Local
-
ദേവികുളം സബ് കലക്ടറുടെ വീടിനു മുന്നിലെ രക്തക്കറ മനുഷ്യന്റേതോ?
മൂന്നാര്‍: ദേവികുളം സബ് കലക്ടറുടെ വീടിനു മുന്നില്‍ കണ്ടെത്തിയ രക്തക്കറ മനുഷ്യന്റേതെന്നു സംശയം. രക്തക്കറ കണ്ടെത്തിയ ദേശീയപാതയോരം മുതല്‍ സബ് കലക്ടറുടെ വസതി വരെയുള്ള സ്ഥലത്ത് വനം വകുപ്പ് അസി. വെറ്ററിനറി സര്‍ജന്‍ ഡോ. നിഷ റേച്ചലിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണു മൃഗങ്ങളുടേതല്ലെന്നു കണ്ടെത്തിയത്. രക്തം കണ്ടെത്തിയ സ്ഥലങ്ങളില്‍ കാല്‍പാടുകളോ രോമങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞില്ല. സബ് കലക്ടറെ വനംവകുപ്പ് വിവരം അറിയിച്ചതിനെത്തുടര്‍ന്നു ദേവികുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ രക്തം മനുഷ്യന്റേതാണോ എന്ന് അറിയുന്നതിനായി തിരുവനന്തപുരം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിലേക്ക് അയയ്ക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കാണു ദേവികുളത്തുള്ള സബ് കലക്ടറുടെ വസതിക്കു മുന്‍പില്‍ 50 മീറ്റര്‍ ഭാഗത്തു രക്തക്കറകള്‍ കണ്ടെത്തിയത്. ഒരാഴ്ചയായി ദേവികുളം മേഖലയില്‍ പുലിയുടെ സാന്നിധ്യമുള്ളതായി കണ്ടെത്തിയിരുന്നു. നായ്ക്കളെയോ മറ്റോ പുലി കൊന്നു കൊണ്ടുപോയപ്പോള്‍ രക്തം വീണതാകാമെന്നാണു പ്രാഥമികപരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
Read More » -
പണമില്ല എന്ന കാരണത്താല്‍ ആര്‍ക്കും ചികിത്സാ കിട്ടാതെ വരില്ല: മന്ത്രി വീണ ജോര്‍ജ്ജ്
കോട്ടയം: പണമില്ല എന്നകാരണത്താല്‍ ചികിത്സ കിട്ടാത്ത അവസ്ഥ കേരളത്തില്‍ ആര്‍ക്കും ഉണ്ടാകില്ലെന്ന് ആരോഗ്യ, വനിത ശിശു വികസന, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. മണര്‍കാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പറമ്പുകര ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 45 ലക്ഷം രൂപ ചെലവ് വരുന്ന കരള്‍മാറ്റ ശസ്ത്രക്രിയ ആദ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ വിജയകരമായി നടത്തിയത് കോട്ടയം മെഡിക്കല്‍ കോളേജിലാണ്. കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയയോടെ മൂന്ന് കരള്‍മാറ്റ ശസ്ത്രക്രിയകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പൂര്‍ത്തിയായത്. ആദ്യത്തെ പത്തു കരള്‍ മാറ്റ ശസ്ത്രക്രിയകള്‍ സൗജന്യമായാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ലോകത്തെവിടെയും ലഭിക്കുന്ന മികച്ച ചികിത്സാസംവിധാനങ്ങള്‍ അതിലും മികച്ച രീതിയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും രാജ്യാന്തര നിലവാരത്തിലേക്കുയര്‍ന്നിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുറന്ന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി. ഇതു കൂടാതെ ഇവിടെ കോംപ്രഹെന്‍സിവ് സ്‌ട്രോക്ക് യൂണിറ്റിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്നും…
Read More » -
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാത്ഥി മുങ്ങി മരിച്ചു
കോട്ടയത്ത് പേരൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാത്ഥി മുങ്ങി മരിച്ചു. ഗിരീദീപം കോളജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥി പത്തനംതിട്ട ഇലന്തൂർ ചെക്കോട്ടു കൊച്ചു കാലിൽ വീട്ടിൽ ആൽവിൻ സാം ഫിലിപ്പാണ് (18) മരിച്ചത്. സുഹൃത്തുക്കളായ ഏഴ് അംഗ സംഘമാണ് വേണാട്ട് കടവ് ഭാഗത്ത് കുളിക്കാൻ ഇറങ്ങിയത്. ഇതിനിടയിൽ ആൽവിൻ ആഴമേറിയ ഭാഗത്ത് ഇറങ്ങിയപ്പോൾ മുങ്ങി പോകുകയായിരുന്നു. തുടർന്ന് കൂട്ടുകാർ ബഹളം കൂട്ടി നാട്ടുകാർ എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കോട്ടയത്തുനിന്നും ഫയർഫോഴ് എത്തിയാണ് ആൽവിനെ കണ്ടെത്തിയത്. മൃതദ്ദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
ആരോഗ്യമേഖലയുടെ ഏറ്റവും വലിയ വെല്ലുവിളി ജീവിതശൈലീ രോഗങ്ങള്‍: ആരോഗ്യ മന്ത്രി
കോട്ടയം: സുസ്ഥിര ആരോഗ്യ സൂചികകളില്‍ മുന്നിലാണെങ്കിലും ജീവിതശൈലീരോഗങ്ങളാണ് കേരളത്തിലെ ആരോഗ്യസംവിധാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയം ജില്ലയിലെ ജീവിതശൈലീ രോഗനിയന്ത്രണപരിപാടി ‘ക്യാന്‍ കോട്ടയം’ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങളില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി ഈ സര്‍ക്കാരിന്റെ കാലത്തു പത്തിന കര്‍മപരിപാടി നടത്തുന്നതിന്റെ ഭാഗമായാണ് ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ കണ്ടെത്താന്‍ വീടുകള്‍ തോറും സര്‍വേ നടത്തുന്നത്. ആശാവര്‍ക്കര്‍മാര്‍ വീടുകളിലെത്തി മൊബൈല്‍ ആപ്പ് വഴി 30 വയസ് പിന്നിട്ട എല്ലാവര്‍ക്കും സ്‌ക്രീനിങ്ങ് നടത്തുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ഇതുവരെ ഇത്തരത്തില്‍ 24 ലക്ഷം പേരെ സ്‌ക്രീന്‍ ചെയ്തുവെന്നും ഇതില്‍ ആറുശതമാനത്തോളം പേര്‍ക്കു ക്യാന്‍സര്‍ പരിശോധന നടത്തണമെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്രയും ആളുകള്‍ക്ക് ക്യാന്‍സര്‍ ഉണ്ടെന്നല്ല മറിച്ചു സാധ്യതകള്‍ പരിശോധിച്ചു പ്രതിരോധിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി ജില്ലാ പഞ്ചായത്തിന്റെ ക്യാന്‍ കോട്ടയം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്…
Read More » -
വീട്ടില്‍ മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മൂന്ന് വയസുകാരന്‍ മരിച്ചു
മണ്ണാര്‍ക്കാട്ട്: വീട്ടിലെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മൂന്നുവയസുകാരന്‍ മരിച്ചു. കണ്ടമംഗലം അമ്പാഴക്കോട് വീട്ടില്‍ നൗഷാദിന്റെ മകന്‍ റയാന്‍ ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. റയാന്റെ മാതാവ് ഹസനത്ത് വീടിന്റെ പിന്‍വശത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കവേയാണ് അപകടമുണ്ടായത്. തീ കത്തിച്ചതിന് ശേഷം വീടിനുള്ളിലേയ്ക്ക് പോയ ഹസനത്ത് കുട്ടി കളിക്കുന്നതിനായി പുറകുവശത്തേയ്ക്ക് പോയത് കണ്ടില്ല. കരച്ചില്‍കേട്ട് എത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ കുട്ടിയെ കാണുന്നത്. 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. കുട്ടിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണ്ണാര്‍ക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Read More » -
നാണയം തൊണ്ടയില്‍ കുടുങ്ങി ശ്വാസമെടുക്കാനാകാതെ പിടഞ്ഞ 2 വയസുകാരിക്ക് രക്ഷകയായി യുവതി
തിരൂര്‍: നാണയം തൊണ്ടയില്‍ കുടുങ്ങി ശ്വാസമെടുക്കാനാകാതെ പിടഞ്ഞ രണ്ടുവയസുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ടി.ഡി.ആര്‍.എഫ് വലന്റിയറും സ്നേക്ക് റെസ്‌ക്യൂവറുമായ ടി.പി ഉഷ. തിരൂര്‍ പൂക്കയില്‍ സ്വരത്തില്‍ സജിന്‍ ബാബു- ഹിന ദമ്പതിമാരുടെ 2 വയസ്സുള്ള മകളുടെ തൊണ്ടയിലാണ് അബദ്ധത്തില്‍ നാണയം കുടുങ്ങിയത്. സ്ഥലത്തെത്തിയ ഉഷ ഉടന്‍ കുഞ്ഞിനെ വാങ്ങി ഇടംകയ്യില്‍ കമഴ്ത്തി കിടത്തി പുറത്ത് അടിച്ചു. നാല് തവണ അടിച്ചപ്പോഴേക്കും നാണയം വായിലൂടെ പുറത്തെത്തി. ഇതോടെയാണ് കുഞ്ഞിന് സാധാരണ നിലയില്‍ ശ്വാസം വലിക്കാനായത്. അടിയന്തര ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയും മറ്റും നല്‍കാനായി താലൂക് അടിസ്ഥാനത്തില്‍ രൂപവത്കരിച്ച ടി ഡി ആര്‍ എഫ് നല്‍കിയ പരിശീലനത്തില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ ചെയ്യേണ്ട ശുശ്രൂഷ ഇവര്‍ പഠിച്ചിരുന്നു. ജില്ലയില്‍ പാമ്പിനെ പിടിക്കാനുള്ള ലൈസന്‍സുള്ള ഉഷ നൂറുകണക്കിന് പാമ്പുകളെയാണ് ഇതുവരെ പിടിച്ചത്. കുഞ്ഞിനെ രക്ഷിച്ച ഉഷയെ താലൂക് ദുരന്തനിവാരണ സേന ടി ഡി ആര്‍ എഫ് ജില്ലാ കമിറ്റി അഭിനന്ദിച്ചു.
Read More » -
ക്രൈംബ്രാഞ്ച് എസ്.ഐ ചമഞ്ഞ് നാടുനീളെ കല്യാണം, ഭാര്യയുമൊത്ത് പൊലീസ് ക്വാര്‍ട്ടേഴ്‌സിൽ താമസം; മലപ്പുറത്ത് വിവാഹവീരന്‍ പിടിയിലായി
ക്രൈംബ്രാഞ്ച് എസ്.ഐ ചമഞ്ഞ് പലയുവതികളെ വിവാഹം കഴിച്ച തട്ടിപ്പുവീരന്‍ പിടിയില്‍. മലപ്പുറം വേങ്ങര ഇരിങ്ങല്ലൂര്‍ സ്വദേശി പറത്തോടത്ത് വീട്ടില്‍ സൈതലവി(44) ആണ് പിടിയിലായത്. അടുത്തിടെ വിവാഹം കഴിച്ച ഒരു യുവതിയുമൊത്ത് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുമ്പോഴാണ് പ്രതി പിടിയിലായത്. കുറ്റിപ്പുറം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ പരിശോധനക്കിടയിലാണ് ഇയാള്‍ വലയിലായത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ച് എസ്. ഐ ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ വിവാഹം കഴിച്ചത്. ഒരു മാസത്തിലധികമായി കുറ്റിപ്പുറത്തെ ക്വാര്‍ട്ടേഴ്‌സിലാണ് ഇരുവരും താമസിച്ചു വന്നത്. ബുധനാഴ്ച വൈകിട്ട് പരിശോധനക്കായി കുറ്റിപ്പുറം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ ഇയാള്‍ എസ്.ഐയുടെ യൂണിഫോമാണ് ധരിച്ചിരുന്നത്. പൊലീസുകാരോട് ചെന്നൈ പൊലീസില്‍ ആണെന്ന് ഇയാള്‍ ആദ്യം പറഞ്ഞു. തുടര്‍ന്ന് സിഐ ഉള്‍പ്പെടെ എത്തി ചോദ്യം ചെയ്ത് നടത്തിയ പരിശോധനയിലാണ് പല തട്ടിപ്പു കേസുകളിലും പ്രതിയാണ് സൈതലവി എന്ന് മനസിലായത്. ഇയാളില്‍ നിന്നും നിരവധി എ.ടി.എം കാര്‍ഡുകളും സിം കാര്‍ഡുകളും പൊലീസ് കണ്ടെടുത്തു. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ 2017…
Read More » -
ഹെല്‍മറ്റ് ധരിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ വണ്ടിയോട്ടം
ആലുവ: ഹര്‍ത്താല്‍ ദിനത്തില്‍ സ്വരക്ഷയ്ക്കായി ഹെല്‍മറ്റ് ധരിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ വൈറല്‍. ആലുവ ഡിപ്പോയിലെ ഡ്രൈവറാണ് അക്രമം പേടിച്ച് ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിച്ചത്. മറ്റു പലയിടങ്ങളിലും ഡ്രൈവര്‍മാര്‍ ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിക്കുന്നതിന്റെ വീഡിയോയും പുറത്തുവരുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഓഫിസുകളിലും വീടുകളിലുമായി എന്‍.ഐ.എ രാജ്യവ്യാപകമായി വ്യാഴാഴ്ച നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് ഇന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങളുണ്ടായി. നിരവധി കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെയും വാഹനങ്ങള്‍ക്കു നേരെയും അക്രമികള്‍ കല്ലെറിഞ്ഞു.
Read More » -
കളിക്കിടെ അയയുടെ കയറില്‍ കുടുങ്ങി ബാലന്‍ മരിച്ചു
കൊച്ചി: വീട്ടിലെ മുറിയില്‍ അയകെട്ടിയിരുന്ന കയറിന്റെ ഞാന്നുകിടന്നിരുന്ന ഭാഗം കഴുത്തില്‍ കുരുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു. പൂണിത്തുറ ഗാന്ധിസ്‌ക്വയര്‍ കരയത്തറ വിജയകുമാറിന്റെ മകന്‍ വരദാണ് മരിച്ചത്. കയറിന്റെ ഭാഗവുമായി കുട്ടി കളിച്ചു കൊണ്ടിരിക്കെയാണ് കഴുത്തില്‍ കുരുങ്ങിയതെന്ന് കേസന്വേഷിക്കുന്ന മരട് പൊലീസ് പറഞ്ഞു. കുട്ടിയെ ഉടന്‍ മരടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറ എന്‍.എസ്.എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് വരദ്.
Read More » -
പാചകത്തിനിടെ ഗ്യാസ് ചോര്‍ന്ന് അടുക്കളയില്‍ തീ പിടിച്ചു
മലപ്പുറം: പാചകം ചെയ്തു കൊണ്ടിരിക്കെ സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്ന് അടുക്കളയില്‍ തീ പടര്‍ന്നു. ബുധനാഴ്ച രാവിലെ 7 മണിയോടെ മലപ്പുറം കാളമ്പാടി മുരിങ്ങിക്കല്‍ ഉസ്മാന്റെ വീട്ടിലാണ് തീ പിടിച്ചത്. അടുക്കളയില്‍ തീ പടര്‍ന്നതോടെ വീട്ടുകാര്‍ പുറത്തേക്ക് ഓടുകയും മലപ്പുറം അഗ്‌നിശമന വിഭാഗത്തില്‍ വിവരമറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തുമ്പോള്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു റെഗുലേറ്റര്‍ അടക്കമുള്ള സിലിണ്ടറിന് ചുറ്റുമുള്ള വസ്തുക്കള്‍ കത്തികൊണ്ടിരിക്കുകയായിരുന്നു. ചുട്ടുപഴുത്ത ഗ്യാസ് സിലിണ്ടര്‍ വീടിനു പുറത്തെത്തിച്ചു പരിശോധിച്ചപ്പോള്‍ സിലിണ്ടറിന്റെ റെഗുലേറ്റര്‍ ഘടിപ്പിക്കുന്ന ഭാഗത്തു ചോര്‍ച്ച കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീട്ടുകാര്‍ ഇന്നലെ മാറ്റി വച്ച പുതിയ സിലിണ്ടറിനാണു തീ പിടിച്ചത്. അടുക്കള ഉപകരണങ്ങളും ഗ്യാസ് സ്റ്റൗവും കത്തി നശിച്ചു. സിലിണ്ടറിനു ചുറ്റും ഒരു പരിധിയില്‍ കൂടുതല്‍ ചൂടുണ്ടായാല്‍ ഉഗ്രശബ്ദത്തോടെ വീട് മുഴുവന്‍ തകര്‍ക്കുന്ന രീതിയിലുള്ള പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്‍ക്കും പരുക്കേല്‍ക്കാത്ത ആശ്വാസത്തിലാണ് നാട്ടുകാരും വീട്ടുകാരും. …
Read More »