Kerala
-
വാഹനക്കടത്ത് രാജ്യ സുരക്ഷയ്ക്ക് ഭീഷണി; നടന്‍മാരെ ചോദ്യം ചെയ്യും; യൂസ്ഡ് കാറുകളുടെ ഇറക്കുമതി നിയമ വിരുദ്ധം; പരിവാഹന്‍ വെബ്‌സൈറ്റിലും കൃത്രിമം; ഇന്ത്യന്‍, അമേരിക്കന്‍ എംബസികളുടെ വ്യാജ രേഖയുണ്ടാക്കി: കസ്റ്റംസിന്റേത് ഗുരുതര ആരോപണങ്ങള്‍
കൊച്ചി: ഓപ്പറേഷന്‍ നുംഖൂറിന്റെ ഭാഗമായി 36 വണ്ടികള്‍ പിടിച്ചെടുത്ത് കസ്റ്റംസ്. കഴിഞ്ഞ ആറുമാസമായി അന്വേഷണത്തിലായിരുന്നു. റജിസ്‌ട്രേഷന്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ആര്‍മിയുടെവരെ രേഖകള്‍ വ്യാജമായി നിര്‍മിച്ചു. പലതിനും ഇന്‍ഷൂറന്‍സും ഫിറ്റ്‌നസും ഇല്ലായിരുന്നു. രണ്ട് വര്‍ഷമായി തട്ടിപ്പ് നടക്കുന്നെന്നും കസ്റ്റംസ്. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇറക്കുമതി പറ്റില്ല. പരിവാഹന്‍ വെബ്‌സൈറ്റിലും വ്യാപക കൃത്രിമം നടന്നെന്നു കസ്റ്റംസ് പറഞ്ഞു. വാഹനക്കടത്ത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. ജിഎസ്ടി ഉള്‍പ്പെടെ വെട്ടിപ്പ് നടത്തി. ഇന്ത്യന്‍, അമേരിക്കന്‍ എംബസികളുടെ കൃത്രിമ രേഖയുണ്ടാക്കി. നിയമ വിരുദ്ധമായാണ് വാഹനങ്ങളുടെ വില്‍പനയെന്നും കസ്റ്റംസ്. ദുല്‍ഖറും അമിത് ചക്കാലയ്ക്കലും അടക്കമുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും. നടന്‍മാരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. അതേസമയം, കൊച്ചിയിലെ റെയ്ഡില്‍ നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റെയും അമിത് ചക്കാലക്കലിന്റെയും കാറുകള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മമ്മൂട്ടിയുടെ പനമ്പള്ളിനഗറിലെ വീടിന് സമീപത്തെ ഗാരേജിലും പരിശോധന നടന്നു. പൃഥ്വിരാജിന്റെ തേവരയിലെ വീട്ടില്‍ റെയ്ഡ് നടന്നങ്കിലും വാഹനങ്ങളൊന്നും പിടിച്ചെടുത്തില്ല. ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ച് കാറുകള്‍ ഇന്ത്യയിലെത്തിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍…
Read More » -
മെഡിക്കല്‍ കോളേജുകള്‍ മാത്രം പോര, ചികിത്സിക്കാന്‍ സീനിയര്‍ ഡോക്ടര്‍മാരും വേണം ; തട്ടിക്കൂട്ട് സംവിധാനമാണെങ്കില്‍ തട്ടിക്കൂട്ട് ഡോക്ടര്‍മാരും തട്ടിക്കൂട്ട് ചികിത്സയുമേ ജനങ്ങള്‍ക്ക് കിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ മാത്രം പോര അവിടെ ചികിത്സി ക്കാന്‍ സീനിയര്‍ഡോക്ടര്‍മാരും വേണമെന്ന് ഡോക്ടര്‍ ഹാരീസ് ചിറയ്ക്കല്‍. തട്ടിക്കൂട്ട് സംവി ധാനങ്ങളാണ് ഉണ്ടാകുന്നതെങ്കില്‍ ഇവിടെ തട്ടിക്കൂട്ട് ഡോക്ടര്‍മാരാക്കും കൂടുതല്‍ ഉണ്ടാവു കയെന്നും തട്ടിക്കൂട്ട് ചികിത്സയാകും ജനങ്ങള്‍ക്ക് ലഭിക്കുകയെന്നും ഹാരീസ് ചിറയ്ക്കല്‍ വ്യക്ത മാക്കി. ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടാന്‍ ജില്ലാ താലൂക്ക് ആശുപത്രികളാണ് പ്രധാനമായും വേണ്ടതെന്നും സംസ്ഥാനത്തെ പല മെഡിക്കല്‍ കോളജുകളിലും സീനിയര്‍ ഡോക്ടര്‍മാരി ല്ലെന്നും ഡോ. ഹാരിസ് ചിറക്കല്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ആശുപത്രികളില്‍ ട്രോമ കെയര്‍ സെന്ററുകള്‍ അടക്കം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പറഞ്ഞു. വിദേശത്ത്നിന്ന് പഠിച്ച് വരുന്ന വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും നിലവാരം വളരെ മോശമാണെന്നും ഹാരിസ് പറഞ്ഞു. പരിശീലനത്തിന് എത്തുന്ന ഇവര്‍ക്ക് സ്റ്റിച്ച് ഇടാനോ മരുന്നിന്റെ ഡോസോ ബ്ലഡ് സാംപിള്‍ എടുക്കാനോ അറിയില്ലെന്നാണ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറയുന്നതെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു. പുതിയ മെഡിക്കല്‍ കോളേജ് തുടങ്ങുമ്പോള്‍ അവിടേക്ക് കൃത്യമായ നിയമനം നടത്തണം. നിലവിലെ സംവിധാനങ്ങളില്‍ നിന്നും ഡോക്ടര്‍മാരെ വലിച്ച് നിയമിക്കുന്നത് ചതിയാണ്. ഈ…
Read More » -
കലയെ ഉള്‍ക്കാള്‍ച്ചയോടെയും സ്നേഹത്തോടെയും സ്വീകരിച്ച ബുദ്ധിയുള്ള മലയാള പ്രേക്ഷകര്‍ക്ക് ; ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് സ്വീകരിച്ച് മലയാളനടന്‍ മോഹന്‍ലാല്‍
ന്യൂഡല്‍ഹി: ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് കലയെ ഉള്‍ക്കാള്‍ച്ചയോടെയും സ്നേഹത്തോടെയും സ്വീകരിച്ച ബുദ്ധിയുള്ള മലയാള പ്രേക്ഷകര്‍ക്ക് കൂടി അവാര്‍ഡ് സമര്‍പ്പിക്കുന്നതായി നടന്‍ മോഹന്‍ലാല്‍. ഈ നിമിഷം തന്റേത് മാത്രമല്ലെന്നും ഇത് മലയാള സിനിമ കുടുംബത്തിന്റേതാകെയാണെന്നും പറഞ്ഞ മോഹന്‍ലാല്‍ അവാര്‍ഡ് തന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്നും പറഞ്ഞു. ഈ അവാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് താനെന്നും കേരളത്തില്‍ നിന്നും ഈ പുരസ്‌കാരത്തിന് അര്‍ഹനായ രണ്ടാമത്തെ വ്യക്തിയാണ് താനെന്നും മോഹന്‍ലാല്‍ പ്രസംഗത്തില്‍ പറഞ്ഞു. ‘മലയാള സിനിമയുടെ പാരമ്പര്യത്തിനും ക്രിയാത്മക തയ്ക്കും ലഭിക്കുന്ന ബഹുമതിയാണിത്. ഏറ്റുവാങ്ങി മലയാളത്തിന്റെ മോഹന്‍ലാല്‍. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്നും പുരസ്‌കാരം മലയാള സിനിമയ്ക്കാകെ സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രസംഗം മുഴുവന്‍ ഇംഗ്ലീഷിലായിരുന്നെങ്കിലും എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്ന് അദ്ദേഹം മലയാളത്തില്‍ പറഞ്ഞു. സിനിമാ ആരാധകരൊക്കെ നിറഞ്ഞ കൈയടിയോടെയാണ് ആ വാക്കുകള്‍ സ്വീകരിച്ചത്. പുരസ്‌കാരം നന്ദിയിലും ഉത്തരവാദിത്ത ത്തിലും തന്നെ കൂടുതല്‍ വേരൂന്നിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇത് അഭിമാനത്തിന്റേയും കൃതജ്ഞതയുടേയും…
Read More » -
ഭക്തിയില്‍ ആര്‍എസ്എസുകാര്‍ എട്ടാംക്ലാസ്സില്‍ എട്ടുതവണ തോറ്റവരെന്ന് എം.വി. ജയരാജന്‍ ; ഗുരുവായൂരില്‍ പാവങ്ങള്‍ക്ക് കൃഷ്ണനെ തൊഴാന്‍ അവകാശം നേടിക്കൊടുത്തത് കമ്യൂണിസ്റ്റുകള്‍
പത്തനംതിട്ട: ഗുരുവായൂരില്‍ പാവപ്പെട്ടവര്‍ക്ക് കൃഷ്ണനെ തൊഴാന്‍ അവകാശം നേടിക്കൊടുത്തത് കമ്യൂണിസ്റ്റുകളായ എകെജിയും കൃഷ്ണപിള്ളയുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജന്‍. അയ്യപ്പസംഗം നടത്തിയപ്പോള്‍ പിണറായിക്ക് ഭക്തിയുണ്ടോയെന്നാണ് ചിലര്‍ ചോദിക്കുന്നതെന്നും ഭക്തിയില്‍ സിപിഎമ്മുകാര്‍ പിഎച്ച്ഡി യാണെന്നും പറഞ്ഞു. എകെജിയും കൃഷ്ണപിള്ളയും അന്ന് സമരം ചെയ്തപ്പോഴും ഭക്തിയുണ്ടോയെന്ന് ചോദ്യമുയര്‍ന്നിരുന്നെന്നും പറഞ്ഞു. ഭക്തിയില്‍ സിപിഐഎമ്മുകാര്‍ പിഎച്ച്ഡിയും ആര്‍എസ്എസുകാര്‍ എട്ടാം ക്ലാസില്‍ എട്ടുതവണ തോറ്റവരാണെന്നും പരിഹസിച്ചു. ആഗോള അയ്യപ്പസംഗമം നടത്തിയപ്പോള്‍ പിണറായി വിജയന്‍ അയ്യപ്പഭക്തനാണോ എന്ന ചോദ്യം ഉയര്‍ത്തിയാണ് ബിജെപി വിമര്‍ശിച്ചത്. എന്നാല്‍ ഭഗവത്ഗീതയില്‍ ഭക്തനെക്കുറിച്ച് പറഞ്ഞിരിക്കുന്ന വിശകലനം അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ മുഖ്യമന്ത്രി ഉദ്ധരിച്ചിരുന്നു. വര്‍ഗ്ഗീയവാദികള്‍ ഭക്തരല്ലെന്നും എല്ലാവരേയും സമഭാവനയോടെ കാണുന്നയാളാണ് ഭക്തനെന്നും ജാതി മത വര്‍ണ്ണ സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്ത് എല്ലാവരും വന്നുചേരുന്ന സന്നിധിയാണ് ശബരിമലയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആഗോള അയ്യപ്പസംഗമത്തിന് ബദലായി ഹിന്ദുഐക്യവേദി സംഘടിപ്പിച്ച ശബരിമല വിശ്വാസി സംഗമത്തില്‍ ഇതിന് തമിഴ്‌നാട് മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ മറുപടിയും നല്‍കിയിരുന്നു.…
Read More » -
ശബരിമല സംരക്ഷണ സംഗമം, അയല്‍ക്കാരനായ മുന്‍ പ്രസിഡന്റിന് വരെ വേദിയില്‍ കസേര ; സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറേയും കൃഷ്ണദാസിനെയും ഇരുത്തിയത് പന്തലില്‍, ബിജെപിക്ക് അമര്‍ഷം
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് ബദലായി ശബരിമല കര്‍മ്മസമിതി നടത്തിയ വിശ്വാസസംഗമത്തില്‍ വിവാദം. പരിപാടിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ വേദിയില്‍ ഇരുത്താതെ സദസ്സില്‍ ഇരുത്തിയതില്‍ ബിജെപിയ്ക്ക് അസംതൃപ്തി. തമിഴ്‌നാട്ടിലെ മുന്‍ സംസ്ഥാന അദ്ധ്യക്ഷനേയും അന്യസംസ്ഥാന നേതാക്കളേയും വരെ വേദിയില്‍ കയറ്റി ഇരുത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറെയും ബിജെപി നേതാവ് പി. കൃഷ്ണദാസിനെയും സദസ്സില്‍ മാത്രം കസേര നല്‍കിയതെന്നാണ് ആക്ഷേപം. ശബരിമല കര്‍മ്മസമിതി നടത്തിയ പരിപാടിയാണെങ്കിലും ഉദ്ഘാടനം ചെയ്തത് തമിഴ്‌നാട് മുന്‍ ബിജെപി പ്രസിഡന്റ് അണ്ണാമലൈ ആയിരുന്നു. കര്‍ണാടക ബിജെപി നേതാവ് തേജസ്വീ സൂര്യയും പരിപാടിയില്‍ വേദിയിലുണ്ടായിരുന്നു. ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷി എന്നിവര്‍ക്കെല്ലാം പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ വേദി കൊടുത്തപ്പോഴായിരുന്നു രാജീവ് ചന്ദ്രശേഖറെയും പി കൃഷ്ണദാസിനെയുമെല്ലാം സദസ്സില്‍ ഇരുത്തിയത്. അതേസമയം എന്തുകൊണ്ടാണ് ഇങ്ങിനെ ചെയ്തതെന്ന കാര്യത്തില്‍ ശബരിമല കര്‍മ്മസേന മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ ഇത് വിശ്വാസികളുടെ സംഗമമാണെന്നും അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബര്‍…
Read More » -
അയ്യപ്പ സംഗമത്തിലൂടെ എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും സ്വന്തം ചേരിയിലെത്തിച്ച് എല്‍.ഡി.എഫ്; സമദൂരം വെടിഞ്ഞ് എന്‍.എസ്.എസ്? സതീശനുമായി പരസ്യ പോരില്‍ വെള്ളാപ്പള്ളിയും; അങ്കലാപ്പിലായ കോണ്‍ഗ്രസ് സമവായ ചര്‍ച്ചകള്‍ക്ക്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പിണറായി വിജയന്‍ എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും കൂടെ കൂട്ടിയതോടെ അങ്കലാപ്പിലായ കോണ്‍ഗ്രസ് നേതൃത്വം സമവായ ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നു. ആഗോള അയ്യപ്പ സംഗമത്തിന് എന്‍.എസ്.എസ് പ്രഖ്യാപിച്ച പിന്തുണയോടെ, പമ്പയില്‍ വെള്ളാപ്പള്ളിയോടൊപ്പം കാറില്‍ വന്നിറങ്ങിയ പിണറായി തുറന്നിട്ടത് പുതിയ സാമുദായിക സമവാക്യങ്ങളാണ്. ഹിന്ദു വോട്ടുകള്‍ കോണ്‍ഗ്രസിന് വേണ്ടെന്നാണു തോന്നുന്നതെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവനയും വി.ഡി സതീശന്‍ ധിക്കാരിയാണെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റ അഭിപ്രായവും നല്‍കുന്നത് കടുത്ത കോണ്‍ഗ്രസ് വിരോധം. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിച്ചാല്‍ വന്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് നേതൃത്വവും. ആഗോള അയ്യപ്പ സംഗമമാണ് എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും എല്‍.ഡി.എഫിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ ഒരു കാരണമായത്. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് എന്‍.എസ്.എസ് സ്വീകരിച്ചിരുന്ന സമദൂര നിലപാടിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാരിനെ പ്രശംസിക്കുകയും കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തതോടെ സമദൂരത്തില്‍ നിന്നും മാറുകയാണെന്ന് സന്ദേശം സുകുമാരന്‍ നായര്‍ നല്‍കിക്കഴിഞ്ഞു.…
Read More » -
ഹിന്ദു-മുസ്ലിം വിദ്വേഷം വളര്‍ത്താനുള്ള വര്‍ഗീയ പരിപാടിയായി മാറി; സംഘപരിവാറിന്റെ ശബരിമല സംരക്ഷണ സംഗമത്തിനെതിരേ പന്തളം കുടുംബാംഗം; ശാന്താനന്ദ മഹര്‍ഷിക്ക് എതിരേയും വിദ്വേഷ പ്രസംഗത്തിനു പരാതി നല്‍കി
തിരുവനന്തപുരം: സംഘപരിവാർ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിന് എതിരെ ആഞ്ഞടിച്ച് പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വർമ. പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമം വർഗീയ പരിപാടിയായി മാറി. മതസൗഹാർദ്ദം തകർക്കാനും ഹിന്ദു-മുസ്ലിം വിദ്വേഷം വളർത്താനും വേണ്ടിയുള്ള പരിപാടി ആയിപോയി പോയി. ശ്രീരാമദാസ മിഷൻ അധ്യക്ഷൻ നടത്തിയ പ്രസ്താവന ഒരുതരത്തിലും അംഗീകരിക്കാൻ ആകില്ല. ശാന്താനന്ദ മഹർഷിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും പ്രദീപ് വർമ ന്യൂസ് മലയാളത്തോട് പറഞ്ഞു. മത സ്പർദയുണ്ടാക്കാൻ മനപ്പൂർവം ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പരിപാടിയെ പന്തളം കുടുംബം അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ഇതുവരെ ചെയ്തില്ലായിരുന്നുവെന്നും പ്രദീപ് വർമ പറഞ്ഞു. അതേസമയം, സംഗമത്തിൽ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷി നടത്തിയ മത വിദ്വേഷ പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വാവർ മുസ്ലിം തീവ്രവാദിയാണെന്നായിരുന്നു സംഘപരിവാർ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ ശാന്താനന്ദ മഹർഷി നടത്തിയ വിവാദ പരാമർശം. നേരത്തെ മഹർഷിക്കെതിരെ കോൺഗ്രസും പരാതി നൽകിയിരുന്നു. കോൺഗ്രസ്…
Read More » -
തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍; ഡിസംബര്‍ 20ന് മുന്‍പ് പൂര്‍ത്തിയാക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും. ഡിസംബര്‍ 20ന് മുന്‍പ് തിരഞ്ഞെടുപ്പ് പ്രകിയ പൂര്‍ത്തിയാകുന്ന തരത്തിലാണ് നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുന്നത്. വോട്ടര്‍പട്ടിക ഒരിക്കല്‍ കൂടി പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാനും ഇതു സംബന്ധിച്ച് ഇന്ന് ചര്‍ച്ച നടത്തി. കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു കത്തയച്ചിട്ടുണ്ട്.
Read More » -
പന്തളം എസ്എച്ച്ഒ കൊടുത്ത റിപ്പോര്‍ട്ട് പ്രകാരം 1500 പേര്‍; എത്തിയത് ഇരുപതിനായിരത്തോളം പേര്‍! എംസി റോഡ് നിശ്ചലമായത് മൂന്നു മണിക്കൂറോളം; പന്തളം ശബരിമല സംരക്ഷണ സംഗമത്തില്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വന്‍ വീഴ്ച്ച; പത്തനംതിട്ട എസ്പിക്ക് ശാസന
പത്തനംതിട്ട: പോലീസിന്റെയും സര്‍ക്കാരിന്റെയും കണക്കൂ കൂട്ടല്‍ തെറ്റിച്ച് പന്തളം സംരക്ഷണ സംഗമം. 1500 പേര്‍ മാത്രമേ വരൂവെന്ന പന്തളം എസ്എച്ച്ഓയുടെ വാക്ക് വിശ്വസിച്ച് നിയോഗിച്ചത് വെറും 200 പോലീസുകാരെ. എം.സി റോഡ് മൂന്നു മണിക്കൂര്‍ നിശ്ചലമായി. ഗതാഗതം വഴി തിരിച്ചു വിടാന്‍ പോലും കഴിയാതെ പോലീസ് പെട്ടു. വെട്ടിലായത് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്. പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കര്‍മ സമിതി പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം വിജയിക്കില്ലെന്ന മട്ടിലാണ് പന്തളം എസ്.എച്ച്.ഓ ടി.ഡി. പ്രജിഷ് റിപ്പോര്‍ട്ട് നല്‍കിയത്. 1500 പേരില്‍ കൂടുതല്‍ കാണില്ലെന്നായിരുന്നു പ്രജീഷ് മേലുദ്യോഗസ്ഥരെ അറിയിച്ചത്. അടൂര്‍ ഡിവൈ.എസ്.പി 3000 പേര്‍ വരുമെന്ന് റിപ്പോര്‍ട്ട് കൊടുത്തു. ഫീല്‍ഡില്‍ സഞ്ചരിക്കുന്ന സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച്, ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇത് ഇരട്ടിയാക്കി റിപ്പോര്‍ട്ട് നല്‍കി. അതു പ്രകാരം 200 പോലീസുകാരെയാണ് സംഗമം നടന്ന കുളനട ശ്രീവല്‍സം ഗ്രൗണ്ടില്‍ നിയോഗിച്ചത്. ഇരുപതിനായിരത്തോളം…
Read More » -
ബിയോണ്ട് ബൗണ്ടറി, ബിയോണ്ട് ബ്യൂട്ടി… ജോസ് ആലൂക്കാസ്- ഗാർഡൻ വരേലി മിസ്സ് സൗത്ത് ഇന്ത്യ 2025 എഡിഷനു തുടക്കം 22 സുന്ദരികൾ കൊച്ചിയിൽ
കൊച്ചി: സൗന്ദര്യത്തിന്റെ പരമ്പരാഗത നിർവചനങ്ങളെ പൊളിച്ചെഴുതി മിസ് സൗത്ത് ഇന്ത്യ 2025 മത്സരത്തിന് കൊച്ചിയിൽ തുടക്കമായി. വ്യത്യസ്ത ഘട്ടങ്ങളിലായുള്ള സ്‌ക്രീനിങ്ങിനു ശേഷം ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 24 പേരാണ്. അപേക്ഷ ലഭിച്ച ആയിരത്തിലേറെ പേരിൽ നിന്ന് ഫൈനലിസ്റ്റുകളായ 22 പേരിലേക്ക് എത്തിയത്. മിസ് സൗത്ത് മുൻ റണ്ണറപ്പ് കൂടിയായ അർച്ചന രവിയാണ് മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടർ. എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലേക്ക് മിസ് സൗത്ത് ഇന്ത്യ മത്സരം മാറണമെന്ന കാഴ്ചപ്പാടിനു തുടക്കമിട്ടതും അർച്ചന തന്നെയാണ്. ഉയരം, നിറം, ശരീരപ്രകൃതി എന്നിവയുടെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങളൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല. മാത്രമല്ല ട്രാൻസ് വുമൺസിനും അപേക്ഷിക്കാമെന്ന ചരിത്ര തീരുമാനവും ശ്രദ്ധിക്കപ്പെട്ടു. അത്തരത്തിൽ ഒരു ട്രാൻസ് വുമൺ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ ഓഡിഷനു എത്താൻ സാധിച്ചില്ല. ഇതൊരു തുടക്കമാണെന്നും മാറുന്ന സൗന്ദര്യസങ്കൽപ്പത്തെ ആളുകളിലേക്ക് എത്തിക്കുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അർച്ചന പറഞ്ഞു. ഓഡിഷനു ശേഷം മിസ് ഗ്ലാം വേൾഡ് 2025 റണ്ണറപ്പ് ആയ…
Read More »