Local
-
പ്രണയ നൈരാശ്യം: വിവാഹിതയായ മുൻ കാമുകിയെയും ഭര്‍ത്താവിനെയും ബന്ധുവിനെയും വീട്ടില്‍ കയറി അക്രമിച്ച യുവാവ് അറസ്റ്റില്‍
പ്രണയ നൈരാശ്യത്താല്‍ കാമുകിയെ വിവാഹം കഴിച്ചയച്ച വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭര്‍ത്താവിനെയും ഭാര്യയെയും ബന്ധുവിനെയും കുത്തിപരുക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ പരിയാരം പൊലീസ് അറസ്റ്റു ചെയ്തു. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റബനീഷാണ്(22) അറസ്റ്റിലായത്. പിലാത്തറ അറത്തി പറമ്പിലെ സി കെ മധു(47), സി കെ സജിത്ത്(34), ഭാര്യ അഞ്ജന(19) എന്നിവരെയാണ് ഇയാള്‍ വീട്ടില്‍കയറി അക്രമിച്ചത്. അഞ്ജനയുടെ മുന്‍കാമുകനെന്ന് അവകാശപ്പെട്ടുകൊണ്ടാണ് വീട്ടിലെത്തി ബഹളംവെച്ചത്. ഇതു ചോദ്യം ചെയ്ത പ്രകോപനത്തിൽ സജിത്തിന്റെ പിതാവിന്റെ സഹോദരന്‍ മധുവിനെയും പിന്നീട് സജിത്തിനെയും ഭാര്യയെയും അക്രമിച്ചു. മൂന്ന് മാസം മുന്‍പാണ് സജിത്ത് അഞ്ജനയെ വിവാഹം ചെയ്തത്. റബനീഷ് ഏകപക്ഷീയമായി അഞ്ജനയെ പ്രണയിച്ചിരുന്നുവെന്നും എന്നാല്‍ വിവാഹം ചെയ്തുകൊടുക്കാന്‍ വീട്ടുകാര്‍ തയാറായിരുന്നില്ല എന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. വിവാഹശേഷം യുവതിക്കെതിരെ ഭീഷണി മുഴക്കിയ ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട റബനീഷിനെ പരിയാരം പൊലീസ് ബങ്കളത്തു നിന്നാണ് അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് കോടതിയില്‍…
Read More » -
പ്രണയപ്പക: വിവാഹിതയായ ‘കാമുകി’യെ കാണാനെത്തിയ യുവാവ് മൂന്ന് പേരെ കുത്തി വീഴ്ത്തി
പയ്യന്നൂർ: പ്രണയപ്പകയെ തുടർന്ന് വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് മൂന്നുപേരെ കുത്തി വീഴ്ത്തി. പിലാത്തറക്ക് സമീപത്തെ സി കെ മധു (47), സഹോദരപുത്രൻ സി കെ സജിത് (34), ഭാര്യ അഞ്ജന (20) എന്നിവർക്കാണ് കുത്തേറ്റത്. പരുക്കേറ്റവരെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അക്രമവുമായി ബന്ധപ്പെട്ട് നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ റബനീഷിനെ (22) പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സജിതിൻ്റെ വിവാഹം മൂന്ന് മാസം മുമ്പാണ് നടന്നത്. ഇയാൾ വിവാഹം ചെയ്‌ത പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ അതിക്രമിച്ചെത്തിയ യുവാവ് സജിതിൻ്റെ ഭാര്യയെ കാണാനെത്തിയപ്പോൾ വീട്ടുകാർ തടഞ്ഞതോടെയാണ് കൈയിൽ കരുതിയ കത്തി കൊണ്ട് കുത്തി വീഴ്ത്തിയത്. കുത്തേറ്റ മധുവിന്റെ കൈഞരമ്പ് മുറിഞ്ഞു. ഇയാളെ സർജറിക്ക് വിധേയമാക്കി. പൊലീസ് കസ്റ്റഡിയിലുള്ള യുവാവിനെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്.
Read More » -
അടൂർ 110 കെ വി സബ് സ്റ്റേഷൻ നാടിന് സമര്‍പ്പിച്ചു
പത്തനംതിട്ട:അടൂർ സബ്സ്റ്റേഷൻ പരിധിയിലെ അടൂർ മുൻസിപ്പാലിറ്റിയുടെയും ഏഴംകുളം, പന്തളം തെക്കേക്കര, കൊടുമൺ, പള്ളിക്കൽ, ഏനാദിമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പരിധിയിലുള്ള ഉപഭോക്താക്കൾക്ക് ഇനി വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാകും. പത്തനംതിട്ട മുതൽ അടൂർ വരെയുള്ള 12 കിലോമീറ്റർ 110 കെവി ഡബിൾ സർക്യൂട്ട് ലൈൻ ട്രാൻസ്ഗ്രിഡ് ശബരി പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമ്മിക്കുകയും അടൂർ മുതൽ ഏനാത്ത് വരെയുള്ള 11 കിലോമീറ്റർ 66 കെ വി സിംഗിൾ സർക്യൂട്ട് ലൈൻ 110 കെവി ഡബിൾ സർക്യൂട്ട് നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് അടൂർ 66…
Read More » -
റാന്നിയിൽ റബർ തടികള്‍ മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ
റാന്നി:റബർ തടികള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേർ അറസ്റ്റിലായി.കൊല്ലമുള ചാത്തൻതറ സ്വദേശി അജാസ് (35), കൊല്ലമുള മണ്ണടിശാല പരുവ അഭിജിത് (26) എന്നിവരാണ് അറസ്റ്റിലായത്. വെച്ചൂച്ചിറയിൽ നിന്ന് കുറുമ്ബൻമൂഴി സ്വദേശി റെജി പോളിന്റെ ഏകദേശം 3.5 ടണ്‍ മുറിച്ച റബർ തടികളാണ് ഇവർ വാഹനത്തിൽ കടത്തിക്കൊണ്ടുപോയി പൊൻകുന്നത്തുള്ള വെയിംഗ് ബ്രിഡ്ജില്‍ കൊടുത്ത് കാശ് വാങ്ങിയത്. റാന്നി ഡി.വൈ.എസ് .പി ബിനുവിന്റെ മേല്‍നോട്ടത്തില്‍ വെച്ചൂച്ചിറ ഇൻസ്‌പെക്ടർ രാജഗോപാലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതി റിമാൻഡ് ചെയ്തു .
Read More » -
ദുരിതക്കയത്തിൽ പതിച്ച ഈ അമ്മയോടും മകളോടും കരുണ കാട്ടണേ മാലോകരേ
അംബികയുടെയും മകൾ കീർത്തിയുടെയും കഥ ഏത് ശിലാഹൃദയന്റെയും കരളലിയിക്കും. ഭർത്താവ് മരിച്ച അംബികയും ഓട്ടിസം ബാധിച്ച് 40 ശതമാനത്തോളം അംഗപരിമിതയായ മകൾ കീർത്തിയും വഴിമുട്ടിയ ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ്. കണ്ണൂർ പേരാവൂർ പഞ്ചായത്തിലെ തൊണ്ടിയിൽ സായീവിലാസത്തിൽ അംബികയും മകൾ കീർത്തിയും താമസിക്കുന്ന വീട് ഏതു നിമിഷവും നിലം പതിക്കാം. ചുവരുകൾ വിണ്ടുകീറിയും മേൽക്കൂര പൂർണമായും തകർന്നും നിലം പൊത്താറായ ആ വീടിനുള്ളിൽ നിറമിഴികളുമായി സഹായം കാത്ത് കഴിയുകയാണ് ഇരുവരും. അംബികയും ഓട്ടിസം ബാധിച്ച് 40 ശതമാനത്തോളം അംഗപരിമിതയുമായ മകൾ കീർത്തിയുമാണ് നടുനിവത്തി ഒന്ന് കിടന്നുറങ്ങാൻ പോലുമാവാതെ ദുരിതക്കയത്തിലായത്. പത്ത് വർഷം മുൻപ് അംബികയുടെ ഭർത്താവ് മരണപ്പെട്ടു. ഇതോടെ മകളെ വീട്ടിൽ തനിച്ചാക്കി കൂലിപ്പണിക്കു പോകാൻ പറ്റാതായി. കീർത്തിക്ക് ലഭിക്കുന്ന വികലാംഗ പെൻഷനും അംബികയുടെ വിധവ പെൻഷനും മാത്രമാണ് കുടുംബത്തിന്റെ ജീവിതചിലവുകൾക്ക് ആശ്രയം. ഏറെ ദുരിതത്തിലായ തനിക്ക് സ്വന്തം സഹോദരനിൽ നിന്നും അക്രമം നേരിടേണ്ടി വന്നുവെന്ന് അംബിക പറയുന്നു.…
Read More » -
റാന്നി-കുളത്തൂർമൂഴി-കറുകച്ചാൽ റോഡ് വികസിപ്പിക്കണം
കറുകച്ചാൽ: റാന്നിയിൽ നിന്നും നെല്ലിക്കമൺ,കണ്ടൻപേരൂർ,പുതുക്കുടി മുക്ക്,അത്യാൽ,കുളത്തൂർമൂഴി,പുന്നവേലി, നൂറോമ്മാവ് വഴി കറുകച്ചാലിലേക്കുള്ള റോഡ് ഹൈവേ നിലവാരത്തിൽ വികസിപ്പിക്കണമെന്ന് ആവശ്യം . റാന്നിയിൽ നിന്നും കോട്ടയത്തേക്കുള്ള ഏറ്റവും എളുപ്പമാർഗമാണിത്.നിലവിൽ മല്ലപ്പള്ളി വഴിയോ മണിമല വഴിയോ ചുറ്റിക്കറങ്ങി വേണം റാന്നിയിൽ നിന്നും കോട്ടയത്ത് എത്താൻ. കോട്ടയത്ത് എത്തുന്ന തീർത്ഥാടകർക്ക് ഏറ്റവും എളുപ്പത്തിൽ ശബരിമലയിലും മറ്റും എത്താനും പത്തനംതിട്ടയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ളവർക്ക് വളരെ എളുപ്പത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്താനും പാത ഉപകരിക്കും.
Read More » -
കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പിന്റെ ഏണി വൈദ്യുതി ലൈനിലേക്ക് വീണു, പിടിച്ചിരുന്ന വീട്ടമ്മ ഷോക്കേറ്റു മരിച്ചു, ഭർത്താവിനും ഗുരുതരമായി പൊള്ളലേറ്റു
കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പിന്റെ ഏണി ചെരിഞ്ഞ് 11 കെ.വി ലൈനില്‍ തട്ടി തോട്ടം തൊഴിലാളിയായ വീട്ടമ്മക്ക് ദാരുണാന്ത്യം. പത്തനംതിട്ട വടശ്ശേരിക്കര പേഴുംപാറ പത്താം ബ്ലോക്ക് ഇരവുംമണ്ണില്‍ സുജാത(55) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് രാജേന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അപകടം നടന്നത്. വീടിനടുത്ത പുരയിടത്തില്‍ ഇരുമ്പിന്റെ ഏണി ഉപയോഗിച്ച് കുരുമുളക് പറിക്കുകയായിരുന്നു ദമ്പതികള്‍. 20 അടി ഉയരമുള്ള ഏണിയില്‍ കയറി രാജേന്ദ്രന്‍ മുളക് പറിക്കുമ്പോള്‍ ഏണി പെട്ടെന്ന് ചെരിഞ്ഞു. ഏണി വീണത് 11 കെ.വി ലൈനിലേക്കാണ്. ഷോക്കേറ്റ് രാജേന്ദ്രന്‍ തെറിച്ചുവീണു. എന്നാല്‍, ചുവട്ടില്‍ ഏണിയില്‍ പിടിച്ചുനിന്ന സുജാതക്ക് ഗുരുതരമായി ഷോക്കേറ്റു. ശരീരമാസകലം കത്തിക്കരിഞ്ഞ അവസ്ഥയിലായിരുന്നു. പൊലീസ്, കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. രാജേന്ദ്രൻ കൂലിപ്പണിക്കാരനാണ്. രാജേന്ദ്രന് കാലിനും മറ്റ് ശരീരഭാഗങ്ങളിലുമാണ് പരിക്ക്. തോട്ടം തൊഴിലാളിയാണ് മരിച്ച സുജാത. രമ്യ, സൗമ്യ എന്നിവരാണ് മക്കൾ. സന്തോഷ്, ഗിരീഷ് എന്നിവർ മരുമക്കൾ.
Read More » -
റാന്നി നിലയ്ക്കൽ കൺവെൻഷൻ; കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്തും
റാന്നി: ജനുവരി 14 മുതൽ 21 വരെ നടക്കുന്ന മാർത്തോമ്മാ സഭ റാന്നി – നിലയ്ക്കൽ ഭദ്രാസന കൺവെൻഷന് വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന ആളുകൾക്കായി യാത്രാ സൗകര്യം ഒരുക്കുന്നതിന് കെ എസ്ആർടിസി യുടെ സ്പെഷ്യൽ സർവീസ് അനുവദിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.മുൻവർഷങ്ങളിൽ സ്വകാര്യ ബസുകളാണ് ഇത്തരത്തിൽ സ്പെഷ്യൽ സർവീസുകൾ നടത്തിയിരുന്നത്.
Read More » -
ബൈക്കപകടം, മാഹി മഹാത്മഗാന്ധി ഗവ.ആർട്ട്സ് കോളേജ് വിദ്യാർത്ഥി മരിച്ചു
വടകര: അഴിയൂരിൽ വെച്ച് വ്യാഴാഴ്ച വൈകുന്നേരം ബൈക്കപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മാഹി മഹാത്മ ഗാന്ധിഗവ.ആർട്ട്സ് കോളജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് അജ്മലാണ് (21)ഞയറാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. കുയ്യാൽ ദാറുൽ ഫാത്തിമയിൽ ഹനീഫയുടെയും,പരേതയായ നുസൈബയുടെയും മകനാണ്. സഹോദങ്ങൾ: ഹാദി (ദുബൈ) സൻസ്വാർ, പരേതയായ ഫാത്തിമ്മ. എട്ട് വർഷം മുമ്പ് പുന്നോൾ പെട്ടിപ്പാലത്തിന് സമീപം റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അജ്മലിന്റെ മാതാവും സഹോദരിയും അപകടത്തിൽ മരണപ്പെട്ടിരുന്നു. മുഹമ്മദ് അജ്മലിന്റെ ഖബറടക്കം ഇന്ന് (തിങ്കൾ) വൈകുന്നേരം പെരിങ്ങാടി ജുമാ മസ്ജിദിൽ നടന്നു.
Read More » -
അമ്മയുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്ത 16 കാരനെ ക്രൂരമായി തല്ലിച്ചതച്ചു, മാതാവിന്റെ കാമുകൻ അറസ്റ്റിൽ
വണ്ടന്മേട്: അമ്മയുമായുള്ള അടുപ്പം ചോദ്യം ചെയ്ത പതിനാറുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ അമ്മയുടെ കാമുകനെ വണ്ടന്മേട് പൊലീസ് അറസ്റ്റു ചെയ്തു. വണ്ടന്മേട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അജിത്ത് ആണ് പിടിയിലായത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. പതിനാറുകാരനും അമ്മയും താമസിക്കുന്ന വാടകവീട്ടിൽ എത്തിയാണ് അജിത് കുട്ടിയെ നിർദയം മർദ്ദിച്ചത്. ഭർത്താവ് മരിച്ചതിനു ശേഷമാണ് അജിത്തും 16കാരന്റെ അമ്മയും അടുപ്പത്തിലായത്. ഇടക്കിടെ ഇവരുടെ വീട്ടിൽ ഇയാൾ എത്താറുണ്ടായിരുന്നു. കുട്ടി അടുത്തിടെ ഇത് പലതവണ വിലക്കി. കഴിഞ്ഞ ദിവസം ഇക്കാര്യത്തെച്ചൊല്ലി അമ്മയും മകനും തമ്മിൽ വഴക്കുണ്ടായി. ഇതറിഞ്ഞാണ് അജിത് രാത്രി വീട്ടിലെത്തിയത്. ഈ സമയം 16കാരനും സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. അജിത് ബാലനെ മർദ്ദിക്കുകയും ഇഷ്ടിക കൊണ്ട് എറിയുകയും കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടി’. കുട്ടിയുടെ പരാതിയെ തുടർന്ന് വണ്ടൻമേട് സബ് ഇൻസ്പെക്ടർ എബി പി മാത്യുവിന്റെ നേതൃത്വത്തിൽ വീട് വളഞ്ഞാണ് അജിതിനെ പിടികൂടിയത്. വധശ്രമം…
Read More »