India

  • കുടുംബവഴക്ക്, മരുമകനെതിരെ പോലീസിൽ പരാതി നൽകാനിറങ്ങിയ അമ്മായിയമ്മയുടെ മൂക്ക് കത്രികയ്ക്ക് അറുത്തെടുത്ത് അതുമായി സ്ഥലംവിട്ടു, കേസെടുത്ത് പോലീസ്, പ്രതിക്കായി തെരച്ചിൽ

    ജയ്പുർ: കുടുംബവഴക്കിനെത്തുടർന്ന് മരുമകൻ അമ്മായിയമ്മയുടെ മൂക്ക് കത്രികകൊണ്ട് മുറിച്ചു, പിന്നാലെ അറുത്ത ഭാഗവുമായി സ്ഥലം വിടുകയും ചെയ്തു. രാജസ്ഥാനിലെ ജലോർ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- കുടുംബവഴക്കിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ മരുമകൻ സോഹൻലാലിനെതിരെ പരാതി നൽകാൻ അമ്മായിയമ്മ കെയ്‌ലി ദേവി പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ പിന്നാലെയെത്തി മരുമകൻ ആക്രമിച്ചുവെന്ന് അമ്മായിയച്ഛൻ ബാബുലാൽ ഖിചാഡ് പരാതി നൽകി. അതേസമയം ആറ് കൊല്ലം മുൻപായിരുന്നു സോഹൻലാലും സരിതയുമായുള്ള വിവാഹം. കഴിഞ്ഞ ഒരു വർഷത്തോളമായി ദമ്പതിമാർ കുടുംബപ്രശ്നങ്ങൾ നേരിടുന്നുണ്ടായിരുന്നു, ഇതിനിടെ സരിത ഭർത്താവിൽ നിന്ന് അകന്നു താമസിക്കുകയായിരുന്നു. തർക്കം പരിഹരിക്കാൻ സമൂഹതലത്തിൽ പഞ്ചായത്ത് യോഗങ്ങളും നടന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വീട്ടിൽ വഴക്കുണ്ടായി. ഇതിനിടെ മരുമകനെതിരെ പരാതി നൽകാൻ സർവാന പോലീസ് സ്റ്റേഷനിലേക്ക് പോകാൻ കെയ്‌ലി ദേവി തീരുമാനിച്ചു. വൈകുന്നേരം 5 മണിയോടെ, അവർ പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ, സോഹൻലാൽ അവരെ ആക്രമിക്കുകയും കത്രികകൊണ്ട്…

    Read More »
  • രാഷ്ട്രപതിക്കായി സജ്ജീകരിച്ച ശുചിമുറിയിൽ വെള്ളം ഇല്ലായിരുന്നു, പോയ വഴി നീളെ മാലിന്യ കൂമ്പാരങ്ങൾ; ‘രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയെ അപമാനിക്കുന്നതിനു തുല്യം; നാരി ശക്തി ഇതിനു മാപ്പ് നൽകില്ല‘- പ്രധാനമന്ത്രി

    ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചകളും പ്രോട്ടോക്കോൾ ലംഘനങ്ങളും അത്യധികം അപമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാൾ സർക്കാരിന്റെ നടപടി നാണക്കേടാണ്. രാഷ്ട്രപതിയെ അപമാനിച്ചത് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയെ അപമാനിക്കുന്നതിനു തുല്യമാണ്. നാരി ശക്തി ഇതിനു മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സംഭവിച്ച സുരക്ഷാ വീഴ്ചകളിലും പ്രോട്ടോക്കോൾ ലംഘനങ്ങളിലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ബംഗാൾ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിയിൽ നിന്ന് റിപ്പോർട്ട് തേടി. നാലു കാര്യങ്ങളിലാണ് കേന്ദ്രം സംസ്ഥാനത്തിന്റെ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രപതിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ ഡിജിപിയോ എത്താത്തതിലെ കാരണം, രാഷ്ട്രപതിക്കായി സജ്ജീകരിച്ച ശുചിമുറിയിൽ വെള്ളം ഇല്ലായിരുന്നു, യാത്രയ്ക്കായി തിരഞ്ഞെടുത്ത വഴിയിൽ മാലിന്യങ്ങൾ നിറഞ്ഞു കിടന്നിരുന്നു, രാഷ്ട്രപതിയുടെ പരിപാടിയിൽ വീഴ്ച വരുത്തിയ ഡാർജിലിങ് ജില്ലാ മജിസ്‌ട്രേട്ട്, സിലിഗുരി പൊലീസ് കമ്മിഷണർ തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെടുത്തു എന്നീ കാര്യങ്ങളിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വൈകിട്ട് 5…

    Read More »
  • ബൂട്ട്‌സ് ഓണ്‍ ദ ഗ്രൗണ്ട്? പിടിച്ചെടുക്കുക അല്ലെങ്കില്‍ നിര്‍വീര്യമാക്കുക; ഇറാന്റെ യുറേനിയം ശേഖരം ലക്ഷ്യമിട്ട് അമേരിക്കന്‍- ഇസ്രയേല്‍ സംയുക്ത നീക്കം? സ്‌പെഷല്‍ ഓപ്പറേഷന്‍ യൂണിറ്റ് സജ്ജം; എണ്ണ കയറ്റുമതിയിലെ കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിലും നോട്ടം

    ന്യൂയോര്‍ക്ക്: ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കാന്‍ ഇസ്രയേല്‍- അമേരിക്കന്‍ സംയുക്ത സ്‌പെഷല്‍ ഫോഴ്‌സിനെ അയയ്ക്കുമെന്നു വിവരം. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഈ ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള നാല് സോഴ്‌സുകളാണ് സൂചന നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ ആണവായുധം കൈക്കലാക്കുന്നത് തടയുക എന്നത് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപിത യുദ്ധലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇറാന്റെ പക്കലുള്ള 450 കിലോഗ്രാം 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഇത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആയുധ നിലവാരത്തിലേക്ക് മാറ്റാന്‍ സാധിക്കുമെന്നും കരുതുന്നു. യുറേനിയം പിടിച്ചെടുക്കാനുള്ള ഏതൊരു ഓപ്പറേഷനും അമേരിക്കന്‍ അല്ലെങ്കില്‍ ഇസ്രായേല്‍ സൈനികര്‍ ഇറാനിയന്‍ മണ്ണില്‍ ഇറങ്ങേണ്ടി വരും. യുദ്ധത്തിനിടയില്‍ കനത്ത സുരക്ഷയുള്ള ഭൂഗര്‍ഭ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുക എന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഇത് അമേരിക്കന്‍ ദൗത്യമാണോ, ഇസ്രായേല്‍ ദൗത്യമാണോ അതോ സംയുക്ത ദൗത്യമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സൈനികര്‍ക്ക് ഇറാന്റെ സൈന്യത്തില്‍നിന്ന് കാര്യമായ ഭീഷണി ഉണ്ടാകില്ലെന്ന് ഇരുരാജ്യങ്ങള്‍ക്കും ഉറപ്പാക്കിയതിനു ശേഷമാകും ഓപ്പറേഷനെന്നും റിപ്പോര്‍ട്ട് പറയുന്നു. അണിയറയില്‍ ചൊവ്വാഴ്ച…

    Read More »
  • ഐശ്വര്യ രജനികാന്ത്- ജയ്- സുരാജ് വെഞ്ഞാറമൂട് ചിത്രം “ടെക്‌സ്‌ല” ലോഞ്ച് ; നിർമ്മാണം കണ്ണൻ രവി പ്രൊഡക്ഷൻസ്

    കണ്ണൻ രവി ഗ്രൂപ്പിന്റെ കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒൻപതാമത് ചിത്രമായ “ടെക്‌സ്‌ല” യുടെ ലോഞ്ച് മാർച്ച് ആറിന് ചെന്നൈയിൽ വെച്ച് നടന്നു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. കണ്ണൻ രവി നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ദീപക് രവിയാണ്. യുവാൻ ശങ്ക രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആനന്ദ് രാജ്, ജി എം സുന്ദർ, ജോർജ് മരിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് നടന്ന ലോഞ്ച് ചടങ്ങിൽ നാം തമിഴർ കച്ചി ചീഫ് കോർഡിനേറ്റർ സീമാൻ, ലതാ രജനീകാന്ത്, മുതിർന്ന നിർമ്മാതാവ് R.B. ചൌധരി, പ്രശസ്ത സംവിധായകൻ ബാല എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുത്തു. തമിഴ് ചലച്ചിത്ര രംഗത്തു നിന്നുള്ള നിരവധി പ്രമുഖ നിർമ്മാതാക്കൾ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ,…

    Read More »
  • സന്താനം നായകനായ “സാന്റാ 20” ചിത്രീകരണം ആരംഭിച്ചു; നിർമ്മാണം വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോ

    സന്താനം നായകനായ ടൈം ലൂപ്പ് ഡിറ്റക്ടീവ് ത്രില്ലറിന്റെ ചിത്രീകരണം ആരംഭിച്ചു. വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് “സാന്റാ 20” എന്നാണ്. വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ കെ ജെ ഗണേഷ്, വിജയ് കെ സെല്ലയ്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധമാൻ കൃഷ്ണ. ടൈം-ലൂപ്പ് അടിസ്ഥാനമാക്കി ഒരുക്കുന്ന ആവേശകരമായ ഈ ഡിറ്റക്ടീവ് ത്രില്ലറിൽ, നിഗൂഢത, സസ്പെൻസ്, നർമ്മം എന്നിവ കോർത്തിണക്കിയാണ് അവതരിപ്പിക്കാൻ പോകുന്നത്. ഒരു കുറ്റകൃത്യം പുറത്തു കൊണ്ട് വരാൻ, അപ്രതീക്ഷിതവും സാഹസികവും ആവേശകരവുമായ ഒരു യാത്രയിലേക്ക് പുറപ്പെടുന്ന ഒരു ഡിറ്റക്റ്റീവിന്റെ കഥയാണ് ചിത്രം പറയുന്നത്. ജെൻസൺ ദിവാകർ, റെഡിൻ കിംഗ്സ്ലി, ജോർജ്ജ് മരിയൻ, പ്രദീപ് ആന്റണി, ഫൌസി, ടിഎസ്ആർ എന്നിവർ നിർണ്ണായക വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ, സന്താനത്തിനൊപ്പം ഗോപിക രമേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശക്തമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ, ഒരു വമ്പൻ ദൃശ്യാനുഭവം നൽകാനുള്ള…

    Read More »
  • കെൻ കരുണാസിന്റെ പക്കാ ഫെസ്റ്റിവൽ എന്റെർറ്റൈനര്‍ ചിത്രം “യൂത്ത്” ട്രെയ്‌ലർ പുറത്തിറങ്ങി

    തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “യൂത്ത്” ട്രെയ്‌ലർ പുറത്ത്. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. മാർച്ച് 19ന് ചിത്രം തീയറ്ററിലെത്തും. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ഹാസ്യവും പ്രണയവും വൈകാരിക നിമിഷങ്ങളും എല്ലാം കോർത്തിണക്കിയ ഒരു പക്കാ ഫെസ്റ്റിവൽ എന്റെർറ്റൈനെർ…

    Read More »
  • സഞ്ജുവിനു വേണ്ടി ഗംഭീര്‍ പലരോടും പടവെട്ടി; ആ തിരിച്ചുവരവ് കസറി; കൈയടിച്ച് ഷോയ്ബ് അക്തര്‍; മലയാളിയുടെ പ്രകടനം പാകിസ്താനിലും ചര്‍ച്ച

    ട്വന്റി20 ലോകകപ്പില്‍ സഞ്ജുവിനെ ടീമിലേക്ക് തിരിച്ചെത്തിച്ച ഹെഡ് കോച്ച് ഗൗതം ഗംഭീറിനെ പ്രശംസിച്ച് മുന്‍ പാക്കിസ്ഥാന്‍ ബൗളര്‍ ഷോയിബ് അക്തര്‍. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താനായി ഗംഭീര്‍ മാനേജ്മെന്റിനുള്ളില്‍ പലരുമായും വാദത്തിലേര്‍പ്പെട്ടെന്നും പല തരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് സഞ്ജുവിനെ തിരിച്ചെത്തിക്കാന്‍ മാനേജ്മെന്റ് തയാറായതെന്നും അക്തര്‍ പറയുന്നു. ഹെഡ് കോച്ചിന്റെ പരിശ്രമങ്ങള്‍ക്ക് വലിയ കയ്യടിയാണ് പാക് താരം നല്‍കുന്നത്. പിടിവി സ്പോര്‍ട്സ് ഷോയില്‍ സംസാരിക്കവേയാണ് താരം ഗൗതം ഗംഭീറിന്റെ തീരുമാനത്തെക്കുറിച്ചും സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ചും വാചാലനായത്. ‘താന്‍ ഇന്ത്യയിലുണ്ടായിരുന്ന 2015 കാലത്ത് തന്നെ സഞ്ജുവിനെക്കുറിച്ച് വലിയ തോതിലുള്ള ചര്‍ച്ചകളും പ്രതീക്ഷകളുമുണ്ടായിരുന്നെന്നും ഷോയിബ് അക്തര്‍ പറയുന്നു. അന്ന് എം.എസ്. ധോണി, ദിനേഷ് കാർത്തിക് തുടങ്ങിയ വിക്കറ്റ് കീപ്പർമാർ ടീമിലുള്ളതിനാലാണ് സഞ്ജുവിന് സ്ഥിരമായി അവസരങ്ങൾ ലഭിക്കാൻ കാത്തിരിക്കേണ്ടിവന്നത്. ഗംഭീര്‍ ഇന്ന് എല്ലാവരോടും പോരാടിയാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്’– അക്തര്‍ പറയുന്നു. ഈ ടൂര്‍ണമെന്റില്‍ തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമാണ് സഞ്ജു സാംസണിന്റെ തിരിച്ചുവരവും ഫോമും പിന്നീടുണ്ടായ തകര്‍പ്പന്‍ പ്രകടനവും.…

    Read More »
  • ലോകത്തെ ഏറ്റവും അപകടകരമായ ജോലി; ഓരോ സെക്കന്‍ഡിലും മരണഭയം! സാറ്റലൈറ്റുകള്‍ മുതല്‍ ഡ്രോണുകള്‍വരെ നോട്ടമിടുന്ന ഇറാന്‍ ബാലിസ്റ്റിക് വിഭാഗം; ഭൂഗര്‍ഭ മിസൈല്‍ സിറ്റി മുതല്‍ വിക്ഷേപണം വരെ അപകടകരം; അടിമുടി നിഗൂഢ ജീവിതം

    ടെഹ്‌റാന്‍: ഇറാന്റെ പ്രതിരോധത്തിന്റെ നട്ടെല്ലാണു ബാലിസ്റ്റിക് മിസൈല്‍ യൂണിറ്റ്. ആയിരക്കണക്കിനു മിസൈലുകളാണ് ഇറാന്‍ സംഭരിച്ചിട്ടുള്ളത്. എന്നാല്‍, ഇതില്‍ ജോലി ചെയ്യുന്ന സൈനികരുടെ ജീവിതമാണ് ലോകത്തെ ഏറ്റവും അപകടകരമായ ഒന്നായിട്ടു ചൂണ്ടിക്കാട്ടുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ സൂക്ഷിച്ചിരിക്കുന്നത് പര്‍വ്വതങ്ങള്‍ക്കടിയില്‍ നൂറുകണക്കിന് അടി താഴ്ചയിലുള്ള കൂറ്റന്‍ തുരങ്കങ്ങളിലാണ്. ഈ കേന്ദ്രങ്ങളെ ‘മിസൈല്‍ സിറ്റികള്‍’ എന്നാണ് അവര്‍ വിളിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന സൈനികര്‍ ആഴ്ചകളോളം പുറംലോകം കാണാതെയാണ് കഴിയുന്നത്. പുറത്തെത്തിയാല്‍ ഇസ്രയേല്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നതും മിസൈല്‍ കമാന്‍ഡിനെയാണ്. പ്രവര്‍ത്തന സജ്ജമാക്കുമ്പോള്‍ മുതല്‍ പുറത്തെത്തിച്ച് ആക്രമണത്തിന് ഒരുക്കുമ്പോള്‍വരെ അടിമുടി ജീവന്‍ നഷ്ടമാകാവുന്ന ജോലി. ലോകത്ത് ഏറ്റവും അപകടകരം. חיל-האוויר השלים לאורך היום גל תקיפה רחב נוסף, במסגרתו הוטלו חימושים רבים על כ-200 מטרות במערב ומרכז איראן, בהם עשרות משגרי טילים בליסטיים. בתיעוד שמתפרסם כעת מאחד האתרים שהותקפו, ניתן לראות חיסול…

    Read More »
  • തന്ത്രം മാറ്റിയതോ അബദ്ധമോ? ആമസോണിന്റെയും മൈക്രോ സോഫ്റ്റിന്റെയും ഡാറ്റാ സെന്ററുകളിലും ആക്രമണം; ബാങ്കിംഗ് സംവിധാനം മുതല്‍ എഐ വരെ നിശ്ചലമാക്കിയേക്കാവുന്ന നീക്കം; ലോകമെമ്പാടും ബാധിക്കും; തന്ത്രങ്ങള്‍ അടിമുടി മാറ്റിമറിച്ച് ഇറാന്‍ യുദ്ധം

    ദുബായ്: യുഎഇയിലെയും ബഹ്റൈനിലെയും ആമസോണ്‍ വെബ് സര്‍വീസസ് (AWS) പ്രവര്‍ത്തിപ്പിക്കുന്ന ക്ലൗഡ് ഡാറ്റാ സെന്ററുകള്‍ക്ക് ഇറാന്‍-യുഎസ്-ഇസ്രായേല്‍ സംഘര്‍ഷത്തിനിടെ ഉണ്ടായ ഡ്രോണ്‍ ആക്രമണങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റിന്റെ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ യുദ്ധ ലക്ഷ്യമാകുന്നതില്‍ ആശങ്ക. പണ്ട് സമാന്തര ഡിജിറ്റല്‍ സംവിധാനങ്ങളായി മാത്രം കണ്ടിരുന്ന ഈ സൗകര്യങ്ങള്‍ ഇന്ന് ഗവണ്‍മെന്റുകള്‍, ബാങ്കിംഗ് സംവിധാനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്ന നിര്‍ണായക കേന്ദ്രങ്ങളാണ്. ക്ലൗഡ് എന്നത് സാങ്കേതികമല്ലാത്ത ഒരു മൃദുവായ വാക്കാണ്, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലോകത്തിന്റെ ഡിജിറ്റല്‍ നട്ടെല്ലായ സെര്‍വര്‍ ഫാമുകളെയാണ് (server farms) ഇത് സൂചിപ്പിക്കുന്നത്. നമ്മുടെ ആജ്ഞയ്ക്കനുസരിച്ച് എവിടെയോ ദൂരെ നിന്ന് ഡാറ്റ ലഭ്യമാകുന്ന ‘ഫ്‌ലഫി’ (fluffy) സങ്കല്പം പെട്ടെന്ന് തകര്‍ക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച ഇസ്രായേലും യുഎസും ഇറാനെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ ടെഹ്റാന്‍ തിരിച്ചടിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സിലും ബഹ്റൈനിലും ആമസോണ്‍ വെബ് സര്‍വീസസ് പ്രവര്‍ത്തിപ്പിക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിംഗ് സൗകര്യങ്ങള്‍ക്ക് ഡ്രോണ്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. മൈക്രോസോഫ്റ്റ് അസ്യൂറിന്റെ (Microosft…

    Read More »
  • ഇറാന്‍ സൈന്യവും പ്രസിഡന്റും രണ്ടു വഴിക്ക്; കുവൈത്തിലും സൗദിയിലും ആക്രണം; യുഎസിനു വ്യേമാതിര്‍ത്തി തുറന്നു കൊടുത്തിട്ടില്ല; ഇനിയും ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് അന്ത്യശാസന നല്‍കി സൗദി; ഗള്‍ഫ് മേഖല സമ്പൂര്‍ണ യുദ്ധത്തിലേക്കെന്ന് സൂചന

    മദീന: അമേരിക്കയുമായുള്ള യുദ്ധത്തിനു നയതന്ത്രപരമായ പരിഹാരമാണു ലക്ഷ്യമിടുന്നതെന്നും രാജ്യത്തിനും ഊര്‍ജ മേഖലയ്ക്കുമെതിരേ ആക്രമണങ്ങളുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും ഇറാന് അന്തിമ മുന്നറിയിപ്പു നല്‍കി സൗദി അറേബ്യ. ശനിയാഴ്ച ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ നടത്തിയ പ്രസംഗത്തിന് മുമ്പാണ് ഈ സന്ദേശം കൈമാറിയതെങ്കിലും ഇറാന്‍ സൈന്യം ഇക്കാര്യം പരിഗണിക്കാതെ ആക്രമണം തുടരുകയാണ്. രണ്ട് ദിവസത്തിന് മുമ്പ്, സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുമായി സംസാരിക്കുകയും റിയാദിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം കുറയ്ക്കുന്നതിനും ചര്‍ച്ചകളിലൂടെയുള്ള പരിഹാരത്തിനുമായി ഏത് തരത്തിലുള്ള മധ്യസ്ഥതയ്ക്കും സൗദി അറേബ്യ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. ഇറാനെതിരെ വ്യോമാക്രമണം നടത്താന്‍ റിയാദോ മറ്റ് ഗള്‍ഫ് രാജ്യങ്ങളോ യുഎസിന് തങ്ങളുടെ വ്യോമാതിര്‍ത്തിയോ ഭൂപ്രദേശമോ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. എങ്കിലും, സൗദി ഭൂപ്രദേശത്തിനോ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ എതിരായ ഇറാന്റെ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍, സൈനിക നടപടികള്‍ക്കായി തങ്ങളുടെ താവളങ്ങള്‍…

    Read More »
Back to top button
error: