India
-
കാമുകനുമായി വിവാഹം നടത്തിത്തരണമെന്ന് 23 കാരി, വീട്ടുകാർ എതിർത്തതോടെ അമ്മയുടേയും ആന്റിയുടേയും നഗ്ന ദൃശ്യങ്ങൾ പകർത്തി കാമുകന് അയച്ചുകൊടുത്തു!! വീടുവിട്ടിറങ്ങിയ മകൾക്കെതിരെ പരാതിയുമായി കുടുംബം
ബെംഗളൂരു: കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുക്കാത്തതിലുള്ള വൈരാഗ്യത്തിൽ 23 വയസുകാരിയായ മകൾ തന്റെയും സഹോദരിയുടെയും നഗ്ന ചിത്രങ്ങൾ പകർത്തി കാമുകന് അയച്ചെന്ന പരാതിയുമായി അമ്മ. യുവതി സ്വന്തം അമ്മയുടെയും ആന്റിയുടെയും നഗ്ന ചിത്രങ്ങളാണ് കാമുകന് അയച്ചുകൊടുത്തതെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. 23 കാരി വരുൺ ഗിരിധർ എന്ന യുവാവിനാണ് യുവതി ചിത്രങ്ങൾ അയച്ചുകൊടുത്തതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. നേരത്തെ വരുണിനെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് യുവതി വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ അയാളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മോശം അഭിപ്രായമാണ് കിട്ടിയത്. ഇതോടെ കുടുംബം കല്യാണത്തിന് താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. അതേസമയം ഒരു മാസം മുൻപ് മകൾ ഒരു അപരിചിതനെ വീഡിയോ കോൾ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും ഇതിന് ശേഷം ഫോണിൽ പരിശോധിച്ചപ്പോളാണ് ദൃശ്യങ്ങൾ കണ്ടതെന്നും കുടുംബം പോലീസിനോട് പറഞ്ഞു. ബിബിഎ കഴിഞ്ഞ് ജോലിക്കായി ശ്രമിക്കുകയാണ് യുവതി. കഴിഞ്ഞ വർഷമാണ് പഠിക്കാൻ സ്മാർട്ട് ഫോൺ അത്യാവശ്യമാണെന്ന് പറഞ്ഞ് യുവതി അച്ഛനെക്കൊണ്ട് ഫോൺ വാങ്ങിപ്പിച്ചത്. പിന്നീട് ഒരു ദിവസം…
Read More » -
‘വീട്ടുകാര്യം വേറെ, കളിക്കളം വേറെ’; നിലപാട് കടുപ്പിച്ച് ബിസിസിഐ; ടി20 ലോകകപ്പിൽ താരങ്ങൾക്ക് കുടുംബത്തെ ഒപ്പം പാർപ്പിക്കാനാവില്ല
മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ. ലോകകപ്പ് മത്സരങ്ങൾക്കിടയിൽ ഭാര്യമാരെയും മറ്റ് കുടുംബാംഗങ്ങളെയും ഒപ്പം താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി. മുമ്പ് വിദേശ പര്യടനങ്ങളിൽ അനുവദിച്ചിരുന്ന ഇളവുകൾ റദ്ദാക്കിയതാണ് ബിസിസിഐയുടെ ഈ നീക്കം. ടീം മാനേജ്‌മെൻ്റ് ഇക്കാര്യത്തിൽ വ്യക്തത തേടി ബോർഡിനെ സമീപിച്ചെങ്കിലും, നിലവിലെ നയത്തിൽ മാറ്റം വരുത്താനാവില്ലെന്ന കർശനമായ നിലപാടാണ് ബിസിസിഐ എന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2024-25ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയോട് 1-3 ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ബിസിസിഐ ഈ കർശന നയം നടപ്പിലാക്കിയത്. പര്യടനത്തിനിടെ ടീം മീറ്റിംഗുകളിലും പ്ലാനിംഗ് സെഷനുകളിലും ചില താരങ്ങൾ പങ്കെടുക്കാതിരുന്നതും പകരം കുടുംബത്തോടൊപ്പം സമയം നഷ്ടപ്പെട്ടതും പരാജയത്തിന് കാരണമായെന്ന് സപ്പോർട്ട് സ്റ്റാഫ് റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്ന്, ടീമിൻ്റെ അച്ചടക്കം വർദ്ധിപ്പിക്കാനായി ബിസിസിഐ പഴയ നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവന്നു. 45 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വിദേശ പര്യടനങ്ങളിൽ പരമാവധി 14 ദിവസം മാത്രമേ കുടുംബത്തെ താമസിപ്പിക്കാൻ അനുവദിക്കൂ എന്നതായിരുന്നു…
Read More » -
ജനറൽ എം.എം. നരവനെയുടെ ആത്മകഥ അനുമതിയില്ലാതെ പുറത്തിറങ്ങിയതിൽ അന്വേഷണം; രാഹുലിന്റെ കൈയ്യിൽ പുസ്തകമെത്തിയത് ദുരൂഹമെന്ന് ബിജെപി; അച്ചടിച്ചിട്ടില്ലെന്ന് പെൻഗ്വിൻ ബുക്ക്സ്
ദില്ലി: മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ ‘ഫോർ സ്റ്റാഴ്‌സ് ഓഫ് ഡെസ്റ്റിനി’ എന്ന ആത്മകഥയുടെ ഹാർഡ്‌കവർ പതിപ്പ് രാഹുൽ ഗാന്ധി പാർലമെൻ്റിൽ പ്രദർശിപ്പിച്ച സംഭവത്തിൽ വൻ വിവാദത്തിലേയ്ക്ക്. പുസ്തകം നിലവിലില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് വ്യക്തമാക്കിയ സാഹചര്യത്തിൽ, ഇതിൻ്റെ അനധികൃത വിതരണത്തെക്കുറിച്ച് ഡൽഹി പോലീസിൻ്റെ സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചു. കേന്ദ്ര പ്രതിരോധ വകുപ്പിൻ്റെ അനുമതി ലഭിക്കാത്തതിനാൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഈ പുസ്തകം രാഹുൽ ഗാന്ധിയുടെ കൈകളിൽ എത്തിയത് ദുരൂഹമാണെന്ന് ഭരണപക്ഷം ആരോപിച്ചു. പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിൻ്റെ അച്ചടിച്ച കോപ്പി പാർലമെൻ്റിൽ എത്തിയത് സുരക്ഷാ ലംഘനമായാണ് അധികൃതർ വിലയിരുത്തുന്നത്. പുസ്തകം ഇതുവരെ അച്ചടിക്കുകയോ ഡിജിറ്റൽ രൂപത്തിൽ പോലും വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഇതിൻ്റെ പ്രസാധകരായ ‘പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ’ വ്യക്തമാക്കി. ഈ പുസ്തകത്തിൻ്റെ സമ്പൂർണ പ്രസിദ്ധീകരണത്തിന് അവകാശമുണ്ടെന്നും അത് ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നുമാണ് കമ്പനിയുടെ വാദം. സാധാരണയായി പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രചനകൾ പ്രസിദ്ധീകരിക്കുന്നതിന് പ്രതിരോധ കേന്ദ്രത്തിൻ്റെ അനുമതി…
Read More » -
മസാജ് ചെയ്യുന്നതിനിടെ തെറപ്പിസ്റ്റ് പരിധികൾ ലംഘിച്ചു, മാനേജ്മെൻറിനെ അറിയിച്ചെങ്കിലും പരാതി ഗൗനിച്ചില്ല!! അടച്ച തുകയിൽനിന്ന് 7000 തിരിച്ചുതന്ന് നടപടിയുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടു, സ്പായ്ക്കെതിരെ പരാതിയുമാണ് കനേഡിയൻ യുവതി
ബെംഗളൂരു: മസാജിങ്ങിനിടെ തെറാപ്പിസ്റ്റിന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെന്ന് ആരോപിച്ച് സ്പായ്ക്കതിരെ പരാതി നൽകി കനേഡിയൻ യുവതി. ബെംഗളൂരുവിലെ വിധാൻ സൗധ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്പായ്ക്കെതിരെയാണ് യുവതി പരാതി നൽകിയത്. തെറപ്പിസ്റ്റ് തന്നോട് മോശമായി പെരുമാറിയെന്നും ഹോട്ടൽ അധികൃതരോട് പരാതിപ്പെട്ടപ്പോൾ പണം തിരികെ നൽകി പരാതിയുമായി മുന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു. പിന്നാലെ യുവതി ബെംഗളൂരു പോലീസിൽ പരാതി നൽകുകയായിരുന്നു. മസാജ് ചെയ്യുന്നതിനിടെയാണ് തെറപ്പിസ്റ്റ് പരിധികൾ ലംഘിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. താൻ അർധനഗ്നയായി കിടക്കുന്നതിനിടെ തെറപ്പിസ്റ്റ് വാതിൽ തുറന്നുവെന്നും യുവതി ആരോപിക്കുന്നു. ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കി. ഉടൻ തന്നെ ഇത് മാനേജ്മെൻറിനെ അറിയിച്ചു. എന്നാൽ അവർ തന്റെ പരാതി ഗൗനിച്ചില്ല. പകരം താൻ അടച്ച 10,000 രൂപയിൽ 7,000 രൂപ തിരികെ നൽകുകയും നടപടിയുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടെന്നും യുവതി പരാതിയിൽ പറയുന്നു.
Read More » -
എപ്‌സ്റ്റീന്‍ ഫയല്‍സ്: യൂറോപ്പിന്റെ അധികാര ഇടനാഴികളില്‍ രാജികള്‍ കുമിയുന്നു; ബ്രിട്ടീഷ് പ്രധാനമന്ത്രി മുതല്‍ രാജകുടുംബം വരെ മാപ്പിരന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍; കുലുങ്ങാതെ അമേരിക്ക; വീണവരും വീണുടയാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നവരും ഇവര്‍
ന്യൂയോര്‍ക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മുപ്പത് ലക്ഷത്തിലധികം പേജുകളുള്ള രേഖകളും ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ യൂറോപ്പിലുടനീളം വിവിധ അധികാര കേന്ദ്രങ്ങളില്‍ രാജിക്കത്തുകള്‍ കുമിഞ്ഞുകൂടുന്നെന്നു റിപ്പോര്‍ട്ട്. രാഷ്ട്രീയത്തിലും വമ്പന്‍ സ്ഥാപനങ്ങളിലുമടക്കം വന്‍ ചലനങ്ങളാണ് ഈ രേഖകളുണ്ടാക്കിയത്. അംബാസഡര്‍മാര്‍, മുതിര്‍ന്ന സഹായികള്‍, ഉപദേഷ്ടാക്കള്‍ എന്നിവരുടെ വീഴ്ചയ്ക്കും രാജകുടുംബാംഗങ്ങളുടെ ക്ഷമാപണങ്ങള്‍വരെയെത്തിനില്‍ക്കുന്നു. ഈ രേഖകളില്‍ പേരുള്ള പലര്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ആരോപിക്കുന്നില്ലെങ്കിലും, 2008-ലെ ശിക്ഷാവിധിക്ക് ശേഷവും അവര്‍ എപ്സ്‌റ്റൈനുമായി പുലര്‍ത്തിയ ദീര്‍ഘകാല സാമൂഹിക-തൊഴില്‍ ബന്ധങ്ങളെക്കുറിച്ചാണു ഫയലുകളില്‍ പ്രതിപാദിക്കുന്നത്. ധാര്‍മികമായ വീഴ്ചകളോട് അമേരിക്കയേക്കാള്‍ കൂടുതല്‍ രൂക്ഷമായാണു യൂറോപ്പ് പ്രതികരിക്കുന്നത്. ബ്രിട്ടന്റെ അധികാര കേന്ദ്രങ്ങള്‍ ഇളകുന്നു ഏറ്റവും നാടകീയമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായത് യുകെയിലാണ്. ലേബര്‍ പാര്‍ട്ടി വന്‍ വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തി ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ കീര്‍ സ്റ്റാര്‍മറുടെ ഗവണ്‍മെന്റിനെ വിവാദം വിഴുങ്ങി. എപ്സ്‌റ്റൈനുമായുള്ള ബന്ധം അറിഞ്ഞുകൊണ്ട് തന്നെ മുതിര്‍ന്ന ലേബര്‍ നേതാവ് പീറ്റര്‍ മാന്‍ഡല്‍സണെ അമേരിക്കയിലെ ബ്രിട്ടീഷ്…
Read More » -
‘ഇന്‍സ്റ്റഗ്രാമും യുട്യൂബും ചെറുപ്പത്തിലേ അടിമയാക്കി; വിഷാദ രോഗത്തിനും ആത്മഹത്യാ ചിന്തയ്ക്കും ഇടയാക്കി’; യുവതിയുടെ പരാതിയില്‍ അതീവ ഗുരുതരമായ കോടതി വ്യവഹാരം ഉടന്‍; മെറ്റയ്ക്കും ഗൂഗിളിനും നിര്‍ണായകം; നിരവധി കേസുകള്‍ പിന്നാലെ
ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാമിനും യുട്യൂബിനും നിര്‍ണായകമാകുന്ന കോടതി വിചാരണയ്ക്കു തിങ്കളാഴ്ച തുടക്കം. കലിഫോര്‍ണിയ കോടതിയിലാണ് അതീവ ഗൗരവമുള്ള വാദങ്ങള്‍ ആരംഭിക്കാന്‍ പോകുന്നത്. ഇന്‍സ്റ്റാഗ്രാമും യൂട്യൂബും ജനങ്ങളെ അടിമകളാക്കുന്ന തരത്തിലുള്ള (addictive) ആപ്ലിക്കേഷന്‍ ഡിസൈനിംഗിലൂടെ യുവതിയുടെ മാനസികാരോഗ്യം തകര്‍ത്തെന്നാണു കേസ്. വന്‍കിട ടെക് കമ്പനികള്‍ കുട്ടികള്‍ക്ക് ദോഷം വരുത്തുന്നതില്‍ ഉത്തരവാദികളാണോ എന്ന് പരിശോധിക്കപ്പെടുന്ന ഒരു പ്രധാന പരീക്ഷണമായിരിക്കും ഈ കേസെന്നാണു പ്രമുഖര്‍ വിലയിരുത്തുന്നത്. K.G.M. എന്ന് തിരിച്ചറിഞ്ഞ 20 വയസ്സുള്ള യുവതിയാണ് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റാ പ്ലാറ്റ്ഫോംസിനും (Meta Platforms), യൂട്യൂബിന്റെ ഉടമസ്ഥരായ ആല്‍ഫബെറ്റിനും (Google) എതിരെ കേസ ഫയല്‍ ചെയ്തത്. കോടതി രേഖകള്‍ പ്രകാരം, ഈ പ്ലാറ്റ്ഫോമുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഡിസൈന്‍ തന്നെ ചെറുപ്പത്തില്‍ത്തന്നെ അവയ്ക്ക് അടിമയാക്കിയെന്ന് യുവതി പറയുന്നു. ഈ ആപ്പുകള്‍ തന്റെ വിഷാദരോഗത്തിനും ആത്മഹത്യാ ചിന്തകള്‍ക്കും കാരണമായെന്നും ഇതിന് കമ്പനികള്‍ ഉത്തരവാദികളാണെന്നും അവര്‍ ആരോപിക്കുന്നു. ടെക് കമ്പനികള്‍ക്കെതിരെയുള്ള വിധി സമാനമായ മറ്റ് കേസുകള്‍ക്ക് വഴിതെളിക്കുകയും,…
Read More » -
‘പോയിന്റ് ബ്ലാങ്ക് ഷോട്ട്’… ന്യൂനപക്ഷ സമുദായക്കാരുടെ ചിത്രത്തിനു നേരെ തോക്കുചൂണ്ടി അസം മുഖ്യമന്ത്രി!! വംശീയ ഉന്മൂലനം നടത്താനുള്ള ആഹ്വാനം, കോടതി ഇടപെടണം- കെ സി വേണുഗോപാൽ, ബിജെപി പുറത്തുവിട്ടത് വിഷം തുപ്പുന്ന ചിത്രം-ശിവസേന
ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ന്യൂനപക്ഷ സമുദായക്കാരുടെ ചിത്രത്തിനു നേരെ തോക്കുചൂണ്ടി നിൽക്കുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ വിവാദം കത്തുന്നു. വീഡിയോ ബിജെപിയുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പുറത്തുവന്നതിനു പിന്നാലെ വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനമാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പിന്നാലെ വീഡിയോ നീക്കം ചെയ്തെങ്കിലും വിവാദം തുടരുന്നു. ‘പോയിന്റ് ബ്ലാങ്ക് ഷോട്ട്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദമായത്. ബിജെപിയുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണു ഈ വീഡിയോ പുറത്തുവന്നതെന്നും വംശീയ ഉന്മൂലനം നടത്താനുള്ള ആഹ്വാനമാണ് ഇതെന്നും കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ അപലപിക്കുമെന്ന് കരുതുന്നില്ല. എന്നാൽ കോടതി ഇടപെടണമെന്നും വേണുഗോപാൽ പറഞ്ഞു. അതേസമയം വിഷം തുപ്പുന്ന ചിത്രമാണ് ബിജെപി പുറത്തുവിട്ടതെന്ന് ശിവസേന (ഉദ്ധവ്) വക്താവ് പ്രിയങ്ക ചതുർവേദി പറഞ്ഞു. ചിത്രം നീക്കം ചെയ്തെങ്കിലും അതിനു മുൻപ് ഡൗൺലോഡ് ചെയ്യാൻ ധാരാളം സമയം നൽകിയിരുന്നുവെന്നും അവർ ആരോപിച്ചു.…
Read More » -
പോറ്റിയുടെ അടുത്ത പണി ബിജെപിക്കിട്ട്!! ബിജെപി നേതാക്കളുമായി അടുത്ത ബന്ധം, സദാനന്ദ ഗൗഡയും അശ്വന്ത് നാരായണനും പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്തിൻറെ ദൃശ്യങ്ങൾ പുറത്ത്, ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വർണ്ണവാതിലുകളുടെ സമർപ്പണച്ചടങ്ങിൽ പോറ്റിയും
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബിജെപി നേതാക്കളുമായും അടുത്ത ബന്ധമെന്ന് സൂചന. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനും ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്തിൻറെ ദൃശ്യങ്ങൾ പുറത്ത്. ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വർണ്ണവാതിലുകളുടെ സമർപ്പണത്തിനാണ് ഇരുനേതാക്കളും എത്തിയത്. കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് സദാനന്ദ ഗൗഡ പരിപാടിക്കെത്തിയത്. 2020 ജനുവരി മാസമാണ് സ്വർണ്ണവാതിൽ സമർപ്പിച്ചത്. ഇതിൽ പോറ്റിയും പങ്കെടുത്തതിന്റെ ഫോട്ടോയാണ് ഇപ്പോൾ പുറത്തുവന്നത്. കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന സദാനന്ദ ഗൗഡ പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കുമ്പോൾ കേന്ദ്രമന്ത്രി കൂടിയായിരുന്നു. അതുപോലെ ഉപമുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് അശ്വന്ത് നാരായൺ പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്. നേരത്തെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, യുഡിഎഫ് കൺവീനറും കോൺഗ്രസ് എംപിയുമായ അടൂർ പ്രകാശ്, സിപിഎം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റി പോറ്റിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. കൂടാതെ കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണൻ…
Read More » -
കുന്നോളമുണ്ട് ആ നെഞ്ചിലെ പരിഭവം… കേരളത്തിൽ കോർപറേഷൻ ഭരണം ആദ്യമായി പിടിച്ച ബിജെപി കൗൺസിലർമാർക്ക് അത്താഴവിരുന്നൊരുക്കി പ്രധാനമന്ത്രി, മോദിയുടെ ക്ഷണം സ്വീകരിച്ച് കൗൺസിലർമാർ ട്രെയിനിൽ നേരെ ഡൽഹിക്ക്!! ദീർഘനേരം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടുണ്ട്, ഞാൻ ഫ്ലൈറ്റിന് വന്നുകൊള്ളാം- ആർ ശ്രീലേഖ, സ്വതന്ത്രനും ക്ഷണം
തിരുവനന്തപുരം: കേരളത്തിൽ കോർപറേഷൻ ഭരണം ആദ്യമായി പിടിച്ച ബിജെപി കൗൺസിലർമാർക്ക് അത്താഴവിരുന്നൊരുക്കി പ്രധാനമന്ത്രി. മേയർക്കും കൗൺസിലർമാർക്കും പുറമേ സ്വതന്ത്രനേയും ക്ഷണിച്ചിട്ടുണ്ട് മോദി. അതേസമയം പാർട്ടിക്കൊപ്പം പോകാതെ ഡൽഹിയിലേക്കുള്ള യാത്ര ഒറ്റയ്ക്കാക്കാൻ തീരുമാനിച്ച് കൗൺസിലർ ആർ. ശ്രീലേഖ. അതിനാൽതന്നെ ഇന്ന് രാവിലെ 12.15ന് കേരള എക്സ്പ്രസിൽ മറ്റു കൗൺസിലർമാരോടൊപ്പം ശ്രീലേഖ യാത്ര ചെയ്യില്ല. ദീർഘനേരം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാലാണ് വിമാനത്തിൽ പോകാൻ തീരുമാനിച്ചതെന്ന് ശ്രീലേഖ ബിജെപി നേതൃത്വത്തെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. സ്വീകരണ ദിവസം ഡൽഹിയിൽ എത്താനാണ് ശ്രീലേഖയുടെ തീരുമാനം. ഡൽഹിയിൽ ബിജെപി കേന്ദ്ര നേതൃത്വം സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനും കൂടിയാണ് ബിജെപി കൗൺസിലർമാർ യാത്രതിരിച്ചത്. ഫെബ്രുവരി 12നാണ് പരിപാടി. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം മേയർക്ക് ലഭിച്ചിരുന്നു. തുടർന്ന് കൗൺസിലർമാർ ഫെബ്രുവരി ഒൻപതിന് പുറപ്പെടാൻ തീരുമാനിക്കുകയായിരുന്നു. ട്രെയിൻ കടന്നുപോകുന്ന വിവിധ സംസ്ഥാനങ്ങളിലെ പ്രധാന സ്റ്റേഷനുകളിൽ ബിജെപി പ്രവർത്തകരും സംഘത്തിനു സ്വീകരണം നൽകും.ബിജെപിക്ക് പുറമേ പിന്തുണ നൽകുന്ന സ്വതന്ത്ര കൗൺസിലറും യാത്രയിൽ…
Read More » -
ആ വരുന്നത് ഒരു ഡ്രോണാണോ… മേയ് 7 ന് ഇന്ത്യ പാക്കിസ്ഥാനുമേൽ ഏൽപ്പിച്ച ഒന്നൊന്നര പ്രഹരം… നൂർ ഖാൻ വ്യോമതാവളത്തിൽ ഇന്ത്യ നടത്തിയ ബ്രഹ്മോസ് ആക്രമണ വീഡിയോ പുറത്ത്
ഇസ്‌ലാമാബാദ്: പഹൽഗാം ആക്രമണത്തിനു തിരിച്ചടിയായി 2025 മേയ് 7ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിലെ വിവിധ ഇടങ്ങളിൽ നടത്തിയ ആക്രമണത്തിന്റെ പുതിയ വീഡിയോ പുറത്ത്. റാവൽപിണ്ടിയിലെ പാക്കിസ്ഥാന്റെ നൂർ ഖാൻ വ്യോമതാവളത്തിൽ നടത്തിയ ആക്രമണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. വ്യോമത്താവളത്തിൽ ഇന്ത്യ നടത്തിയ രണ്ടാമത്തെ ആക്രമണമാണ് ഇതെന്നാണ് സൂചന. നൂർ ഖാൻ വ്യോമതാവളത്തിനു പുറത്തുനിന്നും എടുത്ത വീഡിയോയിൽ മിസൈൽ വ്യോമത്താവളത്തിൽ പതിച്ച് വലിയ സ്ഫോടനം ഉണ്ടാകുന്നത് കാണാനാവും. ആകാശത്തുനിന്നും മിസൈൽ പതിക്കുമ്പോൾ ‘ങേ അതൊരു ഡ്രോൺ ആണോ?’ എന്ന് വീഡിയോ പകർത്തുന്ന പാക്കിസ്ഥാനി ചോദിക്കുന്നതും കേൾക്കാനാകും. അതേസമയം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയ്ക്കുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്ത്യയുടേയോ പാക്കിസ്ഥാന്റെയോ ഭാഗത്തുനിന്നും പുറത്തുവന്നിട്ടില്ല. അതേസമയം പാക്കിസ്ഥാൻ വ്യോമതാവളങ്ങൾ ആക്രമിക്കാൻ തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുൻപ് സ്ഥിരീകരിച്ചിരുന്നു. പാക്ക് വ്യോമതാവളങ്ങൾക്കു സുരക്ഷ നൽകിയിരുന്ന ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിഷ്ക്രിയമാക്കിയായിരുന്നു ഇന്ത്യയുടെ…
Read More »