Kerala

    • തന്ത്രിയുടെയും ഭാര്യയുടെയും പേരിലുള്ള നിക്ഷേപത്തിന്റെ രേഖകള്‍ ഹാജരാക്കി; ജാമ്യം കൊടുക്കരുതെന്ന് എസ്‌ഐടി; 2004 മുതല്‍ പോറ്റിയുമായി ബന്ധം; സാമ്പത്തിക സ്രോതസും കോടതിക്കു മുന്നില്‍; കോണ്‍ഗ്രസിനും നിര്‍ണായകം

      പത്തനംതിട്ട: ശബരിമല സ്വര്‍ണാപഹരണക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം. തന്ത്രിയുടെ പേരിലുള്ള 2.05 കോടിയുടേയും ഭാര്യയുടെ പേരിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സമ്പാദ്യത്തിന്റെയും രേഖകള്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. അതേസമയം കേസിലെ പ്രതി ജ്വല്ലറിയുടമ ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ ജാമ്യം തേടിയായിരുന്നു അപ്പീലുകള്‍. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്നു പറയും തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയില്‍ ഇന്നും ഇന്നലെയുമായാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ വാദ പ്രതിവാദങ്ങള്‍ നടന്നത്. താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങളില്‍ മാത്രമാണ് ഇടപെട്ടതെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും, സ്വര്‍ണക്കൊള്ളകേസില്‍ പങ്കില്ലെന്നുമായിരുന്നു പ്രധാന വാദം. എന്നാല്‍ തന്ത്രിയുടെ ജാമ്യം നല്‍കരുതെന്നു അന്വേഷണ സംഘം കോടതിയില്‍ വാദിച്ചു. 2004 മുതല്‍ പോറ്റിയുമായി ബന്ധമുണ്ടെന്നും കുടുംബാഗങ്ങളുടെയടക്കം സാമ്പത്തിക സ്രോതസിന്റെ തെളിവും കോടതിയില്‍ ഹാജരാക്കി. തന്ത്രി 2.05 കോടിയും ഭാര്യയുടെ പേരില്‍ 62 ലക്ഷത്തിന്റേയും നിക്ഷേപം സ്വകാര്യ…

      Read More »
    • ഇനി തീ തുപ്പില്ല, കൊല്ലത്തു ഭീതി വിതച്ച കാര്‍ കസ്റ്റഡിയില്‍ എടുത്ത് എംവിഡി; പുതിയ നിറമടിച്ചു രക്ഷപ്പെടാനുള്ള നീക്കം പാളി; നമ്പര്‍ പ്ലേറ്റ് മറച്ചിട്ടും രക്ഷയില്ല!

      കൊല്ലം: കൊല്ലത്തു ഭീതി വിതച്ച തീ തുപ്പുന്ന കാറിനേയും ഉടമയേയും കണ്ടെത്തി മോട്ടോര്‍ വാഹനവകുപ്പ്. പള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റേതാണ് വാഹനം. കാറിന്റെ പുക കുഴല്‍ വഴി അപകടകരമായ രീതിയില്‍ തീ തുപ്പുന്ന കാര്‍ മുഖത്തലയിലെ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് കണ്ടെത്തിയത്. രൂപമാറ്റം വരുത്തി പുതിയ നിറമടിക്കാനായിരുന്നു നീക്കം. സമൂഹമാധ്യമത്തിലടക്കം ദൃശ്യങ്ങള്‍ വൈറലായിരുന്നെങ്കിലും നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. 2017ലില്‍ റജിസ്റ്റര്‍ ചെയ്ത വാഹനം ഇയാള്‍ വാങ്ങുന്നത് 2024 ലാണ്. അന്നുമുതല്‍ ഇന്നുവരെ വിവിധ നിയമലംഘനങ്ങള്‍ക്കായി 11 പിഴ ചുമത്തിയിട്ടുണ്ട്. ഇതില്‍ 4 എണ്ണം അടച്ചു. വാഹനം ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി. വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ രണ്ട് വര്‍ഷത്തേക്ക് റദ്ദാക്കും കഴിഞ്ഞ ദിവസമാണ് കാറിന്റെ പുകകുഴല്‍ വഴി അപകടകരമായ രീതിയില്‍ തീ തുപ്പുന്ന കാര്‍ കണ്ടെത്തിയത്. വാഹനം സ്റ്റാര്‍ട്ടാക്കുമ്പോഴും , റൈസ് ചെയ്യുമ്പോഴും പുകകുഴല്‍ വഴി തീ തുപ്പുന്നുണ്ടായിരുന്നു. കൊല്ലത്തെ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനായി വന്നവര്‍ സഞ്ചരിച്ച വാഹനമായിരുന്നു ഇത്. ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ സമൂഹമാധ്യമങ്ങളില്‍…

      Read More »
    • ‘കെപിസിസിക്ക് കിട്ടിയ ഒമ്പത് പരാതികളില്‍ ഒരെണ്ണമെങ്കിലും അവിവാഹിതയല്ലേ? അതേക്കുറിച്ച് എന്താണ് മിണ്ടാത്തത്? പൂട്ടാമെങ്കില്‍ പൂട്ട്’ വീണ്ടും രാഹുല്‍ മാങ്കൂട്ടത്തെ പരിഹസിച്ച് എം.എ. ഷഹനാസ്; 10 കോടിയുടെ മാനനഷ്ടക്കേസ് നല്‍കാന്‍ രാഹുല്‍ കോടതിയില്‍ കെട്ടിവയ്ക്കുന്ന 1.10 കോടി എവിടെ നിന്നാണെന്നു സോഷ്യല്‍ മീഡിയയും

      കോഴിക്കോട്: കോണ്‍ഗ്രസ് സഹയാത്രിക എം.എ. ഷഹനാസിനെതിരേ പത്തുകോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി വീണ്ടും രംഗത്ത്. ‘നിന്നെ കൊല്ലാന്‍ എത്ര സമയം വേണമെന്നു ചോദിച്ച ജനപ്രതിനിധിയില്‍നിന്ന് ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍’ എന്നു പറഞ്ഞു കൊണ്ട് ശരണ്യ എഴുതിയ പോസ്റ്റാണ് ഷഹനാസ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത്. വിവാഹിതരായ സ്ത്രീകള്‍ പോയതല്ലേ എന്ന രാഹുല്‍ ടീമിന്റെ ചോദ്യത്തിനാണ് ശരണ്യ മറുപടി നല്‍കുന്നത്. അതേസമയം, രാഹുല്‍ പത്തുകോടി മാനനഷ്ടം ഫയല്‍ ചെയ്യണമെങ്കില്‍ ഒരുകോടി പത്തുലക്ഷമെങ്കിലും കോടതിയില്‍ കെട്ടി വയ്ക്കണം. എന്നാല്‍, പാലക്കാട് തെരഞ്ഞെടുപ്പിനു മുമ്പ് രാഹുല്‍ സമര്‍പ്പിച്ച ആസ്തി വിവരം പരിശോധിച്ചാല്‍ ഇതിനു കഴിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ കോടതിയില്‍ കെട്ടിവയ്ക്കുന്ന ഒരുകോടിയിലധികം രൂപ എവിടെനിന്നു കിട്ടിയെന്നു വ്യക്തമാക്കണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു. 24 ലക്ഷം രൂപയോളം കടമുണ്ടെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷനില്‍ നല്‍കിയ കണക്കുകള്‍. ഇതുകൂടി കൂട്ടിയാല്‍ ആകെ ആസ്തി ഒരു കോടിക്കു മുകളില്‍ വരും. സ്വന്തം ആസ്തി പണയപ്പെടുത്തി ആരെങ്കിലും…

      Read More »
    • സംസ്ഥാന ജീവനക്കാരുമായി പുലബന്ധം പോലുമില്ലാത്ത വിഷയങ്ങൾ ഉന്നയിച്ച് നടത്തുന്ന രാഷ്ട്രീയപ്രേരിത പണിമുടക്ക് ആഹ്വാനം ജീവനക്കാർ തള്ളിക്കളയണം- എൻജിഒ സംഘ്!! ശബരിമല- മാരാമൺ കൺവൻഷനെ ഒഴിവാക്കി, 12ലെ ദേശീയ പണിമുടക്കിൽ കേരളം സ്തംഭിക്കും- സംയുക്ത ട്രേഡ് യൂണിയൻ

      തിരുവനന്തപുരം: ഈ മാസം 12ന് നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽനിന്ന് ശബരിമല തീർഥാടകരെയും മാരാമൺ കൺവൻഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയൻ. കൂടാതെ കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ ഒഴിവാക്കി. ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഷോപ്പിങ് മാളുകൾ, സ്‌പെഷൽ ഇക്കണോമിക് സോൺ അടക്കമുള്ളവ സ്തംഭിക്കും. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ ആൻഡ് റെസ്‌ക്യൂ, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും. വ്യവസായ – കാർഷിക – വാണിജ്യ – വ്യാപാര മേഖലകൾ പൂർണമായി 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. മോട്ടർ വാഹനങ്ങൾ നിരത്തിൽ ഇറങ്ങില്ല. എല്ലാ രംഗത്തെയും തൊഴിലാളികൾ ഫെബ്രുവരി 12 ന് പണി നിർത്തിവയ്ക്കുമെന്നു സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതുപോലെ സംയുക്ത കർഷകമോർച്ചയും കർഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും…

      Read More »
    • രമേശ് പിഷാരടി തൃപ്പൂണിത്തുറ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും; തീരുമാനം കെ. ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ചതിനെ തുടർന്ന്; സിപിഎം പരി​ഗണിക്കുന്നത് എം. അനിൽകുമാറിനെ

      കൊച്ചി: മുൻ മന്ത്രിയും സിറ്റിങ് എം.എൽ.എ കെ.ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ തൃപ്പൂണിത്തുറയിൽ ചലച്ചിത്ര താരം രമേശ് പിഷാരടി യുഡിഎഫ്. സ്ഥാനാർത്ഥിയായേക്കും. പിഷാരടിയുമായി നേതാക്കൾ ഇത് സംബന്ധിച്ച് പലതവണ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം പിടിച്ച തൃപ്പൂണിത്തുറ നഗരസഭ ഉൾപ്പെടുന്ന മണ്ഡലം കൈവിടാതെ പിടിച്ചുനിർത്തുന്നത് യുഡിഎഫിനെ സംബന്ധിച്ചുള്ളതാണ് അഭിമാനപ്രശ്നം കൂടിയാണ്.വിജയസാധ്യത എന്ന മാനദണ്ഡത്തിൽ പല പേരുകളും പരിഗണിച്ചതിനൊടുവിലാണ് രമേശ് പിഷാരടിയിലേക്ക് പാർട്ടി എത്തിയത്. കൊച്ചി കോർപ്പറേഷനിലെ എട്ട് ഡിവിഷനുകളും തൃപ്പൂണിത്തുറ നഗരസഭയ്ക്ക് പുറമേ മരട് മുൻസിപ്പാലിറ്റിയും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തൃപ്പൂണിത്തുറ മണ്ഡലം. ഇതിൽ തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കുന്നു. ആറ് കോർപ്പറേഷൻ ഡിവിഷനുകളിൽ ഇത്തവണ എൽഡിഎഫാണ് ജയിച്ചത്. ബാക്കി മരട് മുൻസിപ്പാലിറ്റിയിലും രണ്ട് പഞ്ചായത്തുകളിലും ഭരണം യുഡിഎഫിനാണ്. ചുവപ്പു കോട്ടയായിരുന്ന തൃപ്പൂണിത്തുറ മണ്ഡലം ദീർഘകാലത്തിന് ശേഷം 1991-ൽ കെ. ബാബുവിലൂടെയാണ് പിടിച്ചെടുത്തത്. പിന്നെ സിപിഎമ്മിലെ പല മുതിർന്ന നേതാക്കൾ മത്സരിച്ചിട്ടും ബാബു തുടർച്ചയായി അഞ്ച്…

      Read More »
    • ‘ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല, എന്തിന് ഒരു ഹെവി ഇൻഡസ്ട്രി പോലുമില്ല, പ്രൊഡക്‌ഷനും ഇല്ല, മാനുഫാക്ചറിങ്ങും ഇല്ല… ഇതുകൊണ്ടൊക്കെയാണ് കേരളത്തിലെ ചെറുപ്പക്കാർ കടൽക്കടന്നുപോയി രക്ഷപ്പെടുന്നത്, കേരളത്തിൽ ഫാക്ടറിയും നിർമാണവും വരുത്തേണ്ടത് സർക്കാരല്ലേ’? ചൂരക്കറിക്കുശേഷം അടുത്ത വിവാദത്തിൽ കേറിപ്പിടിച്ച് സി. ദിവാകരൻ

      തിരുവനന്തപുരം: ഇഷ്ടപ്പെട്ട മീൻകറി കിട്ടാത്തതുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ പിണറായി വിജയൻ മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽനിന്ന് ഊണു കഴിക്കാതെ ഇറങ്ങിപ്പോയെന്ന വിവാദ പ്രസ്താവനയ്ക്കു ശേഷം സർക്കാരിനെ വെട്ടിലാക്കാൻ അടുത്ത പ്രസ്താവനയുമായി സിപിഐ നേതാവ് സി. ദിവാകരൻ. കേരളത്തിൽ ഫാക്ടറികളോ നിർമാണകേന്ദ്രങ്ങളോ സ്ഥാപിക്കാൻ സർക്കാർ തയാറാകാത്തതുകൊണ്ടാണ് യുവാക്കൾ ജോലി തേടി മറ്റു രാജ്യങ്ങളിലേക്കു പോകുന്നതെന്ന കടുത്ത വിമർശനമാണ് സി. ദിവകരൻ ഉയർത്തിയിരിക്കുന്നത്. സി ദിവാകരന്റെ വാക്കുകൾ ഇങ്ങനെ- ‘‘ഇന്ത്യയെയാകെ താരതമ്യപ്പെടുത്തുമ്പോൾ ഒരു ചെറിയ പഞ്ചായത്താണീ കേരളം. ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല. ഒരു ഹെവി ഇൻഡസ്ട്രി ഒന്നും ഇവിടെ ഇല്ല. ഇവിടെ പ്രൊഡക്‌ഷനും മാനുഫാക്ചറിങ്ങും ഇല്ല. കേരളത്തിൽ കാറോ മോട്ടർ ബൈക്കോ ഹെവി മെഷിനറിയോ ഉൽപാദിപ്പിക്കുന്നുണ്ടോ. ഇത്ര നാൾ ആയിട്ടും കേരളത്തിൽ ഒരു ഫാക്ടറി പോലും ഇല്ല. അതുകൊണ്ടാണ് ചെറുപ്പക്കാർ എങ്ങനെയെങ്കിലും പാസ്‌പോർട്ടും തരപ്പെടുത്തി കാശും കൊടുത്ത് നാടുവിട്ടു പോയി രക്ഷപ്പെടുന്നത്. കേരളത്തിൽ ഫാക്ടറിയും നിർമാണവും വരുത്തേണ്ടത്…

      Read More »
    • യുഡിഎഫ് ചർച്ചകൾ മുറുകുന്നു: കെ.സുധാകരൻ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ കെ.പി.സി.സി. അനുവാദം നൽകും; കൂത്തുപറമ്പ് ലീ​ഗിൽ നിന്നും ഏറ്റെടുത്ത് പകരം തളിപ്പറമ്പോ തലശ്ശേരിയോ നല്കിയേക്കും; മട്ടന്നൂർ സീറ്റ് വേണ്ടെന്ന് ആർ.എസ്.പി

      കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ കെ.പി.സി.സി. അനുവാദം നൽകും. ഇക്കാര്യം എ.ഇ.എ.സി.സി. നേതൃത്വം തീരുമാനിക്കട്ടെയെന്നാണ് പൊതുവേയുള്ള ധാരണ. സുധാകരൻ മത്സരത്തിനില്ലെങ്കിൽ ടി.ഒ.മോഹനൻ, അമൃത രാമകൃഷ്ണൻ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. കൂത്തുപറമ്പ് സീറ്റ് വെച്ചുമാറാൻ ലീഗുമായി ആലോചന തുടങ്ങിയിട്ടുണ്ട്. നിലവിൽ മുസ്‌ലിം ലീഗിൻ്റെ സീറ്റാണ് കൂത്തുപറമ്പ്. മുൻ തിരഞ്ഞെടുപ്പിൽ എൽ.ജെ.ഡി.യിലെ കെ.പി.മോഹനനും മുസ്‌ലിം ലീഗിലെ എപാട്ടൻകണ്ടി അബ്ദുള്ളയുമാണ് മത്സരിച്ചത്. 9541 വോട്ടിന് കെ.പി.മോഹനൻ വിജയിച്ചു. നിലവിലെ സാഹചര്യത്തിനനുസരിച്ച് മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നതാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പകരം തളിപ്പറമ്പോ തലശ്ശേരിയോ ലീഗിന് നൽകാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. കെ.പി.സി.സി. ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, രാജീവൻ എളയാവൂർ എന്നിവരുടെ പേരുകളാണ് കൂത്തുപറമ്പിൽ സജീവമായി പരിഗണിക്കുന്നത്. ധർമ്മമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്നുണ്ടെങ്കിൽ പൊതുസമ്മതനായ സ്വതന്ത്രനെയും പരിഗണിക്കുന്നുണ്ട്. മട്ടന്നൂർ സീറ്റ് വേണ്ടെന്ന് ആർ.എസ്.പി. നേതൃത്വം അറിയിച്ചു. പകരം മലബാറിൽ മറ്റൊരു സീറ്റ് വേണമെന്ന് ഷിബു ബേബി ജോണിൻ്റെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മട്ടന്നൂരിൽ സജ്ജീവ് മാറോളി, ഫർസീൻ മജീദ്…

      Read More »
    • ശബരിമല കൊടിമര പുനര്‍നിര്‍മാണ ക്രമക്കേട്: ‘സ്വർണത്തിന്‍റെ കണക്കിൽ വീഴ്ചയില്ല; വി ഡി സതീശന്റെ പുതുയുഗ ജാഥ എറണാകുളത്തെത്തുമ്പോൾ എന്നെ ചോദ്യം ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം, ഒരു സിപിഐഎം നേതാവാണ് ഇത് പുറത്തുവിട്ടത്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്’ അജയ് തറയില്‍

      കൊച്ചി: ശബരിമല കൊടിമര പുനർനിർമാണ ആരോപണത്തിന് മറുപടിയുമായി ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ആറ്റകുറ്റപ്പണി നടത്തിയതെന്നും കൃത്യമായ കണക്ക് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അജയ് തറയിൽ പറഞ്ഞു. 9.161 കിലോ സ്വർണമാണ് ഫീനിക്‌സ് ഗ്രൂപ്പിൻ്റെ സ്‌പോൺസർഷിപ്പിലൂടെ ലഭിച്ചത്. പമ്പയിൽവെച്ചാണ് സ്വർണം പൂശൽ പ്രക്രിയ നടന്നത്. തിരുവാഭരണ കമ്മീഷണർ ദേവസ്വം ബോർഡ് സെക്രട്ടറിക്ക് നൽകിയ കണക്ക് ആണിതെന്നും അജയ് തറയിൽ പറഞ്ഞു. ‘412 ഗ്രാമിന് അപ്പുറത്തേക്ക് ഏത് ഭക്തനാണ് സ്വർണം സമർപ്പിച്ചത്. സാങ്കേതിക പ്രശ്‌നം പറഞ്ഞുകൊണ്ട് വലിയ പ്രശ്‌നമുണ്ടാക്കുന്നു. രസീത് നൽകിയില്ലെന്നാണ് പറയുന്നത്. ദേവസ്വം ബോർഡ് പ്രസിഡൻ്റിനും മെമ്പർമാർക്കും രസീത് കൊടുക്കലാണോ പണി. എസ്ഐടി തന്നെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ഹൈക്കോടതിയുടെ തീരുമാനത്തിൽ സന്തോഷം. സ്വർണക്കൊള്ളവരുടെ ഇടയിൽ ക്രിസ്റ്റൽ ക്ലിയറായി ജീവിക്കുന്നു എന്ന് തെളിയിക്കാനുള്ള അവസരമാണിത്. സിപിഐഎം നേതാക്കൾ സ്വർണക്കൊള്ളക്കാരെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. അപ്പോഴാണ് യുഡിഎഫുകാരുമുണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നത്. അത് ഹൈക്കോടതി അനുവദിക്കില്ലെന്ന് തന്നെയാണ് വിശ്വാസം’, അജയ് തറയിൽ പറഞ്ഞു.…

      Read More »
    • അനധികൃത മസാജ് കേന്ദ്രങ്ങൾക്കെതിരെ കർശന നടപടികളുമായി തിരുവനന്തപുരം കോർപ്പറേഷൻ; വ്യാപക പരിശോധന; 17 എണ്ണം കണ്ടെത്തി

      തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃത സ്‌പാ, മസാജ് കേന്ദ്രങ്ങൾ വ്യാപകമായ സാഹചര്യത്തിൽ കോർപ്പറേഷൻ നടത്തുന്ന പരിശോധനയിൽ 17 അനധികൃത കേന്ദ്രങ്ങൾ കണ്ടെത്തി. 130-ലധികം സ്പാ, മസാജ് കേന്ദ്രങ്ങളാണ് കോർപ്പറേഷൻ പരിധിയിലുളളത്. ലൈസന് സ് ഇല്ലാതെ പ്രവര് ത്തിച്ച സ്ഥാപനങ്ങള് ക്ക് നോട്ടീസ് നല് കി. കഴിഞ്ഞ ദിവസം നിരവധി സ്പാ കേന്ദ്രങ്ങളിൽ കോർപ്പറേഷൻ പരിശോധന നടത്തി. പ്രധാനമായും കഴക്കൂട്ടത്തെ സ്പാളികൾ മേയർ വി വി രാജേഷിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. മതിയായ രേഖകള് ഇല്ലാത്ത സ്ഥാപനങ്ങളുടെ രേഖകള് ഓഫീസിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല് കി. വരും ദിവസങ്ങളിലും പരിശോധന നടക്കും. പാളയത്ത് പ്രവർത്തിച്ചിരുന്ന ‘സ്പർശൻ’ സ്പാ കോർപ്പറേഷൻ കഴിഞ്ഞ ദിവസം പൂട്ടിയിരുന്നു. സെക്രട്ടറിയുടെ മുന്നിൽ പ്രവർത്തിച്ചിരുന്ന സ്പാ ആണ് നഗരസഭാ ഉദ്യോഗസ്ഥർ പൂട്ടിച്ചത്. മസാജ് കേന്ദ്രത്തിന് ലൈസന് സില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഒരു ലൈസന്സിൽ രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. കോർപ്പറേഷൻ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തിയത്. സ്പാ സെൻ്ററുകളിൽ ക്രോസ് മസാജിംഗ് നടക്കുന്നുണ്ടെന്നും അംഗീകൃത…

      Read More »
    • പോറ്റിയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം എന്താണ്? സ്വർണക്കൊള്ളയിൽ പിണറായിയുടെ മൊഴിയെടുക്കണം!! എസ്ഐടിയിൽ സിപിമ്മിന്റെ ഏജന്റുമാരുണ്ട്, അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് അപ്പോൾ തന്നെ ചോർത്തി നൽകി, കടകംപള്ളിയെ ചോദ്യം ചെയ്തത് പുറംലോകമറിഞ്ഞത് നാല് ദിവസം കഴിഞ്ഞ്- വിഡി സതീശൻ

      തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയും എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്ന് വിഡി സതീശൻ. അതുപോലെ എസ്ഐടിയിൽ സിപിമ്മിന്റെ ഏജന്റുമാരുണ്ടെന്ന് അദേഹം ആരോപിച്ചു. അതു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഏജന്റുമാരാണെന്ന് വിഡി സതീശൻ പറഞ്ഞു. അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ആ നിമിഷം ചോർത്തി നൽകി. എന്നാൽ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് നാല് ദിവസം കഴിഞ്ഞാണ് പുറംലോകം അറിഞ്ഞതെന്ന് വിഡി സതീശൻ പറഞ്ഞു. കൊടിമരത്തിൻ്റെ കാര്യത്തിൽ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ്റെ സാന്നിധ്യത്തിലാണ് നടന്നത്. ഹൈക്കോടതി ദേവസ്വം ബഞ്ച് അഭിനന്ദിച്ചതാണ്. ഇനി അന്വേഷിക്കണമെങ്കിൽ അന്വേഷിക്കട്ടെയെന്ന് വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി നിർദേശത്തെ എതിർക്കുന്നില്ലെന്നും അദേഹം പറഞ്ഞു. ഇടതുമുന്നണിയിൽ ഘടകകക്ഷികൾക്ക് പരസ്പര വിശ്വാസമില്ല. ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പിണറായി 3.0 കേൾക്കുമ്പോൾ ജനം തലയിൽ കൈവെക്കുകയാണെന്ന് ഉദേ​ശമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നല്ല കമ്യൂണിസ്റ്റുകാർ യുഡിഎഫിനൊപ്പമാണ്. സച്ചിദാനന്ദൻ…

      Read More »
    Back to top button
    error: