India
-
‘ ഭീകരതയോട് ഇരട്ടനിലപാടില്ല, യാതൊരുവിധ വിട്ടുവീഴ്ചയുമില്ല‘ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി; ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിലാക്കും; സാങ്കേതികവിദ്യ-സാമ്പത്തിക സഹകരണം എന്നിവയിലും ചർച്ചകൾ
ക്വാലാലംപൂർ∙ ഭീകരതയോടുള്ള ഇന്ത്യയുടെ സമീപനത്തെക്കുറിച്ച് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.‘ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരട്ട നിലപാടില്ല, വിട്ടുവീഴ്ചയുമില്ല’ മോദി പറഞ്ഞു. മലേഷ്യയിൽ നടത്തിയ പ്രസംഗത്തിലാണ് ഭീകരതയ്ക്ക് എതിരെയുള്ള ശക്തമായ സന്ദേശം നരേന്ദ്ര മോദി ആവർത്തിച്ചത്. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള ലക്ഷ്യം മുൻനിർത്തിയാണ് മോദിയുടെ ദ്വിദിന സന്ദർശനം. മലേഷ്യൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധം, സുരക്ഷ, സെമികണ്ടക്ടർ, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. ”ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ സമഗ്രമാക്കും. സുരക്ഷയ്ക്കു പുറമേ, സാങ്കേതികവിദ്യകളെ കുറിച്ചും സാമ്പത്തിക സഹകരണത്തെയും കുറിച്ചും ചർച്ചകൾ നടന്നു. നിർണായകമായ മേഖലകളിൽ ഇന്ത്യയും മലേഷ്യയും അടുത്തു പ്രവർത്തിക്കും. എഐ, ഡിജിറ്റൽ സാങ്കേതികവിദ്യകൾക്കൊപ്പം, സെമികണ്ടക്ടർ, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകും. ലോകത്തിൻ്റെ വളർച്ചാ എൻജിനായി ഇന്തോ-പസഫിക് മേഖല ഉയർന്നുവരികയാണ്. ഇരുരാജ്യങ്ങളും തമ്മിൽ പ്രത്യേക ബന്ധമാണ് ഉള്ളത്. ഞങ്ങൾ സമുദ്രമേഖലയിലെ അയൽക്കാരാണ്. നൂറ്റാണ്ടുകളായി, നമ്മുടെ…
Read More » -
ഭോലാരി വ്യോമതാവളത്തിലെ തകര്‍ന്ന കെട്ടിടങ്ങള്‍ പാകിസ്താന്‍ പുനര്‍നിര്‍മിക്കുന്നു; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് മാധ്യമങ്ങള്‍; മേല്‍ക്കൂര പൊളിച്ചുമാറ്റി; മറ്റു താവളങ്ങളിലും അറ്റകുറ്റപ്പണി
ന്യൂഡല്‍ഹി: 2025 മെയ് 10-ന് ഇന്ത്യന്‍ വ്യോമസേന (IAF) നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന ഭോലാരി വ്യോമതാവളത്തിലെ ഹാങ്ങര്‍ പുനര്‍നിര്‍മ്മിക്കാനോ അറ്റകുറ്റപ്പണികള്‍ നടത്താനോ ഉള്ള പ്രാരംഭ ഘട്ടത്തിലാണ് പാകിസ്ഥാനെന്നു റിപ്പോര്‍ട്ടുകള്‍. 88 മണിക്കൂര്‍ നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ ആക്രമണം നടന്നത്. SAAB 2000 ‘Erieye’ വിഭാഗത്തില്‍പ്പെട്ട പാകിസ്ഥാന്റെ ഏര്‍ളി വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ വിമാനം ഈ ആക്രമണത്തില്‍ തകര്‍ത്തതായി ഇന്ത്യന്‍ വ്യോമസേന അവകാപ്പെട്ടിരുന്നു. ജനുവരി 28-ന് ഉപഗ്രഹങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പ്രകാരം ഹാങ്ങറിന്റെ തകര്‍ന്ന പച്ച മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ നീക്കം ചെയ്തതായി കാണാം. നാശനഷ്ടങ്ങള്‍ ഇപ്പോഴും വ്യക്തമാണെങ്കിലും, മേല്‍ക്കൂര ഭാഗികമായി പൊളിച്ചുനീക്കുന്നത് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സൂചനയാണ്. ഇന്ത്യന്‍ വ്യോമസേന ആക്രമിച്ച മറ്റ് പാകിസ്ഥാന്‍ താവളങ്ങളിലും സമാനമായ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. പുതിയ മേല്‍ക്കൂര സ്ഥാപിക്കല്‍, ഘടനാപരമായ ബലപ്പെടുത്തല്‍, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍ എന്നിവയാണ് പൂര്‍ണ്ണമായ അറ്റകുറ്റപ്പണിയില്‍ ഉള്‍പ്പെടുക. തകര്‍ന്ന കെട്ടിടം ഉപേക്ഷിക്കാതെ അറ്റകുറ്റപ്പണികളില്‍ പുരോഗതിയുണ്ടെന്ന്…
Read More » -
ഭൂമിയുടെ ഭ്രമണ പഥം മുഴുവൻ ഇനി ഇന്ത്യയുടെ നിരീക്ഷണ വലയത്തിൽ ! ബഹിരാകാശത്തെ നീക്കങ്ങൾ ഒപ്പിയെടുക്കുന്ന പുതു സാങ്കേതിക സംവിധാനം വിജയകരമായി വിന്യസിച്ച് സ്വകാര്യ കമ്പനി; ബഹിരാകാശ- പ്രതിരോധ മേഖലകളിലെ ശ്രദ്ധേയ മുന്നേറ്റം
അഹമ്മദാബാദ്: വിദേശ രാജ്യങ്ങളെ വെല്ലും വിധം വൻ മുന്നേറ്റം നടത്തിയിരിക്കുകയാണ് ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ സാങ്കേതികവിദ്യാ രംഗം. ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്ന വസ്‌തുക്കൾ മറ്റൊരു ഉപഗ്രഹത്തിൽനിന്ന് നിരീക്ഷിക്കാനുള്ള തദ്ദേശീയ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചുറപ്പിച്ചിരിക്കുകയാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിസ്റ്റ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് (അസിസ്റ്റ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്). ബഹിരാകാശ സാഹചര്യങ്ങൾ വിലയിരുത്താനുള്ള ഇന്ത്യയുടെ കഴിവ് ശക്തമാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ഭ്രമണപഥത്തിലെ അതിവേഗം നീങ്ങുന്ന വസ്തുക്കൾ പിന്തുടരുന്നതിനും അവയുടെ സവിശേഷതകൾ മനസ്സിലാക്കുന്നതിനും ഇന്ത്യൻ കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യക്ക് സാധിക്കുമെന്നതിൻ്റെ തെളിവാണ് നേട്ടം. വരുംകാലത്ത് ബാലിസ്റ്റിക് മിസൈലുകളെ നിരീക്ഷിക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായകമാകുമെന്ന് അസിസ്റ്റൻ്റ് മാനേജിംഗ് ഡയറക്ടർ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. 80 കിലോഗ്രാം ഭാരമുള്ള എ.എഫ്.ആർ. ഉപഗ്രഹം ഉപയോഗിച്ച്, ഫെബ്രുവരി മൂന്നിന് നടത്തിയ രണ്ട് പരീക്ഷണങ്ങളിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ (ISS) ചിത്രങ്ങൾ അസിസ്റ്റായി പകർത്തി. അന്തർദേശീയ തലത്തിൽ അതീവ തന്ത്രപ്രധാനമായി കാണുന്ന ഈ മേഖലയിൽ ഇന്ത്യൻ സ്വകാര്യമേഖല…
Read More » -
തോല്‍ക്കാന്‍ വിടില്ല! സൂര്യകുമാര്‍ ഇല്ലായിരുന്നെങ്കില്‍ എന്തായേനെ? ബാറ്റിംഗ് പട തവിടു പൊടിയായത് വിശ്വസിക്കാന്‍ കഴിയാതെ ആരാധകര്‍; എണ്ണം പറഞ്ഞ റെക്കോഡുകളും സൂര്യയുടെ പോക്കറ്റില്‍
സൂര്യകുമാര്‍ യാദവ് ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു? ഇന്ത്യ- യുഎസ്എ മല്‍സരം കണ്ട ഇന്ത്യന്‍ ആരാധകര്‍ക്കെല്ലാം ഇതുമാത്രമാണ് പറയാനുണ്ടായിരുന്നത്. കൊട്ടിഘോഷിക്കപ്പെട്ട ബാറ്റിങ് പട ദുര്‍ബലരായ യുഎസ്എയ്ക്ക് മുന്നില്‍ തകര്‍ന്നത് ആരാധകരേയും മുന്‍താരങ്ങളേയും ഞെട്ടിച്ചു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ അഭിഷേക് ശര്‍മയുടെ ഗോള്‍ഡന്‍ ഡക്ക്. ഇതായിരുന്നു വരാനിരിക്കുന്ന തകര്‍ച്ചയുടെ ആദ്യപടി. സന്നാഹമല്‍സരങ്ങളിലടക്കം ഫോമിലായിരുന്ന ഇഷാന്‍ കിഷന്‍ പിടിച്ചുനില്‍ക്കാതെ 20ല്‍ പടിയിറങ്ങി. ശിവം ദുബെ ആദ്യബോളില്‍ പുറത്ത്. 46ന് നാല്, എഴുപത്തിരണ്ടിന് അഞ്ച്, എഴുപത്തേഴിന് ആറ്… തിലക് വര്‍മയും റിങ്കു സിങ്ങും ഹര്‍ദിക് പാണ്ഡ്യയും പിടിച്ചുനില്‍ക്കാതെ മടങ്ങിയതോടെ ഇന്ത്യ നാണക്കേട് ഭയന്നു. പിന്നീട് കണ്ടത് ക്യാപ്റ്റന്റെ തോളില്‍ കരകയറ്റം. ഒരു വശത്ത് വിക്കറ്റ് കൊഴിയുമ്പോഴും തലങ്ങും വിലങ്ങും റണ്‍സ് കണ്ടെത്തി സൂര്യകുമാര്‍ ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചു. 49 പന്ത് നേരിട്ട സൂര്യകുമാര്‍ നാല് സിക്‌സും പത്തുഫോറുമായി 84 റണ്‍സെടുത്തു. വിക്കറ്റിന്റെ സ്വഭാവം മനസിലാക്കിയായിരുന്നു ക്യാപ്റ്റന്റെ ബാറ്റിങ്. നേത്രാവല്‍ക്കര്‍ എറിഞ്ഞ അവസാന ഓവറില്‍ സൂര്യ 21 റണ്‍സെടുത്തു. …
Read More » -
‘ഫോഴ്‌സ് മജ്യൂര്‍’ എങ്ങനെ നടപ്പാക്കും? ഇന്ത്യക്കെതിരേ കളിക്കാതിരിക്കാന്‍ നിയമത്തിലെ പഴുതുകള്‍ തേടിയ പാകിസ്ഥാനോട് വിശദീകരണം തേടി ഐസിസി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെയുള്ള ടി20 ലോകകപ്പ് മത്സരം കളിക്കില്ലെന്ന് പാകിസ്ഥാന്‍ തീരുമാനിച്ചതിന് പിന്നാലെ, ഇതിനായി ‘ഫോഴ്‌സ് മജ്യൂര്‍’ (force majeure) വ്യവസ്ഥ എങ്ങനെ പ്രയോഗിക്കാന്‍ കഴിയുമെന്നതില്‍ പാകിസ്ഥാനോടു വിശദീകരണം തേടി ഐസിസി (ICC). സര്‍ക്കാര്‍ തീരുമാനമാണ് ഇതിന് പിന്നിലെന്ന് പറഞ്ഞ് ഉത്തരവാദിത്തം െൈകാഴിയാന്‍ പിസിബി (PCB) ശ്രമിച്ചതിനെ തുടര്‍ന്നാണിത്. ബാക്കി മത്സരങ്ങളെല്ലാം കളിക്കാന്‍ അനുമതിയുള്ളപ്പോള്‍ ഒരു മത്സരത്തില്‍ നിന്ന് മാത്രം വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെന്ന് പറയുന്നത് എങ്ങനെ സാധൂകരിക്കാനാകുമെന്ന് ഐസിസി ചോദിക്കുന്നു. ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട മത്സരത്തില്‍ നിന്ന് പിസിബിയെ വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ‘ഫോഴ്‌സ് മജ്യൂര്‍’ വ്യവസ്ഥ നടപ്പിലാക്കാന്‍ അനുമതി തേടി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി കത്തെഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് ഐസിസി ഡയറക്ടര്‍ നല്‍കുന്ന സൂചന. ഐസിസിയുടെ ഔദ്യോഗിക വിശദീകരണത്തിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടുണ്ട്. ഏകപക്ഷീയമായ തീരുമാനങ്ങളേക്കാള്‍ ക്രിക്കറ്റിന്റെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന നിലപാടിലാണ് ഐസിസി. എന്താണ് ഫോഴ്‌സ്…
Read More » -
ഒരു സ്വീഡിഷ് സുന്ദരിയെ മതിയോ?, നിങ്ങൾക്ക് താൽപര്യമുള്ള ഏതെങ്കിലും നടിയോ മോഡലോ ഉണ്ടോ? മെറിൽ സ്ട്രീപ്പിനെ പോലുള്ളവർ ആയിരിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതുകൊണ്ട് എനിക്ക് ഒരു പ്രയോജനവും ഇല്ല’’– എപ്സ്റ്റീൻ… ‘‘എന്റെ സുഹൃത്തേ, ഞാൻ ഇത്തരക്കാരെ അല്ല നോക്കുന്നത്…. എങ്കിൽ അത് ശരിയാക്കൂ… എപ്സ്റ്റീന്റെ ഫയൽസിൽ കുടുങ്ങി അനിൽ അംബാനിയും
വാഷിങ്ടൻ: മോദിക്കു പിന്നാലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന എപ്സ്റ്റീൻ ഫയൽസിൽ കുടുങ്ങി അനിൽ അംബാനിയും. ഇരുവരും തമ്മിൽ 2017 മുതൽ 2019 വരെ ഇരുവരും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ ഉള്ളടക്കമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഇരുവരും ബിസിനസിനെ കുറിച്ചും സ്ത്രീകളെ കുറിച്ചുമായിരുന്നു ഇരുവരും തമ്മിൽ സംസാരിച്ചതെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട രേഖകൾ സൂചിപ്പിക്കുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികതയ്ക്കായി കടത്തിയതിന് എപ്സ്റ്റീനെതിരെ കുറ്റം ചുമത്തുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും തമ്മിലുള്ള സംഭാഷണമുണ്ടാകുന്നത്. ഇരുവരും തമ്മിൽ നേരിട്ട് കാണാൻ തീരുമാനിച്ചിരുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു. 2017 മാർച്ച് 9ന് ഇരുവരും തമ്മിൽ നടന്ന സംഭാഷണത്തിൽ ‘നിങ്ങൾ ആരെയാണ് നിർദേശിക്കുന്നത്’ എന്ന് അനിൽ അംബാനി എപ്സ്റ്റീനോട് ചോദിക്കുന്നു. ‘നിങ്ങളുടെ സന്ദർശനം രസകരമാക്കാൻ, ഒരു സ്വീഡിഷ് സുന്ദരിയെ ഞാൻ നിർദേശിക്കുന്നു’ എന്നായിരുന്നു എപ്സ്റ്റീന്റെ മറുപടി. ‘എങ്കിൽ അത് ശരിയാക്കൂ’ എന്ന് 20 സെക്കൻഡിനുള്ളിൽ അനിൽ അംബാനിയും മറുപടി നൽകി. ഇരുവരും തമ്മിൽ ഫോണിലൂടെ…
Read More » -
‘പ്രത്യാഘാതം ഗുരുതരം’; ഇറാനെ പൂട്ടാനുള്ള ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്; നയതന്ത്ര ബന്ധം പുനരാരംഭിച്ചതിനു പിന്നാലെ കടുത്ത നടപടി; കപ്പല്‍പട അവിടെത്തന്നെ ഉണ്ടെന്ന് ഓര്‍ക്കണമെന്നും യുഎസ് പ്രസിഡന്റ്
ന്യൂയോര്‍ക്ക്: നയതന്ത്ര ബന്ധം പുനരാരംഭിച്ചതിന് പിന്നാലെ ഇറാനെതിരെ നടപടി കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു. ഇറാനുമായുള്ള ചര്‍ച്ചകള്‍ വളരെ നല്ലതായിരുന്നു എന്ന് വിശേഷിപ്പിച്ച ശേഷമാണ് ട്രംപിന്റെ നടപടി. ഇറാനുമായി വാണിജ്യപരമായി ഇടപഴകുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ചുമത്താന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. എത്ര ശതമാനം നികുതി ചുമത്തും എന്ന് ഉത്തരവില്‍ പറയുന്നില്ലെങ്കിലും 25 ശതമാനം ഉദാഹരണമായി സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് ഉത്തരവിനെ പറ്റി സംസാരിച്ചില്ല. മറിച്ച് ഇറാന് ആണവായുധങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. ഒമാനില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നയതന്ത്ര ബന്ധങ്ങളില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തീരുവ തീരുമാനം. ”ഇറാനുമായി നല്ല രീതിയില്‍ ചര്‍ച്ച നടത്തി. ഇറാന് ഞങ്ങളുമായി കരാറിലെത്തണമെന്ന് ആഗ്രഹമുണ്ടെന്ന് തോന്നുന്നു. അത് എന്തായിരിക്കുമെന്ന് നമുക്ക്…
Read More » -
ടാലന്റില്‍ കോലിയെ കടത്തിവെട്ടി മുന്നേറുമോ വൈഭവ്? എന്റൊരു ടാലന്റ് എന്നു സോഷ്യല്‍ മീഡിയ; സച്ചിനുമായും താരതമ്യം; ഇളകി മറിഞ്ഞ് ആരാധകര്‍
ഇന്ത്യ ആറാം തവണയും അണ്ടര്‍ 19 ലോകകപ്പ് നേടിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് വൈഭവ് സൂര്യവംശിയെന്ന പതിനാലുകാരനാണ്. ലോകകപ്പ് ഫൈനലില്‍ വെറും 80 പന്തില്‍ 175 റണ്‍സുമായി കിരീടത്തേക്കാള്‍ ഉയരത്തിലാണീ കൊച്ചുപയ്യന്‍. ലോകത്തെ ഒന്നാംനിര ബോളര്‍മാരെ തച്ചുതകര്‍ത്ത് ഐപിഎല്ലില്‍ ചരിത്രം കുറിച്ച കൗമാരക്കാരന്‍. അണ്ടര്‍ 19 ലോകകപ്പ് നേട്ടത്തോടെ വൈഭവിന്റെ ടാലന്റ് ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഐപിഎല്ലില്‍ അരങ്ങേറിയപ്പോഴും സെഞ്ചറി നേടിയപ്പോഴുമെല്ലാം കണ്ണഞ്ചി നിന്നവര്‍ പോലും വൈഭവിന്റെ യഥാര്‍ഥ ടാലന്റില്‍ അത്ര വിശ്വസിച്ചിരുന്നില്ല. ഭാഗ്യംകൊണ്ടുകൂടിയാകാം പയ്യന്റെ അടിയെന്നാണു പലരും കരുതിയത്. പക്ഷേ ഭാഗ്യം കൊണ്ടുമാത്രം തൊട്ടതെല്ലാം പൊന്നാക്കാന്‍ ഒരു പതിനാലുകാരന് കഴിയുമോ? ഓരോ ഫോര്‍മാറ്റിലും ഒന്നിനൊന്ന് മെച്ചമായി തിളങ്ങുകയാണ് വൈഭവ്. ടെസ്റ്റായാലും എകദിനമായാലും ടി20 ആയായാലും വൈഭവ് ക്രീസിലെത്തിയാല്‍ അടുത്ത റെക്കോര്‍ഡ് പ്രതീക്ഷിക്കാമെന്നായി സ്ഥിതി. ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭയുടെ ബെഞ്ച്മാര്‍ക്ക് ഇപ്പോഴും സച്ചിന്‍ തെണ്ടുല്‍ക്കറാണ്. അതു കഴിഞ്ഞാല്‍ വിരാട് കോലിയും. ടെണ്ടുല്‍ക്കറുമായി തട്ടിച്ചുനോക്കാന്‍ ചെക്കന്‍ ആയിട്ടില്ലെന്നാണ് ക്രിക്കറ്റ്…
Read More » -
കോവിഡില്‍ മാതാപിതാക്കളുടെ പ്രതിസന്ധി നേരിട്ടു കണ്ടു; ജെന്‍ സീ പിള്ളേര്‍ക്ക് ജോലിയെന്നാല്‍ ജീവിതമല്ല; ട്രെന്‍ഡിംഗ് ആകുന്ന ‘ആന്റി-അംബീഷന്‍’; പദവികളേക്കാള്‍ ലക്ഷ്യം വൈകാരിക സ്ഥിരത, ഫ്രീലാന്‍സ് ജോലികള്‍; ശമ്പളം ഒരു പ്രലോഭനമേ അല്ല!
ന്യൂഡല്‍ഹി: ജീവിതത്തില്‍ വേഗത്തില്‍ പടവുകള്‍ കയറി ‘സെറ്റിലാകുക’യെന്ന ലക്ഷ്യത്തില്‍നിന്ന് ജെന്‍ സീയുടെ ജീവിതലക്ഷ്യം വഴിമാറുന്നുവോ? ആധുനിക ജീവിതത്തിന്റെ സമ്മര്‍ദങ്ങളല്ല, പകരം ജീവിതം ആസ്വദിക്കുകയും ആവശ്യത്തിനു സമയം കണ്ടെത്തി ആഗ്രഹങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയുമാണ് ജെന്‍ സീ സ്വപ്‌നം കാണുന്നതെന്നും പഠനങ്ങള്‍. ദശകങ്ങളായി, അഭിലാഷം അഥവാ ആംബീഷന്‍ (ambition) എന്നതിന് വ്യക്തമായ ഒരു നിര്‍വചനമുണ്ടായിരുന്നു: വേഗത്തില്‍ പടവുകള്‍ കയറുക, കൂടുതല്‍ സമ്പാദിക്കുക, വലിയ ടീമുകളെ നിയന്ത്രിക്കുക, പദവികള്‍ക്ക് പിന്നാലെ പായുക. എന്നാല്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കുന്ന യുവതലമുറയ്ക്കിടയില്‍ ആ നിര്‍വചനം നിശബ്ദമായി തകര്‍ന്നു വീഴുകയാണ്. വിവിധ മേഖലകളില്‍, ജെന്‍ സീ (Gen Z) തൊഴിലാളികള്‍ ഈ പരമ്പരാഗത മത്സരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. അത് അവര്‍ക്ക് ലക്ഷ്യബോധം ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് അതിന്റെ ഫലം അവര്‍ക്ക് ഗുണകരമായി തോന്നാത്തതുകൊണ്ടാണ്. അടുത്തിടെ നടന്ന ആഗോള തൊഴില്‍ സര്‍വേകള്‍ ശ്രദ്ധേയമായ മാറ്റമാണു വെളിപ്പെടുത്തുന്നത്. യുവ തൊഴിലാളികളില്‍ പകുതിയോളം പേരും തങ്ങളെ പഴയ അര്‍ത്ഥത്തിലുള്ള ‘അഭിലാഷമുള്ളവര്‍’ ആയി തിരിച്ചറിയുന്നില്ല. പ്രമോഷനുകളേക്കാളും വലിയ പദവികളേക്കാളും വൈകാരിക…
Read More » -
അവകാശ വാദങ്ങള്‍ക്കപ്പുറം ഇന്ത്യയുടെ ഭൂപടം നല്‍കുന്ന സന്ദേശമെന്ത്? മുന്‍ നിലപാടില്‍ നിന്നുള്ള മാറ്റമെന്നും നയതന്ത്ര നേട്ടമെന്നും വിദഗ്ധര്‍; യുദ്ധത്തിനു ശേഷം കശ്മീര്‍ വിഷയം വീണ്ടും ചര്‍ച്ചയിലേക്ക്
ന്യൂയോര്‍ക്ക്: ആവേശത്തിനപ്പുറം ഇന്ത്യയുടെ ഭൂപടം പുറത്തുവിട്ടതിലൂടെ അമേരിക്കയുടെ മുന്‍ നിലപാടില്‍നിന്നുള്ള മാറ്റമെന്നു നയതന്ത്ര വിദഗ്ധര്‍. ശനിയാഴ്ച ന്യൂഡല്‍ഹിയും വാഷിംഗ്ടണും ഇടക്കാല വ്യാപാര കരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ചപ്പോഴാണു ട്രംപ് ഭരണകൂടം ഇന്ത്യയുടെ ഭൂപടവും പ്രസിദ്ധീകരിച്ചത്. ഇതു സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. വ്യാപാര കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതിനിടയില്‍, യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസ് പുറത്തിറക്കിയ ഭൂപടത്തില്‍ പാക് അധീന കശ്മീര്‍ (POK) ഉള്‍പ്പെടെയുള്ള ജമ്മു കശ്മീര്‍ മുഴുവനായും ഇന്ത്യയുടെ ഭാഗമായാണ് കാണിച്ചിരിക്കുന്നത്. കൂടാതെ, ചൈന അവകാശവാദം ഉന്നയിക്കുന്ന അക്‌സായ് ചിന്നും ഈ ഭൂപടത്തില്‍ ഇന്ത്യയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ പ്രാദേശിക പരമാധികാരത്തിന് യുഎസ് അംഗീകാരം ആവശ്യമാണെന്നല്ല ഇതിനര്‍ത്ഥം. കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ എപ്പോഴും ഉറച്ചുനിന്നിട്ടുണ്ട്. എങ്കിലും, അമേരിക്കയുടെ മുന്‍ നിലപാടുകളില്‍ നിന്നുള്ള ശ്രദ്ധേയമായ മാറ്റമാണിത്. മനഃപൂര്‍വമാണെങ്കിലും ആകസ്മികമാണെങ്കിലും, പാകിസ്ഥാന് ശക്തമായ ഒരു നയതന്ത്ര സന്ദേശം നല്‍കിയിരിക്കുന്നു- അമേരിക്കന്‍ നേതൃത്വം ഇന്ത്യയുടെ ഭൂപടവുമായി യോജിച്ചു നില്‍ക്കുന്നു എന്ന്. ഭൂപടം പ്രധാനമാകുന്നത്…
Read More »