India
-
പശ്ചിമേഷ്യയുടെ സൈനിക സമവാക്യം അടിമുടി മാറും; സൗദിക്ക് അത്യാധുനിക എഫ് 35 സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍ നല്‍കാന്‍ അമേരിക്ക; 48 എണ്ണം കൈമാറാന്‍ പെന്റഗണിന്റെ പ്രാഥമിക അംഗീകാരം; സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനത്തോടെ തീരുമാനം; ഇസ്രയേലിനോടുള്ള നയം മാറുന്നോ?
വാഷിംഗ്ടണ്‍: അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള യുദ്ധവിമാനക്കരാറിനു പെന്റഗണിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചെന്നു റിപ്പോര്‍ട്ട്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായിട്ടാണ് 48 എഫ് 35 ഫൈറ്റര്‍ ജെറ്റുകളുടെ കരാറുമായി ബന്ധപ്പെട്ട ധാരണയിലെത്തിയതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ബില്യണ്‍ ഡോളറിന്റെ കരാര്‍ സൗദിയുടെ ഏറ്റവും വലിയ ആയുധക്കരാറുകളില്‍ ഒന്നാണ്. അമേരിക്കയുടെ പോളിസിയിലെ നിര്‍ണായക മാറ്റമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. പശ്ചിമേഷ്യയിലെ സൈനിക ശക്തിയെ കാര്യമായി സ്വാധീനിക്കുമെന്നും ഇസ്രയേലിന്റെ സൈനിക ശക്തിക്കു മുന്‍ഗണന നല്‍കുമെന്നുമുള്ള ഇതുവരെയുള്ള നയത്തിന്റെ വ്യതിയാനമാണെന്നും ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ആദ്യം സൗദി നേരിട്ട് യുദ്ധവിമാനങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഏറെക്കാലമായി ലോക്ഹീഡ് മാര്‍ട്ടിന്റെ യുദ്ധവിമാനങ്ങളില്‍ വര്‍ഷങ്ങളായി സൗദിക്കു കണ്ണുണ്ട്. 48 എണ്ണം വില്‍ക്കുന്നതിനെക്കുറിച്ചാണു പെന്റഗണിന്റെ പരിഗണനയിലുള്ളതെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പ്രാഥമിക അംഗീകാരം മാത്രമാണു ലഭിച്ചതെന്നും ഇനിയും നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭാ തലത്തിലുള്ള അനുമതിക്കു പുറമേ, കോണ്‍ഗ്രസിന്റെയും…
Read More » -
ട്രംപിന്റെ രണ്ടാമൂഴത്തിലെ നിര്‍ണായക തെരഞ്ഞെടുപ്പില്‍ സ്ഥാനങ്ങള്‍ തൂത്തുവാരി ഡെമോക്രാറ്റുകള്‍; മൂന്നിടത്തും തകര്‍പ്പന്‍ ജയം; വരും തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ മാറും; കലിപ്പില്‍ ട്രംപ്; ന്യൂയോര്‍ക്കിനുള്ള പണം വെട്ടിക്കുറയ്ക്കുമെന്നും പ്രഖ്യാപനം
ന്യൂയോര്‍ക്ക്: ഡോണള്‍ഡ് ട്രംപ് രണ്ടാമതും അധികാരമേറ്റതിനുശേഷം നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം നേടി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍. മൂന്നു മത്സരങ്ങളിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയാണ് വിജയം. പുതിയ നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനൊപ്പം അടുത്തവര്‍ഷത്തെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിക്കു പുതു ഊര്‍ജം സമ്മാനിക്കാനും ഇതു സഹായിക്കും. ഫണ്ട് തടഞ്ഞുവയ്ക്കുമെന്നതടക്കമുള്ള ട്രംപിന്റെ ഭീഷണിക്കിടയിലും ന്യൂയോര്‍ക്ക് സിറ്റി മേയറായി ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുമായ സൊഹ്‌റന്‍ മംദാനിയുടെ വിജയം വലിയ സന്ദേശമാണു നല്‍കുന്നത്. രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണിന്ന് ഇദ്ദേഹം. വിര്‍ജീനിയയിലും ന്യൂജേഴ്സിയിലും, മിതവാദികളായ ഡെമോക്രാറ്റുകളായ അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗര്‍ (46), മിക്കി ഷെറില്‍ (53) എന്നിവര്‍ യഥാക്രമം ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ മികച്ച ലീഡോടെ വിജയിച്ചു. ‘ഒരു രാജ്യത്തെ ഡോണള്‍ഡ് ട്രംപ് എങ്ങനെയാണു വഞ്ചിക്കുന്നതെന്നും അതിനെ എങ്ങനെ പരാജയപ്പെടുത്താമെന്നും കാട്ടിത്തരാന്‍ അദ്ദേഹത്തെ സൃഷ്ടിച്ച നഗരത്തില്‍നിന്നുതന്നെ സാധിച്ചു. സ്വേച്ഛാധിപതിയെ ഭയപ്പെടുത്താന്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍ അയാള്‍ക്ക് അധികാരം ശേഖരിക്കാന്‍ അനുവദിച്ച സാഹചര്യങ്ങള്‍തന്നെ പൊളിച്ചുമാറ്റുന്നതിലൂടെയാണ്’- മാംദാനി പറഞ്ഞു. ‘അപ്പോള്‍…
Read More » -
‘അവരുടെ വിജയം മഹത്തരം, പക്ഷേ, 1983ലെ ലോകകപ്പ് വിജയവുമായി താരതമ്യമില്ല’; വനിതാ ലോകകപ്പ് വിജയത്തില്‍ പ്രതികരിച്ച് ഗവാസ്‌കര്‍; ‘പുരുഷ ടീം ഒരിക്കലും നോക്കൗട്ടിന്റെ വക്കിലെത്തിയില്ല’
മുംബൈ: വനിതാ ലോകകപ്പ് വിജയം രാജ്യത്തെ വനിതാ ക്രിക്കറ്റിനു വഴിത്തിരിവാകുമെങ്കിലും 1983ലെ ലോകകപ്പ് വിജയവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. പുരുഷ ടീം ഒരു ഘട്ടത്തിലും നോക്കൗട്ട് ഘട്ടത്തില്‍ എത്തിയില്ല. ട്രോഫി നേടുന്നതിനു മുമ്പ് വനിതാ ടീം നിരവധി തവണ നോക്കൗട്ടിന് അടുത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. ‘1983 ലെ പുരുഷ ടീം ലോകകപ്പ് നേടിയതുമായി ഈ വിജയത്തെ താരതമ്യം ചെയ്യാന്‍ ചിലര്‍ ശ്രമിച്ചു. മുന്‍ പതിപ്പുകളില്‍ പുരുഷ ടീം ഗ്രൂപ്പ് ഘട്ടത്തിനപ്പുറം ഒരിക്കലും മുന്നേറിയിട്ടില്ല. അതിനാല്‍ നോക്കൗട്ട് ഘട്ടം മുതല്‍ എല്ലാം അവര്‍ക്ക് പുതിയതായിരുന്നു, അതേസമയം ഈ മഹത്തായ വിജയത്തിന് മുമ്പ് രണ്ട് ഫൈനലുകളില്‍ പങ്കെടുത്തതിനാല്‍ വനിതാ ടീമിന് ഇതിനകം മികച്ച റെക്കോര്‍ഡ് ഉണ്ടായിരുന്നു’ ഗവാസ്‌കര്‍ സ്പോര്‍ട്സ്റ്റാറിനായുള്ള തന്റെ കോളത്തില്‍ എഴുതി. രണ്ട് വിജയങ്ങളും തമ്മിലുള്ള സമാനതകള്‍ അദ്ദേഹം കൂടുതല്‍ എടുത്തുകാണിച്ചു. വനിതാ ടീമിന്റെ വിജയം നിരവധി മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ ഗെയിം ഏറ്റെടുക്കാനും അതിലൂടെ…
Read More » -
‘സീമ, സ്വീറ്റി, സരസ്വതി തുടങ്ങി പേരുകളില്‍ ബ്രസീലില്‍ നിന്നുള്ള മോഡല്‍ വന്ന് പോലും വോട്ട് ചെയ്തു’: എല്ലാ പ്രവചനങ്ങളും കോണ്‍ഗ്രസിന് അനുകൂലം, പക്ഷേ ഫലം പുറത്തുവരുമ്പോള്‍ ബിജെപി ; 25 ലക്ഷം വോട്ടുകള്‍ മോഷ്ടിച്ചെന്ന് രാഹുല്‍
ന്യൂഡല്‍ഹി: ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വോട്ടുതട്ടിപ്പ് ആരോപണവുമായി പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി വീണ്ടും. എക്‌സിറ്റ്‌പോളുകളെല്ലാം കോണ്‍ഗ്രസിന്റെ വന്‍ വിജയങ്ങള്‍ പ്രവചിച്ചാലും ഫലം പുറത്തുവരുമ്പോള്‍ അത് ബിജെപിയ്ക്ക് അനുകൂലമായി മാറുമെന്നും എന്താണ് ഇതിന് കാരണമെന്നും കള്ളവോട്ടുകള്‍ വ്യാപകമായി നടക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വോട്ട് തട്ടിപ്പ് നടന്നതായി ലോക്‌സഭയിലെ രാഹുല്‍ ഗാന്ധി. എല്ലാ എക്സിറ്റ് പോളുകളും ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം പ്രവചിച്ചിരുന്നെങ്കിലും ഫലങ്ങള്‍ ബിജെപിയുടെ വിജയമായിരുന്നുവെന്ന് ഗാന്ധിജി പറയുന്നു. ആകെ 2 കോടി വോട്ടര്‍മാരുള്ള ഹരിയാനയില്‍ 25 ലക്ഷം വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് ഗാന്ധിജി ആരോപിച്ചു. സീമ, സ്വീറ്റി, സരസ്വതി എന്ന പേരില്‍ ബ്രസീലിയന്‍ മോഡല്‍ വരെ വോട്ടുചെയ്‌തെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. ‘ഇതിനര്‍ത്ഥം ഹരിയാനയിലെ എട്ട് വോട്ടര്‍മാരില്‍ ഒരാള്‍ വ്യാജനാണ്, ഇത് 12.5 ശതമാനത്തോളം വരുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ എല്ലാം ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം പ്രവചിച്ചിരുന്നെങ്കിലും ഫലങ്ങള്‍ വന്നപ്പോള്‍ വിജയം…
Read More » -
ഹൃദയവിശാലത: യാത്രക്കിടയില്‍ കൂട്ടുകാരനോട് പൈസ കടംവാങ്ങി പഞ്ചാബ് സ്‌റ്റേറ്റ് ലോട്ടറിയെടുത്തു ; ദരിദ്രന് അടിച്ചത് ദീപാവലി ജാക്ക്‌പോട്ട് 11 കോടി ; കിട്ടാന്‍ പോകുന്ന കോടികളില്‍ നിന്നും ഒരു കോടി കൂട്ടുകാരനെന്ന് ഭാഗ്യവാന്‍
ചണ്ഡീഗഢ്: ഭാഗ്യമുള്ളവന് തേടി വെയ്‌ക്കേണ്ടതില്ലെന്നാണ് ചൊല്ല്. കൂട്ടുകാരന്റെ കയ്യില്‍ നിന്നും കടംവാങ്ങി എടുത്ത ലോട്ടറിക്ക് യുവാവിന് അടിച്ചത് 11 കോടിയുടെ സമ്മാനം. കഴിഞ്ഞ ദിവസം പഞ്ചാബില്‍ ഉണ്ടായ സംഭവത്തില്‍ ദീപാവലി ജാക്ക്‌പോട്ട് അടിച്ചത് പച്ചക്കറി വില്‍പ്പനക്കാരനാണ്. സുഹൃത്തിന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ പണം ഉപയോഗിച്ച് എടുത്ത ലോട്ടറിക്കാണ് സമ്മാനമടിച്ചത്. ജയ്പൂര്‍ കോട്ട്പുട്ലിയില്‍ നിന്നുള്ള സെഹ്‌റാനാണ് 11 കോടി സമ്മാനം അടിച്ചത്. പഞ്ചാബിലേക്കുള്ള ഒരു യാത്രക്കിടെയായിരുന്നു സെഹ്‌റയുടെ ജീവിതത്തിന്റെ ഗതി മാറ്റിയ ഭാഗ്യം എത്തിയത്. സുഹൃത്തിന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ പണം ഉപയോഗിച്ച് പഞ്ചാബ് സ്റ്റേറ്റ് ലോട്ടറിയിലെ ഏറ്റവും വലിയ സമ്മാനമായ 11 കോടിയുടെ ഭാഗ്യക്കുറി എടുക്കുകയായിരുന്നു. അപ്രതീക്ഷിതമായി എത്തിയ വിജയത്തിന്റെ ഞെട്ടലിലാണ് സെഹ്‌റ ഇപ്പോള്‍. അതേസമയം തനിക്ക് ലോട്ടറിയെടുക്കാന്‍ പണം നല്‍കി സഹായിച്ച സുഹൃത്തിനെയും സെഹ്റ മറന്നില്ല. പണം ലഭിച്ചാല്‍ അദ്ദേഹത്തിന് ഒരു കോടി രൂപ നല്‍കുമെന്നും സെഹ്റ പറഞ്ഞു. ദൈവത്തിന്റെ അനുഗ്രഹത്താലാണ് തനിക്ക് ലോട്ടറിയിലൂടെ ഭാഗ്യം എത്തിയതെന്നാണ്…
Read More » -
ഇന്ത്യ ഞെട്ടുന്നു: ബിലാസ്പൂര്‍ ട്രെയിന്‍ അപകടത്തിന്റെ നടുക്കം മാറും മുന്‍പേ മിര്‍സാപൂരിലും ദുരന്തം: റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറുപേര്‍ മരിച്ചു: അപകടത്തില്‍ പെട്ടത് കാര്‍ത്തിക പൂര്‍ണിമ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയവര്‍
ന്യൂഡല്‍ഹി: ബിലാസ്പൂര്‍ ട്രെയിന്‍ അപകടത്തിന്റെ നടുക്കം മാറും മുന്‍പേ മിര്‍സാപൂരിലും ദുരന്തം. റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശ് മിര്‍സാപൂരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ട്രെയിനിടിച്ച് ആറ് പേര്‍ മരിച്ചത്. ചുനാര്‍ റെയില്‍ വേ സ്റ്റേഷനില്‍ രാവിലെയാണ് അപകടം ഉണ്ടായത്. ചോപാന്‍-പ്രയാഗ്രാജ് എക്‌സ്പ്രസ് ട്രെയിനില്‍ വന്നിറങ്ങിയ യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങാതെ എതിര്‍ വശത്തുകൂടി പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ സമയം എതിര്‍ദിശയില്‍ നിന്ന് വന്ന നേതാജി എക്‌സ്പ്രസ് ട്രെയിന്‍ യാത്രക്കാരെ ഇടിക്കുകയായിരുന്നു. കാര്‍ത്തിക പൂര്‍ണിമ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരില്‍ ലോക്കോ പൈലറ്റും ഉള്‍പ്പെടുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വേ അറിയിച്ചു.
Read More » -
സാംസ്കാരിക മന്ത്രി അറിയണം, വേടനും വിഷമമായി ; സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമെന്ന് വേടൻ : പാട്ടിലൂടെ മറുപടി കൊടുക്കുമെന്നും പ്രതികരണം:
കൊച്ചി: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ ഗായകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ വേടൻ വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍ തുറന്നടിച്ചു . അതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നും അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടന്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ വേടനെപ്പോലും തങ്ങള്‍ അവാര്‍ഡിനായി സ്വീകരിച്ചുവെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പോലെ എന്ന പ്രയോഗം ഏറെ വിമർശനങ്ങൾക്ക് വഴി വെക്കുകയും ചെയ്തു. തനിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും വേടൻ പ്രതികരിച്ചു. അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമല്ലെന്നും വേടന്‍ പറഞ്ഞു. തുടര്‍ച്ചയായ കേസുകള്‍ ജോലിയെ ബാധിച്ചുവെന്നും വേടന്‍ പറഞ്ഞു. വ്യക്തിജീവിതത്തില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം എന്ന് തോന്നിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വത കുറവ് ഉണ്ടെന്നും വേടന്‍ പറഞ്ഞു.
Read More » -
ഹരിയാനയിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് രാഹുൽ ഗാന്ധി: ഇത് ബീഹാറിലും നടക്കാൻ പോകുകയാണെന്ന് രാഹുൽ : രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി
ന്യൂഡൽഹി : ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് ബീഹാറിലും നടക്കാൻ പോകുകയാണ്. ഇത് തടയാൻ ആകില്ല, വോട്ടർ ലിസ്റ്റ് തന്നത് അവസാന നിമിഷമാണെന്നും പറഞ്ഞ രാഹുൽ ഗാന്ധി ബീഹാറിലെ ക്രമക്കേട് സംബന്ധിച്ച് വിവരങ്ങളും പുറത്തുവിട്ടു. ബീഹാറിലെ വോട്ടർമാരെ ഹാജരാക്കിയ രാഹുൽ ഗാന്ധി, ഒരു കുടുംബത്തിലെ മുഴുവൻ വോട്ടുകൾ ഒഴിവാക്കിയതായും ദിലീപ് യാദവ് എന്ന വികലാംഗനായ വ്യക്തിയെ സംസാരിക്കുന്നതിനും ഹാജരാക്കി. ഇദ്ദേഹത്തിൻറെ വോട്ടെടക്കം ഒഴിവാക്കിയെന്നും ഒരു ഗ്രാമത്തിലെ മാത്രം 187 പേരുടെ വോട്ടുകൾ ഒഴിവാക്കിയെന്നും രാഹുൽ പറഞ്ഞു. ഇത് സംബന്ധിച്ച വിവരങ്ങളുമായി ബീഹാറിലെ തെരഞ്ഞെടുപ്പിന് ശേഷം ഉറപ്പായും ജനങ്ങൾക്ക് മുന്നിൽ എത്തും. അപേക്ഷ കൊടുത്തതിനുശേഷം വോട്ടർ പട്ടികയിൽ പേര് ചേർത്തില്ല. ജനാധിപത്യം തിരികെ കൊണ്ടുവരാൻ യുവജനങ്ങൾക്ക് ശക്തിയുണ്ടെന്ന് ഹരിയാനയിലും, മഹാരാഷ്ട്രയിലും സർക്കാരിന് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇവിടെ പറയുന്നത് എല്ലാം നൂറു ശതമാനം സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത…
Read More » -
ഓപ്പറേഷൻ സർക്കാർ ചോരി.. ബ്രസീൽ മോഡൽ ഹരിയാനയിൽ വോട്ട് ചെയ്തത് 22 തവണ!! ഹരിയാനയിൽ നടന്നത് 25 ലക്ഷത്തിലധികം വോട്ട് തട്ടിപ്പുകൾ, 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടർ, കൃത്യമായ അഡ്രസ് ഇല്ലാത്ത വോട്ടർമാർ- 93,174
ന്യൂഡൽഹി: ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്നത് 25 ലക്ഷത്തിലധികം വോട്ടുമോഷണങ്ങളെന്ന് രാഹുൽ ഗാന്ധിയുടെ വെളിപ്പെത്തൽ. ഇവിടെ പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിൽ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്. എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ കോൺഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്. പോസ്റ്റൽ വോട്ടും പോളിങ്ങും സാധാരണ ഒരുപോലെ. എന്നാൽ ഹരിയാനയിൽ വ്യത്യസ്തമായിരുന്നു. ഫലം പല തവണ പരിശോധിച്ചു. അതിൻ്റെ ഫലമാണ് ഇവിടെ പറയുന്നത്. യുവജനങ്ങളോടാണ് സംസാരിക്കുന്നതെന്നും രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതുപോലെ ഹരിയാനയിൽ 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടർമാരുണ്ടെന്നും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ തെളിവുകൾ നിരത്തി വ്യക്തമാക്കി. ഒരേ പേരിൽ ഒന്നിലധികം വോട്ടർ രജിസ്ട്രേഷനുകൾ അദ്ദേഹം കാണിച്ചു. കൂടാതെ ഹരിയാനയിൽ ഒന്നിലധികം ഇന്ത്യൻ വോട്ടർ ഐഡികളിൽ ബ്രസീലിയൻ മോഡലിന്റെ ഫോട്ടായാണുള്ളതെന്നും തെളിവുകൾ…
Read More »
