India

  • മുദ്ദുഗവുവില്‍ കുടുങ്ങി കര്‍ണാടക ഡിജിപി; സെന്‍സര്‍ ചെയ്യാത്ത 47 സെക്കന്‍ഡ് ദൃശ്യങ്ങള്‍; തലകുനിച്ച് കര്‍ണാടക പോലീസ്; വീട്ടില്‍ വന്നിട്ടും ഡിജിപിയെ കാണാന്‍ കൂട്ടാക്കാതെ കര്‍ണാടക ആഭ്യന്തര മന്ത്രി ; സര്‍വ്വം വ്യാജമെന്ന് പോലീസ് മേധാവി; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ

      ബെംഗളൂരൂ: തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ കാത്തുമ്പി മാണിക്യനോട് ചോദിച്ച മുദ്ദുഗവുവില്‍ കുടുങ്ങി കര്‍ണാടക ഡിജിപി. വിവിധ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ 47 സെക്കന്‍ഡ് നീളുന്ന വീഡിയോവിലാണ് കര്‍ണാടക പോലീസ് മേധാവിയുടെ റൊമാന്റിക് കാഴ്ചകള്‍ ബംഗളൂരുവില്‍ പരന്നത്. കര്‍ണാടക പോലീസ് സേനയ്ക്ക് തലയുയര്‍ത്താന്‍ കഴിയാത്ത വിധം നാണക്കേടായിരിക്കുകയാണ് പോലീസ് മേധാവിയുടെ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍. പോലീസ് ആസ്ഥാനത്തെ ഓഫീസ് മുറിയില്‍ യുവതിക്കള്‍ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിലവില്‍ സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചുമതല വഹിക്കുന്ന ഡിജിപി ആര്‍. രാമചന്ദ്ര റാവുവാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്. യൂണിഫോമില്‍ ഒന്നിലധികം യുവതികളെ ചുംബിക്കുന്നതും കെട്ടിപിടിക്കുന്നതുമാണ് ദൃശ്യങ്ങള്‍. ഓഫീസ് സമയത്ത് പലപ്പോഴായി രാമചന്ദ്ര റാവുവിന്റെ ക്യാബിനിലെത്തിയ യുവതികളും ഡിജിപിയും തമ്മിലുള്ളതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ഓഫീസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിതെന്നാണ് പുറത്ത് വരുന്ന വിവരം. വിവിധ സമയങ്ങളില്‍ ഒന്നിലധികം സ്ത്രീകളുമായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവിധ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള 47 സെക്കന്‍ഡ് ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോ…

    Read More »
  • കാമുകിയെ കൊന്നു കത്തിച്ചു; തെളിവു നശിപ്പിക്കാന്‍ സിനിമാ സ്‌റ്റൈല്‍ പരീക്ഷണം; പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ വൈരാഗ്യം; ലോഡിംഗ് തൊഴിലാളിയുടെ സംശയം ചുരുളഴിച്ചത് ഞെട്ടിക്കുന്ന പ്ലാനിംഗ്

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍. രണ്ട് ഭാര്യമാരുള്ള രാം സിങ് എന്നയാളാണ് കാമുകിയായ പ്രീതി എന്ന യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകവിവരം പുറത്തറിയാതിരിക്കാന്‍ മൃതദേഹം കത്തിച്ച്, ചാരം പുഴയില്‍ ഉപേക്ഷിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ജനുവരി 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് ഭാര്യമാരുളള രാം സിങ്ങിന് പ്രീതി എന്ന മറ്റൊരു യുവതിയുമായി നാളുകളായി ബന്ധമുണ്ടായിരുന്നു. രാം സിങ്ങില്‍ നിന്നും പ്രീതി നിരന്തരമായി പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയത്. പണം ലഭിക്കാതെ വന്നതോടെ പ്രീതി ഭീഷണിപ്പെടുത്താന്‍ തുടങ്ങി, ഇതാണ് കൊലപാതകത്തിന് രാം സിങ്ങിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രീതിയെ കൊലപ്പെടുത്തിയ ശേഷം രാം സിങ് മൃതദേഹം ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി ആരുമറിയാതെ ഒളിപ്പിച്ചു. പിന്നീട് തെളിവ് നശിപ്പിക്കാനായി മൃതദേഹം ഒരു ലോഹപ്പെട്ടിയിലിട്ട് കത്തിച്ചു. ഇതിനായി ഒരു ലോഹപ്പെട്ടിയും രാം സിങ് വാങ്ങി. മൃതദേഹം…

    Read More »
  • ഗാസയിലെ ‘ബോര്‍ഡ് ഓഫ് പീസി’ലേക്ക് ഇന്ത്യക്കു ട്രംപിന്റെ ക്ഷണം; സ്ഥിരീകരിച്ച് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; ഗാസയിലടക്കം സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സൈന്യവും ഇറങ്ങുമോ? തീരുവയിലെ പിണക്കത്തിനിടെ പുതിയ നീക്കം

    ന്യൂയോര്‍ക്ക്: ഗാസ ഉള്‍പ്പെടെയുള്ളയിടങ്ങളിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ എന്ന സംരംഭത്തില്‍ ചേരാന്‍ ഇന്ത്യക്കും ക്ഷണം. മുതിര്‍ന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. ഈ സംരംഭത്തില്‍ ഇന്ത്യ പങ്കുചേരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിനോടുള്ള പ്രതികരണത്തിനായി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും അവര്‍ ഉടന്‍ പ്രതികരിച്ചില്ല. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ യുഎസില്‍ 50 ശതമാനം വരെ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നുണ്ട്. ഇത് കുറയ്ക്കുന്നതിനായുള്ള വ്യാപാര കരാറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇതുവരെ ധാരണയില്‍ എത്താന്‍ സാധിച്ചിട്ടില്ല. ഉഭയകക്ഷി ബന്ധത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യയ്ക്ക് ട്രംപിന്റെ ക്ഷണം ലഭിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 60-ഓളം രാജ്യങ്ങളെ ട്രംപ് ഈ സംരംഭത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനും ഇതില്‍ ഉള്‍പ്പെടുന്നു. പലസ്തീനിലെ ഗാസയില്‍ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളില്‍ സഹകരിക്കുമെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തേ,…

    Read More »
  • ഇന്ത്യയുടെ വിജയത്തുടര്‍ച്ചയ്ക്ക് ബ്രേക്ക്; 41 റണ്‍സിനു തോല്‍പിച്ച് പരമ്പര; കോലിയുടെ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; ആറുവര്‍ഷത്തെ ചരിത്രത്തിനും അന്ത്യം

    ഇന്‍ഡോര്‍: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ 41 റൺസ് തോൽവി വഴങ്ങി ഇന്ത്യ. കിവീസ് ഉയർത്തിയ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46 ഓവറിൽ 296 റൺസെടുത്തു പുറത്താകുകയായിരുന്നു. സൂപ്പര്‍ താരം വിരാട് കോലി സെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഇതോടെ പരമ്പര 2–1ന് ന്യൂസീലന്‍ഡ് സ്വന്തമാക്കി. ന്യൂസീലൻഡ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. ആദ്യ മത്സരം തോറ്റ കിവീസ് തുടർച്ചയായ രണ്ടു വിജയങ്ങളുമായാണ് പരമ്പര തിരിച്ചുപിടിച്ചത്. ആറു വർഷമായി സ്വന്തം മണ്ണിൽ ഒരു ഏകദിന പരമ്പര പോലും തോൽക്കാത്ത ഇന്ത്യയുടെ വിജയത്തുടർച്ചയ്ക്കും ഇതോടെ അവസാനമായി. മറുപടി ബാറ്റിങ്ങിൽ 108 പന്തുകൾ നേരിട്ട കോലി 124 റൺസെടുത്താണു പുറത്തായത്. 91 പന്തുകളിൽനിന്നായിരുന്നു കോലിയുടെ സെഞ്ചറി നേട്ടം. മൂന്ന് സിക്സുകളും പത്ത് ഫോറുകളും താരം ബൗണ്ടറി കടത്തി. മുൻനിര താരങ്ങളായ രോഹിത് ശർമ (11), ശ്രേയസ് അയ്യര്‍ (മൂന്ന്), കെ.എൽ. രാഹുൽ (ഒന്ന്) എന്നിവർക്കു തിളങ്ങാനാകാതെ പോയതാണ് മത്സരത്തിൽ…

    Read More »
  • ഗർഭാശയത്തിന് ഉൾപ്പെടെ ​ഗുരുതര പരുക്ക്, അണുബാധ… നീതിക്കായി പോരാടിയ രണ്ടര വർഷം, ഒടുവിൽ ദുരിതം നിറഞ്ഞ ജീവിതത്തിൽ നിന്ന് അവൾ വിടചൊല്ലി… മണിപ്പൂരിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു, തനിക്കു നിഷേധിച്ച നീതി ഇനിയും നേടിയെടുക്കാനാകാതെ…

    ഇംഫാൽ: മണിപ്പൂർ കലാപത്തിനിടെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതി മരിച്ചു. ഗുരുതരമായ പരുക്കുകളെ തുടർന്ന് ദീർഘകാലം ചികിത്സയിൽ കഴിഞ്ഞിരുന്ന 20കാരിയാണ് രണ്ടര വർഷത്തെ ദുരിത ജീവിതത്തിനു ശേഷം മരണത്തിനു കീഴടങ്ങിയത്. മണിപ്പൂർ കലാപത്തിനിടെയാണ് മെയ്തേ വിഭാഗക്കാരായ ഒരു സംഘം കുക്കി വിഭാഗത്തിൽ നിന്നുള്ള 18കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. 2023 മെയ് മാസത്തിലായിരുന്നു സംഭവം. കൂട്ട ബലാത്സം​ഗത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി ഗുവാഹത്തിയിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പീഡിപ്പിക്കപ്പെടുമ്പോൾ പെൺകുട്ടിക്ക് 18 വയസ് മാത്രമാണുണ്ടായിരുന്നത്. 2023 ഡിസംബർ 15ന് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ പോവുകയായിരുന്ന യുവതിയെ ആക്രമണകാരികൾ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് യുവതിയെ ആയുധധാരികളായ മറ്റൊരു സംഘത്തിന് കൈമാറുകയും അവിടെവച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി രണ്ടര വർഷക്കാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. ആദ്യഘട്ടത്തിൽ മണിപ്പൂരിൽ തന്നെ ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് ഗുവാഹത്തിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആന്തരിക അവയവങ്ങൾക്കേറ്റ പരുക്കും തുടർച്ചയായ അണുബാധയുമാണ് യുവതിയുടെ മരണത്തിന്…

    Read More »
  • തൊഴിൽ അല്ലെങ്കിൽ ജയിൽ ഇങ്ങ് കേരളത്തിൽ: തമിഴ്നാട്ടിൽ തൊഴിലില്ലെങ്കിൽ ജെല്ലിക്കെട്ട്: ജെല്ലിക്കെട്ട് വിജയികൾക്ക് സർക്കാർ ജോലി: കിടിലൻ പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി

      ചെന്നൈ : തടവുകാരുടെ വേതനം വർധിപ്പിച്ചതോടെ തൊഴിലില്ലാത്തവർ ജയിലിൽ പോയി കിടക്കുന്നതാണ് നല്ലതെന്ന് കേരളത്തിലുള്ളവർ പറഞ്ഞും ട്രോളിയുമിരിക്കുമ്പോൾ തൊഴിലില്ലെങ്കിൽ ജെല്ലിക്കെട്ട് എന്നാണ് അയൽ സംസ്ഥാനമായ തമിഴ്നാട് പറയുന്നത്. തമിഴ്നാട്ടിലെ യുദ്ധവീരന്മാരായ ജെല്ലിക്കെട്ട് പോരാളികൾക്ക് ജെല്ലിക്കെട്ടിൽ പങ്കെടുത്ത് വിജയിച്ചാൽ ജോലി കൊടുക്കുമെന്ന സുപ്രധാന പ്രഖ്യാപനമാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നടത്തിയിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിലാകും ജോലി നൽകുകയെന്നും എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുണ്ട്. അളങ്കാനല്ലൂരിൽ ജല്ലിക്കെട്ട് കാളകൾക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിയ്ക്കും. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു. അളങ്കാനല്ലൂരിൽ ജെല്ലിക്കെട്ടിൽ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തമിഴ്‌നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.നാടൻ കാളകൾക്ക് ഗുണനിലവാരമുള്ള ചികിത്സയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കുന്നതിനായി അലങ്കനല്ലൂരിൽ 2 കോടി രൂപ ചെലവിൽ ഒരു അത്യാധുനിക മെഡിക്കൽ, പരിശീലന സൗകര്യം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രശസ്തമായ അലങ്കനല്ലൂർ മത്സരം കാണുന്നത് ഓരോ തമിഴനെയും അഭിമാനഭരിതനാക്കുന്നുവെന്ന്…

    Read More »
  • വിമാനങ്ങളെ വെല്ലും വന്ദേഭാരത്; യാത്ര ഇനി മടുപ്പല്ല അടിപൊളി; രാജ്യത്തെ ആദ്യ സ്ലീപ്പര്‍ വന്ദേഭാരത് സൂപ്പറാട്ടോ; ഹൈടെക് ട്രെയിന്‍; മധ്യവര്‍ഗത്തിന് ഇനി ശുഭയാത്ര

      ന്യൂഡല്‍ഹി: വിമാനങ്ങളെ വെല്ലും ഇന്ത്യയുടെ പുതിയ വന്ദേഭാരത് സ്ലീപ്പറെന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാകില്ല. രാജ്യത്തെ ആദ്യ സ്ലീപ്പര്‍ വന്ദേഭാരത് ഇന്ന് ഓടിത്തുടങ്ങുമ്പോള്‍ ഇന്ത്യന്‍ ട്രെയിന്‍ യാത്രകളില്‍ പുതിയൊരു അധ്യായം കുറിക്കുന്നതോടൊപ്പം ഇന്ത്യന്‍ ട്രെയിന്‍ യാത്രകളുടെ ജാതകം തന്നെ മാറ്റിയെഴുതുകയാണ് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തെ ആദ്യത്തെ സ്ലീപ്പര്‍ വന്ദേ ഭാരത് ട്രെയിന്‍ ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിലുള്ള 958 കിലോമീറ്റര്‍ ദൂരം 14 മണിക്കൂറിനുള്ളില്‍ സഞ്ചരിക്കും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയാണ് ഈ ട്രെയിനിനുള്ളത്. ഇതുവരെ ഹൗറയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള യാത്ര മടുപ്പിക്കുന്നതും യാത്രാക്ഷീണം ഏറെയുണ്ടാക്കുന്ന ദീര്‍ഘദൂര യാത്രയുമായിരുന്നു. എന്നാല്‍ ഇനിയങ്ങോട്ട് വന്ദേഭാരതിലുളള ഹൗറ – ഗുവാഹത്തി യാത്ര ഒരനുഭവമായിരിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ തറപ്പിച്ചു പറയുന്നു. 958 കിലോമീറ്റര്‍ ദൂരം വെറും 14 മണിക്കൂറിനുള്ളില്‍ പിന്നിടുന്ന് വന്ദേഭാരത് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സ്ലീപ്പര്‍ ട്രെയിനുകളില്‍ ഒന്നാണ്. അതിവേഗ ട്രാക്കുകളും ആധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ ട്രെയിന്‍. മെച്ചപ്പെട്ട ടോര്‍ക്ക്,…

    Read More »
  • ആയിരങ്ങളെ കൊന്നൊടുക്കി വീണ്ടുമൊരു പ്രക്ഷോഭം കൂടി അടിച്ചമര്‍ത്തലിലേക്ക്; നോവിക്കുന്ന ഓര്‍മയായി നവീദ് അഫ്കാരി; ഒളിമ്പിക്‌സ് സ്വപ്‌നത്തില്‍നിന്ന് തൂക്കുകയറിലേക്ക്; കല്ലറപോലും തകര്‍ത്ത പ്രതികാരം; ഇറാനിലെ തെരുവു പ്രതിഷേധങ്ങള്‍ക്ക് ഖമേനിയുടെ പുസ്തകത്തില്‍ ശിക്ഷ മരണം

    ടെഹ്‌റാന്‍: ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്കു പിന്നാലെ ഇറാനിലെ പ്രതിഷേധങ്ങള്‍ക്ക് കുറവുവന്നെന്നും അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള ഭീഷണിക്കു ശേഷവും അറസ്റ്റുകള്‍ തുടരുന്നെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍. അമേരിക്കന്‍ സഖ്യരാജ്യങ്ങളായ സൗദി, ഖത്തര്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തീവ്രമായ ചര്‍ച്ചകളാണ് കടുത്ത നടപടികളില്‍നിന്ന് അമേരിക്കയുടെ പിന്‍വാങ്ങലിനു പിന്നില്‍. ‘അമേരിക്കന്‍ പ്രസിഡന്റ് ഇടപെടൂ’ എന്ന പ്രക്ഷോഭകരുടെ ആവര്‍ത്തിച്ചുള്ള ആവശ്യവും ട്രംപ് ആദ്യത്തെ ആവേശത്തിനപ്പുറം പരിഗണിച്ചില്ല. നിരവധിപ്പേരെ വെടിവച്ചു കൊന്നു. നിരവധിപ്പേരെ തൂക്കിലേറ്റി. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പരമാധികാരി ഖമേനിയുടെ അടിച്ചമര്‍ത്തല്‍ തുടരുമ്പോള്‍ അഞ്ചുവര്‍ഷം മുമ്പ് തൂക്കിലേറ്റപ്പെട്ട, ഇറാന്റെ ഒളിമ്പിക്‌സ് പ്രതീക്ഷയായിരുന്ന യുവാവിന്റെ ഓര്‍മകളും ചര്‍ച്ചയാകുകയാണ്. ഒളിമ്പിക്‌സില്‍ ഇറഹാന്റെ ജഴ്‌സി അണിയുമെന്നു പ്രതീക്ഷിച്ച 27 കാരന്‍ നവീദ് അഫ്കാരിയെയാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ ഖമേനിയുടെ നേതൃത്വത്തില്‍ തൂക്കിലേറ്റിയത്. നടപടിയൊഴിവാക്കണമെന്ന് അന്ന് യുഎസ് പ്രസിഡന്റായിരുന്ന ട്രംപ് ആവശ്യപ്പെട്ടിട്ടും ഇറാന്‍ പരിഗണിച്ചില്ല. ഇപ്പോഴത്തെ ട്രംപിന്റെ ഭീഷണിപോലെതന്നെ ഇറാന്‍ ക്രൂരമായി തള്ളിക്കളഞ്ഞു. അദ്ദേഹത്തിന്റെ വധശിക്ഷ കായിക രംഗത്തെ ഞെട്ടിക്കുകയും മുറിവേറ്റ ജനതയെ ഭീതിയിലേക്കു തള്ളിവിടുകയും…

    Read More »
  • ഇറാന്‍ പ്രക്ഷോഭം ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിനും പരീക്ഷണകാലം; ഖമേനി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് നിഷേധിച്ചപ്പോള്‍ മസ്‌ക് സൗജന്യമാക്കി; സാറ്റലൈറ്റ് ജാമറും സ്പൂഫിംഗും കൊണ്ട് തിരിച്ചടി; സൂക്ഷ്മമായി നിരീക്ഷിച്ച് അമേരിക്കയും ചൈനയും; ആകാശ ഇന്റര്‍നെറ്റ് ഏകാധിപതികളുടെ ഉറക്കം കെടുത്തുന്നു

    ന്യൂയോര്‍ക്ക്: ഇറാനില്‍ വിമതര്‍ക്കുനേരെ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കൊപ്പം പരസ്പരം ആശയവിനിയമം അസാധ്യമാക്കാന്‍ ഇന്റര്‍നെറ്റ് ബ്ലാക്കൗട്ടുകളും രൂക്ഷമാണ്. പ്രധാനപ്പെട്ട ഇടങ്ങളിലൊന്നും ഇന്റര്‍നെറ്റ് ലഭ്യമല്ല. ഫോണ്‍ നെറ്റ്‌വര്‍ക്കിനൊപ്പം ഇന്റര്‍നെറ്റുകൂടി നിരോധിച്ചതോടെ ലോകമെമ്പാടും ഉപഗ്രഹങ്ങളിലൂടെ ഇന്റര്‍നെറ്റ് എത്തിക്കുന്ന ഇലോണ്‍ മസ്‌കിന്റെ പദ്ധതിയുടെ ഏറ്റവും വലിയ പരീക്ഷണശാലയായും ഇറാന്‍ മാറി. ഇറാനില്‍ മസ്‌കിന്റെ ‘സ്റ്റാര്‍ലിങ്കി’ന് നിരോധനമുണ്ടെങ്കിലും വിവിധ മേഖലകളില്‍ കടന്നു കയറിയിട്ടുണ്ട്. സാറ്റലൈറ്റ് ജാമറുകളും ഇന്റര്‍നെറ്റ് സ്പൂഫിംഗും അടക്കം ഉപയോഗിച്ച് ഇറാന്‍ ചെറുക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. ടവറുകളില്‍നിന്നുള്ള സിഗ്നലുകള്‍ക്കു പകരം മണിക്കൂറില്‍ നൂറുകണക്കിനു കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളില്‍നിന്ന് ആയതിനാല്‍ സ്റ്റാര്‍ലിങ്കിനെ ഫലപ്രദമായി പ്രതിരോധിക്കാനും ഇറാനു കഴിഞ്ഞിട്ടില്ല. മുമ്പ് യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തിലാണ് സ്റ്റാര്‍ലിങ്ക് വ്യാപകമായി ചര്‍ച്ചയായത്. നിലവില്‍ ഭരണകൂടങ്ങളുടെ ‘ഇന്റര്‍നെറ്റ്’ വിലക്കിനെതിരായ പ്രധാന അതിജീവനമാര്‍ഗമായി സ്റ്റാര്‍ലിങ്ക് മാറി. സ്റ്റാര്‍ലിങ്കിന്റെ ഉടമസ്ഥരായ സ്‌പേസ് എക്‌സ്, ഈ ആഴ്ച ആദ്യം ഇറാനികള്‍ക്കായി ഉപഗ്രഹ സേവനം സൗജന്യമാക്കിയിരുന്നു. ഇതോടെ മസ്‌കിന്റെ കമ്പനി മറ്റൊരു ആഗോള സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദുവായി മാറി. അമേരിക്ക ആസ്ഥാനമായുള്ള…

    Read More »
  • ഇന്ത്യയ്ക്കുള്ള ട്രംപിന്റെ അടുത്ത പണിയെത്തി, ഇത്തവണ ആപ്പുവെക്കുന്നത് ഇറാനിൽ വൻ നിക്ഷേപത്തോടെ സജ്ജമാക്കിയ തന്ത്രപ്രധാന തുറമുഖം ചബഹാറിന്, ഉപരോധ ഇളവ് ഏപ്രിൽ 26 വരെ മാത്രം, കത്ത് കിട്ടി ബോധിച്ചതായി കേന്ദ്രം, വാഷിങ്ടണുമായി ചർച്ച തുടരുന്നു

    ന്യൂഡൽഹി: ഇറാനിലെ ചാബഹാർ തുറമുഖവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പങ്കാളിത്തത്തിന് യുഎസ് സർക്കാർ നിബന്ധനാപരമായ ഉപരോധ ഇളവ് ഏതാനും മാസങ്ങൾ വരെ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം (MEA). 2025 ഒക്ടോബറിൽ യുഎസ് ട്രഷറി വകുപ്പ് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ ഈ ഇളവ് 2026 ഏപ്രിൽ 26 വരെ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. “2025 ഒക്ടോബർ 28ന് യുഎസ് ട്രഷറി വകുപ്പ് നിബന്ധനാപരമായ ഉപരോധ ഇളവിനെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ കത്ത് പുറപ്പെടുവിച്ചിരുന്നു. ഇത് 2026 ഏപ്രിൽ 26 വരെ പ്രാബല്യത്തിലുണ്ട്. ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുന്നതിന് യുഎസ് അധികൃതരുമായി ഞങ്ങൾ തുടർച്ചയായി ആശയവിനിമയം നടത്തിവരികയാണ്,” ജയ്സ്വാൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യത്തിനും അമേരിക്കയുമായുള്ള മുഴുവൻ വ്യാപാരത്തിലും 25 ശതമാനം ടാരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജനുവരി 12ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ചാബഹാർ തുറമുഖത്തിലെ ഇന്ത്യയുടെ പങ്കാളിത്തം തകർന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.…

    Read More »
Back to top button
error: