India

  • മുഗളന്മാര്‍ ഹിന്ദു പാരമ്പര്യങ്ങളെ അടിച്ചമര്‍ത്തി, ‘തിലകം മായ്ക്കാനും പൂണൂല്‍ ഇല്ലാതാക്കാനും ശ്രമിച്ചു’ ; ഇന്ത്യയെ മുസ്‌ളീംരാജ്യമാക്കാന്‍ ശ്രമിച്ചു ; പ്രതിരോധിച്ചത് സിഖ് ഗുരുക്കന്മാരെന്ന് യോഗി ആദിത്യനാഥ്

    ലക്‌നൗ: മുഗള്‍ രാജാക്കന്മാര്‍ ഇന്ത്യയിലെ ഹിന്ദുപാരമ്പര്യങ്ങള്‍ അടിച്ചമര്‍ത്തി ഇസ്‌ളാമിക രാജ്യമാക്കാന്‍ ശ്രമിച്ചെന്നും സിഖ് ഗുരുക്കന്മാരാണ് പ്രതിരോധിച്ചതെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതപരമായ പീഡനം ശക്തമാക്കുകയും ഹിന്ദു ചിഹ്നങ്ങളെയും ആചാര ങ്ങളെയും ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് നടത്തിയതെന്നും ബലപ്രയോഗത്തിലൂടെ മതമാറ്റം നടത്തിയതായും പറഞ്ഞു. മുഴുവന്‍ ഇന്ത്യയെയും ഇസ്ലാമികവല്‍ക്കരിക്കാന്‍ മുഗളന്മാര്‍ ഒരു പ്രചാരണം ആരംഭിച്ചിരുന്നു. ഔറംഗസേബ് തിലകം മായ്ക്കാനും പൂണൂല്‍ ഇല്ലാതാക്കാനും ശ്രമിച്ചു. കശ്മീരിലെ അടിച്ചമര്‍ ത്തല്‍ ഉള്‍പ്പെടെയുള്ള വ്യാപകമായ അതിക്രമങ്ങള്‍ നടത്തി. ഈ കാലഘട്ടത്തില്‍ ഗുരു തേജ് ബഹാദൂര്‍ ശബ്ദമുയര്‍ത്തുകയും പീഡനങ്ങള്‍ക്കെതിരെ ഒരു തടസ്സമായി നിലകൊള്ളുകയും ചെയ്തുവെന്ന് സിഖ് ചരിത്രത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഗുരുവിന്റെ അനുയായികള്‍ക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ”ഭായ് മതി ദാസിനെ ആദ്യം പീഡിപ്പിക്കുകയും കഷണങ്ങളാക്കി അറുക്കുകയും ചെയ്തു. ഭായ് സതി ദാസിനെ പഞ്ഞിയില്‍ കെട്ടി തീയിട്ടു. ഭായ് ദയാലയെ തിളച്ച വെള്ളമുള്ള പാത്രത്തി ലേക്ക് എറിയുകയും ചെയ്തു. അവര്‍ ബലിയര്‍പ്പിക്കപ്പെട്ടിട്ടും ഗുരു തേജ് ബഹാദൂര്‍…

    Read More »
  • ഇന്ത്യന്‍ പോലീസിന്റെ ഊഴം കഴിഞ്ഞു ; വീഡിയോകോള്‍ വിളിച്ചുള്ള പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് ഇപ്പോള്‍ ഖത്തര്‍പോലീസിന്റെ വേഷത്തിലും ; ആഭ്യന്തരമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം

    ദോഹ : പോലീസ് വേഷത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പിന് പുതിയമുഖം. ഇന്ത്യന്‍ പോലീസുകാരുടെ വേഷത്തില്‍ നടക്കുന്ന തട്ടിപ്പ് ഇപ്പോള്‍ വേണ്ടവിധത്തില്‍ ഏല്‍ക്കാതായപ്പോള്‍ ഖത്തര്‍ പോലീസാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വീഡിയോ കോളിലൂടെ സൈബര്‍ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കി. വ്യാജ പോലീസ് യൂണിഫോം ധരിച്ച് വീഡിയോ കോളിനിടെ പ്രത്യക്ഷപ്പെട്ട ഒരു കേസ് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് രാജ്യത്തെ ഔദ്യോഗിക പദവികളും വേഷവും അനുകരിച്ച് തട്ടിപ്പിന് ശ്രമം നടക്കുന്നത്. ഇത്തരം പുതിയ ഇലക്ട്രോണിക് തട്ടിപ്പ് രീതികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഖത്തറി പൊലീസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തുന്ന ഒരാള്‍ വ്യാജ യൂണിഫോമില്‍, വ്യാജ ഐഡിയുമായി ഇരകളിലൊരാളുമായി വീഡിയോ കോളില്‍ ബന്ധപ്പെടുന്നതിന്റെ ചിത്രം ഖത്തറിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ”വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങളോ ഡാറ്റയോ കൈക്കലാക്കാന്‍ ഉദ്ദേശിച്ചാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നത്.സര്‍ക്കാര്‍ അല്ലെങ്കില്‍…

    Read More »
  • ഇന്ത്യയെ ഇന്നിംഗ്‌സ് തോല്‍വിയിലേക്ക് തള്ളിവിടാന്‍ അവസരമുണ്ടായിട്ടും ഒഴിവാക്കി; രണ്ടു മിനുട്ട് ആലോചിച്ച് ഫോളോ ഓണ്‍ വേണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍; ഇന്ത്യ ഏറ്റവുമൊടുവില്‍ ഫോളോ ഓണ്‍ വഴങ്ങിയത് 2010ല്‍

    ഗുവാഹത്തി: രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 201ന് ഓള്‍ഔട്ടായതോടെ ആതിഥേയരെ ഫോളോ ഓണ്‍ ചെയ്യിപ്പിക്കാന്‍ (വീണ്ടും ബാറ്റിങ്ങിന് അയയ്ക്കുക) ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവൂമയ്ക്ക് അവസരം ഉണ്ടായിരുന്നിട്ടും വിനിയോയിച്ചില്ല. എന്നാല്‍ അംപയര്‍മാര്‍ ഫോളോ ഓണിനെപ്പറ്റി ചോദിച്ചപ്പോള്‍ ‘രണ്ടു മിനിറ്റ്, ടീമുമായി ആലോചിക്കട്ടെ’ എന്നായിരുന്നു ബവൂമയുടെ മറുപടി. പിന്നാലെ ഡ്രസിങ് റൂമിന് അടുത്തേക്ക് ഓടിയ ബവൂമ, പരിശീലകന്‍ ഉള്‍പ്പെടെ ഉള്ളവരോടു ചോദിച്ച ശേഷം ഫോളോ ഓണ്‍ വേണ്ടെന്നും തങ്ങള്‍ ബാറ്റ് ചെയ്‌തോളാമെന്നും അംപയര്‍മാരെ അറിയിച്ചു. ഇന്ത്യയെ ഇന്നിങ്‌സ് തോല്‍വിയിലേക്ക് തള്ളിവിടാന്‍ അവസരം ഉണ്ടായിട്ടും ഫോളോ ഓണ്‍ ഉപേക്ഷിച്ച ബവൂമയുടെ തീരുമാനം കമന്റേറ്റര്‍മാര്‍ക്കും കൗതുകമായി. നാട്ടില്‍ നടന്ന ടെസ്റ്റില്‍, 2010ലാണ് ഇന്ത്യ അവസാനമായി ഫോളോ ഓണ്‍ വഴങ്ങിയത്. അന്നും ദക്ഷിണാഫ്രിക്ക തന്നെയായിരുന്നു എതിരാളി. മത്സരത്തില്‍ ഇന്നിങ്‌സിനും 6 റണ്‍സിനും ഇന്ത്യ തോറ്റിരുന്നു. ഇതടക്കം 3 തവണയാണ് ഇന്ത്യ സ്വന്തം നാട്ടില്‍ ഫോളോ ഓണ്‍ നേരിടേണ്ടിവന്നത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 201ന് പുറത്താക്കി 288…

    Read More »
  • സുബീന്‍ ഗാര്‍ഗിന്റേതു അപകട മരണമല്ല, കൊലപാതകം; സ്ഥിരീകരിച്ച് മുഖ്യമന്ത്രി; പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍; ‘ഒരാള്‍ കൊലപ്പെടുത്തി, മറ്റുള്ളവര്‍ സഹായിച്ചു’

    കൊല്‍ക്കത്ത: യുവജനങ്ങളുടെ ആരാധനാപാത്രമായ അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ (52) മരണം കൊലപാതകമെന്ന് അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ഇക്കാര്യം നിയമസഭയെ അറിയിച്ചു. സ്‌കൂബ ഡൈവിങ്ങിനിടെയാണ് സുബീന്‍ ഗാര്‍ഗ് മരിച്ചത്. സിംഗപ്പൂരിലെ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പാടാനെത്തിയ സുബീന്, സ്‌കൂബ ഡൈവിങ്ങിനിടെയാണ് പരുക്കേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ”സുബീന്‍ ഗാര്‍ഗിന്റേത് അപകടമരണം അല്ലെന്നും കൊലപാതകമാണെന്നും അസം പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഒരാള്‍ ഗാര്‍ഗിനെ കൊലപ്പെടുത്തി. മറ്റുള്ളവര്‍ സഹായിച്ചു. അഞ്ചോളംപേരെ അറസ്റ്റു ചെയ്തു.”പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങള്‍ ജനത്തെ ഞെട്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചതിനു പുറമേ ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഗായകന്റെ മാനേജരും സംഘത്തിലുള്ളവരുമാണ് അറസ്റ്റിലായത്. ഗായകന്റെ സുരക്ഷാ ഉദ്യോഗസ്ഥരും അറസ്റ്റിലായി. ഇമ്രാന്‍ ഹഷ്മിയും കങ്കണ റനൗട്ടും അഭിനയിച്ച ഗാങ്സ്റ്റര്‍ സിനിമയിലെ ‘യാ അലി’ എന്ന ഹിറ്റ്…

    Read More »
  • ‘ബംഗാളില്‍ എന്നെ ലക്ഷ്യം വെച്ചാല്‍, ഞാന്‍ രാജ്യത്തെ പിടിച്ചു കുലുക്കും’: വോട്ടര്‍ പട്ടികാ പുതുക്കലിന് മുന്നോടിയായി ബിജെപിക്ക് മമതയുടെ മുന്നറിയിപ്പ് ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി കമമീഷനായി മാറിയെന്നും ആരോപിച്ചു

    ന്യൂഡല്‍ഹി: ബംഗാളില്‍ തന്നെ ബിജെപി ലക്ഷ്യം വെയ്ക്കുകയാണെങ്കില്‍ താന്‍ രാജ്യത്തെ മുഴുവന്‍ പിടിച്ചുകുലുക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. തെരഞ്ഞെടുപ്പിന് ശേഷം താന്‍ രാജ്യം മുഴുവന്‍ സഞ്ചരിക്കുമെന്നും പറഞ്ഞു. തന്റെ ആളുകള്‍ക്ക് എതിരേയുള്ള ഏതാക്രമണത്തെയും തനിക്ക് നേരെയുള്ള എതിര്‍പ്പായി കണക്കാക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. ബോംഗാവോണില്‍ നടന്ന എസ്‌ഐആര്‍ വിരുദ്ധ റാലിയില്‍ സംസാരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്, ഒരൊറ്റ പേര് പോലും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുമെന്നും ഭയപ്പെടരുതെ ന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുകയാണെന്നും ബിജെപി അവരുടെ പാര്‍ട്ടി ഓഫീസില്‍ നിന്ന് ലിസ്റ്റ് തയ്യാറാക്കുകയും അതിനനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കുകയും ചെയ്യുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലി നിഷ്പക്ഷമായിരിക്കുക എന്നതാണ്. എന്നാല്‍ അത് ‘ബിജെപി കമ്മീഷന്‍’ ആകരുത് എന്നും മമത മാതുവ സമുദായത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. തന്റെ ഹെലികോപ്റ്റര്‍ യാത്ര റദ്ദാക്കിയത് റാലിയില്‍ എത്തുന്നത് തടയാനുള്ള ബിജെപി…

    Read More »
  • പിഎം ശ്രീ സ്‌കൂളല്ല സര്‍ക്കാര്‍ശ്രീ സ്‌കൂളുകള്‍ വരട്ടെ; സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ കേരളത്തോട് സുപ്രീംകോടതി; നൂറുശതമാനം സാക്ഷരതയുള്ള സംസ്ഥാനം സര്‍ക്കാര്‍ സ്‌കൂളിനെ എന്തിന് എതിര്‍ക്കണമെന്നും സാക്ഷരകേരളത്തോട് സുപ്രീം കോടതിയുടെ ചോദ്യം; മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്‌കൂള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം

    ന്യൂഡല്‍ഹി: സാക്ഷരകേരളമെന്ന് അഹങ്കരിക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ ആവശ്യമില്ലെന്ന് വാദിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. മഞ്ചേരി എളാമ്പ്രയില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ആരംഭിക്കാന്‍ മഞ്ചേരി മുന്‍സിപ്പാലിറ്റി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നു. എന്നാല്‍ മുനിസിപ്പാലിറ്റിയുടെ ആവശ്യം വിദ്യാഭ്യാസ വകുപ്പ് നിരാകരിച്ചു. ഇതിനെതിരെ പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സ്‌കൂള്‍ സ്ഥാപിക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. എളാമ്പ്ര മേഖലയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്നും അതിനാല്‍ പുതിയ സ്‌കൂള്‍ ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ പോയി പഠിക്കണമെങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ ഈ നിലപാടിനെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു. പുലര്‍ച്ചെ അഞ്ചുമണിക്ക് ബസ് കയറിപ്പോകുന്ന വിദ്യാര്‍ഥികള്‍ മടങ്ങിവരിക രാത്രി വൈകി…

    Read More »
  • കാന്താ…ഇത് സിനിമാക്കഥയല്ല ഒറിജിനല്‍ കാന്ത കഥയാണ്; സൗദിയില്‍ മൂന്നുവയസുകാരന്റെ വയറ്റില്‍ നിന്നെടുത്തത് 49 കാന്തങ്ങള്‍

    ദമാം: ദുല്‍ഖര്‍ സല്‍മാന്റെ കാന്താ എന്ന സിനിമയെക്കുറിച്ചല്ല പറയാന്‍ പോകുന്നത്. സാക്ഷാല്‍ കാന്തത്തിന്റെ കഥയാണ്. എങ്ങിനെയോ കാന്തങ്ങള്‍ വിഴുങ്ങിയ ഒരു മുന്നുവയസുകാരന്റെ കാന്തക്കഥ. സൗദി അറേബ്യയിലെ ദമാമില്‍ മൂന്നു വയസുകാരന്റെ വയറ്റില്‍നിന്ന് നീക്കം ചെയ്തത് ഒന്നും രണ്ടും കാന്തങ്ങളല്ല, 49 കാന്തങ്ങളാണ്. ഇതെങ്ങിനെ ഈ കുഞ്ഞിന്റെ വയറ്റില്‍ വന്നുപെട്ടു എന്നതിനെക്കുറിച്ച് ആര്‍ക്കും വ്യക്തമായ ഉത്തരം പറയാനായിട്ടില്ല. ഈ കുഞ്ഞിനെ വിട്ടുമാറാത്ത വയറുവേദനയുമായാണ് ഈസ്റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്ററിന്റെ ഭാഗമായ ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെത്തിക്കുന്നത്. അവിടത്തെ ഡോക്ടര്‍മാരാണ് എക്‌സ് റേ എടുത്ത് വിശദമായി പരിശോധിച്ചത്. അപ്പോഴാണ് കുഞ്ഞിന്റെ ആമാശയത്തിലും ചെറുകുടലിലുമൊക്കെ അസാധാരണമായ ചില വസ്തുക്കള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ആ അസാധാരണ വസ്തുക്കള്‍ ലോഹഭാഗങ്ങളും കാന്തങ്ങളുമാണെന്നും മനസിലായത്. ശസ്ത്രക്രിയ നടത്താതെ ഈ കാന്തങ്ങളും മറ്റും നീക്കം ചെയ്യാന്‍ പറ്റുമോ എന്നായി ഡോക്ടര്‍മാരുടെ അടുത്ത ചിന്ത. വയര്‍ തുറന്നുള്ള ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ, മുകളിലൂടെയുള്ള ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പ് ഉപയോഗിച്ച് ഒരു മണിക്കൂര്‍…

    Read More »
  • ഗംഭീറിനു പകരം ആളെത്തപ്പുന്നു; മുന്‍നിര താരങ്ങളും ഗംഭീറിനെതിരെ; ഗംഭീര്‍ രാജിക്കൊരുങ്ങുന്നതായും സൂചന

    ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇന്ത്യന്‍ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ സ്ഥാനമൊഴിയാന്‍ തയ്യാറാകുന്നതായി സൂചന. ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിനു പുറമെ തനിക്ക് നേരിടേണ്ടി വന്ന കടുത്ത വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പരിശീലകസ്ഥാനം രാജിവെച്ചൊഴിയാന്‍ ഗംഭീര്‍ ആലോചിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടെസ്റ്റിലുണ്ടായ നാണക്കേട് രണ്ടാം ടെസ്റ്റില്‍ ഇല്ലാതാക്കാം എന്ന പ്രതീക്ഷ തകര്‍ന്നതോടെയാണ് ഗംഭീര്‍ രാജിയെന്ന തീരുമാനത്തിലേക്ക് ഉറ്റുനോക്കുന്നത്. പല മുതിര്‍ന്ന കളിക്കാരും ഗംഭീറിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതും ഗംഭീറിന് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിനെ പെട്ടന്ന് മത്സരത്തിലേക്കും വിജയപഥത്തിലേക്കും തിരിച്ചുകൊണ്ടുവരികയെന്ന വലിയ ദൗത്യം എളുപ്പമല്ലെന്ന തിരിച്ചറിവും ഗംഭീറിനെ രാജിക്ക് നിര്‍ബന്ധിതനാക്കുന്നുണ്ട്. അതേസമയം ഗംഭീറിന് ഇനിയും അവസരം കൊടുക്കണമെന്നും രണ്ടു ടെസ്റ്റു മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു അന്തിമ വിലയിരുത്തല്‍ വേണ്ടെന്നും ബിസിസിഐക്കുള്ളില്‍ അഭിപ്രായമുണ്ട്. ഒന്നാം ടെസ്റ്റിന്റെ മാനസികസമ്മര്‍ദ്ദം ഗംഭീറിനെ രണ്ടാം ടെസ്റ്റിലും ബാധിച്ചുവെന്ന് പൊതുവെ വിലയിരുത്തുന്നുണ്ട്. ഗംഭീറിന്റെ ബോഡി ലാംഗ്വേജിലും കളിക്കാരോടുള്ള പെരുമാറ്റത്തിലും വരെ അത് പ്രകടമാണെന്ന്…

    Read More »
  • കലിപ്പ് തീരണില്യല്ലോ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക്; രാഹുല്‍ മാങ്കൂട്ടത്തിലിനെ പടിയടച്ച് പിണ്ഡം വെയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍; രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നും സജന; പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസിലാക്കണം; നീതിയെന്നത് പീഡിപ്പീക്കുന്നവനുള്ളതല്ല ഇരകള്‍ക്കുള്ളതാണെന്നും സജന

        തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പാര്‍ട്ടിക്കുള്ളിലെ പടപ്പുറപ്പാട് ഉഷാറായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ രാഹുലിനും നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പടിയടച്ച് പിണ്ഡം വെയ്ക്കണമെന്നും പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നും സജന ബി സാജന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലല്ല അദ്ദേഹത്തിന്റെ മനോനിലയാണ് പ്രശ്നമെന്നും സജന തുറന്നടിച്ചിട്ടുണ്ട്. ഞരമ്പന്‍ എന്ന നാടന്‍ ഭാഷ സിപിഎം സൈബര്‍ സഖാക്കള്‍ പ്രയോഗിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട ഗതികേടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോകേണ്ട സമയമല്ല ഇതെന്നും സജന പറയുന്നു. രാഹുലിനെ പരിശുദ്ധനാക്കിയേ മതിയാകൂ എന്ന ധൃതി ആര്‍ക്കാണ് ഉള്ളതെന്ന പ്രസക്തമായ ചോദ്യവും സജന ഉന്നയിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ട് എന്ന് നേതൃത്വം മനസിലാക്കണമെന്നും സജന കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മപ്പെടുത്തുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം…. പാര്‍ട്ടി അടിയന്തരമായി രാഹുല്‍ മാങ്കൂട്ടത്തിലെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കണം. പടിയടച്ച് പിണ്ഡം വയ്ക്കണം. രാഹുല്‍ മാങ്കൂട്ടമല്ല അദ്ദേഹത്തിന്റെ…

    Read More »
  • കബഡി കബഡി കബഡി; ലോകകിരീടങ്ങള്‍ ഇന്ത്യന്‍ മണ്ണിലേക്കൊഴുകട്ടെ; ഇന്ത്യന്‍ വനിതകള്‍ക്ക് കബഡിയില്‍ ലോക കിരീടം; തകര്‍ത്തത് ചൈനീസ് തായ്‌പോയിയെ

    ന്യൂഡല്‍ഹി: കായികമത്സരങ്ങളിലെ ലോക കിരീടങ്ങള്‍ ഇന്ത്യന്‍ മണ്ണിലേക്ക് ഒന്നൊന്നായി വന്നണഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ ലോകോത്തര വിജയത്തിനു പിന്നാലെ ഇപ്പോഴിതാ കബഡി ലോകകിരീടവും ഇന്ത്യയിലേക്ക്. ചൈനീസ് തായ്‌പേയിയെ തകര്‍ത്താണ് ഇന്ത്യന്‍ വനിതാ ടീം കബഡിയില്‍ ലോകകിരീടം നേടിയിരിക്കുന്നത്. 11 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ ഫൈനലില്‍ 35-28ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച കളിമികവ് പുറത്തെടുത്ത ഇന്ത്യ തോല്‍വിയെന്തന്നനറിയാതെ, ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനലിലെത്തിയതും കിരീടം ചൂടിയതും. വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം. സെമി ഫൈനലില്‍ ഇറാനെ 33-21 എന്ന സ്‌കോറിലായിരുന്നു പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലടക്കം പരാജയമറിയാതെയായിരുന്നു ചൈനീസ് തായ്‌പേയുടെ ഫൈനല്‍ പ്രവേശം. സെമിയില്‍ ആതിഥേയരായ ബംഗ്ലാദേശിനെ 25-18 സ്‌കോറിലാണ് മറികടന്നത്. കബഡിയില്‍ ഇന്ത്യ കുറിച്ച ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യന്‍ കബഡി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും രംഗത്തെത്തി. ഇരുവരും സാമൂഹിക മാധ്യമ എക്കൗണ്ടുകളിലൂടെയാണ് തങ്ങളുടെ സന്തോഷവും…

    Read More »
Back to top button
error: