്യു ബൈക്ക് ഓടിച്ച് രസിച്ചതാണ് ബ്രിട്ടാസിന് പിടിക്കാഞ്ഞത്. ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാല്‍ പോരേ? ബിഎംഡബ്ല്യു കമ്പനി അവിടെതന്നെ ഉണ്ടാകുമല്ലോ എന്നാണ് ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യം. പാര്‍ലമെന്റില്‍ തൊഴിലുറപ്പ് ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട പ്രതിപക്ഷ നേതാവ് വിദേശ പര്യടനത്തിന് പോയത് ശരിയായില്ലെന്നാണ് ബ്രിട്ടാസും കൂട്ടരും പറയുന്നത്. അത് ശരിയാണെന്ന് പ്രതിപക്ഷത്തെ മിക്കവരും സമ്മതിക്കുന്നു. ജനവിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ വരുമ്പോള്‍ പ്രതിപക്ഷനേതാവ് എവിടെയായിരുന്നുവെന്ന് ആദ്യം ചോദിച്ചത് ഡിഎംകെയിലെ ടി.ആര്‍.ബാലുവാണ്. ശൈത്യകാല സമ്മേളനത്തിന്റെ കലണ്ടര്‍ നേരത്തേ അറിയാവുന്നതല്ലേ.…
Read More » -
ഭാഗ്യലക്ഷ്മിയുടെ ശബ്ദം ഉയര്‍ന്നു തന്നെ; ദിലീപിനെതിരെ പരിഹാസ എഫ്ബി പോസ്റ്റുമായി ഭാഗ്യലക്ഷ്മി; എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്ന ഫെയ്‌സ്ബുക്ക് കുറിപ്പ്
കൊച്ചി: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടെ ശബ്ദം വീണ്ടുമുയര്‍ന്നു. ഇത്തവണ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണെന്ന് മാത്രം. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഉറച്ചുനില്‍ക്കുന്ന ഭാഗ്യലക്ഷ്മി ദിലീപിനെതിരെയാണ് പുതിയ എഫ്ബി കുറിപ്പിലൂടെ ആഞ്ഞടിച്ചിരിക്കുന്നത്. എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്നാണ ഭാഗ്യലക്ഷ്മിയുടെ ചോദ്യം. അവളെയും അവളോടൊപ്പം നില്‍ക്കുന്നവരെയും തെറി വിളിക്കുന്നവരുടെ ഒക്കെ ഉള്ളില്‍ ഒരു ക്വട്ടേഷന്‍ മനുഷ്യന്‍ ഉണ്ട്, പള്‍സര്‍ സുനിയും കൂട്ടാളികളും ഉണ്ട് എന്ന് സ്വയം തിരിച്ചറിയുക എന്നു പറഞ്ഞാണ് ഭാഗ്യലക്ഷ്മി കുറിപ്പ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ യാതൊരു പിആര്‍ വര്‍ക്കും ഫാന്‍സിന്റെ ആദരവുമില്ലാതെ ആ നടിയുടെ സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി ഇതെല്ലാം ഉണ്ടായിട്ടും പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്നാണ് പരിഹസിക്കുന്നത്. അവള്‍ പോരാടുന്നത് നിങ്ങളുടെ കൂടി പെങ്ങള്‍ക്ക് വേണ്ടിയാണെന്നും അവളുടെ പോരാട്ടം ഒരു കരുത്താണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഭാഗ്യലക്ഷ്മിയുടെ കുറിപ്പിന്റെ പ്രസക്തഭാഗം അവളുടെ പുതിയ സിനിമയുടെ പോസ്റ്റര്‍ ഇട്ടിട്ട് അവളുടെ…
Read More » -
കളങ്കാവലല്ല കൈക്കൂലിക്കാവല്‍; ജയിലില്‍ പരോള്‍മാഫിയയുടെ ഓണ്‍ലൈന്‍ അഴിഞ്ഞാട്ടം; എത്ര കൊടിയ ക്രിമിനലിനും പരോള്‍ കിട്ടും കൈക്കൂലി കൊടുത്താല്‍; കേരളത്തില്‍ പരോളിനും കൈക്കൂലി; മുന്‍കാല പരോളുകള്‍ അന്വേഷിക്കണമെന്നാവശ്യം ശക്തം;ജയിലുകളില്‍ പരിശോധന വരും; കൈക്കൂലി വാങ്ങിയ ഡിഐജിക്ക് പേരിനൊരു സസ്‌പെന്‍ഷന്‍
തൃശൂര്‍: എത്ര കൊടിയ ക്രിമിനലാണെങ്കിലും കാശുവീശിയെറിഞ്ഞാല്‍ ജയിലില്‍ നിന്ന് പരോള്‍ കിട്ടി സുഖമായി പുറത്തിറങ്ങാമെന്നും വീണ്ടും കാശെറിഞ്ഞാല്‍ പരോള്‍ നീട്ടിക്കിട്ടുമെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വിശദമായി അന്വേഷിക്കും. കേരള രാഷ്ട്രീയത്തില്‍ ഇപ്പോഴും അലയൊലികള്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ അകത്തളക്കഥകള്‍ പുറത്തുവന്നതോടെയാണ് പരോളുകള്‍ അനുവദിക്കുന്നതിലെ അഴിമതിയും കൈക്കൂലിവാങ്ങലും വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍ കേരളത്തിലെ പരോള്‍ വിവാദം കേന്ദ്രം നേരിട്ട് അന്വേഷിക്കുമെന്നും സൂചനകളുണ്ട്. പല പ്രമാദമായ കേസുകളിലും പെട്ടവര്‍ക്ക് പരോള്‍ ലഭിച്ച മുന്‍കാല ഫയലുകള്‍ വിശദമായി പരിശോധിക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കെല്ലാം പരോള്‍ കിട്ടാറുണ്ടെന്നത് ഏതു സംസ്ഥാനത്തും നടക്കുന്ന കാര്യമാണെങ്കിലും കേരളത്തില്‍ ഇത്തരമൊരു വിഷയത്തില്‍ അന്വേഷണം വരുന്നത് ഒരുപക്ഷേ ആദ്യമായിട്ടായിരിക്കാം. കേരളത്തിലെ ജയിലുകളിലെല്ലാം ഇതുമായി ബന്ധപ്പെട്ട പരിശോധന സംസ്ഥാന സര്‍ക്കാര്‍ തന്നെ അടിയന്തിരമായി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. കേന്ദ്രത്തില്‍ നിന്ന് ഇതു സംബന്ധിച്ച് എന്തെങ്കിലും ചോദ്യമോ അന്വേഷണമോ വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍…
Read More » -
ബിജെപി നേതൃത്വം തിരിച്ചറിയുന്നു തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കിട്ടിയ വോട്ടുകള്‍ സുരേഷ് ഗോപിക്ക്;ബിജെപിക്കല്ല; സുരേഷ് ഗോപിയുടെ പ്രസ്താവനകളും വിവാദങ്ങളും തിരിച്ചടിയായി; ക്രൈസ്തവ വോട്ടുകള്‍ പിടിച്ചുനിര്‍ത്താനായില്ല; അടിയൊഴുക്കുകള്‍ സംഭവിച്ചെന്നും സംശയം
തൃശൂര്‍: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ തോല്‍വി സംസ്ഥാന നേതൃത്വം പരിശോധിക്കുന്നു. പ്രതീക്ഷിച്ചത്ര ക്രൈസ്തവ വോട്ടുകള്‍ ബിജെപി അക്കൗണ്ടില്‍ വീഴ്ത്താനായില്ല എന്നതാണ് തോല്‍വിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തൊട്ടാകെ ഇത് സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ക്രൈസ്തവസഭാ നേതൃത്വത്തെയും വിശ്വാസികളെയും ഒപ്പംനിര്‍ത്താനായി ബിജെപി നടത്തിയ ‘ക്രിസ്ത്യന്‍ ഔട്ട്റീച്ച്’ പരിപാടി തദ്ദേശതിരഞ്ഞെടുപ്പില്‍ ഗുണംചെയ്തില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്. ലോക്സഭാ തിരഞ്ഞടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ധാരാളമായി ലഭിച്ച തൃശൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ ആ കണക്ക് മനസ്സില്‍ വച്ചാണ് ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞത്. ആ കണക്ക് മനസ്സില്‍ കിടക്കുന്നത് കൊണ്ട് തന്നെ പലയിടത്തും കാര്യമായി പ്രവര്‍ത്തിക്കാനും ബിജെപി ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. പല സീറ്റുകളും കിട്ടാതെ പോയതിന് കാരണം ഈ ഒഴുക്കന്‍ മട്ടാണ് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ക്രൈസ്തവ വോട്ടുകള്‍ ഇക്കുറി യുഡിഎഫ് അക്കൗണ്ടിലേക്ക് ഒഴുകി. തൃശൂരിന് പുറമേ എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും…
Read More » -
ഒരാളെ കൊന്ന് ടാങ്കില്‍ കുഴിച്ചുമൂടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? നിങ്ങളുടെ രാജ്യത്തായിരുന്നു ഇതെങ്കില്‍ ‘മനുഷ്യത്വപരമായ’ ഇടപെടല്‍ നടത്തുമായിരുന്നോ? നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെട്ട ഇറാനെ വിമര്‍ശിച്ച് തലാലിന്റെ സഹോദരന്‍; ‘രക്തം കൊണ്ട് കച്ചവടം ചെയ്യാന്‍ വരരുത്, നീതിപൂര്‍വകമായ ശിക്ഷ മാത്രമാണ് പരിഹാരം’
സനാ: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തില്‍ ഇറാന്‍ ഇടപെടലിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദി. കൊലപാതകം നടന്നത് ഇറാനിലായിരുന്നെങ്കില്‍ മനുഷത്വപരമായ കാരണങ്ങള്‍ നിരത്തുമായിരുന്നോ എന്നാണ് ഫത്താഹ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗചിയോടാണ് ഫത്താഹിന്റെ ചോദ്യങ്ങള്‍. ‘അബ്ബാസ്, ഇത് എന്ത് തരം മനുഷ്യത്വമാണ്? ഈ കുറ്റകൃത്യം നിങ്ങളുടെ രാജ്യത്താണ് നടന്നതെങ്കിലോ? ഒരാളെ അറുത്തുകൊല്ലുകയും, അതിനുശേഷ കഷ്ണങ്ങളായി നുറുക്കുകയും ചെയ്തിരുന്നെങ്കിലോ? അന്ന് ആ കൊലയാളിയെ മോചിപ്പിക്കാന്‍ നിങ്ങള്‍ ഈ ‘മനുഷ്യത്വപരമായ കാരണങ്ങള്‍’ നിരത്തുമായിരുന്നോ? എന്നാണ് ഫത്താഫ് ചോദിക്കുന്നത്. ഇത്രയും ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് നീതിപൂര്‍വമായ ശിക്ഷമാത്രമാണ് പരിഹാരം എന്നത് നിങ്ങള്‍ക്കറിയാം. നീതി തടസപ്പെടുത്തുന്നത് മനുഷ്യത്വപരമല്ല. അത് കുറ്റകൃത്യത്തേക്കാള്‍ വലിയ മറ്റൊരു കുറ്റകൃത്യമാണ്. ഇരയുടെ കുടുംബത്തോടും അവകാശത്തോടും സമൂഹത്തോടും നിയമത്തോടും, ഭരണഘടനയോടും, മനുഷ്യമനസാക്ഷിയോടും ചെയ്യുന്ന കുറ്റകൃത്യമാണെന്നും ഫത്താഹ് എഴുതി. യഥാര്‍ത്ഥ വേദനയും അടിച്ചമര്‍ത്തലും എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ഒരാളെ കൊന്ന് ടാങ്കില്‍ കുഴിച്ചുമൂടുന്നത്…
Read More » -
ബിജെപിക്കു തമിഴ്‌നാട്ടില്‍ പ്രസക്തിയില്ല; മാസ് ഡയലോഗുമായി വീണ്ടും വിജയ്‌യുടെ റാലി; ഡിഎംകെയ്ക്കു നേരെ കടന്നാക്രമണം; അണ്ണാ ഡിഎംകെയ്ക്കു തലോടല്‍; കടുത്ത നിയന്ത്രണത്തിലും ഒഴുകിയെത്തിയത് ആയിരങ്ങള്‍
ഈറോഡ്: ആയിരങ്ങളെ പങ്കെടുപ്പിച്ച് തമിഴ്നാട്ടിലെ ഈറോഡില്‍ വിജയിയുടെ പൊതുസമ്മേളനം. കരൂർ ദുരന്തത്തിനു ശേഷം ആദ്യമായാണ് തുറന്ന സ്ഥലത്ത് ടി.വി.കെ യോഗം വിളിക്കുന്നത്. മാസ് സിനിമ ഡയലോഗുകളുമായെത്തിയ പ്രിയതാരത്തിന്റെ ഓരോ വാക്കിലും ആരവമുയർന്നു. ഡിഎംകെയെ കടന്നാക്രമിച്ചും അണ്ണാ ഡിഎംകെയെ തലോടിയുമായിരുന്നു വിജയിയുടെ പ്രസംഗം. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ കടുത്ത നിയന്ത്രണങ്ങളിൽ നടന്ന പൊതുസമ്മേളനത്തിലേക്ക് പുലർച്ചെ 6 മുതൽ തന്നെ ആളുകൾ ഒഴുകിത്തുടങ്ങിയിരുന്നു. തമിഴ് രാഷ്ട്രീയത്തിൽ ആരെ ഒപ്പം നിർത്തണം, അതിന് ആരെ എതിർക്കണം എന്ന് വ്യക്തമാക്കിയായിരുന്നു വിജയിയുടെ പ്രസംഗം. 10 വയസ്സിൽ സിനിമയിൽ വന്നപ്പോൾ മുതൽ തമിഴ്നാട്ടിലെ ജനങ്ങളുമായുള്ള ആത്മബന്ധമാണ്. ടി.വി കെയെ ജനങ്ങളിൽ നിന്ന് അകറ്റാനാണ് ശ്രമം നടക്കുന്നത്. പെരിയാറിന്റെ പേരു പറഞ്ഞ് കൊള്ളയടിക്കുകയാണ് സർക്കാർ. എംജിആറും ജയലളിതയും ഡിഎംകെ യെ കടന്നാക്രമിച്ചിരുന്നത് ശരിയായിരുന്നുവെന്ന് പിന്നീടാണ് മനസിലായതെന്നും വിജയ് പറഞ്ഞു. അതായത് അണ്ണാ ഡിഎംകെ വികാരത്തെ ഒപ്പം ചേർത്തുനിർത്തി ഡിഎംകെയെ പ്രതിരോധിക്കുന്ന രാഷ്ട്രീയം വിജയ് തുടരും. ബിജെപിയെക്കുറിച്ചും കാര്യമായൊന്നും പറഞ്ഞില്ല.…
Read More » -
ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുപി സ്വദേശി; മുഖം കാണുമെന്നതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും പോലും ഉണ്ടാക്കിയില്ല ; മൃതദേഹം കുഴിച്ചിട്ട് അതിന് മുകളില്‍ ഇഷ്ടിക പാകി തറകെട്ടി
ലക്‌നൗ: ഭാര്യ ബുര്‍ഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടില്‍ പോയതില്‍ പ്രകോപിതനായി ഭാര്യയെ ഭര്‍ത്താവ് കൊന്നു കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ തന്റെ ഭാര്യ താഹിറ (32), മക്കളായ അഫ്രീന്‍ (14), സെഹ്റീന്‍ (7) എന്നിവരെയാണ് ഫാറൂഖ് കൊലപ്പെടുത്തിയത്. വിവാഹ ചടങ്ങുകളില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന ഫാറൂഖ് ഈ ക്രൂരകൃത്യം ചെയ്തത്. ഡിസംബര്‍ 10-ന് അര്‍ദ്ധരാത്രിയിലാണ് കൊലപാതകം നടന്നത്. ഭാര്യ ബുര്‍ഖയില്ലാതെ സ്വന്തം വീട്ടില്‍ പോയത് തന്റെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു അക്രമം. കടുത്ത മതവിശ്വാസിയായ താഹിറ ബുര്‍ഖ ധരിക്കണമെന്ന് ഫാറൂഖിന് നിര്‍ബന്ധമുണ്ടാ യി രുന്നു. ബുര്‍ഖയില്ലാത്ത ചിത്രം തിരിച്ചറിയല്‍ രേഖകളില്‍ വരുമെന്നതിനാല്‍ കഴിഞ്ഞ 18 വര്‍ ഷമായി ആധാര്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ എടുക്കാന്‍ അദ്ദേഹം ഭാര്യയെ അനുവദിച്ചി രുന്നില്ല. അടുക്കളയില്‍ വെച്ച് താഹിറയെ വെടിവെച്ചു കൊല്ലുകയായിരുന്നു. ശബ്ദം കേട്ടെത്തിയ മൂത്തമകള്‍ അഫ്രീനെയും വെടിവെച്ചു വീഴ്ത്തി. പിന്നാലെയെത്തിയ രണ്ടാമത്തെ മകള്‍ സെഹ്റീനെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടുമുറ്റത്ത് ശുചിമുറിക്കായി കുഴിച്ച ഒമ്പതടി താഴ്ചയുള്ള…
Read More » -
കള്ളനെന്ന് മുദ്രകുത്തി ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയാക്കി ; ഛത്തീസ്ഗഡ് സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു ; സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ വാളയാര്‍ പോലീസിന്റെ കസ്റ്റഡിയില്‍
പാലക്കാട് : കള്ളനെന്ന് മുദ്രകുത്തി നാട്ടുകാര്‍ മര്‍ദ്ദിച്ച അന്യസംസ്ഥാന തൊഴിലാളി മരണമടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ വാളയാര്‍ പോലീസിന്റെ കസ്റ്റഡിയില്‍. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്. രാംനാരായണന്റെ മൃതദേഹം നാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും അതിനുശേഷം മാത്രമെ മരണകാരണം വ്യക്തമാകുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മര്‍ദ്ദനമേറ്റ് അവശനായ ഇയാളെ ഇന്നലെ വൈകുന്നേരമാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് ഇയാള്‍ മരിച്ചത്.
Read More » -
സ്ത്രീകളുടെ പദ്ധതിക്ക് വേണ്ടിയുള്ള 10,000 രൂപ വീണത് പുരുഷന്മാരുടെ അക്കൗണ്ടില്‍ ; പിഴവ് തിരിച്ചറിഞ്ഞ് തിരികെ നല്‍കണമെന്ന ഉദ്യോഗസ്ഥര്‍ ; ചെയ്ത വോട്ടു തിരിച്ചു തന്നാല്‍ പണം തിരികെ തന്നേക്കാമെന്ന് വോട്ടര്‍മാര്‍
പാട്ന: സ്്ത്രീകളുടെ പദ്ധതിയുമായി ബന്ധപ്പെട്ട് അവരുടെ അക്കൗണ്ടിലേക്ക് അയച്ച പണം പുരുഷന്മാരുടെ അക്കൗണ്ടില്‍ വീണുപോയതിനെ തുടര്‍ന്ന് തിരികെ ചോദിച്ച് ബീഹാര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജനയുടെ ഭാഗമായി തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. ഇതില്‍ ചിലതാണ് പുരുഷന്മാരുടെ അക്കൗണ്ടിലേക്ക് മാറിയെത്തിയിരിക്കുന്നത്. അതേസമയം സംഭവം വിവാദമായി മാറുകയും ചെയ്തിട്ടുണ്ട്. ദര്‍ഭന്‍ഗ ജില്ലയിലെ 14 പുരുഷന്മാരുടെ അക്കൗണ്ടിലേക്കാണ് പണം മാറി എത്തിയത്. സാങ്കേതിക പിശക് കാരണം പണം പുരുഷന്മാരുടെ അക്കൗണ്ടിലേക്കും എത്തിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു. ചിലര്‍ പണം തിരികെ നല്‍കിയിട്ടുണ്ടെങ്കിലും മറ്റു ചിലര്‍ പണം തിരിച്ചു നല്‍കാന്‍ തങ്ങള്‍ നല്‍കിയ വോട്ട് തിരികെ തരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ വേണ്ടിയെന്ന് പറഞ്ഞാണ് പദ്ധതി പ്രഖ്യാപിച്ചത്. ബിഹാറിലെ 75 ലക്ഷം വരുന്ന സ്ത്രീജനങ്ങള്‍ക്കായി ആകെ 7500 കോടി…
Read More » -
‘എന്തൊരു പരാജയമാണ് മുഖ്യമന്ത്രീ നിങ്ങളും സര്‍ക്കാരും’; എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക ; ഗര്‍ഭിണിയെ മുഖത്തടിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്
കൊച്ചി: ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷയെന്നും സര്‍ക്കാരിന്റെ ധൂര്‍ത്തിനും അഴിമതിക്കും പൊതുജനത്തെ കൊള്ളയടിക്കുന്നതിന് പുറമെയാണ് അതേ ജനങ്ങളെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗര്‍ഭിണിയെ മുഖത്തടിക്കുന്ന സിഐയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് എത്തിയത്. പിണറായിയുടെ ആഭ്യന്തര വകുപ്പിലാണ് ലോക്കപ്പ് മര്‍ദ്ദനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നതെന്നും പറഞ്ഞു. പിണറായി വിജയന്‍ ഒമ്പതര വര്‍ഷമായി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിലാണ് ലോക്കപ്പ് മര്‍ദ്ദനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നതെന്ന് ഓര്‍ക്കണം. ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ? ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്‍? നിങ്ങളുടെ പാര്‍ട്ടിയെ പോലെ നിങ്ങള്‍ നിയന്ത്രിക്കുന്ന പൊലീസിലെ ക്രിമിനലുകളും ഏത് യുഗത്തിലാണ് ജീവിക്കുന്നത്? എന്തൊരു പരാജയമാണ് മുഖ്യമന്ത്രി നിങ്ങളും നിങ്ങളുടെ സര്‍ക്കാരുമെന്ന് വി ഡി സതീശന്‍ ചോദിച്ചു. ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായി രിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുകയെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു. രാഷ്ട്രീയ…
Read More »