India
-
എംബിഎയുമില്ല ബിസിനസ് ഡിഗ്രിയുമില്ല, മുമ്പ് തട്ടുകട നടത്തിപോലും പരിചയമില്ല ; പക്ഷേ മുംബൈയിലെ ഈ ദമ്പതികള്‍ ദോശ വിറ്റ് പ്രതിമാസം സമ്പാദിക്കുന്നത്് ഒരു കോടി രൂപ ; വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും വരെ ആരാധകര്‍
മുംബൈ: എംബിഎ അല്ലെങ്കില്‍ റസ്റ്റോറന്റ് പരിചയമില്ലാത്ത ഈ മുംബൈ ദമ്പതികള്‍ ദോശ വിറ്റുകൊണ്ട് പ്രതിമാസം സമ്പാദിക്കുന്നത് ഒരുകോടി രൂപ. മുബൈയിലെ തിരക്കേറിയ ഒരു തെരുവില്‍ ഒരു ചെറിയ ദോശ സ്റ്റാള്‍ പ്രതിമാസം ചെയ്യുന്നത് ഒരു കോടി രൂപയുടെ ബിസിനസ്. ആ ആവേശകരമായ തവയ്ക്ക് പിന്നില്‍ വീട് പോലെ രുചിയുള്ളതും ജീവിതം മാറ്റാന്‍ തക്ക ശക്തമായ ആത്മവിശ്വാസവുമുള്ള ഒരു പാചകക്കുറിപ്പും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരുകാലത്ത് നഗരത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട ദാവന്‍ഗെരെ ശൈലിയിലുള്ള ദോശ കണ്ടെത്താന്‍ പാടുപെട്ട മുംബൈ ദമ്പതികള്‍ ഇപ്പോള്‍ എല്ലാ മാസവും ഏകദേശം ഒരു കോടി രൂപ സമ്പാദിക്കുന്ന ഒരു ഭക്ഷണ ബ്രാന്‍ഡ് നിര്‍മ്മിച്ചു. എംബിഎ, റസ്റ്റോറന്റ് പശ്ചാത്തലം അല്ലെങ്കില്‍ നിക്ഷേപക ഫണ്ടിംഗ് ഇല്ലാതെ, അഖില്‍ അയ്യരും ശ്രിയ നാരായണയും അവരുടെ നല്ല ശമ്പളമുള്ള ജോലികള്‍ ഉപേക്ഷിച്ച് ഒരു ചെറിയ ദോശ കഫേ തുറന്നു, അത് വൈറലായ വിജയഗാഥയായി വളര്‍ന്നു. വിവാഹം കഴിഞ്ഞ് താമസിയാതെ, ഇരുവരും മുംബൈയിലേക്ക് താമസം മാറി, വീട്ടില്‍…
Read More » -
25 വര്‍ഷത്തിനിടെ പുലി പിടിച്ചത് 55 പേരെ ; വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഫോറസ്റ്റുകാരും അനങ്ങുന്നില്ല ; കഴിഞ്ഞദിവസവും കരിമ്പിന്‍ തോട്ടത്തിനകത്തു നിന്നും വന്ന പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 13 വയസ്സുള്ള കുട്ടി മരിച്ചു
പൂനെ: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 13 വയസ്സുള്ള കുട്ടി മരിച്ചതിനെത്തുടര്‍ന്ന് പൂനെയില്‍ ജനരോഷം. നൂറുകണക്കിന് നാട്ടുകാര്‍ പൂനെ-നാസിക് ഹൈവേയിലെ മഞ്ചാര്‍ ബൈപാസില്‍ പ്രതിഷേധ പ്രകടനം നടത്തി. പുള്ളിപ്പുലിയെ വെടിവയ്ക്കാന്‍ നാട്ടുകാര്‍ തോക്ക് ലൈസന്‍സ് ആവശ്യപ്പെട്ടു. 13 വയസ്സുള്ള കുട്ടി കളിക്കുന്നതിനിടയില്‍ കരിമ്പിന്‍ തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന പുലി പുറത്തുവന്ന് ആക്രമണം നടത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന്, ഗ്രാമവാസികള്‍ സ്ഥലത്തേക്ക് ഓടിയെത്തുന്നതിനുമുമ്പ് പുള്ളിപ്പുലി രക്ഷപ്പെട്ടു. അധികാരികള്‍ പുള്ളിപ്പുലിയെ പിടികൂടി കൊന്നില്ലെങ്കില്‍ അന്ത്യകര്‍മങ്ങള്‍ നടത്തില്ലെന്ന് പറഞ്ഞ് കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെട്ട പ്രദേശവാസികളായ ഗ്രാമീണര്‍ പൂനെ – നാസിക് ഹൈവേ ഉപരോധിച്ചു. പുനെ-നാസിക് ഹൈവേയിലെ മഞ്ചാര്‍ ബൈപാസില്‍ തിങ്കളാഴ്ച രാത്രി വൈകിയും പ്രതിഷേധം തുടര്‍ന്നു. പുള്ളിപ്പുലികളെ വെടിവയ്ക്കാന്‍ തോക്ക് ലൈസന്‍സ് വേണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ഹൈവേയില്‍ ഗതാഗതക്കുരുക്കിന് കാരണമായി. റോഡ് വൃത്തിയാക്കാനും ഗതാഗതം സുഗമമാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രമിച്ചതോടെ പ്രതിഷേധം രൂക്ഷമായി. പുള്ളിപ്പുലികളുടെ എണ്ണം നിയന്ത്രിക്കുന്നതിനോ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനോ…
Read More » -
കോച്ചിംഗ് സെന്ററില്‍ നിന്നും മടങ്ങുമ്പോള്‍ കൗമാരക്കാരിയെ യുവാവ് പട്ടാപ്പകല്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കേ വെടിവെച്ചു ; 19 കാരി കൈ കൊണ്ടു തടഞ്ഞപ്പോള്‍ കൈ തുളച്ചുകയറിയ വെടിയുണ്ട കഴുത്തില്‍ തറച്ചു
ഫരീദാബാദ്: ഡല്‍ഹിയില്‍ പട്ടാപ്പകല്‍ കൗമാരക്കാരിക്ക് നേരെ വെടിവെയ്പ്പ്. കോച്ചിംഗ് സെന്ററില്‍ നിന്നും പരിശീലനത്തിന് പോയി മടങ്ങി വരികയായിരുന്ന 17 കാരിക്ക് നേരെ ബൈക്കിലെത്തിയ യുവാവ് വെടിവെയ്ക്കുകയായിരുന്നു. ഒരു നിറ പെണ്‍കുട്ടിയുടെ തോളിലും മറ്റൊന്നിലും വയറിലും കൊണ്ടു. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെച്ചയാളെ പോലീസ് തെരയുകയാണ്. ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലഭ്ഗഡില്‍ ആയിരുന്നു ആക്രമണം. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്നലെ വൈകുന്നേരം ബല്ലഭ്ഗഡിലെ ശ്യാം കോളനിയിലാണ് വെടിവയ്പ്പ് നടന്നത്. ജതിന്‍ മംഗ്ല എന്നയാളാണ് വെടിവെയ്പ്പ് നടത്തിയത്. ഇയാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുകയും പെണ്‍കുട്ടി നിരസിക്കുകയും ചെയ്തിരുന്നു. ആക്രമണം നടന്ന ഇടവഴിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ദൃശ്യങ്ങളില്‍ വെടിവച്ചയാള്‍ ഒരു ബൈക്കിന് സമീപം നില്‍ക്കുന്നതായി കാണാം. അയാള്‍ തന്റെ ബാഗില്‍ എന്തോ ഒളിപ്പിച്ചിരിക്കുന്നതായി തോന്നി. പെണ്‍കുട്ടി ഫ്രെയിമില്‍ പ്രത്യക്ഷപ്പെട്ടയുടനെ, കയ്യില്‍ തോക്കുമായി അക്രമി പാതയുടെ മറുവശത്തേക്ക് നടന്നുവന്ന് വെടിയുതിര്‍ക്കുന്നു. പതിനേഴുകാരിയോടൊപ്പം…
Read More » -
പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു ആറു മരണം ; നിരവധി കോച്ചുകള്‍ പാളം തെറ്റാന്‍ കാരണമായി ; ബിലാസ്പുര്‍-കാട്നി റൂട്ടിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു
ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഒരു പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു ആറു മരണം. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലെ ലാല്‍ഖദാനില്‍ ചൊവ്വാഴ്ച ഒരു പാസഞ്ചര്‍ ട്രെയിനും (68733) ഒരു ഗുഡ്സ് ട്രെയിനും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇത് നിരവധി കോച്ചുകള്‍ പാളം തെറ്റാന്‍ കാരണമായി. ആളപായം സംഭവിച്ചതായി സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, സംഭവത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുള്ളതായിട്ടാണ് വിവരം. അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍-കാട്നി റൂട്ടിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. ഇവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കിയിട്ടുണ്ടെന്നും, ആവശ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും കൂട്ടിയിടിയുടെ കാരണം കണ്ടെത്താനുമായി മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും പ്രാദേശിക ഭരണകൂട ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
Read More » -
സുപ്രീംകോടതിക്ക് പിന്നാലെ ‘അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടി’ (CITES)യുടേയും ക്ലീൻ ചിറ്റ് വൻതാരയ്ക്ക്
കൊച്ചി: ലോകമെമ്പാടുമുള്ള വന്യജീവികളും പക്ഷികളുമായ അപൂർവ ഇനങ്ങളുടെ അനധികൃത വ്യാപാരത്തെ നിരീക്ഷിക്കുന്ന ‘അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടി’ (CITES) ഗുജറാത്തിലെ ജാം നഗറിൽ സ്ഥിതിചെയ്യുന്ന വൻതാര പ്രോജക്റ്റിനെയും, അതുമായി ബന്ധപ്പെട്ട ‘ഗ്രീൻ സൂളോജിക്കൽ റെസ്ക്യൂ ആൻഡ് റിക്കവറി സെന്റർ’ (GZRRC), ‘രാധാകൃഷ്ണ ടെംപിൾ എലിഫന്റ് വെൽഫെയർ ട്രസ്റ്റ്’ (RKTEWT) എന്നീ രണ്ട് സ്ഥാപനങ്ങളെയും കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തി. ഇതിനുമുമ്പ്, സുപ്രീംകോടതിയും വൻതാരയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. CITES-ന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്, ഈ രണ്ട് സ്ഥാപനങ്ങളും അത്യുന്നത നിലവാരത്തിൽ പ്രവർത്തിച്ചുവരികയാണ്. കൂടാതെ ഇവിടെയുള്ള മൃഗങ്ങൾക്ക് വൈദ്യപരിപാലനം, മികച്ച സൗകര്യങ്ങൾ എന്നിവ ലഭ്യമാണ്. മൃഗചികിത്സാ രംഗത്ത് സൗകര്യങ്ങളും വൻതാര നിരവധി പ്രധാന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. അവരുടെ അനുഭവങ്ങൾ ശാസ്ത്രീയ സമൂഹവുമായി പങ്കുവെക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ഭാരതത്തിന്റെ വന്യജീവി സംരക്ഷണവും നിയമപരമായ നിയന്ത്രണ സംവിധാനങ്ങളും അന്തർദേശീയ നിലവാരത്തിന് തുല്യമായി പ്രവർത്തിക്കുന്നു, വൻതാര മൃഗസംരക്ഷണ രംഗത്ത് ഒരു പുതിയ മാതൃക സൃഷ്ടിച്ചിരിക്കുന്നു എന്നതുമാണ്. അന്വേഷണത്തിൽ…
Read More » -
തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പാലു കുടിക്കാന്‍ പൈസ കൂടുതല്‍ കൊടുക്കേണ്ടി വരും: സംസ്ഥാനത്ത് പാ്ല്‍ വില കൂട്ടാന്‍ തീരുമാനം: വില കൂട്ടുക തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എത്ര രൂപയെന്നത് തീരുമാനിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. നേരിയ വില വര്‍ധനയുണ്ടാകുമെന്നും വിദഗ്ധ സമിതി നിരക്ക് വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മില്‍മ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read More » -
സൂക്ഷിക്കണം….ശ്രദ്ധിക്കണം; വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ചുകുടഞ്ഞ തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു: പേവിഷബാധ സ്ഥിരീകരിച്ചത് മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയില്‍: സമീപത്തെ മറ്റൊരു പശുക്കുട്ടിക്ക് പേ വിഷബാധ ലക്ഷണങ്ങള്‍: കടിയേറ്റവരുണ്ടെങ്കില്‍ അടിയന്തിരമായി ചികിത്സ തേടണം
പാലക്കാട്: കഴിഞ്ഞ ദിവസം വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ചു കീറിയ തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്ക് പേ വിഷബാധ ലക്ഷണങ്ങളും കണ്ടതോടെ നാടാകെ പരിഭ്രാന്തിയില്‍. നാട്ടുകാര്‍ കഴിഞ്ഞ ദിവസം തന്നെ തല്ലിക്കൊന്ന നായയെ തൃശൂര്‍ മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് കിടപ്പു രോഗിയായ പുളിമ്പറമ്പ് വിശാലത്തിന് (55) തെരുവ് നായയുടെ കടിയേറ്റത്. വീടിനു മുന്‍വശത്തെ ചായ്പ്പില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു വിശാലം ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കട്ടിലില്‍ കിടക്കുകയായിരുന്ന വിശാലം കൈ കട്ടിലിന്റെ പുറത്തേക്കിട്ടിരുന്നു. തെരുവില്‍നിന്നും ഓടിയെത്തിയ നായ വിശാലത്തിന്റെ കൈ കടിച്ചു കുടയുകയായിരുന്നു. കയ്യിലെ മാംസം പുറത്തുവരുന്ന രീതിയില്‍ മാരകമായ അവസ്ഥയിലായ വിശാലത്തിന്റെ നിലവിളി കേട്ട് പരിസരത്തുള്ളവര്‍ ഓടിയെത്തുമ്പോഴേക്കും നായ മറ്റൊരു ഭാഗത്തേക്ക് ഓടിമറഞ്ഞു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിശാലത്തെ പിന്നീട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ പിന്നീട് നാട്ടുകാര്‍…
Read More » -
കുട്ടികളെ പാടെ അവഗണിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ വിവാദം: കടുത്ത നിരാശയെന്ന് സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകൻ വിനേഷ് : കുട്ടികളുടെ സിനിമ കൂടുതൽ ചെയ്യണം എന്ന് പറയേണ്ടത് അവാർഡ് നിഷേധിച്ച് കൊണ്ടല്ലെന്ന് മാളികപ്പുറം ഫെയിം ദേവനന്ദ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനങ്ങളിൽ വിവാദങ്ങൾ ഉയരുന്നു. കുട്ടികളെ പാടെ അവഗണിച്ച അവാർഡ് പ്രഖ്യാപനത്തിനെതിരെ സിനിമാ മേഖലയിലെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ കുട്ടികളുടെ കാറ്റഗറി അവഗണിക്കപ്പെട്ടതിൽ നിരാശയെന്ന് സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകൻ വിനേഷ് പ്രതികരിച്ചു. കുട്ടികളുടെ സിനിമകൾക്ക് പ്രോത്സാഹനം ഇല്ലെങ്കിൽ സിനിമകൾ ഉണ്ടാകില്ലെന്നും വിനേഷ് അഭിപ്രായപ്പെട്ടു. അവാർഡ് നൽകാത്തതിന്റെ മാനദണ്ഡം എന്താണെന്ന് മനസിലാകുന്നില്ല. ജൂറിയുടെ വിലയിരുത്തൽ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നത് പോലെയെന്നും വിനേഷ് വിമർശിച്ചു. വിനേഷിന് പിന്നാലെ 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിൽ ബാലതാരങ്ങള്‍ക്ക് പുരസ്കാരം നൽകാത്തതിൽ വിമര്‍ശനവുമായി മാളികപ്പുറം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ബാലതാരം ദേവനന്ദയും രംഗത്തെത്തി . കുട്ടികളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർക്കും അവസരം കിട്ടണമെന്നും ദേവനന്ദ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. അവാര്‍ഡ് പ്രഖ്യാപനത്തിനിടെ ജൂറി ചെയര്‍മാൻ പ്രകാശ് രാജ് കുട്ടികളുടെ അവാര്‍ഡ് സംബന്ധിച്ച പ്രതികരണം നടത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദേവനന്ദയുടെ വിമര്‍ശനം. കുട്ടികളുടെ സിനിമ കൂടുതൽ ചെയ്യണം…
Read More » -
മലയാളി യുവാവ് കന്നഡ നടിക്ക് അശ്ലീല സന്ദേശമയച്ച കേസില്‍ പിടിയില്‍
ബംഗളുരു: സീരിയല്‍ നടിക്ക് നിരന്തര അശ്ലീല സന്ദേശമയച്ച മലയാളി യുവാവ് അറസ്റ്റില്‍. വൈറ്റ് ഫീല്‍ഡില്‍ താമസിക്കുന്ന മലയാളി യുവാവ് നവീനാണ് അന്നപൂര്‍ണേശ്വരി പോലീസിന്റെ പിടിയിലായത്. തെലുങ്ക്, കന്നഡ സീരിയല്‍ നടിയുടെ പരാതിയിലാണ് അറസ്്റ്റ്. സാമൂഹിക മാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് നടിയുടെ പരാതി. നടി നേരില്‍വിളിച്ച് വിലക്കിയിട്ടും സന്ദേശം അയക്കുന്നത് തുടര്‍ന്നുവെന്നും സ്വകാര്യ അശ്ലീല ഫോട്ടോകള്‍ അയച്ച് അപമാനിച്ചെന്നും പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Read More » -
ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്‌നാട് പോലീസിന്റെ ജാഗ്രതക്കുറവു മൂലം ; തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും; പ്രതി രക്ഷപ്പെട്ടത് വിയ്യൂര്‍ പോലീസിനെ അറിയിക്കാന്‍ വൈകി: ബാലമുരുകനെ കൊണ്ടുവന്നത് സ്വകാര്യ വാഹനത്തില്‍;
തൃശൂര്‍: അമ്പതിലധികം കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും. ബാലമുരുകനെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുവന്നിരുന്ന തമിഴ്‌നാട് ബന്ദല്‍കുടി എസ്.ഐ നാഗരാജനും മറ്റു രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കേസെടുക്കുക. സംഭവത്തില്‍ തമിഴ്നാട് പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറില്‍ തിരികെയെത്തിച്ചതും കൈവിലങ്ങണിയിക്കാതെ പുറത്തുവിട്ടതും ഗുരുതമായ കൃത്യവിലോപവും വീഴ്ചയുമാണെന്നാണ് കണ്ടെത്തല്‍. ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്‌നാട് പോലീസ് കേരള പോലീസിനെ അറിയിക്കാന്‍ വൈകിയതും വീഴ്ചയാണ്. ബാലമുരുകന്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തമിഴ്‌നാട് പോലീസ് വിയ്യൂര്‍ പോലീസിനെ വിവരം അറിയിച്ചത്. ഇന്നലെ രാത്രി 9.40നാണ് ഇയാള്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ വിയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചത് രാത്രി 10.40 ഓടെയാണെന്നാണ് വിവരം. മറയൂരില്‍ നിന്ന് പിടിച്ചപ്പോള്‍ പകരം വീട്ടിയത് മറയൂര്‍ സ്റ്റേഷന്‍ പരിധിയില്‍ തുടര്‍ച്ചയായി മോഷണം നടത്തിക്കൊണ്ട്…
Read More »