Kerala

    • ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റു മരിച്ച സംഭവം: ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി കുടുംബം; ‘മകള്‍ നല്ലനിലയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചു; ഷാരോണിന് സംശയരോഗം; കൊന്നാലും ആരും ചോദിക്കാന്‍ വരേണ്ടന്ന് പറഞ്ഞു’

      പുതുക്കാട്: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. അര്‍ച്ചന ഭര്‍തൃവീട്ടില്‍ കടുത്ത മാനസിക, ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നെന്നും കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നു. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20)യെയാണ് കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. മനയ്ക്കലക്കടവ് വെളിയത്തുപറമ്പില്‍ ഹരിദാസിന്റെയും ജിഷയുടെയും മകളാണ് അര്‍ച്ചന. ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്ത വരന്തരപ്പിള്ളി പോലീസ് ഷാരോണിനെ കസ്റ്റഡിയിലെടുത്തു. ഏഴു മാസം മുന്‍പായിരുന്നു ഷാരോണിന്റെയും അര്‍ച്ചനയുടെയും പ്രണയവിവാഹം. അന്നുമുതല്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിക്കാറില്ലായിരുന്നെന്ന് അച്ഛന്‍ ഹരിദാസ് പറഞ്ഞു. വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മകള്‍ നല്ലനിലയില്‍ ജീവിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നു. ഷാരോണ്‍ സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോണ്‍ വിളിക്കാനും ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറഞ്ഞു. മകളെ ഒരിക്കല്‍ അളഗപ്പനഗര്‍ പോളിടെക്‌നിക്കിനു മുമ്പില്‍വച്ച് അടിച്ചു. ഇതു ചോദ്യം ചെയ്തപ്പോള്‍ അര്‍ച്ചനയെ കൊല്ലുമെന്നും ആരും ചോദിക്കാന്‍ വരണ്ടെന്നുമായിരുന്നു ഷാരോണിന്റെ പ്രതികരണമെന്നും അര്‍ച്ചനയുടെ സഹോദരി അനു പറഞ്ഞു. അര്‍ച്ചനയുടെ…

      Read More »
    • മാപ്രാണത്തെ കല്ലേറിനു പിന്നിലാര്; മാപ്രാണത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥയുടെ വീടിനു നേരെ കല്ലെറിഞ്ഞവരെ തേടി പോലീസ്; സിസി ടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കുന്നു

      തൃശൂര്‍ മാപ്രാണത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ് നടത്തിയ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ബുധനാഴ്ച്ച രാത്രി 9.30 യോടെ തളിയകോണം ചകിരി കമ്പനിയ്ക്ക് സമീപമാണ് സംഭവം. ഇരിങ്ങാലക്കുട നഗരസഭ 41-ാം വാര്‍ഡ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പാണപറമ്പില്‍ വിമി ബിജേഷിന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. വിമി തിരഞ്ഞെടുപ്പ് പ്രചരണവുമായി പുറത്ത് പോയിരുന്നു. ഭര്‍ത്താവ് ബിജേഷ് വിദേശത്താണ്. പ്രായമായ അമ്മയും രണ്ട് മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കല്ലേറിനെ തുടര്‍ന്ന് അമ്മയും മക്കളും ഭയന്ന് ഉടന്‍ തന്നെ വിമിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. നാട്ടുകാര്‍ സ്ഥലത്തെത്തി പൊലീസില്‍ വിവരം അറിയിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.  

      Read More »
    • അധ്യാപികമാര്‍ നിര്‍ബന്ധമായും സാരി ഉടുക്കണം ; 2000 രൂപ ഫീസ് നൽകിയില്ലെങ്കിൽ സ്ഥലമാറ്റ ഭീഷണി; ഇലക്ഷൻ കമ്മീഷന്റെ സമ്മതമില്ലാതെ രാവിലെ 6.30 മുതൽ രാത്രി 11 മണി വരെ അധ്യാപകർക്ക് നിർബന്ധ ശില്പശാല;

      തൃശൂര്‍: നവംബർ 29 30 തീയതികളിൽ തൃശ്ശൂർ ജില്ലയിലെ നാട്ടിക  എസ്എന്‍  ട്രസ്റ്റ് കോളേജിൽ വച്ച്, ഷോർണൂരിലെയും നാട്ടികയിലെയും എസ് എൻ ട്രസ്റ്റ് സ്കൂളിലെ അധ്യാപകർക്ക് വേണ്ടി മാനേജ്മെന്റ് ശില്പശാല നടത്തുന്നു. രാവിലെ 8 മുതൽ രാത്രി 11:00 മണി വരെയാണ് ശില്പശാല. രണ്ടു ദിവസങ്ങളിൽ ആയാണ് ഈ ശിൽപ്പശാല നടത്തുന്നത്. രണ്ടാമത്തെ ദിവസം പുലർച്ചെ ആറര മുതലാണ് ശിൽപ്പശാല തുടങ്ങുന്നത്. ഇതിനായി അധ്യാപകരുടെ പക്കൽ നിന്നും അനധികൃതമായി 2000 രൂപ വച്ച് പിരിക്കുന്നു. ഇത്രയും പൈസ കൊടുത്ത് ഈ ശില്പശാലയിൽ പങ്കെടുക്കാത്ത അധ്യാപകരെ ട്രാൻസ്ഫർ ചെയ്യും എന്നുള്ള ഭീഷണിയും നിലനിൽക്കുന്നു. വനിതാ അധ്യാപകർ നിർബന്ധമായും സാരി ധരിക്കണമെന്നും ഈ ഓർഡറിൽ പറയുന്നുണ്ട്. മുഴുവൻ അധ്യാപകർക്കും ഇലക്ഷൻ ഡ്യൂട്ടി ഉള്ള ഈ ഘട്ടത്തിൽ ഇത്തരത്തിൽ ഒരു മീറ്റിംഗ് നടത്തി അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതിൽ ഭൂരിഭാഗം അധ്യാപകർക്കും അമർഷമുണ്ട്. ഇലക്ഷൻ പെരുമാറ്റ നിലനിൽക്കുമ്പോൾ പ്രിസൈഡിങ് ഓഫീസർമാരും പോളിംഗ് ഓഫീസർമാരുമായ അധ്യാപകരെ സംഘം ചേർത്ത് ഇത്തരത്തിൽ…

      Read More »
    • പിന്നെ നിന്റെയൊക്കെ ഓഡിയോ സന്ദേശം കേള്‍ക്കലല്ലേ എന്റെ പണി; രാഹുലിനെ വെട്ടിലാക്കിയ ഓഡിയോ സന്ദേശം ചെന്നിത്തല കേട്ടിട്ടില്ല; കാരണം എന്തെന്നറിയാമോ

      തിരുവനന്തപുരം: റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയില്‍ മുകേഷ് അവതരിപ്പിച്ച ഗോപാലകൃഷ്ണന്‍ കക്കൂസിനുള്ളില്‍ വെറുതെ കയറിയിരിക്കുകയാണെന്നും ഒന്ന് കയറി നോക്കിയാല്‍ അത് മനസ്സിലാകുമെന്നും ഒന്നു നോക്കുമോ എന്ന് ഇന്നസെന്റ് മത്തായിച്ചനോട് സായികുമാറിന്റെ ബാലകൃഷ്ണന്‍ ആവശ്യപ്പെടുമ്പോള്‍, പിന്നെ നിന്റെയൊക്കെ മലം പരിശോധിക്കല്‍ അല്ലേ എന്റെ പണി എന്നും പറഞ്ഞ് മത്തായിച്ചന്‍ ദേഷ്യപ്പെട്ട് പോകുന്നുണ്ട്. പെട്ടെന്ന് ഈ സീന്‍ ഓര്‍മ്മ വരാന്‍ കാരണം രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇപ്പോള്‍ വീണ്ടും വെട്ടിലാക്കിയിരിക്കുന്ന ഓഡിയോ സന്ദേശം കേട്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലയോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമാണ്. രാഹുലിന്റെ ഓഡിയോ സന്ദേശം കേട്ടിട്ടില്ലെന്നും കേള്‍ക്കേണ്ട ഏര്‍പ്പാടൊന്നും അല്ലല്ലോ എന്നുമായിരുന്നു ചെന്നിത്തലയുടെ രസകരമായ പ്രതികരണം. രാഹുലിനെതിരെ നേരത്തെ കേക്ക് കൊണ്ട് നിലപാട് ചെന്നിത്തല ആവര്‍ത്തിക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതാണ്എന്നും സുധാകരന്‍ ഉള്‍പ്പടെ എല്ലാവരും ചേര്‍ന്നു എടുത്ത തീരുമാനമാണത് എന്നും പാര്‍ട്ടി പരിപാടിയില്‍ രാഹുല്‍ എങ്ങിനെ പങ്കെടുത്തു എന്നറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.. അതേസമയം രാഹുലിനെതിരെ എടുത്ത…

      Read More »
    • ആറുമാസം മുമ്പ് പ്രണയ വിവാഹം; നിരന്തര പീഡനം; ഫോണ്‍വിളിക്കാന്‍ പോലും അനുവദിച്ചില്ല; യുവതിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; അമ്മയ്‌ക്കെതിരേയും കേസ്

      തൃശൂര്‍: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമല സ്വദേശി ഷാരോണിന്റെ ഭാര്യ അര്‍ച്ചനയാണ് (20) മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് നാലുമണിയോടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗന്‍വാടിയില്‍ നിന്ന് കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്. നാളെ രാവിലെ ഫൊറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ALSO READ  ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി കുടുംബം; ‘മകള്‍ നല്ലനിലയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചു; ഷാരോണിന് സംശയരോഗം; കൊന്നാലും ആരും ചോദിക്കാന്‍ വരേണ്ടന്ന് പറഞ്ഞു’   ആറു മാസം മുന്‍പാണ് ഷാരോണും അര്‍ച്ചനയും തമ്മില്‍ പ്രണയ വിവാഹം നടന്നത്. ഭര്‍തൃപീഢനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ ഫോണ്‍ വിളിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനമില്ലാത്തതിന്റെ പേരിലും അര്‍ച്ചനയെ…

      Read More »
    • രാഗം തിയേറ്റര്‍ ഉടമയെ കൊല്ലാന്‍ ശ്രമിച്ചതിനു പിന്നില്‍ തിയേറ്ററുകാര്‍ തമ്മിലുള്ള കുടിപ്പകയോ? സിനിമയില്‍ കണ്ടുശീലിച്ച ക്വട്ടേഷന്‍ ആക്രമണങ്ങള്‍ സ്‌ക്രീനിനു പുറത്തേക്കോ? മാസ് തിയേറ്റര്‍ ഉടമയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങള്‍; ഉന്നം വെളിപ്പെടുത്താതെ പോലീസിന്റെ ഒളിച്ചുകളി

      തൃശൂര്‍: തന്നെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് പ്രവാസി വ്യവസായിയും നിര്‍മാതാവുമായ റാഫേലാണെന്ന് തൃശൂര്‍ രാഗം തിയറ്റര്‍ നടത്തിപ്പുകാരന്‍ സുനില്‍. സിനിമ വിതരണത്തിലെ സാമ്പത്തിക ഇടപാടിനെച്ചൊല്ലി റാഫേലുമായി തര്‍ക്കമുണ്ടെന്നും സുനില്‍ പറയുന്നു. ഇരിങ്ങാലക്കുട മാസ് തിയറ്ററ്‍ ഉടമയാണ് റാഫേല്‍ പൊഴോലിപ്പറമ്പില്‍.  രാഗം തിയറ്റര്‍ ഉടമയായ സുനിലിനെ രാത്രിയുടെ മറവില്‍ വീടിന് പുറത്തെ ഗേയ്റ്റില്‍ വച്ച് വാളും കത്തിയുമായി ആക്രമിക്കാനിടയായ സാഹചര്യം എന്തായിരുന്നു? തിയറ്ററുകാര്‍ തമ്മിലെ കുടിപ്പകയോ? സിനിമയില്‍ കണ്ട് ശീലിച്ച ക്വട്ടേഷന്‍ ആക്രമണങ്ങള്‍ സ്ക്രീനിന് പുറത്ത് പ്രാവര്‍ത്തികമാവുകയായിരുന്നോ?   ഇക്കഴിഞ്ഞ 20ന് അതായത് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് രാഗം തിയറ്റര്‍ നടത്തിപ്പുകാരനായ വെളപ്പായ സ്വദേശി സുനില്‍  ആക്രമിക്കപ്പെട്ടത്.  രാത്രി പത്തു മണിയോടെ ആക്രമിക്കപ്പെട്ടത് വീടിനു മുമ്പിലായിരുന്നു. തൃശൂര്‍ വെളപ്പായയിലെ വീടിനു മുമ്പില്‍ കാര്‍ എത്തിയ ഉടനെ മൂന്നു യുവാക്കള്‍ ചാടിവീണു. കാറിന്‍റെ ഡോര്‍ തുറന്ന ഉടനെ ഡ്രൈവറെ വെട്ടി. ഡ്രൈവറാകട്ടെ ഓടിമാറി. പിന്നെ, കാറിന്‍റെ ചില്ല് തകര്‍ത്ത് സുനിലിന്‍റെ കാലില്‍ കുത്തി. തൃശൂരിലെ…

      Read More »
    • ആശുപത്രി അധികൃതരുടെ ശ്രദ്ധയ്ക്ക്; രോഗികള്‍ക്കുമുണ്ട് അവകാശങ്ങള്‍; പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാന്‍ കാരണമാകരുത്; ആശുപത്രികള്‍ക്ക് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

          കൊച്ചി: സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് രോഗീപരിചരണവുമായും രോഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ചും കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ നില ഭദ്രമാക്കുകയും ചെയ്യണമെന്ന പ്രധാനപ്പെട്ട നിര്‍ദ്ദേശമാണ് ഇതിലൊന്ന്. പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാന്‍ കാരണമാകരുതെന്ന് കോടതി കര്‍ശനമായി നിഷ്‌കര്‍ഷിച്ചു. മറ്റുമാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവയാണ് – തുടര്‍ചികിത്സ ആവശ്യമെങ്കില്‍ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ എല്ലാ പരിശോധനാ ഫലങ്ങളും, എക്‌സ് റേ, ഇസിജി, സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ രോഗിക്ക് കൈമാറണം. ആശുപത്രി റിസപ്ഷനിലും വെബ്‌സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. ലഭ്യമായ സേവനങ്ങള്‍, പാക്കേജ് നിരക്കുകള്‍, ഡോക്ടര്‍മാരുടെ വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടണം. രോഗികളുടെ അവകാശങ്ങള്‍, പരാതി നല്‍കാനുള്ള സംവിധാനങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിക്കണം. എല്ലാ ആശുപത്രികളിലും ഒരു പരാതി പരിഹാര ഡെസ്‌ക് ഉണ്ടായിരിക്കണം. പരാതി സ്വീകരിച്ചാല്‍ രസീതോ എസ് എം എസോ നല്‍കണം 7 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍…

      Read More »
    • ഒരു മതത്തിനുമെതിരെയും ഞങ്ങളൊന്നും ചെയ്തിട്ടില്ല ; കേന്ദ്രമന്ത്രിസഭയില്‍ മുസ്ലിം മന്ത്രിയില്ലാത്തത് മുസ്‌ളീങ്ങള്‍ ബിജെപിക്ക് വോട്ടുതരാത്തതിനാല്‍; ‘ബിജെപിക്ക് വോട്ടുകൊടുത്താലേ മുസ്ലിം എംപി ഉണ്ടാവൂ എന്ന്് രാജീവ് ചന്ദ്രശേഖര്‍

      കോഴിക്കോട്: ബിജെപിയ്ക്ക് മുസ്‌ളീങ്ങള്‍ വോട്ടു ചെയ്താലേ കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ളീം മന്ത്രി കാണൂ എന്നും മുസ്ലിം എംപി ഉണ്ടാവുള്ളൂവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസിന് വോട്ട് കൊടുത്താല്‍ എന്തെങ്കിലും ഗുണം കിട്ടുമോയെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ്. ഒരു മതത്തിനെതിരായും ബിജെപി ഒന്നും ചെയ്തിട്ടില്ലെന്നും ബിജെപിയ്ക്ക് മുസ്‌ളീങ്ങള്‍ വോട്ടു ചെയ്താലേ മുസ്ലിം എംപിയും മുസ്‌ളിം മന്ത്രിമാരും ഉണ്ടാകൂ എന്നും പറഞ്ഞു. ”ഞങ്ങള്‍ എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ്. ഒരു മതത്തിനുമെതിരെയും ഞങ്ങളൊന്നും ചെയ്തിട്ടില്ല. ഞങ്ങളാണ് വര്‍ഗീയ വാദികളെന്ന വിഷം കയറ്റി വെച്ചിരിക്കുകയാണ്. ഈ തെറ്റിധാരണയുണ്ടാക്കിയത് കോണ്‍ഗ്രസും സിപിഐഎമ്മുമാണ്. ബിജെപി മുസ് ലിങ്ങള്‍ക്കെതിരാണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഞങ്ങള്‍ ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കുമെതിരാണ്. ഭരണഘടനയ്ക്ക് ആരെല്ലാം എതിരാണോ ഞങ്ങള്‍ അവര്‍ക്കെല്ലാം എതിരാണ്. ഈ വിഷം പ്രചരിപ്പിച്ച എല്‍ഡിഎഫി ന്റെയും യുഡിഎഫിന്റെയും കളി ഞങ്ങള്‍ അവസാനിപ്പിക്കും. ഞങ്ങളൊരു സമുദായത്തെ അല്ല എതിര്‍ക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിക്കാരെ…

      Read More »
    • രാമസിംഹൻ നൽകിയ പരാതിയിൽ യുവാവിനെ വെറുതെ വിട്ടു

      സിനിമ സംവിധായകൻ അലി അക്ബർ എന്ന രാമസിംഹനെ സമൂഹമാധ്യത്തിലൂടെ അപമാനിച്ചു എന്ന കേസിൽ കാസർഗോഡ് സ്വദേശിയായ മുഹമ്മദ്‌ ഷഹിൻനെ കോഴിക്കോട് ചീഫ് ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു.അലി അക്ബർ മതം മാറി ഹിന്ദു മതം സ്വീകരിക്കുകയും രാമസിംഹൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. കാസർഗോഡ് സ്വദേശിയായ മുഹമ്മദ്‌ ഷഹിൻ രാമസിംഹന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി അലി അക്ബറിന് വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. 2022 ൽ കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തിരുന്നത്.പ്രതിക്ക് വേണ്ടി അഡ്വ: ദിൽജിത്ത് ഹാജരായി.

      Read More »
    • ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുരാരി ബാബുവിന് തിരിച്ചടി ; രണ്ടു ജാമ്യാപേക്ഷകളും വിജിലന്‍സ്‌കോടതി തള്ളി ; ഗൂഢാലോചന നടത്തി, ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നെന്നും ആക്ഷേപം

      തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും കണ്ടിരുന്നുവെന്നും ആരും തിരുത്തിയില്ലെന്നും താന്‍ ചെമ്പ് പാളികള്‍ എന്നെഴുതിയത് ഗൂഢാലോചനയുടെ ഭാഗമല്ലെന്നുമായിരുന്നു ബാബുവിന്റെ മൊഴി. 2019-ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് രണ്ടാംപ്രതി മുരാരി ബാബു കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ചെമ്പുപാളിയിലാണ് സ്വര്‍ണം പൂശിയത്. കാലപ്പഴക്കത്താല്‍ പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞു. അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത്. ആരെങ്കിലും തിരുത്തിയിരുന്നെങ്കില്‍ സ്വര്‍ണം പൂശിയ പാളികള്‍ എന്നെഴുതുമായിരുന്നു. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് തനിക്കറിയില്ലെന്നും മുരാരി ബാബു മൊഴി നല്‍കി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു മുരാരി ബാബുവിന്റെ നിര്‍ണായക മൊഴി. അതേസമയം, സ്വര്‍ണപ്പാളികള്‍ ഔദ്യോഗിക രേഖയില്‍ ചെമ്പെന്ന് എഴുതിയത് മനഃപൂര്‍വമെന്നാണ് എസ്ഐടി കണ്ടെത്തിയത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തി. ബോധപൂര്‍വം…

      Read More »
    Back to top button
    error: