Kerala
-
‘എൽഡിഎഫ് ഇനിയും ജയിക്കണമെന്ന് പറയുന്നത് ഞങ്ങൾക്കാർക്കും മന്ത്രിമാരാകാനല്ല;ഭരണത്തിലിരുന്ന ഇക്കാലമത്രയും സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങളോ കലാപങ്ങളോ നടന്നിട്ടില്ല; അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒറ്റനഗരമായി കേരളം മാറി‘- എം. വി ഗോവിന്ദൻ
കണ്ണൂർ: ഇടതുപക്ഷം വീണ്ടും കേരളത്തിൽ അധികാരത്തിൽ വരണമെന്ന് പറയുന്നത് ഞങ്ങളിൽ ആർക്കെങ്കിലും മന്ത്രിമാരോ മുഖ്യമന്ത്രിയോ ആകാനല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എൽ.ഡി.എഫ്. വികസനമുന്നേറ്റ ജാഥയ്ക്ക് മമ്പറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കേരളത്തിൻ്റെ ഗ്രാമങ്ങളെല്ലാം നഗരങ്ങളോട് കിടപിടിക്കത്തക്കവണ്ണം വികസിച്ചു. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒറ്റനഗരമായി കേരളം മാറി. സംസ്ഥാനത്തിൻ്റെ വികസനത്തിന് പണം തടസ്സമായപ്പോൾ കിഫ്ബിയെ ഉയർത്തിക്കൊണ്ടുവരാൻ നീക്കം നടത്തി. അതിനെ മലർപ്പൊടിക്കാരൻ്റെ സ്വപ്നമെന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. ഇടതുപക്ഷം ഭരിച്ച 10 വർഷം കേരളത്തിൽ വർഗീയസംഘർഷങ്ങളോ കലാപങ്ങളോ ഉണ്ടായില്ല. വിശ്വാസികളെ ചേർത്തുനിർത്തി വേണം വർഗീയതയെ പ്രതിരോധിക്കാൻ. എൽഡിഎഫ് സർക്കാർ അതിൽ വിജയം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ടി.പ്രകാശൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ മാനേജർ പി.സന്തോഷ് കുമാർ എം.പി., ജാഥാംഗങ്ങളായ മാത്യു കുന്നപ്പള്ളി, കെ.എസ്.സലിഖ, സംഘാടകസമിതി സെക്രട്ടറി കെ.ശശിധരൻ, എൻ.ചന്ദ്രൻ, ടി.വി.രാജേഷ്, എ.പ്രദീപൻ, എം.സുരേന്ദ്രൻ, പി.പുരുഷോത്തമൻ, കെ.അനുശ്രീ, കെ.ബാബുരാജ്, എം.കെ.മുരളി, ടി.ഭാസ്‌കരൻ, വി.സി.വാമനൻ, കെ.മുകുന്ദൻ, എ.ജയപ്രകാശൻ, അബ്ദുൾ സത്താർ എന്നിവർ പങ്കെടുത്തു. കാറിനുള്ളിൽ…
Read More » -
സാമ്പത്തിക ബാധ്യത, കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി, ഒരാള്‍ക്ക് ദാരുണാന്ത്യം, പൊള്ളലേറ്റ ഭാര്യയും മകളും ചികിത്സയില്‍, വണ്ടിയിലുണ്ടായിരുന്നത് പെട്രോള്‍ നിറച്ച രണ്ട് കാനുകള്‍
മാനന്തവാടി: വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി വള്ളിത്തോട് സ്വദേശി, കർണാടക കുട്ടയിൽ ദീർഘകാലമായി വ്യാപാരം നടത്തുന്ന സജീർ (44) ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും ഒരു കുഞ്ഞും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി പത്തരയോടെ മാനന്തവാടി – തലശ്ശേരി റൂട്ടിൽ എരുമത്തെരുവിലായിരുന്നു സംഭവം. ആത്മഹത്യാ ശ്രമമാണ് എന്നാണ് സൂചന. സജീർ കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. സജീറും ഭാര്യ നജ്മുന്നിസയും മക്കളായ നിബ്രാൻ (14), നിസാൻ (ഒൻപത്), ആയിഷ (രണ്ട്) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. നജ്മുന്നിസയ്ക്ക് അൻപതുശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ആയിഷയ്ക്കും പൊള്ളലേറ്റു. ഇവരെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമത്തെരുവിലെ സ്വകാര്യവ്യക്തിയുടെ വീട്ടുമുറ്റത്തുവെച്ചാണ് കാറിൽ തീപടർന്നത്. എരുമത്തെരുവിലെ ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റിയ കാർ പിന്നീട് കത്തുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. പെട്രോൾ നിറച്ച രണ്ട് കാനുകൾ കാറിലുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുന്നത്. ഇവരെത്തിയാണ്…
Read More » -
പുണ്യസ്ഥലത്തുനിന്ന് നാലരക്കിലോ സ്വർണമാണ് കളവ് പോയത്, പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ സ്വർണക്കൊള്ള കേസ് സിബിഐക്ക് വിടണം, അഞ്ചുവർഷം എൻഡിഎയ്ക്ക് ഭരിക്കാൻ അവസരം തന്ന് നോക്ക്, അടിമുടി മാറ്റമുണ്ടാക്കി കാട്ടിത്തരാം
കൊച്ചി: പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ ശബരിമല സ്വർണക്കൊള്ള കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്ന് എൻഡിഎ നേതാക്കളായ രാജീവ് ചന്ദ്രശേഖറും സാബു എം. ജേക്കബും ആവശ്യപ്പെട്ടു. ശബരിമലയിലെ പുണ്യസ്ഥലത്തുനിന്ന് നാലരക്കിലോ സ്വർണം കളവുപോയ കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ ഇവിടെ വന്നപ്പോൾ സിബിഐ. അന്വേഷണത്തിന് നിർദേശിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. ആഭ്യന്തരവകുപ്പിന് കീഴിലുള്ള എസ്‌ഐടിക്ക് സ്വതന്ത്രമായ അന്വേഷണത്തിന് പരിമിതികളുണ്ട്. അന്വേഷണം നന്നായി നടക്കുന്നുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത് മുന്നിൽവന്ന രേഖകളുടെ അടിസ്ഥാനത്തിലാണ്. എസ്‌ഐടി തന്നെയാണ് രേഖകൾ നൽകിയിട്ടുള്ളതെന്ന് എൻഡിഎ നേതാക്കൾ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. പത്തുവർഷംഭരിച്ചിട്ട് ഇറങ്ങാൻ നേരത്താണ് ശബരി റെയിലിനായി പകുതി പണം ചെലവാക്കാമെന്ന് സംസ്ഥാന സർക്കാർ പറയുന്നത്. ഇത് ജനങ്ങളെ വഞ്ചിക്കലാണ്. ഇവർ എവിടുന്നെടുത്താണ് ഈ പണം നൽകുമെന്ന് പറയുന്നത്. 25 വർഷംമുൻപ് ആയിരം കോടിക്ക് തീരേണ്ടിയിരുന്ന പദ്ധതിയാണ് എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് ഒന്നുമല്ലാതാക്കിയത്.…
Read More » -
നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതര പരുക്ക്, അപകടത്തിൽപ്പെട്ട നിവേദിതിന്റെ കാലുകൾക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവ്, ഇടിച്ച വണ്ടി നിർത്താതെ പോയി, ഫോൺ സ്വിച്ച്ഓഫ് ചെയ്തു, വാഹനമോടിച്ചത് താൻതന്നെ, കാറിനുപിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു, പേടി കാരണമാണ് വാഹനം നിർത്താത്തതെന്ന് രാവിലെ സ്ഥിരീകരണം
തിരുവനന്തപുരം: നടനും നിർമാതാവുമായ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് 2 ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരുക്ക്. അപകടത്തിൽ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു ഗുരുതരമായ പരുക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിനു മുന്നിൽ വച്ചാണ് അപകടം. ഇവരുടെ ബൈക്കിൽ ഇടിച്ച കാർ നിർത്താതെ പോവുകയായിരുന്നു. KL 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. നിവേദിതിന്റെ കാലുകൾക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. അതേസമയം സുധീർകുമാർ രാജു എന്നാണ് കാറിന്റെ ആർസി ഉടമസ്ഥന്റെ പേരെന്നാണ് ഇന്നലെ രാത്രി പോലീസ് നൽകിയ വിവരം. ഒരു നടന്റെ വാഹനമാണെന്നും അദ്ദേഹത്തിന്റെ ഡ്രൈവറായിരിക്കാം വാഹനം ഓടിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. എന്നാൽ താൻ തന്നെയാണ് വാഹനം ഓടിച്ചതെന്ന് മണിയൻപിള്ള രാജു ഇന്നു രാവിലെ സ്ഥിരീകരിച്ചു. സുബ്രഹ്മണ്യം ഹാളിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്നും മണിയൻപിള്ള രാജു പറഞ്ഞു. അപകടത്തിനു പിന്നാലെ മണിയൻപിള്ള…
Read More » -
മരിച്ചിട്ടും സി.ജെ. റോയിയെ വേട്ടയാടുകയാണ്, ബോർഡിലുള്ള ആളെപ്പോലെ സമൂഹ മാധ്യമങ്ങളിലൂടെ കുറെപ്പേർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്, പൈസ കൊടുക്കാനുണ്ട്, പൈസ കട്ടു, എന്നൊക്കയാണ് ചിലർ പറയുന്നത്, ഞങ്ങളുടെ പക്കൽ കള്ളപ്പണമോ, ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയ പണമോ ഇല്ല- ടി.എ. ജോസഫ്
കൊച്ചി: മരിച്ചിട്ടും ഡോ. സി.ജെ.റോയിയെ വിടാതെ സമൂഹമാധ്യമങ്ങളിലൂടെ വേട്ടയാടുകയാണെന്നു കോൺഫിഡന്റ് ഗ്രൂപ്പ്. തങ്ങളുടെ പക്കൽ കള്ളപ്പണമോ ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയ പണമോ ഇല്ല, കമ്പനിയുടെ ഭാവിയെക്കുറിച്ച് ഒരാൾക്കും ആശങ്ക വേണ്ടെന്നും മുൻപു പ്രവർത്തിച്ചിരുന്ന അതേ ഊർജത്തോടെ മുന്നോട്ടു പോകുമെന്നും കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ് പറഞ്ഞു. കമ്പനിയുടെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ജോസഫ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അതുപോലെ കമ്പനി ചെയർമാൻ സി.ജെ. റോയി മരിച്ചുകഴിഞ്ഞപ്പോൾ ആശങ്കകൾ ഉണ്ടായത് സ്വാഭാവികമാണെന്നും ഒട്ടേറെ നിക്ഷേപകർ തങ്ങളെ വിളിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇകാര്യങ്ങൾ വാർത്താ സമ്മേളനം വിളിച്ച് വിശദമാക്കണമെന്ന് വിചാരിച്ചിരുന്നെങ്കിലും പോലീസ് അന്വേഷണവും മറ്റുമായി ബെംഗളുരുവിൽ തന്നെ നിൽക്കേണ്ടി വന്നതിനാലാണ് അത് സാധിക്കാതിരുന്നത് എന്നും ജോസഫ് പറഞ്ഞു. കേരളത്തിലും ബെംഗളുരുവിലുമാണ് കോൺഫിഡന്റ് ഗ്രൂപ്പ് കൂടുതലായി പ്രവർത്തിക്കുന്നത്. എന്നാൽ ബെംഗളുരുവിൽ അപ്പാർട്ട്മെന്റുകളുടെ നിർമാണത്തേക്കാൾ 2–3 വർഷമായി മാസ്റ്റർ ഡെവലപ്പർ എന്ന നിലയിലാണ് പ്രവർത്തിച്ചിരുന്നത്. കൂടിയ അളവിൽ സ്ഥലം വാങ്ങി ബിൽഡർമാർക്ക് സംയുക്തമായി വികസിപ്പിക്കാൻ…
Read More » -
കുളിപ്പിക്കുന്നതിനിടെ ആന ഒന്നാം പാപ്പാനെ വെള്ളത്തിലേക്ക് തൂക്കിയെറിഞ്ഞു, പിന്നാലെ ചവിട്ടി കൊലപ്പെടുത്തി, വിഷ്ണുവിനെ വെള്ളത്തിൽ നിന്നു മാറ്റിയത് മറ്റു പാപ്പാന്മാരെത്തി ആനയെ പിന്തിരിപ്പിച്ച ശേഷം, ആനക്കലിക്ക് ഇരയായത് കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലെ പാപ്പാൻ
തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. കുളിപ്പിക്കുന്നതിനിടെ മനു എന്ന ആനയാണ് പാപ്പാനെ ചവിട്ടി കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. വെങ്ങാനൂർ സ്വദേശിയായ വിഷ്ണു (25) ആനയുടെ ഒന്നാം പാപ്പാനാണ്. കുളിപ്പിക്കുന്നതിനിടെയാണ് ആന ആക്രമണം നടത്തിയത്. ആന ആദ്യം വിഷ്ണുവിനെ വെള്ളത്തിലേക്ക് തൂക്കിയെറിഞ്ഞ ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പിന്നീട് മറ്റു പാപ്പാന്മാരെത്തി ആനയെ പിന്തിരിപ്പിച്ച ശേഷമാണ് വിഷ്ണുവിനെ ആശുപത്രിയിലേക്ക് എത്തിക്കാനായത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. മൃതദേഹം ആര്യനാട് സർക്കാർ ആശുപത്രി മോർച്ചറിയിൽ
Read More » -
വെള്ളമടിച്ച് കോൺതെറ്റി ഔദ്യോഗിക വാഹനമോടിച്ച് പോലീസ് ഉദ്യോഗസ്ഥൻ, വാഹനം നിർത്തിയിട്ടേക്കുന്നത് കണ്ട് നോക്കിയ ബൈക്ക് യാത്രികർ കണ്ടത് ഛർദിച്ച് അവശ നിലയിൽ സർക്കാർ വാഹനത്തിൽ കിടക്കുന്ന പോലീസുകാരനെ, സ്റ്റേഷനിൽ വിളിച്ചറിയിച്ചപ്പോൾ, ഒന്നു മുഖമൊക്കെ കഴുകി വാഹനവുമെടുത്ത് സ്‌റ്റേഷനിലേക്ക് പൊയ്ക്കോളാൻ നിർദേശം
ആലപ്പുഴ: മാവേലിക്കരയിൽ മദ്യലഹരിയിൽ ഔദ്യോഗിക വാഹനമോടിച്ച് പോലീസ് ഉദ്യോഗസ്ഥൻ. മാന്നാർ പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സ്വരാജാണ് മദ്യലഹരിയിൽ അപകടകരമായി വാഹനമോടിച്ചത്. കായംകുളം- ചെട്ടികുളങ്ങര റോഡിലാണ് ഉദ്യോഗസ്ഥൻറെ ഈ യാത്ര. ഇടയക്ക് മദ്യപിച്ച് അവശനിലയിലായതോടെ വാഹനം റോഡരികിൽ നിർത്തുകയായിരുന്നു. ഔദ്യോഗിക വാഹനത്തിൽ ഛർദിച്ച് അവശനായ നിലയിലായിരുന്നു ഉദ്യോഗസ്ഥനുണ്ടായിരുന്നത്. അതേസമയം മദ്യലഹരിയിൽ പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച വാഹനം നിയന്ത്രണമില്ലാതെ റോഡിന്റെ ഇരു വശങ്ങളിലേക്കും പോകുന്നത് കണ്ട് ബൈക്ക് യാത്രികർ വാഹനത്തിന്റെ പിറകെ പോയ ഈ സാഹസിക യാത്ര ചിത്രീകരിച്ചതോടെയാണ്. ദീർഘദൂരം സാഹസിക യാത്ര തുടർന്നതിന് ശേഷം വാഹനം മാവേലിക്കര വിഎസ്എം ആശുപത്രിക്ക് സമീപം നിർത്തിയിടുകയായുരുന്നു. ഇതിന് പിന്നാലെ ബൈക്ക് യാത്രികർ ഇറങ്ങി നോക്കിയപ്പോഴാണ് മദ്യലഹരിയിൽ ഛർദിച്ച് അവശനായ പോലീസ് ഉദ്യോഗസ്ഥനെ വാഹനത്തിനുള്ളിൽ കണ്ടത്. സംഭവത്തിന് പിന്നാലെ ബൈക്ക് യാത്രികർ പോലീസിനെ വിവരമറിയിച്ചു. അതിനുശേഷം കൺട്രോൾ റൂമിൽ നിന്നുൾപ്പെടെ പോലീസുകാരെത്തി പരിശോധന നടത്തിയെങ്കിലും സ്വരാജിനെതിരെ നടപടിയെടുക്കാൻ പോലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ല. മുഖം കഴുകിയ ശേഷം ഇതേ…
Read More » -
കോൺഗ്രസ് മുൻ എംഎൽഎ എം മുരളി അന്തരിച്ചു; 20 വർഷം മാവേലിക്കര എംഎൽഎ
തിരുവനന്തപുരം: കോൺഗ്രസ് മുൻ എംഎൽഎ എം മുരളി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു.പതിവ് ചെക്കപ്പിനായി ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക് പോയതായിരുന്നു. അവിടെ വെച്ച് രോഗം മൂർച്ഛിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ചെന്നിത്തല ചെറുകോൽ സ്വദേശിയായ ഇദ്ദേഹം 20 വർഷം നിയമസഭയിൽ മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചു. മാവേലിക്കര ചെറുകോൽ വൈപ്പു വിളയിൽ പരേതനായ കെ.പി. മാധവൻ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയർമാനായിരുന്നു. 1969ൽ കെ.എസ്.യുവി ലൂടെ രാഷ്ട്രീയത്തിലെത്തിയ മുരളി പിന്നീട് പൊതുപ്രവർത്തന രംഗത്ത് സജീവമായി. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയകൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1987-ൽ ഡൽഹിയിൽ നടന്ന ചേരിചേരാ രാഷ്ട്രങ്ങളിലെ യുവസമ്മേളനത്തിന്റെ കോ-ഓർഡിനേറ്റർ, എം.ജി. സർവകലാശാലയിലെ ആദ്യ സെനറ്റ് അംഗം എന്നിങ്ങനെ ശ്രദ്ധേയനായി. കൂടാതെ കെ.എസ്.ഇ.ബി., കെ.എസ്.എഫ്.ഇ., കെ.എസ്.ആർ.ടി.സി., കേരള…
Read More » -
കനഗോലുവിന്റെ സര്‍വേയില്‍ എംപിമാരും; സുധാകരനും ശശി തരൂരും ഷാഫിയും അടൂര്‍ പ്രകാശും കൊടിക്കുന്നിലും പട്ടികയില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ തെറിക്കും; കെ. മുരളീധരന്‍ പാലക്കാട്
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം അന്തിമമാക്കുന്നതിനുള്ള സുനില്‍ കനുഗോലു സര്‍വേയില്‍ എംപിമാരുടെ പേരുകളും. എംപിമാര്‍ മല്‍സരിക്കേണ്ടെന്നാണ് പൊതുവികാരം എങ്കിലും അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. കെ. സുധാകരന്‍ (കണ്ണൂര്‍), ശശി തരൂര്‍ (നേമം), ഷാഫി പറമ്പില്‍ (തലശേരി), അടൂര്‍ പ്രകാശ് (കോന്നി), കൊടിക്കുന്നില്‍ സുരേഷ് (ചിറയിന്‍കീഴ്, അടൂര്‍) എന്നീ എംപിമാരാണ് പട്ടികയില്‍. കെ. മുരളീധരന്റെ പേരും മൂന്നിടത്ത് ഉണ്ട്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, പാലക്കാട് മണ്ഡലങ്ങളിലാണ് കെ. മുരളീധരന്റെ പേര് ഉയരുന്നത്. അരുവിക്കരയില്‍ എം.എം.ഹസന്റെ പേരുമുണ്ട്. കനുഗോലു ടീമിന്റെ മൂന്നാത്തെ നിര്‍ണായക സര്‍വേ പുരോഗമിക്കുകയാണ്. ഒരു മണ്ഡലത്തില്‍ 2000 സാംപിള്‍ ശേഖരിക്കാനാണ് തീരുമാനം. 1000 പേരുടെ അഭിപ്രായമാണ് ആദ്യ രണ്ടു സര്‍വേകളില്‍ തേടിയത്. അതേസമയം, സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്ന മധുസൂദനന്‍ മിസ്ത്രി അധ്യക്ഷനായ സ്‌ക്രീനിങ് കമ്മിറ്റി വിവിധ നേതാക്കളുടെ അഭിപ്രായം രേഖപ്പെടുത്തി ഇന്ന് മടങ്ങും. അതേസമയം, തിരുവമ്പാടി സീറ്റ്, മുസ്ലിം ലീഗില്‍ നിന്ന് ഏറ്റെടുക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. വി.എസ്. ജോയിയെ മല്‍സരിപ്പിക്കാനാണ്…
Read More »
