ശബരിമല കൊടിമര പുനര്‍നിര്‍മാണ ക്രമക്കേട്: ‘സ്വർണത്തിന്‍റെ കണക്കിൽ വീഴ്ചയില്ല; വി ഡി സതീശന്റെ പുതുയുഗ ജാഥ എറണാകുളത്തെത്തുമ്പോൾ എന്നെ ചോദ്യം ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം, ഒരു സിപിഐഎം നേതാവാണ് ഇത് പുറത്തുവിട്ടത്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്’ അജയ് തറയില്‍

കൊച്ചി: ശബരിമല കൊടിമര പുനർനിർമാണ ആരോപണത്തിന് മറുപടിയുമായി ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ആറ്റകുറ്റപ്പണി നടത്തിയതെന്നും കൃത്യമായ കണക്ക് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അജയ് തറയിൽ പറഞ്ഞു. 9.161 കിലോ സ്വർണമാണ് ഫീനിക്‌സ് ഗ്രൂപ്പിൻ്റെ സ്‌പോൺസർഷിപ്പിലൂടെ ലഭിച്ചത്. പമ്പയിൽവെച്ചാണ് സ്വർണം പൂശൽ പ്രക്രിയ നടന്നത്. തിരുവാഭരണ കമ്മീഷണർ ദേവസ്വം ബോർഡ് സെക്രട്ടറിക്ക് നൽകിയ കണക്ക് ആണിതെന്നും അജയ് തറയിൽ പറഞ്ഞു.
‘412 ഗ്രാമിന് അപ്പുറത്തേക്ക് ഏത് ഭക്തനാണ് സ്വർണം സമർപ്പിച്ചത്. സാങ്കേതിക പ്രശ്‌നം പറഞ്ഞുകൊണ്ട് വലിയ പ്രശ്‌നമുണ്ടാക്കുന്നു. രസീത് നൽകിയില്ലെന്നാണ് പറയുന്നത്. ദേവസ്വം ബോർഡ് പ്രസിഡൻ്റിനും മെമ്പർമാർക്കും രസീത് കൊടുക്കലാണോ പണി. എസ്ഐടി തന്നെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ഹൈക്കോടതിയുടെ തീരുമാനത്തിൽ സന്തോഷം. സ്വർണക്കൊള്ളവരുടെ ഇടയിൽ ക്രിസ്റ്റൽ ക്ലിയറായി ജീവിക്കുന്നു എന്ന് തെളിയിക്കാനുള്ള അവസരമാണിത്. സിപിഐഎം നേതാക്കൾ സ്വർണക്കൊള്ളക്കാരെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. അപ്പോഴാണ് യുഡിഎഫുകാരുമുണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നത്. അത് ഹൈക്കോടതി അനുവദിക്കില്ലെന്ന് തന്നെയാണ് വിശ്വാസം’, അജയ് തറയിൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ടവരെ വേണമെങ്കിലും പൊലീസിന് അറസ്റ്റ് ചെയ്യാമല്ലോ? അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് അജയ് തറയിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പുതുയുഗ ജാഥ എറണാകുളത്തേക്ക് വരുമ്പോൾ സ്വയം ചോദ്യം ചെയ്യാനുള്ള പദ്ധതിയാണ് സർക്കാർ ഇട്ടിരിക്കുന്നതെന്ന് ഒരു സിപിഐഎം നേതാവ് തന്നെ അറിയിച്ചു. ജാഥ ആരംഭിച്ച ദിവസം അടൂർ പ്രകാശിനെ ചോദ്യം ചെയ്തു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് നടക്കുന്നതെന്നും അജയ് തറയിൽ ആരോപിച്ചു.
ശബരിമലയിലെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ടു ശേഖരിച്ച സ്വർണത്തിൻ്റെ കാര്യത്തിൽ ഗുരുതരമായ ക്രമക്കേട് നടന്ന വിശദമായ അന്വേഷണം ആവശ്യമായിരുന്നു. ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് ഇക്കാര്യത്തിൽ അന്വേഷണം നടത്താനും 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന മെഡിക്കൽ സ്ഥാപനത്തിന് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.
ശബരിമല ചീഫ് വൈൻസ് ഓഫീസർ സമർപ്പിച്ച കണക്ക് പ്രകാരം കൊടിമരം സ്വർണം പൂശുന്നതിനായി 9.161 കിലോ സ്വർണം 2017 മാർച്ചിൽ കസ്റ്റംസിൽ നിന്ന് വാങ്ങിയിട്ടുണ്ട്. കൊടിമരം സ്ഥാപിക്കുന്ന ചിലവുകൾക്കായി പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങി. ദേവസ്വം ചീഫ് എഞ്ചിനീയർ സമർപ്പിച്ച 3.20 കോടി രൂപ ബോർഡ് അംഗീകരിക്കുകയും ചെയ്തു. ഇതിനു ശേഷം വിവിധ ഭക്തർ സംഭാവന നൽകിയ 412.010 ഗ്രാം സ്വർണവും ചേർത്താൽ ആകെ 9.573 കിലോഗ്രാം സ്വർണം ലഭിച്ചു. ഇതിൽ 9.34 കിലോയാണ് കൊടിമരത്തിനായി ഉപയോഗിച്ചത്.
2017ലെ മഹസർ പ്രകാരം ഒരു നടനും മറ്റു ചില ഭക്തരും ചേർന്ന് 80.490 ഗ്രാം സ്വർണവും 2017ലെ മറ്റൊരു മഹസർ പ്രകാരം 246.520 ഗ്രാം സ്വർഗ്ഗവും ഒരു സിനിമാ നിർമ്മാതാവും മറ്റൊരാൾ സംഭാവന ചെയ്തിട്ടുണ്ട്. ഇതുപോലെ ആ വർഷം തന്നെ പലരും സ്വർണം സംഭാവന ചെയ്തു. എന്നാൽ എല്ലാവർക്കും നൽകുന്ന സ്വർണത്തിൻ്റെ അളവ് കൃത്യമായി നൽകണമെന്ന നിയമത്തിനു വിരുദ്ധമായി ഭക്തർ സ്വർണം നൽകി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓരോ വ്യക്തിയും നൽകിയ കണക്കില്ല. ഇവിടെ ഗുരുതരമായ കൃത്യവിലോപവും ദേവസ്വം ചട്ടങ്ങളുടെ ലംഘനവും നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്.






