Kerala

    • പിടിവിട്ട് സ്വര്‍ണവില; പവന്‍ 82,000 ഭേദിച്ചു, ജിഎസ്ടിയും പണിക്കൂലിയും ചേര്‍ന്നാല്‍ 88,800നും മേലെ

      കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണവിലയുടെ റെക്കോര്‍ഡ് തേരോട്ടം. പവന്‍ ചരിത്രത്തിലാദ്യമായി 82,000 രൂപ ഭേദിച്ചു. ഇന്ന് വില 640 രൂപ ഉയര്‍ന്ന് 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 10,260 രൂപയും. ഈ മാസം 12ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമെന്ന റെക്കോര്‍ഡ് ഇനി മറക്കാം. പവന് ഇന്ന് 82,080 രൂപയായെങ്കിലും ആ വിലയ്ക്ക് ഒരു പവന്‍ ആഭരണം കിട്ടില്ല. 3% ജിഎസ്ടിയും 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസും മിനിമം 5% പണിക്കൂലിയും ചേര്‍ന്നാല്‍ 88,825 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 11,105 രൂപയും. ഈമാസം ഇതുവരെ മാത്രം കേരളത്തില്‍ ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 65 രൂപ കത്തിക്കയറി റെക്കോര്‍ഡ് 8,500 രൂപയിലെത്തി. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 141 രൂപായയി; ഇതും പുതിയ ഉയരമാണ്. സംസ്ഥാനത്ത് മറ്റു…

      Read More »
    • രാഹുലിനെ നിയമസഭയില്‍ എത്തിച്ചു; തെറ്റായ സന്ദേശം നല്‍കി, നടപടി വേണമെന്ന് പരാതി; നേമം ഷജീറിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭയിലെത്തിച്ച യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ നേമം ഷജീറിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. ഷജീറിനെതിരെ പരാതി നല്‍കാന്‍ ഒരു വിഭാഗം നേതാക്കള്‍ ഒരുങ്ങുകയാണ്. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാള്‍ക്കൊപ്പം പോയത് തെറ്റായ സന്ദേശം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷനും അച്ചടക്ക സമിതി ചെയര്‍മാനുമാണ് പരാതി നല്‍കുക. ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുക. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ എതിര്‍പ്പടക്കം അവഗണിച്ചാണ് രാഹുല്‍ കഴിഞ്ഞ ദിവസം നിയമസഭയിലേക്കെത്തിയത്. നേമം ഷജീര്‍ അടക്കമുളള യുവ നേതാക്കള്‍ക്കൊപ്പം പ്രത്യേക വാഹനത്തിലാണ് രാഹുല്‍ എത്തിയത്. സഭയില്‍ എത്തിയതിന് പിന്നാലെ രാഹുലിന് ഒരു കുറിപ്പ് ലഭിച്ചിരുന്നു. ശേഷം രാഹുല്‍ സഭയില്‍ നിന്നിറങ്ങിയിരുന്നു. പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച രാഹുല്‍ തനിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് വന്ന ശബ്ദരേഖയിലെ ശബ്ദം രാഹുലിന്റേതാണോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അല്ലെന്നും ആണെന്നും മറുപടി പറയാതെ രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അതേസമയം,…

      Read More »
    • കസ്റ്റഡിമര്‍ദ്ദനം അവാസ്തവം, സംസ്ഥാനത്തുടനീളം നടക്കുന്നതെന്ന് രീതിയിലുള്ള വ്യാഖ്യാനം തെറ്റ് ; ആദ്യമായി മറുപടി പറഞ്ഞ് മുഖ്യമന്ത്രി ; കുറ്റക്കാരെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കും

      തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കസ്റ്റഡി മര്‍ദ്ദനം നടക്കുന്നു എന്നാക്ഷേപിക്കുന്നത് അവാസ്തവമാണെന്നും പോലീസുകാര്‍ തല്ലിച്ചതയ്ക്കുന്ന സംഭവം ഒറ്റപ്പെട്ടവയാണെന്നും മുഖ്യമന്ത്രി. പോലീസിന്റെ ഭാഗത്ത് നിന്നും കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. പോലീസ് കസ്റ്റഡി മര്‍ദ്ദനത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനില്‍ അക്രമിക്കപ്പെട്ട സംഭവം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസും യുത്ത് കോണ്‍ഗ്രസും വലിയ പ്രതിഷേധവുമായി എത്തിയിരുന്നു. മുഖ്യമന്ത്രി മൗനം വെടിയെണമെന്നും പ്രതികരിക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എല്‍ഡിഎഫ് യോഗത്തില്‍ ഏകദേശം 40 മിനിറ്റ് സമയമെടുത്ത് മുഖ്യമന്ത്രി പൊലീസ് അതിക്രമത്തെക്കുറിച്ച് സ്വമേധയാ വിശദമായ മറുപടി നല്‍കിയത്. മുന്‍പ് സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് പരാതി ഇപ്പോള്‍ ഉയരുന്നുവെന്നും ഉടനടി തന്നെ ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്ത് തുടങ്ങിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഒറ്റപ്പെട്ട പരാതികള്‍ ഉയരുമ്പോള്‍ അതിനെ പര്‍വതീകരിച്ച് കാണിക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കൂടി അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇത് നടക്കുന്നതെന്നും മുഖ്യമന്ത്രി സംസാരത്തിനിടെ സൂചിപ്പിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും പൊലീസിന്റെ ഭാഗത്തുനിന്ന്…

      Read More »
    • പോലീസ് അതിക്രമങ്ങളില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; 40 മിനിറ്റ് സമയമെടുത്ത് വിശദീകരണം; എല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍; ഇനി തെറ്റായി ഒന്നും ഉണ്ടാകില്ലെന്നും ഉറപ്പ്; യുഡിഎഫ് ഭരണത്തില്‍ എടുത്ത നടപടി എന്തെന്ന് ചോദിച്ച് ടി.പി. രാമകൃഷ്ണന്‍

      തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങളില്‍ ഇടത് മുന്നണി യോഗത്തില്‍ വിശദീകരണം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വീഴ്ചകള്‍ പര്‍വതീകരിച്ച് കാണിക്കാന്‍ ശ്രമമെന്ന് ആരോപിച്ച മുഖ്യമന്ത്രി, പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും വിശദീകരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 40 മിനിറ്റ് സമയമെടുത്താണ് മുഖ്യമന്ത്രി പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണം നടത്തിയത്. അതേസമയം, ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഉയര്‍ന്ന് വരുന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു. പൊലീസ് അതിക്രമങ്ങളില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ടി പി രാമകൃഷ്ണന്‍ ചോദിച്ചു. ഏതെങ്കിലും ഒരു പൊലീസുകാരനെതിരെ യുഡിഎഫ് നടപടി എടുത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പൊലീസിന് സമീപനം തന്നെ ഇപ്പോള്‍ മാറിയിട്ടുണ്ട്. നിരവധി പൊലീസുകാര്‍ സര്‍വീസുകളില്‍ നിന്നും പുറത്തുപോയിട്ടുണ്ട്. പഴയ…

      Read More »
    • ജി.എസ്.ടി. ഒഴിവാക്കിയ സാഹചര്യത്തില്‍ മില്‍മ പാല്‍ വില വര്‍ധിപ്പിക്കില്ലെന്ന് ചെയര്‍മാന്‍; കടുത്ത വിയോജിപ്പുമായി എറണാകുളം മേഖലാ യൂണിയന്‍; ജനുവരിയില്‍ വില വര്‍ധിപ്പിച്ചേക്കും

      തിരുവനന്തപുരം: മില്‍മ പാല്‍ വില വര്‍ധിപ്പിക്കില്ല. ജി.എസ്.എടി ഒഴിവാക്കിയ പശ്ചാത്തലത്തില്‍ തല്‍ക്കാലം വിലവര്‍ധന വേണ്ടെന്ന ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനം. വില വര്‍ധന വേണമോയെന്ന കാര്യം അടുത്ത വര്‍ഷം ആദ്യം വീണ്ടും പരിശോധിക്കുമെന്ന് ചെയര്‍മാന്‍ കെ.എസ് മണി അറിയിച്ചു. തീരുമാനത്തില്‍ പ്രതിഷേധിച്ച് മില്‍മ എറണാകുളം മേഖല പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കൊഴുപ്പ് കൂടിയ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി ഒഴിവാക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇത് ഈ മാസം 22ന് പ്രാബല്യത്തില്‍ വരും. ഇതേസമയത്ത് തന്നെ പാല്‍ വില വര്‍ധിപ്പിക്കുന്നത് വലിയ പ്രതിഷേധത്തിന് കാരണമാകുമെന്ന് കണ്ടാണ് വില വര്‍ധന വേണ്ടെന്ന തീരുമാനത്തിലേക്ക് മില്‍മ ഡയറക്ടര്‍ ബോര്‍ഡ് എത്തിയത്. ഇതേ ശുപാര്‍ശയാണ് വില വര്‍ധന പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ സമിതി നല്‍കിയതെന്നും ഭൂരിഭാഗം അംഗങ്ങളും അതിനോട് യോജിച്ചുവെന്നും ചെയര്‍മാന്‍ കെ.എസ് മണി അറിയിച്ചു. അതേസമയം തീരുമാനത്തോട് കടുത്ത വിയോജിപ്പ് പ്രകടപ്പിച്ച് മില്‍മ എറണാകും മേഖല പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.  വില വര്‍ധന വേണ്ടെന്ന തീരുമാനം…

      Read More »
    • ഒരു കോടി രുപ നഷ്ടപരിഹാരം വേണം, സര്‍ക്കാര്‍ ജോലിയും; മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച ബിന്ദു

      തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ വ്യാജ മാലമോഷണക്കേസില്‍ കുടുക്കി പൊലീസ് പീഡിപ്പിച്ച ബിന്ദു സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്നും സര്‍ക്കാര്‍ ജോലി നല്‍കണമെന്നുമാണു ബിന്ദുവിന്റെ ആവശ്യം. ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന്‍ പരിഗണിച്ചു. തുടര്‍ന്ന്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി എന്നിവരെ ഒഫീഷ്യല്‍ റെസ്‌പോണ്ടന്റുമാരായും ആരോപണ വിധേയനായ എസ്ഐ പ്രദീപിനെയും എഎസ്‌ഐ പ്രസന്നകുമാറിനെയും കണ്ടസ്റ്റിംഗ് റെസ്‌പോണ്ടന്റുമാരായും കമ്മിഷന്‍ തീരുമാനിച്ചു. ഇവര്‍ ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. ‘എന്റെ പേരില്‍ പേരൂര്‍ക്കട പൊലീസ് കെട്ടിച്ചമച്ച മാല മോഷണ കേസില്‍ ഞാനും കുടുംബവും അനുഭവിച്ച മാനസിക പീഡനത്തിനും എനിക്കും ഭര്‍ത്താവിനും ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടതിലും…

      Read More »
    • ഡോ. ഹാരീസ് ഹസന്റെ വെളിപ്പെടുത്തല്‍ ഗുണം ചെയ്തു ; യൂറോളജി വകുപ്പിലേക്ക് മൂത്രാശയക്കല്ല് പൊടിക്കുന്ന ഉപകരണം വാങ്ങാന്‍ ഭരണാനുമതി ; കാലാവധി കഴിഞ്ഞ ഉപകരണം മാറ്റും

      തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ഡോ. ഹാരീസ് ഹസന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഗുണം കാണുന്നു. മെഡിക്കല്‍ കോളജിന്റെ യൂറോളജി വകുപ്പിലേക്ക് മൂത്രാശയക്കല്ല് പൊടിക്കുന്ന ഉപകരണം വാങ്ങാന്‍ ഭരണാനുമതി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ ശിപാര്‍ശ പരിഗണിച്ചാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു കത്ത് 2024ല്‍ ആരോഗ്യവകുപ്പിന് നല്‍കിയിരുന്നു. 2023 മുതല്‍ ഉപകരണത്തിന്റെ കാലാവധി കഴിഞ്ഞുവെന്ന് വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ കുറവാണെന്ന് ഉള്‍പ്പെടെയുള്ള ഡോ. ഹാരിസ് ഹസന്റെ പരാതികള്‍ ശരിവയ്ക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മെഡിക്കല്‍ കോളജിലേക്ക് റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിന് എംആര്‍ഐ മെഷീന്‍ ഉള്‍പ്പെടെയുള്ളവ വാങ്ങാനും അനുമതി ലഭിച്ചതായാണ് വിവരം. നിലവില്‍ യൂറോളജി വിഭാഗത്തിലുള്ള മൂത്രാശയക്കല്ല് പൊടിക്കുന്ന ഉപകരണത്തിന് 13 വര്‍ഷത്തെ പഴക്കമുണ്ട്. കാലാവധി കഴിഞ്ഞ ഉപകരണം മാറ്റണമെന്ന് രണ്ട് വര്‍ഷത്തോളമായി ഡോ. ഹാരിസ് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആശുപത്രി വികസന സമിതിയുടെ അനുമതിയോടുകൂടി രണ്ട് കോടി ചെലവിലാണ് ഉപകരണം വാങ്ങുന്നത്. മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളുടെ…

      Read More »
    • ‘ആ’ കുറിപ്പെത്തിയപ്പോള്‍ രാഹുല്‍ സഭ വിട്ടു; സംസാരിക്കാതെ കോണ്‍ഗ്രസ് അംഗങ്ങള്‍, പ്രതികരിക്കാതെ ഭരണപക്ഷം

      തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയില്‍ നിയമസഭയില്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോടു സംസാരിക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആരും കൂട്ടാക്കിയില്ല. പ്രതിപക്ഷ നിരയുടെ അവസാന കസേരയും കഴിഞ്ഞാണ് രാഹുല്‍ ഇരുന്നത്. ലീഗ് എംഎല്‍എമാര്‍ മാത്രമാണ് രാഹുലിനോടു സഭയില്‍ കുശലാന്വേഷണം നടത്തിയത്. ലീഗ് എംഎല്‍എ യു.എ. ലത്തീഫ് രാഹുലിന്റെ അടുത്തെത്തി സംസാരിച്ചു. നജീബ് കാന്തപുരം, എ.കെ.എം.അഷ്റഫ്, ടി.വി.ഇബ്രാഹും എന്നിവരും രാഹുലിനോടു സംസാരിച്ചു. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിക്കുമ്പോഴാണ് രാഹുല്‍ സഭയില്‍ എത്തിയത്. ഭരണപക്ഷത്തുനിന്നും ആരും പ്രതികരിച്ചില്ല. സഭയിലെത്തി കുറച്ചു സമയത്തിനുള്ളില്‍ രാഹുലിന് പുറത്തുനിന്ന് ഒരു കുറിപ്പ് ലഭിച്ചു. കുറിപ്പിനു മറുപടി നല്‍കിയതിനു പിന്നാലെ രാഹുല്‍ സഭവിട്ടു പുറത്തേക്കു പോകുകയായിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തിറങ്ങി അകത്തുവന്നപ്പോഴാണ് കുറിപ്പ് ലഭിച്ചതും രാഹുല്‍ സഭ വിട്ടതും. അടൂരിലെ വീട്ടില്‍നിന്ന് പുലര്‍ച്ചെയാണ് രാഹുല്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍, സംസ്ഥാന സെക്രട്ടറി റെനോ പി.രാജന്‍, സഹായി ഫസല്‍ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍…

      Read More »
    • ജിഎസ്ടി കുറയ്ക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ തല്‍ക്കാലം ബുദ്ധിമുട്ടിക്കില്ല ; കേരളം കണികണ്ടുണരുന്ന മില്‍മാ പാലിന് ഈ വര്‍ഷം വിലകൂട്ടുന്നില്ല ; പ്രതിഷേധിച്ച് യൂണിയനുകള്‍

      തിരുവനന്തപുരം: കേരളം കണികണ്ടുണരുന്ന മില്‍മയ്ക്ക് ഈ വര്‍ഷം വില കൂട്ടില്ല. ജിഎസ്ടി കുറയ്ക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ തല്‍ക്കാലം ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. പാലിന്റെ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട രണ്ടാംഘട്ട മില്‍മ ബോര്‍ഡ് യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നത്. ഓണത്തിന് ശേഷം പാല്‍വില പരമാവധി അഞ്ച് രൂപ വരെ വര്‍ധിപ്പിക്കുമെന്ന് വലിയ പ്രചരണം ഉണ്ടായിരുന്നു. 2026 ജനുവരി മാസത്തോടെ മില്‍മ പാല്‍ വിലവര്‍ധന നടപ്പിലാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്നാണ് കമ്മിറ്റി തീരുമാനിച്ചത്. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില്‍ പാല്‍ വില കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആണ് തീരുമാനം. നേരത്തെ പാല്‍വില കൂട്ടേണ്ടതിന്റെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് പാല്‍വില കൂട്ടേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പാല്‍ വില കൂട്ടാത്തതിനെതിരെ ചില യൂണിയനുകള്‍ യോഗത്തില്‍ തന്നെ എതിര്‍പ്പറിയിച്ചു.  

      Read More »
    • ഇപ്പോള്‍ ഏറ്റവും റേറ്റിംഗുള്ള സംവാദകനായ യുവരാജ് ഗോകുലിനെയും എടുത്ത് ബിജെപി ചവറ്റുകുട്ടയിലെറിഞ്ഞു ; കഴിവുള്ള ചെറുപ്പക്കാരെ വളരാന്‍ അനുവദിക്കില്ലെന്നത് പാര്‍ട്ടിയുടെ അപ്രഖ്യാപിത നയം

      തൃശൂര്‍: പേര് പോലും ആരും കേട്ടിട്ടില്ലാത്തവര്‍ ആ പാര്‍ട്ടിയുടെ വക്താക്കളുടെ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ബിജെപിയ്ക്ക് ഇപ്പോള്‍ ഏറ്റവും റേറ്റിംഗുള്ള സംവാദകനായ യുവരാജിനെ ബിജെപി ചവറുകൊട്ടയുടെ മൂലയിലേക്ക് തട്ടിയെന്ന് ആക്ഷേപം. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യരുടേതാണ് വിലയിരുത്തല്‍. കഴിവുള്ള ചെറുപ്പക്കാരെ ബിജെപി വളരാന്‍ അനുവദിക്കില്ലെന്ന ബിജെപിയുടെ അപ്രഖ്യാപിത നയത്തിന്റെ ഒടുവിലത്തെ ഇരയാണ് യുവരാജ് ഗോകുലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. യുവരാജ് ഗോകുലിനെ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ പോയതിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യരുടെ വിമര്‍ശനങ്ങള്‍. താന്‍ ഉള്‍പ്പെടെയുള്ളവരെ ബിജെപി മുന്‍ കാലങ്ങളില്‍ തഴഞ്ഞിട്ടുണ്ടെന്ന് പരോക്ഷമായി സൂചിപ്പിച്ചുക്കുന്നതാണ് സന്ദീപാ വാര്യരുടെ പോസ്റ്റ്. പാടേ അവഗണിച്ചുവെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ഗീയതയുടെയും വെറുപ്പിന്റേയും ആ കമ്പോളം വിടുന്നതാണ് അയാള്‍ക്കും വളര്‍ന്നു വരുന്ന മറ്റ് ചെറുപ്പക്കാര്‍ക്കും നല്ലതെന്നും സന്ദീപ് ഫേസ്ബുക്കില്‍ എഴുതി.  

      Read More »
    Back to top button
    error: