Kerala

    • ഇതാണ് കോണ്‍ഗ്രസ് വീക്ഷണം; കുറ്റാരോപിതന്‍ കോണ്‍ഗ്രസുകാരന്‍ ആണെങ്കില്‍ വീക്ഷണവും മാറും; രാഹുലിനെ പോലെയുള്ള യുവ നേതാക്കള്‍ വളര്‍ന്നു വരുന്നതില്‍ സിപിഎമ്മിന് ഭീതിയെന്ന് വീക്ഷണത്തിലെ മുഖപ്രസംഗം; രാഹുലിനെ താരതമ്യം ചെയ്്തത് ഉമ്മന്‍ചാണ്ടിയോട്

      കണ്ണൂർ: ഇതാണ് കോൺഗ്രസ് വീക്ഷണം – കുറ്റാരോപിതൻ കോൺഗ്രസുകാരൻ ആണെങ്കിൽ വീക്ഷണവും മാറും. രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയുള്ള യുവ നേതാക്കൾ വളർന്നു വരുന്നതിൽ സിപിഎമ്മിന് ഭീതിയാണെന്നാണ് വീക്ഷണത്തിന്റെ ഇന്നത്തെ മുഖപ്രസംഗം.  കോൺഗ്രസിൽ ചെന്നിത്തലയും സതീശനും മുരളിയും അടക്കമുള്ളവർ രാഹുലിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും എതിർക്കുകയും ചെയ്യുമ്പോൾ കോൺഗ്രസ് മുഖപത്രത്തിന് രാഹുലിനെ സംരക്ഷിക്കാതിരിക്കാൻ ആവുന്നില്ല.  അതുകൊണ്ടുതന്നെ ഇന്നത്തെ മുഖപ്രസംഗം രാഹുൽ സംരക്ഷണ മുദ്രാവാക്യങ്ങളാൽ നിറഞ്ഞതാണ്. കോൺ​ഗ്രസ് നേതാക്കൾ രാഹുലിനെ തള്ളിപ്പറയുമ്പോഴും കോൺ​ഗ്രസ് മുഖപത്രം രാഹുലിനെ പിന്തുണക്കുകയാണ് ചെയ്യുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു രാഹുൽ ചെയ്ത കുറ്റമെന്നും കോൺഗ്രസ് പത്രം വാദിക്കുന്നു. രാഹുലിനെ ന്യായീകരിച്ചാണ് മുഖപത്രത്തിൽ ലേഖനമുള്ളത്. കോൺ​ഗ്രസ് നേതാക്കൾ പരസ്യമായി തള്ളിപ്പറയുമ്പോഴും മുഖപത്രം പിന്തുണയാണ് നൽകുന്നത്. രാഹുലിൻ്റെ തലമുറയിൽപ്പെട്ട ഒരു പറ്റം ചെറുപ്പക്കാർ കോൺ​ഗ്രസിൽ വളർന്നു വരുന്നത് സിപിഎമ്മിന് ഭീതി പടർത്തിയിരിക്കുകയാണ്. രാഷ്ട്രീയ സർ​ഗാത്മകതയും…

      Read More »
    • നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ചത് മൂന്നാം പ്രതി മണികണ്ഠൻ; മദ്യപിച്ച് ബഹളമുണ്ടാക്കിയ മണികണ്ഠനെ  പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് തൊട്ടു പിന്നാലെ ആത്മഹത്യാശ്രമം  

      കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് ഇയാൾ കൈ ഞെരമ്പ് മുറിച്ചത്.  മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം  പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഇയാളെ പോ lലീസ് വീട്ടിലേക്ക് പറഞ്ഞു വിട്ടു. നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയാനിരിക്കെയാണ് മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി. 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒമ്പത് പേരാണ് കേസിൽ പ്രതികൾ. ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവ‍ർ ഇപ്പോൾ ജാമ്യത്തിലാണ്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന…

      Read More »
    • ‘സുന്ദരന്‍മാരായ ചെറുപ്പക്കാരോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ കാമം തോന്നാത്ത കുടുംബത്തില്‍ പിറന്ന പെണ്ണിന് ധൈര്യപൂര്‍വം ഇങ്ങനെ നില്‍ക്കാം’; അതിജീവിതയെ അപമാനിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്; ‘അവിഹിത ഗര്‍ഭത്തിന് സ്വര്‍ണ്ണക്കൊള്ള മറയ്ക്കാന്‍ കഴിയില്ല’

      തിരുവനന്തപുരം: ലൈഗികാരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും അതിജീവിതയെ അപമാനിച്ചും മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു ബിനു. രാഹുലിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് കുറിപ്പ്. ‘സുന്ദരന്മാരായ ചെറുപ്പക്കാരോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ കാമം തോന്നാത്ത കുടുംബത്തില്‍ പിറന്ന ഏത് പെണ്ണിനും ഏതൊരുത്തനോടൊപ്പവും ധൈര്യപൂര്‍വ്വം ഏത് സാഹചര്യത്തിലും ഇങ്ങനെ നില്‍ക്കാം’ എന്നാണ് ബിന്ദു ബിനു കുറിച്ചത്.   പിന്നാലെ മറ്റൊരു പോസ്റ്റില്‍ സര്‍ക്കാറിനെതിരെയും ബിന്ദു രംഗത്തെത്തി. ‘ഒരു അവിഹിത ഗര്‍ഭത്തിനും ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെ മറയ്ക്കാന്‍ കഴിയില്ല, അതിന് ശ്രമിക്കുകയും വേണ്ട’ എന്നാണ് ബിന്ദു കുറിച്ചത്. മുന്‍പും രാഹുലിനെ പിന്തുണച്ചും സര്‍ക്കാറിനെ വിമര്‍ശിച്ചും അതീജിവിതയെ അപമാനിച്ചും ബിന്ദു രംഗത്തെത്തിയിരുന്നു. ‘തല്ക്കാലം ഗര്‍ഭിണിയെ പ്രസവിക്കാന്‍ വിടാം. പക്ഷെ അയ്യപ്പന്റെ സ്വര്‍ണ്ണം കട്ട കള്ളന്മാര്‍ അത് അങ്ങനെ മുങ്ങി പോകാന്‍ ഉള്ള വിഷയം അല്ലല്ലോ’, ‘ഭര്‍തൃമതിയായ ഇരയുടെ ത്വര കൊള്ളാം…’ എന്നിങ്ങനെയുള്ള പോസ്റ്റുകള്‍ ബിന്ദുവിന്റെ ഫെയ്‌സ്ബുക്ക് വാളില്‍ ഇപ്പോളുമുണ്ട്.   മുന്‍പ് പങ്കുവച്ച മറ്റൊരു…

      Read More »
    • കട്ടയ്ക്കുനിന്ന കെ. സുധാകരനും കൈവിട്ടു; ‘അര്‍ഹതയുണ്ടെങ്കില്‍ രാഹുല്‍ ശിക്ഷിക്കപ്പെടണം; രാജ്‌മോഹന്‍ ഉണ്ണിത്താന് വായില്‍ വരുന്നത് കോതയ്ക്കു പാട്ടെന്ന നിലപാട്’; പാര്‍ട്ടിയില്‍ ധാര്‍മികമായി ഒറ്റപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍; സ്ത്രീകള്‍ക്കെതിരേ ആക്രമണം തുടര്‍ന്ന് സൈബര്‍ അണികള്‍

      കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പിന്തുണച്ച് നേരത്തെ രംഗത്തെതിയ കെ.പി.സി.സി. മുന്‍ പ്രസിഡന്റ് കെ. സുധാകരന്‍ നിലപാട് തിരുത്തി രംഗത്തെത്തി. രാഹുലിന് തെറ്റുപറ്റിയെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ‘ശിക്ഷയ്ക്ക് അര്‍ഹതയുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ’ എന്നും സുധാകരന്‍ വ്യക്തമാക്കി. ‘രാഷ്ട്രീയജീവിതം അവസാനിപ്പിക്കരുത് എന്നാണ് രാഹുലിനോട് പറഞ്ഞത്,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   വിവാദങ്ങള്‍ക്കിടെ രാജ്‌മോഹന്‍ ഉണ്ണിത്താനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് മറുപടി നല്‍കിയത്. ‘രാജ്‌മോഹന്‍ ഉണ്ണിത്താന് മറുപടിയില്ല. എനിക്ക് ഒരു വാക്കും ഒരു നാക്കുമേ ഉള്ളൂ. ഉണ്ണിത്താന് വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്’ എന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം.   മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ പരോക്ഷമായി തള്ളിപ്പറഞ്ഞിട്ടും സുധാകരന്‍ മാത്രമാണ് ശക്തമായ നിലപാടുമായി പിന്തുണച്ചത്. രാഹുലിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയെന്ന നിലപാടിലായിരുന്നു യുവതിയുടെ പരാതി വരുന്നതുവരെ സുധാകരന്‍ പറഞ്ഞിരുന്നത്. ഇതിന്റെ പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും പിന്തുണയ്ക്കുമെന്ന രീതിയില്‍ രംഗത്തുവന്നു. ഈ സാഹചര്യത്തിലാണ് യുവതിയുടെ ഏറ്റവും പുതിയ ഓഡിയോ പുറത്തുവന്നതും മുഖ്യമന്ത്രിക്കു നേരിട്ടു പരാതി…

      Read More »
    • വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണം; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നു; തെളിവുകള്‍ നിരവധി ലഭിച്ചിട്ടും രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കേസില്‍ പുരോഗതിയില്ല; ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതോടെ ആവേശം തണുത്തു; അട്ടിമറി സംശയിച്ച് വിദഗ്ധര്‍

      തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വിജയത്തിനായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നു. കേസെടുത്ത് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും രാഹുലിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതിന് അപ്പുറം കേസിനു പുരോഗതിയില്ലെന്നാണു വിമര്‍ശനം. ഇടയ്ക്ക് ക്രൈംബ്രാഞ്ച് അന്വേഷണം ‘ഊര്‍ജിത’പ്പെടുത്തുന്നതുമാത്രമാണ് നടക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള നീക്കമാണോ എന്ന സംശയം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നു. ഭരണം മാറുമെന്ന ഭയത്തില്‍ ഉദ്യോഗസ്ഥര്‍ നടപടിക്കു മടിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു. ഇടയ്ക്കു വീണ്ടും ചര്‍ച്ചയിലേക്കു വന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുക്കളെ അടക്കം പ്രതികളാക്കിയിരുന്നു. ഇവരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ രാഹുലിനു നോട്ടീസും നല്‍കി. വ്യാജ കാര്‍ഡ് വിതരണത്തിനായി ‘കാര്‍ഡ് കലക്ഷന്‍ ഗ്രൂപ്പ്’ എന്ന പേരില്‍ പ്രതികള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദരേഖയില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ചതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍…

      Read More »
    • രാഹുല്‍ രാഷ്ട്രീയ വനവാസത്തിന് പോകണം; എംഎല്‍എ സ്ഥാനത്തുനിന്ന് മാറണം, ഇനിയും പുണ്യാള പരിവേഷം നല്‍കുന്നത് കോണ്‍ഗ്രസിനു സര്‍വനാശത്തിന് കാരണമാകുമെന്നും വെള്ളാപ്പള്ളി; ‘ശരിയായി അന്വേഷിച്ചാല്‍ ശബരിമലയില്‍ തന്ത്രിയും കുടുങ്ങും’; പ്രതിരോധം പാളി കോണ്‍ഗ്രസ്

      ചേര്‍ത്തല: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായതോടെ കോണ്‍ഗ്രസും യുഡിഎഫും കൂട്ടക്കുഴപ്പത്തിലായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പശ്ചാത്താപം ഉണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വനവാസത്തിന് പോകണമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ ധാര്‍മികത കണക്കിലെടുത്ത് എംഎല്‍എ സ്ഥാനത്തുനിന്ന് മാറണം. പുണ്യവാളന്‍ ചമയുകയും ചിലരുടെ തോളിലേറുകയുംചെയ്ത രാഹുലിന്റെ മുഖംമൂടി അഴിഞ്ഞു. ഇനിയും പുണ്യവാള പരിവേഷം നല്‍കുന്നത് കോണ്‍ഗ്രസിന്റെ സര്‍വനാശത്തിന് കാരണമാകും. കേസായതോടെ കോണ്‍ഗ്രസില്‍ ആകെ കുഴപ്പമായി. ശബരിമലയില്‍ തന്ത്രി അറിയാതെ ഒന്നും നടക്കില്ല. ശരിയായി അന്വേഷിച്ചാല്‍ തന്ത്രിയും കുടുങ്ങും. ദക്ഷിണവയ്ക്കാതെ ആര്‍ക്കും ഒന്നും ചെയ്യാനാകില്ല. കേസില്‍ മന്ത്രിയെ ബന്ധിപ്പിക്കാനുള്ള നീക്കം രാഷ്ട്രീയ അജന്‍ഡയാണ്. ദേവസ്വംബോര്‍ഡില്‍ മന്ത്രിക്ക് ഇടപെടാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലൈംഗികപീഡനങ്ങളും അതിജീവിതയുടെ പരാതിയും പ്രതിരോധിക്കാനാകാതെ പതറുകയാണു കോണ്‍ഗ്രസ്. രാഷ്ട്രീയ ഗൂഢാലോചനാ സിദ്ധാന്തം മുന്‍നിര്‍ത്തിയുള്ള പ്രതിരോധം അമ്പേ പാളി. ജൂലൈയില്‍ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയരംഗത്തും വിഷയം ചര്‍ച്ചയായിരുന്നു. ഇരയെ കുറിച്ച് അഭ്യൂഹങ്ങളുമുണ്ടായെങ്കിലും ‘പ്രതി ‘ മാങ്കൂട്ടത്തിലാണെന്നത്…

      Read More »
    • ‘വിവാഹിതയായ സ്ത്രീ പ്രണയിക്കുന്നത് അവരുടെ വ്യക്തിപരമായ ചോയ്‌സ്; ക്രിമിനല്‍ കുറ്റമല്ല’; സ്മിത ശൈലേഷിന്റെ കുറിപ്പിനു താഴെ സൈബര്‍ ആക്രമണം; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതിക്കു പിന്നാലെ ഇരയ്‌ക്കെതിരേയും കൂട്ടായ നീക്കം

      വിവാഹിതയായ സ്ത്രീ പ്രണയിക്കുന്നത് അവരുടെ പേർസണൽ ഡിസിഷൻ ആണെന്നും, അത് ക്രിമിനൽ കുറ്റമല്ലെന്നും സ്മിത സൈലേഷ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയില്‍, ഇര വിവാഹിതയാണെന്ന വിവരം പുറത്തു വന്നതോടെ അവര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.   പെൺകുട്ടി വിവാഹിതയാണ് എന്ന് മറക്കരുത് എന്ന കമന്റ് അധികരിച്ചു വന്നത് കണ്ട സാഹചര്യത്തിൽ, എല്ലാർക്കും മറുപടി കൊടുത്തു കൈ കുഴയുന്നത്കൊണ്ട് അതിനുള്ള മറുപടി ഇതിൽ കൂട്ടി ചേർക്കുന്നു. പെൺകുട്ടിക്ക് വിവാഹത്തിന് മുൻപ് ഉണ്ടായിരുന്ന ബന്ധമാണ് എന്നാണ് ഞാൻ അറിഞ്ഞത്. ഇനി അതിന് ശേഷമുള്ള ബന്ധമാണ് എന്നിരിക്കട്ടെ, അങ്ങനെയാണെങ്കിൽ പോലും വിവാഹിതയായ സ്ത്രീ പ്രണയിക്കുന്നത് അവരുടെ പേർസണൽ ഡിസിഷൻ ആണ്. അത് ക്രിമിനൽ കുറ്റമല്ല .പൊളിറ്റിക്കൽ ലീഡർ എന്ന സ്വാധീനം ഉപയോഗിച്ച് പ്രണയം സ്ഥാപിച്ച്  അവരെ ഗർഭ നിരോധന മാർഗങ്ങൾ സ്വീകരിക്കാൻ അനുവദിക്കാതെ വിലക്കി ഗർഭിണി ആക്കിയതിനു ശേഷം അബോർഷന് ഭീഷണിപെടുത്തി നിർബന്ധിക്കുന്നത് ക്രിമിനൽ കുറ്റമാണ്. അബോർഷന് മുന്‍പും ശേഷവും ആ…

      Read More »
    • ‘തെറ്റും ശരിയും കോടതിക്കു നോക്കാനറിയാം’; വി.സി. നിയമനത്തില്‍ ഗണര്‍ണറെ കുടഞ്ഞ് സുപ്രീം കോടതി; തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം പൊളിഞ്ഞു; ധൂലിയ സമിതി റിപ്പോര്‍ട്ട് വെറും കടലാസ് കഷണമല്ലെന്നും നടപടി എടുക്കണമെന്നും കര്‍ശന നിര്‍ദേശം

      ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ സ്ഥിരം വൈസ് ചാന്‍സലര്‍മാരുടെ നിയമനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. വിസി നിയമനത്തിനുള്ള വിദഗ്ധരുടെ പട്ടിക തയ്യാറാക്കി നല്‍കിയ റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സമിതിയുടെ റിപ്പോര്‍ട്ട് വെറും കടലാസുകഷണമല്ലെന്നും ഗവര്‍ണര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു.   ആദ്യം നടപടി സ്വീകരിക്കണം. തെറ്റും ശരിയും കോടതി നോക്കിക്കൊള്ളാം. ഗവര്‍ണര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും ബെഞ്ച് പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അനുബന്ധ രേഖകള്‍ മുഖ്യമന്ത്രി കൈമാറിയില്ലന്ന് പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ഗവര്‍ണറുടെ അഭിഭാഷകന്‍ ശ്രമിച്ചു. മുന്‍ഗണനാക്രമത്തില്‍ മുഖ്യമന്ത്രി നല്‍കിയ പേരുകളടങ്ങുന്ന സമിതി റിപ്പോര്‍ട്ടില്‍ ഒരാഴ്ചയ്ക്കകം നടപടിയെടുക്കാന്‍ ഉത്തരവ് നിലനില്‍ക്കെ ഗവര്‍ണര്‍ അത് പാലിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വെള്ളിയാഴ്ച കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ധൂലിയ സമിതി റിപ്പോര്‍ട്ട് ചാന്‍സലര്‍ പരിശോധിച്ചോയെന്ന് അദ്ദേഹത്തിന്റെ…

      Read More »
    • ‘രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞശേഷം’; യുവതിയുടെ മൊഴി പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ കുറ്റ സമ്മതം; യുവതി ഭര്‍ത്താവില്‍നിന്ന് ഗര്‍ഭിണിയായെങ്കില്‍ എന്തിന് മരുന്നു കൊടുത്തുവിടണം? പാലക്കാട്ടെ രഹസ്യ കേന്ദ്രത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സംരക്ഷണയില്‍?

      തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ താന്‍ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമെന്ന് പരാതിക്കാരിയായ യുവതി. 2024 ഓഗസ്റ്റ് 22നാണ് ആദ്യ വിവാഹം നടന്നത്. നാല് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്. ഒരുമാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞുവെന്നും യുവതി പറയുന്നു. വിവാഹിതയായിരിക്കെ രാഹുലുമായി ബന്ധമുണ്ടാക്കിയെന്ന തരത്തിലുള്ള വാദങ്ങള്‍ കളവാണെന്നാണ് ഈ മൊഴി വ്യക്തമാക്കുന്നത്. ഒടുവില്‍ രാഹുല്‍ സമ്മതിച്ചു യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തതിന് പിന്നാലെ ശബ്ദരേഖ തന്റേതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മതിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇതുവരെ സമ്മതിക്കാതിരുന്ന കാര്യം രാഹുലിന് അംഗീകരിക്കേണ്ടി വന്നത്. യുവതിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭചിദ്രത്തിനും നിര്‍ബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദരേഖകളായിരുന്നു പുറത്ത് വന്നത്. തന്നെ തകര്‍ക്കാന്‍ യുവതി റെക്കോഡ് ചെയ്തവയെന്ന് വാദിക്കാനായാണ് രാഹുലിന് ഇക്കാര്യം സമ്മതിക്കേണ്ടി വന്നത്. ഇതു കൂടാതെ യുവതിയുമായുള്ള ലൈംഗിക ബന്ധവും ഭ്രൂണഹത്യയും പോലുള്ള ആരോപണങ്ങളും സമ്മതിക്കുന്നുണ്ട്. വിവാഹിതയാണന്ന വിവരം മറച്ചു വെച്ചാണ് യുവതി രാഹുലുമായി ബന്ധമുണ്ടാക്കിയതെന്നായിരുന്നു രാഹുല്‍ അനുകൂലികളുടെ പ്രധാന…

      Read More »
    • മക്കളും മാതാവും വീട്ടില്‍ ഉണ്ടായിരുന്നു ; ഏപ്രില്‍ 15-ന് വീട്ടിലെത്തിയ ഡിവൈഎസ്പി ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു ; യുവതിയും അന്വേഷണസംഘത്തിന് മൊഴി നല്‍കി

      പാലക്കാട്: രണ്ടാഴ്ച്ച മുന്‍പ് ജീവനൊടുക്കിയ എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യ യുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിവൈഎസ്പി ഉമേഷിനെതിരേ യുവതിയുടെ മൊഴി. ഉ മേഷ് യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നായിരുന്നു ബിനു തോമസിന്റെ ആത്മഹ ത്യാക്കുറിപ്പിലെ ആരോപണം. ഇത് ശരിവെച്ച് ഡിവൈഎസ്പി പീഡിപ്പിച്ചെന്ന് യുവതി അന്വേ ഷണ സംഘത്തോട് പറഞ്ഞു. ഏപ്രില്‍ 15-ന് വീട്ടിലെത്തിയ ഉമേഷ് തന്നെ ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡി പ്പിച്ചു. എന്നാണ് യുവതി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് യുവതി മൊഴി നല്‍കിയത്. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ജില്ലാ പൊലീസ് മേധാവി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നവംബര്‍ പതിനഞ്ചിനാണ് ചെറുപ്പുളശേരി എസ്എച്ച്ഒ ആയിരുന്ന കോഴിക്കോട് തൊട്ടില്‍ പ്പാലം സ്വദേശി ബിനു തോമസിനെ (52) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 2014-ല്‍ വടക്കഞ്ചേരി സി ഐ ആയിരുന്ന കാലത്ത് ഉമേഷ് അനാശാസ്യക്കേസില്‍പ്പെട്ട യുവതിയെ അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. യുവതി യുടെ അമ്മയും…

      Read More »
    Back to top button
    error: