India

  • എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കണം; അമേരിക്കയുമായി ചര്‍ച്ച നടത്തി ഇന്ത്യ; ഊര്‍ജ പ്രതിസന്ധി മുന്നില്‍ കണ്ട് മാരത്തണ്‍ നീക്കങ്ങള്‍; ഗ്യാസ് വിതരണത്തെ അടക്കം ബാധിച്ചേക്കും; മംഗലാപുരം റിഫൈനറിയില്‍ നിന്ന് കയറ്റുമതി നിര്‍ത്തി

    ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ക്ക് സമുദ്ര സുരക്ഷാ പരിരക്ഷ (marine cover) ഉറപ്പാക്കാന്‍ അമേരിക്കയുമായി ചര്‍ച്ച നടത്തി ഇന്ത്യ. ഗള്‍ഫ് പ്രതിസന്ധി മൂലം എണ്ണ വിതരണത്തിലുണ്ടായേക്കാവുന്ന പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളുടെ ഭാഗമായാണു ചര്‍ച്ചകള്‍. ഇതുവരെയുള്ള സാഹചര്യങ്ങളില്‍ ആശങ്കയില്ലെന്നും, എണ്ണ, എല്‍പിജി (LPG), എല്‍എന്‍ജി (LNG) എന്നിവ ഉറപ്പാക്കാന്‍ പ്രമുഖ ഉത്പാദകരുമായും വ്യാപാരികളുമായും പെട്രോളിയം മന്ത്രാലയം ചര്‍ച്ച നടത്തുകയാണെന്നും പേര് വെളിപ്പെടുത്താത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച അറിയിച്ചു. ഗള്‍ഫ് മേഖലയിലെ സമുദ്ര വ്യാപാരത്തിന് രാഷ്ട്രീയ റിസ്‌ക് ഇന്‍ഷുറന്‍സും സാമ്പത്തിക ഗ്യാരണ്ടിയും നല്‍കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനോട് ഉത്തരവിട്ടിട്ടുണ്ട്. ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകള്‍ക്ക് യുഎസ് നാവികസേന അകമ്പടി സേവിച്ചു തുടങ്ങിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, തങ്ങളുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനത്തിനും എല്‍പിജി ഇറക്കുമതിയുടെ 85-90 ശതമാനത്തിനും…

    Read More »
  • ഗവര്‍ണര്‍മാര്‍ കൂട്ടത്തോടെ തെറിച്ചു; സി.വി. ആനന്ദബോസിന്റെ രാജിയില്‍ തുടക്കം; കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദമെന്ന് മമത ബാനര്‍ജി; കേരള ഗവര്‍ണര്‍ക്ക് തമിഴ്‌നാടിന്റെ അധിക ചുമതല

    ന്യൂഡല്‍ഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഗവര്‍ണര്‍മാരുടെ അഴിച്ചുപണിക്ക് രാഷ്ട്രപതി ഭവന്‍ ഉത്തരവിട്ടു. ബിഹാര്‍ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ സ്ഥാനത്തുനിന്നും മാറ്റി. ആരിഫ് മുഹമ്മദ് ഖാന് പകരമായി ലഫ്റ്റനന്റ് ജനറല്‍ സയ്യിദ് അതാ ഹസ്‌നൈനെ (റിട്ട.) ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു.   കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ നിര്‍ണായക നീക്കം. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്ന വിനയ് കുമാര്‍ സക്സേനയെ ലഡാക്കിലേക്ക് മാറ്റി. യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവാണ് പുതിയ ഡല്‍ഹി എല്‍ജി ലഡാക്ക് എല്‍ജി കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും നിയമിച്ചു. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്നും മാറ്റി. പകരം റിട്ട. ലഫ്. ജനറല്‍ സയ്യിദ് അറ്റ ഹസ്നൈന്‍ ബിഹാര്‍ ഗവര്‍ണറാകും. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ…

    Read More »
  • സഹപ്രവര്‍ത്തകരെ പോലും തിരിച്ചറിയാന്‍ കഴിയുന്നില്ല; മറവി, പൊതുപരിപാടികളില്‍ മോശം പെരുമാറ്റം; ഭരണം ‘ഓട്ടോ-പൈലറ്റ്’ മോഡില്‍; ഭാര്യയുടെ 20,000 രൂപ സമ്പാദ്യം എടുത്ത് മത്സരിച്ച് മുഖ്യമന്ത്രി പദംവരെ! പകരക്കാരനില്ലാത്ത നിതീഷ് കുമാറിന്റെ പടിയിറക്കം ബിജെപി യുഗത്തിന്റെ തുടക്കം

    ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പടിയിറക്കം നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. അത് ‘എപ്പോള്‍’ സംഭവിക്കും എന്നത് മാത്രമായിരുന്നു ചോദ്യം. അതുകൊണ്ടുതന്നെ, വ്യാഴാഴ്ച രാജ്യസഭാ തെരഞ്ഞെടുപ്പിനായി 75-കാരനായ ഈ നേതാവ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ അത് വലിയ അത്ഭുതമുണ്ടാക്കിയില്ല. ബിഹാറില്‍ ഒരു ഭരണമാറ്റത്തിന് ഇത് വഴിതുറന്നു. എന്നാല്‍, പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വെറും രണ്ടര മാസത്തിനുള്ളില്‍ അദ്ദേഹം ഈ തീരുമാനമെടുത്തത് പലരെയും അമ്പരപ്പിച്ചു. മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ കഴിഞ്ഞ കാലങ്ങളില്‍ എത്ര തവണ അദ്ദേഹം സഖ്യകക്ഷികളെ മാറ്റിയിട്ടുണ്ടെന്ന് നോക്കുക. 2020-ലെ തെരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയില്‍ ജെഡിയുവിന് (ജെഡിയു) വെറും 43 എംഎല്‍എമാര്‍ മാത്രമുണ്ടായിട്ടും അഞ്ച് വര്‍ഷത്തിനിടെ രണ്ട് തവണ സഖ്യം മാറി അദ്ദേഹം മുഖ്യമന്ത്രിയായി തുടര്‍ന്നു. ഇത്തവണ ബിജെപിയുടെ 89 എംഎല്‍എമാരുമായി താരതമ്യം ചെയ്യുമ്പോള്‍ ജെഡിയുവിന് 85 എംഎല്‍എമാരുണ്ടായിട്ടും എന്തുകൊണ്ടാണ് അദ്ദേഹം അധികാരം വിട്ടൊഴിയുന്നത്? പാര്‍ട്ടിയും നേതാക്കളും അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്ന പഴയ കാലത്തില്‍ നിന്ന്…

    Read More »
  • ഇറാനില്‍നിന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ കുറയുന്നു; ഭൂമിക്കടിയിലെ ബാലിസ്റ്റിക് മിസൈല്‍ ശേഖരവും രണ്ടാം ഘട്ടത്തില്‍ തകര്‍ക്കുമെന്ന് ഇസ്രയേല്‍; ഭൂരിഭാഗം വ്യോമാതിര്‍ത്തിയും നിയന്ത്രണത്തില്‍; ഒരേ യുദ്ധവിമാനം ആക്രമിക്കുന്നത് ഇറാനിലും ലെബനനിലും

    ടെല്‍അവീവ്: ഇറാനിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണെന്നും ഭൂമിക്കടയില്‍ ഒളിപ്പിച്ച ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങള്‍ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചു തകര്‍ക്കുമെന്നും വെളിപ്പെടുത്തല്‍. ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇറാനില്‍ യുഎസുമായി ചേര്‍ന്ന് നടത്തുന്ന സംയുക്ത വ്യോമാക്രമണം ഒന്നാം വാരം പിന്നിടുകയാണ്. നേതാക്കളെ വധിച്ചുകൊണ്ടുള്ള ആദ്യഘട്ട ആക്രമണങ്ങള്‍ ഇറാന്‍ തിരിച്ചടിക്കാനും തുടര്‍ന്ന് ഗള്‍ഫ് മേഖലയിലും ഇറാഖിലും ഇസ്രായേലിലും ലെബനനിലും വ്യാപിച്ച പ്രാദേശിക യുദ്ധമായും മാറി. ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യംവയ്ക്കാന്‍ ശേഷിയുള്ള ഉപരിതലത്തിലെ നൂറുകണക്കിന് ഇറാനിയന്‍ മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ ബാലിസ്റ്റിക് മിസൈലുകളും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരിക്കുന്ന ഭൂഗര്‍ഭ ബങ്കറുകള്‍ ഉള്‍പ്പെടുമെന്ന് പേര് വെളിപ്പെടുത്താത്ത സോഴ്‌സുകള്‍ പറഞ്ഞു. യുദ്ധം അവസാനിക്കുമ്പോഴേക്കും വ്യോമാക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുകയാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്ന് ഒരാള്‍ പറഞ്ഞു. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വത്തെ ഇല്ലാതാക്കുന്നതിലും യുദ്ധം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആക്രമണ പദ്ധതികളെക്കുറിച്ചുള്ള പ്രതികരണത്തിനായി സൈനിക…

    Read More »
  • ഇസ്രയേലിനെതിരേ രണ്ടും കല്‍പ്പിച്ച്: ഹിസ്ബുള്ളയുടെ എലൈറ്റ് സൈന്യം തെക്കന്‍ ലെബനനിലെ അതിര്‍ത്തിയില്‍; ഇസ്രയേല്‍ ടാങ്കുകള്‍ തടയാന്‍ റദ്‌വാന്‍ സേനയ്ക്ക് ഉത്തരവ്; നിലനില്‍പ്പിനുള്ള അന്തിമ യുദ്ധമെന്ന് ഹിസ്ബുള്ള മേധാവി

    ബെയ്‌റൂട്ട്: തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ സേനയെ നേരിടാന്‍ ഹിസ്ബുള്ള തങ്ങളുടെ ഏറ്റവും മുന്തിയ പോരാളികളെ വിന്യസിച്ചെന്നു റിപ്പോര്‍ട്ട്. 2024-ലെ യുദ്ധത്തിന് ശേഷം അതിര്‍ത്തി മേഖലയില്‍നിന്നു പിന്‍വാങ്ങിയ ‘എലൈറ്റ്’ വിഭാഗം അതിര്‍ത്തിയിലേക്കു തിരിച്ചെത്തിയെന്ന് മൂന്നു ലെബനീസ് സോഴ്‌സുകള്‍ വെളിപ്പെടുത്തിയെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പിന്തുണയുള്ള ഈ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റിലെ യുദ്ധത്തിലേക്ക് ആഴത്തില്‍ ഇറങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിസ്ബുള്ളയുടെ റദ്വാന്‍ സേനയിലെ അംഗങ്ങള്‍ക്ക് യുദ്ധത്തില്‍ ചേരാനും ഇസ്രായേല്‍ ടാങ്കുകളുടെ മുന്നേറ്റം തടയാനും ഉത്തരവ് ലഭിച്ചതായി സോഴ്‌സുകള്‍ പറഞ്ഞു. ബുധനാഴ്ച ഇസ്രായേല്‍ സൈന്യം മുന്നേറിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരവധി പ്രദേശങ്ങളില്‍ ഒന്നായ ഖിയാം പട്ടണത്തെയാന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. 1982-ല്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് രൂപീകരിച്ച ലെബനീസ് ഷിയാ മുസ്ലീം ഗ്രൂപ്പായ ഹിസ്ബുള്ള, ടെഹ്റാനില്‍ യുഎസ്-ഇസ്രായേല്‍ നടത്തിയ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് വീണ്ടും യുദ്ധരംഗത്ത് എത്തുന്നത്. ഇസ്രായേല്‍ തെക്കന്‍ ലെബനനിലും വ്യാപകമായും…

    Read More »
  • ടെലികോം വിപ്ലവത്തിന്റെ പുതിയ ഘട്ടം പ്രഖ്യാപിച്ച് ജിയോ

    ബാഴ്‌സലോണ/കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി പ്രദര്‍ശനമായ ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സുപ്രധാന പ്രഖ്യാപനം നടത്തി ജിയോ പ്ലാറ്റ്‌ഫോംസ് ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മന്‍. ആഗോള ടെലികോം മേഖലയുടെ ദിശ മാറ്റിക്കുറിക്കുന്ന സുപ്രധാന പ്രഖ്യാപനത്തിനാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് സാക്ഷ്യം വഹിച്ചത്. കണക്റ്റിവിറ്റി എന്നതിനപ്പുറം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകൃതമായ ഒരു ഭാവിയിലേക്കുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ ചുവടുമാറ്റമാണ് സിഇഒ വ്യക്തമാക്കിയത്. ടെലികോം വിനിമയങ്ങളുടെ മൂല്യം അളക്കുന്ന രീതിയില്‍ തന്നെ ഒരു ‘യുഗമാറ്റം’ അനിവാര്യമാണെന്ന് മാത്യു ഉമ്മന്‍ വ്യക്തമാക്കി. കേവലം ഡാറ്റ കൈമാറുന്ന ശൃംഖലകളില്‍ നിന്ന് ആധുനിക എഐ സേവനങ്ങളുടെ പവര്‍ഹൗസുകളായി ടെലികോം കമ്പനികള്‍ മാറുന്ന കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവെച്ചത്. ‘ഈ മാറ്റം സാങ്കേതികമായ ഒരു അപ്‌ഗ്രേഡ് മാത്രമല്ല; മറിച്ച് ടെലികോം കമ്പനികള്‍ എങ്ങനെ വരുമാനം കണ്ടെത്തുന്നു എന്നതിലും ഉപഭോക്താക്കള്‍ക്ക് എങ്ങനെ മൂല്യം നല്‍കുന്നു എന്നതിലും വരുന്ന കാതലായ മാറ്റമാണ്.’ ടെലികോം വ്യവസായം മൂന്നാമത്തെ വലിയ പരിണാമ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വോയ്‌സ് കോളുകളില്‍…

    Read More »
  • ഹോളി ആഘോഷത്തിനിടെ നാലു വയസുകാരൻ തെറിപ്പിച്ച ചായം മുത്തശ്ശിയുടെ ദേഹത്തേക്ക് വീണു, കുട്ടിയുടെ ദേഹത്തേക്ക് ചൂടുവെള്ളം ഒഴിച്ച് മുത്തശ്ശിയുടെ ക്രൂരത, കുഞ്ഞിന്റെ ശരീരത്തിൽ 45% പൊള്ളൽ, അരയ്ക്ക് താഴേക്ക് ഗുരുതരമായി പൊള്ളലേറ്റു- വീഡിയോ

    മുംബൈ: കുഞ്ഞ് ഓം പൊട്ടിച്ചിരിച്ച് പ്രിയപ്പെട്ടവർക്ക് നേരെ ചായം വലിച്ചെറിഞ്ഞ് ആഘോഷത്തിലായിരുന്നു, ഇതിനിടെ അപ്രതീക്ഷിതമായി ചായം മുത്തശ്ശിയുടെ ദേഹത്തേക്കും വീണു, പിന്നാലെ നാലുവയസുകാരന്റെ ദേഹത്തേക്ക് ചൂടുവെള്ളം കമഴ്ത്തി മുത്തശ്ശിയുടെ കൊടുംക്രൂരത. മഹാരാഷ്ട്രയിലെ നാഗ്പുർ ജില്ലയിൽ കോരാടിയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദേഹത്ത് ചൂടുവെള്ളം വീണതിന് പിന്നാലെ വേദനകൊണ്ട് തുള്ളിക്കൊണ്ട് കുഞ്ഞ് ആർത്തുകരയുന്നതും കേൾക്കാം. നാലുവയസുകാരൻ ഓം ഹരിഷ് വാംഗെ എന്ന കുഞ്ഞിനോടാണ് മുത്തശ്ശി സിന്ധു താക്കറേ ക്രൂരത കാണിച്ചത്. ഹോളിദിനത്തിൽ വീടിനു പുറത്ത് നിറം ചീറ്റിക്കാവുന്ന കുപ്പിയുമായി കളിക്കുകയായിരുന്നു ഓം. ഇതിനിടെ അവിടേക്ക് എത്തിയ സിന്ധുവിന്റെ ദേഹത്തേക്ക് ഓം ചായം തെറിപ്പിച്ചു. കുപിതയായ സിന്ധു, കൈവശമുണ്ടായിരുന്ന ബക്കറ്റിലെ ചൂടുവെള്ളം ഓമിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അരയ്ക്ക് താഴേക്ക് ഗുരുതരമായി പൊള്ളലേറ്റ ഓമിനെ നാഗ്പുറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. Heartbreaking incident getting viral a Grandmother scalds 5-year-old in…

    Read More »
  • ‘അമേരിക്ക ഈ യുദ്ധത്തില്‍ തോല്‍ക്കും, ലോകക്രമം അടിമുടി മാറും’: ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയവും ഇറാനുമായുള്ള യുദ്ധവും പ്രവചിച്ച പ്രഫ. ജിയാങ് സ്യുക്വിന്‍; ‘ഇറാന്റെ യുദ്ധം ലോക സമ്പദ് വ്യവസ്ഥയ്ക്ക് എതിരേ; അമേരിക്കയുടെ യുദ്ധ തന്ത്രങ്ങള്‍ പഴയത്; എണ്ണ വില്‍ക്കാതിരുന്നാല്‍ എഐ കുമിളയും പൊട്ടും’

    ന്യൂയോര്‍ക്ക്: ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക പരാജയപ്പെടുമെന്നും ഇത് ലോകക്രമത്തെ ഉടച്ചു വാര്‍ക്കുമെന്നുമുള്ള ഞെട്ടിക്കുന്ന പ്രവചനവുമായി ചൈനീസ് പ്രഫസര്‍ ജിയാങ് സ്യുക്വിന്‍. ഹാവാര്‍ഡ് സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയ അദ്ദേഹം നേരത്തേയും വമ്പന്‍ പ്രവചനങ്ങള്‍ നടത്തി ഞെട്ടിച്ചിട്ടുണ്ട്. അതിലൊന്ന് 2024ലെ തെരഞ്ഞെടുപ്പില്‍ ട്രംപ് ജയിക്കുമെന്നായിരുന്നു. മറ്റൊന്ന് ഇറാനുമായി യുദ്ധത്തില്‍ ഏര്‍പ്പെടും എന്നതായിരുന്നു. ഇനിയൊന്ന് ഈ യുദ്ധത്തില്‍ അമേരിക്ക പരാജയപ്പെടും എന്നത്. മൂന്നാമത്തെ കാര്യം സംഭവിച്ചിട്ടില്ലെങ്കിലും അതിലേക്കാണു സാധ്യതകളെന്നും ‘യുദ്ധത്തിന്റെ പുരോഗതി വിശകലനം ചെയ്യുമ്പോള്‍, അമേരിക്കയേക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ ഇറാനുണ്ടെന്നാണ് കരുതുന്നതെന്നും’ പ്രഫ. ജിയാങ് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രഫ. ജിയാങ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം പരസ്പരം ക്ഷീണിപ്പിക്കുന്ന (War of attrition) ഒന്നായിട്ടാണു കരുതുന്നത്. ഇറാന്‍കാര്‍ കഴിഞ്ഞ 20 വര്‍ഷമായി ഈ പോരാട്ടത്തിനായി തയ്യാറെടുക്കുകയാണ്. അവരുടെ മതവിശ്വാസമനുസരിച്ച് ഇത് ‘വലിയ സാത്താന്’ (Great Satan) എതിരെയുള്ള യുദ്ധമാണ്. കഴിഞ്ഞ ജൂണിലെ 12 ദിവസത്തെ യുദ്ധം ഇസ്രായേലിന്റെയും…

    Read More »
  • ഇന്ത്യക്ക് എണ്ണ നല്‍കാന്‍ റഷ്യ റെഡി! കടലില്‍ കപ്പലില്‍ കാത്തു കിടക്കുന്നത് 9.5 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍; അനുമതി കിട്ടിയാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തീരത്തെത്തും; റിഫൈനറികളിലെ സ്‌റ്റോക്ക് 25 ദിവസത്തേക്കു മാത്രം; ഇന്ത്യക്കു മുന്നില്‍ പ്രതിസന്ധി

    ന്യൂഡല്‍ഹി: പശ്ചിമേഷ്യ യുദ്ധത്തിലേക്കു മാറിയതോടെ ഇന്ത്യയിലേക്കു എണ്ണ വിതരണത്തിനു സജ്ജമായി റഷ്യ. ഇന്ത്യന്‍ സമുദ്രത്തിന് സമീപമുള്ള കപ്പലുകളിലായി ഏകദേശം 9.5 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഉണ്ടെന്നും ആഴ്ചകള്‍ക്കുള്ളില്‍ ഇവ എത്തിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട്. കപ്പലുകളിലെ ഈ ചരക്കുകള്‍ യഥാര്‍ത്ഥത്തില്‍ എങ്ങോട്ടാണ് പോകേണ്ടിയിരുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇവ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നും ഇത് റിഫൈനറികള്‍ക്ക് പെട്ടെന്നുള്ള ക്ഷാമം മറികടക്കാന്‍ സഹായിക്കുമെന്നും സോഴ്‌സിനെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ക്രൂഡ് ഓയില്‍ സ്റ്റോക്ക് ഏകദേശം 25 ദിവസത്തെ ആവശ്യത്തിന് മാത്രമേ തികയുകയുള്ളൂ എന്നതിനാല്‍ ഇന്ത്യ എണ്ണ പ്രതിസന്ധിയിലേക്കു പോകാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ ഗ്യാസോയില്‍, ഗ്യാസോലിന്‍, ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) എന്നിവയുടെ പരിമിതമായ ശേഖരം മാത്രമാണ് റിഫൈനറികളുടെ പക്കലുള്ളത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം 10-15 ദിവസങ്ങളില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ അത് നേരിടാന്‍ ബദല്‍ വിതരണ മാര്‍ഗങ്ങള്‍ ന്യൂഡല്‍ഹി തേടുകയാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബദല്‍ വിതരണത്തിനായി നിര്‍ബന്ധിതരാകുന്നു ലോകത്തിലെ…

    Read More »
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ

    പാലക്കാട്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങളെപ്പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടാണ് ഇസ്രയേൽ ഇറാനുനേർക്ക്‌ നടത്തുന്ന ആക്രമണത്തെ അപലപിക്കാൻ മോദി തയ്യാറാവാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഇത്തരം പരാമർശം നടത്തിയത്. ഇന്ത്യയുമായി അടുത്തബന്ധമുള്ള രാജ്യമാണ് ഇറാൻ. അവർ ആക്രമിക്കപ്പെട്ടപ്പോൾ ഒന്നും ഉരിയാടാൻ പ്രധാനമന്ത്രിക്കാവുന്നില്ല. ഇത് രാജ്യത്തിന് അപമാനമാണ്. യുദ്ധം ഒന്നിനും പരിഹാരമല്ല. നടക്കുന്നത് വന്യമൃഗനീതിയാണ്. കാരണമില്ലാതെ ഒരു രാജ്യത്തെ ആക്രമിക്കുന്നത് അന്താരാഷ്ട്ര മര്യാദയല്ല. ഇറാനിലെ എണ്ണയും പ്രകൃതിവാതകവും അധീനതയിലാക്കാനാണ് അമേരിക്കൻ കളിക്കുന്നത്. കേരളത്തിലെ ഏതൊരു കുടുംബത്തിനും പ്രവാസിബന്ധമുണ്ട്. അവരെല്ലാം ഉത്കണ്ഠയിലാണ്. യുദ്ധസാഹചര്യം ഒരുതരത്തിലും സംഭവിക്കാൻ പാടില്ലാത്തതാണ്. സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലാത്ത നാടാണ് ഇറാനെന്നാണ് പ്രചാരണം. എന്നാൽ, അത്തരത്തിലുള്ള പല രാജ്യങ്ങൾക്കും അമേരിക്കയുടെ പിന്തുണയുണ്ട്. ഇസ്രയേലിൽ ഭരണത്തിന്‌ നേതൃത്വംകൊടുക്കുന്നവരും ഇവിടുത്തെ ആർ.എസ്.എസും ഇരട്ടപെറ്റ സഹോദരങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ വലതുപക്ഷം ലക്ഷ്യമിട്ടിരിക്കയാണെന്നും ഇടതുപക്ഷ മുന്നേറ്റം തടയാനാണ്…

    Read More »
Back to top button
error: