India
-
ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകര്‍ത്തു; ലോകകപ്പ് ഇന്ത്യന്‍ കൗമാരപ്പടയുടെ കൈയില്‍; അഭിനന്ദന പ്രവാഹവുമായി രാജ്യം; സ്ഥിരതയുടെയും പോരാട്ട വീര്യത്തിന്റെയും അടയാളമെന്ന് ബിസിസിഐ
ഹരാരെയിൽ നടന്ന അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടി. നിശ്ചിത 50 ഓവറിൽ ഇന്ത്യ ഉയർത്തിയ 412 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. എല്ലാ അർത്ഥത്തിലും ആധിപത്യം പുലർത്തിയാണ് U19 ലോകകപ്പ് ഇന്ത്യ ഉയർത്തി. ടൂർണമെന്റിലുടനീളം ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ഈ കിരീടനേട്ടം. Team India be like: Top karne ki aadat ho gayeli hai apun ko The 6th trophy for Team India in the ICC Men’s #U19WorldCup Watch the highlights https://t.co/nXMmxDoivS pic.twitter.com/VDeA2PH3Gh — Star Sports (@StarSportsIndia) February 6, 2026 പതിനാലുകാരനായ വിസ്മയ താരം വൈഭവ് സൂര്യവംശിയാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത്. വെറും 80 പന്തിൽ നിന്ന് സൂര്യവംശി അടിച്ചുകൂട്ടിയത് 175 റൺസാണ്. ഈ ഇന്നിംഗ്‌സിന്റെ…
Read More » -
സമ്മര്‍ദമോ? പോയി പണി നോക്ക്; ഫൈനലില്‍ വൈഭവ് ഇറങ്ങിയത് കരുതിക്കൂട്ടി തന്നെ; റെക്കോഡുകള്‍ വരിവരിയായി പോക്കറ്റില്‍; ഫൈനലിലെ പ്രായം കുറഞ്ഞ സെഞ്ചുറിക്കാരന്‍
ന്യൂഡല്‍ഹി: അണ്ടര്‍ 19ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ കൗമാര പ്രതിഭ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്. 55 പന്തില്‍ സെഞ്ചറി തികച്ച താരം അടുത്ത 16 പന്തില്‍ 150 റണ്‍സ് തികച്ചു. 80 പന്തില്‍ 175 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. 55 പന്തിലെ സെഞ്ചറിയോടെ അണ്ടര്‍ 19 ലോകകപ്പില്‍ രണ്ടാമത്തെ അതിവേഗ സെഞ്ചറിയും വൈഭവിന്റെ പേരിലായി. ഓസ്‌ട്രേലിയയുടെ വില്‍ മലജ്‌സുക് (51 പന്തില്‍) ആണ് ഒന്നാമത്. അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ ഏറ്റവും പ്രായംകുറഞ്ഞ സെഞ്ചറിക്കാരനും വൈഭവ് തന്നെ. ക്യാപ്റ്റന്‍ ആയുഷ് മാത്രെയെ ഇന്ത്യയ്ക്ക് തുടക്കിലേ നഷ്ടമായി. വൈഭവുമൊത്ത് 142 റണ്‍സിന്റെ കൂട്ട്‌കെട്ട് തീര്‍ത്ത ശേഷമാണ് മാത്രെ മടങ്ങിയത്. പിന്നാലെ സെമിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ആരോണിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 11 പന്തില്‍ ഒന്‍പത് റണ്‍സെടുക്കാനേ ആരോണിന് ഫൈനലില്‍ കഴിഞ്ഞുള്ളൂ. ഫൈനല്‍ വരെയുള്ള യാത്രയില്‍ മൂന്ന് അര്‍ധസെഞ്ചറികള്‍ സ്വന്തമാക്കിയപ്പോഴും ഒന്നും നൂറിലെത്തിക്കാന്‍ വൈഭവിനു കഴിഞ്ഞില്ല. ഇതിന്റെ ക്ഷീണം ഫൈനലില്‍ തീര്‍ത്തു. ഫൈനലില്‍ 80…
Read More » -
അതിവേഗ റെയിൽ പാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനെ എന്തെങ്കിലും ചുമതല ഏല്പിച്ചിട്ടുണ്ടോ? എംപിമാരുടെ ചോദ്യത്തിന് ബ ബ്ബ ബ്ബ അടിച്ച് അശ്വിനി വൈഷ്ണവ്!! കേരളത്തിന് വേണമെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാവുന്നതാണ്… പക്ഷെ ഭൂമി ഏറ്റെടുക്കലാണ് പ്രശ്നം, സിൽവർലൈൻ പദ്ധതി പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുന്നു…
ന്യൂഡൽഹി: കേരളത്തിലെ അതിവേഗ റെയിൽ പാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനെ എന്തെങ്കിലും ചുമതല ഏല്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ക്രത്യമായ മറുപടി നൽകാതെ തപ്പിത്തടഞ്ഞ് ഒഴിഞ്ഞുമാറി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ എംപിമാരായ ഹാരിസ് ബീരാനും ജോൺ ബ്രിട്ടാസും ഉന്നയിച്ച ചോദ്യത്തിനാണ് അശ്വിനി വൈഷ്ണവ് വ്യക്തതയില്ലാത്ത മറുപടി നൽകി ഒഴിഞ്ഞുമാറിയത്. കേരളത്തിന് വേണമെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാവുന്നതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ ഭൂമിയേറ്റെടുക്കലാണ് പ്രധാന പ്രശ്‌നം. കേരളം നിർദേശിച്ച സിൽവർലൈൻ പദ്ധതി പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുന്നതാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. അതേസമയം ഇ ശ്രീധരനെ ചുമതല വല്ലതും ഏൽപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മാത്രം മന്ത്രി മറുപടി നൽകിയതുമില്ല. ജോൺ ബ്രിട്ടാസ് എംപിയും മന്ത്രിയോട് സമാന ചോദ്യം ഉന്നയിച്ചു. കേരളത്തിലെ അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനെ എന്തെങ്കിലും ചുമതല ഏല്പിച്ചിട്ടുണ്ടോ?. അദ്ദേഹം കേരളത്തിലെ പൊന്നാനിയിൽ അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഓഫീസ് തുറന്നത് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്‍റെ അനുമതിയോടെ ആണോ എന്നിങ്ങനെ…
Read More » -
0 കോടി രൂപയുടെ ആദായനികുതി കുടിശ്ശിക; ജയലളിതയുടെ ‘വേദനിലയം’ അടക്കമുള്ള വീടുകളും സ്വത്തുക്കളും ജപ്തിയിലേയ്ക്ക്?
ചെന്നൈ: ആദായനികുതി കുടിശിക അടയ്ക്കാത്തപക്ഷം തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ‘വേദനിലയം’ അടക്കമുള്ള വീടുകളും സ്വത്തുക്കളും ജപ്തി ചെയ്യുമെന്ന് ആദായനികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നികുതി കുടിശിക ആവശ്യപ്പെട്ട് നൽകിയ നോട്ടിസ് ചോദ്യം ചെയ്ത് ജയയുടെ സഹോദര പുത്രിയും അനന്തരാവകാശിയുമായ ജെ.ദീപ നൽകിയ ഹർജി പരിഗണിക്കുന്നതിനിടയ്ക്കാണ് ആദായനികുതി വകുപ്പിന്റെ ഇത്തരമൊരു അറിയിപ്പ് . കുടിശികയും പലിശയും സഹിതം 20 കോടി രൂപയാണ് ദീപയും സഹോദരൻ ദീപക്കും ചേർന്ന് അടയ്ക്കേണ്ടത്. നിയമപരമായ അവകാശികളിൽ ഒരാളായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ദീപക് ഇതിനകം തന്നെ 1.17 കോടി രൂപ നൽകിയിട്ടുണ്ട്. 36 കോടി രൂപയായിരുന്നു നികുതിയായി ആദ്യം ഇരുവരിൽ നിന്നും ആവശ്യപ്പെട്ടിരുന്നത്. ഇതു പിന്നീട് 13 കോടിയായി കുറച്ചു. നോട്ടിസുകളിലെ തുകയുടെ വ്യത്യാസം ചോദ്യം ചെയ്തും കൃത്യമായ തുക അറിയിക്കണമെന്നും ആവശ്യപ്പെട്ടാണു ദീപ കോടതിയെ സമീപിച്ചത്. ദീപയുടെ വാദം 18നു കേൾക്കും. ജയയുടെ മൊത്തം സ്വത്തുക്കൾക്ക് 600 കോടിയിലേറെ രൂപയുടെ മൂല്യമുണ്ട്.
Read More » -
കാർ പാർക്കുചെയ്യുന്നതിനിടെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തു, പട്ടാപ്പകൽ എഎപി നേതാവ് ലക്കി ഒബ്‌റോയിക്ക് ദാരുണാന്ത്യം, പഞ്ചാബിൽ ഭരണകക്ഷി നേതാക്കൾക്ക് പോലും സുരക്ഷയില്ല, അപ്പോൾ സാധാരണക്കാരുടെ സ്ഥിതി എന്താണെന്ന് പ്രതിപക്ഷ നേതാവ്
ചണ്ഡിഗഡ്: പഞ്ചാബിലെ ജലന്ധറിൽ പട്ടാപ്പകൽ ആം ആദ്മി പാർട്ടി (എഎപി) നേതാവ് ലക്കി ഒബ്‌റോയിയെ അജ്ഞാതരായ അക്രമികൾ നടുറോഡിൽ വെടിവച്ചു കൊന്നു. ജലന്ധറിലെ മോഡൽ ടൗണിലുള്ള ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വച്ചാണ് ഇരുചക്രവാഹനത്തിലെത്തിയ അക്രമികൾ ലക്കിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. രാവിലെ ഗുരുദ്വാരയ്ക്ക് പുറത്ത് തന്റെ കാർ പാർക്ക് ചെയ്യുന്നതിനിടെയാണ് ലക്കി ഒബ്‌റോയിക്ക് നേരെ ആക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ ദേഹത്ത് അഞ്ച് വെടിയുണ്ടകൾ ഏറ്റു. ഉടൻതന്നെ ലക്കി ഒബ്റോയിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകികളെ കണ്ടെത്താനുള്ള ഊർജിതമായ തിരച്ചിൽ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം സംഭവത്തിനു പിന്നാലെ പഞ്ചാബിലെ ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഭരണകക്ഷി നേതാക്കൾക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയിൽ സാധാരണക്കാരുടെ സ്ഥിതി എന്താണെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ ചോദിച്ചു. പഞ്ചാബിൽ ക്രമസമാധാനം തകരാറിലാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാലയും ആരോപിച്ചു.
Read More » -
വിവാഹിതയായ സ്ത്രീക്ക് ‘വിവാഹവാഗ്ദാനം’ ചൂണ്ടിക്കാട്ടി ബലാത്സംഗ കേസ് നൽകാനാകില്ല, വിവാഹബന്ധം നിലനിൽക്കുമ്പോൾ നിയമപരമായി വീണ്ടും വിവാഹം കഴിക്കാൻ അർഹതയില്ല!! യഥാർത്ഥ ബലാത്സംഗ കേസുകൾ കോടതികൾ തിരിച്ചറിയണം: സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: സമ്മതത്തോടെയുള്ള ബന്ധം പിന്നീട് വിരോധത്തിലേക്ക് മാറുമ്പോൾ ക്രിമിനൽ നീതി സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത ആശങ്കാജനകമാണെന്ന് സുപ്രീം കോടതി. വിവാഹിതയായ സ്ത്രീക്ക് മറ്റൊരു പുരുഷനുമായി ഉണ്ടായ ശാരീരികബന്ധം ‘വിവാഹവാഗ്ദാനം’ എന്ന പേരിൽ ബലാത്സംഗ കേസാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജൽ ഭുയാനും അടങ്ങിയ ബെഞ്ചാണ് നിർണായക നിരീക്ഷണം നടത്തിയത്. വിവാഹബന്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ത്രീയ്ക്ക് നിയമപരമായി വീണ്ടും വിവാഹം കഴിക്കാൻ അർഹതയില്ലാത്തതിനാൽ, ‘വ്യാജ വിവാഹവാഗ്ദാനം’ എന്ന അടിസ്ഥാനത്തിൽ ബലാത്സംഗ കുറ്റം ആരോപിക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു വനിതാ അഭിഭാഷക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറ്റൊരു അഭിഭാഷകനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ഈ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. പരാതിക്കാരി ബന്ധം ഉണ്ടായിരുന്ന കാലയളവിൽ തന്നെ വിവാഹിതയാണെന്ന വസ്തുത പരിഗണിച്ച്, ഇത് “സമ്മതത്തോടെയുള്ള ബന്ധം പിന്നീട് വഷളായ ക്ലാസിക് കേസ്” ആണെന്ന് ബെഞ്ച് നിരീക്ഷിച്ചു. “ ഒരു വാദത്തിനായി പോലും വിവാഹവാഗ്ദാനം ഉണ്ടായിരുന്നുവെന്ന് അംഗീകരിച്ചാലും,…
Read More » -
‘സ്വന്തം ‘കുടുംബസ്റ്റാർട്ടപ്പ്’ പോലും നന്നായി നടത്താൻ കഴിയാത്തവർ എനിക്ക് ശവക്കല്ലറ കുഴിക്കാൻ നോക്കുന്നു, അവർക്കതിന് ഒരിക്കലും കഴിയില്ല‘- രാഹുൽ ഗാന്ധിക്കെതിരെ മോദി
ദില്ലി: രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ ഗാന്ധികുടുംബത്തിനും കോൺഗ്രസിനുമെതിരേ വാക്പോരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്നേഹത്തിൻ്റെ കട തുറക്കുമെന്നു പറയുന്നവർ തനിക്ക് ശവക്കല്ലറ കുഴിക്കാൻ നോക്കുന്നു, അവർക്കതിന് ഒരിക്കലും കഴിയില്ലെന്ന് മോദി പറഞ്ഞു. സ്വന്തം ‘കുടുംബസ്റ്റാർട്ടപ്പ്’ പോലും നന്നായി നടത്താൻ കഴിയാത്തവരാണിതിന് ശ്രമിക്കുന്നതെന്ന് രാഹുൽഗാന്ധിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഇറങ്ങിപ്പോയതിനുശേഷം ഭരണകക്ഷി അംഗങ്ങൾ സാക്ഷിയാക്കിയായിരുന്നു മോദിയുടെ ഒന്നരമണിക്കൂറിലധികം നീണ്ട പ്രസംഗം. യൂറോപ്യൻ യൂണിയൻ അടക്കം ഒൻപതു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരക്കരാർ പരാമർശിച്ച മോദി, യു.എസ്. കരാറിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. സംസാരിക്കാൻ ആദ്യം അവസരം നൽകണമെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. ഖാർഗെയ്ക്ക് രണ്ടുമിനിറ്റ് നൽകണമെന്ന് സി.പി.എം. അംഗം ബ്രിട്ടാസും പറഞ്ഞു. അത് അനുവദിക്കാത്തതോടെ ഖാർഗെയും അദ്ദേഹത്തെ പിന്തുണച്ച കോൺഗ്രസ്, ഡി.എം.കെ., ഇടത് പാർട്ടി എംപിമാർ പ്രതിഷേധം രേഖപ്പെടുത്തി. തൃണമൂൽ അംഗങ്ങൾ സഭയിൽ ഹാജരായിരുന്നില്ല. പ്രസംഗം തുടങ്ങിയപ്പോൾതന്നെ ഖാർഗെയെക്കുറിച്ച് മോദി പരാമർശിച്ചു; ‘പ്രായമായില്ലേ, ഇരുന്ന് മുദ്രാവാക്യം വിളിച്ചോളൂ’ എന്നാണ്…
Read More » -
മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാമ്പുകൾ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി മലയാളി യുവനടി അഞ്ജു കൃഷ്ണ തമിഴ് സഹസംവിധായിക അടക്കം എട്ടുപേർ പിടിയിൽ!! സിനിമയുമായി ബന്ധപ്പെട്ട പാർട്ടികളിൽ ലഹരി എത്തിച്ചുനൽകുന്നത് പ്രതികൾ- പോലീസ്
ചെന്നൈ: മലയാളി യുവനടി അഞ്ജു കൃഷ്ണ തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ ഉൾപ്പെടെ എട്ടുപേർ ചെന്നൈയിൽ ലഹരിവസ്തുക്കളുമായി പിടിയിൽ. തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോർജ് നായകനായ ‘ആരോ’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് പിടിയിലായ അഞ്ജു കൃഷ്ണ. പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം ചെന്നൈ പോലീസിന്റെ പിടിയിലായത്. ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റാണ് മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാമ്പുകൾ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായി സംഘത്തെ പിടികൂടിയത്. നേരത്തെ ഇവർക്കു ലഹരി വസ്തുക്കൾ എത്തിച്ചുകൊടുക്കുന്ന നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരൻ എന്നയാളെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് പോലീസ് ആവശ്യക്കാരെന്ന വ്യാജേന ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വത്സരവാക്കത്ത് വെച്ച് ലഹരിമരുന്ന് കൈമാറാൻ കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം അഞ്ജു കൃഷ്ണ, വിൻസി നിവേദ എന്നിവർക്കൊപ്പം കാർത്തിക്…
Read More » -
‘ജനാധിപത്യം ഇരുളില്‍ മരിക്കുന്നു’; വാഷിംഗ്ടണ്‍ പോസ്റ്റില്‍നിന്ന് പിരിച്ചുവിട്ടതിനു പിന്നാലെ കുറിപ്പുമായി തരൂരിന്റെ മകന്‍; ജെഫ് ബെസോസിന്റെ ഇടപെടലില്‍ നഷ്ടമായത് ലക്ഷക്കണക്കിന് വരിക്കാരെ; തലമുതിര്‍ന്ന എഡിറ്റര്‍മാര്‍ രാജിവച്ചു; ഇതിഹാസ പത്രത്തിന്റെ ചിറകരിയുമ്പോള്‍
ന്യൂയോര്‍ക്ക്: ‘ജനാധിപത്യം ഇരുളില്‍ മരിക്കുന്നു’ (Democracy dies in darkness). 12 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ന്യൂസ് ഡസ്‌കില്‍നിന്നുള്ള ചിത്രം പങ്കുവച്ച് ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ലോകമെമ്പാടും വായനക്കാരുള്ള വാഷിംഗ്ടണ്‍ പോസ്റ്റില്‍നിന്നു പിരിച്ചുവിടപ്പെട്ട മുന്നൂറു ജീവനക്കാരില്‍ ഒരാളാണ് ഇഷാന്‍ തരൂര്‍. ‘ന്യൂസ്‌റൂമി’നെയും സഹപ്രവര്‍ത്തകരെയും ഓര്‍ത്തു ദുഖിക്കുന്നെന്നും ഇഷാന്‍ കുറിച്ചു. ‘വാഷിംഗ്ടണ്‍ പോസ്റ്റിലെ ഭൂരിഭാഗം അന്താരാഷ്ട്ര വിഭാഗം ജീവനക്കാര്‍ക്കും മറ്റ് നിരവധി മികച്ച സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം എന്നെയും ഇന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഞങ്ങളുടെ ന്യൂസ് റൂമിനും, പ്രത്യേകിച്ച് അന്താരാഷ്ട്ര തലത്തില്‍ പോസ്റ്റിനായി സേവനമനുഷ്ഠിച്ച നിസ്തുലരായ പത്രപ്രവര്‍ത്തകരെയും ഓര്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു. ഏതാണ്ട് 12 വര്‍ഷമായി എന്റെ സുഹൃത്തുക്കളും സഹകാരികളുമായിരുന്ന എഡിറ്റര്‍മാരും ലേഖകരും. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു’ തരൂര്‍ എക്‌സില്‍ കുറിച്ചു. 2017 മുതല്‍ ആരംഭിച്ച വേള്‍ഡ് വ്യൂ എന്ന കോളം കൈകാര്യം ചെയ്തിരുന്നത് ഇഷാന്‍ ആയിരുന്നു. അമേരിക്കന്‍ മാധ്യമലോകത്ത്…
Read More » -
മസ്‌കിന്റെ സ്‌പേസ് എക്‌സില്‍ ചൈനീസ് രഹസ്യ നിക്ഷേപം? ഗുരുതര ആരോപണവുമായി സെനറ്റര്‍മാര്‍; അന്വേഷിക്കാന്‍ പെന്റഗണിനു നിര്‍ദേശം; അമേരിക്കയുടെ സൈനിക- രഹസ്യ അന്വേഷണ രംഗത്തും ആശങ്ക; നിക്ഷേപം എത്തിയത് വളഞ്ഞ വഴിയിലൂടെ
ന്യൂയോര്‍ക്ക്: ചൈനീസ് നിക്ഷേപകര്‍ രഹസ്യമായി ഓഹരികള്‍ കൈക്കലാക്കിയെന്ന ആരോപണങ്ങള്‍ക്കിടയില്‍, സ്പേസ് എക്സിനെക്കുറിച്ച് (space x) അടിയന്തര അന്വേഷണം നടത്താന്‍ രണ്ട് ഡെമോക്രാറ്റിക് യുഎസ് സെനറ്റര്‍മാര്‍ വ്യാഴാഴ്ച പെന്റഗണിനോട് ആവശ്യപ്പെട്ടു. ദേശീയ സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണു കത്തുനല്‍കിയതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സ്പേസ് എക്സിലെ ചൈനീസ് നിക്ഷേപം ‘ദേശീയ സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും പ്രധാനപ്പെട്ട സൈനിക, രഹസ്യാന്വേഷണ, സിവിലിയന്‍ നിര്‍മിതികളെ അപകടത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും’ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സെനറ്റര്‍മാരായ എലിസബത്ത് വാറനും ആന്‍ഡി കിമ്മുമാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് കത്തെഴുതിയത്. ചൈനയുമായി ബന്ധമുള്ള നിക്ഷേപകര്‍ സ്പേസ് എക്സ് ഓഹരികള്‍ വാങ്ങുന്നത് മറച്ചുവയ്ക്കാന്‍ കേമാന്‍ ഐലന്‍ഡ്സ് (Cayman Islands), ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍വഴി പണം എത്തിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകളും കോടതി മൊഴികളും ഉദ്ധരിച്ച് നിയമനിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്‌ക് സ്ഥാപിച്ച സ്പേസ് എക്‌സ്, അമേരിക്കയുടെ സൈനിക-രഹസ്യാന്വേഷണ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. യുക്രൈന്‍ പ്രതിരോധത്തെ പിന്തുണയ്ക്കുന്ന സ്റ്റാര്‍ലിങ്ക് എന്ന…
Read More »