India

  • പാക് ഭീകരത ലോകത്തിനു മുന്നിൽ തുറന്നുകാട്ടാൻ പ്രതിനിധിസംഘം, ഒരു സംഘത്തെ ശശി തരൂർ നയിക്കും, കൂട്ടത്തിൽ സൽമാൻ ഖുർഷിദ്, ജോൺ ബ്രിട്ടാസ്, കെ. കനിമൊഴി എന്നിവരും

    ന്യൂഡൽഹി: പാക്കിസ്ഥാന്റെ ഭീകരവാദ പ്രവർത്തനങ്ങൾ രാജ്യാന്തര തലത്തിൽ തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധിസംഘത്തിൽ കോൺഗ്രസ് എംപി ശശി തരൂരും ജോൺ ബ്രിട്ടാസും കനിമൊഴിയും. ഇതിൽ ഒരു സംഘത്തെ ശശി തരൂർ നയിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം പാക്കിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയതിന് കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ നേതൃത്വം തരൂരിനെ താക്കീത് ചെയ്‌തെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ശശി തരൂരിനെ മോദി സർക്കാർ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘങ്ങളിൽ ഒന്നിനെ തരൂർ നയിച്ചേക്കുമെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് നേതൃത്വം തന്നെ താക്കീത് ചെയ്തുവെന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ ശശി തരൂർ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. അടുത്ത ആഴ്ചയാണ് 30 അംഗ പ്രതിനിധികൾ വിവിധ സംഘങ്ങളായി പുറപ്പെടുന്നത്. ശശി തരൂരിനെ കൂടാതെ കോൺഗ്രസിൽനിന്ന് മനീഷ് തിവാരി, സൽമാൻ ഖുർഷിദ്, അമർ സിങ് തുടങ്ങിയ…

    Read More »
  • ഓപ്പറേഷൻ സിന്ദൂർ വെറും ഷോ ഓഫ്, ഒന്നും നടന്നിട്ടില്ല, നാല് വിമാനം അങ്ങോട്ടും ഇങ്ങോട്ടും പോയിവന്നു അത്ര മാത്രം, നുഴഞ്ഞുകയറി വന്ന് ആക്രമണം നടത്തിയ ഭീകരർ ആരാണ്? കൊല്ലപ്പെട്ടവരുടെ വിധവകൾക്ക് നമ്മൾ ഇങ്ങനെയാണോ പരിഹാരം നൽകുക?- കർണാടക കോൺഗ്രസ് എംഎൽഎ

    പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വെറും ‘ഷോ ഓഫ്’ ആണെന്ന് കർണാടക കോൺഗ്രസ് എംഎൽഎ കോതൂർ ജി മഞ്ജുനാഥ്. ഇവിടെ ഒന്നും നടന്നിട്ടില്ലെന്നും ഷോ ഓഫ് കാണിക്കാനായി നാല് വിമാനം അങ്ങോട്ടും ഇങ്ങോട്ടും പോയിവന്നു എന്നുമാത്രമെന്ന് എംഎൽഎ. അതേസമയം പഹൽഗാമിലേത് ഇന്റലിജൻസ് പരാജയമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ടവരുടെ വിധവകൾക്ക് നമ്മൾ ഇങ്ങനെയാണോ പരിഹാരം നൽകുക? ഇതാണോ അവരോട് ബഹുമാനം കാണിക്കേണ്ട രീതി’. പഹൽഗാമിൽ കൊല്ലപ്പെട്ട മനുഷ്യർക്ക് അത് മതിയാകുമോ? അതേസമയം പഹൽഗാമിൽ ആക്രമണം നടത്തിയ തീവ്രവാദികൾ എവിടെയെന്നും മഞ്ജുനാഥ് ചോദിച്ചു. കൂടാതെ ഓപ്പറേഷൻ സിന്ദൂറിൽ 100 തീവ്രവാദികളെ കൊന്നുവെന്നു പറയുന്നു. ഇത് സർക്കാരിന് സ്ഥിരീകരിക്കാനായോ എന്നും എംഎൽഎ ചോദിച്ചു. നുഴഞ്ഞുകയറി വന്ന് ആക്രമണം നടത്തിയ ഭീകരർ ആരാണ്? എന്തുകൊണ്ടാണ് അതിർത്തിയിൽ സുരക്ഷാ ഇല്ലാതിരുന്നത്? എങ്ങനെയാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്? നമ്മൾ തീവ്രവാദത്തിന്റെ അടിവേരടക്കം പിഴുതെറിഞ്ഞ്, അവരെ ഇല്ലാതെയാക്കണമെന്നും മഞ്ജുനാഥ് പറഞ്ഞു.

    Read More »
  • കശ്മീർ താഴ്വരയിൽ ഭീകരർക്കെതിരെ സന്ധിയില്ലാ സമരം, 48 മണിക്കൂറിനുള്ളിൽ വധിച്ചത് 6 കൊടുഭീകരരെ!! കൊല്ലപ്പെട്ടവരിൽ ജർമൻ വിനോദസഞ്ചാരികളെ ആക്രമിച്ച ഷാഹിദ് കുട്ടേയും, ഭീകരർക്ക് വിദേശഫണ്ട് എത്തിച്ചിരുന്നതും ഇയാൾ

    ശ്രീനഗർ∙ 48 മണിക്കൂറിനിടെ നടന്ന രണ്ട് ഓപ്പറേഷനുകളിലായി 6 ഭീകരവാദികളെ വധിച്ചതായി സേനകൾ. സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. മൂന്നു സേനകളും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെല്ലെർ, ഷോപിയാൻ, ത്രാൽ മേഖലകളിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ‘‘കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സേനകൾ രണ്ട് വിജയകരമായ ഓപ്പറേഷനുകൾ നടത്തി. അതിൽ കാര്യമായ നേട്ടം കൈവരിക്കാനായി. ഷോപിയാൻ, ത്രാൽ, കെല്ലർ മേഖലകളിലാണ് ഈ രണ്ട് ഓപ്പറേഷനുകളും നടത്തിയത്. ആറ് ഭീകരരെ വധിച്ചു. കശ്മീർ താഴ്‌വരയിലെ ഭീകരരെ ഇല്ലാതാക്കാൻ സേനകൾ പ്രതിജ്ഞാബദ്ധരാണ്’’– കശ്മീർ പോലീസ് ഐജി വി.കെ. ബിർഡി പറഞ്ഞു. അതേസമയം കൊല്ലപ്പെട്ട ആറ് ഭീകരരിൽ ഒരാളായ ഷാഹിദ് കുട്ടേ രണ്ട് പ്രധാന ആക്രമണങ്ങളിൽ ഉൾപ്പെട്ടിരുന്നു. ജർമൻ വിനോദസഞ്ചാരിക്കെതിരായ ആക്രമണവും ഇതിൽ ഉൾപ്പെടുന്നു. ഭീകരവാദത്തിന് ഫണ്ട് ലഭ്യമാക്കുന്ന പ്രവർത്തനങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് മേജർ ജനറൽ ധനഞ്ജയ് ജോഷി പറഞ്ഞു. ലഷ്കർ അനുബന്ധ…

    Read More »
  • യുദ്ധത്തിലൂടെ സൈന്യത്തിനും നേട്ടം: പ്രതിരോധ ബജറ്റില്‍ 50,000 കോടിയുടെ വര്‍ധന; മൊത്തം വിഹിതം ഏഴുലക്ഷം കോടി കടക്കും; ആകാശും ഭാര്‍ഗവാസ്ത്രയും വിജയം; മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലേക്ക് പണമൊഴുകും; ഇസ്രയേലിന്റെ ‘അയണ്‍ ഡോം’ മോഡല്‍ നിര്‍മാണത്തിനും നീക്കം

    ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് കുത്തനെ ഉയരുമെന്നു റിപ്പോര്‍ട്ട്. സൈന്യത്തിനുവേണ്ടി 50,000 കോടി മാറ്റിവയ്ക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. സപ്ലിമെന്ററി ബജറ്റിലൂടെ നല്‍കപ്പെടുന്ന ഈ വര്‍ധനയിലൂടെ മൊത്തം പ്രതിരോധ വിഹിതം ഏഴുലക്ഷം കോടി കടക്കും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച 2025/26 ബജറ്റില്‍ സായുധ സേനയ്ക്കായി 6.81 ലക്ഷം കോടി രൂപ നീക്കിവച്ചിരുന്നു. 2024/25 ലെ 6.22 ലക്ഷം കോടിയെ അപേക്ഷിച്ച് 9.2 ശതമാനത്തിന്റെ വര്‍ധനയാണിത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അംഗീകാരം തേടുന്ന വര്‍ധിപ്പിച്ച ബജറ്റ് – ഗവേഷണത്തിനും വികസനത്തിനും ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, മറ്റ് ആവശ്യമായ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനും ഉപയോഗിക്കുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 2014 മുതല്‍ നരേന്ദ്ര മോദി ഭരണകൂടത്തിന്റെ കേന്ദ്രബിന്ദു പ്രതിരോധമാണ്. ബിജെപി സര്‍ക്കാരിന്റെ ആദ്യ വര്‍ഷമായ 2014/15 ല്‍ പ്രതിരോധ മന്ത്രാലയത്തിന് 2.29 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. നിലവിലെ വിഹിതം എല്ലാ മന്ത്രാലയങ്ങളിലും വച്ച് ഏറ്റവും ഉയര്‍ന്നതും…

    Read More »
  • മുന്നോട്ടുവച്ച കാൽ പിന്നോട്ടില്ല, പാക്കിസ്ഥാൻ എതിർപ്പ് കാര്യമാക്കുന്നില്ല, സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടി തുടങ്ങി

    ന്യൂഡൽഹി: പാക്കിസ്ഥാൻറെ എതിർപ്പ് കണക്കിലെടുക്കാതെ ജമ്മു കശ്മീരിലെ ചൈനാബ് നദിയിലെ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി ഇന്ത്യ മുന്നോട്ട്. എക്കൽ നീക്കുന്നത് മാസം തോറും നടത്താൻ ഇന്ത്യ നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്. പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീ ജല ഉടമ്പടി നിർത്തിവെച്ചിരുന്നു. പിന്നാലെ സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിൽ നിന്നും വെള്ളമൊഴുക്കുന്നത് ഒരു ഘട്ടത്തിൽ നിർത്തിവെക്കുകയും പിന്നീട് മുന്നറിയിപ്പില്ലാതെ തുറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എക്കൽ നീക്കൽ നടപടികൾ നടത്തിയത്. നദിയിലെ എക്കൽ വൈദ്യുതി ഉൽപാദനത്തെ തടസപ്പെടുത്തുന്നതിനാലാണ് ഇവ നീക്കുന്നതെന്നാണ് വിശദീകരണം. മെയ് മാസത്തിന്റെ തുടക്കത്തിൽ നടത്തിയ എക്കൽ, മണൽ നീക്കം ഇനി എല്ലാ മാസവും നടത്താമെന്നാണ് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട് നൽകിയത്. അതേസമയം 1987-ൽ സലാൽ അണക്കെട്ടും 2008-2009-ൽ ബാഗ്ലിഹാർ അണക്കെട്ടും നിർമ്മിച്ചതിനു ശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം എക്കൽ നീക്കിയത്. നേരത്തെ പാക്കിസ്ഥാൻ ആവർത്തിച്ച് എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്ന് ഈ…

    Read More »
  • നര്‍ത്തകിയെ മടിയിലിരുത്തിയുള്ള അശ്ലീല വീഡിയോ വൈറലായി; എഴുപതുകാരനായ ബിജെപി നേതാവിനെ പുറത്താക്കി; വീഡിയോ വ്യാജമെന്ന് ബബ്ബന്‍ സിംഗ് രഘുവംശി; ഉത്തരവിട്ട് യോഗി ആദിത്യനാഥ്‌

    ഉത്തർപ്രദേശ്: ഒരു പൊതുപരിപാടിയിൽ നർത്തകിയുമായി അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുന്നതായി കാണിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് ബിജെപി മുതിർന്ന നേതാവായ ബബ്ബൻ സിംഗ് രഘുവംശിയെ അദ്ദേഹത്തിന്റെ പോസ്റ്റിൽ നിന്ന് നീക്കം ചെയ്തു. ബൻസ്ദി നിയമസഭയിലെ മുൻ ബിജെപി സ്ഥാനാർത്ഥിയായ ബബ്ബൻ സിംഗ് ഒരു വനിതാ നർത്തകിയെ മടിയിൽ ഇരുത്തി അശ്ലീലമായി പെരുമാറുന്ന വീഡിയോയാണ് നടപടിക്ക് കാരണം. രസ്രയിലെ കിസാൻ സഹകരണ മില്ലിന്റെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന 70 കാരനായ രഘുവംശി താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. വീഡിയോ വ്യാജമാണെന്നും പാർട്ടിക്കുള്ളിലെ വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ബൻസ്ദിഹിൽ നിന്നുള്ള നിലവിലെ ബിജെപി എംഎൽഎ കേതകീ സിങ്ങിന്റെ കുടുംബമാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്ന് ബബ്ബൻ സിംഗ് ആരോപിച്ചു. ‘എന്റെ പ്രതിച്ഛായ തകർക്കാനുള്ള മനഃപൂർവമായ ഗൂഢാലോചനയാണിത്. വീഡിയോ കെട്ടിച്ചമച്ചതാണ്. എംഎൽഎ കേതകീ സിങ്ങിന്റെ കുടുംബാംഗങ്ങളാണ് ഇതിന് പിന്നിൽ.’ ബബ്ബൻ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ആസാദ് അധികാർ…

    Read More »
  • ഇന്ത്യയുടെ തിരിച്ചടിക്ക് കൊടും ഭീകരന്‍ മസൂദ് അസറിന് 14 കോടി നഷ്ടപരിഹാരം നല്‍കും! തകര്‍ത്തത് ബഹാവല്‍പുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനം; 14 കുടുംബാംഗങ്ങള്‍ക്ക് ഒരുകോടി വീതം നല്‍കും; മസൂദിനെ ഏക അവകാശിയാക്കും; ഇന്ത്യയിലെ നാല് ഭീകരാക്രമണങ്ങളുടെ സൂത്രധാരന്‍; ‘ടെറര്‍ ഫണ്ടിംഗ്’ നിര്‍ത്താതെ പാകിസ്താന്‍

    ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിനു ശേഷമുള്ള വ്യോമാക്രമണത്തില്‍ ഉണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരമായി ഭീകരന്‍ മസൂദ് അസറിന്റെ കുടുംബത്തിന് പാകിസ്ഥാന്‍ 14 കോടി രൂപ നല്‍കും. ഇന്ത്യന്‍ കടന്നാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ ബഹാവല്‍പൂരില ആസ്ഥാനം അടക്കം തകര്‍ന്നിരുന്നു. ഭീകരരുടെ കബറടക്ക ചടങ്ങില്‍ പാക് സൈന്യത്തിലെ ഉന്നതര്‍ അടക്കം പങ്കെടുക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഇപ്പോള്‍ ഭീകരര്‍ക്ക് നേരിട്ടു പണം നല്‍കാന്‍ പാക്കിസ്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരുടെ നിയമപരമായ അവകാശികള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് അസറിനും നഷ്ടപരിഹാരം ലഭിക്കുക. ഇന്ത്യന്‍ തിരിച്ചടിയില്‍ കനത്ത നഷ്ടമാണ് മസൂദ് അസറിനുണ്ടായത്. അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെ 14 പേരാണ് കൊല്ലപ്പെട്ടത്. അസ്ഹറിനെ ഏക നിയമപരമായ അവകാശിയാകാന്‍ തീരുമാനിച്ചാല്‍ ഇയാള്‍ക്ക് 14 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകുമെന്നാണ്‌ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴിന് ഇന്ത്യ…

    Read More »
  • ഓപ്പറേഷന്‍ സിന്ദൂറിലെ നടപടികള്‍ തുടരുന്നു; വിവരങ്ങള്‍ ചോര്‍ന്നെന്ന സംശയത്തില്‍ ഇന്ത്യയിലെ നിര്‍ണായക വിമാനത്താവളങ്ങള്‍ നിയന്ത്രിക്കുന്ന സെലബി ഏവിയേഷനു ക്ലിയറന്‍സ് നഷ്ടമായി; ഗതികെട്ടു വിശദീകരണവുമായി രംഗത്ത്: ‘തുര്‍ക്കിയുമായോ എര്‍ദോഗന്റെ മകളുമായോ ബന്ധമില്ല; പ്രതിരോധ വിഭാഗത്തിന്റെ ഓഡിറ്റിന് വിധേയം; ഇന്ത്യയോടു പ്രതിജ്ഞാബദ്ധം’

    ന്യൂഡല്‍ഹി: ഇന്ത്യയുടെ നിര്‍ണായക വിമാനത്താവളങ്ങളുടെ നിയന്ത്രണമുള്ള തുര്‍ക്കി ഏവിയേഷന്‍ കമ്പനിയുടെ ക്ലിയറന്‍സ് നഷ്ടപ്പെട്ടെന്നു കമ്പനി. എര്‍ദോഗന്റെ മകള്‍ കമ്പനിയുടെ ഉടമയല്ലെന്നും ഞങ്ങള്‍ തുര്‍ക്കിക്കാരല്ലെന്നും വിശദീകരണവുമായി സെലെബി ഏവിയേഷന്‍ രംഗത്തുവന്നതോടെയാണ് ക്ലിയറന്‍സ് നഷ്ടപ്പെട്ടെന്ന വിവരവും പുറത്തുവന്നത്. ഇതോടാപ്പം കമ്പനി ഉടമകളുടെ വിശദാംശങ്ങളും സെലെബി പുറത്തുവിട്ടു. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയുണ്ടായ യുദ്ധത്തില്‍ പാകിസ്താനെ പിന്തുണച്ച തുര്‍ക്കിയുടെ നിലപാടിനു പിന്നാലെയാണു ഇന്ത്യയുടെ നടപടിയെന്നാണു വിവരം. കമ്പനിക്ക് എന്തെങ്കിലും രാഷ്ട്രീയ അഫിലിയേഷന്‍ ഇല്ലെന്നും തുര്‍ക്കിക്കാരായ ആരും ഉടമകളായി ഇല്ലെന്നും കമ്പനി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ കമ്പനിക്കെതിരേ വ്യാപക ആരോപണങ്ങള്‍ പ്രചരിച്ചതോടെയാണു വിശദീകരിക്കുന്നതെന്നും തുര്‍ക്കിഷ് പ്രസിഡന്റ് എര്‍ദോഗന്റെ മകള്‍ സുമെയ് എര്‍ദോഗനുമായി ബന്ധമില്ലെന്നും കമ്പനി പുറത്തുവിട്ട ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. ‘മാതൃ സ്ഥാപനത്തില്‍ സുമെയ് എന്ന പേരില്‍ ആരും ഓഹരി ഉടമകളായിട്ടില്ല. കമ്പനിയുടെ ഉടമസ്ഥാവകാശം സെലെബിയോഗ്ലു കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കാന്‍ സെലെബിയോഗ്ലു, കാനന്‍ സെലെബിയോഗ്ലു എന്നീ രണ്ട് ഉടമകള്‍ക്കും രാഷ്ട്രീയ ബന്ധമില്ല. ഞങ്ങള്‍ പ്രൊഫഷണലായി നിയന്ത്രിക്കപ്പെടുന്ന,…

    Read More »
  • ഓപ്പറേഷന്‍ സിന്ദൂറിനിടെ വിവരങ്ങള്‍ ചോര്‍ന്നോ? ഇന്ത്യയിലെ ഒമ്പതു പ്രധാന വിമാനത്താവളങ്ങളിലെ നിര്‍ണായക ഓപ്പറേഷനുകള്‍ നിയന്ത്രിക്കുന്നത് തുര്‍ക്കിയുടെ കമ്പനി; കൈകാര്യം ചെയ്യുന്നത് 58,000 വിമാനങ്ങള്‍; പാകിസ്താനു പിന്തുണ നല്‍കിയതിനു പിന്നാലെ സെലെബി ഏവിയേഷന്‍സും നിരീക്ഷണത്തില്‍

    ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയുണ്ടായ യുദ്ധത്തില്‍ പാകിസ്താനെ പിന്തുണച്ച തുര്‍ക്കിയുടെ നിലപാട് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതോടൊപ്പം ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളടെ സെക്യൂരിറ്റി ഓപ്പറേഷന്‍ നടത്തുന്ന തുര്‍ക്കിഷ് കമ്പനിയെ ചുറ്റിപ്പറ്റിയും വിവാദങ്ങള്‍ കൊഴുക്കുന്നു. 1958ല്‍ സ്ഥാപിച്ച ടര്‍ക്കിഷ് കമ്പനിയായ സെലെബിയാണ് ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നത്. പാകിസ്താനു പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയുടെ പ്രധാന കമ്പനിയെ ഇന്ത്യയില്‍നിന്ന് വിരങ്ങള്‍ ചോര്‍ത്തുന്നതിന് ഉപയോഗിച്ചേക്കാം എന്ന ആശങ്കയാണ് ഉയരുന്നത്. തുര്‍ക്കിയുടെ ട്രോജന്‍ കുതിരയാണോ സെലെബി എന്നാണ് അന്വേഷണം. ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, ഗോവ, കൊച്ചി, കണ്ണൂര്‍ എന്നിവയുള്‍പ്പെടെ ഒമ്പത് പ്രധാന ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെലെബി ഏവിയേഷന്‍ ആയിരക്കണക്കിന് ആളുകളെ ജോലിക്കെടുക്കുകയും വിമാനത്താവള ലോജിസ്റ്റിക്‌സില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. സ്വകാര്യ ഉടമസ്ഥതയിലാണെങ്കിലും, റാമ്പ് സര്‍വീസുകള്‍, ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങള്‍, കാര്‍ഗോ മാനേജ്‌മെന്റ്, ബ്രിഡ്ജ് നിയന്ത്രണം തുടങ്ങിയ നിരവധി ഉയര്‍ന്ന സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കമ്പനി കൈകാര്യം ചെയ്യുന്നു. ഏറെ സുരക്ഷാ പ്രാധാന്യമുള്ള…

    Read More »
  • അതിർത്തി കടന്നുള്ള ഭീകരതയോടുള്ള ഇന്ത്യയുടെ ക്ഷമ അവസാനിച്ചു, പാക്കിസ്ഥാനെ പോലുള്ള ഒരു തെമ്മാടി രാഷ്ട്രത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോ? ഐഎഇഎ ആണവായുധങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണം- രാജ്‌നാഥ് സിംഗ്

    ന്യൂഡൽഹി: പാക്കിസ്ഥാനെ പോലെയുള്ള നിരുത്തരവാദിത്തപരമായ ഒരു തെമ്മാടി രാഷ്ട്രത്തിന്റെ കയ്യിൽ ആണവായുധങ്ങൾ സുരക്ഷിതമാണോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പാക്കിസ്ഥാൻ എത്ര നിരുത്തരവാദപരമായാണ് ഇന്ത്യയ്ക്ക് ആണവ ഭീഷണികൾ നൽകിയതെന്ന് ലോകം മുഴുവൻ കണ്ടതാണ്. ഇത്രയും ഉത്തരവാദിത്തമില്ലാത്തതും തെമ്മാടിയുമായ ഒരു രാജ്യത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോയെന്നും കേന്ദ്ര പ്രതിരോധമന്ത്രി ചോദിച്ചു. കൂടാതെ പാക്കിസ്ഥാന്റെ ആണവായുധങ്ങൾ ഐഎഇഎയുടെ (ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി) മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാക്കണമെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം മുതൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ നിയന്ത്രണത്തിലേക്ക് പാക് ആണവായുധങ്ങൾ മാറ്റണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതാണ്. അതേസമയം അതിർത്തി കടന്നുള്ള ഭീകരതയോടുള്ള ഇന്ത്യയുടെ ക്ഷമ അവസാനിച്ചുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂരിനുശേഷം ജമ്മു കശ്മീരിലേക്കുള്ള തന്റെ ആദ്യ സന്ദർശന വേളയിലാണ് ശ്രീനഗറിൽ സംസാരിക്കവെ രാജ്യം ‘ആണവ ഭീഷണി’ വെച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞത്. തീവ്രവാദത്തിനെതിരെ നിർണായകമായ ശക്തിയോടെ തന്നെ രാജ്യം പ്രതികരിച്ചുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അതേസമയം ഭീകരർ…

    Read More »
Back to top button
error: